ചെന്നൈ ടോപ് ഓര്‍ഡറിൽ ഉത്തപ്പ കളിക്കും!!! താരത്തെ സ്വന്തമാക്കിയത് അടിസ്ഥാന വിലയ്ക്ക്

വെടിക്കെട്ട് ഓപ്പണര്‍ റോബിന്‍ ഉത്തപ്പയെ ടീമിൽ തിരികെ എത്തിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. താരത്തിനെ അടിസ്ഥാന വിലയ്ക്കാണ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്.

2 കോടി അടിസ്ഥാന വിലയുള്ള താരത്തിനായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ആണ് ആദ്യം രംഗത്തെത്തിയത്. എന്നാൽ പിന്നീട് ആരും താല്പര്യം കാണിക്കാതിരുന്നപ്പോള്‍ 2 കോടിയ്ക്ക് ചെന്നൈ തങ്ങളുടെ മുന്‍ താരത്തെ ടീമിലെത്തിച്ചു.

വെടിക്കെട്ട് ബാറ്റിംഗിന് ശേഷം റിട്ടേര്‍ഡ് ഹര്‍ട്ടായി റോബിന്‍ ഉത്തപ്പ, സഞ്ജുവും കസറി, കേരളത്തിന് ജയം

ബിഹാറിനെതിരെ 7 വിക്കറ്റ് വിജയം നേടി കേരളം. ബിഹാറിന്റെ സ്കോറായ 131 റൺസ് 14.1 ഓവറിലാണ് കേരളം മറികടന്നത്. ഇന്ന് മുഹമ്മദ് അസ്ഹറുദ്ദീനെ(8) തുടക്കത്തിൽ നഷ്ടമാകുമ്പോളേക്കും റോബിന്‍ ഉത്തപ്പയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിൽ കേരളം 64 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്.

34 പന്തിൽ 57 റൺസ് നേടിയ റോബിന്‍ 5 ഫോറും 4 സിക്സും അടങ്ങിയ ഇന്നിംഗ്സിന് ശേഷം റിട്ടേര്‍ഡ് ഹര്‍ട്ട് ആയി മടങ്ങുകയായിരുന്നു. ബിഹാര്‍ നല്‍കിയ 132 റൺസ് ലക്ഷ്യം കേരളം 14.1 ഓവറിൽ മറികടക്കുമ്പോള്‍ സഞ്ജു സാംസണുമാണ് ടീമിനെ മുന്നോട്ട് നയിച്ചത്. സഞ്ജു 20 പന്തിൽ 45 റൺസ് നേടി പുറത്താകാതെ നിന്നു. 4 സിക്സും മൂന്ന് ഫോറുമാണ് താരം നേടിയത്. ബിഹാര്‍ നായകന്‍ അഷുതോഷ് അമന്‍ രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബിഹാര്‍ 5 വിക്കറ്റ് നഷ്ടത്തിൽ 131 റൺസാണ് നേടിയത്. എസ് ഗനി പുറത്താകാതെ 53 റൺസ് നേടിയപ്പോള്‍ മഹ്റൗര്‍ 30 റൺസും ബിപിന്‍ സൗരഭ് 19 റൺസും നേടി.

കേരളത്തിനായി ബേസിൽ തമ്പി മൂന്ന് വിക്കറ്റ് നേടി.

കിരീടത്തിനായി കൊല്‍ക്കത്ത റൺ മല കയറണം, അടിച്ച് തകര്‍ത്ത് ഫാഫും ടോപ് ഓര്‍ഡറും

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ടോപ് ഓര്‍ഡര്‍ ഫൈനൽ മത്സരത്തിൽ അടിച്ച് തകര്‍ത്തപ്പോള്‍ 20 ഓവറിൽ 192/3 എന്ന സ്കോര്‍ സ്വന്തമാക്കി ധോണിയും സംഘവും. ഫാഫ് ഡു പ്ലെസി 86 റൺസ് നേടിയപ്പോള്‍ റുതുരാജ്(32), റോബിന്‍ ഉത്തപ്പ(31) എന്നിവര്‍ക്കൊപ്പം 20 പന്തിൽ 37 റൺസ് നേടി മോയിന്‍ അലിയും തകര്‍ത്തപ്പോള്‍ കൊല്‍ക്കത്ത ഫൈനൽ വിജയിക്കുവാന്‍ ഏറെ കഷ്ടപ്പെടേണ്ടി വരുമെന്ന് ഉറപ്പായി.

