സര്‍ഫ്രാസ് ആശുപത്രിയിൽ, മുംബൈയുടെ മത്സരം നഷ്ടമായി, ടീം സര്‍വീസസിനോട് തോറ്റു

വിജയ് ഹസാരെ ട്രോഫിയിൽ ഇന്ന് നടന്ന മത്സരത്തിൽ സര്‍ഫ്രാസ് ഖാന്‍ മുംബൈയ്ക്കായി ഇറങ്ങിയില്ല. താരം തലേ ദിവസം ആശുപത്രിയിൽ കഴിയേണ്ടി വന്നതിനാലാണ് ഇത്. കിഡ്നി സ്റ്റോൺ സംബന്ധമായ വേദന കാരണം ആണ് താരത്തിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നത്.

സര്‍വീസസിനെതിരെയുള്ള മത്സരത്തിൽ മുംബൈ 264 റൺസ് നേടിയെങ്കിലും മത്സരം സര്‍വീസസ് എട്ട് വിക്കറ്റിന് വിജയിക്കുകയായിരുന്

സയ്യിദ് മുഷ്താഖലി ട്രോഫി; ശ്രേയസ് അയ്യറിന്റെ മികവിൽ മുംബൈ ഫൈനലിൽ

സയ്യിദ് മുഷ്താഖലി ട്രോഫിയിൽ മുംബൈ ഫൈനലിൽ. സെമി ഫൈനലിൽ വിദർഭയെ അഞ്ചു വിക്കറ്റിനു തോൽപ്പിച്ച് ആണ് മുംബൈ ഫൈനലിലേക്ക് എത്തിയത്. വിദർഭ ഇന്ന് ആദ്യം ബാറ്റു ചെയ്ത് 20 ഓവറിൽ നിന്ന് 7 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എടുത്തു. 16.5 ഓവറിലേക്ക് ഈ റൺ ചെയ്സ് ചെയ്യാൻ മുംബൈക്ക് ആയി.

ഇന്ത്യൻ താരം ശ്രേയസ് അയ്യറിന്റെ മികച്ച ഇന്നിങ്സ് ആണ് മുംബൈക്ക് ജയം നൽകിയത്. 44 പന്തിൽ നിന്ന് 73 റൺസ് എടുക്കാൻ അയ്യറിനായി. 7ഫോറും 4 സിക്സും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. പൃഥ്വി ഷാ 24 പന്തിൽ നിന്ന് 31 റൺസും സർഫറാസ് ഖാൻ 19 പന്തിൽ നിന്ന് 27 റൺസും എടുത്ത് മുംബൈ ജയത്തിൽ വലിയ പങ്കുവഹിച്ചു.

ഫൈനലിൽ നവംബർ 5ന് ഹിമാചലിനെ ആകും മുംബൈ നേരിടുക.

കന്നി രഞ്ജി കിരീടവുമായി മധ്യ പ്രദേശ്

രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈയ്ക്കെതിരെ 6 വിക്കറ്റ് വിജയവുമായി കിരീട ജേതാക്കളായി മധ്യ പ്രദേശ്. 108 റൺസ് വിജയ ലക്ഷ്യം നേടിയിറങ്ങിയ മധ്യ പ്രദേശ് 29.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്.

ആദ്യ ഇന്നിംഗ്സിൽ ശതകം നേടിയ യഷ് ദുബേയെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും ഹിമാന്‍ഷു മന്ത്രിയും ശുഭം ശര്‍മ്മയും 52 റൺസ് നേടി മധ്യ പ്രദേശിനെ മുന്നോട്ട് നയിച്ചു. ഹിമാന്‍ഷു 37 റൺസ് നേടിയപ്പോള്‍ താരത്തെയും പാര്‍ത്ഥ് സഹാനിയെയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി ഷംസ് മുലാനി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

പിന്നീട് ശുഭം ശര്‍മ്മയും രജത് പടിദാറും ചേര്‍ന്ന് 35 റൺസ് നേടി മധ്യ പ്രദേശിനെ കന്നി രഞ്ജി കിരീടത്തിന് 7 റൺസ് അകലേയ്ക്ക് നയിച്ചു. ശുഭം ശര്‍മ്മ 30 റൺസ് നേടി പുറത്തായപ്പോള്‍ ഷംസ് മുലാനിയ്ക്കായിരുന്നു ഈ വിക്കറ്റും. രജത് പടിദാര്‍ 30 റൺസുമാണ് നേടിയത്.

