നിലവിലെ ചാമ്പ്യന്മാരെ സൂപ്പര്‍ ഓവറില്‍ വീഴ്ത്തി ഗ്ലോബല്‍ ടി20 കാനഡ 2019ല്‍ വിജയികളായി വിന്നിപെഗ് ഹോക്ക്സ്

ലോകകപ്പ് ഫൈനലിന് ശേഷം വീണ്ടും ഒരു ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ സൂപ്പര്‍ ഓവര്‍. ഗ്ലോബല്‍ ടി20 2019ന്റെ ഫൈനലില്‍ വാങ്കൂവര്‍ നൈറ്റ്സും വിന്നിപെഗ് ഹോക്ക്സും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഹോക്ക്സിനൊപ്പം നില്‍ക്കുകയായിരുന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും 192 റണ്‍സ് വീതം നേടിയപ്പോള്‍ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത വാങ്കുവര്‍ 9 റണ്‍സ് മാത്രമേ നേടിയുള്ളു. 4 പന്ത് മാത്രം നേരിട്ട് വിന്നിപെഗ് ഹോക്ക്സ് വിജയം നേടുകയായിരുന്നു.

നൈറ്റ്സിന് വേണ്ടി ആന്‍ഡ്രേ റസ്സല്‍ നേരിട്ട ആദ്യ പന്ത് തന്നെ സൂപ്പര്‍ ഓവറില്‍ സിക്സര്‍ പറത്തിയെങ്കിലും പിന്നീട് കാര്യമായി റണ്‍സൊന്നും നേടുവാന്‍ ടീമിന് സാധിച്ചില്ല. കലീം സന എറിഞ്ഞ ഓവറില്‍ രണ്ട് വിക്കറ്റാണ് വാങ്കൂവറിന് നഷ്ടമായത്. ക്രിസ് ലിന്‍ ആണ് സൂപ്പറോവറില്‍ വിന്നിപെഗിന്റെ വിജയ ശില്പിയായത്.

ആദ്യം ബാറ്റ് ചെയ്ത വിന്നിപെഗ് ഹോക്ക്സ് 8 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. 45 പന്തില്‍ നിന്ന് 90 റണ്‍സ് നേടിയ ഷൈമാന്‍ അന്‍വറും ക്രിസ് ലിന്‍(37), ജീന്‍ പോള്‍ ഡുമിനി(33) എന്നിവരാണ് ടീമിനായി ബാറ്റിംഗില്‍ തിളങ്ങിയത്. നൈറ്റ്സിന് വേണ്ടി ആന്‍ഡ്രേ റസ്സല്‍ നാലും അലി ഖാന്‍, റയാന്‍ പത്താന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ നൈറ്റ്സിന് തുടക്കം പാളിയെങ്കിലും ഷൊയ്ബ് മാലിക്-ആന്‍ഡ്രേ റസ്സല്‍ എന്നിവരുടെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 86 റണ്‍സ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയ കൂട്ടുകെട്ട് 36 പന്തില്‍ നിന്ന് 64 റണ്‍സ് നേടിയ മാലിക് പുറത്തായപ്പോളാണ് തകര്‍ന്നത്. പിന്നീട് ആന്‍ഡ്രേ റസ്സല്‍ ഒറ്റയ്ക്ക് ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും സ്കോറുകള്‍ ഒപ്പമെത്തിക്കുവാനെ താരത്തിന് സാധിച്ചുള്ളു. 20 പന്തില്‍ നിന്ന് 46 റണ്‍സുമായി റസ്സല്‍ പുറത്താകാതെ നിന്നു.

പ്രതിഫല തുകയിൽ കുടിശ്ശിക, പ്രതിഷേധവുമായി യുവരാജ് സിംഗും സംഘവും

ഗ്ലോബൽ T20 കാനഡ ടൂർണമെന്റ് വിവാദത്തിൽ. പ്രതിഫല തുക നൽകാൻ സംഘാടകർ വീഴ്ച്ച വരുത്തിയതിനെ തുടർന്ന് ടീമുകൾ കളത്തിലിറങ്ങിയില്ല. മുൻ ഇന്ത്യൻ സൂപ്പർ താരം യുവരാജ് സിംഗിന്റെ ടോറോന്റോ നാഷണൽസും ജോർജ്ജ് ബെയ്ലിയുടെ മോണ്ട്രിയൽ ടൈഗേഴ്സും തമ്മിലായിരുന്നു ഇന്ന് മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ പ്രതിഫല തുക കുടിശ്ശിക വരുത്തിയതിന് തുടർന്ന് മത്സരം രണ്ട് മണിക്കൂറോളം വൈകിയിരിക്കുകയാണ്.

