സൗദി അറേബ്യയുടെ അടുത്ത വൻ നീക്കം!! ദേശീയ ടീമിന്റെ പരിശീലകൻ ആകാൻ മാഞ്ചിനി എത്തുന്നു

ഇറ്റലിയുടെ പരിശീലക സ്ഥനം ഒഴിഞ്ഞ മാഞ്ചിനി സൗദി അറേബ്യയിലേക്ക് എത്തുന്നു. സ്സുദി അറേബ്യ ദേശീയ ടീമിന്റെ പരിശീലകനായി മാഞ്ചിനിയെ നിയമിക്കാനുള്ള ചർച്ചകൾ അന്തിമഘട്ടത്തിൽ ആണ് എന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. 77 മില്യൺ മൂല്യമുള്ള ഓഫർ മാഞ്ചിനിക്ക് മുന്നിൽ സൗദി അറേബ്യ വെച്ചിട്ടുണ്ട്. സൗദി അറേബ്യ നടത്തുന്ന ഫുട്ബോൾ വിപ്ലവത്തിലെ പ്രധാന ചുവടാകും ഇത്. സൗദി ക്ലബുകളെ പോലെ ദേശീയ ടീമിനെയും ശക്തരാക്കാൻ അവർ ആഗ്രഹിക്കുന്നുണ്ട്.

കഴിഞ്ഞ യൂറോ കപ്പിൽ ഇറ്റലിയിലെ കിരീടത്തിലേക്ക് നയിച്ച പരിശീകനാണ് മാഞ്ചിനി. എന്നാൽ ആ യൂറോ കപ്പിനു ശേഷം മാഞ്ചിനിക്കും ഇറ്റലിക്കും നല്ല കാലമായിരുന്നില്ല. ഖത്തർ ലോകകപ്പിന് യോഗ്യത നേടാൻ പോലും ഇറ്റലിക്ക് ആയിരുന്നില്ല. ഇത് ആണ് മാഞ്ചിനി ഇറ്റലി വിടാനുള്ള പ്രധാന കാരണം.

2018ൽ ആയിരുന്നു മാഞ്ചിനി ഇറ്റലിയുടെ പരിശീലകനായി എത്തിയത്. 2006ന് ശേഷം കിരീടം നേടാനാവാത്ത ഇറ്റലിയെ തിരികെ കിരീടത്തിലേക്ക് എത്തിക്കാൻ മാഞ്ചിനിക്ക് യൂറോ കപ്പിലൂടെ ആയിരുന്നു. മുമ്പ് മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ, ലാസിയോ എന്നീ ടീമുകളെയെല്ലാം അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

ലീഗിന്റെ പ്രതിച്ഛായയെ ബാധിക്കും, ഗ്രീൻവുഡിനെ സൈൻ ചെയ്യാൻ സൗദി അറേബ്യ അനുവദിക്കില്ല

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മേസൺ ഗ്രീൻവുഡിനെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബുകൾ ശ്രമിക്കില്ല. ഗ്രീൻവുഡിനെ ഇപ്പോൾ സൗദി ലീഗിൽ കളിക്കാൻ അനുവദിച്ചാൽ സൗദി ലീഗിന് ഇപ്പോൾ ലഭിക്കുന്ന സ്വീകര്യതയെയും അവരുടെ ലീഗിന്റെ പ്രതിച്ഛായയെ അത് ബാധിക്കും, അത് കൊണ്ട് ഗ്രീൻവുഡിനെ ആരും സൈൻ ചെയ്യേണ്ട എന്ന കർശനമായ നിർദ്ദേശം സൗദി ലീഗ് അധികൃതർ ക്ലബുകൾക്ക് നൽകിയിരിക്കുകയാണ്‌.

ഗ്രീൻവുഡിനെ സൈൻ ചെയ്യാൻ സൗദി ക്ലബായ അൽ ഇത്തിഫാഖ് ശ്രമിക്കുന്നുണ്ട് എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തിഫാഖ് മാനേജർ ജെറാഡ് കഴിഞ്ഞ ദിവസം ആ അഭ്യൂഹങ്ങൾ നിഷേധിച്ചു. ഇതോടെ ഗ്രീൻവുഡ് ഇനി ഏതു ക്ലബിൽ കളിക്കും എന്നത് അനിശ്ചിതത്വത്തിൽ ആണ്‌. ഗ്രീൻവുഡിനെ സൈൻ ചെയ്താൽ ആരാധകരുടെ ഭാഗത്തു നിന്ന് പ്രതിഷേധം ഉണ്ടാകും എന്ന് ഭയന്ന് യൂറോപ്യൻ ക്ലബുകൾ ആരും താരത്തിനായി ഇപ്പോൾ രംഗത്ത് ഇല്ല.

