റൂബൻ വർഗാസ് സെവിയ്യയിലേക്ക്

ഓഗ്സ്ബർഗിൽ നിന്ന് റൂബൻ വർഗാസിൻ്റെ സൈനിംഗ് സെവിയ്യ ഔദ്യോഗികമായി പൂർത്തിയാക്കി. വേനൽക്കാലത്തേക്ക് കാത്തിരിക്കാതെ ഉടനടി താരത്തെ ടീമിൽ എത്തിക്കുന്നത് രീതിയിൽ ആണ് കരാർ. സ്വിസ് ഇൻ്റർനാഷണൽ ഇന്ന് സ്പെയിനിൽ എത്തും.

2029 വരെ സെവിയ്യയിൽ തുടരുന്ന ദീർഘകാല കരാറിൽ വർഗാസ് ഒപ്പുവെക്കും, 2.5 മില്യൺ യൂറോയും കൂടാതെ സാധ്യതയുള്ള ആഡ്-ഓണുകളും നൽകിയാണ് കൈമാറ്റം നടക്കുന്നത്.

ഓഗ്‌സ്‌ബർഗിൻ്റെയും സ്വിസ് ദേശീയ ടീമിൻ്റെയും പ്രധാന കളിക്കാരനായ 26 കാരനായ വിംഗർ, 2019 മുതൽ ഓഗ്സ്ബർഗിനായി കളിക്കുകയാണ്‌. സ്വിറ്റ്സർലാന്റിനായി 50ൽ അധികം മത്സരങ്ങളും കളിച്ചിട്ടുണ്ട്.

ആഴ്‌സണൽ മധ്യനിര താരം സെവിയ്യയിൽ

ആഴ്‌സണൽ മധ്യനിര താരമായ ആൽബർട്ട് സാംപി ലൊക്കോങോ സ്പാനിഷ് ലാ ലീഗ ക്ലബ് സെവിയ്യയിൽ ചേർന്നു. നിലവിൽ ഒരു വർഷത്തെ വായ്പ അടിസ്‌ഥാനത്തിൽ ആണ് ബെൽജിയം താരം സ്പാനിഷ് ക്ലബിൽ ചേരുന്നത്. കഴിഞ്ഞ സീസണിൽ ലൂടൺ ടൗണിനു ആയി കളിച്ച താരത്തിന്റെ ഈ വർഷത്തെ ശമ്പളം സെവിയ്യ വഹിക്കും.

നിലവിൽ ഈ വർഷത്തെ വായ്പ കരാർ കഴിഞ്ഞ ശേഷം താരത്തെ അടുത്ത സീസണിൽ 12 മില്യൺ യൂറോ നൽകി സെവിയ്യക്ക് സ്വന്തമാക്കാനുള്ള വ്യവസ്ഥയും നിലവിലെ കരാറിൽ ഉണ്ട്. 24 കാരനെ ഭാവിയിൽ സെവിയ്യ വിറ്റാൽ 25 ശതമാനം ആഴ്‌സണലിന് നൽകണം എന്നും വ്യവസ്ഥയുണ്ട്. ഫിയോരന്റീന താരത്തിന് ആയി വലിയ തുക വാഗ്ദാനം ചെയ്‌തെങ്കിലും താരത്തിന്റെ താൽപ്പര്യം സെവിയ്യയിൽ പോവാൻ ആയിരുന്നു.

സെവിയ്യയുടെ പരിശീലകനായി മുൻ ബാഴ്സലോണ യൂത്ത് പരിശീലകൻ ഗാർസിയ പിമിയെന്റ

സെവിയ്യയുടെ പുതിയ പരിശീലകനായി ഗാർസിയ പിമിയെന്റ നിയമിക്കപ്പെട്ടു. രണ്ടു വർഷത്തെ കരാറിലാണ് കാറ്റലൻ പരിശീലകൻ ഒപ്പുവെച്ചത്. മുമ്പ് ബാഴ്സലോണ ബി ടീമിനെ പരിശീലിപ്പിച്ചിട്ടുള്ള പരിശീലകനാണ് ഗാർസിയ. അവസാനം ലാസ് പാൽമാസിന്റെ പരിശീലകനായിരുന്നു. 49 കാരന്റെ ആദ്യ സീനിയർ പരിശീലക ജോലി ആയിരുന്നു ലാസ് പാൽമാസിലേത്.

