ബംഗാളിനെതിരെ 174 റൺസ് വിജയം, മധ്യ പ്രദേശ് രഞ്ജി ട്രോഫി ഫൈനലില്‍

ര‍ഞ്ജി ട്രോഫി ഫൈനലില്‍ കടന്ന് മധ്യ പ്രദേശ്. ബൗളര്‍മാരുടെ മികവിൽ ബംഗാളിനെ രണ്ടാം ഇന്നിംഗ്സിൽ 175 റൺസിന് പുറത്താക്കി 174 റൺസിന്റെ തകര്‍പ്പന്‍ വിജയം ആണ് മധ്യ പ്രദേശ് ആദ്യ സെമിയിൽ നേടിയത്.

മധ്യ പ്രദേശ് ആദ്യ ഇന്നിംഗ്സിൽ 341 റൺസും രണ്ടാം ഇന്നിംഗ്സിൽ 281 റൺസും നേടിയപ്പോള്‍ ബംഗാളിന് ആദ്യ ഇന്നിംഗ്സിൽ 273 റൺസും രണ്ടാം ഇന്നിംഗ്സിൽ വെറും 175 റൺസുമാണ് നേടിയത്.

ആദ്യ ഇന്നിംഗ്സിൽ മധ്യ പ്രദേശിനായി ഹിമാന്‍ഷു മന്ത്രി 165 റൺസ് നേടിയപ്പോള്‍ ബംഗാള്‍ നിരയിൽ മനോജ് തിവാരിയും(102), ഷഹ്ബാസ് അഹമ്മദും(116) ശതകങ്ങള്‍ നേടി.

രജത് പടിദാര്‍(79), അദിത്യ ശ്രീവാസ്തവ(79) എന്നിവരുടെ ബാറ്റിംഗ് മികവിൽ 281 റൺസ് മധ്യ പ്രദേശ് രണ്ടാം ഇന്നിംഗ്സിൽ നേടിയപ്പോള്‍ 350 റൺസ് വിജയ ലക്ഷ്യമാണ് ബംഗാളിന് മുന്നിൽ മധ്യ പ്രദേശ് നൽകിയത്. രണ്ടാം ഇന്നിംഗ്സിൽ ബംഗാളിനായി ഷഹ്ബാസ് അഹമ്മദ് 5 വിക്കറ്റും പ്രദീപ്തി പ്രമാണിക് 4 വിക്കറ്റും നേടി.

350 റൺസ് ചേസ് ചെയ്യാനിറങ്ങിയ ബംഗാളിനായി ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ മാത്രമാണ് 78 റൺസുമായി പൊരുതി നിന്നത്. കുമാര്‍ കാര്‍ത്തികേയ 5 വിക്കറ്റ് നേടിയപ്പോള്‍ ഗൗരവ് യാദവ് മൂന്നും സാരാന്‍ഷ് ജെയിന്‍ രണ്ടും വിക്കറ്റ് നേടി മധ്യ പ്രദേശിനെ വിജയത്തിലേക്ക് നയിച്ചു.

സച്ചിൻ ബേബിയുടെ വിക്കറ്റിന് ശേഷം കേരളത്തിന്റെ താളം തെറ്റി

മധ്യ പ്രദേശിന്റെ കൂറ്റന്‍ സ്കോര്‍ തേടിയിറങ്ങിയ കേരളത്തിന് ക്വാര്‍ട്ടര്‍ കടക്കാനാകില്ല. ഒരു ഘട്ടത്തിൽ 369/2 എന്ന നിലയിൽ നിന്ന് സച്ചിന്‍ ബേബിയെ നഷ്ടമായപ്പോള്‍ കേരളം അതു വരെ കോഷ്വന്റിൽ കേരളം മുന്നിലായിരുന്നുവെങ്കിലും മൂന്നാം വിക്കറ്റ് വീണതോടെ കേരളം 9 റൺസിന് പിന്നിൽ പോകുന്ന കാഴ്ചയാണ് കണ്ടത്.

