ലെവൻഡോസ്കി വീണ്ടും ഹീറോ, ബാഴ്സലോണ വിജയം തുടരുന്നു


റോബർട്ട് ലെവൻഡോവ്‌സ്‌കി തൻ്റെ ഏഴാം ലാ ലിഗ ഗോൾ നേടിയ മത്സരത്തിൽ ബാഴ്‌സലോണയെ ഗെറ്റാഫെയ്‌ക്കെതിരെ 1-0ന് വിജയിച്ചു. ഈ വിജയം ബാഴ്‌സലോണയുടെ വിജയ പരമ്പര തുടരാൻ അവരെ സഹായിച്ചു. കളിച്ച 7 മത്സരങ്ങളിക് 7ഉം വിജയിച്ച ബാഴ്സലോണ, റയൽ മാഡ്രിഡിനേക്കാൾ നാല് പോയിൻ്റ് മുന്നിൽ പട്ടികയിൽ ഒന്നാമത് നിൽക്കുകയാണ്.

19-ാം മിനിറ്റിൽ ഗെറ്റാഫെയുടെ ഗോൾകീപ്പർ ഡേവിഡ് സോറിയ ജൂൾസ് കൗണ്ടെ നൽകിയ ക്രോസ് തെറ്റായി കൈകാര്യം ചെയ്‌തപ്പോൾ ലെവൻഡോവ്‌സ്‌കി പന്ത് വലയിലേക്ക് വോളി ചെയ്‌ത് ഗോൾ നേടുകയായിരുന്നു. തൻ്റെ അവസാന നാല് ലീഗ് മത്സരങ്ങളിൽ നാല് ഗോളുകളും രണ്ട് അസിസ്റ്റുകളും സംഭാവന ചെയ്ത പോളിഷ് സ്ട്രൈക്കർ മികച്ച ഫോമിലാണ്.

വില്ലാറിയലിനെതിരായ മത്സരത്തിൽ പരിക്കേറ്റതിനെത്തുടർന്ന് സീസണിൽ ശേഷിക്കുന്ന മാർക്ക്-ആന്ദ്രേ ടെർ സ്റ്റീഗന് പകരക്കാരനായി ഇറങ്ങിയ ഇനാകി പെന നല്ല പ്രകടനമാണ് നടത്തിയത്.


പരിക്ക്, ലെവൻഡോസ്കിക്ക് യൂറോ കപ്പിലെ ആദ്യ മത്സരം നഷ്ടമാകും

യൂറോ കപ്പ് ആരംഭിക്കും മുമ്പ് പോളണ്ടിന് വൻ തിരിച്ചടി. അവരുടെ ക്യാപ്റ്റൻ ആയ ലെവൻഡോസ്കിക്ക് യൂറോ കപ്പിലെ ആദ്യ മത്സരം നഷ്ടമാകും. ഇന്നലെ നടന്ന തുർക്കിക്ക് എതിരാറ്റ മത്സരത്തിന് ഇടയിലാണ് ലെവൻഡോസ്കിക്ക് പരിക്കേറ്റത്. താരത്തിന്റെ പരിക്ക് സാരമുള്ളതാണ് എന്നും ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം നഷ്ടമാകും എന്നും പോളണ്ട് അറിയിച്ചു.

നെതർലന്റ്സിനെ ആണ് പോളണ്ട് ആദ്യ മത്സരത്തിൽ നേരിടുന്നത്. ജൂൺ 21ന് നടക്കുന്ന ഓസ്ട്രിയക്ക് എതിരായ മത്സരത്തിനു മുമ്പ് ലെവൻഡോസ്കി തിരികെ വരും എന്നാണ് പോളണ്ടിന്റെ പ്രതീക്ഷ. ഗ്രൂപ്പ് ഡിയിൽ നെതർലന്റ്സ്, ഓസ്ട്രേലിയ, ഫ്രാൻസ് എന്നിവർക്ക് ഒപ്പം ആണ് പോളണ്ട് കളിക്കുന്നത്.

