അവിശ്വസനീയം, ഒരു റണ്‍സ് ജയം നേടി മുംബൈ, നാലാം കിരീടം, അതിജീവിച്ചത് വാട്സണ്‍ ഇന്നിംഗ്സിനെ

ഫൈനലില്‍ തിളങ്ങുന്ന ഷെയിന്‍ വാട്സണ്‍ തന്റെ പതിവ് വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ആവേശകരമായ ജയവും നാലാം ഐപിഎല്‍ കിരീടവും സ്വന്തമാക്കാമെന്ന ചെന്നൈയുടെ മോഹങ്ങളെ കെടുത്തി മുംബൈ ഇന്ത്യന്‍സ്. അവസാന ഓവറില്‍ 9 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ചെന്നൈയ്ക്ക് ആദ്യ രണ്ട് പന്തില്‍ നിന്ന് സിംഗിളുകള്‍ മാത്രമാണ് നേടാനായതെങ്കിലും മൂന്നാം പന്തില്‍ ഷെയിന്‍ വാട്സണ്‍ ഡബിള്‍ നേടിയതോടെ ലക്ഷ്യം മൂന്ന് പന്തില്‍ അഞ്ച് റണ്‍സായി മാറി. എന്നാല്‍ അടുത്ത പന്തില്‍ ഷെയിന്‍ വാട്സണ്‍ ഒരു റണ്‍സ് നേടിയ ശേഷം റണ്‍ഔട്ടായി പുറത്തായതോടെ ലക്ഷ്യം രണ്ട് പന്തില്‍ നാലായി മാറി. ശര്‍ദ്ധുല്‍ താക്കൂര്‍ അടുത്ത പന്തില്‍ രണ്ട് റണ്‍സ് നേടിയതോടെ ലക്ഷ്യം അവസാന പന്തില്‍ രണ്ട് റണ്‍സായി. എന്നാല്‍ ശര്‍ദ്ധുല്‍ താക്കൂറിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി ലസിത് മലിംഗ് മുംബൈയ്ക്ക് അഞ്ചാം കിരീടം നേടിക്കൊടുക്കുകയായിരുന്നു.

150 റണ്‍സ് ജയത്തിനായി നേടേണ്ടിയിരുന്ന ചെന്നൈയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് മാത്രമേ നേടാനായുള്ളു. 59 പന്തില്‍ നിന്ന് 8 ബൗണ്ടറിയും 4 സിക്സും സഹിതം 80 റണ്‍സ് നേടിയ ഷെയിന്‍ വാട്സണ്‍ റണ്ണൗട്ടായതാണ് ചെന്നൈയ്ക്ക് തിരിച്ചടിയായത്. 26 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയാണ് ടീമിലെ രണ്ടാമത്തെ ടോപ് സ്കോറര്‍. ജസ്പ്രീത് ബുംറയും രാഹുല്‍ ചഹാറും തന്റെ നാലോവറില്‍ വെറും 14 റണ്‍സ് മാത്രമാണ് വിട്ട് നല്‍കിയത്. ബുറ രണ്ടും ചഹാര്‍ ഒരു വിക്കറ്റും നേടിയപ്പോള്‍ 49 റണ്‍സ് വഴങ്ങിയെങ്കിലും അവസാന ഓവറില്‍ നിര്‍ണ്ണായകമായ വിക്കറ്റ് നേടിയ മലിംഗയും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.

4 ഓവറില്‍ 33 റണ്‍സ് നേടിയ ചെന്നൈ ഓപ്പണര്‍മാരില്‍ കൂടുതല്‍ അപകടകാരിയായത് 13 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയാണെങ്കിലും ഡു പ്ലെസിയെ ക്രുണാല്‍ പാണ്ഡ്യയുടെ ഓവറില്‍ ഡി കോക്ക് സ്റ്റംപ് ചെയ്ത് പുറത്താക്കിയതോടെ മത്സരത്തിലെ ആദ്യ ബ്രേക്ക് ത്രൂ മുംബൈ നേടി. പിന്നെ ഒരു വശത്ത് വാട്സണ്‍ ബാറ്റ് ചെയ്യുമ്പോളും മറുവശത്ത് വിക്കറ്റകള്‍ നേടി സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ മുംബൈയ്ക്കായി.

82/4 എന്ന നിലയില്‍ നിന്ന് വാട്സണ്‍-ബ്രാവോ കൂട്ടുകെട്ടാണ് മത്സരത്തില്‍ വീണ്ടും ചെന്നെയും സാധ്യതകളെ നിലനിര്‍ത്തിയത്. 30 പന്തില്‍ 62 റണ്‍സ് എന്ന് ലക്ഷ്യം നേടേണ്ടിയിരുന്ന ചെന്നൈ മലിംഗ എറിഞ്ഞ 16ാം ഓവറില്‍ 20 റണ്‍സ് നേടുകയായിരുന്നു. ആദ്യ പന്തില്‍ ഡ്വെയിന്‍ ബ്രാവോ സിക്സ് നേടിയപ്പോള്‍ ഷെയിന്‍ വാട്സണ്‍ മൂന്ന് ബൗണ്ടറി നേടി. ഇതോടെ 24 പന്തില്‍ 42 റണ്‍സായി ലക്ഷ്യം മാറി.