ഇരു ടീമുകളിലേയും താരങ്ങൾ പ്രതിഷേധവുമായി രംഗത്തുണ്ട്. പ്രതിഫലം തുകയിലെ കുടിശ്ശിക നൽകിയാൽ മാത്രമേ താരങ്ങൾ കളത്തിലിറങ്ങൂ എന്ന നിലപാടിലാണ്. പ്രമുഖ‌മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ടൂർണമെന്റിന് മുൻപ് 10-15% പ്രതിഫല തുകയും ആദ്യ റൗണ്ട് അവസാനിച്ചതിന് ശേഷം 75% ഓളം തുകയും നൽകാമെന്നായിരുന്നു കരാർ. എന്നാൽ ഞായറാഴ്ച ആദ്യ റൗണ്ട് കഴിഞ്ഞെങ്കിലും പ്രതിഫല തർക്കം അവസാനിച്ചില്ല. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ താരങ്ങൾക്ക് സമ്മാന തുകപോലും സംഘാടകർ നൽകിയിട്ടില്ല. ഇന്നത്തെ മത്സരം നടന്നില്ലെങ്കിൽ യുവരാജിനും ടോറോന്റോ നാഷണൽസിനും പ്ലേ ഓഫിലേക്കുള്ള സാധ്യതകൾ അടയും. ആഗസ്റ്റ് 30 നു ആരംഭിക്കാനിരിക്കുന്ന യൂറോ T20 യുടേയും സംഘാടകർ തന്നെയാണ് ഗ്ലോബൽ T20 കാനഡയുടേയും സംഘാടകർ.

യുവരാജിന്റെ വെടിക്കെട്ട് പ്രകടനം തുണയായില്ല, ടൊറന്റോക്ക് തോൽവി

കാനഡ ഗ്ലോബൽ ടി20 ലീഗിൽ യുവരാജിന്റെ ഓൾ റൗണ്ട് പ്രകടനത്തിനും ടൊറന്റോയെ തോൽ‌വിയിൽ നിന്ന് രക്ഷിക്കാനായില്ല. ടൊറന്റോ നാഷണൽസ് ഉയർത്തിയ 217 റൺസ് എന്ന ലക്‌ഷ്യം അവസാന പന്തിൽ 3 വിക്കറ്റ് ശേഷിക്കെ വിന്നിപെഗ് ഹോക്സ് മറികടക്കുകയായിരുന്നു.  48 പന്തിൽ 89 റൺസ് എടുത്ത ക്രിസ് ലിന്നിന്റെയും 27 പന്തിൽ 58 റൺസ് എടുത്ത സോഹലിന്റെയും 21 പന്തിൽ 43 റൺസ് എടുത്ത ഷൈമാൻ അൻവറിന്റെയും പ്രകടനത്തിന്റെ പിൻബലത്തിലാണ് വിന്നിപെഗ് ഹോക്സ് ജയം സ്വന്തമാക്കിയത്. മത്സരത്തിൽ ബ്രാവോയുടെ വിക്കറ്റ് സ്വന്തമാക്കാനും യുവരാജ് സിംഗിനായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ടൊറന്റോ നാഷണൽസ് 7 വിക്കറ്റ് നഷ്ടത്തിൽ 216 റൺസാണ് നേടിയത്. ഓപണർ റോഡ്രിഗോ തോമസിന്റെ വെടിക്കെട്ട് തുടക്കത്തിന് പിന്നാലെ യുവരാജ് സിങ്ങും പൊള്ളാർഡും നടത്തിയ മികച്ച പ്രകടനത്തിന്റെ പിൻബലത്തിലാണ് ടൊറന്റോ നാഷണൽസ് 216 റൺസ് നേടിയത്. തോമസ് 46 പന്തിൽ 65 റൺസ് എടുത്തപ്പോൾ 21 പന്തിൽ 52 റൺസ് നേടി പൊള്ളാർഡും 26 പന്തിൽ 45 റൺസ് നേടി യുവരാജ് സിങ്ങും ടൊറന്റോയുടെ സ്കോറിന് ഉയർത്തി. വിന്നിപെഗ് ഹോക്സിന് വേണ്ടി ബ്രാവോ നാല് വിക്കറ്റ് വീഴ്ത്തി.