അവസാന നിമിഷ പെനാൾട്ടിയിൽ ജയിച്ച് ബാഴ്സലോണ

ലാലിഗയിൽ അവസാന നിമിഷം വിജയം സ്വന്തമാക്കി ബാഴ്സലോണ. ഇന്ന് സെൽറ്റ വിഗോയെ നേരിട്ട ബാഴ്സലോണ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. ബാഴ്സലോണയുടെ രണ്ട് ഗോളുകളും നേടിയത് ലെവൻഡോസ്കി ആയിരുന്നു. ആദ്യ പകുതിയുടെ അവസാനം യമാൽ നൽകിയ അസിസ്റ്റിൽ നിന്നായിരുന്നു ലെവൻഡോസ്കിയുടെ ആദ്യ ഗോൾ.

ഈ ഗോളിന് 47ആം മിനുട്ടിൽ ഇയാഗോ ആസ്പസിലൂടെ സെൽറ്റ് വിഗോ മറുപടി പറഞ്ഞു. സ്കോർ 1-1. ഈ ഗോൾ നില 90ആം മിനുട്ട് വരെ തുടർന്നു. അവസാനം കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ലെവൻഡോസ്കി ബാഴ്സലോണ വിജയം നൽകി. 25 മത്സരങ്ങളിൽ നിന്ന് 54 പോയിന്റുമായി ബാഴ്സലോണ ലീഗിൽ മൂന്നാമത് തുടരുകയാണ്.

പരിക്ക്; ലെവെന്റോവ്സ്കി പുറത്ത്, എൽ ക്ലാസിക്കോയും നഷ്ടമായെക്കും

മോശമല്ലാത്ത രീതിയിൽ സീസൺ ആരംഭിച്ച ബാഴ്‌സലോണക്ക് കുമിഞ്ഞു കൂടുന്ന പരിക്കുകളുടെ എണ്ണം തലവേദനയാവുന്നു. പെഡ്രി, ഡിയോങ് എന്നിവർക്ക് പുറമെ ഇപ്പോൾ ലെവെന്റോവ്സ്കിയാണ് പരിക്കിന്റെ പിടിയിൽ അമർന്ന പുതിയ താരം. ഇടത് കണങ്കാലിനേറ്റ പരിക്ക് താരത്തിന്റെ തിരിച്ചു വരവ് വൈകിപ്പിക്കുമെന്ന് ബാഴ്‌സലോണ അറിയിച്ചു.

നേരത്തെ ചാമ്പ്യൻസ് ലീഗിൽ പോർട്ടോക്കെതിരായ മത്സരത്തിലാണ് ലെവെന്റോവ്സ്കിക്ക് പരിക്കേറ്റത്. പോർട്ടോ താരം ഡേവിഡ് കാർമോയുടെ ടാക്കിളിൽ വീണു പുളഞ്ഞ താരം, മത്സരം അരമണിക്കൂർ ആവുമ്പോഴേക്കും കളം വിടാനും നിർബന്ധിതനായി. ഈ വാരം ഗ്രാനഡക്കെതിരെ നടക്കുന്ന മത്സരത്തിൽ താരം ഉണ്ടാവില്ലെന്ന് നേരത്തെ ഉറപ്പായിരുന്നു. എന്നാൽ ലെവെന്റോവ്സ്കിയുടെ മടങ്ങി വരവ് നീണ്ടു പോയേക്കും എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പോളണ്ടിന് വേണ്ടി അടുത്തതായി നടക്കാൻ പോകുന്ന യൂറോ യോഗ്യത മത്സരത്തിലും മുന്നേറ്റ താരം ഉണ്ടാവില്ല. കൂടാതെ ഒക്ടോബർ അവസാനം നടക്കുന്ന സീസണിലെ ആദ്യ എൽ ക്ലാസിക്കോ പോരാട്ടത്തിനും ഇപ്പോൾ ലെവെന്റോവ്സ്കിയുടെ സാന്നിധ്യം സംശയത്തിൽ ആണെന്ന് സ്പാനിഷ് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇതോടെ മുന്നോട്ടുള്ള കുറച്ചു മത്സരങ്ങൾ ബാഴ്‌സലോണക്ക് അതി കഠിനം തന്നെ എന്ന കാര്യത്തിൽ സംശയമില്ല.

