ഷഹ്ബാസ് ഇനി ലക്നൗ താരം

ഐപിഎലില്‍ 2025 സീസണിൽ ഷഹ്ബാസ് അഹമ്മദ് ലക്നൗവിനായി കളിയ്ക്കും. 1 കോടി രൂപയുടെ അടിസ്ഥാന വിലയുള്ള താരത്തിനെ 2.40 കോടി രൂപയ്ക്കാണ് ലക്നൗ സൂപ്പര്‍ ജയന്റ്സ് സ്വന്തമാക്കിയത്.

താരത്തിനായി ഡൽഹി, സൺറൈസേഴ്സ് എന്നിവരുടെ വെല്ലുവിളി മറികടന്നാണ് ലക്നൗ നേട്ടം കൊയ്തത്.

സൺറൈസേഴ്സിന്റെ മുന്നൂറടിക്കുവാനുള്ള മോഹങ്ങള്‍ക്ക് തടസ്സമായി കുൽദീപ് യാദവ്, 266 റൺസ് നേടി ഹൈദ്രാബാദ്

ട്രാവിസ് ഹെഡും അഭിഷേക് ശര്‍മ്മയും നിറഞ്ഞാടിയപ്പോള്‍ ഒരു ഘട്ടത്തിൽ 300ന് മേലെ സ്കോര്‍ ടീം എടുക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും കുൽദീപ് യാദവിന്റെ മികവുറ്റ ബൗളിംഗ് സൺറൈസേഴ്സിനെ 266 റൺസിലൊതുക്കുവാന്‍ ‍ഡൽഹിയെ സഹായിക്കുകയായിരുന്നു. ആദ്യ പത്തോവറിൽ 158 റൺസ് നേടിയ സൺറൈസേഴ്സിന് അടുത്ത പത്തോവറിൽ 108 റൺസേ നേടാനായുള്ളു.

പവര്‍പ്ലേയിൽ 125 റൺസാണ് സൺറൈസേഴ്സ് നേടിയത്. ഡൽഹി ബൗളര്‍മാരെ തല്ലിയോടിച്ച് സൺറൈസേഴ്സ് ഓപ്പണര്‍മാര്‍ മുന്നേറിയപ്പോള്‍ പവര്‍പ്ലേ കഴിഞ്ഞ് രണ്ടാം പന്തിൽ അഭിഷേക് ശര്‍മ്മയെ പുറത്താക്കി കുൽദീപ് യാദവ് ഡൽഹിയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകി. 12 പന്തിൽ 46 റൺസായിരുന്നു അഭിഷേക് ശര്‍മ്മയുടെ സംഭാവന. അതേ ഓവറിൽ എയ്ഡന്‍ മാര്‍ക്രത്തെയും പുറത്താക്കി കുൽദീപ് സൺറൈസേഴ്സിന് രണ്ടാം തിരിച്ചടി നൽകി.

32 പന്തിൽ 89 റൺസ് നേടിയ ട്രാവിസ് ഹെഡിനെയും കുൽദീപ് തന്നെ പുറത്താക്കിയപ്പോള്‍ സൺറൈസേഴ്സ് കുതിപ്പിന് തടയിടുവാന്‍ ഡൽഹിയ്ക്ക് സാധിച്ചു. അധികം വൈകാതെ അക്സര്‍ പട്ടേൽ ഹെയിന്‍റിച്ച് ക്ലാസ്സനെ പുറത്താക്കിയപ്പോള്‍ 131/0 എന്ന നിലയിലായിരുന്ന സൺറൈസേഴ്സ് 154/4 എന്ന നിലയിലേക്ക് വീഴുന്നത് ഏവരും കുണ്ടു.

പത്തോവര്‍ പിന്നിടുമ്പോള്‍ സൺറൈസേഴ്സ് 158/4 എന്ന സ്കോറാണ് നേടിയത്. പിന്നീട് ഷഹ്ബാസ് അഹമ്മദ് – നിതീഷ് റെഡ്ഡി കൂട്ടുകെട്ടാണ് സൺറൈസേഴ്സിനെ 200ന് മേലെയ്ക്ക് നയിച്ചത്.  ഇരുവരും അഞ്ചാം വിക്കറ്റിൽ 67 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. നിതീഷ് റെഡ്ഡിയെ പുറത്താക്കി കുൽദീപ് തന്നെയാണ് ഈ കൂട്ടുകെട്ടും തകര്‍ത്തത്.