2006 മുതൽ 2021 വരെ പല ഘട്ടങ്ങളിലായി പല ബാഴ്സലോണ യൂത്ത് ടീമുകളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഒരു കളിക്കാരൻ ആയിരിക്കെയും ബാഴ്സലോണ അക്കാദമിയിൽ ആയിരുന്നു അദ്ദേഹം കൂടുതൽ സമയം ചെലവഴിച്ചത്. ബാസാക്കായി ഒരു സീനിയർ മത്സരവും അദ്ദേഹം കളിച്ചിട്ടുണ്ട്. 2017-18ൽ ബാഴ്സലോണ യുവേഫ യുത്ത് ലീഗ് കിരീടം സ്വന്തമാക്കിയപ്പോൾ അദ്ദേഹം ആയിരുന്നു പരിശീലകൻ.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവസ്ട്രൈക്കറെ സെവിയ്യ സ്വന്തമാക്കി

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം മാറ്റിയോ മെഹിയ ക്ലബ് വിട്ടു. സെവിയ്യ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരത്തെ സ്ഥിര കരാറിൽ സൈൻ ചെയ്യുന്നത്. താരത്തിന്റെ കരാർ ഈ സമ്മറിൽ അവസാനിക്കാൻ ഇരിക്കുക ആയിരുന്നു. ഇതിനു മുന്നോടിയായി താരത്തെ യുണൈറ്റഡ് വിൽക്കാൻ തീരുമാനിച്ചു. താരത്തെ ഭാവിയിൽ സെവിയ്യ വിൽക്കുമ്പോൾ 25% തുക മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിക്കും.

20കാരനായ താരം റിയൽ സരഗോസയിൽ നിന്ന് 2019ൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്നത്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് 2ൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവടീമിൽ സ്ഥിര സാന്നിദ്ധ്യമായിരുന്നു. ജനിച്ചത് സ്‌പെയിനിലാണെങ്കിലും, അണ്ടർ 20 ലെവലിൽ കൊളംബിയയെ ആണ് താരം പ്രതിനിധീകരിച്ചത്.

സെവിയ്യക്ക് ഒരവസരവും നൽകാതെ ജയിച്ചു കയറി ആഴ്‌സണൽ

യുഫേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ബിയിൽ സെവിയ്യക്ക് എതിരെ നിർണായക ജയവുമായി ആഴ്‌സണൽ. സ്‌പെയിനിൽ സെവിയ്യയെ മറികടന്ന ആഴ്‌സണൽ സ്വന്തം മൈതാനത്ത് എതിരില്ലാത്ത 2 ഗോളുകൾക്ക് ആണ് ജയം കണ്ടത്. നിരവധി മാറ്റങ്ങളും ആയി ഇറങ്ങിയ സ്പാനിഷ് ടീമിന് ഒരവസരവും ആഴ്‌സണൽ നൽകിയില്ല. അതേസമയം ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ് അടക്കം ഇല്ലാതെയാണ് ആഴ്‌സണൽ ഇടങ്ങിയത്. ആഴ്‌സണലിന്റെ സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിൽ 29 മത്തെ മിനിറ്റിൽ ജോർജീന്യോയുടെ പാസ് നൽകിയ അവസരത്തിൽ നിന്നു ബുകയോ സാക നൽകിയ പാസിൽ നിന്നു ലിയാൻഡ്രോ ട്രൊസാർഡ് ആണ് ആഴ്‌സണലിന് ആദ്യ ഗോൾ സമ്മാനിച്ചത്.