മൂന്ന് വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ കേരളം 378 റൺസായിരുന്നു നേടേണ്ടിയിരുന്നത്. 114 റൺസ് നേടിയ സച്ചിൻ പുറത്തായി അധികം വൈകാതെ രാഹുലും പുറത്തായതോടെ കേരളത്തിന്റെ ക്വാര്‍ട്ടര്‍ യോഗ്യത ഇല്ലാതായി. 136 റൺസാണ് ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ നേടിയത്.

369/2 എന്ന നിലയിൽ നിന്ന് 382/6 എന്ന നിലയിലേക്ക് കേരളം വീണതോടെ കാര്യങ്ങള്‍ കൂടുതൽ പ്രശ്നത്തിലായി. 153 ഓവറിൽ കേരളം 432/9 എന്ന നിലയിലെത്തിയപ്പോള്‍ മത്സരം അവസാനിക്കുകയായിരുന്നു. മധ്യ പ്രദേശിന്റെ സ്കോറിന് 153 റൺസ് അകലെ വരെ എത്തുവാന്‍ കേരളത്തിന് സാധിച്ചിരുന്നു.

ആദ്യ ഇന്നിംഗ്സ് അവസാനിക്കാതെ മത്സരം സമനിലയിൽ അവസാനിച്ചുവെന്നാണ് സ്കോര്‍ കാര്‍ഡിൽ സൂചിപ്പിച്ചിരിക്കുന്നത്.

മുന്നിലുള്ളത് റൺ മല, ബാറ്റിംഗിനായി കേരളം ഇനിയും കാത്തിരിക്കണം

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ അതിശക്തമായ നിലയിൽ മധ്യ പ്രദേശ്. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോളും ബാറ്റിംഗ് തുടരുന്ന മധ്യ പ്രദേശ് 474/5 എന്ന നിലയിലാണ്.

224 റൺസ് നേടിയ യഷ് ദുബേയാണ് കേരള ബൗളര്‍മാര്‍ക്ക് തലവേദന സൃഷ്ടിക്കുന്നത്. രജത് പടിദാര്‍ 142 റൺസ് നേടി പുറത്തായി. അക്ഷത് രഘുവംശി 50 റൺസും നേടി. കേരള നിരയിൽ ജലജ് സക്സേന രണ്ട് വിക്കറ്റ് നേടി.

കേരളത്തിന് രക്ഷയില്ല, മധ്യ പ്രദേശ് കൂറ്റന്‍ സ്കോറിലേക്ക്

യഷ് ദുബേയുടെയും രജത് പടിദാറിന്റെയും ശതകങ്ങളുടെ ബലത്തിൽ കേരളത്തിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി മധ്യ പ്രദേശ്. മത്സരത്തിന്റെ രണ്ടാം ദിവസം ടീമുകള്‍ ലഞ്ചിനായി പിരിയുമ്പോള്‍ കേരളത്തിന്റെ എതിരാളികള്‍ 314/2 എന്ന നിലയിലാണ്.

146 റൺസുമായി യഷ് ദുബേയും 125 റൺസുമായി രജത് പടിദാറുമാണ് ക്രീസിലുള്ളത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 226 റൺസാണ് ഇതുവരെ നേടിയിട്ടുള്ളത്.

രജത് പടിദാറിന് അര്‍ദ്ധ ശതകം, കേരളത്തിനെതിരെ മികച്ച സ്കോര്‍ നേടി മധ്യ പ്രദേശ്

ആദ്യ ഓവരിൽ വെങ്കിടേഷ് അയ്യരെ നഷ്ടമായെങ്കിലും രജത് പടിദാര്‍, കുല്‍ദീപ് ഗെഹി, പാര്‍ത്ഥ് സഹാനി എന്നിവരുടെ ബാറ്റിംഗ് മികവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി മധ്യ പ്രദേശ്. ടോസ് നേടിയ കേരളം ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ പ്രതീക്ഷിച്ച തുടക്കമാണ് മനു കൃഷ്ണന്‍ നല്‍കിയത്. എന്നാൽ പിന്നീട് മത്സരത്തിൽ കാര്യമായ പ്രഭാവം സൃഷ്ടിക്കുവാന്‍ കേരള ബൗളര്‍മാര്‍ക്കായില്ല.