വെടിക്കെട്ട് പ്രകടനത്തോടെ യുവരാജും ഗോണിയും, ആദ്യ ജയം സ്വന്തമാക്കി ടൊറന്റോ നാഷണൽസ്

ഇന്ത്യൻ താരങ്ങളായ യുവരാജ് സിങ്ങും ഗോണിയും വിശ്വരൂപം പുറത്തെടുത്തപ്പോൾ ഗ്ലോബൽ ടി20യിൽ ടൊറന്റോ നാഷണൽസിന്‌ രണ്ടു വിക്കറ്റ് ജയം. ആദ്യ ബാറ്റ് ചെയ്ത് 191 റൺസ് നേടിയ എഡ്മോണ്ടൺ റോയൽസിനെ 7 പന്ത് ബാക്കി നിൽക്കെ 8 വിക്കറ്റ് നഷ്ടത്തിൽ ടൊറന്റോ നാഷണൽസ് മറികടക്കുകയായിരുന്നു. 12 പന്തിൽ 33 റൺസ് എടുത്ത ഗോണിയും 21 പന്തിൽ 35 റൺസ് എടുത്ത യുവരാജ് സിങ്ങും ടൊറന്റോ നാഷണൽസിന്‌ ജയം നേടി കൊടുക്കുകയായിരുന്നു.

നേരത്തെ പുറത്താവാതെ 24 പന്തിൽ 43 റൺസ് നേടിയ കട്ടിങ്ങിന്റെയും 17 പന്തിൽ 36 റൺസ് എടുത്ത ഷദബ് ഖാന്റെയും ബാറ്റിംഗ് പ്രകടനത്തിന്റെ പിൻബലത്തിലാണ് എഡ്മോണ്ടൺ റോയൽ 191 റൺസ് എടുത്തത്.  ടൊറന്റോ നാഷണൽസിന്‌ വേണ്ടി മൂന്ന് വിക്കറ്റ് വഴിതിയ ഗ്രീൻ ആണ് മികച്ച പ്രകടനം പുറത്തെടുത്തത്.

തുടർന്ന് ബാറ്റ് ചെയ്ത ടൊറന്റോ നാഷണൽസ് 39 പന്തിൽ 45 ഹെയ്‌ൻറിച്ച് ക്ലാസന്റെ മികവിൽ പൊരുതുകയും അവസാന ഘട്ടത്തിൽ ആഞ്ഞടിച്ച യുവരാജ് സിംഗിന്റെയും ഗോണിയുടെയും രവീന്ദർപാൽ സിംഗിന്റെയും മികവിൽ ജയിച്ചു കയറുകയുമായിരുന്നു. രവീന്ദർപാൽ സിങ് 5 പന്തിൽ 17 റൺസ് എടുത്ത് പുറത്താവുകയായിരുന്നു.

മന്‍പ്രത് ഗോണി ഗ്ലോബല്‍ ടി20 കാനഡയിലേക്ക്, ഇടം ലഭിച്ചത് യുവരാജിന്റെ ടീമില്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം അറിയിച്ച് മന്‍പ്രീത് ഗോണി. ടൊറോണ്ടോ നാഷണല്‍സ് ടീമില്‍ സ്ഥാനം ലഭിച്ചതിന് പിന്നാലെയാണ് താരം തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്. ഇന്ത്യയില്‍ പ്രാദേശിക ക്രിക്കറ്റില്‍ സജീവമാണെങ്കില്‍ പോലും ബിസിസിഐയുടെ അനുമതി ലഭിക്കില്ല എന്നതിനാലാണ് താരത്തിന്റെ ഈ തീരുമാനമെന്ന് വേണം വിലയിരുത്തുവാന്‍.