8.1 ഓവറിൽ 61 റൺസാണ് ചെന്നൈ ഓപ്പണര്‍മാര്‍ നേടിയത്. 27 പന്തിൽ 32 റൺസ് നേടിയ റുതുരാജ് ഗായക്വാഡിനെ സുനിൽ നരൈന്‍ ആണ് പുറത്താക്കിയത്. പിന്നീട് വന്ന റോബിന്‍ ഉത്തപ്പയും ഫാഫിനൊപ്പം അടിച്ച് തകര്‍ത്തപ്പോള്‍ ചെന്നൈ കൂറ്റന്‍ സ്കോറിലേക്ക് കുതിച്ചു.

രണ്ടാം വിക്കറ്റിൽ 63 റൺസാണ് ഉത്തപ്പ – ഫാഫ് ഡു പ്ലെസി കൂട്ടുകെട്ട് നേടിയത്. 15 പന്തിൽ 31 റൺസ് നേടിയ റോബിന്‍ ഉത്തപ്പയുടെ വിക്കറ്റും സുനിൽ നരൈന്‍ ആണ് നേടിയത്. ഉത്തപ്പ പുറത്തായ ശേഷം ക്രീസിലെത്തിയ മോയിന്‍ അലിയും വേഗത്തിൽ സ്കോറിംഗ് നടത്തുകയായിരുന്നു.

ഫാഫ് അവസാന പന്തിൽ പുറത്തായപ്പോള്‍ മൂന്നാം വിക്കറ്റിൽ 68 ഫാഫ് – മോയിന്‍ കൂട്ടുകെട്ട് നേടിയത്.

റുതുരാജിന്റെയും ഉത്തപ്പയുടെയും ഇന്നിംഗ്സുകള്‍ക്ക് ശേഷം നിര്‍ണ്ണായക റൺസുമായി ധോണി, ചെന്നൈ ഫൈനലില്‍

ആദ്യ ക്വാളിഫയറിൽ ഡല്‍ഹി ക്യാപിറ്റൽസിനെതിരെ 4 വിക്കറ്റ് വിജയവുമായി ഫൈനലിലേക്ക് യോഗ്യത നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 172/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ചെന്നൈ 19.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.

അവസാന രണ്ടോവറിൽ 24 റൺസ് വേണ്ടപ്പോള്‍ റുതുരാജിനെയും മോയിന്‍ അലിയെയും നഷ്ടമായെങ്കിലും 6 പന്തിൽ 18 റൺസുമായി പുറത്താകാതെ നിന്ന് മഹേന്ദ്ര സിംഗ് ധോണി ചെന്നൈയെ വീണ്ടുമൊരു ഫൈനലിലേക്ക് എത്തിയ്ക്കുകയായിരുന്നു.

Uthapparuturaj

ഫാഫ് ഡു പ്ലെസിയെ ആദ്യ ഓവറിൽ തന്നെ നഷ്ടമായ ശേഷം ചെന്നൈയെ 110 റൺസ് കൂട്ടുകെട്ടുമായി റോബിന്‍ ഉത്തപ്പയും റുതുരാജ് ഗായ്ക്വാഡും ചേര്‍ന്ന് മുന്നോട്ട് നയിക്കുകയായിരുന്നു. 44 പന്തിൽ 63 റൺസ് നേടിയ റോബിന്‍ ഉത്തപ്പയെയും ശര്‍ദ്ധുൽ താക്കൂറിനെയും ഒരേ ഓവറിൽ പുറത്താക്കി ടോം കറന്‍ ചെന്നൈയുടെ കുതിപ്പിന് തടയിട്ടപ്പോള്‍ ടീമിന് 6 ഓവറിൽ 56 റൺസായിരുന്നു വിജയത്തിനായി നേടേണ്ടിയിരുന്നത്. ഇരു ക്യാച്ചുകളും ശ്രേയസ്സ് അയ്യരാണ് എടുത്തത്.