വേഗത്തിൽ സ്കോറിംഗുമായി മുംബൈ, 2 വിക്കറ്റ് നഷ്ടത്തിൽ 113 റൺസ്

മധ്യ പ്രദേശിനെതിരെ രഞ്ജി ട്രോഫി മത്സരത്തിൽ വേഗത്തിൽ സ്കോറിംഗ് നടത്തി മുംബൈ. നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ 113/2 എന്ന നിലയിലാണ്. മധ്യ പ്രദേശ് ആദ്യ ഇന്നിംഗ്സിൽ 536 റൺസ് നേടിയപ്പോള്‍ ആ സ്കോര്‍ മറികടക്കുവാന്‍ 49 റൺസ് കൂടി മുംബൈ നേടണം.

പൃഥ്വി ഷാ(44), ഹാര്‍ദ്ദിക് ടാമോര്‍(25) എന്നിവരുടെ വിക്കറ്റ് നഷ്ടമായപ്പോള്‍ അര്‍മാന്‍ ജാഫര്‍ 30 റൺസുമായി ക്രീസിലുണ്ട്.

രജത് പടിദാറിനും ശതകം, മധ്യ പ്രദേശിന്റെ ലീഡ് നൂറ് കടന്നു

രഞ്ജി ട്രോഫി ഫൈനലില്‍ മികച്ച സ്കോറിലേക്ക് മധ്യ പ്രദേശ് നീങ്ങുന്നു. മത്സരത്തിന്റെ നാലാം ദിവസം ലഞ്ചിന്റെ സമയത്ത് 101 റൺസ് ലീഡുമായി മധ്യ പ്രദേശ് 475/6 എന്ന നിലയിലാണ്. 120 റൺസുമായി രജത് പടിദാറും 20 റൺസ് നേടി സാരാന്‍ഷ് ജെയിനും ആണ് ക്രീസിലുള്ളത്.

നേരത്തെ മുംബൈയുടെ ഇന്നിംഗ്സ് 374 റൺസിൽ അവസാനിച്ചിരുന്നു. യഷ് ദുബേ(133), ശുഭം ശര്‍മ്മ(116) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് മധ്യ പ്രദേശ് ഈ കൂറ്റന്‍ സ്കോര്‍ നേടിയത്. മുംബൈയ്ക്കായി മോഹിത് അവസ്തി, തുഷാര്‍ ദേശ്പാണ്ടേ, ഷംസ് മുലാനി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ശതകങ്ങളുമായി യഷ് ദുബേയും ശുഭം ശര്‍മ്മയും, നിര്‍ണ്ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് മധ്യ പ്രദേശ് അടുക്കുന്നു

രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈയ്ക്കെതിരെ മധ്യ പ്രദേശ് മികച്ച നിലയിൽ. മത്സരത്തിന്റെ മൂന്നാം ദിവസം പുരോഗമിക്കുമ്പോള്‍ മത്സരം സമനിലയിലേക്ക് ആണ് നീങ്ങുന്നതെങ്കിലും നിര്‍ണ്ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുവാനായാൽ മധ്യ പ്രദേശിന് മത്സരം സ്വന്തമാക്കാമെന്നിരിക്കവേ 82 ഓവറിൽ ടീം 250/1 എന്ന നിലയിലാണ്.

യഷ് ദുബേയും(109), ശുഭം ശര്‍മ്മയും(102) ശതകങ്ങള്‍ നേടി രണ്ടാം വിക്കറ്റിൽ 203 റൺസിന്റെ കൂട്ടുകെട്ടാണ് നേടിയിരിക്കുന്നത്. 125 റൺസ് കൂടിയാണ് മധ്യ പ്രദേശ് ലീഡിനായി നേടേണ്ടത്.

മുംബൈയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടം, യശസ്വിയ്ക്ക് അര്‍ദ്ധ ശതകം

മധ്യ പ്രദേശിനെതിരെയുള്ള രഞ്ജി ട്രോഫി ഫൈനലിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തിൽ 248 റൺസ് നേടി മുംബൈ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈയ്ക്ക് വേണ്ടി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നേടിയത്.

78 റൺസ് നേടി യശസ്വി ജൈസ്വാളും 47 റൺസ് നേടി പൃഥ്വി ഷായും ആണ് മുംബൈയ്ക്കായി തിളങ്ങിയത്. 40 റൺസ് നേടി സര്‍ഫ്രാസ് ഖാനും 12 റൺസ് നേടി ഷംസ് മുലാനിയുമാണ് ക്രീസിലുള്ളത്.

രണ്ട് വിക്കറ്റ് നേടി അനുഭവ് അഗര്‍വാളും സാരാന്‍ഷ് ജെയിനും മധ്യ പ്രദേശിനായി തിളങ്ങി. അര്‍മാന്‍ ജാഫര്‍(26), ഹാര്‍ദ്ദിക് ടാമോര്‍(24) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

മുംബൈയ്ക്ക് ഒരു വിക്കറ്റ് നഷ്ടം, 105 റൺസ്

രഞ്ജി ട്രോഫിയുടെ ഫൈനലില്‍ ആദ്യ ദിവസം ഫൈനലില്‍ ആദ്യ ദിവസം അവസാനിക്കുമ്പള്‍ യശസ്വി ജൈസ്വാളിന്റെയും പൃഥ്വി ഷായുടെ മികവിൽ 105 റൺസ് നേടി മുംബൈ.

ടോസ് നേടി മധ്യ പ്രദേശിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈയ്ക്ക് പൃഥ്വി ഷായും യശസ്വി ജൈസ്വാളും ചേര്‍ന്ന് 87 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. 47 റൺസ് നേടിയ പൃഥ്വി ഷായെ അനുഭവ് അഗര്‍വാള്‍ പുറത്താക്കി.

43 റൺസുമായി യശസ്വി ജൈസ്വാളും 14 റൺസ് നേടി അര്‍മാന്‍ ജാഫറും ആണ് ക്രീസിൽ നിൽക്കുന്നത്.

രഞ്ജി ട്രോഫി ഫൈനലില്‍ ടോസ് നേടി മുംബൈ ബാറ്റിംഗ് തിരഞ്ഞെടുത്തു

രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈയ്ക്ക് ടോസ്. ടോസ് നേടിയ മുംബൈ നായകന്‍ പൃഥ്വി ഷാ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബംഗാളിനെ പരാജയപ്പെടുത്തിയാണ് മധ്യ പ്രദേശ് ഫൈനലില്‍ എത്തിയതെങ്കില്‍ ഉത്തര്‍ പ്രദേശിനെതിരെയുള്ള മത്സരത്തിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതിന്റെ ബലത്തിലാണ് മുംബൈ ഫൈനലില്‍ പ്രവേശിച്ചത്.

മുംബൈ: Prithvi Shaw (c), Yashasvi Jaiswal, Armaan Jaffer, Suved Parkar, Sarfaraz Khan, Hardik Tamore (wk), Shams Mulani, Tanush Kotian, Dhawal Kulkarni, Tushar Deshpande, Mohit Avasthi

മധ്യ പ്രദേശ്: Yash Dubey, Himanshu Mantri (wk), Shubham S Sharma, Rajat Patidar, Aditya Shrivastava (c), Akshat Raghuwanshi, Saransh Jain, Kumar Kartikeya, Anubhav Agarwal, Gaurav Yadav, Parth Sahani

പരിക്ക്, മുംബൈ രഞ്ജി സ്ക്വാഡിൽ ശിവം ഡുബേ ഇല്ല

രഞ്ജി ട്രോഫിയുടെ നോക്ക്ഔട്ട് ഘട്ടത്തിനായുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി കളിച്ച ശിവം ഡുബേയ്ക്ക് ടീമിൽ ഇടം ഇല്ല. താരത്തിന് തോളിനേറ്റ പരിക്കാണ് വില്ലനായി മാറിയത്. പൃഥ്വി ഷാ ആണ് ടീം നായകന്‍.