അടുത്ത ഓവറില്‍ ജസ്പ്രീത് ബുംറയുടെ ഓവറില്‍ ഷെയിന്‍ വാട്സണ്‍ നല്‍കിയ പ്രയാസമേറിയ അവസരം രാഹുല്‍ ചഹാര്‍ കൈവിട്ടതോടെ മുംബൈയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ ശ്രമകരമായി മാറി. എന്നാല്‍ ഓവറില്‍ നിന്ന് വെറും 4 റണ്‍സ് മാത്രമാണ് ബുംറ വിട്ട് നല്‍കിയത്. ഇതോടെ അവസാന മൂന്നോവറില്‍ ചെന്നൈ വിജയത്തിനായി 38 റണ്‍സ് നേടേണ്ട സ്ഥിതിയിലായി.

എന്നാല്‍ ക്രുണാല്‍ പാണ്ഡ്യ എറിഞ്ഞ 18ാം ഓവറില്‍ മൂന്ന് സിക്സ് ഉള്‍പ്പെടെ 20 റണ്‍സ് ചെന്നൈ നേടിയപ്പോള്‍ ലക്ഷ്യം 2 ഓവറില്‍ 18 റണ്‍സായി മാറി. ഷെയിന്‍ വാട്സണ്‍ ആണ് മൂന്ന് സിക്സ് നേടി കളി മാറ്റിയത്.

ജസ്പ്രീത് ബുംറ വീണ്ടുമൊരു മാസ്മരിക ഓവര്‍ എറിഞ്ഞ് 19ാം ഓവറില്‍ 5 റണ്‍സ് മാത്രം വിട്ട് നല്‍കി ബ്രാവോയെ പുറത്താക്കിയെങ്കിലും ഓവറിലെ അവസാന പന്തില്‍ ക്വിന്റണ്‍ ഡി കോക്ക് പന്ത് കൈവിട്ടപ്പോള്‍ നാല് ബൈ റണ്‍സ് കൂടി ലഭിച്ചതോടെ അവസാന ഓവറില്‍ ലക്ഷ്യം വെറും 9 റണ്‍സ് മാത്രമായിരുന്നു.

51 റണ്‍സാണ് ബ്രാവോയും വാട്സണും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയത്. ഇതില്‍ 15 റണ്‍സാണ് ബ്രാവോ നേടിയത്. തുടര്‍ന്നും വാട്സണ്‍ ക്രീസില്‍ നിന്ന സമയത്ത് ചെന്നൈയ്ക്കായിരുന്നു വിജയ സാധ്യതയെങ്കിലും താരം പുറത്തായതോടെ ചെന്നൈയ്ക്ക് കാലിടറി ഒരു റണ്‍സ് തോല്‍വിയിലേക്ക് ടീം വീഴുകയായിരുന്നു.

ലിന്നിന്റെ വെടിക്കെട്ടിനു ശേഷം കൊല്‍ക്കത്തയെ പിടിച്ചുകെട്ടി മുംബൈ ഇന്ത്യന്‍സ്

ക്രിസ് ലിന്നിന്റെ വെടിക്കെട്ട് തുടക്കത്തിനു ശേഷം കൊല്‍ക്കത്തയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 20 ഓവറില്‍ 133 റണ്‍സ് മാത്രമാണ് കൊല്‍ത്തയ്ക്ക് തങ്ങളുടെ 20 ഓവറില്‍ നിന്ന് നേടാനായത്. 41 റണ്‍സ് നേടിയ ക്രിസ് ലിന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഉത്തപ്പ 40 റണ്‍സ് നേടിയെങ്കിലും 47 പന്തുകളാണ് ഈ റണ്‍സ് നേടുവാന്‍ താരം നേരിട്ടത്. ഇന്നിംഗ്സിന്റെ അവസാനത്തോടെ ജസ്പ്രീത് ബുംറയും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചതോടെ കൊല്‍ക്കത്തയുടെ ഏഴ് വിക്കറ്റുകളാണ് നിലംപതിച്ചത്.

ക്രിസ് ലിന്‍ 29 പന്തില്‍ നിന്ന് 41 റണ്‍സ് നേടി കൊല്‍ക്കത്തയെ മിന്നും തുടക്കത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ നിന്ന് മുംബൈയ്ക്ക് മേല്‍ക്കൈ നേടിക്കൊടുത്ത് ഹാര്‍ദ്ദിക് പാണ്ഡ്യയും ലസിത് മലിംഗയും. ഓപ്പണര്‍മാരെ ഇരുവരെയും ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ മധ്യനിരയെ തകര്‍ത്തെറിഞ്ഞത് ലസിത് മലിംഗയായിരുന്നു.