യുവരാജ് സിംഗിന് പിന്നാലെ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് കാനഡ ടി20 ലീഗിലേക്ക് യാത്രയാകുന്ന രണ്ടാമത്തെ പഞ്ചാബ് താരമാണ് ഗോണി. ഇരുവരും ലീഗിലും ഒരേ ടീമിനു വേണ്ടിയാണ് കളിയ്ക്കുന്നതെന്നതാണ് പ്രത്യേകത. ഗോണി 2 ഏകദിനങ്ങളാണ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ളത്. ഹോങ്കോംഗും ബംഗ്ലാദേശുമായിരുന്നു അന്ന് ഇന്ത്യയുടെ എതിരാളികള്‍.

യുവരാജ് സിംഗിനെ സ്വന്തമാക്കി ടൊറോണ്ടോ നാഷണല്‍സ്, ലോകകപ്പ് കളിയ്ക്കുന്ന താരങ്ങള്‍ ഉള്‍പ്പെടെ ലീഗിലേക്ക് ഒട്ടനവധി സൂപ്പര്‍ താരങ്ങള്‍

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച യുവരാജ് സിംഗ് ഗ്ലോബല്‍ ടി20 കാനഡയില്‍ കളിയ്ക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. ബിസിസിഐയുടെ അനുമതി നേരത്തെ താരം തേടിയെന്ന വാര്‍ത്ത പുറത്ത് വന്ന സാഹചര്യത്തിലാണ് ഇന്ന് രണ്ടാം സീസണിന്റെ പ്ലേയര്‍ ഡ്രാഫ്ടിലാണ് യുവരാജിനെ ടൊറോണ്ടോ നാഷണല്‍സ് സ്വന്തമാക്കിയത്. ടീമിന്റെ മാര്‍ക്കീ താരമായാണ് യുവരാജിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇനി ബിസിസിഐ അനുമതിയുടെ കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് വരാനാണ് ബാക്കിയിരിക്കുന്നത്.

പുതിയ സീസണില്‍ ഒട്ടനവധി സൂപ്പര്‍ താരങ്ങളെയാണ് പ്ലേയര്‍ ഡ്രാഫ്ടില്‍ ടീമുകള്‍ സ്വന്തമാക്കിയത്. ഇതില്‍ പുതുതായി ലീഗിലേക്ക് എത്തുന്ന ഫ്രാഞ്ചൈസിയായ ബ്രാംപ്ടണ്‍ വൂള്‍വ്സ് ബംഗ്ലാദേശിന്റെ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെ സ്വന്തമാക്കി. ഇന്ന് പ്ലേയര്‍ ഡ്രാഫ്ടിനൊപ്പം ടീമുകളുടെ ജഴ്സി പുറത്തിറക്കലും നടന്നിരുന്നു.

ക്രിസ് ഗെയില്‍, ജെപി ഡുമിനി, കെയിന്‍ വില്യംസണ്‍, ബ്രണ്ടന്‍ മക്കല്ലം, ക്രിസ് ലിന്‍, ജോര്‍ജ്ജ് ബെയിലി, ഡാരെന്‍ സാമി, ഡ്വെയിന്‍ ബ്രാവോ, ആന്‍ഡ്രേ റസ്സല്‍, ഷൊയ്ബ് മാലിക്, ഫാഫ് ഡു പ്ലെസി, കീറണ്‍ പൊള്ളാര്‍ഡ്, തിസാര പെരേര, സുനില്‍ നരൈന്‍, കോളിന്‍ മണ്‍റോ, ബെന്‍ കട്ടിംഗ് എന്നിവരും ഉള്‍പ്പെടുന്നു

ഫൈനലില്‍ പിഴച്ച് വിന്‍ഡീസ് ബോര്‍‍ഡ് ടീം, കാനഡയില്‍ ജേതാക്കള്‍ നൈറ്റ്സ്

ടൂര്‍ണ്ണമെന്റിലെ ഏറ്റവും അധികം വിജയങ്ങള്‍ സ്വന്തമാക്കിയ ടീമായിട്ട് കൂടി ഫൈനലില്‍ കാലിടറി വിന്‍ഡീസ് ബോര്‍ഡ് ടീം. ഫൈനലില്‍ വാന്‍കോവര്‍ നൈറ്റ്സിനോട് കിരീടം അടിയറവു പറഞ്ഞ ടീം തങ്ങളുടെ ഇതുവരെയുള്ള പ്രകടനങ്ങള്‍ക്ക് നീതി പുലര്‍ത്തുന്ന കളി പുറത്തെടുക്കാന്‍ കഴിയാതെ പിന്നോട് പോകുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബോര്‍ഡ് ടീം 145 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