യൂറോപ്യൻ മത്സരങ്ങളിൽ 100 ഗോളുകൾ നേടുന്ന മൂന്നാമത്തെ മാത്രം താരമായി ലെവൻഡോവ്സ്കി

യൂറോപ്യൻ മത്സരങ്ങളിൽ 100 ഗോളുകൾ നേടുന്ന മൂന്നാമത്തെ മാത്രം താരമായി റോബർട്ട് ലെവൻഡോവ്സ്കി. ഇന്നലെ ബാഴ്‌സലോണക്ക് ആയി ചാമ്പ്യൻസ് ലീഗിൽ റോയൽ ആന്റ്വെർപിന് എതിരെ താരം നേടിയ ഗോൾ യൂറോപ്പിൽ താരത്തിന്റെ നൂറാം ഗോൾ ആയിരുന്നു. ചാമ്പ്യൻസ് ലീഗിൽ 92 ഗോളുകൾ നേടിയ പോളണ്ട് താരം യൂറോപ്പ ലീഗിൽ 8 ഗോളുകളും നേടിയിട്ടുണ്ട്.

ബൊറൂസിയ ഡോർട്ട്മുണ്ട്, ബയേൺ മ്യൂണിക്, ബാഴ്‌സലോണ ടീമുകൾക്ക് ആയി കളിച്ച് ആണ് താരം ഈ നേട്ടത്തിൽ എത്തിയത്. ചാമ്പ്യൻസ് ലീഗ് മത്സരങ്ങളുടെയും, യൂറോപ്യൻ മത്സരങ്ങളുടെയും ഗോൾ വേട്ടയിൽ ക്രിസ്റ്റിയാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവർ മാത്രം ആണ് നിലവിൽ ലെവൻഡോവ്സ്കിക്ക് മുന്നിൽ ഉള്ളവർ.

ലെവൻഡോസ്കിയുടെ സസ്‌പെൻഷൻ പിൻവലിക്കില്ല, ബാഴ്‌സക്ക് തിരിച്ചടി

റോബർട് ലെവൻഡോസ്കിക്ക് ലാ ലീഗ മൂന്ന് മത്സരങ്ങളിൽ നൽകിയ വിലക്കിനെതിരെ അപ്പീൽ നൽകിയ ബാഴ്‌സലോണക്ക് തിരിച്ചടി. വിലക്ക് ശരിവെച്ചു കൊണ്ടുള്ള അപ്പീൽ കമ്മിറ്റിയുടെ വിധി പുറത്തു വന്നു. ഒസാസുനക്കെതിരെ നടന്ന അവസാന ലീഗ് മത്സരത്തിലാണ് താരത്തിന് രണ്ടാം മഞ്ഞക്കാർഡ് കണ്ടു പുറത്തു പോകേണ്ടി വന്നത്. ഇതിൽ ആദ്യത്തെ മഞ്ഞ കാർഡിനേയും റഫറിയോടുള്ള മോശം പെരുമാറ്റത്തിന് രണ്ടു മത്സരങ്ങളിൽ നൽകിയ വിലക്കിനും എതിരെയാണ് ബാഴ്‌സലോണ അപ്പീൽ നൽകിയത്. ഗ്രൗണ്ടിൽ നിന്നും തിരിച്ചു കയറുന്നതിനിടെ കാണിച്ച ആഗ്യം റഫറിക്കെതിരെ ഉള്ളതാണ് എന്നാണ് വാദം. എന്നാൽ താരം അത് നിഷേധിച്ചിരുന്നു.