ഒന്നാം വിക്കറ്റില്‍ പവര്‍പ്ലേയില്‍ 49 റണ്‍സ് ലിന്‍-ഗില്‍ കൂട്ടുകെട്ട് നേടിയതിനു ശേഷമാണ് കൊല്‍ക്കത്തയുടെ പതനം. പവര്‍പ്ലേയ്ക്ക് ശേഷം ആദ്യ പന്തില്‍ തന്നെ ഗില്ലിനെ(9) ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കി. തന്റെ അടുത്ത ഓവറില്‍ ക്രിസ് ലിന്നിനെയും പാണ്ഡ്യ മടക്കി. പിന്നീട് ദിനേശ് കാര്‍ത്തിക്കിനെയും ആന്‍ഡ്രേ റസ്സലിനെയും മലിംഗ് തന്റെ ഓവറിലെ തൊട്ടടുത്ത പന്തുകളില്‍ പുറത്താക്കുകയായിരുന്നു. ആന്‍ഡ്രേ റസ്സല്‍ ആദ്യ പന്തില്‍ തന്നെ ഗോള്‍ഡന്‍ ഡക്കായി മടങ്ങുകയായിരുന്നു.

49/0 എന്ന നിലയില്‍ നിന്ന് 73/4 എന്ന നിലയിലേക്ക് വീണ കൊല്‍ക്കത്തയെ അഞ്ചാം വിക്കറ്റില്‍ റോബിന്‍ ഉത്തപ്പയും നിതീഷ് റാണയുടെ കൂടിയാണ് തിരിച്ചുവരുവാനുള്ള അവസരം നല്‍കിയത്. ഇരുവരുടെയും കൂട്ടുകെട്ട് 47 റണ്‍സ് നേടി കൊല്‍ക്കത്തയ്ക്ക് മുന്‍തൂക്കം നല്‍കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് മലിംഗ വീണ്ടും കൂട്ടുകെട്ട് തകര്‍ത്തത്. 13 പന്തില്‍ 26 റണ്‍സ് നേടിയ നിതീഷ് റാണയെയാണ് മലിംഗ പുറത്താക്കി തന്റെ മൂന്നാം വിക്കറ്റ് നേടിയത്. റാണ മൂന്ന് സിക്സാണ് നേടിയത്.

അഞ്ചാം വിക്കറ്റ് വീണ ശേഷം വെറും 13 റണ്‍സ് കൂടി മാത്രമാണ് കൊല്‍ക്കത്തയ്ക്ക് നേടാനായത്. 47 പന്തില്‍ നിന്ന് 3 സിക്സുകളുടെ സഹായത്തോടെ റോബിന്‍ ഉത്തപ്പ 40 റണ്‍സ് നേടിയെങ്കിലും താരം ഏറെ പ്രയാസപ്പെട്ടാണ് തന്റെ റണ്ണുകള്‍ കണ്ടെത്തിയത്. മുംബൈയ്ക്ക് വേണ്ടി മലിംഗ മൂന്നും ജസ്പ്രീത് ബുംറ ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ധോണിയില്ല, കളി മറന്ന് ചെന്നൈ, 46 റണ്‍സ് തോല്‍വി

ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ അഭാവത്തില്‍ വീണ്ടും കളി മറന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്. 156 റണ്‍സ് ജയിക്കുവാനായി നേടേണ്ടിയിരുന്ന ടീം 109 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 38 റണ്‍സ് നേടിയ മുരളി വിജയ്‍യ്ക്കൊപ്പം ഡ്വെയിന്‍ ബ്രാവോയും(20) മിച്ചല്‍ സാന്റനറും(22) മാത്രമാണ് ചെന്നൈ നിരയില്‍ രണ്ടക്കം കടന്ന താരങ്ങള്‍.

ഇന്നിംഗ്സിന്റെ ഒരു ഘട്ടത്തിലും ചെന്നൈ ബാറ്റ്സ്മാന്മാര്‍ക്ക് മുന്‍തൂക്കം നേടുവാനുള്ള അവസരം മുംബൈ ബൗളര്‍മാര്‍ നല്‍കിയിരുന്നില്ല. ലസിത് മലിംഗ 4 വിക്കറ്റ് നേടിയപ്പോള്‍ ക്രുണാല്‍ പാണ്ഡ്യയും ജസ്പ്രീത് ബുംറയും രണ്ട് വീതം വിക്കറ്റും ഹാര്‍ദ്ദിക് പാണ്ഡ്യ, അങ്കുല്‍ റോയ് എന്നിവര്‍ ഓരോ വിക്കറ്റും നേടിയാണ് ചെന്നൈയെ 46 റണ്‍സിന്റെ വലിയ പരാജയത്തിലേക്ക് തള്ളിയിട്ടത്.