ഫാബിയന്‍ അലന്‍ 23 പന്തില്‍ 41 റണ്‍സ് നേടിയാണ് 145 റണ്‍സിലേക്ക് ടീമിനെ എത്തിച്ചത്. മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ വേണ്ടത്ര മികവ് പുലര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‍ ടീം 17.4 ഓവറില്‍ ഓള്‍ഔട്ട് ആയി. ഷെല്‍ഡണ്‍ കോട്രെല്‍ നാല് വിക്കറ്റും ഫവദ് അഹമ്മദ് മൂന്നും നേടി നൈറ്റ്സ് ബൗളര്‍മാരില്‍ തിളങ്ങി. സാദ് ബിന്‍ സഫറിനു രണ്ട് വിക്കറ്റ് ലഭിച്ചു.

നൈറ്റ്സിന്റെ തുടക്കം പാളിയെങ്കിലും സാദ് ബിന്‍ സഫര്‍-റാസി വാന്‍ ഡെര്‍ ഡൂസന്‍ കൂട്ടുക്കെട്ടിന്റെ പ്രകടനം നൈറ്റ്സിനെ 7 വിക്കറ്റ് ജയത്തിലേക്ക് നയിക്കുകയായിരുന്നു. 22/3 എന്ന നിലയില്‍ നിന്ന് 126 റണ്‍സ് കൂട്ടുകെട്ട് നേടിയാണ് സഖ്യം ടീമിനെ ജയത്തിലേക്ക് നയിച്ചത്. 48 പന്തില്‍ 79 റണ്‍സ് നേടി സാദും ഡൂസന്‍ 44 റണ്‍സും നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു. വിന്‍ഡീസ് ബോര്‍ഡ് ടീമിനു വേണ്ടി ദെര്‍വാല്‍ ഗ്രീന്‍ രണ്ടും ജെറ്മിയ ലൂയിസ് ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡക്ക‍്വര്‍ത്ത് ലൂയിസില്‍ വിജയം വാന്‍കോവര്‍ നൈറ്റ്സിനു, ഫൈനലിലേക്ക്

മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ വിന്നിപെഗ് ഹോക്ക്സിനെതിരെ ജയം സ്വന്തമാക്കി വാന്‍കോവര്‍ നൈറ്റ്സ്. ഫൈനലില്‍ വിന്‍ഡീസ് ബോര്‍ഡ് ടീം ആണ് എതിരാളികള്‍. മത്സരത്തില്‍ നൈറ്റ്സ് ആദ്യം ബാറ്റ് ചെയ്ത് 13 ഓവറില്‍ 152/5 എന്ന സ്കോര്‍ നേടിയപ്പോള്‍ മഴ വില്ലനായി എത്തുകയായിരുന്നു. സ്കോര്‍ ചേസ് ചെയ്യുന്നതിനിടയില്‍ 8.3 ഓവറില്‍ 84/5 എന്ന നിലയില്‍ ഹോക്ക്സ് നില്‍ക്കുമ്പോളാണ് മഴ കളി മുടക്കി വീണ്ടും എത്തുന്നത്. പിന്നീട് മത്സരം നടക്കാതെ വന്നപ്പോള്‍ 13 റണ്‍സിന്റെ വിജയം നൈറ്റ്സ് സ്വന്തമാക്കി.