അടുത്ത ഓവറിൽ അമ്പാട്ടി റായിഡുവിനെ തകര്‍പ്പനൊരു ഫീൽഡിംഗിലൂടെ ശ്രേയസ്സ് അയ്യര്‍ – കാഗിസോ റബാഡ കൂട്ടുകെട്ട് റണ്ണൗട്ടാക്കിയതോടെ ചെന്നൈയ്ക്ക് നാലാം വിക്കറ്റും നഷ്ടമായി. മറുവശത്ത് വിക്കറ്റുകള്‍ വീണുവെങ്കിലും റുതുരാജ് ഒരുവശത്ത് റൺസ് കണ്ടെത്തി ലക്ഷ്യം പന്തിൽ 24 റൺസിലേക്ക് എത്തിച്ചു.

അവേശ് ഖാന്‍ എറിഞ്ഞ 19ാം ഓവറിന്റെ ആദ്യ പന്തിൽ അക്സര്‍ പട്ടേൽ റുതുരാജിനെ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കിയപ്പോള്‍ 50 പന്തിൽ 79 റൺസാണ് താരം നേടിയത്. ഓവറിൽ ഒരു സിക്സ് നേടി ധോണി അവസാന ഓവറിൽ ലക്ഷ്യം 13 ആക്കി മാറ്റി.

അവസാന ഓവര്‍ ടോം കറന് പന്ത് നല്‍കിയ പന്തിന് ആദ്യ പന്തിൽ തന്നെ കറന്‍ വിക്കറ്റ് നേടിക്കൊടുത്തു. മോയിന്‍ അലി(16) ആണ് ചെന്നൈയ്ക്ക് നഷ്ടമായത്. എന്നാൽ ഓവറിൽ നിന്ന് മൂന്ന് ബൗണ്ടറി കൂടി നേടി ധോണി ചെന്നൈയ്ക്ക് ഫൈനൽ ഉറപ്പാക്കിക്കൊടുക്കുകയായിരുന്നു.

2007ലെ ആ സംഭവത്തിന് ശേഷം തന്നോട് രണ്ട് മൂന്ന് വര്‍ഷത്തോളം ഹെയ്ഡന്‍ സംസാരിച്ചിട്ടില്ല – റോബിന്‍ ഉത്തപ്പ

2007ല്‍ താനും മാത്യൂ ഹെയ്ഡനും തമ്മിലുണ്ടായ സ്ലെഡ്ജിംഗ് സംഭവത്തിന് ശേഷം താരം തന്നോട് മൂന്ന് വര്‍ഷത്തോളം സംസാരിച്ചിട്ടില്ലെന്ന് പറഞ്ഞ് റോബിന്‍ ഉത്തപ്പ. ഡര്‍ബനില്‍ നടന്ന മത്സരത്തില്‍ തുടങ്ങിയ വാക്പോര് വളരെ മോശം രീതിയിലേക്ക് മാറുകയായിരുന്നുവെന്നും ഉത്തപ്പ പറഞ്ഞു.