തുടർന്ന് രണ്ടാം പകുതിയിൽ 64 മത്തെ മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലി നൽകിയ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ബുകയോ സാക ആഴ്‌സണൽ ജയം പൂർത്തിയാക്കി. മത്സരത്തിൽ ഉടനീളം സെവിയ്യ പ്രതിരോധത്തിന് ദുസ്വപ്നങ്ങൾ ആണ് മാർട്ടിനെല്ലി സമ്മാനിച്ചത്. മാർട്ടിനെല്ലിക്ക് മുന്നിൽ സ്പാനിഷ് പ്രതിരോധം വിറച്ചു. അതേസമയം എതിർ വശത്ത് എതിരാളികൾക്ക് ഒരവസരവും ആഴ്‌സണൽ പ്രതിരോധം നൽകിയില്ല. അവസാന നിമിഷങ്ങളിൽ സാക പരിക്കേറ്റു പുറത്ത് പോയത് ആണ് ആഴ്‌സണലിന് ആശങ്ക നൽകിയ ഒരേയൊരു കാര്യം. അതേസമയം ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ പി.എസ്.വി ലെൻസിനെ ലൂക് ഡിജോങിന്റെ ഒരേയൊരു ഗോളിന് തോൽപ്പിച്ചു. നിലവിൽ ഗ്രൂപ്പിൽ ആഴ്‌സണൽ ഒന്നാമതും പി.എസ്.സി രണ്ടാമതും ആണ്.

സെവിയ്യയെ എവേ ഗ്രൗണ്ടിൽ തോൽപ്പിച്ച് ആഴ്സണൽ

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ നിർണായക വിജയവുമായി ആഴ്സണൽ. ഇന്ന് സ്പാനിഷ് ക്ലബായ സെവിയ്യയെ എവേ മത്സരത്തിൽ നേരിട്ട ആഴ്സണൽ ഒന്നിനെതിരെ രണ്ടു ഗോളിനാണ് വിജയിച്ചത്. ആഴ്സണലിന് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് എത്താൻ ഈ വിജയം കൊണ്ടാകും.

ഇന്ന് ആദ്യ പകുതിയുടെ അവസാന നിമിഷം ആയിരുന്നു ആഴ്സണലിന്റെ ഗോൾ വന്നത്. 45ആം മിനുട്ടിൽ ജീസുസിന്റെ പാസ് സ്വീകരിച്ച് മാർട്ടിനെല്ലി ആണ് ഗോൾ നേടിയത്. ആദ്യ പകുതിയിൽ സെവിയ്യക്ക് ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ പോലും ആയിരുന്നില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ജീസുസിലൂടെ ആഴ്സണൽ ലീഡ് ഇരട്ടിയാക്കി‌. 58ആം മിനുട്ടിൽ ഗുഡെയിലൂടെ ഒരു ഗോൾ മടക്കാൻ സെവിയ്യക്ക് ആയി. സ്കോർ 2-1. എങ്കിലും അധികം സമ്മർദ്ദത്തിൽ ആകാതെ ആഴ്സണൽ വിജയം പൂർത്തിയാക്കി.

ഈ വിജയത്തോടെ ആഴ്സണൽ 3 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്നു. സെവിയ്യ ഇതുവരെ ഒരു മത്സരം ജയിച്ചിട്ടില്ല. 2 പോയിന്റുമായി അവർ മൂന്നാം സ്ഥാനത്താണ്‌.

ഡീഗോ അലോൻസോക്ക് കീഴിൽ പുതിയ തുടക്കം; റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് സെവിയ്യ

ലാ ലീഗയിൽ റയൽ മാഡ്രിഡിന് തിരിച്ചടി നൽകി സമനിലയിൽ തളച്ച് സെവിയ്യ. പുതിയ കോച്ച് ഡീഗോ അലോൻസോക്ക് കീഴിൽ മികച്ച കളി പുറത്തെടുത്ത സെവിയ്യയും മാഡ്രിഡും ഓരോ ഗോൾ വീതമടിച്ചു പിരിയുകയായിരുന്നു. മാഡ്രിഡിന് വേണ്ടി കർവഹാൾ വല കുലുക്കിയപ്പോൾ സെവിയ്യയുടെ ഗോൾ അലബയുടെ സെൽഫ് ഗോൾ ആയിരുന്നു. പോയിന്റ് നഷ്ടമായെങ്കിലും റയലിന്റെ ഒന്നാം സ്ഥാനത്തിന് തൽക്കാലം ഇളക്കം തട്ടില്ല.

ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ പിറന്നെങ്കിലും ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും ആയില്ല. തുടക്കത്തിൽ തന്നെ മാഡ്രിഡ് രണ്ടു തവണ എതിർ വല കുലുക്കിയെങ്കിലും ഗോൾ അനുവദിച്ചില്ല. നാലാം മിനിറ്റിൽ വാൽവെർടേയുടെ ഗോൾ ജൂഡ് ബെല്ലിങ്ഹാമിന്റെ ഓഫ്സൈഡ് മൂലം തള്ളികളഞ്ഞു. ഏഴാം മിനിറ്റിൽ ബെല്ലിങ്ഹാം കൗണ്ടർ നീക്കത്തിൽ വല കുലുക്കി എങ്കിലും ഒകാമ്പോസിനെ റുഡിഗർ വീഴ്ത്തിയതിന് റഫറി ഫൗൾ വിളിച്ചിരുന്നു. 23 ആം മിനിറ്റിൽ ബോക്സിനുള്ളിൽ നിന്നും റകിറ്റിച്ചിന്റെ ശ്രമം കെപയെ കീഴടക്കി എങ്കിലും ഗോൾ ലൈൻ സേവുമായി കർവഹാൾ ടീമിന്റെ രക്ഷകനായി. പിറകെ ഒകാമ്പോസിന്റെ ശ്രമം കെപ്പ തട്ടിയകറ്റി. ക്രൂസിന്റെ ഫ്രീകിക്കിൽ നിന്നും അലാബയുടെ ഷോട്ടിന് സെർജിയോ റാമോസ് തടയിട്ടു. റൂഡിഗറുടെ മികച്ചൊരു ലോങ് പാസിൽ വിനിഷ്യസ് നേരെ ഗോളിലേക്ക് ലക്ഷ്യം വെച്ചെങ്കിലും കീപ്പർ തട്ടിയകറ്റി.

രണ്ടാം പകുതിയിലും ടീമുകൾ അവസരങ്ങൾ സൃഷ്ടിച്ചു. പലപ്പോഴും കയ്യങ്കാളിയിലേക്കും തിരിഞ്ഞ മത്സരം ആവേശകരമായി. കർവഹാളിന്റെ ക്രോസിൽ നിന്നും റോഡ്രിഗോയുടെ ശ്രമം കീപ്പർ തടഞ്ഞു. ടോണി ക്രൂസിന്റെ ശക്തമായ ഷോട്ടിന് റാമോസ് തടയിട്ടു. ഒകാമ്പോസിന്റെ ഹെഡർ കെപ സേവ് ചെയ്തു.74ആം മിനിറ്റിൽ സെവിയ്യ ലീഡ് എടുത്തു. ആകൂന്യയുടെ ക്രോസ് തടയാനുള്ള അലാബയുടെ ശ്രമം സ്വന്തം പോസ്റ്റിൽ അവസാനിക്കുകയായിരുന്നു. എന്നാൽ വെറും നാലു മിനിറ്റിനു ശേഷം റയൽ സമനില ഗോളും കണ്ടെത്തി. ക്രൂസിന്റെ ഫ്രീകിക്കിൽ നിന്നും കർവഹാൾ മികച്ചൊരു ഹെഡറുമായാണ് ഗോൾ കണ്ടെത്തിയത്. 80ആം മിനിറ്റിൽ റാമോസിന്റെ തകർപ്പൻ ഹെഡർ കെപ്പ സേവ് ചെയ്തു. അവസാന നിമിഷം ക്രൂസിന്റെ ഫ്രീക്കിക് കീപ്പറുടെ കൈകളിൽ അവസാനിച്ചു.

