ബുണ്ടെസ്‌ലിഗയിൽ ലെവൻഡോസ്‌കിക്ക് പുതിയ നേട്ടം

ബുണ്ടെസ്‌ലിഗയിൽ ബയേൺ മ്യൂണിക് താരം റോബർട്ട് ലെവൻഡോസ്‌കിക്ക് പുതിയ നേട്ടം. ഇന്നലെ നടന്ന മത്സരത്തിൽ ഗോൾ നേടിയ ലെവൻഡോസ്‌കി ബുണ്ടെസ്‌ലിഗയിൽ ഈ സീസണിൽ കളിച്ച 18 ടീമുകൾക്കെതിരെയും ഗോൾ നേടി.  ഇന്നലെ നടന്ന മത്സരത്തിൽ ഫോർച്യുന ഡ്യൂസ്സൽഡോർഫിനെതിരെ ഇരട്ട ഗോളുകൾ നേടിയാണ് ലെവൻഡോസ്‌കി ഈ നേട്ടം സ്വന്തമാക്കിയത്.

മത്സരത്തിൽ ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പും രണ്ടാം പകുതിയുടെ അഞ്ചാം മിനുറ്റിലുമാണ് ലെവൻഡോസ്‌കി ഗോളുകൾ നേടിയത്. ഇന്നത്തെ ഗോളോടെ ലീഗിൽ 29 ഗോളുകൾ ലെവൻഡോസ്‌കി നേടിയിട്ടുണ്ട്. ഈ സീസണിൽ ആഭ്യന്തര മത്സരങ്ങളിലും ചാമ്പ്യൻസ് ലീഗിലും കൂടി ലെവൻഡോസ്‌കി മൊത്തം 43 ഗോളുകൾ ഇതുവരെ നേടിയിട്ടുണ്ട്.

മത്സരത്തിൽ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് ബയേൺ മ്യൂണിക് ജയിച്ച് ലീഗിൽ തങ്ങളുടെ ഒന്നാം സ്ഥാനത്ത് ലീഡ് വർദ്ധിപ്പിച്ചിരുന്നു.

“റൊണാൾഡോയ്ക്കും മെസ്സിക്കും ഒപ്പമാണ് ലെവൻഡോസ്കിയുടെ സ്ഥാനം‍”

ബയേണിന്റെ സൂപ്പർ താരം റോബർട്ട് ലെവൻഡോസ്കിയെ പ്രകീർത്തിച്ച് ജർമ്മൻ താരം തീമോ വെർണർ. ലോക ഫുട്ബോളിൽ മെസ്സിക്കും റൊണാൾഡോക്കും ഒപ്പമാണ് ലെവൻഡോസ്കിയുടെ സ്ഥാനമെന്നും വെർണർ പറഞ്ഞു. എല്ലാ മത്സരങ്ങളിലും ഗോളടിക്കാൻ സാധിക്കണമെങ്കിൽ നിങ്ങളുടെ പേര് റോബർട്ട് ലെവൻഡോസ്കി എന്നായിരിക്കണം. ലെവൻഡോസ്കിയുമായുള്ള കമ്പാരിസണെക്കുറിച്ച് ലെപ്സിഗ് താരമായ വെർണർ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

51 വർഷം പഴക്കമുള്ള ജർമ്മൻ ഇതിഹാസം ജെർഡ് മുള്ളറുടെ റെക്കോർഡ് ലെവൻഡോസ്കി പഴങ്കഥയാക്കിയിരുന്നു. ബുണ്ടസ് ലീഗയിൽ ആദ്യ 11 മത്സരങ്ങളിൽ 16 ഗോൾ ഗോൾ നേടിയാണ് ലെവൻഡോസ്കി ഈ നേട്ടം സ്വന്തമാക്കിയത്. ഈ സീസണിൽ എല്ലാ കോമ്പറ്റീഷനുകളിൽ നിന്നായി 22 ഗോളുകളാണ് ബയേണിന് ലെവൻഡോസ്കി അടിച്ച് കൂട്ടിയിരിക്കുന്നത്.