വിധി ബാഴ്‌സലോണക്ക് വൻ തിരിച്ചടി ആണ്. ലീഗ് പുനരാരംഭിക്കുമ്പോൾ നഗര വൈരികൾ ആയ എസ്പാന്യോളിനേയും തുടർന്നുള്ള മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനേയും ആണ് ബാഴ്‌സലോണക്ക് നേരിടാൻ ഉള്ളത്. പൊതുവെ ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞു മടങ്ങി എത്തുമ്പോൾ മോശം പ്രകടനം നടത്താറുള്ള ടീമിന് ലെവെന്റോവ്സ്കിയുടെ അഭാവം തിരിച്ചടി ആവും. മേംഫിസ് ഡീപെയെ ഈ മത്സരങ്ങളിൽ ഉപയോഗിക്കാൻ ആവും സാവിയുടെ നീക്കം. അതേ സമയം ബാഴ്‌സക്ക് “കോർട് ഓഫ് ആർബിട്രെഷൻ ഫോർ സ്പോർ” ന്റെ മുന്നിൽ കൂടി പോവാൻ അവസരം ഉണ്ടെങ്കിലും അതിനെ കുറിച്ച് വരുന്ന ദിവസങ്ങളിൽ മാത്രമാകും ടീം തീരുമാനം എടുക്കുക.

ഒടുവിൽ റോബർട്ട് ലെവൻഡോവ്സ്കി ലോകകപ്പിൽ ഒരു ഗോൾ നേടി!

ലോകകപ്പിൽ ഗോൾ നേടാൻ സാധിച്ചില്ല എന്ന സങ്കടം തന്റെ അഞ്ചാം ലോകകപ്പ് മത്സരത്തിൽ മാറ്റി റോബർട്ട് ലെവൻഡോവ്സ്കി. പോളണ്ട് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ആയിട്ടും യൂറോപ്പിൽ രാജ്യാന്തര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന മൂന്നാമത്തെ താരം ആയിട്ടും ലോകകപ്പിൽ മാത്രം അക്കൗണ്ട് തുറക്കാൻ താരത്തിന് ആയിരുന്നില്ല. 2018 ലോകകപ്പിൽ 3 മത്സരത്തിൽ എല്ലാ മിനിറ്റും കളിച്ചിട്ടും ഗോൾ കണ്ടത്താൻ ആവാത്ത താരം ഈ ലോകകപ്പിൽ ആദ്യ മത്സരത്തിൽ മെക്സിക്കോക്ക് എതിരെ പെനാൽട്ടി പാഴാക്കിയിരുന്നു.

ഇന്ന് സൗദി അറേബ്യക്ക് എതിരെ വിയർത്ത പോളണ്ടിനെ ആദ്യ ഗോളിന് അവസരം ഉണ്ടാക്കിയ ലെവൻഡോവ്സ്കി സൗദി താരത്തിന്റെ പിഴവ് മുതലെടുത്ത് രണ്ടാം ഗോൾ നേടി ജയം ഉറപ്പിക്കുക ആയിരുന്നു. ഗോൾ നേടിയ ശേഷം ആനന്ദക്കണ്ണീർ വാർത്ത താരത്തിന്റെ മുഖത്ത് ഗോൾ നേടിയ ആശ്വാസം കാണാൻ ഉണ്ടായിരുന്നു. പോളണ്ടിനു ആയി 136 മത്തെ മത്സരത്തിൽ ലെവൻഡോവ്സ്കി നേടുന്ന 77 മത്തെ ഗോൾ ആയിരുന്നു ഇത്. പോളണ്ടിനു ആയി മൂന്നു യൂറോ കപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരവും ലെവൻഡോവ്സ്കി ആയിരുന്നു.