രജത് 49 പന്തിൽ 77 റൺസ് നേടിയപ്പോള്‍ കുല്‍ദീപ് 31 റൺസും പാര്‍ത്ഥ് 32 റൺസുമാണ് നേടിയത്. 7 ഫോറും മൂന്ന് സിക്സുമാണ് താരം നേടിയത്.

കേരളത്തിനെ പരാജയപ്പെടുത്തി മധ്യ പ്രദേശ്

വനിത അണ്ടര്‍ 19 ഏകദിന ട്രോഫിയുടെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി മധ്യ പ്രദേശ്. ഇന്ന് കേരളത്തിനെതിരെ അഞ്ച് വിക്കറ്റ് വിജയം ആണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 40.3 ഓവറിൽ 104 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ മധ്യ പ്രദേശ് 39.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയം ഉറപ്പാക്കി.

കേരളത്തിനായി അബിന 21 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ സൂര്യ സുകുമാര്‍ 18 റൺസ് നേടി. മൂന്ന് വിക്കറ്റ് നേടിയ സൗമ്യ തിവാരി മധ്യ പ്രദേശ് ബൗളിംഗിൽ തിളങ്ങി.

44 റൺസ് നേടിയ അനുഷ്ക ശര്‍മ്മ ആണ് മധ്യ പ്രദേശിന്റെ ടോപ് സ്കോറര്‍. സൗമ്യ തിവാരി 27 റൺസും നേടി. കേരളത്തിനായി സൂര്യ സുകുമാര്‍ രണ്ട് വിക്കറ്റ് നേടി.

മധ്യ പ്രദേശിനെതിരെ കനത്ത തോല്‍വിയേറ്റു വാങ്ങി കേരളം

വനിത സീനിയര്‍ ഏകദിന ട്രോഫിയില്‍ കേരളത്തിന് രണ്ടാമത്തെ തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ മധ്യ പ്രദേശ് കേരളത്തിനെതിരെ 98 റണ്‍സ് വിജയം ആണ് നേടിയത്. മധ്യ പ്രദേശിനെ കേരളം 203/9 എന്ന സ്കോറിന് ഒതുക്കിയെങ്കിലും മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് 9 വിക്കറ്റ് നഷ്ടത്തില്‍ 44 ഓവറില്‍ നിന്ന് 97 റണ്‍സ് മാത്രമേ നേടാനായുള്ളു. മഴ കാരണം കേരളത്തിന്റെ ഇന്നിംഗ്സ് 44 ഓവറാക്കി ചുരുക്കുകയായിരുന്നു.

30 റണ്‍സ് നേടിയ മിന്നു മണിയാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. ഷാനി(14), ഭൂമിക(11) എന്നിവരാണ് രണ്ടക്ക സ്കോറിലേക്ക് എത്തിയ മറ്റു താരങ്ങള്‍. മധ്യ പ്രദേശിന് വേണ്ടി അഞ്ച് വിക്കറ്റുമായി വര്‍ഷയാണ് തിളങ്ങിയത്. ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരത്തില്‍ കേരളം ബറോഡയോട് പരാജയം ഏറ്റു വാങ്ങിയിരുന്നു. പിന്നീട് മുംബൈയെയും പഞ്ചാബിനെയും പരാജയപ്പെടുത്തിയാണ് കേരളം ഇന്നത്തെ മത്സരത്തിനെത്തിയത്. നാഗലാണ്ടുമായുള്ള മത്സരം ആണ് പ്ലേറ്റ് ഡി യില്‍ കേരളത്തിന് ഇനി അവശേഷിക്കന്നത്.