മെസ്സിയും റൊണാൾഡോയും മാത്രമുള്ള റെക്കോർഡ് ബുക്കിൽ ഇനി ലെവൻഡോസ്‌കിയും

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ലയണൽ മെസ്സിയും, ക്രിസ്റ്റിയാനോ റൊണാൾഡോയും മാത്രം സ്വന്തമാക്കിയ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ബയേണിന്റെ സ്റ്റാർ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കി. തുടർച്ചയായ 8 ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന കളിക്കാരൻ എന്ന റെക്കോർഡാണ് താരം സ്വന്തമാക്കിയത്. മുൻപ് മെസ്സി, റൊണാൾഡോ എന്നിവർ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

ഒളിമ്പിയാക്കോസിന് ഇതിനായുള്ള ബയേണിന്റെ എതിരില്ലാത്ത 2 ഗോൾ ജയത്തിൽ നേടിയ ആദ്യ ഗോളാണ് താരത്തിന് റെക്കോർഡ് സമ്മാനിച്ചത്. 2014 ലാണ് പോളിഷ് സ്‌ട്രൈക്കർ ബയേണിൽ എത്തിയത്. ഈ സീസണിൽ ഇതുവരെ ക്ലബ്ബിനായി 21 ഗോളുകളാണ് താരം നേടിയിട്ടുള്ളത്. കേവലം 17 കളികളിൽ നിന്നാണ് താരം ഇത്രയും ഗോളുകൾ നേടിയത്.

ചാമ്പ്യൻസ് ലീഗിൽ ചരിത്രമെഴുതി റോബർട്ട് ലെവൻഡോസ്കി!

ചാമ്പ്യൻസ് ലീഗിൽ ചരിത്രമെഴുതി ബയേണിന്റെ റോബർട്ട് ലെവൻഡോസ്കി. യുവേഫ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച 5 ഗോൾ വേട്ടക്കാരിൽ ഒരാളായി ലെവൻഡോസ്കി. റൂഡ് വാൻ നിസ്റ്റൽറോയിയെ മറികടന്നാണ് ആ നേട്ടം ലെവൻഡോസ്കി കുറിച്ചത്. ഇന്നത്തെ മത്സരത്തിൽ ഒളിമ്പ്യക്കോസിനെതിരെ ഇരട്ട ഗോളുകൾ നേടിയ ലെവൻഡോസ്കി ചാമ്പ്യൻസ് ലീഗിൽ 58 ഗോളുകൾ നേടിക്കഴിഞ്ഞു.

60 ഗോളുകളുമായി കെരീം ബെൻസിമയും 71 ഗോളുകളുമായി റൗളും 112 ഗോളുകളുമായി ലയണൽ മെസ്സിയും 127 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് ലെവൻഡോസ്കിക്ക് മുന്നിലുള്ളത്. ഈ സീസണിൽ ബയേണിന് വേണ്ടി 18 ഗോളുകളാണ് 13 മത്സരങ്ങളിൽ ലെവൻഡോസ്കി അടിച്ച് കൂട്ടിയത്. പോളണ്ടിനും ബയേണിനും വേണ്ടി 21 ഗോളുകളും ലെവൻഡോസ്കി അടിച്ചു കൂട്ടി. ഈ സീസണിൽ സൂപ്പർ കപ്പൊഴിച്ച് ബയേണിന് വേണ്ടി കളിച്ച എല്ലാ മത്സരങ്ങളിലും ഗോളടിക്കാൻ ലെവൻഡോസ്കിക്ക് കഴിഞ്ഞു. അടുത്ത ബുണ്ടസ് ലീഗ മത്സരത്തിലും ഗോളടിച്ചാൽ ഒരു സീസണിൽ തുടർച്ചയായ 9 മത്സരങ്ങളിൽ ഗോളടിക്കുന്ന താരമെന്ന ജർമ്മൻ റെക്കോഡും ലെവൻഡോസ്കിക്ക് സ്വന്തം.

ഒബ്മയാങ്ങിന്റെ നേട്ടത്തോടൊപ്പമെത്തി ലെവൻഡോസ്കി

ബുണ്ടസ് ലീഗയിൽ മുൻ ഡോർട്ട്മുണ്ട് താരം ഒബ്മയങ്ങിന്റെ നേട്ടത്തോടൊപ്പമെത്തി ബയേണിന്റെ റോബർട്ട് ലെവൻഡോസ്കി. ഒരു സീസണിലെ ആദ്യ എട്ടു മത്സരത്തിലും ഗോളടിക്കുക എന്ന നേട്ടമാണ് ലെവൻഡോസ്കി സ്വന്തമാക്കിയത്. ആദ്യ എട്ട് മത്സരങ്ങളിൽ നിന്നായി 12 ഗോളുകൾ ലെവൻഡോസ്കി അടിച്ചു കൂട്ടി.