4 വിക്കറ്റ് നേടിയ കുൽദീപ് തന്റെ നാലോവറിൽ 55 റൺസാണ് വഴങ്ങിയത്.  ഷഹ്ബാസ് അഹമ്മദ് 29 പന്തിൽ നിന്ന് 59 റൺസ് നേടി തന്റെ കന്നി ഐപിഎൽ അര്‍ദ്ധ ശതകം നേടി.

 

ഇന്ത്യയ്ക്കായി മത്സരങ്ങള്‍ വിജയിപ്പിക്കുവാന്‍ തനിക്ക് സാധിക്കുമെന്ന് പ്രതീക്ഷ – ഷഹ്ബാസ് അഹമ്മദ്

സിംബാബ്‍വേ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിൽ ഷഹ്ബാസ് അഹമ്മദിന് ഇടം പിടിച്ചത് അപ്രതീക്ഷിതമായാണ്. വാഷിംഗ്ടൺ സുന്ദര്‍ പരിക്കേറ്റ് പുറത്തായത് താരത്തിന് തുണയായി മാറുകയായിരുന്നു. ആദ്യമായി ആണ് ഇന്ത്യന്‍ ടീമിലേക്ക് താരത്തെ വിളിച്ചത്. ഐപിഎലില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാറുള്ള താരമാണ് ഷഹ്ബാസ് അഹമ്മദ്.

തനിക്ക് ഇന്ത്യയ്ക്ക് വേണ്ടി ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുവാനും ടീമിനെ വിജയത്തിലേക്ക് നയിക്കുവാനും സാധിക്കുമെന്നാണ് കരുതുന്നതെന്നാണ് ഷഹ്ബാസ് പ്രതികരിച്ചത്. തന്റെ സ്വപ്ന സാക്ഷാത്കാരം ആണ് ഇന്ത്യന്‍ ടീമിലേക്കുള്ള അവസരം എന്നും താരം വെളിപ്പെടുത്തി.

 

Story Highlights: Shahbaz Ahmed hopes he can take India to victory with his all round skills.

വാഷിംഗ്ടൺ സുന്ദര്‍ പുറത്ത്, പകരം ഷഹ്ബാസ് അഹമ്മദ് ടീമിൽ

കൗണ്ടി മത്സരത്തിനിടെ പരിക്കേറ്റ വാഷിംഗ്ടൺ സുന്ദറിന് പകരം സിംബാബ്‍വേ ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് ഷഹ്ബാസ് അഹമ്മദിനെ ഉള്‍പ്പെടുത്തി. റോയൽ ലണ്ടന്‍ കപ്പിനിടെയാണ് വാഷിംഗ്ടൺ സുന്ദറിന് പരിക്കേറ്റത്.

ഐപിഎലില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിച്ചിട്ടുള്ള ബംഗാളിന്റെ ഇടം കൈയ്യന്‍ ഓള്‍റൗണ്ടര്‍ 26 ലിസ്റ്റ് എ മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. ഓഗസ്റ്റ് 18ന് ആണ് പരമ്പര ആരംഭിയ്ക്കുന്നത്.

ഇന്ത്യ സ്ക്വാഡ്: KL Rahul (Captain), Shikhar Dhawan (vice-captain), Ruturaj Gaikwad, Shubman Gill, Deepak Hooda, Rahul Tripathi, Ishan Kishan (wicket-keeper), Sanju Samson (wicket-keeper), Shardul Thakur, Kuldeep Yadav, Axar Patel, Avesh Khan, Prasidh Krishna, Mohd Siraj, Deepak Chahar, Shahbaz Ahmed.

 

Story Highlights: Shahbaz Ahmed to replace injured Washington Sundar Zimbabwe ODI Series.

ചെന്നൈ തിരുമ്പി വന്തിട്ടേ!!! മഹീഷ് തീക്ഷണയുടെ നാല് വിക്കറ്റ് നേട്ടത്തിന്റെ ബലത്തിൽ 23 റൺസ് വിജയം

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സീസണിലെ ആദ്യ വിജയം. അതും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 23 റൺസ് വിജയവുമായി. റോബിന്‍ ഉത്തപ്പയുടെയും ശിവം ഡുബേയുടെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 216/4 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിൽ ആര്‍സിബിയ്ക്ക്  193 റൺസ് മാത്രമേ 9 വിക്കറ്റ് നഷ്ടത്തിൽ നേടാനായുള്ളു.