രണ്ട് ദിവസം മുമ്പ് താരവും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ പിരിയുന്നതായി അറിയിച്ചിരുന്നു. തന്റെ കാമുകിയെ ആക്രമിച്ചതിന് കഴിഞ്ഞ വർഷം ഗ്രീൻവുഡ് അറസ്റ്റിൽ ആയിരുന്നു. അന്ന് മുതൽ താരം ഫുട്ബോൾ കളത്തിന് പുറത്താണ്. ഗ്രീൻവുഡിനെതിരെയുള്ള കേസുകൾ അടുത്തിടെ മാഞ്ചസ്റ്റർ പോലീസ് ഒഴിവാക്കിയിരുന്നു.

സൗദി അറേബ്യയെ വിമർശിക്കുന്നതും അവർക്ക് താരങ്ങളെ വിൽക്കുന്നതും ഒരേ ക്ലബുകൾ എന്ന് പെപ് ഗ്വാർഡിയോള

സൗദി അറേബ്യൻ ക്ലബുകൾ പണം ചിലവഴിക്കുന്നതിനെതിരെ പരാതി പറയുന്ന ക്ലബുകൾ തന്നെയാണ് അവർക്ക് താരങ്ങളെ വിൽക്കുന്നത് എന്ന് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള. കായികരംഗത്ത് സൗദി അറേബ്യയുടെ പുതിയ സ്വാധീനത്തെക്കുറിച്ചുള്ള ക്ലബ്ബുകളുടെ പരാതികൾ സജീവമാകുന്ന സാഹചര്യത്തിൽ ആണ് പെപിന്റെ പ്രസ്താവന.

“എല്ലാവരും സൗദി അറേബ്യയെക്കുറിച്ച് പരാതിപ്പെടുന്നു, എന്നാൽ സൗദി അറേബ്യൻ ക്ലബുകൾ വാതിലിൽ മുട്ടുമ്പോൾ, എല്ലാ ക്ലബ്ബുകളും വാതിൽ തുറക്കുന്നു, ചുവന്ന പരവതാനി വിരിക്കുന്നി ‘നിങ്ങൾക്ക് എന്താണ് വേണ്ടത് സുഹൃത്തേ?’ എന്ന് ചോദിക്കുന്നു. അവർ എല്ലാം വിൽക്കുന്നു” പെപ് പറഞ്ഞു.

“സൗദി ക്ലബുകൾ പണവുമായി വരുമ്പോൾ അവർ വളരെ സന്തുഷ്ടരാണ്!” എന്നിട്ട് എല്ലാത്തിനെക്കുറിച്ചും പരാതിപ്പെടുന്നു, പക്ഷേ വീണ്ടും എല്ലാവരും വാതിൽ തുറക്കുന്നു!” പെപ് പറഞ്ഞു.

നടന്നുകൊണ്ടിരിക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ സൗദി അറേബ്യൻ ക്ലബ്ബുകൾ വലിയ സൈനിംഗുകൾ നടത്തുന്നതിന്റെ തിരക്കിലാണ് ഇപ്പോഴും. നെയ്മർ, ഫാബിഞ്ഞോ, റൂബൻ നെവസ്, കരീം ബെൻസെമ, എൻഗോലോ കാന്റെ, കാലിഡൗ കൗലിബാലി, സെർജെജ് മിലിങ്കോവിച്ച്-സാവിക്, റിയാദ് മഹ്‌റെസ്, സാഡിയോ മാനെ, അലൻ സെന്റ് മാക്‌സിമിൻ, ഫർമിനോ എന്നിവരുൾപ്പെടെയുള്ള മുൻനിര താരങ്ങൾ ഇതിനകം തന്നെ സൗദിയിൽ എത്തിയിട്ടുണ്ട്.

