റോബർട്ടോ മാഞ്ചിനി അൽ സാദ്ദിന്റെ പുതിയ പരിശീലകനാകും


ദോഹ: മുൻ ഇറ്റലി ദേശീയ ടീമിന്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും മാനേജരായിരുന്ന റോബർട്ടോ മാഞ്ചിനി ഖത്തർ ക്ലബ്ബായ അൽ സാദ്ദിന്റെ പുതിയ മുഖ്യ പരിശീലകനായി ചുമതലയേൽക്കാൻ ഒരുങ്ങുന്നു. ഖത്തർ ക്ലബ്ബുമായി ധാരണയിലെത്തിയതിനെ തുടർന്ന് കരാറിൽ ഒപ്പിടുന്നതിനായി 60 വയസ്സുകാരനായ മാൻസിനി ഇന്ന് ദോഹയിലേക്ക് തിരിക്കും.

2025-26 സീസൺ അവസാനം വരെയുള്ള കരാറാണ് അദ്ദേഹം അംഗീകരിച്ചിരിക്കുന്നത്. 2026-ലെ വേനൽക്കാലത്ത് ക്ലബ് വിടാൻ അനുവദിക്കുന്ന പ്രത്യേക എക്സിറ്റ് ക്ലോസ് കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലെ ഖത്തർ സ്റ്റാർസ് ലീഗ് ചാമ്പ്യന്മാരായ അൽ സദ്ദ് ഈ സീസണിൽ പ്രയാസത്തിലാണ്. കളിച്ച ഒൻപത് മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്താണ് അവർ. എഎഫ്‌സി ചാമ്പ്യൻസ് ലീഗിലും ക്ലബ്ബ് പ്രതിസന്ധി നേരിടുന്നുണ്ട്.


2024 ഒക്ടോബറിൽ സൗദി അറേബ്യൻ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്നും പരസ്പര ധാരണയോടെ വിട്ടുപോയതിന് ശേഷം ക്ലബ്ബ് തലത്തിലേക്കുള്ള മാൻസിനിയുടെ തിരിച്ചുവരവാണിത്.

റോബർട്ടോ മാൻസിനി സൗദി അറേബ്യയുടെ ഹെഡ് കോച്ച് സ്ഥാനമൊഴിഞ്ഞു

സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷനുമായുള്ള (SAFF) പരസ്പര ധാരണപ്രകാരം സൗദി അറേബ്യയുടെ ദേശീയ ഫുട്ബോൾ ടീമിൻ്റെ മുഖ്യ പരിശീലകനെന്ന സ്ഥാനം റോബർട്ടോ മാൻസിനി രാജിവച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ സൗദി അറേബ്യയുടെ നിർണായകമായ 2026 ലോകകപ്പ് യോഗ്യതാ മത്സരത്തിന് മൂന്നാഴ്‌ച മുമ്പാണ് പ്രഖ്യാപനം. 2023 ഓഗസ്റ്റിൽ നിയമിതനായ മാൻസിനി തൻ്റെ കാലത്ത് 18 മത്സരങ്ങളിൽ ഏഴ് വിജയങ്ങൾ സൗദിക്ക് ഒപ്പം നേടി.

സൗദി അറേബ്യയ്‌ക്കൊപ്പമുള്ള മാൻസിനിയുടെ സമയം സമ്മിശ്ര ഫലങ്ങളാണ് സൃഷ്ടിച്ചത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ടീം കഠിനമായ പാതയെ ആണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. നിലവിൽ അവരുടെ ഗ്രൂപ്പിൽ മൂന്നാമതാണ് ഉള്ളത്. കൂടാതെ, ദക്ഷിണ കൊറിയയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ സൗദി അറേബ്യ 2023 ലെ ഏഷ്യൻ കപ്പിൽ നിന്ന് 16-ാം റൗണ്ടിൽ പുറത്തായിരുന്നു.

അവരുടെ വരാനിരിക്കുന്ന യോഗ്യതാ മത്സരങ്ങളിലൂടെ ടീമിനെ നാവിഗേറ്റ് ചെയ്യാൻ ഒരു പുതിയ ഹെഡ് കോച്ചിനെ വേഗത്തിൽ നിയമിക്കാൻ ഒരുങ്ങുകയാണ് സൗദി ഫുട്ബോൾ ഫെഡറേഷൻ.

