കൗണ്ടി ചാമ്പ്യൻഷിപ്പ് ഫൈനലിന് രാഹുൽ ചാഹർ സറേ ടീമിനൊപ്പം


ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സറേ ടീമിനൊപ്പം ഇന്ത്യൻ ലെഗ് സ്പിന്നർ രാഹുൽ ചാഹർ ചേരും. തുടർച്ചയായ നാലാം കിരീടം ലക്ഷ്യമിടുന്ന സറേ, നിർണായക മത്സരത്തിൽ ഹാംഷെയറിനെയാണ് നേരിടുന്നത്. ഈ നിർണായക ഘട്ടത്തിൽ, പ്രധാന സ്പിന്നർമാരായ വിൽ ജാക്സ്, കാം സ്റ്റീൽ എന്നിവർക്ക് പരിക്കേറ്റത് സറേയ്ക്ക് തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് 26-കാരനായ രാഹുൽ ചാഹറിനെ ടീമിൽ ഉൾപ്പെടുത്തിയത്.


ഇ.സി.ബി. (ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്) നിയമങ്ങൾ അനുസരിച്ച് ഈ മാസം ആദ്യം ചാഹറിനെ രജിസ്റ്റർ ചെയ്തിരുന്നു. എങ്കിലും ടീമിന്റെ മുൻ മത്സരങ്ങളിൽ അദ്ദേഹം കളിച്ചിരുന്നില്ല. എന്നാൽ, കിരീടപ്പോരാട്ടത്തിന് പ്രാധാന്യമുള്ള ഈ നിർണായക മത്സരത്തിൽ അദ്ദേഹത്തെ കളിക്കാൻ അനുവദിക്കാൻ സാധ്യതയുണ്ട്. നിലവിൽ 14 പോയിന്റ് വ്യത്യാസത്തിൽ നോട്ടിംഗ്ഹാംഷെയറിന് പിന്നിലാണ് സറേ. അതുകൊണ്ട് തന്നെ കിരീട സാധ്യത നിലനിർത്താൻ സറേയ്ക്ക് വിജയം അനിവാര്യമാണ്. ഒപ്പം, നോട്ടിംഗ്ഹാംഷെയറിനെതിരായ മത്സരത്തിൽ വാർവിക്ക്ഷെയർ മികച്ച പ്രകടനം കാഴ്ചവെക്കുകയും വേണം.


24 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 26.12 ശരാശരിയിൽ 87 വിക്കറ്റുകൾ നേടിയ പരിചയസമ്പത്ത് രാഹുൽ ചാഹറിനുണ്ട്. ഇന്ത്യക്കായി പരിമിത ഓവർ ക്രിക്കറ്റിലും, മുംബൈ ഇന്ത്യൻസിനായി 2019-ലും 2020-ലും ഐ.പി.എല്ലിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ‘സറേ ടീമിനൊപ്പം ചേരാൻ കഴിഞ്ഞതിൽ ആവേശത്തിലാണെന്നും, ഈ നിർണായക മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ ആഗ്രഹിക്കുന്നു’ എന്നും ചാഹർ പ്രതികരിച്ചു.

വാഷിംഗ്ടൺ സുന്ദര്‍ ഉള്‍പ്പെടെ നാല് സ്പിന്നര്‍മാരെ നെറ്റ് ബൗളര്‍മാരായി ഉള്‍പ്പെടുത്തി

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിന്റെ നെറ്റ് ബൗളര്‍മാരെ പ്രഖ്യാപിച്ചു. വാഷിംഗ്ടൺ സുന്ദര്‍, സായി കിഷോര്‍ എന്നിവരുള്‍പ്പെടെ നാല് സ്പിന്നര്‍മാരെയാണ് ടീമിന്റെ നെറ്റ് ബൗളിംഗ് സംഘത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രാഹുല്‍ ചഹാറും സൗരഭ് കുമാറുമാണ് മറ്റു സ്പിന്നര്‍മാര്‍. ഇന്ത്യന്‍ ടീമിൽ നിലവിൽ നാല് സ്പിന്നര്‍മാരാണ് ഉള്ളത്. ആര്‍ അശ്വിന്, അക്സര്‍ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പുറമെയാണ് ഈ നാല് പേരെ നെറ്റ് ബൗളര്‍മാരായും ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

ഫെബ്രുവരി 9ന് ആണ് ആദ്യ ടെസ്റ്റ് നാഗ്പൂരിൽ നടക്കുന്നത്.