26 പന്തില്‍ 45 റണ്‍സ് നേടിയ ചാഡ്‍വിക് വാള്‍ട്ടണ്‍ ആണ് കളിയിലെ താരം. ആന്‍ഡ്രേ റസ്സല്‍ 15 പന്തില്‍ 36 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ബെന്‍ ഡങ്ക് 29 റണ്‍സ് നേടി. ടിം സൗത്തി മൂന്ന് പന്തില്‍ നിന്ന് 2 സിക്സ് സഹിതം 13 റണ്‍സ് നേടി റസ്സലുമായി ക്രീസില്‍ നില്‍ക്കുമ്പോളാണ് മത്സരത്തില്‍ ആദ്യ തടസ്സം മഴ സൃഷ്ടിച്ചത്. ഹോക്ക്സിനു വേണ്ടി അലി ഖാന്‍ രണ്ടും ഫിഡെല്‍ എഡ്വേര്‍ഡ്സ്, ലെന്‍ഡല്‍ സിമ്മണ്‍സ്, റയാദ് എമ്രിറ്റ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഇന്നിംഗ്സിന്റെ ആദ്യ പന്തില്‍ തന്നെ ടിം സൗത്തി ഡേവിഡ് വാര്‍ണറെ മടക്കിയയച്ചപ്പോള്‍ തന്നെ ഹോക്ക്സ് പ്രതിരോധത്തിലായി. 20 പന്തില്‍ 35 റണ്‍സ് നേടി ലെന്‍ഡല്‍ സിമ്മണ്‍സ്, 17 റണ്‍സ് നേടി ഡേവിഡ് മില്ലര്‍, ഡാരെന്‍ ബ്രാവോ(14*) എന്നിവരും വേഗത്തില്‍ സ്കോറിംഗിനു ശ്രമിച്ചുവെങ്കിലും വിക്കറ്റുകള്‍ തുടരെ നഷ്ടമായതും ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം പിന്നോട്ട് പോകുവാന്‍ ഹോക്ക്സിനെ ഇടയാക്കി.

നൈറ്റ്സിനു വേണ്ടി ഫവദ് അഹമ്മദ് രണ്ട് വിക്കറ്റും ഷെല്‍ഡണ്‍ കോട്രെല്‍, ടിം സൗത്തി, ആന്‍ഡ്രേ റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റോയല്‍സിനെ പിന്തള്ളി ഹോക്ക്സ് രണ്ടാം ക്വാളിഫയറിലേക്ക്

എഡ്മോണ്ടന്‍ റോയല്‍സിനെ പിന്തള്ളി വിന്നിപെഗ് ഹോക്ക്സ് ഗ്ലോബല്‍ ടി20 കാനഡ രണ്ടാം ക്വാളിഫയറിലേക്ക്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന എലിമിനേറ്ററില്‍ 7 വിക്കറ്റിന്റെ ജയമാണ് ഹോക്ക്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് 183/9 എന്ന സ്കോര്‍ നേടിയപ്പോള്‍ ഒരു പന്ത് ശേഷിക്കെ 3 വിക്കറ്റ് നഷ്ടത്തില്‍ ഹോക്ക്സ് ജയം സ്വന്തമാക്കി. രണ്ടാം ക്വാളിഫയറില്‍ വാന്‍കോവര്‍ നൈറ്റ്സ് ആണ് വിന്നിപെഗ് ഹോക്ക്സിന്റെ എതിരാളികള്‍.

ഡേവിഡ് വാര്‍ണര്‍(55), ബെന്‍ മക്ഡര്‍മട്ട്(65*), ലെന്‍ഡല്‍ സിമ്മണ്‍സ്(33) എന്നിവരാണ് വിജയികള്‍ക്കായി തിളങ്ങിയത്. ബെന്‍ മക്ഡര്‍മട്ട് ആണ് കളിയിലെ താരം. 39 പന്തില്‍ നിന്നാണ് താരത്തിന്റെ 65 റണ്‍സ്. 5 ബൗണ്ടറിയും 4 സിക്സും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത റോയല്‍സിനായി 44 റണ്‍സുമായി അഗ സല്‍മാന്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ ആന്‍ഡ്രേ ഫ്ലെച്ചര്‍ 41 റണ്‍സും ലൂക്ക് റോഞ്ചി 25 റണ്‍സും നേടി. റയാദ് എമ്രിറ്റ് നാല് വിക്കറ്റുമായി വിന്നിപെഗ് ഹോക്ക്സ് ബൗളര്‍മാരില്‍ തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിന്‍ഡീസ് ബോര്‍ഡ് ടീം ഫൈനലില്‍