പിയറി എമെറിക് ഒബ്മയാങ്ങ് 2015-16 സീസണിലാണ് ആദ്യ എട്ട് മത്സരങ്ങളിലും ഡോർട്ട്മുണ്ടിനായി ഗോളടിച്ചത്. ആദ്യ എട്ട് മത്സരങ്ങളിൽ നിന്നായി 10 ഗോളുകളാണ് ആഴ്സണൽ താരം നേടിയത്. ഈ സീസണിൽ ബയേണിന് വേണ്ടി ചാമ്പ്യൻസ് ലീഗിലും ലീഗയിലും അടക്കം 16 ഗോളുകൾ ലെവൻഡോസ്കി നേടിക്കഴിഞ്ഞു. ബയേണിന്റെ യൂണിയൻ ബെർലിനുമായുള്ള മത്സരത്തിൽ സ്കോർ ചെയ്യാനായാൽ ലെവൻഡോസ്കിയുടെ പേരിലാകും ഈ നേട്ടം. 31 കാരനായ പോളിഷ് താരം ഓരോ സീസൺ കഴിയുംതോറും മികച്ച ഫോമിലാണുള്ളത്.

ബുണ്ടസ് ലീഗയിൽ 200 ഗോളുകൾ, ചരിത്രമെഴുതി ലെവൻഡോസ്‌കി

ബുണ്ടസ് ലീഗയിൽ 200 ഗോളുകൾ എന്ന ചരിത്ര നേട്ടം പിന്നിട്ട റോബർട്ട് ലെവൻഡോസ്‌കി. ജർമ്മനിയിലെ കിരീടപ്പോരാട്ടം നിർണയിക്കുന്ന ദേർ ക്ലാസ്സിക്കറിൽ തൻറെ മുൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ ഗോളടിച്ചാണ് ലെവൻഡോസ്‌കി ഈ നേട്ടം സ്വന്തമാക്കുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ജർമ്മൻകാരനല്ലാതെ ആദ്യ താരമാണ് പോളിഷ് താരമായ ലെവൻഡോസ്‌കി.

ജർമ്മൻ ലീഗിൽ കൂടുതൽ ഗോൾനേടിയ വിദേശ താരത്തിന്റെ റെക്കോർഡ് പെറുവിന്റെ വെറ്ററൻ സ്ട്രൈക്കർ ക്ലോഡിയോ പിസാരോയെ പിന്തള്ളി ലെവൻഡോസ്‌കി സ്വന്തം പേരിലാക്കിയിരുന്നു. വെർഡർ ബ്രെമന്റെ വെറ്ററൻ സ്‌ട്രൈക്കറായ ക്ലോഡിയോ പിസാരോ 195 ഗോളുകളാണ് ബുണ്ടസ് ലീഗയിൽ അടിച്ചത്.

ബയേണിന്റെ എക്കാലത്തെയും മികച്ച ബുണ്ടസ് ലീഗ ടപ്പ് സ്‌കോറർമാരിൽ മൂന്നാമതാണ് ലെവൻഡോസ്‌കി. ഈ നേട്ടത്തിൽ റോബർട്ട് ലെവൻഡോസ്‌കിക്ക് മുന്നിൽ ഇതിഹാസ താരം ജേഡ് മുള്ളറും ബയേൺ സിഇഒ കാൾ- ഹെയിൻസ് റമാനിഗെയും മാത്രമാണുള്ളത്. 126 ഗോളുകളാണ് ബയേണിന് വേണ്ടി ലെവൻഡോസ്‌കി നേടിയത്. ബുണ്ടസ് ലീഗയിൽ 74 ഗോളുകൾ ബൊറൂസിയ ഡോർട്മുണ്ടിന് വേണ്ടിയും അദ്ദേഹം നേടി.