ലീഡ് നേടി ഇന്ത്യ എ

ഇന്ത്യ എയും ന്യൂസിലാണ്ട് എയും തമ്മിലുള്ള മത്സരത്തിൽ ലീഡ് നേടി ഇന്ത്യ എ. മത്സരത്തിൽ 56 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യയുടെ പക്കൽ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സിലെ 40/1 എന്ന സ്കോര്‍ കൂടി കൂട്ടി 96 റൺസിന്റെ ലീഡാണുള്ളത്.

നേരത്തെ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 293 റൺസാണ് നേടിയത്. 108 റൺസ് നേടിയ റുതുരാജ് ഗായക്വാഡും 76 റൺസ് നേടിയ ഉപേന്ദ്ര യാദവും ആണ് ആതിഥേയര്‍ക്കായി ഒന്നാം ഇന്നിംഗ്സിൽ തിളങ്ങിയത്. ന്യൂസിലാണ്ടിനായി മാത്യു ഫിഷര്‍ 4 വിക്കറ്റ് നേടി.

സൗരഭ് കുമാര്‍ നാലും രാഹുല്‍ ചഹാര്‍ 3 വിക്കറ്റും നേടിയപ്പോള്‍ ന്യൂസിലാണ്ടിന്റെ ഇന്നിംഗ്സ് 237 റൺസിൽ അവസാനിച്ചു. മാര്‍ക്ക് ചാപ്മാന്‍ 92 റൺസും സോലിയ 54 റൺസും നേടിയാണ് ഇന്ത്യയുടെ ലീഡ് കുറച്ചത്.

രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് അഭിമന്യു ഈശ്വറിന്റെ വിക്കറ്റ് നഷ്ടമായപ്പോള്‍ പ്രിയാങ്ക് പഞ്ചൽ(17*), റുതുരാജ് ഗായക്വാഡ്(18*) എന്നിവരാണ് ക്രീസിലുള്ളത്.

മുംബൈയ്ക്ക് വിട!!! 5.25 കോടിയ്ക്ക് രാഹുല്‍ ചഹാറിനെ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്

മുന്‍ മുംബൈ ഇന്ത്യന്‍സ് സ്പിന്നര്‍ രാഹുല്‍ ചഹാറിനെ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്. 5.25 കോടി രൂപയ്ക്കാണ് താരത്തിനെ പഞ്ചാബ് സ്വന്തമാക്കിയത്.

75 ലക്ഷം രൂപ ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില. സൺറൈസേഴ്സായിരുന്നു താരത്തിനായി ആദ്യം എത്തിയത്. അധികം വൈകാതെ ഡല്‍ഹി ക്യാപിറ്റൽസും പഞ്ചാബ് കിംഗ്സും രാജസ്ഥാന്‍ റോയൽസും രംഗത്തെത്തി.

 

പരീക്ഷണം പാളി, പരമ്പരയിലെ ആദ്യ തോല്‍വിയേറ്റ് വാങ്ങി ഇന്ത്യ

ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ തോല്‍വിയേറ്റു വാങ്ങി ഇന്ത്യ. 227 റൺസെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കയ്ക്ക് ജയത്തിനടുത്തെത്തിയപ്പോള്‍ ലേശം കാലിടറുന്നത് കണ്ടെങ്കിലും ഇന്ത്യയ്ക്കെതിരെ 3 വിക്കറ്റ് വിജയം നേടുവാന്‍ ടീമിന് സാധിച്ചു. അവിഷ്ക ഫെര്‍ണാണ്ടോയുടെ പ്രകടനം ആണ് മത്സരം ശ്രീലങ്കയ്ക്ക് വിജയം സാധ്യമാക്കിയത്. 39 ഓവറിലാണ് ശ്രീലങ്ക ഏറെക്കാലത്തിന് ശേഷമുള്ള തങ്ങളുടെ വിജയം നേടിയത്.