ഔദ്യോഗിക പ്രഖ്യാപനം എത്തി, മാഞ്ചിനി ഇനി സൗദി അറേബ്യ പരിശീലകൻ

ഇറ്റലിയുടെ പരിശീലക സ്ഥനം ഒഴിഞ്ഞ മാഞ്ചിനി സൗദി അറേബ്യയിലേക്ക് എത്തി. സൗദി അറേബ്യ ദേശീയ ടീമിന്റെ പരിശീലകനായി മാഞ്ചിനിയെ നിയമിക്കാനുള്ള തീരുമാനം ഇന്ന് സൗദി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 77 മില്യൺ മൂല്യമുള്ള ഓഫർ ആണ് മാഞ്ചിനി സ്വീകരിച്ചിരിക്കുന്നത്‌. അടുത്ത ലോകകപ്പ് വരെ മാഞ്ചിനി സൗദിയിൽ ഉണ്ടാകും. സൗദി ക്ലബുകളെ പോലെ ദേശീയ ടീമിനെയും ശക്തരാക്കാൻ ഉദ്ദേശിച്ചാണ് സൗദിയുടെ ഈ നീക്കം.

കഴിഞ്ഞ യൂറോ കപ്പിൽ ഇറ്റലിയിലെ കിരീടത്തിലേക്ക് നയിച്ച പരിശീകനാണ് മാഞ്ചിനി. എന്നാൽ ആ യൂറോ കപ്പിനു ശേഷം മാഞ്ചിനിക്കും ഇറ്റലിക്കും നല്ല കാലമായിരുന്നില്ല. ഖത്തർ ലോകകപ്പിന് യോഗ്യത നേടാൻ പോലും ഇറ്റലിക്ക് ആയിരുന്നില്ല. ഇത് ആണ് മാഞ്ചിനി ഇറ്റലി വിടാനുള്ള പ്രധാന കാരണം.

https://twitter.com/SaudiNT/status/1695871660467830872?t=g-TSgXtX6rzZg9uj8I_qQg&s=19

2018ൽ ആയിരുന്നു മാഞ്ചിനി ഇറ്റലിയുടെ പരിശീലകനായി എത്തിയത്. 2006ന് ശേഷം കിരീടം നേടാനാവാത്ത ഇറ്റലിയെ തിരികെ കിരീടത്തിലേക്ക് എത്തിക്കാൻ മാഞ്ചിനിക്ക് യൂറോ കപ്പിലൂടെ ആയിരുന്നു. മുമ്പ് മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ, ലാസിയോ എന്നീ ടീമുകളെയെല്ലാം അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

സൗദി അറേബ്യയുടെ അടുത്ത വൻ നീക്കം!! ദേശീയ ടീമിന്റെ പരിശീലകൻ ആകാൻ മാഞ്ചിനി എത്തുന്നു

ഇറ്റലിയുടെ പരിശീലക സ്ഥനം ഒഴിഞ്ഞ മാഞ്ചിനി സൗദി അറേബ്യയിലേക്ക് എത്തുന്നു. സ്സുദി അറേബ്യ ദേശീയ ടീമിന്റെ പരിശീലകനായി മാഞ്ചിനിയെ നിയമിക്കാനുള്ള ചർച്ചകൾ അന്തിമഘട്ടത്തിൽ ആണ് എന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. 77 മില്യൺ മൂല്യമുള്ള ഓഫർ മാഞ്ചിനിക്ക് മുന്നിൽ സൗദി അറേബ്യ വെച്ചിട്ടുണ്ട്. സൗദി അറേബ്യ നടത്തുന്ന ഫുട്ബോൾ വിപ്ലവത്തിലെ പ്രധാന ചുവടാകും ഇത്. സൗദി ക്ലബുകളെ പോലെ ദേശീയ ടീമിനെയും ശക്തരാക്കാൻ അവർ ആഗ്രഹിക്കുന്നുണ്ട്.