മലിംഗ 37 റണ്‍സ് വിട്ട് നല്‍കി 3.4 ഓവറില്‍ 4 വിക്കറ്റ് നേടിയപ്പോള്‍ ക്രുണാല്‍ പാണ്ഡ്യ മൂന്നോവറില്‍ ഏഴ് റണ്‍സും ജസ്പ്രീത് ബുംറ മൂന്നോവറില്‍ പത്ത് റണ്‍സും വിട്ട് നല്‍കിയാണ് 2 വിക്കറ്റ് നേടിയത്.

മലിംഗയുടെ ഫോം മുംബൈയ്ക്ക് ഏറെ നിര്‍ണ്ണായകം

ലസിത് മലിംഗയുടെ പ്രകടനങ്ങള്‍ മുംബൈയ്ക്ക് ഏറെ നിര്‍ണ്ണായകമാണെന്ന് വ്യക്തമാക്കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. വാങ്കഡേയിലെ വിക്കറ്റില്‍ ഡെത്ത് ബൗളിംഗ് എന്നാല്‍ ഏറെ ശ്രമകരമാണ്. എന്നാല്‍ തനിക്ക് എന്ത് ചെയ്യാനാകുമെന്ന് മലിംഗ കാണിച്ചു തന്നു. മുംബൈയുടെ സാധ്യതകളെ തന്നെ മലിംഗയുടെ ഫോം ഏറെ സ്വാധീനിക്കുന്നതാണ്. രണ്ട് മൂന്ന് മത്സരങ്ങളില്‍ ഞങ്ങള്‍ക്ക് മലിംഗയുടെ സേവനമില്ലായിരുന്നു. എന്നാല്‍ തിരികെ ടീമിലെത്തി താന്‍ എത്ര നിര്‍ണ്ണായകമാണെന്ന് മലിംഗ തെളിയിച്ചുവെന്ന് രോഹിത് ശര്‍മ്മ സൂചിപ്പിച്ചു.

മുംബൈയുടെ 5 വിക്കറ്റ് ജയത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് പ്രകടനത്തിനൊപ്പം തന്നെ ലസിത് മലിംഗയുടെ ബൗളിംഗ് പ്രകടനവും ഏറെ നിര്‍ണ്ണായകമായിരുന്നു. 31 റണ്‍സ് വഴങ്ങി 4 വിക്കറ്റാണ് മലിംഗ ഇന്നലെ വീഴ്ത്തിയത്.

ലോകകപ്പില്‍ പാണ്ഡ്യയ്ക്ക് നേരെ പന്തെറിയണമെന്നത് ഓര്‍ത്ത് തനിക്ക് ഭയമെന്ന് മലിംഗ

ഐപിഎലില്‍ ഇന്നലെ മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലേക്ക് നയിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് മികവിനെ പുകഴ്ത്തി ലസിത് മലിംഗ. ഇന്നലെ നാല് വിക്കറ്റുകളുമായി കളിയിലെ മാന്‍ ഓഫ് ദി മാച്ചായി മലിംഗ മാറിയെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യ 16 പന്തില്‍ നേടിയ 37 റണ്‍സാണ് മത്സരം മുംബൈയ്ക്ക് അനുകൂലമാക്കിയത്. ലോകകപ്പില്‍ താരത്തിനെതിരെ ബൗള്‍ ചെയ്യണമെന്നത് ഓര്‍ക്കുമ്പോള്‍ തന്നെ തനിക്ക് പേടിയുണ്ടെന്നാണ് മലിംഗ പറഞ്ഞത്.

ഹാര്‍ദ്ദിക് പാണ്ഡ്യ മികച്ച ഫോമിലാണെന്ന് തനിക്കിയാം അതിനാല്‍ തന്നെ ശ്രീലങ്കയ്ക്ക് വേണ്ടി കളിയ്ക്കുമ്പോള്‍ താന്‍ ഹാര്‍ദ്ദിക്കിനെതിരെ പന്തെറിയുമ്പോള്‍ ഉള്ളില്‍ ആ ഭയ ഉണ്ടാകുമെന്ന് ഉറപ്പാണെന്നും ലസിത് മലിംഗ് പറഞ്ഞു.

ജൂലൈ 6നാണ് ലോകകപ്പില്‍ ഇന്ത്യ ശ്രീലങ്ക മത്സരം. ഇരുവരുടെയും ഗ്രൂപ്പിലെ അവസാന മത്സരമായിരിക്കും ഇത്. ലീഡ്സിലെ ഹെഡിംഗ്‍ലിയിലാണ് മത്സരം അരങ്ങേറുക.