ഡീഗോ അലോൺസോ ഇനി സെവിയ്യക്ക് തന്ത്രങ്ങളോതും, മെന്റിലിബാറിനും മടക്കം

സീസണിലെ മോശം തുടക്കത്തിന് പിറകെ പുതിയ പരിശീലകനെ എത്തിച്ച് സെവിയ്യ. മുൻ ഉറുഗ്വെ ദേശിയ ടീം പരിശീലകൻ ആയിരുന്ന ഡീഗോ അലോൺസോയെയാണ് യൂറോപ്പ ലീഗ് ചാമ്പ്യന്മാർ എത്തിച്ചിരിക്കുന്നത്. ഇതോടെ ഏകദേശം ഒരു വർഷത്തിനുള്ളിൽ ക്ലബ്ബിൽ എത്തുന്ന മൂന്നാമത്തെ പരിശീലകൻ ആണ് അലോൺസോ. സീസൺ അവസാനിക്കുന്നത് വരെയാണ് 48കാരന് കരാർ നൽകിയിരിക്കുന്നത്.

നേരത്തെ സെവിയ്യയെ യൂറോപ്പ ലീഗ് കിരീടം ഉയർത്താൻ സഹായിച്ചെങ്കിലും പുതിയ സീസണിൽ ഒട്ടും ആശാവഹമായ തുടക്കമല്ല മെന്റിലിബാറിന് ലഭിച്ചിരുന്നത്. എട്ട് മത്സരങ്ങളിൽ നിന്നും വെറും 8 പോയിന്റുമായി തരം താഴ്ത്തൽ മേഖലയിൽ നിന്നും വെറും രണ്ടു പോയിന്റ് മാത്രം അകലെയാണ് ക്ലബ്ബ്. കുറഞ്ഞ കാലമെങ്കിലും വളരെയധികം കഠിനമായിരുന്നു കഴിഞ്ഞ മാസങ്ങൾ എന്ന് മെന്റിലിബാർ തന്റെ വിടവാങ്ങൽ കുറിപ്പിൽ അറിയിച്ചു. ക്ലബ്ബിനും ആരാധകർക്കും താരണങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. സെവിയ്യക്ക് എന്നും തന്റെ ഹൃദയതത്തിലാണ് സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

മുൻ ഇന്റർ മയാമി പരിശീലകൻ കൂടിയായ ഡീഗോ അലോൻസോയുടെ ആദ്യ യുറോപ്യൻ വെല്ലുവിളിയാണ് സെവിയ്യ. നേരത്തെ പരാഗ്വെ, മെക്സിക്കോ തുടങ്ങിയ ലീഗുകളിൽ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുള്ള ഇദ്ദേഹം 2019ലാണ് ഇന്റർ മയാമി പരിശീലകൻ ആവുന്നത്. പിന്നീട് 2021ൽ ഉറുഗ്വെ ദേശിയ ടീമിന്റെ ചുമതലയും ഏറ്റെടുത്തു. എന്നാൽ ലോകക്കപ്പിലെ മോശം പ്രകടനത്തിന് പിറകെ ടീം വിട്ടു. മുൻപ് താരമെന്ന നിലയിൽ വലൻസിയ, അത്ലറ്റികോ മാഡ്രിഡ്, റെസിങ് , മലാഗ തുടങ്ങിയ സ്പാനിഷ് ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്.

മത്സരത്തിന്റെ വിധി നിശ്ചയിച്ച് റാമോസിന്റെ സെൽഫ് ഗോൾ; സെവിയ്യയെ കീഴടക്കി ബാഴ്‌സലോണ

സെർജിയോ റാമോസ് സ്വന്തം വലയിൽ എത്തിച്ച സെൽഫ് ഗോൾ നിർണായക മത്സരത്തിന്റെ വിധി നിശ്ചയിച്ചപ്പോൾ ബാഴ്‌സലോണക്ക് സ്വന്തം തട്ടകത്തിൽ വീണ്ടും വിജയം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്‌സ വിജയം കണ്ടെത്തുകയായിരുന്നു. ഇതോടെ താൽക്കാലികമായി ഒന്നാം സ്ഥാനത്തേക്ക് ഉയരാനും സാവിക്കും സംഘത്തിനും ആയി.