ഫാഫ് ഡു പ്ലെസിയെയും അനുജ് റാവത്തിനെയും മഹീഷ് പുറത്താക്കിയപ്പോള്‍ കോഹ്‍ലിയെ മുകേഷും മാക്സ്വെല്ലിനെ രവീന്ദ്ര ജഡേജയും ആണ് മടക്കിയത്.

ഒരു ഘട്ടത്തിൽ 50/4 എന്ന നിലയിലേക്ക് വീണ ടീമിനെ സുയാഷ് പ്രഭുദേശായിയും ഷഹ്ബാസ് അഹമ്മദും ചേര്‍ന്നാണ് നൂറ് കടത്തിയത്. സുയാഷ് പ്രഭുദേശായിയെ പുറത്താക്കി മഹീഷ് തീക്ഷണ തന്റെ മൂന്നാം വിക്കറ്റും 33 പന്തിൽ നിന്നുള്ള 60 റൺസ് കൂട്ടുകെട്ടുമാണ് തകര്‍ത്തത്. 18 പന്തിൽ 34 റൺസാണ് സുയാഷ് നേടിയത്.

മത്സരം അവസാന ഏഴോവറിലേക്ക് കടന്നപ്പോള്‍ 101 റൺസായിരുന്നു ബാംഗ്ലൂര്‍ നേടേണ്ടിയിരുന്നത്. 27 പന്തിൽ 41 റൺസ് നേടിയ ഷഹ്ബാസ് അഹമ്മദിനെയും തീക്ഷണയാണ് പുറത്താക്കിയത്. അതേ ഓവറിൽ ദിനേശ് കാര്‍ത്തിക് നൽകിയ അവസരം മുകേഷ് ചൗധരി കൈവിട്ടില്ലായിരുന്നുവെങ്കിൽ താരത്തിന് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുമായിരുന്നു.

മുകേഷ് ചൗധരി എറിഞ്ഞ 17ാം ഓവറിൽ ഡികെ രണ്ട് സിക്സും ഒരു ഫോറും നേടിയപ്പോള്‍ ഓവറിൽ നിന്ന് പിറന്നത് 23 റൺസായിരുന്നു. ഇതോടെ അവസാന മൂന്നോവറിലെ ലക്ഷ്യം 48 റൺസായി മാറി. എന്നാൽ വെറും 2 വിക്കറ്റ് മാത്രമാണ് ബാംഗ്ലൂരിന്റെ പക്കൽ അവശേഷിച്ചത്.

എന്നാൽ ഡ്വെയിന്‍ ബ്രാവോ 14 പന്തിൽ 34 റൺസ് നേടിയ ദിനേശ് കാര്‍ത്തിക്കിനെ വീഴ്ത്തി ആര്‍സിബിയുടെ അവസാന പ്രതീക്ഷയും ഇല്ലാതാക്കി.

സഞ്ജുവിന് ആദ്യ തോൽവി സമ്മാനിച്ച് ദിനേശ് കാര്‍ത്തിക്കും ഷഹ്ബാസ് അഹമ്മദും

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 87/5 എന്ന നിലയിലേക്ക് തള്ളിയിട്ട് വിജയം ഉറപ്പിച്ച രാജസ്ഥാന്‍ റോയൽസിനെ ഞെട്ടിച്ച് ദിനേശ് കാര്‍ത്തിക്കും ഷഹ്ബാസ് അഹമ്മദും. ഇരുവരുടെയും തട്ടുപൊളിപ്പന്‍ ബാറ്റിംഗിന്റെ ബലത്തിൽ ** വിക്കറ്റ് വിജയം നേടി ആര്‍സിബി രാജസ്ഥാന് ആദ്യ തോൽവി സമ്മാനിക്കുകയായിരുന്നു.

ഫാഫ് ഡു പ്ലെസിയും അനുജ് റാവത്തും കരുതലോടെ തുടങ്ങി 55 റൺസാണ് ബാംഗ്ലൂരിനായി ഒന്നാം വിക്കറ്റിൽ നേടിയത്. എന്നാൽ 29 റൺസ് നേടിയ ഫാഫിനെ പുറത്താക്കി ചഹാല്‍ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു.