ബയേൺ തന്നെ സംരക്ഷിച്ചില്ല, അതാണ് ക്ലബ് വിടാൻ തോന്നിയതെന്ന് ലെവൻഡോസ്കി

ബയേൺ മ്യൂണിക്ക് വിടാൻ താൻ എന്തുകൊണ്ടാണ് ആഗ്രഹിച്ചത് എന്ന് വ്യക്തമാക്കി പോളണ്ട് സ്ട്രൈക്കർ ലെവൻഡോസ്കി. കഴിഞ്ഞ സീസൺ അവസാനം എല്ലാവരും തന്നെ ആക്രമിക്കുകയായിരുന്നു എന്ന് ലെവൻഡോസ്കി പറഞ്ഞു. രണ്ട് മൂന്ന് പ്രധാന മത്സരങ്ങളിൽ എനിക്ക് ഗോളടിക്കാൻ കഴിഞ്ഞില്ല. അതിനു ശേഷം തോന്നിയവരെല്ലാം തന്നെ ആക്രമിക്കുകയായിരുന്നു. ലെവൻഡോസ്കി പറയുന്നു.

ക്ലബോ സഹതാരങ്ങളോ ബോർഡോ ആരും തനിക്ക് പിന്തുണയുമായി വന്നില്ല. അപ്പോൾ താൻ ഈ ക്ലബിന് വിലപ്പെട്ടതല്ല എന്ന് തോന്നി. അതാണ് ട്രാൻസ്ഫർ ആവശ്യപ്പെടാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗിലായിരുന്നു ലെവൻഡോസ്കിക്ക് ഗോൾ കണ്ടെത്താൻ കഴിയാതിരുന്നത്. കഴിഞ്ഞ ബുണ്ടസ് ലീഗയിൽ 30 മത്സരങ്ങളിൽ നിന്നായി 29 ഗോളുകൾ താരം നേടിയിരുന്നു.

ലെവൻഡോസ്കിയുടെ ക്ലബ് വിടാനുള്ള ആഗ്രഹം ക്ലബ് നിരസിച്ചിരുന്നു. താൻ വീണ്ടും ബയേണായി തന്റെ നൂറ് ശതമാനം കൊടുക്കുമെന്ന് ലെവൻഡോസ്കി പറഞ്ഞു

കവാനിയും കെയിനും പിന്നാലെ മെസിയും, ഗോൾഡൻ ബൂട്ടിനായുള്ള മത്സരം കൊഴുക്കുന്നു

യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പിലെ ഗോൾവേട്ടക്കാരനായുള്ള ഗോൾഡൻ ബൂട്ട് അവാർഡിനായുള്ള മത്സരം കൊഴുക്കുന്നു. നിലവിൽ 21 ഗോളുകളും 42 പോയിന്റുമായി പ്രീമിയർ ലീഗ് ടീമായ ടോട്ടൻഹാം ഹോട്ട്സ്പര്സിന്റെ ഹാരി കെയിനും ലീഗ് വണ്ണിലെ പിഎസ്ജിയുടെ താരം എഡിസൺ കവാനിയുമാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഇരുപത് ഗോളുകളും നാൽപ്പത് പോയിന്റുമായി ബാഴ്‌സയുടെ ലയണൽ മെസിയും ഇറ്റാലിയൻ ടീമായ ലാസിയോയുടെ താരം ഇമ്മൊബിലും ഒപ്പത്തിനൊപ്പമാണ്.

ഈ ഇഷ്ടതാരങ്ങളിൽ ആരെങ്കിലും ഗോൾഡൻ ബൂട്ട് ഉറപ്പിക്കുമെന്നു കരുതിയാൽ തെറ്റി. തൊട്ടുപിന്നാലെ തന്നെ തകർപ്പൻ പ്രകടനവുമായി വൻ താരനിരയുണ്ട്. 36 പോയിന്റുമായി ഇന്ററിന്റെ ഇക്കാർഡിയും ബെൻഫിക്കയുടെ ജോനാസും ബയേൺ മ്യൂണിക്കിന്റെ റോബർട്ട് ലെവൻഡോസ്‌കിയും ലിവർപൂൾ താരം മുഹമ്മദ് സലായുമുണ്ട്. മറ്റു താരങ്ങൾ എല്ലാം 18 ഗോളുകൾ വീതം നേടിയപ്പോൾ ബെൻഫിക്കയുടെ 33 കാരനായ സ്ട്രൈക്കെർ ജോനാസ് 24 ഗോളുകൾ നേടിയെങ്കിലും പോർച്ചുഗീസ് പ്രിമിയേറ ലീഗയിലെ ഗോളുകൾക്ക് 1 .5 പോയന്റുകൾ മാത്രമുള്ളതിനാലാണ് അദ്ദേഹത്തിന് 36 പോയന്റുകൾ മാത്രമായത്. പിഎസ്ജിയുടെ ബ്രസീലിയൻ താരം, നെയ്മർ 17 ഗോളുകളും 34 പോയന്റുകളുമായി തൊട്ടു പിന്നാലെ തന്നെയുണ്ട്.