ഖത്തർ ലോകകപ്പിൽ ലെവൻഡോസ്കിയുടെ പോളണ്ട് ഇന്ന് ഒച്ചോവയുടെ മെക്സിക്കോക്ക് എതിരെ

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ ഇന്ന് പോളണ്ട് മെക്സിക്കോയെ നേരിടും. ഏതാണ്ട് തുല്യശക്തികളുടെ പോരാട്ടം അർജന്റീന ഉൾപ്പെട്ട ഗ്രൂപ്പിൽ ഇരുവർക്കും വളരെ നിർണായകമാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9.30 നു ആണ് നടക്കുക. 1978 ലോകകപ്പിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ പോളണ്ടിനു ആയിരുന്നു ജയം എങ്കിലും സമീപകാലത്തെ പ്രകടനങ്ങൾ മെക്സിക്കോയുടെ ആത്മവിശ്വാസം കൂട്ടുന്നു. കഴിഞ്ഞ 8 ലോകകപ്പുകളിൽ തുടർച്ചയായി ഗ്രൂപ്പ് ഘട്ടം കടക്കാനും അവർക്ക് ആയി. ഗോൾ കീപ്പർ ഒച്ചോവ, ആന്ദ്രസ് ഗുഡാർഡോ എന്നിവർക്ക് മെക്സിക്കൻ ജെഴ്സിയിൽ ഇത് അഞ്ചാം ലോകകപ്പ് ആണ്.

മുന്നേറ്റത്തിലെ മികച്ച താരങ്ങൾ ആണ് മെക്സിക്കോയുടെ കരുത്ത്. ഉഗ്രൻ ഫോമിലുള്ള നാപോളി താരം ഹിർവിങ് ലൊസാനോ, ഗോൾ കണ്ടത്താൻ ലേശം ബുദ്ധിമുട്ട് ഉണ്ടെങ്കിലും വോൾവ്സിന്റെ റൗൾ ഹിമനസ് എന്നിവർ പോളണ്ട് പ്രതിരോധത്തിന് വെല്ലുവിളി ആവും. മധ്യനിരയിൽ അയാക്‌സ് താരമായ അൽവാരസും പ്രതിരോധത്തിൽ മറ്റൊരു അയാക്‌സ് താരമായ സാഞ്ചസും മെക്സിക്കൻ കരുത്ത് ആണ്. കഴിഞ്ഞ ലോകകപ്പിൽ ജർമ്മനിയെ തോൽപ്പിച്ചത് അടക്കം നിരവധി വീരഗാഥകൾ ഉള്ള മെക്സിക്കോക്ക് ലോകകപ്പിൽ എന്നും ഫോമിലേക്ക് ഉയരുന്ന ഒച്ചോവയുടെ സാന്നിധ്യവും കരുത്ത് ആണ്.

അതേസമയം കളിച്ച ഏക ലോകകപ്പിൽ മൂന്നു മത്സരവും കളിച്ചിട്ടും ഗോൾ കണ്ടത്താൻ ആവാത്ത ക്ഷീണം മെക്സിക്കോക്ക് എതിരെ മാറ്റാൻ ആവും റോബർട്ട് ലെവൻഡോസ്കി ഇന്ന് ഇറങ്ങുക. ലെവൻഡോസ്കിക്ക് ഒപ്പം സിലൻസ്കി, മിൽക് തുടങ്ങിയ മികച്ച താരങ്ങളും പോളണ്ട് മുന്നേറ്റത്തിൽ ഉണ്ട്. ഗിലിക്, ബെഡ്നറക്, മാത്യു കാശ് തുടങ്ങിയ അനുഭവ സമ്പന്നരായ പ്രതിരോധം ആണ് ചെസ്നിക്ക് മുന്നിൽ പോളണ്ട് അണിനിരത്തുന്നത്. കഴിഞ്ഞ ലോകകപ്പിലെ നിരാശപ്പെടുത്തുന്ന പ്രകടനം നല്ല തുടക്കം കൊണ്ടു മായിച്ചു കളയണം എന്ന ഉദ്ദേശവും ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾ പോളണ്ട് ടീമിന് ഉണ്ട്. തുല്യശക്തികളുടെ മികച്ച പോരാട്ടം തന്നെ ഇന്ന് ഗ്രൂപ്പ് സിയിൽ ഈ പോരാട്ടത്തിൽ പ്രതീക്ഷിക്കാം.

ലെവൻഡോസ്കിയുടെ നേതൃത്വത്തിൽ പോളണ്ട്, ലോകകപ്പ് ടീം പ്രഖ്യാപിച്ചു

2022-ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിനുള്ള പോളണ്ടിന്റെ 26 അംഗ ടീം പ്രഖ്യാപിച്ചു. ബാഴ്‌സലോണ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കി തന്നെ പോളണ്ടിനെ നയിക്കും.