അടുത്ത ഓവറിൽ 26 റൺസ് നേടിയ റാവത്തിനെ സൈനി മടക്കിയയച്ചപ്പോള്‍ വിരാട് കോഹ്‍ലി റണ്ണൗട്ട് രൂപത്തിലും പുറത്തായി. 55/0 എന്ന നിലയിൽ നിന്ന് 62/4 എന്ന നിലയിലേക്ക് ബാംഗ്ലൂര്‍ വീണപ്പോള്‍ മത്സരം രാജസ്ഥാന്‍ സ്വന്തമാക്കുമെന്നാണ് കരുതിയത്.

നവ്ദീപ് സൈനി എറിഞ്ഞ 12ാം ഓവറിൽ രണ്ട് സിക്സും ഒരു ഫോറും അടക്കം 15 റൺസ് നേടി ഷഹ്ബാസ് അഹമ്മദാണ് ആര്‍സിബി ക്യാമ്പിൽ പ്രതീക്ഷ നൽകിയത്. രവിചന്ദ്രന്‍ അശ്വിനെറിഞ്ഞ 14ാം ഓവറിൽ ദിനേശശ് കാര്‍ത്തിക് റൺ മഴ തീര്‍ത്തപ്പോള്‍ 21 റൺസ് കൂടി റോയൽ ചലഞ്ചേഴ്സ് സ്കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു.

നവ്ദീപ് സൈനിയുടെ അടുത്ത ഓവറിൽ 16 റൺസ് കൂടി പിറന്നപ്പോള്‍ പ്രസിദ്ധ് കൃഷ്ണയുടെ ഓവറിൽ 13 റൺസ് വന്നു. എന്നാൽ ചഹാല്‍ വെറും 4 റൺസ് വിട്ട് കൊടുത്ത് മികച്ച സ്പെൽ പൂര്‍ത്തിയാക്കി.

ബോള്‍ട്ട് 45 റൺസ് നേടിയ ഷഹ്ബാസിനെ പുറത്താക്കിയെങ്കിലും അതിന് മുമ്പ് ഒരു സിക്സും ഫോറും നേടിയപ്പോള്‍ ഓവറിൽ നിന്ന് 13 റൺസ് വന്നു. 67 റൺസാണ് ഷഹ്ബാസ് – കാര്‍ത്തിക് കൂട്ടുകെട്ട് നേടിയത്. രണ്ടോവറിൽ 15 റൺസായിരുന്നു ആര്‍സിബിയ്ക്ക് വിജയത്തിനായി നേടേണ്ടിയിരുന്നത്.

പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 19ാം ഓവറിൽ 12 റൺസ് പിറന്നപ്പോള്‍ അവസാന ഓവറിൽ 3 റൺസായിരുന്നു ആര്‍സിബിയുടെ വിജയ ലക്ഷ്യം. യശസ്വി ജൈസ്വാളിനെ ആദ്യ പന്തിൽ സിക്സര്‍ പറത്തി ഹര്‍ഷൽ പട്ടേൽ 5 പന്ത് ബാക്കി നില്‍ക്കവെ ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചപ്പോള്‍ ദിനേശ് കാര്‍ത്തിക് 23 പന്തിൽ 44 റൺസുമായി പുറത്താകാതെ നിന്നു. ഹര്‍ഷൽ 9 റൺസാണ് നേടിയത്.

രാജസ്ഥാന്‍ നിരയിൽ യൂസുവേന്ദ്ര ചഹാലിന്റെ പ്രകടനം എടുത്ത് പറയേണ്ട ഒന്നായിരുന്നു.

അഞ്ചാം ബൗളറെ ആക്രമിക്കുവാനായിരുന്നു തീരുമാനം – ഷഹ്ബാസ് അഹമ്മദ്

കൊല്‍ക്കത്തയ്ക്കതിരെ 128 റൺസ് മറികടക്കുവാന്‍ ബുദ്ധിമുട്ടിയെങ്കിലും ആര്‍സിബിയുടെ വിജയത്തിൽ നിര്‍ണ്ണായക പങ്ക് വഹിച്ചത് ഷഹ്ബാസ് അഹമ്മദ് ആയിരുന്നു. 27 റൺസ് നേടിയ താരത്തിന്റെ ഇന്നിംഗ്സാണ് റൺ റേറ്റ് വരുതിയിൽ നിര്‍ത്തുവാന്‍ ബാംഗ്ലൂരിനെ സഹായിച്ചത്.