ഹെയ്ഡന്‍ വ്യക്തിപരമായും താരമായും തന്നെ പ്രഛോദിപ്പിച്ച ഒരു താരമായിരുന്നുവെന്നും അതിനാല്‍ തന്നെ അദ്ദേഹവുമായി ഒരു വാക്പോര് നടത്തുക വലിയ പ്രയാസമായിരുന്നുവെന്നും റോബിന്‍ ഉത്തപ്പ വ്യക്തമാക്കി. മത്സരം തങ്ങള്‍ വിജയിച്ചുവെങ്കിലും താന്‍ വളരെ അധികം ഉറ്റുനോക്കുന്ന ഒരു വ്യക്തി തന്നോട് ഏതാനും വര്‍ഷങ്ങള്‍ സംസാരിക്കാത്ത സാഹചര്യമുണ്ടാക്കിയെന്നും ഉത്തപ്പ പറഞ്ഞു.

ഐപിഎലില്‍ ആയിരം റണ്‍സ് ഒരു സീസണില്‍ തികയ്ക്കുന്ന താരമാകണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ട് – റോബിന്‍ ഉത്തപ്പ

വരുന്ന സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടിയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ കളിക്കുവാനിറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് നിരയില്‍ കളിച്ച താരത്തിന് കാര്യമായ സംഭാവന ടീമിന് നല്‍കുവാന്‍ സാധിച്ചിരുന്നില്ല. താരത്തിനെ ചെന്നൈ സൂപ്പര്‍ കിംഗ്സുമായി രാജസ്ഥാന്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ട്രേഡ് ചെയ്യുകയായിരുന്നു. ഓള്‍-ക്യാഷ് ഡീല്‍ പ്രകാരം ആയിരുന്നു ഈ മാറ്റം.

കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ കളിച്ച താരത്തിന് സ്ഥിരമായ ഒരു ബാറ്റിംഗ് പൊസിഷന്‍ ടീമില്‍ നേടുവാന്‍ സാധിച്ചിരുന്നില്ല. 196 റണ്‍സ് മാത്രം നേടിയ താരം മുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിരയില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത താരമായിരുന്നു.

ടീമിന് വേണ്ടി എത്രയും അധികം മത്സരങ്ങള്‍ വിജയിപ്പിക്കുവാന്‍ സാധിക്കുന്നുവോ അത്രയും അധികം മത്സരങ്ങള്‍ ജയിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും ഐപിഎലില്‍ ഒരു സീസണില്‍ ആയിരം റണ്‍സ് നേടുന്ന താരമായി തനിക്ക് മാറണമെന്നാണ് താരം ആഗ്രഹം പ്രകടിപ്പിച്ചത്.

973 റണ്‍സ് നേടിയ വിരാട് കോഹ്‍ലിയാണ് ഐപിഎലില്‍ ഒരു സീസണില്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരം. 2014ല്‍ റോബിന്‍ ഉത്തപ്പ 660 റണ്‍സ് നേടിയതാണ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ഒരു സീസണിലെ സ്കോര്‍.

9 ഓവറിനുള്ളില്‍ വിജയം ഉറപ്പാക്കി കേരളം, റോബിന്‍ ഉത്തപ്പ 32 പന്തില്‍ 87 നോട്ട്ഔട്ട്

ബിഹാറിന്റെ സ്കോറായ 149 റണ്‍സ് 8.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് കേരളം. ഇന്ന് റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും സഞ്ജു സാംസണും തകര്‍ത്തടിച്ചപ്പോള്‍ കേരളത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കുവാന്‍ ബിഹാര്‍ ബൗളര്‍മാര്‍ക്കായില്ല.

ഒന്നാം വിക്കറ്റില്‍ 76 റണ്‍സാണ് 4.5 ഓവറില്‍ കേരളം നേടിയത്. 12 പന്തില്‍ 37 റണ്‍സ് നേടിയ വിഷ്ണു വിനോദിനെ നഷ്ടമായ ശേഷം കേരളത്തിനെ റോബിന്‍ ഉത്തപ്പയും സഞ്ജു സാംസണും ചേര്‍ന്ന് അടുത്ത 24 പന്തില്‍ വിജയത്തിലേക്ക് എത്തിച്ചു.