ബാഴ്സലോണക്ക് വേണ്ടി 19 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ നേടിയ ലെവൻഡോസ്കിക്ക് ഒപ്പം പോളണ്ടിന്റെ അറ്റാക്കിൽ പിയാറ്റെകും മിലികും എല്ലാം ഉണ്ട്‌. അറ്റാക്ക് തന്നെയാണ് പോളണ്ടിന്റെ ഏറ്റവും ശക്തമായ ഏരിയ.

അർജന്റീന, സൗദി അറേബ്യ, മെക്സിക്കോ എന്നിവർക്ക് ഒപ്പം ഗ്രൂപ്പ്സിയിൽ ആണ് പോളണ്ട്.

Poland’s 2022 World Cup squad in full:

Goalkeepers: Bartlomiej Dragowski (Spezia), Lukasz Skorupski (Bologna), Wojciech Szczesny (Juventus)

Defenders: Jan Bednarek (Aston Villa, on loan from Southampton), Bartosz Bereszynski (Sampdoria), Matty Cash (Aston Villa), Kamil Glik (Benevento), Robert Gumny (Augsburg), Artur Jedrzejczyk (Legia Warsaw), Jakub Kiwior (Spezia), Mateusz Wieteska (Clermont), Nicola Zalewski (Roma)

Midfielders: Krystian Bielik (Birmingham City), Przemyslaw Frankowski (Lens), Kamil Grosicki (Pogon Szczecin), Jakub Kaminski (Wolfsburg), Grzegorz Krychowiak (Al-Shabab), Michal Skoras (Lech Poznan), Damian Szymanski (AEK Athens), Sebastian Szymanski (Feyenoord), Piotr Zielinski (Napoli), Szymon Zurkowski (Fiorentina)

Forwards: Robert Lewandowski (Barcelona), Arkadiusz Milik (Juventus), Krzysztof Piatek (Salernitana), Karol Swiderski (Charlotte FC)

ലെവൻഡോസ്കി ചുവപ്പ് കാർഡ് കണ്ടിട്ടും,10 പേരായി കളിച്ചു തിരിച്ചു വന്നു ജയിച്ചു ബാഴ്‌സലോണ!!!

സ്പാനിഷ് ലാ ലീഗയിൽ പൊരുതി നേടിയ ജയവുമായി ബാഴ്‌സലോണ. 10 പേരായി കളിച്ച അവർ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചു വന്നു ഒസാസുനയെ പരാജയപ്പെടുത്തി. മത്സരത്തിൽ ആറാം മിനിറ്റിൽ തന്നെ ബാഴ്‌സലോണ ഞെട്ടി. റൂബൻ ഗാർസിയയുടെ കോർണറിൽ നിന്നു ശക്തമായ ഒരു ഹെഡറിലൂടെ പ്രതിരോധതാരം ഡേവിഡ് ഗാർസിയ ഒസാസുനക്ക് മുൻതൂക്കം സമ്മാനിച്ചു. മത്സരത്തിൽ തിരിച്ചു വരാനുള്ള ബാഴ്‌സലോണ ശ്രമങ്ങൾക്ക് 31 മത്തെ മിനിറ്റിൽ വലിയ തിരിച്ചടിയേറ്റു. ഡേവിഡ് ഗാർസിയയെ ഫൗൾ ചെയ്തതിനു റോബർട്ട് ലെവൻഡോസ്കിക്ക് രണ്ടാം മഞ്ഞ കാർഡ് ലഭിച്ചപ്പോൾ ബാഴ്‌സ 10 പേരായി ചുരുങ്ങി.