ഇരു ടീമുകൾക്കും തുടക്കം മുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു. തുടക്കത്തിൽ തന്നെ പൊസിറ്റിന് മുൻപിൽ വെച്ചു ബാൾടെ നൽകിയ ക്രോസ് ലാമീന് നിയന്ത്രിക്കാൻ സാധിക്കാതെ പോയി. ലൂകെബാകിയോയുടെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. ഫെലിക്സിന്റെ ഷോട്ട് കീപ്പർ തടുത്തു. റാകിറ്റിച്ചിന്റെ ലോങ് റേഞ്ചർ റ്റെർ സ്റ്റഗൻ മുഴുനീള ഡൈവിങ്ങിലൂടെ തട്ടിയകറ്റി. ഇരുപതാം മിനിറ്റിൽ കാൻസലോ ഒരു മികച്ച നീക്കത്തിലൂടെ ഒരുക്കി നൽകിയ അവസരത്തിൽ ഫെലിക്സിന്റെ ഷോട്ട് പോസ്റ്റിൽ കൊണ്ടു തെറിച്ചു. ബോക്സിനുളിൽ വെച്ചു ഒകമ്പോസിന്റെ ഷോട്ട് ഗവി തടുത്തു. ഇടക്ക് റാഫിഞ്ഞ പരിക്കേറ്റ് പിന്മാറിയത് ബാഴ്‌സക്ക് തിരിച്ചടി ആയി. പകരക്കാരനായി എത്തിയ ഫെർമിൻ തകർപ്പൻ പ്രകടനമാണ് മത്സരത്തിൽ കാഴ്ച്ച വെച്ചത്. പിന്നീട് ലമീൻ മികച്ചൊരു അവസരം നൽകിയെങ്കിലും ഫെർമിന്റെ ദുർബലമായ ഷോട്ട് കീപ്പർ തടുത്തു. ഫ്രീകിക്കുകളിൽ നിന്നും മെനഞ്ഞെടുത്ത അവസരങ്ങളിൽ ഗോൾ കണ്ടെത്താനുള്ള സെവിയ്യയുടെ ശ്രമങ്ങളും ഫലം കണ്ടില്ല.

രണ്ടാം പകുതിയിലും മത്സരം മാറ്റമില്ലാതെ തുടർന്നു. ഫെർമിന്റെ മികച്ചൊരു പാസിൽ നിന്നും ലെവെന്റോവ്സ്കിയുടെ ഷോട്ട് സേവിയ്യ താരങ്ങളിൽ തട്ടി തെറിച്ചു. ഗവിയുടെ ഹെഡർ പോസ്റ്റിനിരുമി കടന്ന് പോയി. ലെവെന്റോവ്സ്കിയുടെ മറ്റൊരു ഷോട്ട് കീപ്പർ സ്ഥാനം തെറ്റി നിൽക്കെ ബാടേ ക്ലിയർ ചെയ്തു. സെവിയ്യക്ക് ലഭിച്ച മികച്ചൊരു അവസരത്തിൽ ലമേലയുടെ ഹെഡർ പോസ്റ്റിന് ഇഞ്ചുകൾ മാത്രം മാറി കടന്ന് പോയി. 76ആം മിനിറ്റിൽ മത്സരത്തിന്റെ വിധി നിശ്ചയിച്ച ഗോൾ എത്തി. ഫെറാൻ ടോറസ് നൽകിയ ക്രോസ് ലമീൻ പൊസിറ്റിന് മുന്നിലേക്കായി ഹെഡർ ചെയ്‌തു നൽകിയപ്പോൾ തടയാനുള്ള റാമോസിന്റെ ശ്രമം സ്വന്തം പോസ്റ്റിൽ അവസാനിക്കുകയായിരുന്നു. ഇതിനു മുമ്പ് മത്സരത്തിൽ ഉടനീളം മികച്ച പ്രകടനം തന്നെയാണ് സെവിയ്യയിലേക്ക് മടങ്ങി എത്തിയ റാമോസ് കാഴ്ച്ച വെച്ചത്. പിന്നീട് സുസോയുടെ മികച്ചൊരു പാസ് സ്വീകരിച്ച് കുതിച്ച ജീസസ് നവാസിന്റെ ശ്രമം പക്ഷെ കുണ്ടേ തടുത്തു. എതിർ താരത്തിൽ നിന്ന് റാഞ്ചിയെടുത്ത ബോളിൽ ഫെറാൻ അവസരം ഒരുക്കിയപ്പോൾ ലെവെന്റോവ്സ്കിയുടെ ഷോട്ട് പ്രതിരോധം തടഞ്ഞു. ഇഞ്ചുറി സമയത്തും കാര്യമായ അവസരം ഒരുക്കാൻ ഇരു ടീമുകൾക്കും സാധിക്കാതെ വന്നതോടെ ബാഴ്‌സ ജയം സ്വന്തമാക്കി.