ഇന്ന് അഞ്ച് താരങ്ങള്‍ക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കിയ ഇന്ത്യയുടെ നീക്കം പാളുന്ന കാഴ്ചയാണ് കണ്ടത്. അദ്യം ബാറ്റ് ചെയ്ത ഇന്ത്യ 43.1 ഓവറിൽ 225 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ശ്രീലങ്കയുടെ വിജയ ലക്ഷ്യം 227 റൺസായിരുന്നു.

മിനോദ് ഭാനുകയെ നഷ്ടപ്പെടുമ്പോള്‍ 5.3 ഓവറിൽ 35 റൺസ് നേടിയ ലങ്കയെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ശക്തമായ നിലയിലേക്ക് നയിക്കുകയായിരുന്നു. 109 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്തത് ചേതന്‍ സക്കറിയായിരുന്നു. 65 റൺസ് നേടിയ ഭാനുക രാജപക്സയെയാണ് ചേതന്‍ ആദ്യം പുറത്താക്കിയത്. തൊട്ടടുത്ത ഓവറിൽ ധനന്‍ജയ ഡി സില്‍വയെയും ചേതന്‍ പുറത്താക്കിയപ്പോള്‍ ശ്രീലങ്ക 144/1 എന്ന നിലയിൽ നിന്ന് 151/3 എന്ന നിലയിലേക്ക് വീണു.

ഓപ്പണര്‍ അവിഷ്ക ഫെര്‍ണാണ്ടോ മറുവശത്ത് തന്റെ ബാറ്റിംഗ് മികവ് തുടര്‍ന്നപ്പോള്‍ ലങ്ക വിജയം ഉറപ്പിക്കുകയായിരുന്നു. രണ്ട് വിക്കറ്റ് കൂടി നഷ്ടമായെങ്കിലും അവിഷ്ക  76 റൺസ് നേടിയതും ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ചില ക്യാച്ചുകള്‍ കൈവിട്ടതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. ചരിത് അസലങ്ക 43 റൺസാണ് നാലാം വിക്കറ്റിൽ ഫെര്‍ണാണ്ടോയുടെ കൂടെ നേടിയത്. 24 റൺസ് നേടിയ താരത്തെ ഹാര്‍ദ്ദിക് പാണ്ഡ്യ ആണ് പുറത്തായത്.

76 റൺസ് നേടിയ അവിഷ്ക ഫെര്‍ണാണ്ടോ പുറത്താകുമ്പോള്‍ ശ്രീലങ്കയ്ക്ക് വിജയിക്കുവാന്‍ 13 റൺസായിരുന്നു വേണ്ടിയിരുന്നത്. 15 റൺസ് നേടി രമേശ് മെന്‍ഡിസ് ടീമിന്റെ വിജയം സാധ്യമാക്കുകയായിരുന്നു. രാഹുല്‍ ചഹാര്‍ മൂന്നും ചേതന്‍ സക്കറിയ രണ്ടും വിക്കറ്റാണ് സന്ദര്‍ശകര്‍ക്കായി നേടിയത്.

മികച്ച തുടക്കം ഉപയോഗിക്കാനാകാതെ രാജസ്ഥാന്‍ റോയല്‍സ്, 171 റണ്‍സ്

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഭേദപ്പെട്ട സ്കോര്‍ നേടി രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ 4 നഷ്ടത്തില്‍ 171 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ 200നടുത്തുള്ള സ്കോര്‍ ടീം നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ലഭിച്ച തുടക്കം രാജസ്ഥാന്‍ താരങ്ങള്‍ക്ക് വലിയ സ്കോറിലേക്ക് മാറ്റാനാകാതെ പോയതാണ് ടീമിന് തിരിച്ചടിയായത്.