ഇടവേളയിൽ ഇതിൽ പ്രതിഷേധിച്ച പകരക്കാരൻ ജെറാർഡ് പിക്വയും ചുവപ്പ് കാർഡ് കണ്ടു. രണ്ടാം പകുതിയിൽ 10 പേരുമായി മികച്ച പോരാട്ടം കാഴ്ച വക്കുന്ന സാവിയുടെ ടീമിനെ ആണ് കാണാൻ ആയത്. രണ്ടാം പകുതി തുടങ്ങി 3 മിനിറ്റിനുള്ളിൽ തന്നെ ബാഴ്‌സ മത്സരത്തിൽ ഒപ്പം എത്തി. ആൽബയുടെ ക്രോസ് ഒസാസുന പ്രതിരോധത്തിൽ തട്ടി തിരിച്ചു എത്തിയപ്പോൾ മികച്ച ഷോട്ടിലൂടെ 19 കാരൻ പെഡ്രി ബാഴ്‌സക്ക് സമനില സമ്മാനിച്ചു. 10 പേരായിട്ടും തുടർന്നും പന്ത് അധികസമയം കൈവശം വച്ച ബാഴ്‌സ അവസരങ്ങൾ സൃഷ്ടിച്ചു.

85 മത്തെ മിനിറ്റിൽ ഫ്രാങ്ക് ഡിയോങിന്റെ ഉഗ്രൻ ലോങ് ബോളിൽ ഒസാസുന പ്രതിരോധത്തിന്റെ ഓഫ് സൈഡ് ട്രാപ്പ് മറികടന്ന പകരക്കാരനായി ഇറങ്ങിയ റഫീനിയ ബുദ്ധിപൂർവ്വമായ ഒരു ഉഗ്രൻ ഹെഡറിലൂടെ ബാഴ്‌സക്ക് ജയം സമ്മാനിച്ചു. ബ്രസീൽ ലോകകപ്പ് ടീമിൽ ഇടം കിട്ടിയത് താരം മികച്ച ഗോളിലൂടെ തന്നെ ആഘോഷിച്ചു. തുടർന്ന് സമനില നേടാനുള്ള ഒസാസുന ശ്രമം തടഞ്ഞ ബാഴ്‌സലോണ വിലപ്പെട്ട 3 പോയിന്റുകൾ സ്വന്തം പേരിലാക്കി. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡും ആയുള്ള പോയിന്റ് വ്യത്യാസം 5 ആയി കൂട്ടാൻ ബാഴ്‌സലോണക്ക് ആയി. അതേസമയം ആറാം സ്ഥാനത്തേക്ക് വീണു ഒസാസുന.

വീണ്ടും ലെവൻഡോസ്കി, ബാഴ്സലോണ ലാലിഗയിൽ ഒന്നാം സ്ഥാനത്ത്

ലെവൻഡോസ്കി ബാഴ്സലോണ ജേഴ്സിയിലെ ഗോളടി തുടരുകയാണ്. ബാഴ്സലോണ ഇന്ന് എവേ മത്സരത്തിൽ മയോർകയെ തോൽപ്പിച്ചപ്പോൾ ലെവൻഡോസ്കി ആണ് വിജയശില്പി ആയത്. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു ബാഴ്സലോണയുടെ ഇന്നത്തെ വിജയം.

മത്സരത്തിന്റെ ഇരുപതാം മിനുട്ടിൽ അൻസു ഫതി നൽകിയ പാസ് സ്വീകരിച്ച് പെബാൾട്ടി ബോക്സിലേക്ക് കുതിച്ച ലെവൻഡോസ്കി. ബോക്സിൽ വെച്ച് തന്റെ വലതു കാലിലേക്ക് പന്ത് മാറ്റി ഒരു നല്ല സ്ട്രൈക്കിലൂടെ പന്ത് വലയിലേക്ക് എത്തിച്ചു. ലെവൻഡോസ്കിയുടെ ബാഴ്സലോണക്ക് ആയുള്ള ഒമ്പതാം ഗോളായിരുന്നു ഇത്‌. ഈ ഗോൾ മതിയായി ബാഴ്സലോണക്ക് വിജയം ഉറപ്പിക്കാൻ.

ഈ വിജയത്തോടെ ബാഴ്സലോണ ലീഗിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി ഒന്നാമത് എത്തി. ഒരു മത്സരം കുറവ് കളിച്ച റയൽ മാഡ്രിഡ് 18 പോയിന്റുമായി തൊട്ടു പിറകിൽ ഉണ്ട്.