കൊല്‍ക്കത്തയുടെ ഫിഫ്ത് ബൗളറെ ആക്രമിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യം എന്നും അത് ആന്‍ഡ്രേ റസ്സലും വെങ്കിടേഷ് അയ്യരുമായിരുന്നുവെന്നും അഹമ്മദ് സൂചിപ്പിച്ചു. സ്പിന്നര്‍മാര്‍ക്ക് പന്തെറിയുക കഷ്ടമായിരുന്നുവെന്നും പേസര്‍മാര്‍ക്ക് പിച്ചിൽ നിന്ന് സഹായം ലഭിച്ചിരുന്നുവെന്നും ഷഹ്ബാസ് കൂട്ടിചേര്‍ത്തു.

ആവേശം അവസാന ഓവര്‍ വരെ, രണ്ട് പന്തിൽ കാര്യം അവസാനിപ്പിച്ച് കാർത്തിക്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെറിയ സ്കോര്‍ ചേസ് ചെയ്യുവാന്‍ ബുദ്ധിമുട്ടിയെങ്കിലും അവസാന കടമ്പ കടന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. അവസാന ഓവറിൽ ഏഴ് റൺസ് വേണ്ടപ്പോള്‍ ഒരു സിക്സും ഫോറും പറത്തി ടീമിനെ 3 വിക്കറ്റ് വിജയത്തിലേക്ക് ദിനേശ് കാര്‍ത്തിക് ആണ് നയിച്ചത്.

കൊല്‍ക്കത്തയെ 128 റൺസിന് ഒതുക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഉമേഷ് യാദവിന്റെ ഇരട്ട പ്രഹരവും ടിം സൗത്തി നേടിയ വിക്കറ്റും ആര്‍സിബിയെ 17/3 എന്ന നിലയിലേക്ക് തള്ളിയിട്ടെങ്കിലും 45 റൺസ് കൂട്ടുകെട്ടുമായി ഡേവിഡ് വില്ലിയും ഷെര്‍ഫെയന്‍ റൂഥര്‍ഫോര്‍ഡും മുന്നോട്ട് നയിച്ചപ്പോള്‍ നരൈന്‍ 18 റൺസ് നേടിയ വില്ലിയെ വീഴ്ത്തി.

എന്നാൽ 39 റൺസിന്റെ നിര്‍ണ്ണായക കൂട്ടുകെട്ടുമായി ഷഹ്ബാസ് അഹമ്മദും റൂഥര്‍ഫോര്‍ഡും ടീമിനെ നൂറ് കടത്തിയെങ്കിലും 27 റൺസ് നേടിയ ഷഹ്ബാദ് തന്റെ വിക്കറ്റ് വലിച്ചെറിയുന്ന കാഴ്ചയാണ് കണ്ടത്.

അധികം വൈകാതെ ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡിനെ ടിം സൗത്തി പുറത്താക്കിയപ്പോള്‍ താരം 28 റൺസാണ് നേടിയത്. അതേ ഓവറിൽ ഹസരംഗയെയും ടിം സൗത്തി പുറത്താക്കിയതോടെ ബാംഗ്ലൂരിന് കാര്യങ്ങള്‍ ശ്രമകരമായി മാറി.

രണ്ടോവറിൽ 17 റൺസ് വേണ്ട ഘട്ടത്തിൽ വെങ്കിടേഷ് അയ്യര്‍ എറിഞ്ഞ 19ാം ഓവറിൽ ഹര്‍ഷൽ പട്ടേൽ രണ്ട് ബൗണ്ടറി അടക്കം 10 റൺസ് നേടിയപ്പോള്‍ ആര്‍സിബിയ്ക്ക് ലക്ഷ്യം 6 പന്തിൽ 7 ആയി മാറി. കാര്‍ത്തിക് പുറത്താകാതെ 14 റൺസും ഹര്‍ഷൽ പട്ടേൽ 10 റൺസും നേടിയാണ് വിജയം ആര്‍സിബി പക്ഷത്തേക്ക് എത്തിച്ചത്.