“റൊണാൾഡോ സൗദിയിലേക്ക് വന്നപ്പോൾ എല്ലാവരും അദ്ദേഹത്തെ പരിഹസിച്ചു, ഇപ്പോൾ ഈ ലീഗിന്റെ വളർച്ച നോക്കൂ” – നെയ്മർ

സൗദി പ്രോ ലീഗിന്റെ മാറ്റത്തിന് തുടക്കമിട്ടത് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണെന്ന് ബ്രസീൽ ഫോർവേഡ് നെയ്മർ. അൽ-ഹിലാലിൽ എത്തിയ നെയ്മർ ആദ്യമായി നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോയെ കുറിച്ചും സൗദി ലീഗിനെ കുറിച്ചും സംസാരിച്ചത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ നേരിടാൻ കാത്തിരിക്കുകയാണെന്നു നെയ്മർ കൂട്ടിച്ചേർത്തു.

“ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇതിനെല്ലാം തുടക്കമിട്ടതെന്ന് ഞാൻ വിശ്വസിക്കുന്നു, റൊണാൾഡോ സൗദിയിലേക്ക് വന്നപ്പോൾ എല്ലാവരും അവനെ ‘ഭ്രാന്തൻ’എന്നും മറ്റും വിളിച്ചു. ഇന്ന് ലീഗ് കൂടുതൽ കൂടുതൽ വളരുന്നത് നിങ്ങൾ കാണുന്നു,” നെയ്മർ പറഞ്ഞു.

“സൗദി ലീഗിന്റെ മാറ്റങ്ങൾ ആവേശകരമാണ്, ഇവിടെയുള്ള മറ്റ് ടീമുകളിലെ മികച്ച നിലവാരമുള്ള കളിക്കാരെ കണ്ടുമുട്ടുന്നത് നിങ്ങളെ ആവേശഭരിതരാക്കുകയും കൂടുതൽ നന്നായി കളിക്കാൻ നിങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ റൊണാൾഡോ, ബെൻസെമ, ഫിർമിനോ എന്നിവരെ നേരിടാൻ താൻ കാത്തിരിക്കുകയാണ്,” നെയ്മർ പറഞ്ഞു.

അയ്മെറിക് ലാപോർട്ടെയും സൗദിയിലേക്ക്, അൽ നസറിന്റെ ഓഫർ മാഞ്ചസ്റ്റർ സിറ്റി സ്വീകരിച്ചു

മാഞ്ചസ്റ്റർ സിറ്റിയുടെ ഫ്രഞ്ച് വംശജനായ സ്പാനിഷ് പ്രതിരോധതാരം അയ്മെറിക് ലാപോർട്ടെയും സൗദി അറേബ്യയിലേക്ക്. 29 കാരനായ താരത്തിന് ആയി സൗദി പ്രോ ലീഗ് ക്ലബ് അൽ നസർ മുന്നോട്ട് വെച്ച ഓഫർ മാഞ്ചസ്റ്റർ സിറ്റി സ്വീകരിച്ചു. 2 വർഷത്തെ മാഞ്ചസ്റ്റർ സിറ്റി കരാർ അവശേഷിക്കുന്ന ലാപോർട്ടെക്കും സൗദിയിൽ പോവാൻ താൽപ്പര്യം ഉണ്ട് എന്നാണ് റിപ്പോർട്ട്.

നേരത്തെ താരത്തിന് ആയി ആഴ്‌സണൽ ശ്രമിച്ചു എങ്കിലും സിറ്റി താരത്തെ ആഴ്‌സണലിന് വിൽക്കാൻ തയ്യാറായില്ല. നിലവിൽ സിറ്റിയിൽ അവസരങ്ങൾ കുറവായ താരത്തിനും ക്ലബ് വിടാൻ തന്നെയാണ് താൽപ്പര്യം. 2018 ൽ അത്ലറ്റികോ ബിൽബാവോയിൽ നിന്നു സിറ്റിയിൽ എത്തിയ ലാപോർട്ടെ സിറ്റിക്ക് ആയി 180 മത്സരങ്ങളിൽ ബൂട്ട് കെട്ടി. അവരുടെ ചാമ്പ്യൻസ് ലീഗ്, 5 പ്രീമിയർ ലീഗ്, 2 എഫ്.എ കപ്പ് കിരീട നേട്ടങ്ങളിൽ ഭാഗം ആയ ലാപോർട്ടെ 22 തവണ സ്പെയിനിന് ആയും കളിച്ചിട്ടുണ്ട്. അവരുടെ ഈ വർഷത്തെ നാഷൻസ് ലീഗ് നേടിയ ടീമിലും ലാപോർട്ടെ ഭാഗം ആയിരുന്നു.

