ഇന്ത്യക്ക് എതിരെ കൃത്യമായ പ്ലാൻ ഉണ്ട്, ജയിക്കാൻ ആകും എന്ന് കമ്മിൻസ്

ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിലെ എതിരാളികൾ ആണ് ഓസ്ട്രേലിയ. ഇന്ത്യയെ തോൽപ്പിക്കാൻ ആകും എന്ന് ആത്മവിശ്വാസം ഉണ്ടെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ കമ്മിൻസ് പറയുന്നു‌.

“കളിക്ക് മുമ്പുള്ള ഏതാനും ദിവസങ്ങൾക്കുള്ള പരിശീലനത്തോടെയാണ് ഞങ്ങളുടെ തയ്യാറെടുപ്പ് ആരംഭിക്കുന്നത്. ഓസ്‌ട്രേലിയൻ താരങ്ങൾ വളരെ നന്നായി സ്‌പിൻ കളിക്കുന്നുണ്ട്. ഞങ്ങളുടെ ബാറ്റിംഗ് ഓർഡർ ഇന്ത്യയിൽ ധാരാളം കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്, അതിനാൽ അവർക്ക് മിക്ക ഇന്ത്യൻ ബൗളർമാരെയും അറിയാം, ഞങ്ങൾക്ക് കൃത്യമായ ഒരു പദ്ധതിയുണ്ട്, ”കമ്മിൻസ് പറഞ്ഞു.

“ഞങ്ങൾ ശരിക്കും ആത്മവിശ്വാസത്തിലാണ്. മൂന്നാം ഏകദിനത്തിൽ ഞങ്ങൾ മികച്ച വിജയമാണ് ഇന്ത്യക്ക് എതിരെ നേടിയത്, അത് ഒരുപക്ഷേ ഞങ്ങളുടെ മികച്ച ഇലവനോട് അടുത്തുള്ള ടീമായിരുന്നു. ഇന്ത്യക്ക് എതിരെ ഏകദിനത്തിൽ ഞങ്ങൾക്ക് നല്ല റെക്കോർഡുകൾ ഉണ്ട്,” കമ്മിൻസ് കൂട്ടിച്ചേർത്തു.

കൊല്‍ക്കത്തയുടെ ആദ്യ മത്സരത്തില്‍ ഓയിന്‍ മോര്‍ഗനും പാറ്റ് കമ്മിന്‍സും സെലക്ഷന് ലഭ്യം

മുംബൈ ഇന്ത്യന്‍സിനെതിരെ നാളെ നടക്കുന്ന കൊല്‍ക്കത്തയുടെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനും ഓസ്ട്രേലിയന്‍ പേസര്‍ ഓയിന്‍ മോര്‍ഗനും സെലക്ഷനുണ്ടാകുമെന്ന് അറിയിച്ച് ടീം മാനേജ്മെന്റ്. ഇരു താരങ്ങളും സ്വാഭാവികമായി ഇലവനില്‍ തിരഞ്ഞെടുക്കുമെന്ന് കരുതപ്പെടുന്ന താരങ്ങളാണ്.

എന്നാല്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള പരമ്പര കഴിഞ്ഞ് ഒരു ബയോ ബബിളില്‍ നിന്ന് മറ്റൊരു ബയോ ബബിളിലേക്ക് താരങ്ങള്‍ വന്നതിനാല്‍ ക്വാറന്റീനില്‍ ബിസിസിഐ ഇളവ് നല്‍കിയിരുന്നു.

36 മണിക്കൂര്‍ മാത്രം ഇത്തരത്തില്‍ ബയോ ബബിളില്‍ നിന്ന് വരുന്ന താരങ്ങള്‍ ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതിയെന്ന ബിസിസിഐയുടെ അനുമതി ലഭിച്ചതോടെയാണ് താരങ്ങള്‍ക്ക് ഇത് ആശ്വാസമായത്. ഇതോടെ കൊല്‍ക്കത്തയുടെ നാല് വിദേശ താരങ്ങള്‍ ആന്‍ഡ്രേ റസ്സല്‍, സുനില്‍ നരൈന്‍, ഓയിന്‍ മോര്‍ഗന്‍, പാറ്റ് കമ്മിന്‍സ് എന്നിവരാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

സുനില്‍ നരൈനെ ഉദ്ഘാടന മത്സരത്തില്‍ കളിപ്പിക്കുമോ എന്നതില്‍ ചെറിയ അവ്യക്തത ചിലയിടത്ത് നിന്ന് ചര്‍ച്ചയായി ഉയര്‍ന്നിരുന്നു. താരം കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ കളിക്കാതിരുന്നതിനാല്‍ തന്നെ ഫിറ്റ്നെസ്സിന്റെ കാര്യത്തിലാണ് ഈ സംശയം ഉയര്‍ന്നത്.