റോബിന്‍ 4 ഫോറും 10 സിക്സും അടക്കം 87 റണ്‍സ് നേടിയപ്പോള്‍ സഞ്ജു സാംസണ്‍ 9 പന്തില്‍ നിന്ന് 24 റണ്‍സ് നേടി പുറത്താകാതെ നിന്നു. 73 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ റോബിന്‍ – സഞ്ജു കൂട്ടുകെട്ട് നേടിയത്.

വിഷ്ണു വിനോദിനെ വെടിക്കെട്ട് ഇന്നിംഗ്സിന് ശേഷം നഷ്ടം, കേരളം 4.5 ഓവറില്‍ 76 റണ്‍സ്

ബിഹാറിന്റെ സ്കോറായ 148 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ കേരളം ലഞ്ച് ബ്രേക്കിന് പിരിയുമ്പോള്‍ 4.5 ഓവറില്‍ 76/1 എന്ന നിലയില്‍. ബിഹാര്‍ ഇന്നിംഗ്സ് വളരെ നേരത്തെ അവസാനിച്ചതോടെ കേരളം ബാറ്റ് ചെയ്യാനിറങ്ങിയ ശേഷം വിഷ്ണു വിനോദും റോബിന്‍ ഉത്തപ്പയും ചേര്‍ന്ന് മിന്നും തുടക്കമാണ് കേരളത്തിന് നല്‍കിയത്.

4.5 ഓവറില്‍ കേരളത്തിന് വിഷ്ണു വിനോദിനെ നഷ്ടമാകുമ്പോള്‍ ടീം 76 റണ്‍സാണ് നേടിയത്. റോബിന്‍ ഉത്തപ്പ 17 പന്തില്‍ 38 റണ്‍സ് നേടിയപ്പോള്‍ വിഷ്ണു വിനോട് 12 പന്തില്‍ നിന്ന് 37 റണ്‍സ് നേടി മടങ്ങി. വിഷ്ണുവിന്റെ വിക്കറ്റ് വീണതോടെ ലഞ്ച് ബ്രേക്കിനായി ടീമുകള്‍ പിരിഞ്ഞു.

വിജയത്തിനായി കേരളത്തിന് 73 റണ്‍സ് മതി. അശുതോഷ് അമന് ആണ്  വിഷ്ണു വിനോദിന്റെ വിക്കറ്റ്.

ഓപ്പണര്‍മാരുടെ ശതകത്തിന് ശേഷം 25 പന്തില്‍ അര്‍ദ്ധ ശതകം തികച്ച് സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്

റെയില്‍വേസിനെതിരെ കേരളത്തിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം. ഇന്ന് വിജയ് ഹസാരെ ട്രോഫിയില്‍ തങ്ങളുടെ മൂന്നാം മത്സരത്തില്‍ കേരളം ആദ്യം ബാറ്റ് ചെയ്ത് 50 ഓവറില്‍ 351 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാരായ റോബിന്‍ ഉത്തപ്പയും(100) വിഷ്ണു വിനോദും(107) ശതകം നേടിയപ്പോള്‍ സഞ്ജു സാംസണ്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ കേരളം റെയില്‍വേസിനെതിരെ റണ്‍ മല സൃഷ്ടിക്കുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ 193 റണ്‍സാണ് ഉത്തപ്പയും വിഷ്ണു വിനോദും നേടിയതെങ്കില്‍ ഉത്തപ്പ പുറത്തായ ശേഷം ക്രീസിലെത്തിയ സഞ്ജു അതിവേഗം സ്കോറിംഗ് ആരംഭിച്ചപ്പോള്‍ രണ്ടാം വിക്കറ്റില്‍ 70 റണ്‍സാണ് വിഷ്ണു വിനോദും സഞ്ജുവും നേടിയത്. ഭൂരിഭാഗം സ്കോറിംഗും സഞ്ജു സാംസണ്‍ ആണ് നടത്തിയത്.