തങ്ങളുടെ വല കാക്കാൻ യാസ്സിൻ ബോനോയെ എത്തിക്കാൻ അൽ ഹിലാൽ

സെവിയ്യയുടെ മൊറോക്കോ ഗോൾ കീപ്പർ യാസ്സിൻ ബോനോയെ ലക്ഷ്യമിട്ടു സൗദി അറേബ്യൻ ക്ലബ് അൽ ഹിലാൽ. താരത്തെ സ്വന്തമാക്കാനുള്ള ചർച്ചകൾ അവർ സ്പാനിഷ് ക്ലബും ആയി നടത്തുകയാണ്. 18/19 മില്യൺ യൂറോ നൽകിയാവും താരത്തെ അൽ ഹിലാൽ ടീമിൽ എത്തിക്കുക. 3 വർഷത്തേക്ക് 45 മില്യൺ യൂറോ ആണ് അൽ ഹിലാൽ മൊറോക്കോയുടെ ലോകകപ്പ് ഹീറോയുടെ മുന്നിൽ വെക്കുന്ന ശമ്പളം. നെയ്മർ അടക്കം നിരവധി താരങ്ങളെ അൽ ഹിലാൽ ഇതിനകം തന്നെ ടീമിൽ എത്തിച്ചിട്ടുണ്ട്.

നേരത്തെ താരത്തിന് ആയി രംഗത്ത് ഉണ്ടായിരുന്ന ജർമ്മൻ ചാമ്പ്യന്മാർ ആയ ബയേൺ മ്യൂണിക് സൗദി ക്ലബിന് മുന്നിൽ പരാജയം സമ്മതിച്ചു പിന്മാറുക ആയിരുന്നു. കാനഡയിൽ ജനിച്ച മൊറോക്കോ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയ 32 കാരനായ ബോനോ ലാ ലീഗ ക്ലബുകൾ ആയ ജിറോണ, സെവിയ്യ ടീമുകൾക്ക് ആണ് കൂടുതൽ മത്സരങ്ങൾ കളിച്ചത്. മൊറോക്കോക്ക് ഒപ്പം 54 കളികൾ കളിച്ച താരം സെവിയ്യയുടെ 2 യൂറോപ്പ ലീഗ് വിജയങ്ങളിലും ഭാഗമായി. ട്രാൻസ്ഫർ നടന്നാൽ യൂറോപ്പിൽ നിന്നു സൗദിയിലേക്ക് പോവുന്ന ഏറ്റവും പുതിയ താരമാവും ബോനോ.

അലക്സാണ്ടർ മിട്രോവിച്ചിനു പിറകെ വീണ്ടും അൽ ഹിലാൽ

ഫുൾഹാമിന്റെ സെർബിയൻ മുന്നേറ്റനിര താരം അലക്സാണ്ടർ മിട്രോവിച്ചിനെ സ്വന്തമാക്കാൻ വീണ്ടും സൗദി അറേബ്യൻ ക്ലബ് അൽ ഹിലാൽ ശ്രമം. നേരത്തെ താരത്തിന് ആയുള്ള ശ്രമം ഫുൾഹാം ശക്തമായി പ്രതിരോധിച്ചിരുന്നു. എന്നാൽ സൗദിയിലേക്ക് പോവാനുള്ള താൽപ്പര്യം അന്ന് തന്നെ മിട്രോവിച്ച് പരസ്യമാക്കിയിരുന്നു. എന്നാൽ തുടർന്ന് താരത്തെ അനുനയിപ്പിക്കാൻ ഫുൾഹാമിനു ആയിരുന്നു.