സമകാലിക ഫുട്ബോൾ താരങ്ങളിൽ ഗോൾഡൻ ബൂട്ട് ലയണൽ മെസിയും ക്രിസ്റ്റിയാനോ റൊണാൾഡോയും നാല് തവണ വീതം നേടിയിട്ടുണ്ട്. രണ്ടു വീതം തവണ സുവാരസും ഡിയാഗോ ഫോർലാനും ഗോൾഡൻ ബൂട്ട് നേടിയിട്ടുണ്ട്. ആദ്യമായി ഈ അവാർഡ് രണ്ടു തവണ നേടുന്നത് ബയേൺ ഇതിഹാസം ജറാഡ്‌ മുള്ളറും മൂന്നു തവണ നേടുന്നത് ലയണൽ മെസിയുമാണ്. അതോടൊപ്പം നൂറു പോയന്റ് നേടുന്ന ഏക താരവും ലയണൽ മെസിയുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മുള്ളർക്കും ലെവൻഡോസ്‌കിക്കും ഇരട്ട ഗോൾ, അജയ്യരായി ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് ജയം. വെർഡർ ബ്രെമനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബയേൺ ലീഗയിൽ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചത്. തോമസ് മുള്ളറും റോബർട്ട് ലെവൻഡോസ്‌കിയും രണ്ടു ഗോളുകൾ വീതമടിച്ചപ്പോൾ ജെറോം ഗോൻഡോർഫ് ആണ് വെർഡറിന് വേണ്ടി ഗോളടിച്ചത്. നിക്‌ളാസ് സുലെയുടെ ഓൺ ഗോളാണ് വെർഡറിന് സ്‌കോർ ഉയർത്തിയത്. കഴിഞ്ഞ 15 തവണയും ഇരു ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ജയം ബയേണിന്റെ കൂടെയാണ്. ഇതൊരു ലീഗ് റെക്കോർഡ് കൂടിയാണ്. 100 ബുണ്ടസ് ലീഗ ഗോളുകൾ എന്ന നേട്ടം തോമസ് മുള്ളർ ഈ മത്സരത്തിൽ സ്വന്തമാക്കി 

ലെവൻഡോസ്‌കി തിരിച്ചെത്തിയ മത്സരത്തിൽ ആദ്യം സ്‌കോർ ചെയ്തത് വെർഡർ ബ്രെമനായിരുന്നു. ഗോൻഡോർഫിലൂടെ വെർഡർ ലീഡ് നേടി. ബോൾ പൊസെഷൻ ബയേണിനായിട്ടു കൂടി വെർഡറിന്റെ ആക്രമണ നിര ബയേൺ പ്രതിരോധത്തെ ആക്രമിച്ച് കൊണ്ടേയിരുന്നു. ആദ്യ പകുതിക്ക് മുൻപേ മുള്ളറിലൂടെ ബയേൺ സമനില നേടി. രണ്ടാം പകുതിയിൽ ലെവൻഡോസ്‌കി ലീഡുയർത്തിയെങ്കിലും സുലെയുടെ ഓൺ ഗോളിലൂടെ സ്വെർഡർ ബ്രെമാണ് സമനില പിടിച്ചു. മൂന്നര മിനുട്ട് നേരത്തെ ലീഡിന് ശേഷം ലെവൻഡോസ്‌കിയിലൂടെ ബയേൺ വീണ്ടും മുന്നിലെത്തി. പിന്നീട് ഹാമിഷ് റോഡ്രിഗസിന്റെ പാസിൽ മുള്ളർ ബയേണിന്റെ വിജയം ഉറപ്പിച്ചു. രണ്ടു ഗോളുകൾക്ക് അവസരമൊരുക്കിയ ഹാമിഷ് റോഡ്രിഗസ് വീണ്ടും ബയേണിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version