 

തന്റെ കഴിവില്‍ ക്യാപ്റ്റന്‍ വിശ്വാസം അര്‍പ്പിച്ചതില്‍ സന്തോഷം – ഷഹ്ബാസ് അഹമ്മദ്

16 ഓവറുകള്‍ കഴിയുമ്പോള്‍ വിജയത്തിലേക്ക് കുതിയ്ക്കുകയായിരുന്നു സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഷഹ്ബാസ് അഹമ്മദ് എറിയാനെത്തിയ 17ാം ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ ടീമിന് നഷ്ടമായപ്പോള്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുന്ന കാഴ്ചയാണ് കണ്ടത്. പിന്നീട് മുഹമ്മദ് സിറാജും ഹര്‍ഷല്‍ പട്ടേലും കൃത്യതയോടെ പന്തെറിഞ്ഞപ്പോള്‍ 6 റണ്‍സിന്റെ വിജയം ആര്‍സിബി സ്വന്തമാക്കുകയായിരുന്നു.

17ാം ഓവര്‍ എറിയാനെത്തുമ്പോള്‍ കാര്യങ്ങള്‍ കുറച്ച് പ്രയാസകരമായിരുന്നുവെന്നും എന്നാല്‍ തനിക്ക് അവസരം നല്‍കുകയും തന്റെ കഴിവില്‍ ക്യാപ്റ്റന്‍ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തത് തനിക്ക് സന്തോഷമുണ്ടാക്കിയെന്നു ഷഹ്ബാസ് പറഞ്ഞു. പിച്ചില്‍ നിന്ന് പിന്തുണയുണ്ടായിരുന്നുവെന്നും അത് ഉപയോഗിക്കുവാന്‍ മാത്രമാണ് താന്‍ ശ്രമിച്ചതെന്നും ഷഹ്ബാസ് സൂചിപ്പിച്ചു.

തനിക്ക് ഒരോവര്‍ കൂടി എറിയുവാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും എന്നാല്‍ സിറാജ് മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും അതിനാല്‍ തന്നെ അദ്ദേഹത്തിനെ ക്യാപ്റ്റന്‍ ആ ദൗത്യം ഏല്പിക്കുകയായിരുന്നുവെന്നും അത് അദ്ദേഹം അര്‍ഹിച്ചിരുന്നുവെന്നും ഷഹ്ബാസ് അഹമ്മദ് വ്യക്തമാക്കി.

വീണ്ടും ട്വിസ്റ്റ്, ഒരോവറില്‍ മൂന്ന് വിക്കറ്റുമായി ഷഹ്ബാസ് അഹമ്മദ് ആര്‍സിബിയ്ക്ക് വിജയം നേടിക്കൊടുത്തു

അനായാസ വിജയത്തിലേക്ക് നീങ്ങുമെന്ന തോന്നിപ്പിച്ച സണ്‍റൈസേഴ്സ് ഹൈദ്രാബാദില്‍ നിന്ന് വിജയം തട്ടിയെടുത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഡേവിഡ് വാര്‍ണറെ നഷ്ടമായ ശേഷം 115/2 എന്ന നിലയില്‍ മനീഷ് പാണ്ടേയും ജോണി ബൈര്‍സ്റ്റോയും ടീമിനെ മുന്നോട്ട് നയിക്കുമ്പോളാണ് തന്റെ ഒരോവറില്‍ മൂന്ന് സണ്‍റൈസേഴ്സ് താരങ്ങളെ വീഴ്ത്തി ഷഹ്ബാസ് അഹമ്മദ് ആര്‍സിബിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

തുടക്കത്തില്‍ വൃദ്ധിമന്‍ സാഹയെ നഷ്ടമായ ടീമിനെ ഡേവിഡ് വാര്‍ണറും മനീഷ് പാണ്ടേയും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. 66 പന്തില്‍ നിന്ന് 83 റണ്‍സ് നേടിയ കൂട്ടുകെട്ട് അവസാനിപ്പിച്ചത് വാര്‍ണറുടെ വിക്കറ്റ് കൈല്‍ ജാമിസണ്‍ വീഴ്ത്തിയതോടെയാണ്. വാര്‍ണര്‍ പുറത്താകുന്നതിന് മുമ്പ് 96/1 എന്ന നിലയിലായിരുന്നു സണ്‍റൈസേഴ്സ്. അവിടെ നിന്ന് ടീമിന്റെ തകര്‍ച്ച ആരംഭിക്കുകയായിരുന്നു.

