സയ്യിദ് മുഷ്താഖലി ട്രോഫി; ശ്രേയസ് അയ്യറിന്റെ മികവിൽ മുംബൈ ഫൈനലിൽ

സയ്യിദ് മുഷ്താഖലി ട്രോഫിയിൽ മുംബൈ ഫൈനലിൽ. സെമി ഫൈനലിൽ വിദർഭയെ അഞ്ചു വിക്കറ്റിനു തോൽപ്പിച്ച് ആണ് മുംബൈ ഫൈനലിലേക്ക് എത്തിയത്. വിദർഭ ഇന്ന് ആദ്യം ബാറ്റു ചെയ്ത് 20 ഓവറിൽ നിന്ന് 7 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എടുത്തു. 16.5 ഓവറിലേക്ക് ഈ റൺ ചെയ്സ് ചെയ്യാൻ മുംബൈക്ക് ആയി.

ഇന്ത്യൻ താരം ശ്രേയസ് അയ്യറിന്റെ മികച്ച ഇന്നിങ്സ് ആണ് മുംബൈക്ക് ജയം നൽകിയത്. 44 പന്തിൽ നിന്ന് 73 റൺസ് എടുക്കാൻ അയ്യറിനായി. 7ഫോറും 4 സിക്സും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. പൃഥ്വി ഷാ 24 പന്തിൽ നിന്ന് 31 റൺസും സർഫറാസ് ഖാൻ 19 പന്തിൽ നിന്ന് 27 റൺസും എടുത്ത് മുംബൈ ജയത്തിൽ വലിയ പങ്കുവഹിച്ചു.

ഫൈനലിൽ നവംബർ 5ന് ഹിമാചലിനെ ആകും മുംബൈ നേരിടുക.

കേരളത്തിന് എതിരാളികള്‍ സൗരാഷ്ട്ര, സയ്യദ് മുഷ്താഖ് അലി ട്രോഫി പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പ് അറിയാം

സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം സൗരാഷ്ട്രയെ നേരിടും. ഒക്ടോബര്‍ 30 ഞായറാഴ്ചയാണ് മത്സരം. ഈഡന്‍ ഗാര്‍ഡന്‍സിൽ വൈകുന്നേരം 4.30നാണ് മത്സരം നടക്കുന്നത്.

മറ്റു പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളിൽ പഞ്ചാബ് ഹരിയാനയെയും വിദര്‍ഭ ചത്തീസ്ഗഢിനെയും നേരിടും. ക്വാര്‍ട്ടറിൽ ഹിമാച്ചൽ പ്രദേശ്, ബംഗാള്‍, ഡൽഹി, കര്‍ണ്ണാടക, മുംബൈ എന്നീ ടീമുകള്‍ യോഗ്യത നേടിയിട്ടുണ്ട്.

നവംബര്‍ 1ന് ക്വാര്‍ട്ടര്‍ ഫൈനൽ മത്സരങ്ങള്‍ നടക്കും.

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരു വമ്പന്‍ മാറ്റം കൊണ്ടുവരാന്‍ ബിസിസിഐ ഒരുങ്ങുന്നു

ബിസിസിഐയുടെ ടി20 ഫോര്‍മാറ്റ് ടൂര്‍ണ്ണമെന്റായ സയ്യദ് മുഷ്താഖ് ട്രോഫിയിൽ ഒരു വമ്പന്‍ മാറ്റം കൊണ്ടുവരാനാ‍യി ബിസിസിഐ ഒരുങ്ങുന്നു. ടൂര്‍ണ്ണമെന്റ് കൂടുതൽ രസകരമാക്കുവാനായി ഇംപാക്ട് പ്ലേയര്‍ എന്ന ആശയം ആണ് ബിസിസിഐ മുന്നോട്ട് വയ്ക്കുന്നത്. മത്സരത്തിനിടിയ്ക്ക് ടീമിന് പകരം താരത്തെ കൊണ്ടുവരാം എന്നതാണ് ഈ നീക്കത്തിന്റെ പ്രത്യേകത.

ഫുട്ബോള്‍, ബാസ്കറ്റ്ബോള്‍ പോലുള്ള മത്സരങ്ങളിലെ സബ്സ്റ്റിറ്റ്യൂഷന്‍ നിയമത്തിൽ നിന്ന് ആശയം ഉള്‍ക്കൊണ്ടാണ് ബിസിസിഐയുടെ ഈ നീക്കം. തത്കാലം സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ മാത്രമാണ് ഈ പരീക്ഷണത്തിന് ബിസിസിഐ ഒരുങ്ങുന്നത്.

ഒക്ടോബര്‍ 11 മുതൽ നവംബര്‍ 5 വരെയാണ് സയ്യദ് മുഷ്താഖ് അലി ട്രോഫി അരങ്ങേറുവാന്‍ പോകുന്നത്.

Exit mobile version