മധ്യ പ്രദേശിനെ 203 റണ്‍സില്‍ ഒതുക്കി കേരളം, സജനയ്ക്ക് നാല് വിക്കറ്റ്

വനിത സീനിയര്‍ ഏകദിന ട്രോഫിയില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരളത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 9 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടി മധ്യ പ്രദേശ്. തമന്ന നിഗം, പൂജ വസ്ട്രാക്കര്‍ കൂട്ടുകെട്ടിന്റെ ബലത്തില്‍ ആണ് ഈ സ്കോര്‍ മധ്യ പ്രദേശ് നേടിയത്. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 58 റണ്‍സ് നേടി റാഹില ഫിര്‍ദൗസ്(29), അനുഷ്ക ശര്‍മ്മ(27) മധ്യ പ്രദേശിനെ മുന്നോട്ട് നയിച്ചുവെങ്കിലും രണ്ട് പേരുടെയും വിക്കറ്റുകള്‍ അടുത്ത് അടുത്ത ഓവറുകളില്‍ നഷ്ടമായത് ടീമിന് നഷ്ടമായി.

പിന്നീട് മൂന്നാം വിക്കറ്റില്‍ 97 റണ്‍സ് നേടിയ പൂജ വട്രാക്കര്‍ – തമന്ന നിഗം കൂട്ടുകെട്ടിനെ തകര്‍ത്ത സജന മധ്യ പ്രദേശിന്റെ റണ്ണൊഴുക്ക് തടയുകയായിരുന്നു. പൂജ 40 റണ്‍സും തമന്ന 69 റണ്‍സുമാണ് നേടിയത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ മധ്യ പ്രദേശിന്റെ വിക്കറ്റുകള്‍ കേരളം വീഴ്ത്തിയപ്പോള്‍ 50 ഓവറില്‍ ടീമിന് 203 റണ്‍സേ നേടാനായുള്ളു. കേരളത്തിന് വേണ്ടി സജന നാല് വിക്കറ്റ് നേടി. തന്റെ പത്തോവറില്‍ 47 റണ്‍സ് വിട്ട് നല്‍കിയാണ് സജനയുടെ ഈ ബൗളിംഗ് പ്രകടനം. മിന്നു മണിയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

27 റണ്‍സിന് നാഗലാണ്ട് പുറത്ത്, 3 ഓവറിനുള്ളില്‍ വിജയം കരസ്ഥമാക്കി മധ്യ പ്രദേശ്

വനിത സീനിയര്‍ ഏകദിന ട്രോഫിയില്‍ നാണംകെട്ട ബാറ്റിംഗ് പ്രകടനവുമായി നാഗലാണ്ട്. ഇന്ന് ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നാഗലാണ് 16.5 ഓവറില്‍ 27 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ആറ് ബാറ്റിംഗ് താരങ്ങള്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ 11 റണ്‍സ് നേടിയ മെരെന്‍സോളയാണ് ടീമിന്റെ ടോപ് സ്കോറര്‍. മധ്യ പ്രദേശിന് വേണ്ടി പ്രീതി യാദവ് അഞ്ചും ക്യാപ്റ്റനും ഇന്ത്യന്‍ താരവുമായ പൂജ വസ്ട്രാക്കര്‍ മൂന്നും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ മധ്യ പ്രദേശ് 2.4 ഓവറില്‍ 29 റണ്‍സ് നേടി ലക്ഷ്യം മറികടക്കുകയായിരുന്നു. 12 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയ പൂജ വസ്ട്രാക്കര്‍ ആണ് വിജയം അനായാസം ആക്കിയത്.

വിജയ് ഹസാരെ ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി ജാര്‍ഖണ്ഡ്

ഇഷാന്‍ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗിനൊപ്പം വിരാട് സിംഗ്(68), സുമിത് കുമാര്‍(52), അനുകുല്‍ റോയ്(39 പന്തില്‍ 72) എന്നിവരും കസറിയപ്പോള്‍ വിജയ് ഹസാരെ ട്രോഫി ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി ജാര്‍ഖണ്ഡ്. ഇഷാന്‍ 94 പന്തില്‍ 173 റണ്‍സ് നേടിയാണ് ഈ കൂറ്റന്‍ സ്കോറിനുള്ള അടിത്തറ ജാര്‍ഖണ്ഡിന് നല്‍കിയത്.