ക്വാര്‍ട്ടര്‍ ഫൈനലില്‍ മുംബൈ ഉത്തരാഖണ്ഡിനെയാണ് നേരിടുന്നത്. ജൂൺ 6 മുതൽ 10 വരെ ബെംഗളൂരുവിലാണ് മത്സരം നടക്കുക. പരിക്കേറ്റ അജിങ്ക്യ രഹാനെയും ടീമിൽ ഇടം ലഭിച്ചിട്ടില്ല. സര്‍ഫ്രാസ് ഖാനും താരത്തിന്റെ സഹോദരന്‍ മുഷീര്‍ ഖാനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

മുംബൈ സ്ക്വാഡ്: Prithvi Shaw (Captain), Yashasvi Jaiswal, Bhupen Lalwani, Arman Jaffer , Sarfaraz Khan, Suved Parkar, Aakarshit Gomel, Aditya Tare, Hardik Tamore, Aman Khan, Sairaj Patil, Shams Mulani, Dhrumil Matkar, Tanush Kotian, Shashank Attarde, Dhaval Kulkarni , Tushar Deshpande, Mohit Awasthi , Roystan Dias, Siddharth Raut and Musheer Khan.

ഐ പി എൽ, മുംബൈയിൽ 55 മത്സരങ്ങൾ 15 മത്സരങ്ങൾ പൂനെയിലും

ഐ പി എൽ പുതിയ സീസണിലെ മത്സരങ്ങൾ മുംബൈയിൽ പൂനെയിലാായി നാലു സ്റ്റേഡിയങ്ങളിൽ നടക്കും. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം, ബ്രാബോൺ സ്റ്റേഡിയം, ഡി വൈ പാട്ടീൽ സ്റ്റേഡിയം എന്നീ മൂന്ന് വേദികളിലായി 55 മത്സരങ്ങളും പൂനെയിലെ എംസിഎ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ 15 മത്സരങ്ങളും ആയിരിക്കും നടക്കുക.

വാങ്കഡെ, ഡി വൈ പാട്ടീൽ എന്നീ സ്റ്റേഡിയങ്ങളിൽ എല്ലാ ടീമും നാല് മത്സരങ്ങൾ വീതവും ബ്രാബോൺ, പൂനെ എന്നിവിടങ്ങളിൽ മൂന്ന് വീതം മത്സരങ്ങളും കളിക്കും. മാർച്ച് 26നോ മാർച്ച് 27നോ ആകും ലീഗ് ആരംഭിക്കുക. ഫൈനൽ മെയ് 29നും നടക്കും.

ഫോം കണ്ടെത്തി രഹാനെ, സര്‍ഫ്രാസിനും രഞ്ജിയിൽ ശതകം

രഞ്ജി ട്രോഫിയിൽ ശതകം നേടി മുംബൈ താരം അജിങ്ക്യ രഹാനെ. ഇന്ത്യയ്ക്കായി 2021ലെ മോശം ടെസ്റ്റ് ബാറ്റിംഗിന് ശേഷം താരം മിന്നും തിരിച്ചുവരവാണ് രഞ്ജിയിൽ നടത്തിയിരിക്കുന്നത്. അഹമ്മദാബാദിലെ സര്‍ദ്ദാര്‍ വല്ലഭായി പട്ടേൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഡി ഫിക്സ്ച്ചറിൽ സൗരാഷ്ട്രയ്ക്കെതിരെയുള്ള മത്സരത്തിൽ ആണ് മുംബൈ താരത്തിന്റെ ശതകം.

ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ രഹാനെ 108 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ മറ്റൊരു താരം സര്‍ഫ്രാസ് ഖാനും ശതകം നേടിയിട്ടുണ്ട്. 219 റൺസ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

മുംബൈ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 263/3 എന്ന നിലയിലാണ്. സര്‍ഫ്രാസ് ഖാന്‍ 121 റൺസുമായി ക്രീസിലുണ്ട്.

Exit mobile version