ജോസ് ബട്‍ലറും യശസ്വി ജൈസ്വാലും ചേര്‍ന്ന് കരുതലോടെയുള്ള തുടക്കമാണ് നല്‍കിയത്. തുടക്കത്തില്‍ പതറിയെങ്കിലും ജോസ് ബ‍ട്ലര്‍ പിന്നെ വേഗത്തില്‍ സ്കോറിംഗ് നടത്തുകയായിരുന്നു.

എട്ടാം ഓവറില്‍ 32 പന്തില്‍ 41 റണ്‍സ് നേടിയ ജോസ് ബട‍്ലര്‍ പുറത്താകുമ്പോള്‍ 66 റണ്‍സായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ഒന്നാം വിക്കറ്റില്‍ നേടിയത്. 20 പന്തില്‍ 32 റണ്‍സ് നേടിയ യശസ്വി ജൈസ്വാലിനെയും രാഹുല്‍ ചഹാര്‍ പുറത്താക്കിയതോടെ രാജസ്ഥാന്‍ 9.5 ഓവറില്‍ 91/2 എന്ന നിലയിലായിരുന്നു.

പിന്നീട് സഞ്ജു സാംസണും ശിവം ഡുബേയും ചേര്‍ന്ന് രാജസ്ഥാനെ മുന്നോട്ട് നയിക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 57 റണ്‍സാണ് നേടിയത്. 27 പന്തില്‍ 42 റണ്‍സ് നേടിയ സഞ്ജുവിനെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കിയാണ് ഈ കൂട്ടുകെട്ടിനെ തകര്‍ത്തത്.

തൊട്ടടുത്ത ഓവറില്‍ ശിവം ഡുബേയും(35) പുറത്താകുകയായിരുന്നു. അവസാന പത്തോവറില്‍ വെറും 80 റണ്‍സാണ് രാജസ്ഥാന് നേടാനായത്. അതും അവസാന ഓവറില്‍ പിറന്ന 12 റണ്‍സാണ് ടീമിനെ 171/4 എന്ന സ്കോറിലേക്ക് എത്തിച്ചത്.

 

പതിവ് ആവര്‍ത്തിച്ച് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്, വീണ്ടും ജയം കൈവിട്ടു

ജോണി ബൈര്‍സ്റ്റോയുടെ വെടിക്കെട്ട് ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ സണ്‍റൈസേഴ്സ് മുംബൈയ്ക്കെതിരെ വിജയം നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അവസാനത്തോടടുത്ത് വീണ്ടും കാലിടറി ടീം. 19.4 ഓവറില്‍ സണ്‍റൈസേഴ്സിനെ 137 റണ്‍സിന് പുറത്താക്കിയാണ് മുംബൈ 13 റണ്‍സിന്റെ വിജയം സ്വന്തമാക്കിയത്. 90/2 എന്ന നിലയില്‍ വിജയം ഇത്തവണ സ്വന്തമാക്കുവാനാകുമെന്ന സ്ഥിതിയില്‍ നിന്നാണ് സണ്‍റൈസേഴ്സിന്റെ തകര്‍ച്ച

ജോണി ബൈര്‍സ്റ്റോയും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് 7.2 ഓവറില്‍ 67 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ നേടിയത്. 22 പന്തില്‍ 43 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോ നിര്‍ഭാഗ്യകരമായ രീതിയില്‍ ഹിറ്റ് വിക്കറ്റായി പുറത്തായതോടെ വീണ്ടും സണ്‍റൈസേഴ്സ് തകരുന്ന കാഴ്ചയാണ് കണ്ടത്. 67/0 എന്ന നിലയില്‍ നിന്ന് 104/5 എന്ന നിലയിലേക്ക് സണ്‍റൈസേഴ്സ് വീണപ്പോള്‍ മത്സരത്തില്‍ മുംബൈ പിടിമുറുക്കുന്ന കാഴ്ചയാണ് കണ്ടത്.