37 പന്തില്‍ 54 റണ്‍സാണ് വാര്‍ണര്‍ നേടിയത്. 115/2 എന്ന നിലയില്‍ നിന്ന് 116/5 എന്ന നിലയിലേക്ക് സണ്‍റൈസേഴ്സ് വീഴുന്ന കാഴ്ചയാണ് മത്സരത്തില്‍ കണ്ടത്. 12 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോയെയും 38 റണ്‍സ് നേടിയ മനീഷ് പാണ്ടേയെയും അടുത്തടുത്ത പന്തില്‍ വീഴ്ത്തിയ ഷഹ്ബാസ് ഓവറിലെ അവസാന പന്തില്‍ അബ്ദുള്‍ സമദിനെയും വീഴ്ത്തി.

തൊട്ടടുത്ത ഓവറില്‍ വിജയ് ശങ്കറുടെ വിക്കറ്റ് ഹര്‍ഷല്‍ പട്ടേല്‍ വീഴ്ത്തിയപ്പോള്‍ രണ്ടോവറില്‍ 27 റണ്‍സായിരുന്നു സണ്‍റൈസേഴ്സ് നേടേണ്ടിയിരുന്നത്. സിറാജ് എറിഞ്ഞ ആദ്യ പന്തില്‍ സിക്സര്‍ പറത്തിയ റഷീദ് ഖാന്‍ അടുത്ത പന്തില്‍ സിംഗിള്‍ നേടിയപ്പോള്‍ സ്ട്രൈക്ക് നേടിയ ജേസണ്‍ ഹോള്‍ഡറെ വീഴ്ത്തി സിറാജ് തന്റെ രണ്ടാം വിക്കറ്റ് നേടി.

അവസാന ഓവറില്‍ 16 റണ്‍സ് ജയിക്കുവാന്‍ വേണ്ടപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍ ആദ്യ രണ്ട് പന്തില്‍ കൃത്യതയോടെ എറിഞ്ഞുവെങ്കിലും മൂന്നാം പന്ത് നോബോളും അതില്‍ ബൗണ്ടറിയും പിറന്നപ്പോള്‍ ലക്ഷ്യം 4 പന്തില്‍ എട്ടായി കുറഞ്ഞു. 9 പന്തില്‍ 18 റണ്‍സ് നേടിയ റഷീദ് ഖാന്‍ റണ്ണൗട്ടായതോടെ ലക്ഷ്യം രണ്ട് പന്തില്‍ എട്ട് റണ്‍സായി മാറി. അടുത്ത പന്തില്‍ ഷഹ്ബാസ് നദീമിനെ ഷഹ്ബാസ് അഹമ്മദ് പിടിച്ചപ്പോള്‍ പട്ടേലിന് രണ്ടാമത്തെ വിക്കറ്റ് ലഭിച്ചു.

20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് മാത്രം സണ്‍റൈസേഴ്സ് നേടിയപ്പോള്‍ ആര്‍സിബി ആറ് റണ്‍സ് വിജയവും ടൂര്‍ണ്ണമെന്റിലെ രണ്ടാമത്തെ വിജയവും സ്വന്തമാക്കി.

 

രണ്ടാം സ്ഥാനക്കാരായി ഡല്‍ഹിയുടെ പ്ലേ ഓഫ് ഉറപ്പാക്കി സീനിയര്‍ താരങ്ങള്‍, റണ്‍റേറ്റിന്റെ മികവില്‍ ആര്‍സിബിയും പ്ലേ ഓഫില്‍

ആര്‍സിബി നല്‍കിയ 153 റണ്‍സ് വിജയ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നപ്പോള്‍ ഡല്‍ഹി പ്ലേ ഓഫിലേക്ക് രണ്ടാം സ്ഥാനക്കാരായി ഇടം പിടിച്ചു. ടീമിലെ സീനിയര്‍ താരങ്ങളായ ശിഖര്‍ ധവാനും അജിങ്ക്യ രഹാനെയും അര്‍ദ്ധ ശതകങ്ങളുമായി തിളങ്ങിയപ്പോള്‍ ഡല്‍ഹി 6 പന്ത് ബാക്കി നില്‍ക്കെ ചേസ് പൂര്‍ത്തിയാക്കി. ഒരു ഘട്ടത്തില്‍ അനായാസം ഡല്‍ഹി ജയം നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും വിക്കറ്റുകളുമായി ബാംഗ്ലൂര്‍ മത്സരത്തില്‍ പൊരുതി നില്‍ക്കുകയായിരുന്നു.