വാന്‍കോവര്‍ നൈറ്റ്സിനെതിരെ 6 വിക്കറ്റ് ജയം സ്വന്തമാക്കി വിന്‍ഡീസ് ബോര്‍ഡ് ടീം ഗ്ലോബല്‍ ടി20 കാനഡ ഫൈനലില്‍ കടന്നു. വാന്‍കോവര്‍ നൈറ്റ്സിന്റെ കൂറ്റന്‍ സ്കോര്‍ അവസാന പന്തില്‍ മറികടന്നാണ് ആവേശകരമായ വിജയം ബോര്‍ഡ് ടീം നേടിയത്. അവസാന ഓവറില്‍ ജയിക്കാന്‍ 18 റണ്‍സ് വേണ്ടിയിരുന്ന ടീമിനെ ഒരു പന്ത് അവശേഷിക്കെ സ്കോറുകള്‍ ഒപ്പമെത്തിച്ച ആന്തണി ബ്രാംബിള്‍ അവസാന പന്തില്‍ സിക്സ് നേടിയാണ് അവിശ്വസനീയമായ വിജയം ടീമിനു നേടിക്കൊടുത്തത്.

ആദ്യ ക്വാളിഫയറില്‍ പരാജയപ്പെട്ടുവെങ്കിലും രണ്ടാം ക്വാളിഫയറില്‍ വിജയിച്ച് ഫൈനലില്‍ കടക്കുവാന്‍ ഒരവസരം കൂടി നൈറ്റ്സിനു ലഭിക്കും. ആദ്യം ബാറ്റ് ചെയ്ത വാന്‍കോവര്‍ ക്രിസ് ഗെയില്‍(50), ചാഡ്വിക് വാള്‍ട്ടണ്‍(54, 24 പന്തില്‍) എന്നിവരുടെ മികച്ച തുടക്കത്തിനു ശേഷം റാസി വാന്‍ ഡെര്‍ ഡൂസെന്‍(23), ബാബര്‍ ഹയാത്ത്(25), ആന്‍ഡ്രേ റസ്സല്‍(29) എന്നിവരുടെ നിര്‍ണ്ണായക സംഭാവനകളുടെ കൂടി ബലത്തോടെ 6 വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് നേടുകയായിരുന്നു. വിന്‍ഡീസ് നിരിയില്‍ ജെര്‍മിയ ലൂയിസ്, ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ് 66 പന്തില്‍ 10 സിക്സും 11 ബൗണ്ടറിയുമടക്കം നേടിയ 134 റണ്‍സാണ് വിന്‍ഡീസ് ടീമിന്റെ തുണയായി എത്തിയത്. 11/3 എന്ന നിലയിലേക്ക് തകര്‍ന്ന ടീമിനെ നാലാം വിക്കറ്റില്‍ നിക്കോളസ് പൂരനുമായി ചേര്‍ന്ന് 130 റണ്‍സാണ് റൂഥര്‍ഫോര്‍ഡ് നേടിയത്. 28 പന്തില്‍ 44 റണ്‍സ് നേടിയ പൂരനെ നഷ്ടമായെങ്കിലും ആന്തണി ബ്രാംബിളില്‍ മികച്ചൊരു പങ്കാളിയെ റൂഥര്‍ഫോര്‍ഡിനു ലഭിച്ചു.

80 റണ്‍സാണ് അവസാന 35 പന്തില്‍ നിന്ന് കൂട്ടുകെട്ട് നേടിയത്. 11 പന്തില്‍ 23 റണ്‍സുമായി ആന്തണി അവസാന ഓവറില്‍ കളി മാറ്റി മറിച്ചുവെങ്കിലും കൂട്ടുകെട്ടില്‍ കൂടുതലും അപകടകാരിയായത് റൂഥര്‍ഫോര്‍ഡ് ആയിരുന്നു. ടിം സൗത്തി രണ്ടും, ആന്‍ഡ്രേ റസ്സല്‍, ഷെല്‍ഡണ്‍ കോട്രെല്‍ എന്നിവര്‍ ഓരോ വിക്കറ്റും നൈറ്റ്സിനായി നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

താരമായി എഡ്വേര്‍ഡ്സ്, ഹോക്ക്സിനു മികച്ച ജയം

ഫിഡെല്‍ എഡ്വേര്‍ഡ്സിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ മികച്ചൊരു വിജയം സ്വന്തമാക്കി വിന്നിപെഗ് ഹോക്ക്സ്. ഹോക്ക്സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ റണ്‍സ് കണ്ടെത്തിയ മത്സരമെന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ മത്സരത്തിനു. ആദ്യം ബാറ്റ് ചെയ്ത എഡ്മോണ്ടന്‍ റോയല്‍സിനെ 141 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ശേഷം ലക്ഷ്യം 16.4 ഓവറില്‍ ഹോക്ക്സ് സ്വന്തമാക്കുകയായിരുന്നു.