60 മില്യൺ യൂറോ എങ്കിലും നൽകാതെ താരത്തെ വിൽക്കാൻ തയ്യാറായല്ല എന്ന നിലപാട് ഉള്ള ഫുൾഹാം നിലവിൽ താരത്തെ വിൽക്കാൻ തയ്യാറായേക്കും എന്നാണ് സൂചന. നിലവിൽ ഏതാണ്ട് 55 മില്യൺ യൂറോ അൽ ഹിലാൽ മുന്നോട്ട് വെച്ചു എന്നാണ് സൂചന. ചർച്ചകൾ ജയം കണ്ടാൽ മിട്രോവിച്ച് ഉടൻ തന്നെ സൗദിയിൽ എത്തും. സൗദിയിൽ തന്നെ ഏറ്റവും കൂടുതൽ പണം വാരി എറിയുന്ന അൽ ഹിലാൽ ഒന്നിന് പിറകെ ഒന്നായാണ് താരങ്ങളെ ടീമിൽ എത്തിക്കുന്നത്. കഴിഞ്ഞ സീസണിൽ 24 മത്സരങ്ങളിൽ നിന്നു 14 ഗോളുകൾ നേടിയ മിട്രോവിച്ച് ഫുൾഹാമിനെ പ്രീമിയർ ലീഗിൽ നിലനിർത്താൻ നിർണായക പങ്ക് ആണ് വഹിച്ചത്.

സൗദി ഫുട്ബോളിന്റെ മണ്ണാകുന്നു!! നെയ്മറും എത്തി!! അൽ ഹിലാൽ ബ്രസീലിയൻ താരത്തെ സ്വന്തമാക്കി

നെയ്മർ സൗദി അറേബ്യയിലേക്ക് തന്നെ. നെയ്മർ അൽ ഹിലാലിലേക്കുള്ള നീക്കം പൂർത്തിയാക്കിയതായി ഫബ്രൊസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. 2026വരെ നീണ്ടു നിൽക്കുന്ന കരാറ്റ് അൽ ഹിലാലിൽ നെയ്മർ ഒപ്പുവെക്കും. രണ്ട് വർഷത്തിനുള്ള 320 മില്യൺ യൂറോ നെയ്മറിന് വേതനമായി ലഭിക്കും. പി എസ് ജിക്ക് 100 മില്യൺ ട്രാൻസ്ഫർ ഫീ ആയും ലഭിക്കും. നെയ്മർ 10ആം നമ്പർ ജേഴ്സി ആകും ക്ലബിൽ അണിയുക. അടുത്ത ദിവസങ്ങളിൽ തന്നെ നെയ്മർ സൗദിയിൽ എത്തി ക്ലബിനൊപ്പം ചേരും.

ഈ നീക്കം സൗദി അറേബ്യ ഫുട്ബോൾ മാപ്പിൽ പ്രധാന രാജ്യമായി മാറുകയാണ് എന്ന് അടിവര ഇടുകയാണ്. കഴിഞ്ഞ ജനുവരിയിൽ റൊണാൾഡോ എത്തിയത് മുതൽ ഒഴുകി എത്തുന്ന സൂപ്പർ താരങ്ങളുടെ നിരയിൽ നെയ്മർ അവസാനത്തെ പേരാണ്. സെപ്റ്റംബർ വരെ നീണ്ടു നിൽക്കുന്ന സൗദി ട്രാൻസ്ഫർ വിൻഡോ അവസാനുക്കുമ്പോഴേക്ക് ഇനിയും വലിയ ട്രാൻസ്ഫറുകൾ സൗദി ക്ലബുകൾ നടത്താം.

നെയ്മറിന് ബാഴ്സലോണയിൽ പോകാൻ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും ബാഴ്സലോണ നെയ്മറിനു മുന്നിൽ വെച്ച ഓഫർ അൽ ഹിലാലിന്റെ ഓഫറിനെ വെച്ച് നോക്കുമ്പോൾ വളരെ കുറവായിരുന്നു. മാത്രമല്ല ബാഴ്സലോണ ഔദ്യോഗികമായി ഓഫർ സമർപ്പിച്ചതുമില്ല.