കഴിഞ്ഞ യൂറോ കപ്പിൽ ഇറ്റലിയിലെ കിരീടത്തിലേക്ക് നയിച്ച പരിശീകനാണ് മാഞ്ചിനി. എന്നാൽ ആ യൂറോ കപ്പിനു ശേഷം മാഞ്ചിനിക്കും ഇറ്റലിക്കും നല്ല കാലമായിരുന്നില്ല. ഖത്തർ ലോകകപ്പിന് യോഗ്യത നേടാൻ പോലും ഇറ്റലിക്ക് ആയിരുന്നില്ല. ഇത് ആണ് മാഞ്ചിനി ഇറ്റലി വിടാനുള്ള പ്രധാന കാരണം.

2018ൽ ആയിരുന്നു മാഞ്ചിനി ഇറ്റലിയുടെ പരിശീലകനായി എത്തിയത്. 2006ന് ശേഷം കിരീടം നേടാനാവാത്ത ഇറ്റലിയെ തിരികെ കിരീടത്തിലേക്ക് എത്തിക്കാൻ മാഞ്ചിനിക്ക് യൂറോ കപ്പിലൂടെ ആയിരുന്നു. മുമ്പ് മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ, ലാസിയോ എന്നീ ടീമുകളെയെല്ലാം അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

മാഞ്ചിനി ഇറ്റലി പരിശീലക സ്ഥാനം ഒഴിഞ്ഞു

ഇറ്റലിയുടെ പരിശീലകനായ മാഞ്ചിനി ദേശീയ ടീമുമായുള്ള കരാർ അവസാനിപ്പിച്ചു. യൂറോ കപ്പിന് 10 മാസം മാത്രം ബാക്കിയിരിക്കെ ആണ് ഇറ്റലി പരിശീലകനെ ഒഴിവാക്കിയിരിക്കുന്നത്. കഴിഞ്ഞ യൂറോ കപ്പിൽ ഇറ്റലിയിലെ കിരീടത്തിലേക്ക് നയിച്ച പരിശീകനാണ് മാഞ്ചിനി. എന്നാൽ ആ യൂറോ കപ്പിനു ശേഷം മാഞ്ചിനിക്കും ഇറ്റലിക്കും നല്ല കാലമായിരുന്നില്ല. ഖത്തർ ലോകകപ്പിന് യോഗ്യത നേടാൻ പോലും ഇറ്റലിക്ക് ആയിരുന്നില്ല.

എങ്കിലും ഇറ്റലി മാഞ്ചിനിയെ വിശ്വസിച്ചു. മാഞ്ചിനിക്ക് കീഴിൽ പിന്നീട് സ്ഥിരമായി നല്ല പ്രകടനം നടത്താൻ ഇറ്റലിക്ക് ആയില്ല. 2026വരെ നീണ്ടു നിൽക്കുന്ന കരാർ മാഞ്ചിനിക്ക് ഉണ്ടായിരുന്നു. അത് അവസാനിപ്പിച്ചാണ് അദ്ദേഹം ഇറ്റലി വിടുന്നത്. 2018ൽ ആയിരുന്നു മാഞ്ചിനി ഇറ്റലിയുടെ പരിശീലകനായി എത്തിയത്. 2006ന് ശേഷം കിരീടം നേടാനാവാത്ത ഇറ്റലിയെ തിരികെ കിരീടത്തിലേക്ക് എത്തിക്കാൻ മാഞ്ചിനിക്ക് യൂറോ കപ്പിലൂടെ ആയിരുന്നു.

മുമ്പ് മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ, ലാസിയോ എന്നീ ടീമുകളെയെല്ലാം അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

കോച്ചിനെതിരെ പൊട്ടിത്തെറിച്ച് മരിയോ ബലോട്ടെല്ലി

ലീഗ് വണ്ണിൽ നീസ് കോച്ചിനെതിരെ പൊട്ടിത്തെറിച്ച് ഇറ്റാലിയൻ സൂപ്പർ സ്റ്റാർ മരിയോ ബലോട്ടെല്ലി. ബലോട്ടെല്ലിയെ മത്സരത്തിനിടെ സബ്ബ് ചെയ്തപ്പോളാണ് താരം നീസ് പരിശീലകൻ പാട്രിക്ക് വിയേരക്കെതിരെ പൊട്ടിത്തെറിച്ചത്. ഇതുവരെ ഫ്രഞ്ച് ലീഗിൽ ഒൻപത് മത്സരങ്ങൾ കളിച്ച ബലോട്ടെലി എട്ടെണ്ണത്തിലും സ്റ്റാർട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഒരൊറ്റ ഗോളുപോലും താരത്തിന് അടിക്കാനായിട്ടില്ല. ആവറേജിലും താഴെയാണ് ബലോട്ടെലിയുടെ പെർഫോമൻസ് എന്ന് പാട്രിക്ക് വിയേര വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