വീണ്ടും വിവാദമായി ഐപിഎല്‍, മലിംഗ അവസാന പന്തില്‍ എറിഞ്ഞ നോബോള്‍ കണ്ട് പിടിക്കാതെ അമ്പയര്‍മാര്‍

ഐപിഎലില്‍ വീണ്ടും വിവാദമായി അമ്പയര്‍മാരുടെ ശ്രദ്ധയില്ലായ്മ. ഇന്ന് ബാംഗ്ലൂരിന്റെ മുംബൈയോടുള്ള തോല്‍വിയിലെ അവസാന പന്തില്‍ നിര്‍ണ്ണായകമായ ഒരു നോ ബോള്‍ കോള്‍ ആണ് അമ്പയര്‍മാര്‍ വിട്ട് പോയത്. അവസാന പന്തില്‍ ജയിക്കുവാന്‍ ഏഴ് റണ്‍സ് നേടേണ്ട സമയത്ത് ഒരു റണ്‍സേ നേടുവാനായുള്ളുവെങ്കിലും നോബോള്‍ വിളിച്ചിരുന്നുവെങ്കില്‍ ഫ്രീ ഹിറ്റ് ലഭിയ്ക്കുകയും ആറ് റണ്‍സ് ജയത്തിനെന്ന സ്ഥിതി എത്തിയേനെ.

എബി ഡി വില്ലിയേഴ്സ് ക്രീസില്‍ നില്‍ക്കുമ്പോള്‍ ബാംഗ്ലൂര്‍ മത്സരം സ്വന്തമാക്കാനാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തേനെ.

സൂപ്പര്‍ ഷോട്ടുകളുമായി സൂപ്പര്‍മാന്‍ എബി ഡി വില്ലിയേഴ്സ്, ജയം പക്ഷേ മുംബൈയ്ക്ക്, താരങ്ങളായി ബുംറയും ലസിത് മലിംഗയും

പൊരുതി നോക്കിയെങ്കിലും അവസാന രണ്ടോവറില്‍ ശക്തമായ തിരിച്ചുവരവ് നടത്തി ജയം പിടിച്ചെടുത്ത് മുംബൈ. ജസ്പ്രീത് ബുംറയും ലസിത് മലിംഗയും എറിഞ്ഞ അവസാന ഓവറുകളില്‍ 22 റണ്‍സ് വിജയലക്ഷ്യമായിരുന്നു ആര്‍സിബി നേടേണ്ടിയിരുന്നതെങ്കിലും ടീമിനു 5 റണ്‍സ് തോല്‍വി ഏറ്റു വാങ്ങുവാനായിരുന്നു വിധി. 19ാം ഓവില്‍ അഞ്ച് റണ്‍സ് മാത്രം ബുംറ വഴങ്ങിയപ്പോള്‍ അവസാന ഓവറിലെ ആദ്യ പന്ത് സിക്സ് വഴങ്ങിയെങ്കിലും പിന്നീട് ശക്തമായ ബൗളിംഗിലൂടെ ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ മലിംഗയ്ക്കായി. 41 പന്തില്‍ 70 റണ്‍സ് നേടി എബി ഡി വില്ലിയേഴ്സ് പുറത്താകാതെ നിന്നു. 4 ഫോറും ആറ് സിക്സുമായിരുന്നു ബാംഗ്ലൂരിന്റെ സൂപ്പര്‍മാന്‍ നേടിയത്.

ഡിവില്ലിയേഴ്സിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് മാത്രമേ നേടാനായുള്ളു.   യുവരാജ് സിംഗ് എബിഡി നല്‍കിയ ആദ്യ പന്തിലെ അവസരം നഷ്ടപ്പെടുത്തിയത് മുംബൈയ്ക്ക് തിരിച്ചടിയാകുമെന്ന് കരുതിയെങ്കിലും മത്സരം തിരിച്ചു പിടിക്കുവാന്‍ മുംബൈ ബൗളര്‍മാര്‍ക്കായി. മയാംഗ് മാര്‍ക്കണ്ടേയുടെ ഓവറിലായിരുന്നു സംഭവം. അവസാന ഓവറില്‍ 17 റണ്‍സ് നേടേണ്ടിയിരുന്ന ബാംഗ്ലൂരിനു

മോയിന്‍ അലിയെ ഓപ്പണിംഗില്‍ പരീക്ഷിച്ച് വിരാട് കോഹ്‍ലിയെ പതിവു മൂന്നാം നമ്പറില്‍ ഇറക്കിയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്ന് ചേസിംഗിനിറങ്ങിയത്. മോയിന്‍ അലിയെ(13) റണ്ണൗട്ട് രൂപത്തില്‍ നഷ്ടമായ ശേഷം പാര്‍ത്ഥിവ് പട്ടേലും(31)-വിരാട് കോഹ്‍ലിയും ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 40 റണ്‍സ് നേടി മുന്നേറുകയായിരുന്നു സഖ്യത്തെ മയാംഗ് മാര്‍ക്കണ്ടേയാണ് തകര്‍ത്തത്. പാര്‍ത്ഥിവിന്റെ പുറത്താകലിനു ശേഷം ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയ്ക്കൊപ്പം എബി ഡി വില്ലിയേഴ്സ് എത്തി.

ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 44 റണ്‍സ് നേടി മത്സരം മുംബൈയില്‍ നിന്ന് തട്ടിയെടുക്കുമെന്ന തോന്നിപ്പിച്ച നിമിഷത്തില്‍ ജസ്പ്രീത് ബുംറ ഇന്ത്യന്‍ നായകനെ വീഴ്ത്തി മുംബൈയ്ക്ക് പ്രതീക്ഷകള്‍ നല്‍കി. 32 പന്തില്‍ 46 റണ്‍സായിരുന്നു കോഹ്‍ലിയുടെ സംഭാവന. തന്റെ അടുത്ത ഓവറില്‍ ഷിമ്രണ്‍ ഹെറ്റ്മ്യറെയും പുറത്താക്കി ബുംറ ബാംഗ്ലൂരിനെ പ്രതിരോധത്തിലാക്കി.

അവസാന മൂന്നോവറില്‍ 40 റണ്‍സായിരുന്നു ജയിക്കുവാന്‍ റോയല്‍ ചലഞ്ചേഴ്സിനു വേണ്ടിയിരുന്നത്. പ്രതീക്ഷ മുഴുവന്‍ എബി ഡി വില്ലിയേഴ്സിന്റെ മേലും. ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ പതിനെട്ടാം ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും ഡി വില്ലിയേഴ്സ് നേടിയപ്പോള്‍ ഓവറില്‍ 18 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്.

അവസാന രണ്ടോവറില്‍ 22 റണ്‍സ് നേടേണ്ട ബാംഗ്ലൂരിനു ആദ്യ കടമ്പ ജസ്പ്രീത് ബുംറയുടെ ഓവറായിരുന്നു. ആദ്യ രണ്ട് പന്തുകള്‍ നിന്ന് ബൗണ്ടറിയൊന്നും നേടുവാന്‍ ബാംഗ്ലൂരൂവിനു സാധിക്കാതിരുന്നപ്പോള്‍ മൂന്നാം പന്തില്‍ ബുംറ കോളിന്‍ ഡി ഗ്രാന്‍ഡോമിനെ പുറത്താക്കി. ഓവറില്‍ നിന്ന് വലിയ അടികള്‍ നേടുവാന്‍ ബാംഗ്ലൂരിനു സാധിച്ചില്ല.

ബുംറ തന്റെ നാലോവറില്‍ 20 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. 19ാം ഓവറില്‍ വെറും അഞ്ച് റണ്‍സാണ് ബാംഗ്ലൂരിനു നേടാനായത്. അവസാന ഓവറില്‍ ജയിക്കുവാന്‍ 17 റണ്‍സെന്ന ശ്രമകരമായ ദൗത്യമായിരുന്നു ബാംഗ്ലൂരിനു മുമ്പില്‍. ലസിത് മലിംഗ എറിഞ്ഞ ആദ്യ പന്ത് സിക്സര്‍ പറത്തി തന്റെ രണ്ടാം മത്സരത്തില്‍ മാത്രം കളിക്കുന്ന ഡുബേ വീണ്ടും മത്സരം ആര്‍സിബി പക്ഷത്തേക്ക് തിരിച്ചു.

എന്നാല്‍ അടുത്ത പന്തില്‍ ഡുബേ നല്‍കിയ അവസരം ജസ്പ്രീത് ബുംറ കൈവിട്ടപ്പോള്‍ സ്ട്രൈക്ക് വീണ്ടും എബിഡിയ്ക്കായി. എന്നാല്‍ അടുത്ത രണ്ട് പന്തില്‍ സിംഗിളുകള്‍ മാത്രമേ ആര്‍സിബിയ്ക്ക് നേടാനായുള്ളു. അവസാന രണ്ട് പന്തില്‍ നിന്ന് എട്ട് റണ്‍സായിരുന്നു ബാംഗ്ലൂര്‍ നേടേണ്ടിയിരുന്നത്. എന്നാല്‍ രണ്ട് റണ്‍സ് മാത്രമാണ് നേടാനായത്. അവസാന പന്തില്‍ ലസിത് മലിംഗ് എറിഞ്ഞ നോ ബോള്‍ അമ്പയര്‍മാര്‍ കാണാതിരുന്നതും വിവാദമായി മാറി.

മലിംഗ ടൂര്‍ണ്ണമെന്റ് മുഴുവന്‍ കളിക്കുമെന്ന പ്രതീക്ഷയില്‍ മുംബൈ

ശ്രീലങ്കയിലെ പ്രാദേശിക ടൂര്‍ണ്ണമെന്റ് കളിക്കുന്നതിനാല്‍ മുംബൈയുടെ ചില മത്സരങ്ങള്‍ താരത്തിനു നഷ്ടമായേക്കുമെന്ന സ്ഥിതി സംജാതമായിരിക്കുന്ന അവസരത്തില്‍ താരത്തിനു പൂര്‍ണ്ണമായും ഐപിഎലില്‍ മുംബൈയ്ക്കൊപ്പമുണ്ടാകാനാകുമെന്ന പ്രത്യാശ പ്രകടപിപ്പിച്ച് മുംബൈ ഇന്ത്യന്‍സ് കോച്ചും മുന്‍ ശ്രീലങ്കന്‍ താരവുമായി മഹേല ജയവര്‍ദ്ധേനെ. മുംബൈ ഇന്ത്യന്‍സിനെ താരത്തിന്റെ അഭാവമുണ്ടാകുമെന്ന് ഇതുവരെ അറിയിച്ചിട്ടില്ലെന്നാണ് മഹേല പറയുന്നത്.