ഡേവിഡ് വാര്‍ണര്‍ 36 റണ്‍സ് നേടിയെങ്കിലും റണ്ണൗട്ട് ആയി പുറത്തായതും സണ്‍റൈസേഴ്സിന് തിരിച്ചടിയായി. മനീഷ് പാണ്ടേ, വിരാട് സിംഗ്, അഭിഷേക് ശര്‍മ്മ എന്നിവരുടെ വിക്കറ്റുകളാണ് രാഹുല്‍ ചഹാര്‍ നേടിയത്.

മൂന്ന് വിക്കറ്റുകളാണ് 19 റണ്‍സ് വിട്ട് നല്‍കി മുംബൈയ്ക്ക് വേണ്ടി രാഹുല്‍ ചഹാര്‍ നേടിയത്. ഈ സ്പെല്ലാണ് സണ്‍റൈസേഴ്സിന്റെ കാര്യം കുഴപ്പത്തിലാക്കിയത്. 15 ഓവര്‍ അവസാനിക്കുമ്പോള്‍ 104 റണ്‍സാണ് ഹൈദ്രാബാദ് നേടിയത്.

അവസാന അഞ്ചോവറില്‍ 47 റണ്‍സെന്ന ലക്ഷ്യം തേടിയിറങ്ങിയ വിജയ് ശങ്കറും അബ്ദുള്‍ സമദും ക്രുണാല്‍ പാണ്ഡ്യ എറിഞ്ഞ 16ാം ഓവറില്‍ 16 റണ്‍സ് നേടുകയായിരുന്നു. ഇതില്‍ രണ്ട് സിക്സ് ഉള്‍പ്പെടെ 15 റണ്‍സാണ് വിജയ് ശങ്കര്‍ നേടിയത്.

ക്രുണാലിന്റെ ഓവര്‍ കവിഞ്ഞപ്പോള്‍ 24 പന്തില്‍ 31 ആയി ലക്ഷ്യം കുറഞ്ഞു. തന്റെ തുറുപ്പ് ചീട്ട് ജസ്പ്രീത് ബുംറയെ കളത്തിലിറക്കിയ രോഹിത് മത്സരം വിട്ട് കൊടുക്കുവാന്‍ തയ്യാറല്ലെന്ന് കാണിക്കുകയായിരുന്നു. ഓവറില്‍ നിന്ന് വെറും 4 റണ്‍സ് മാത്രമാണ് ബുംറ വിട്ട് നല്‍കിയത്.

ഡേവിഡ് വാര്‍ണറെ പുറത്താക്കിയത് പോലെ 18ാം ഓവറില്‍ അബ്ദുള്‍ സമദിനെയും റണ്ണൗട്ടാക്കി ഹാര്‍ദ്ദിക് പാണ്ഡ്യ സണ്‍റൈസേഴ്സിന്റെ ആറാം വിക്കറ്റ് വീഴ്ത്തുകയായിരുന്നു. ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ ഓവറില്‍ നിന്ന് ആറ് റണ്‍സാണ് പിറന്നത്. ഓവറിലെ അവസാന പന്തില്‍ റഷീദ് ഖാനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബോള്‍ട്ട് മത്സരത്തില്‍ മുംബൈയ്ക്ക് മേല്‍ക്കൈ നേടിക്കൊടുത്തു.

25 പന്തില്‍ 28 റണ്‍സ് നേടിയ വിജയ് ശങ്കറിനെ 19ാം ഓവറില്‍ ജസ്പ്രീത് ബുംറ പുറത്താക്കിയപ്പോള്‍ മത്സരം മുംബൈ കൈപ്പിടിയിലാക്കുകയായിരുന്നു. 5 റണ്‍സ് മാത്രമാണ് ഓവറില്‍ നിന്ന് ബുംറ വിട്ട് കൊടുത്തത്. തന്റെ 4 ഓവറില്‍ 14 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് ബുംറയുടെ ഈ തകര്‍പ്പന്‍ സ്പെല്‍.

ട്രെന്റ് ബോള്‍ട്ട് 3.4 ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി.