ഗുയംബിനെതിരായ നീസിന്റെ സമനില മത്സരത്തിലെ 75 ആം മിനുട്ടിലായിരുന്നു താരത്തിന്റെ പ്രതികരണം. ബെഞ്ചിലേക്ക് കയ്യുറകൾ വലിച്ചെറിഞ്ഞ താരം കോച്ചിനെതിരെയും പ്രതികരിച്ചു. ഇറ്റാലിയൻ ടീമിലേക്കും വർഷങ്ങൾക്ക് ശേഷം റോബർട്ടോ മാൻചിനി തിരിച്ചു കൊണ്ട് വന്നിരുന്നു. എന്നാൽ മോശം ഫോമും അവിടെയും വിനയായി. മാൻചിനിക്ക് ബലോട്ടെലിയെ കൈവിടേണ്ടി വന്നു. ജനുവരിയിൽ താരം ക്ലബ് വിട്ട് പോകാനുള്ള സാദ്ധ്യതകൾ ഏറുകയാണ്.

റഷ്യൻ ലോകകപ്പിൽ ഇറ്റലിയോട് കിടപിടിക്കുന്ന ടീം ബ്രസീൽ മാത്രം – മാൻചിനി

റഷ്യൻ ലോകകപ്പിൽ ഇറ്റലിയോട് കിടപിടിക്കുന്ന ഏക ടീം ബ്രസീൽ മാത്രമാണെന്ന് ഇറ്റാലിയൻ കോച്ച് റോബർട്ടോ മാൻചിനി. കഴിഞ്ഞ ലോകകപ്പുകളെ അപേക്ഷിച്ച് വീക്കായ ടീമുകളാണ് റഷ്യൻ ലോകകപ്പിലുള്ളത്. ചില ഇറ്റാലിയൻ ആരാധകർ പറയുന്നത് പോലെ ഇറ്റലി ലോകകപ്പിനുണ്ടായിരുന്നെങ്കിൽ കപ്പുയർത്താൻ കൂടുതൽ സാധ്യത ഇറ്റലിക്ക് തന്നെയാണെന്നും മാൻചിനി കൂട്ടിച്ചെർത്തു. കഴിഞ്ഞ അറുപത് വർഷത്തിനിടെ ഇറ്റലിയില്ലാത്ത ആദ്യ ലോകകപ്പാണ് റഷ്യയിലേത്.

അടുത്ത യൂറോയ്ക്ക് യോഗ്യത നേടുകയാണ് തന്റെ ലക്ഷ്യമെന്ന് മാൻചിനി പ്രഖ്യാപിച്ചു കഴിഞ്ഞു. യൂറോ കിരീടമുയർത്തി കഴിഞ്ഞ് അടുത്ത ലോകകപ്പിനെ കുറിച്ച് സംസാരിക്കാം എന്നാണ് മാൻചിനിയുടെ പക്ഷം. ലോകകപ്പ് യോഗ്യത ലഭിക്കാതെ നിറം മങ്ങിയിരിക്കുന്ന ഇറ്റലിയെ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടു വരികയാണ് ദൗത്യമേറ്റെടുത്താണ് മാൻചിനി ഇറ്റാലിയൻ കോച്ചായത്. മാൻചിനിയുടെ ആദ്യ രാജ്യാന്തര ചുമതലയാണിത്. നേരത്തെ മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ, ഗാലറ്റസറെ, സെനിറ്റ് സെന്റ് പീറ്റ്സ്ബർഗ് തുടങ്ങിയ ടീമുകളെ മാൻചിനി പരിശീലിപ്പിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version