ടൂര്‍ണ്ണമെന്റ് ഏപ്രിലില്‍ നാല്-അഞ്ച് ദിവസത്തേക്കാണ് എന്നാണ് അറിയുന്നത്. അതിനാല്‍ തന്നെ അതുവരെ താരം നമുക്കൊപ്പമുണ്ടാകും. ലേലത്തില്‍ താരത്തെ സ്വന്തമാക്കിയപ്പോള്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ ഷെഡ്യൂളില്‍ ഈ ടൂര്‍ണ്ണമെന്റ് ഇല്ലായിരുന്നു. അതിനാല്‍ തന്നെ ഇപ്പോളൊരു മാറ്റമുണ്ടെങ്കില്‍ അത് വ്യക്തതയോടെ നമ്മളെ അറിയിക്കേണ്ടതുണ്ടെന്നും അതില്‍ ഒരു ചര്‍ച്ച ആവശ്യമാണെന്നുമാണ് മഹേല വ്യക്തമാക്കിയത്.

മൂന്നും തോറ്റ് ശ്രീലങ്ക, ടെയിലറിനും നിക്കോളസിനും ശതകം

പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ ശ്രീലങ്കയെ ഏകദിന പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്ത് ന്യൂസിലാണ്ട്. ഇന്ന് സാക്സ്റ്റണ്‍ ഓവലില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 364/4 എന്ന പടുകൂറ്റന്‍ സ്കോറാണ് നേടിയത്. റോസ് ടെയിലറും ഹെന്‍റി നിക്കോളസും ശതകം നേടിയാണ് ടീമിനെ പടുകൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 41.4 ഓവറില്‍ 249 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 115 റണ്‍സിന്റെ തോല്‍വിയാണ് സന്ദര്‍ശകര്‍ ഏറ്റു വാങ്ങിയത്.

മത്സരത്തില്‍ ടോസ് നേടി ലങ്ക ന്യൂസിലാണ്ടിനെ ബാറ്റിംഗിനയയ്ച്ചു. ലസിത് മലിംഗ് കോളിന്‍ മണ്‍റോയെയും(21) മാര്‍ട്ടിന്‍ ഗുപ്ടിലിനെയും തുടക്കത്തില്‍ പുറത്താക്കിയെങ്കിലും പിന്നീട് മത്സരത്തില്‍ ന്യൂസിലാണ്ട് പിടിമുറുക്കുനന് കാഴ്ചയാണ് കണ്ടത്. കെയിന്‍ വില്യംസണ്‍ അര്‍ദ്ധ ശതകം നേടി പുറത്താകുമ്പോള്‍ മൂന്നാം വിക്കറ്റില്‍ റോസ് ടെയിലറുമായി ചേര്‍ന്ന് 115 റണ്‍സാണ് ടീം നേടിയത്. 55 റണ്‍സായിരുന്നു വില്യംസണ്‍ നേടിയത്. ലക്ഷന്‍ സണ്ടകനാണ് വിക്കറ്റ് ലഭിച്ചത്.

പിന്നീട് നാലാം വിക്കറ്റില്‍ 154 റണ്‍സാണ് ടെയിലര്‍-നിക്കോളസ് കൂട്ടുകെട്ട് പുറത്തെടുത്തത്. മലിംഗയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ 137 റണ്‍സാണ് റോസ് ടെയിലര്‍ നേടിയത്. ഹെന്‍റി നിക്കോളസ് 124 റണ്‍സുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ ടോപ് ഓര്‍ഡറിനു തുടക്കം ലഭിച്ചുവെങ്കിലും ആ തുടക്കം വലിയ സ്കോറാക്കി മാറ്റുവാന്‍ ടീമിനു സാധിച്ചില്ല. കുശല്‍ പെരേര(43), നിരോഷന്‍ ഡിക്ക്വെല്ല(46), ധനന്‍ജയ ഡി സില്‍വ(36) എന്നിവര്‍ പുറത്തായ ശേഷം തിസാര പെരേരയുടെ 80 റണ്‍സിന്റെ ബലത്തില്‍ ശ്രീലങ്ക പൊരുതിയെങ്കിലും ലക്ഷ്യം ഏറെ വലുതായിരുന്നു. ധനുഷ്ക ഗുണതിലക 31 റണ്‍സ് നേടി.

ന്യൂസിലാണ്ടിനായി ലോക്കി ഫെര്‍ഗൂസണ്‍ നാലും ഇഷ് സോധി മൂന്നും വിക്കറ്റ് നേടി ശ്രീലങ്കയ്ക്ക് തടസ്സം സൃഷ്ടിക്കുകയായിരുന്നു.