ഓഫ് സീസണിലും മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ താരങ്ങളെ വേണ്ട പോലെ നോക്കുന്നു, ഇത് വളരെ പ്രത്യേകത നിറഞ്ഞ ഫ്രാഞ്ചൈസി

ഐപിഎലില്‍ അഞ്ച് തവണ കിരീടം നേടിയ ഫ്രാഞ്ചൈസിയാണ് രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്. ഇതില്‍ നാല് കിരീടവും രോഹിത് ക്യാപ്റ്റനായി എത്തിയ ശേഷമാണ് ടീം സ്വന്തമാക്കിയിട്ടുള്ളത്. വളരെ പ്രത്യേകത നിറഞ്ഞ ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യന്‍സ് എന്നാണ് ഇന്നലെ കൊല്‍ക്കത്തയ്ക്കെതിരെ മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയ സ്പിന്നര്‍ രാഹുല്‍ ചഹാര്‍ പറയുന്നത്.

ഓഫ് സീസണിലും ഫ്രാഞ്ചൈസിയിലെ താരങ്ങളുടെ കാര്യങ്ങള്‍ അന്വേഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യന്‍സെന്നും ഇത്തരം പ്രവൃത്തികള്‍ ഫ്രാഞ്ചൈസിയെ വേറിട്ട ഫ്രാഞ്ചൈസി ആക്കുന്നുവെന്നും രാഹുല്‍ ചഹാര്‍ പറഞ്ഞു. ചില സമയത്ത് തന്റെ ആത്മവിശ്വാസം കുറഞ്ഞാലും രോഹിത് തന്നിലര്‍പ്പിക്കുന്ന വിശ്വാസം തന്നെ ഉയര്‍ത്തുന്നുവെന്നും. തനിക്ക് തന്നിലുള്ള വിശ്വാസത്തിലും അധികം രോഹിത്തിന് തന്നിലുണ്ടെന്നും ചഹാര്‍ വ്യക്തമാക്കി.

ത്രിപാഠിയുടെ വിക്കറ്റാണ് താന്‍ ഏറ്റവും ആസ്വദിച്ചത് – രാഹുല്‍ ചഹാര്‍

കൊല്‍ക്കത്തയ്ക്കെതിരെയുള്ള മുംബൈയുടെ 10 റണ്‍സ് വിജയത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചത് സ്പിന്നര്‍ രാഹുല്‍ ചഹാര്‍ ആയിരുന്നു. കൊല്‍ക്കത്ത മികച്ച തുടക്കം നേടിയപ്പോള്‍ ടീം സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും അതിനാല്‍ തന്നെ ഒരു സ്പിന്നര്‍ മത്സരത്തിലേക്ക് ടീമിനെ തിരികെ എത്തിക്കേണ്ടതുണ്ടായിരുന്നുവെന്നും രാഹുല്‍ ചഹാര്‍ പറഞ്ഞു. തനിക്ക് ലഭിച്ച നാല് വിക്കറ്റില്‍ രാഹുല്‍ ത്രിപാഠിയുടെ വിക്കറ്റ് ആണ് തനിക്ക് ഏറ്റവും ഇഷ്ടമായതെന്നും രാഹുല്‍ ചഹാര്‍ പറഞ്ഞു.

താന്‍ ഐപിഎലില്‍ രണ്ട് മൂന്ന് വര്‍ഷങ്ങളായി കളിക്കുന്നതിനാല്‍ തന്നെ തനിക്ക് തന്റെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നുവെന്നും ഗില്ലിന് തന്നെ സ്ഥിരമായി അടിച്ച് പുറത്ത് കളയാനാകില്ലെന്നുള്ള വിശ്വാസം തനിക്കുണ്ടായിരുന്നുവെന്നും നിതീഷ് റാണ് ട്രാക്കിന് താഴേക്ക് ഇറങ്ങിയടിക്കുവാന്‍ സാധ്യതയുള്ളതിനാലാണ് താന്‍ ഫ്ലിപ്പര്‍ എറിഞ്ഞതെന്നും രാഹുല്‍ ചഹാര്‍ സൂചിപ്പിച്ചു.