പരിക്കിന്റെ കളികൾക്കിടെ ബാഴ്സലോണ വീണ്ടും കളത്തിലേക്ക്

അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ഇടവേള സമ്മാനിച്ച പരിക്കുകളുടെ ആധിയുമായി ബാഴ്സലോണ ഒക്ടോബറിലെ തിരക്കേറിയ മത്സരക്രമത്തിലേക്ക് കടക്കുന്നു. ലാ ലീഗയിലെ അടുത്ത മത്സരത്തിൽ മയ്യോർക്ക ആണ് ബാഴ്‌സയുടെ എതിരാളികൾ. മത്സരം കടുത്തതാകുമെന്ന് സാവി വിലയിരുത്തി. എതിരാളികളുടെ പ്രതിരോധം മികച്ചതാണെന്നും മത്സരത്തിന് മുൻപുള്ള പത്രസമ്മേളനത്തിൽ സാവി ചൂണ്ടിക്കാണിച്ചു.

പ്രമുഖ താരങ്ങളുടെ പരിക്ക് ആണ് ബാഴ്‌സയെ അലട്ടുന്നത്. പ്രതിരോധ താരങ്ങളായ അറോഹോ, കുണ്ടേ, ബെല്ലരിൻ എന്നിവർ പരിക്കിന്റെ പിടിയിലാണ്. ഇതിൽ ബെല്ലാരിൻ മാത്രമാണ് അടുത്തു തന്നെ തിരിച്ചെത്തും എന്നുറപ്പുള്ളത്. ഇതിന് പുറമെ മെംഫിസ് ഡീപെക്കും തൽക്കാലം കളത്തിൽ ഇറങ്ങാൻ ആവില്ല. ഫ്രാങ്കി ഡിയോങ്ങിനും പരിക്കിന്റെ ആശങ്ക ഉള്ളതിനാൽ മത്സരത്തിൽ വിശ്രമം അനുവദിക്കാൻ ആണ് സാധ്യത.

ഫ്രാങ്ക് കെസി മധ്യനിരയിലേക്ക് തിരിച്ചെത്തും. പ്രതിരോധത്തിൽ വീണും പിക്വേയെ തന്നെ സാവിക്ക് ആശ്രയിക്കേണ്ടി വന്നേക്കും. റൈറ്റ് ബാക്ക് സ്ഥാനത്ത് താരങ്ങൾ ഇല്ലാത്തതിനാൽ എറിക് ഗർഷ്യയെ പരീക്ഷിക്കാൻ ആണ് സാധ്യത. മുൻ നിരയിൽ ഡെമ്പലെ പൂർണ ആരോഗ്യവാൻ ആണെന്ന് സാവി അറിയിച്ചെങ്കിലും താരത്തിന് വിശ്രമം അനുവദിക്കാൻ തീരുമാനിച്ചാൽ ആൻസു ഫാറ്റി ആദ്യ ഇലവനിലേക്ക് എത്തും. ഫോം തുടരുന്ന ലെവെന്റോവ്സ്കി, ബ്രസീലിന് വേണ്ടി ഗോളടിച്ചു കൊണ്ടിരിക്കുന്ന റാഫിഞ്ഞ എന്നിവരുടെ സാന്നിധ്യം ടീമിന് ആശ്വാസമാകും.

നിർണായകമായ ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങളും എൽ ക്ലാസിക്കോയും എല്ലാം നിറഞ്ഞ ഒക്ടോബർ മാസം മുന്നിൽ കണ്ടു തന്നെയാകും സാവി മത്സരത്തിന് ടീം ഒരുക്കുക. പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തുള്ള മയ്യോർക്ക് ബാഴ്‌സക്ക് കനത്ത ഭീഷണി ഉയർത്തുമെന്ന് ഉറപ്പാണ്. ഞായറാഴ്ച പുലർച്ചെ പന്ത്രണ്ട് മുപ്പതിനാണ് മത്സരത്തിന് പന്തുരണ്ടു തുടങ്ങുക.

Exit mobile version