2017ൽ പി എസ് ജിയ എത്തിയ നെയ്മർ അവസാന സീസൺ മുതൽ ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ട്. പി എസ് ജി ആരാധകരുമായുള്ള മോശം ബന്ധമാണ് നെയ്മർ ക്ലബ് വിടാനുള്ള പ്രധാന കാരണം. അൽ ഹിലാൽ സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ക്ലബാണ്. ഇതിനകം റൂബൻ നെവസ്, സാവിച്, മാൽകോം എന്നിവരെയെല്ലാം ടീമിൽ എത്തിച്ച അൽ ഹിലാൽ നെയ്മർ കൂടെ എത്തിയാൽ കൂടുതൽ ശക്തരാകും. അവർ വെറാട്ടി, മിട്രോവിച് എന്നിവരെയും ടീമിൽ എത്തിക്കാൻ നോക്കുന്നുണ്ട്.

ഫുൾഹാം കരാർ ഒപ്പ് വെച്ചത് 10 ദിവസം മുമ്പ് എന്നിട്ടും വില്ലിയനു പുറകെയും സൗദി ക്ലബ്

ഫുൾഹാം താരം വില്ലിയനെ സ്വന്തമാക്കാൻ സൗദി ക്ലബ് അൽ ഷബാബ് ശ്രമം. കഴിഞ്ഞ സീസണിൽ ഫുൾഹാമിനു ആയി കളിച്ച 32 കാരനായ ബ്രസീലിയൻ താരം 10 ദിവസം മുമ്പാണ് ഇംഗ്ലീഷ് ക്ലബും ആയി ഈ സീസണിലേക്ക് ആയി കരാർ ഒപ്പ് വെച്ചത്.

വില്ലിയനും സൗദിയിൽ പോവാൻ ആണ് താൽപ്പര്യം എന്നു റിപ്പോർട്ടുകൾ പറയുന്നു. നല്ല വില കിട്ടിയാൽ താരത്തെ വിൽക്കാൻ തന്നെ ആവും ഫുൾഹാം തീരുമാനം. നേരത്തെ തങ്ങളുടെ മുന്നേറ്റനിര താരം അലക്‌സാണ്ടർ മിട്രോവിചിന് ആയുള്ള സൗദി ശ്രമങ്ങൾ ഫുൾഹാം നിരസിച്ചിരുന്നു. നിലവിൽ മിട്രോവിച് ഫുൾഹാമിൽ ഇനി കളിക്കില്ല എന്ന നിലപാടിൽ ആണ്.

അൽ ഹിലാലും ആയി സംസാരിക്കാൻ വിസമ്മതിച്ചു എംബപ്പെ, സൗദിയിലേക്ക് ഇല്ലെന്നു സൂചന

തനിക്ക് വേണ്ടി ലോക റെക്കോർഡ് ഓഫറും ആയി മുന്നോട്ട് വന്ന സൗദി ക്ലബ് അൽ ഹിലാൽ ക്ലബ് പ്രതിനിധികളും ആയി സംസാരിക്കാൻ വിസമ്മതിച്ചു കിലിയൻ എംബപ്പെ. നേരത്തെ അൽ ഹിലാലിന്റെ ഓഫർ പി.എസ്.ജി അംഗീകരിച്ചത് ആയി റിപ്പോർട്ട് വന്നിരുന്നു. എന്നാൽ ഒരു വർഷത്തേക്ക് ലോക റെക്കോർഡ് വേതനം നൽകാം എന്നു പറഞ്ഞിട്ടും ഫ്രഞ്ച് സൂപ്പർ താരം അൽ ഹിലാലും ആയി സംസാരിക്കാൻ വിസമ്മതിച്ചു.

നിലവിൽ എംബപ്പെ അടുത്ത വർഷം പാരീസും ആയുള്ള കരാർ കഴിഞ്ഞാൽ റയൽ മാഡ്രിഡിൽ ചേരും എന്നു തന്നെയാണ് പി.എസ്.ജി കരുതുന്നത്. എംബപ്പെ മാഡ്രിഡും ആയി ഈ കാര്യത്തിൽ ധാരണയിൽ എത്തിയത് ആയും അവർ കരുതുന്നു. അതിനാൽ തന്നെ താരത്തെ ഈ വർഷം തന്നെ വിൽക്കണം എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുക ആണ് പാരീസ്. എന്നാൽ ക്ലബ് വിടാൻ കൂട്ടാക്കാത്ത എംബപ്പെയുടെ ഈ നിലപാട് താരവും ക്ലബും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കും എന്നുറപ്പാണ്.