17.3 ഓവറിന് ശേഷം മാത്രം ഡല്‍ഹിയ്ക്ക് വിജയം നേടാനയതിനാല്‍ തന്നെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും പ്ലേ ഓഫില്‍ സ്ഥാനം പിടിച്ചു. പ്ലേ ഓഫിലെ നാലാം സ്ഥാനക്കാര്‍ ആരാണെന്ന് നാളത്തെ മത്സര ശേഷം മാത്രമേ തീരുമാനമാകുകയുള്ളു.

പൃഥ്വി ഷായെ നഷ്ടമായെങ്കിലും ശിഖര്‍ ധവാനും അജിങ്ക്യ രഹാനെയും ചേര്‍ന്ന് മികച്ച രീതിയിലാണ് ഡല്‍ഹി ഇന്നിംഗ്സ് മുന്നോട്ട് നയിച്ചത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 53 റണ്‍സാണ് ഒരു വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി നേടിയത്. അജിങ്ക്യ രഹാനെയും ശിഖര്‍ ധവാനും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 88 റണ്‍സ് നേടി ഡല്‍ഹിയെ ശക്തമായ നിലയിലേക്ക് എത്തിയ്ക്കുകയായിരുന്നു. 41 പന്തില്‍ 54 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍ പുറത്താകുമ്പോള്‍ ലക്ഷ്യം 46 റണ്‍സ് മാത്രം അകലെയായിരുന്നു. ഷഹ്ബാസ് അഹമ്മദിനായിരുന്നു വിക്കറ്റ്.

ശ്രേയസ്സ് അയ്യരുടെയും രഹാനെയുടെയും വിക്കറ്റുകള്‍ വീഴ്ത്തി ആര്‍സിബി മത്സരം കൂടുതല്‍ ആവേശകരമാക്കി. 46 പന്തില്‍ നിന്ന് 60 റണ്‍സ് നേടിയ രഹാനെയുടെ വിക്കറ്റ് വാഷിംഗ്ടണ്‍ സുന്ദര്‍ നേടിയപ്പോള്‍ അയ്യരെ ഷഹ്ബാസ് ആണ് പുറത്താക്കിയത്.

സ്റ്റോയിനിസും(5 പന്തില്‍ 10) ഋഷഭ് പന്ത് 8 റണ്‍സും നേടി ഒരോവര്‍ ബാക്കി നില്‍ക്കെ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ബംഗാള്‍ 307 റണ്‍സിന് ഓള്‍ഔട്ട്, രണ്ടാം ഇന്നിംഗ്സിലും തുടക്കം പിഴച്ച് കേരളം

കേരളത്തിനെതിരെ രഞ്ജി ട്രോഫിയില്‍ 307 റണ്‍സിന് ഓള്‍ഔട്ട് ആയി ബംഗാള്‍. മത്സരത്തില്‍ 68 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ബംഗാള്‍ സ്വന്തമാക്കിയിട്ടുണ്ട്. 236/6 എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ബംഗാളിന് വേണ്ടി ഷഹ്ബാസ് അഹമ്മദ് 50 റണ്‍സ് തികച്ചപ്പോള്‍ അര്‍ണാബ് നന്ദി 29 റണ്‍സ് നേടി പുറത്തായി. ഏഴാം വിക്കറ്റില്‍ 51 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. മുകേഷ് കുമാര്‍ പുറത്താകാതെ 12 റണ്‍സുമായി നിന്നു. കേരളത്തിനായി മിഥുന്‍ എസ് മൂന്നും ബേസില്‍ തമ്പി, ജലജ് സക്സേന, മോനിഷ് കാരപ്പറമ്പില്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

അതേ സമയം കേരളത്തിന് തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് തന്നെ രാഹുല്‍ പിയുടെ വിക്കറ്റ് നഷ്ടമായി. മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ കേരളം 2/1 എന്ന നിലയിലാണ്. ഓരോ റണ്‍സ് വീതം നേടി സഞ്ജു സാംസണും ജലജ് സക്സേനയുമാണ് ക്രീസില്‍. അശോക് ഡിന്‍ഡയ്ക്കാണ് രാഹുലിന്റെ വിക്കറ്റ്.

Exit mobile version