സെർജിയോ റാമോസിന്റെ തിരിച്ചു വരവിൽ സീസണിലെ ആദ്യ ജയം നേടി സെവിയ്യ

ലാ ലീഗയിലെ ആദ്യ ജയം നേടി സെവിയ്യ. സീസണിൽ ആദ്യ 3 മത്സരവും പരാജയപ്പെട്ട സെവിയ്യ ലാസ് പാമോസിനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് തോൽപ്പിച്ചത്. 18 വർഷങ്ങൾക്ക് ശേഷം ക്ലബിൽ തിരിച്ചെത്തിയ സെർജിയോ റാമോസിന്റെ രണ്ടാം അരങ്ങേറ്റം കൂടിയായിരുന്നു ഇത്. പ്രതിരോധത്തിൽ മികച്ചു നിന്ന റാമോസ്‌ ടീമിന് സീസണിലെ ആദ്യ ക്ലീൻ ഷീറ്റും സമ്മാനിച്ചു.

പന്ത് കൂടുതൽ നേരം കൈവശം വെച്ചത് എതിരാളികൾ ആയിരുന്നു എങ്കിലും മത്സരത്തിൽ 26 ഷോട്ടുകൾ ആണ് സെവിയ്യ ഉതിർത്തത്. എങ്കിലും ഗോൾ കണ്ടത്താൻ അവർ ബുദ്ധിമുട്ടി. മത്സരത്തിൽ രണ്ടാം പകുതിയിൽ 71 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഡോഡി ലുകബാകിയോ നേടിയ ഗോളിന് ആണ് സെവിയ്യ ജയം കണ്ടത്. ജയത്തോടെ റിലഗേഷൻ സോണിൽ നിന്നും അവർ പുറത്ത് കടന്നു.

റാമോസ് വീണ്ടും സ്പെയിനിൽ, 18 വർഷങ്ങൾക്ക് ശേഷം സെവിയ്യയിലേക്ക് മടങ്ങിയെത്തി

പി എസ് ജിയുടെ സെന്റർ ബാക്കായിരുന്ന സെർജിയോ റാമോസ് അവസാനം പുതിയ ക്ലബ് ഏതെന്നു തീരുമാനിച്ചു. റാമോസ് വളർന്നു വന്ന ക്ലബായ സെവിയ്യയിലേക്ക് മടങ്ങി പോകാൻ അദ്ദേഹം തീരുമാനിച്ചു. 18 വർഷങ്ങൾക്കു ശേഷമാണ് റാമോസ് സെവിയ്യയിൽ എത്തുന്നത്. 1996 മുതൽ 2005 വരെ റാമോസ് സെവിയ്യയിൽ ഉണ്ടായിരുന്നു. അവിടെ നിന്നായിരുന്നു റയലിൽ എത്തിയത്