25 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ സഞ്ജു പുറത്താകുമ്പോള്‍ 29 പന്തില്‍ നിന്ന് 61 റണ്‍സാണ്. സച്ചിന്‍ ബേബിയെയും സഞ്ജു സാംസണെയും ഒരേ ഓവറില്‍ പുറത്താക്കി പ്രദീപ് പൂജാര്‍ ആണ് കേരളത്തിന്റെ കുതിപ്പിന് തടയിട്ടത്. അടുത്തടുത്ത പന്തുകളില്‍ ആണ് ഇരുവരെയും കേരളത്തിന് നഷ്ടമായത്.

അവസാന പത്തോവറില്‍ തുടരെ വിക്കറ്റുകള്‍ വീണതോടെ കേരളത്തിന്റെ സ്കോറിംഗിന് തടയിടുവാന്‍ റെയില്‍വേസിന് സാധിച്ചു. വത്സല്‍ ഗോവിന്ദ് 34 പന്തില്‍ നിന്ന് 46 റണ്‍സ് നേടി കേരളത്തെ 6 വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സിലേക്ക് നയിക്കുകയായിരുന്നു.അവസാന നാലോവറില്‍ വത്സല്‍ ഗോവിന്ദും ജലജ് സക്സേനയും ചേര്‍ന്ന് 53 റണ്‍സാണ് നേടിയത്.

ജലജ് സക്സേന പുറത്താകാതെ 13 റണ്‍സ് നേടി ക്രീസില്‍ നിന്നു.

 

ഉത്തപ്പയ്ക്ക് പിന്നാലെ വിഷ്ണു വിനോദിനും ശതകം, കേരളം കൂറ്റന്‍ സ്കോറിലേക്ക് കുതിയ്ക്കുന്നു

റെയില്‍വേസിനെതിരെയുള്ള വിജയ് ഹസാരെ ട്രോഫിയില്‍ വിഷ്ണു വിനോദിനും ശതകം. ഇന്ന് ബാംഗ്ലൂരില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റിലെ മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി ഒന്നാം വിക്കറ്റില്‍ റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും 193 റണ്‍സാണ് നേടിയത്.

തന്റെ ശതകം പൂര്‍ത്തിയാക്കിയ റോബിന്‍ ഉത്തപ്പയുടെ വിക്കറ്റ് സ്വന്തം ബൗളിംഗില്‍ ശിവം ചൗധരി സ്വന്തമാക്കിയപ്പോള്‍ വിഷ്ണു വിനോദും സഞ്ജു സാംസണും ചേര്‍ന്ന് കേരളത്തിന്റെ സ്കോര്‍ മുന്നോട്ട് നയിച്ചു. 98 പന്ത് നേരിട്ടാണ് വിഷ്ണു വിനോദ് തന്റെ ശതകം പൂര്‍ത്തിയാക്കിയത്. അഞ്ച് ഫോറും നാല് സിക്സും അടക്കമായിരുന്നു ഈ സ്കോര്‍.

37 ഓവറുകള്‍ പിന്നിടുമ്പോള്‍ കേരളം 240 എന്ന നിലയില്‍ ആണ്.

വീണ്ടും ശതകം നേടി റോബിന്‍ ഉത്തപ്പ, റെയില്‍വേസിനെതിരെ മിന്നും തുടക്കവുമായി കേരളം

റെയില്‍വേസിനെതിരെ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് മികച്ച തുടക്കം. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 32 ഓവറില്‍ കേരളം 193 റണ്‍സാണ് ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയിരിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും വിജയം നേടിയ കേരളത്തിനോട് ടോസ് നേടിയ റെയില്‍വേസ് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ നേടിയ 193 റണ്‍സാണ് കേരളത്തിന്റെ മികച്ച തുടക്കത്തിന് കാരണം. റോബിന്‍ ഉത്തപ്പ 104 പന്തില്‍ 100 റണ്‍സ് നേടി പുറത്തായപ്പോള്‍ വിഷ്ണു വിനോദ് 86 റണ്‍സ് നേടി ക്രീസില്‍ നില്‍ക്കുയാണ്.