വളർത്തു പട്ടികൾ കാരണം ഫാബിഞ്ഞോയുടെ സൗദി നീക്കം മുടങ്ങിയെന്ന വാർത്ത വ്യാജം

സൗദി ക്ലബ് അൽ ഇത്തിഹാദിലേക്ക് ഉള്ള ലിവർപൂളിന്റെ ബ്രസീലിയൻ മധ്യനിര താരം ഫാബിഞ്ഞോയുടെ നീക്കം പ്രതിസന്ധിയിൽ ആണെന്ന വാർത്ത വ്യാജം ആണെന്ന് ദ അത്ലറ്റിക് റിപ്പോർട്ട്. നേരത്തെ താരത്തിന്റെ വളർത്തു പട്ടികളെ സൗദിയിൽ പ്രവേശിപ്പിക്കില്ല എന്നും അത് കാരണം താരം സൗദിയിൽ പോവുന്നതിൽ നിന്നു പിന്മാറി എന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ 2 ഫ്രഞ്ച് ബുൾ ഡോഗുകൾ ആണ് താരത്തിന് ഉള്ളത്.

ഈ ഇനം പട്ടികൾ സൗദിയിൽ അക്രമകാരികളും അപകടകാരികളും ആണ് എന്ന കാരണത്താൽ നിരോധിക്കപ്പെട്ട ഇനങ്ങൾ ആണ്. എന്നാൽ വളർത്തു പട്ടികൾ ആണ് ഫാബിഞ്ഞോയുടെ നീക്കം പ്രതിസന്ധിയിൽ ആവാൻ കാരണം എന്ന വാർത്ത കള്ളം ആണെന്ന് ഡേവിഡ് ഓർസ്റ്റീൻ റിപ്പോർട്ട് ചെയ്തു. നിലവിൽ 29 കാരനായ താരത്തിന്റെ സൗദി നീക്കത്തിൽ ചില പ്രതിസന്ധി നേരിടുന്നുണ്ട് എന്നും അദ്ദേഹം റിപ്പോർട്ട് ചെയ്തു. നിലവിൽ എല്ലാവരും ട്രാൻസ്ഫർ നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ചർച്ചകൾ നടക്കുക ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ബുധനാഴ്ചക്ക് മുമ്പ് ട്രാൻസ്ഫർ നടന്നില്ലെങ്കിൽ താരം അന്ന് തന്നെ ലിവർപൂളും ആയി പരിശീലനത്തിൽ ഏർപ്പെടും.

സൗദിയുടെ രണ്ടു വമ്പൻ ഓഫറുകൾ നിരസിച്ചു മാർക്കോ സിൽവ, ഫുൾഹാമിൽ തുടരും

സൗദി അറേബ്യയിൽ നിന്നുള്ള വലിയ 2 ഓഫറുകൾ നിരസിച്ചു ഫുൾഹാമിന്റെ പോർച്ചുഗീസ് പരിശീലകൻ മാർക്കോ സിൽവ. അൽ അഹ്‌ലി മുന്നോട്ട് വെച്ച 40 മില്യൺ യൂറോയുടെ ശമ്പളം എന്ന വലിയ ഓഫർ ആണ് സിൽവ നിരസിച്ചത്. കഴിഞ്ഞ വർഷം പ്രീമിയർ ലീഗിൽ തിരികെ എത്തിയ ഫുൾഹാം സിൽവക്ക് കീഴിൽ മികച്ച പ്രകടനം ആണ് സീസണിൽ നടത്തിയത്.

നിലവിൽ വോൾവ്സ് താരം റൗൾ ഹിമനസിനെ ഉടൻ ഫുൾഹാം സ്വന്തമാക്കും. ഇതിനു പുറമെ പ്രതിരോധം ശക്തമാക്കാൻ അയാക്സ് താരം കാൽവിൻ ബാസിയെയും സൗതാപ്റ്റൺ താരം സാലിസുവിനെയും സ്വന്തമാക്കാനും ഫുൾഹാം ശ്രമിക്കുന്നു. അതേസമയം അൽ ഹിലാലിൽ ചേരാനുള്ള ശ്രമം അവരുടെ മുഖ്യതാരം മിട്രോവിച് തുടർന്നും നടത്തുകയാണ്. സിൽവയെ നിലനിർത്താൻ ആയത് ഫുൾഹാമിനു വലിയ നേട്ടമാണ്.

Exit mobile version