ഫൈനലില്‍ വ്യക്തമായ മേൽക്കൈ നേടി മധ്യ പ്രദേശ്

മുംബൈയ്ക്കെതിരെ മധ്യ പ്രദേശിന് ഒന്നാം ഇന്നിംഗ്സ് ലീഡ് വെറും 7 റൺസ് അകലെ. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ 368 റൺസാണ് മധ്യ പ്രദേശ് നേടിയത്.

374 റൺസായിരുന്നു മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍. 67 റൺസ് നേടിയ രജത് പടിദാറും 11 റൺസുമായി ആദിത്യ ശ്രീവാസ്തവയും ആണ് ക്രീസിലുള്ളത്. 133 റൺസ് നേടിയ യഷ് ദുബേയും 116 റൺസ് നേടിയ ശുഭം ശര്‍മ്മയും ആണ് മധ്യ പ്രദേശിനെ മുന്നോട്ട് നയിച്ചത്.

ശതകങ്ങളുമായി യഷ് ദുബേയും ശുഭം ശര്‍മ്മയും, നിര്‍ണ്ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് മധ്യ പ്രദേശ് അടുക്കുന്നു

രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈയ്ക്കെതിരെ മധ്യ പ്രദേശ് മികച്ച നിലയിൽ. മത്സരത്തിന്റെ മൂന്നാം ദിവസം പുരോഗമിക്കുമ്പോള്‍ മത്സരം സമനിലയിലേക്ക് ആണ് നീങ്ങുന്നതെങ്കിലും നിര്‍ണ്ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുവാനായാൽ മധ്യ പ്രദേശിന് മത്സരം സ്വന്തമാക്കാമെന്നിരിക്കവേ 82 ഓവറിൽ ടീം 250/1 എന്ന നിലയിലാണ്.

യഷ് ദുബേയും(109), ശുഭം ശര്‍മ്മയും(102) ശതകങ്ങള്‍ നേടി രണ്ടാം വിക്കറ്റിൽ 203 റൺസിന്റെ കൂട്ടുകെട്ടാണ് നേടിയിരിക്കുന്നത്. 125 റൺസ് കൂടിയാണ് മധ്യ പ്രദേശ് ലീഡിനായി നേടേണ്ടത്.

കേരളത്തിനെതിരെ കത്തിക്കയറി വെങ്കിടേഷ് അയ്യര്‍

ഐപിഎൽ താരം വെങ്കിടേഷ് അയ്യരുടെ മികവിൽ കേരളത്തിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി മധ്യ പ്രദേശ്. 84 പന്തിൽ 112 റൺസാണ് വെങ്കിടേഷ് അയ്യര്‍ നേടിയത്. ശുഭം ശര്‍മ്മ(82), രജത് പടിദാര്‍(49), അഭിഷേക് ഭണ്ഡാരി(49) എന്നിവരും തിളങ്ങിയപ്പോള്‍ മധ്യ പ്രദേശ് 9 വിക്കറ്റ് നഷ്ടത്തിൽ 329 റൺസാണ് നേടിയത്.

ഒരു ഘട്ടത്തിൽ മധ്യ പ്രദേശ് 108/3 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് 169 റൺസ് കൂട്ടുകെട്ടുമായി അയ്യരും ശുഭം ശര്‍മ്മയും ചേര്‍ന്ന് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചു. കേരളത്തിനായി വിഷ്ണു വിനോദ് മൂന്ന് വിക്കറ്റും ബേസിൽ തമ്പി രണ്ട് വിക്കറ്റും നേടി.

Exit mobile version