അൽ ഇത്തിഹാദിന്റെ അടക്കം ഓഫർ നിരസിച്ചാണ് താരം തന്റെ ബോയ്ഹൂഡ് ക്ലബിലേക്ക് പോയത്‌‌. റാമോസ് ഫ്രീ ഏജന്റായതിനാൽ സെവിയ്യക്ക് താരത്തെ രജിസ്റ്റർ ചെയ്യാൻ ആകും. പി എസ് ജിയിൽ ആയിരുന്നു റാമോസ് അവസാന രണ്ട് സീസണിൽ കളിച്ചിരുന്നത്‌. പരിക്കിന്റെ പ്രശ്‌നങ്ങൾ കാരണം വെല്ലുവിളി നിറഞ്ഞ ആദ്യ സീസൺ ആയിരുന്നു റാമോസിന് പി എസ് ജിയിൽ നേരിടേണ്ടി വന്നത്. എന്നാൽ രണ്ടാം സീസണിൽ ഫിറ്റ്നസ് വീണ്ടെടുത്ത റാമോസ് പി എസ് ജി നിരയിലെ സ്ഥിരം സാന്നിദ്ധ്യമായി. റാമോസിന്റെ പ്രകടനങ്ങൾ താരത്തിന് വലിയ ആരാധക പിന്തുണയും നൽകി. റാമോസിനെ നിലനിർത്താൻ പി എസ് ജി ശ്രമിച്ചിരുന്നു എങ്കിലും താരം ക്ലബിൽ തുടരാൻ താല്പര്യപ്പെട്ടില്ല.

അർജന്റീനയുടെ ലോകകപ്പ് പെനാൽട്ടി ഹീറോ ഇനി നോട്ടിങ്ഹാം ഫോറസ്റ്റിൽ

അർജന്റീനയുടെ റൈറ്റ് ബാക്കും ലോകകപ്പ് ജേതാവും ആയ ഗോൺസാലോ മോണ്ടിയേലിനെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് നോട്ടിങ്ഹാം ഫോറസ്റ്റ് സ്വന്തമാക്കി. സ്പാനിഷ് ക്ലബ് സെവിയ്യയിൽ നിന്നു 26 കാരനായ താരത്തെ നിലവിൽ ഈ സീസണിൽ ലോണിൽ ആണ് ഫോറസ്റ്റ് ടീമിൽ എത്തിച്ചത്. 11 മില്യൺ യൂറോ നൽകി താരത്തെ അടുത്ത സീസണിൽ സ്വന്തമാക്കാൻ ഫോറസ്റ്റിന് ആവും. 2021 ൽ അർജന്റീനയിലെ റിവർ പ്ലേറ്റിൽ നിന്നാണ് താരം സെവിയ്യയിൽ എത്തുന്നത്.

സെവിയ്യക്ക് ആയി 72 മത്സരങ്ങൾ കളിച്ച മോണ്ടിയേൽ അവർക്ക് ഒപ്പം യൂറോപ്പ ലീഗ് ജയത്തിലും ഭാഗമായി. 2019 ൽ അർജന്റീനക്ക് ആയി അരങ്ങേറ്റം കുറിച്ച മോണ്ടിയേൽ രാജ്യത്തിനു ആയി 23 കളികൾ ആണ് കളിച്ചത്. അർജന്റീനയുടെ കോപ്പ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് വിജയങ്ങളിലും ഭാഗം ആയ താരം ആയിരുന്നു ലോകകപ്പ് ഫൈനലിൽ അർജന്റീനയുടെ കിരീടം ഉറപ്പിച്ച അവസാനത്തെ പെനാൽട്ടി ലക്ഷ്യം കണ്ടത്. താരത്തിന്റെ വരവ് ഫോറസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫോറസ്റ്റിൽ 29 നമ്പർ ജേഴ്‌സി ആവും താരം അണിയുക.

Exit mobile version