സിഡ്നിയിലും ഓസ്ട്രേലിയന്‍ വിജയം, ജയം ഇന്നിംഗ്സിനും 123 റണ്‍സിനും

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 180 റണ്‍സിനു ഓസ്ട്രേലിയ ചുരുട്ടിക്കെട്ടിയപ്പോള്‍ ഇന്നിംഗ്സിനും 123 റണ്‍സിന്റെയും ജയം. 58 റണ്‍സ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പരിക്കേറ്റ് പിന്മാറിയതും ഇംഗ്ലണ്ടിന്റെ ചെുറത്ത് നില്പിനു തിരിച്ചടിയായി. ജോണി ബൈര്‍സ്റ്റോ 38 റണ്‍സും ടോം കുറന്‍ 23 റണ്‍സ് നേടി പുറത്താകാതെയും നിന്നു. 88.1 ഓവര്‍ പിടിച്ച് നിന്ന ഇംഗ്ലണ്ട് 180 റണ്‍സാണ് നേടിയത്.

പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റ് നേടിയപ്പോള്‍ നഥാന്‍ ലയണ്‍ മൂന്ന് വിക്കറ്റുകള്‍ക്ക് ഉടമയായി. ജയത്തോടെ പരമ്പര 4-0നു ഓസ്ട്രേലിയ സ്വന്തമാക്കി. പാറ്റ് കമ്മിന്‍സ് ആണ് കളിയിലെ താരം. സ്റ്റീവന്‍ സ്മിത്തിനെ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ശതകത്തിനരികെ ഖ്വാജ, കൂട്ടായി സ്മിത്ത്

സിഡ്നി ടെസ്റ്റില്‍ ഓസ്ട്രേലിയ തിരിച്ചുവരുന്നു. ഇംഗ്ലണ്ടിനെ ആദ്യ ഇന്നിംഗ്സില്‍ 346 റണ്‍സിനു പുറത്താക്കിയ ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ 193/2 എന്ന നിലയിലാണ്. കാമറൂണ്‍ ബാന്‍ക്രോഫ്ടിനെ പൂജ്യത്തിനു നഷ്ടമായ ശേഷം ഡേവിഡ് വാര്‍ണറും ഉസ്മാന്‍ ഖ്വാജയും കൂടിയാണ് ഓസ്ട്രേലിയയുടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ചായയ്ക്ക് തൊട്ടുമുമ്പ് 56 റണ്‍സ് നേടിയ വാര്‍ണറെ പുറത്താക്കിയെങ്കിലും ഖ്വാജയ്ക്കൊപ്പമെത്തിയ സ്മിത്ത് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ രണ്ടാം ദിവസം അവസാനിപ്പിക്കുവാന്‍ സഹായിച്ചു.

91 റണ്‍സുമായി ഖ്വാജയും 44 റണ്‍സ് നേടി സ്മിത്തുമാണ് ക്രീസില്‍ നിലയറുപ്പിച്ചിട്ടുള്ളത്. ഇരുവരും കൂടി മൂന്നാം വിക്കറ്റില്‍ 107 റണ്‍സിന്റെ കൂട്ടുകെട്ട് നേടിയിട്ടുണ്ട് ഇതുവരെ. ജെയിംസ് ആന്‍ഡേഴ്സണ്‍, സ്റ്റുവര്‍ട് ബ്രോഡ് എന്നിവരാണ് വിക്കറ്റ് വേട്ടക്കാര്‍. മൂന്നാം സെഷനില്‍ ഒരു വിക്കറ്റ് പോലും നേടാനാകാതെ പോയതും ഇംഗ്ലണ്ടിനു തിരിച്ചടിയായി. 153 റണ്‍സ് മാത്രം പിന്നിലായി രണ്ടാം ദിവസം അവസാനിപ്പിക്കാനായതും ഓസ്ട്രേലിയയ്ക്ക് ആധിപത്യം നല്‍കുന്നു.

നേരത്തെ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിനു 18 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ദാവീദ് മലനെ(62) നഷ്ടമായി. മോയിന്‍ അലി(30), ടോം കുറന്‍(39), സ്റ്റുവര്‍ട് ബ്രോഡ്(31) എന്നിവരുടെ ചെറുത്ത് നില്പാണ് 346 റണ്‍സിലേക്ക് ഇംഗ്ലണ്ടിനെ എത്തിച്ചത്. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസല്‍വുഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version