നാല് വികക്റ്റ് നേട്ടവുമായി ഫിഡെല്‍ എഡ്വേര്‍ഡ്സാണ് റോയല്‍സിന്റെ നടുവൊടിച്ചത്. ഒപ്പം ഹിരാല്‍ പട്ടേല്‍, ലെന്‍ഡല്‍ സിമ്മണ്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും അലി ഖാന്‍, റയാദ് എമ്രിറ്റ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. റോയല്‍സ് നിരയില്‍ അഗ സല്‍മാന്‍ 43 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. അബ്രാഷ് ഖാന്‍ 30 റണ്‍സും ഷൈമന്‍ അനവര്‍ 28 റണ്‍സും നേടി. 19.5 ഓവറില്‍ ടീം ഓള്‍ഔട്ട് ആവുകയായിരുന്നു.

ലെന്‍‍ഡല്‍ സിമ്മണ്‍സും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് മികച്ച തുടക്കമാണ് ഹോക്ക്സിനു നല്‍കിയത്. എന്നാല്‍ 38 റണ്‍സ് നേടിയ സിമ്മണ്‍സ് റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ ശേഷം ബെന്‍ മക്ഡര്‍മട്ടും(18) 42 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറും പുറത്തായെങ്കിലും പിന്നീട് യാതൊരു തടസ്സവുമില്ലാതെ ടീം വിജയത്തിലേക്ക് നീങ്ങുകയായിരുന്നു.

19 പന്തില്‍ 37 റണ്‍സുമായി മാര്‍ക്ക് ദെയാലും 4 റണ്‍സ് നേടി ഡാരെന്‍ ബ്രാവോയുമാണ് ക്രീസില്‍ വിജയ സമയത്ത് നിലയുറപ്പിച്ചത്. റോയല്‍സിനായി മുഹമ്മദ് ഇര്‍ഫാന്‍, അഗ സല്‍മാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നൈറ്റ്സിനെതിരെ തകര്‍ന്നടിഞ്ഞ് നാഷണല്‍സ്

ഗ്ലോബല്‍ ടി20 കാനഡയില്‍ മോശം ഫോം തുടര്‍ന്ന് ടൊറോണ്ടോ നാഷണല്‍സ്. രണ്ടാം റൗണ്ട് മത്സരങ്ങളില്‍ 17ാം മത്സരത്തില്‍ വാന്‍കോവര്‍ നൈറ്റ്സിനെതിരെയാണ് നാഷണല്‍സ് തോല്‍വിയേറ്റു വാങ്ങിയത്. ടോസ് നേടിയ വാന്‍കോവര്‍ നായകന്‍ ക്രിസ് ഗെയില്‍ നാഷണല്‍സിനെ ബാറ്റിംഗനയയ്ക്കുകയായിരുന്നു. എന്നാല്‍ 16.5 ഓവറില്‍ ടൊറോണ്ടോ 103 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 35 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്ത് ടോപ് സ്കോറര്‍ ആയപ്പോള്‍ ഡാരെന്‍ സാമി വീണ്ടും ഒരറ്റത്ത് പൊരുതി നോക്കി. 23 പന്തില്‍ നിന്ന് 29 റണ്‍സാണ് നായകന്‍ സാമിയുടെ സംഭാവന.

റസ്സല്‍, ഫവദ് അഹമ്മദ് എന്നിവര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സാദ് ബിന്‍ സഫര്‍(2), ടിം സൗത്തി, ഷെല്‍ഡണ്‍ കോട്രെല്‍ എന്നിവര്‍ നൈറ്റ്സിനായി വിക്കറ്റുകള്‍ നേടി.

12.3 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി നൈറ്റ്സിനായി അര്‍ദ്ധ ശതകവുമായി ചാഡ്വിക് വാള്‍ട്ടണ്‍ ടോപ് സ്കോറര്‍ ആയി. 36 പന്തില്‍ 54 റണ്‍സ് നേടി വാള്‍ട്ടണ്‍ പുറത്താകാതെ നിന്നപ്പോള്‍ ബെന്‍ ഡങ്ക് 24 റണ്‍സ് നേടി. ആന്‍ഡ്രേ റസ്സല്‍ ആണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version