ടോപ് ഓര്‍ഡറില്‍ തകര്‍പ്പന്‍ ബാറ്റിംഗുമായി ഉത്തപ്പ, ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി സച്ചിന്‍ ബേബി, കേരളത്തിന് രണ്ടാം ജയം

ഉത്തര്‍ പ്രദേശിനെതിരെ വിജയ് ഹസാരെ ട്രോഫിയില്‍ വിജയം കരസ്ഥമാക്കി കേരളം. ടൂര്‍ണ്ണമെന്റില്‍ കേരളത്തിന്റെ രണ്ടാമത്തെ വിജയം ആണ് ഇത്. ഇന്ന് 284 റണ്‍സ് ചേസ് ചെയ്തിറങ്ങിയ കേരളത്തിന് 7 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം 48.5 ഓവറില്‍ മറികടക്കാനായത്.

വിഷ്ണു വിനോദിനെ തുടക്കത്തില്‍ നഷ്ടമായ ശേഷം റോബിന്‍ ഉത്തപ്പയും സഞ്ജു സാംസണും രണ്ടാംവ വിക്കറ്റില്‍ 104 റണ്‍സാണ് നേടിയത്. 55 പന്തില്‍ നിന്ന് 81 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയെ ആണ് കേരളത്തിന് നഷ്ടമായത്. ഉത്തപ്പ 8 ഫോറും 4 സിക്സുമാണ് നേടിയത്. രണ്ട് പന്തുകള്‍ക്ക് ശേഷം സ്കോര്‍ ബോര്‍ഡില്‍ മാറ്റമില്ലാതെ തന്നെ സഞ്ജുവിനെ(29) റണ്ണൗട്ട് രൂപത്തില്‍ കേരളത്തിന് നഷ്ടമായപ്പോള്‍ ടീം 122/1 എന്ന നിലയില്‍ നിന്ന് 122/3 എന്ന നിലയിലേക്ക് വീണു

സച്ചിന്‍ ബേബിയും വത്സല്‍ ഗോവിന്ദും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 71 റണ്‍സ് നേടി കേരളത്തിനെ സുരക്ഷിതമായി മുന്നോട്ട് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് വത്സലിനെയും(30) മുഹമ്മദ് അസ്ഹറുദ്ദീനെയും അടുത്തടുത്ത ഓവറുകളില്‍ നഷ്ടമായത്. കരണ്‍ ശര്‍മ്മയ്ക്കായിരുന്നു വിക്കറ്റ്.

പിന്നീട് ജലജ് സക്സേനയുമായി ചേര്‍ന്ന് കേരളത്തിനെ വിജയത്തിന്റെ 26 റണ്‍സ് അടുത്ത് സച്ചിന്‍ എത്തിച്ചുവെങ്കിലും 31 റണ്‍സ് നേടിയ ജലജ് സക്സേന റണ്ണൗട്ടായത് കാര്യങ്ങള്‍ കുഴപ്പത്തിലാക്കി. ജലജുമായി ചേര്‍ന്ന് 62 റണ്‍സാണ് സച്ചിന്‍ ബേബി ആറാം വിക്കറ്റില്‍ നേടിയത്.

പിന്നീട് സച്ചിന്‍ ബേബിയും റോജിത്തും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 12 റണ്‍സ് നേടിയെങ്കിലും സച്ചിന്‍ ബേബിയെ(76) മൊഹ്സിന്‍ ഖാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയത് കേരള ക്യാമ്പില്‍ പരിഭ്രാന്തി പരത്തിയെങ്കിലും പകരം ക്രീസിലെത്തിയ നിധീഷ് 6 പന്തില്‍ നിന്ന് 13 റണ്‍സ് നേടി കേരളത്തിന്റെ വിജയം ഉറപ്പാക്കി. റോജിത്ത് പുറത്താകാതെ 6 റണ്‍സ് നേടി.

Exit mobile version