നിരാശയുണ്ട്, എന്നാല്‍ പ്രതീക്ഷയുമുണ്ട്: ലസിത് മലിംഗ

ശ്രീലങ്കയുടെ പുതിയ നായകന്‍ ലസിത് മലിംഗ ടീമിനു ലോകകപ്പ് 2020 സൂപ്പര്‍ 12ലേക്ക് നേരിട്ട് യോഗ്യത ലഭിയ്ക്കാത്തതില്‍ നിരാശയുണ്ടെന്ന് പങ്കുവെച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ അധികം മത്സരം കളിച്ച് യോഗ്യത നേടുവാനാകുമെന്ന പ്രതീക്ഷ ടീമിനുണ്ടെന്നും മലിംഗ് കൂട്ടിചേര്‍ത്തു. മൂന്ന് തവണ ഫൈനലും ഒരു തവണ കിരീടം നേടിയ ടീമായ ശ്രീലങ്കയ്ക്ക് നേരിട്ട് യോഗ്യതയുണ്ടായില്ലെന്നത് നിരാശ നല്‍കുന്ന വാര്‍ത്തയാണ്.

ഞങ്ങള്‍ ആദ്യ എട്ട് ടീമിലുണ്ടാകുമെന്ന് ഏവരും കരുതിയിരുന്നു, എന്നാല്‍ ടൂര്‍ണ്ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുക്കുവാകുമെന്ന് തന്നെയാണ് ടീമിന്റെ പ്രതീക്ഷയെന്നും മലിംഗ പറഞ്ഞു.

കഴിഞ്ഞ തവണ കോച്ചിംഗ് സ്റ്റാഫില്‍, ഇത്തവണ കളിക്കാരനായി വീണ്ടും മുംബൈയില്‍ മലിംഗയെത്തും

കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ മലിംഗയെ ആരും ലേലത്തില്‍ സ്വന്തമാക്കാതിരുന്നപ്പോള്‍ മുംബൈയുടെ കോച്ചിംഗ് സ്റ്റാഫിലേക്ക് മലിംഗ കുടിയേറിയിരുന്നു. ശ്രീലങ്കന്‍ ബോര്‍ഡിന്റെ പ്രാദേശിക ടൂര്‍ണ്ണമെന്റ് കളിയ്ക്കുവാന്‍ ആവശ്യപ്പെട്ടിട്ടും അത് നിരസിച്ച താരം പിന്നെ ഏറെ കാലം ദേശീയ ടീമിനു പുറത്തായിരുന്നു. എന്നാല്‍ ഇത്തവണ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് താരത്തെ സ്വന്തമാക്കി.

ശ്രീലങ്കന്‍ ഏകദിന-ടി20 നായകനായി നിയമിക്കപ്പെട്ട മലിംഗയ്ക്ക് വീണ്ടും ഐപിഎലിലേക്ക് തിരിച്ചുവരാനാകുമെന്നത് താരത്തിന്റെ ആരാധകര്‍ക്കും ഏറെ ആഹ്ലാദ നിമിഷം നല്‍കും.

മലിംഗ ശ്രീലങ്കന്‍ നായകന്‍, ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന ടി20 ടീം പ്രഖ്യാപിച്ച് ശ്രീലങ്ക

ന്യൂസിലാണ്ടിനെതിരെ കളിയ്ക്കുവാനുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ലസിത് മലിംഗയെ ക്യാപ്റ്റനായി നിയമിച്ച് 17 അംഗ ടീമിനെയാണ് ഏകദിന-ടി20 പരമ്പരയ്ക്കായി ശ്രീലങ്ക പ്രഖ്യാപിച്ചത്. മലിംഗയുടെ ഡെപ്യൂട്ടിയായി നിരോഷന്‍ ഡിക്ക്വെല്ലയെ നിയമിച്ചിട്ടുണ്ട്. ദിനേശ് ചന്ദിമലില്‍ നിന്നാണ് ടീമിന്റെ ക്യാപ്റ്റന്‍സി മലിംഗയ്ക്ക് നല്‍കിയത്.

ശ്രീലങ്ക: ലസിത് മലിംഗ, നിരോഷന്‍ ഡിക്ക്വെല്ല, ആഞ്ചലോ മാത്യൂസ്, ധനുഷ്ക ഗുണതിലക, കുശല്‍ ജനിത് പെരേര, ദിനേശ് ചന്ദിമല്‍, അസേല ഗുണരത്നേ, കുശല്‍ മെന്‍ഡിസ്, ധനന്‍ജയ ഡിസില്‍വ, തിസാര പെരേര, ധസുന്‍ ഷനക, ലക്ഷന്‍ സണ്ടകന്‍, സീക്കുജേ പ്രസന്ന, ദുഷ്മന്ത് ചമീര, കസുന്‍ രജിത, നുവാന്‍ പ്രദീപ്, ലഹിരു കുമര

Exit mobile version