2010ല്‍ മധ്യ പ്രദേശ് റെയില്‍വേസിനെതിരെ നേടിയ 412/6 എന്ന റെക്കോര്‍ഡ് ഇന്ന് മധ്യ പ്രദേശിനെതിരെ തന്നെ ജാര്‍ഖണ്ഡ് തകര്‍ക്കുകയായിരുന്നു. 9 വിക്കറ്റ് നഷ്ടത്തില്‍ 422 റണ്‍സാണ് ജാര്‍ഖണ്ഡ് നേടിയത്.

വിജയ് ഹസാരെയില്‍ ഇഷാന്‍ കിഷന്റെ തീപ്പൊരി ബാറ്റിംഗ്

വിജയ് ഹസാരെ ട്രോഫിയില്‍ മധ്യ പ്രദേശിനെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ഇഷാന്‍ കിഷന്‍. താരം 94 പന്തില്‍ നിന്ന് 173 റണ്‍സാണ് ഇന്ന് ആരംഭിച്ച വിജയ് ഹസാരെ ട്രോഫിയുടെ റൗണ്ട് 1 എലൈറ്റ് ബി ഗ്രൂപ്പ് മത്സരത്തില്‍ ജാര്‍ഖണ്ഡിന് വേണ്ടി നേടിയത്.

19 ഫോറും 11 സിക്സും അടക്കമായിരുന്നു ഇഷാന്‍ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗ്. ജാര്‍ഖണ്ഡ് ഈ ബാറ്റിംഗിന്റെ മികവില്‍ 30 ഓവറില്‍ നിന്ന് 248/3 എന്ന നിലയില്‍ ആണ് ടോസ് നഷ്ടമായ ശേഷം ബാറ്റിംഗിനിറങ്ങിയപ്പോള്‍ സ്ഥിതി ചെയ്യുന്നത്.

വിദര്‍ഭയ്ക്ക് കിരീടം നേടിക്കൊടുത്ത കോച്ചിനെ സ്വന്തമാക്കി മധ്യപ്രദേശ്, ഇനി ടീമിനെ ചന്ദ്രകാന്ത് പണ്ഡിറ്റ് പരിശീലിപ്പിക്കും

വിദര്‍ഭയെ രഞ്ജി കിരീടത്തിലേക്ക് നയിച്ച ശേഷം പുതിയ ദൗത്യം ഏറ്റെടുത്ത് ചന്ദ്രകാന്ത് പണ്ഡിറ്റ്. ഈ സൂപ്പര്‍ കോച്ച് ഇനി മധ്യ പ്രദേശിന്റെ കോച്ചായി പ്രവര്‍ത്തിക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം. കഴിഞ്ഞ മൂന്ന് സീസണുകളിലായി വിദര്‍ഭയ്ക്കൊപ്പമാണ് ചന്ദ്രകാന്ത് പണ്ഡിറ്റ്. 2017-18, 2018-19 സീസണുകളില്‍ ഇറാനി ട്രോഫിയും ടീം ഇദ്ദേഹത്തിന് കീഴില്‍ നേടിയിരുന്നു.

മധ്യപ്രദേശ് കഴിഞ്ഞ സീസണില്‍ രഞ്ജി നോക്ക്ഔട്ട് ഘട്ടത്തിലേക്ക് കടക്കാനായിരുന്നുില്ല. മുമ്പ് മുംബൈ, മഹാരാഷ്ട്ര, കേരള എന്നിവരെ പരിശീലിപ്പിച്ചിട്ടുള്ള ചന്ദ്രകാന്ത് പണ്ഡിറ്റഅ മുമ്പും മധ്യ പ്രദേശിനെ പരിശീപ്പിച്ചിട്ടുണ്ട്. ടീമിന്റെ ക്യാപ്റ്റനുമായിരുന്നു ഒരു കാലത്ത് ചന്ദ്രകാന്ത്.

Exit mobile version