കൊല്‍ക്കത്തയെ വെള്ളം കുടിപ്പിച്ച് രാഹുല്‍ ചഹാര്‍, കൈവിട്ട കളി തിരിച്ച് പിടിച്ച് മുംബൈ ഇന്ത്യന്‍സ്

അനായാസ ജയം നേടുമെന്ന തോന്നിപ്പിച്ച കൊല്‍ക്കത്തയില്‍ നിന്ന് വിജയം പിടിച്ചെടുത്ത് മുംബൈ ഇന്ത്യന്‍സ്. ഒരു ഘട്ടത്തില്‍ പത്ത് വിക്കറ്റ് കൈവശമുള്ളപ്പോള്‍ 81 റണ്‍സ് മാത്രം ജയത്തിനായി വേണ്ടിയിരുന്നു കൊല്‍ക്കത്തയ്ക്ക് പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ മത്സരം ടീം കൈവിടുന്ന കാഴ്ചയാണ് കണ്ടത്. 20 ഓവറില്‍ കൊല്‍ക്കത്തയ്ക്ക് 142 റണ്‍സ് മാത്രമേ 7 വിക്കറ്റ് നഷ്ടത്തില്‍ നേടാനായുള്ളു.

152 റണ്‍സെന്ന ചെറിയ സ്കോര്‍ മാത്രം നേടിയ മുംബൈയ്ക്കെതിരെ മികച്ച തുടക്കമാണ് നിതീഷ് റാണയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 8.5 ഓവറില്‍ 72 റണ്‍സ് നേടിയ കൂട്ടുകെട്ടിനെ തകര്‍ത്തത് രാഹുല്‍ ചഹാര്‍ ആയിരുന്നു. 33 റണ്‍സ് നേടിയ ഗില്ലിന്റെ വിക്കറ്റ് വീഴ്ത്തിയ ചഹാര്‍ ആണ് കൊല്‍ക്കത്തയുടെ ആദ്യ നാല് വിക്കറ്റും വീഴ്ത്തിയത്.

ഗില്ലിന് ശേഷം രാഹുല്‍ ത്രിപാഠി(5), ഓയിന്‍ മോര്‍ഗന്‍(7) എന്നിവരെ കൂടാതെ അര്‍ദ്ധ ശതകം നേടിയ നിതീഷ് റാണയെയും പുറത്താക്കിയ ചഹാര്‍ അനായാസം വിജയത്തിലേക്ക് കുതിയ്ക്കുമെന്ന് കരുതിയ കൊല്‍ക്കത്ത ക്യാമ്പില്‍ പരിഭ്രാന്തി പരത്തുകയായിരുന്നു. 15 ഓവറുകള്‍ പിന്നിടുമ്പോള്‍ 122/4 എന്ന നിലയിലായിരുന്ന കൊല്‍ക്കത്തയ്ക്ക് അടുത്ത ഓവറില്‍ ഷാക്കിബ് അല്‍ ഹസനെയും നഷ്ടമായി. ക്രുണാല്‍ പാണ്ഡ്യയ്ക്കായിരുന്നു വിക്കറ്റ്.

പിന്നീട് സമ്മര്‍ദ്ദം സൃഷ്ടിച്ച മുംബൈയ്ക്കെതിരെ വലിയ അടികള്‍ അധികം പിറക്കാതിരുന്നപ്പോള്‍ കൊല്‍ക്കത്തയ്ക്ക് അവസാന രണ്ടോവറില്‍ 19 റണ്‍സായിരുന്നു വിജയത്തിനായി നേടേണ്ടിയിരുന്നത്. ജസ്പ്രീത് ബുംറ എറിഞ്ഞ 19ാം ഓവറില്‍ വെറും നാല് റണ്‍സ് മാത്രം പിറന്നപ്പോള്‍ അവസാന ഓവറില്‍ 15 റണ്‍സ് ജയത്തിനായി കൊല്‍ക്കത്ത നേടേണ്ടതായി വന്നു.

അവസാന ഓവര്‍ എറിഞ്ഞ ട്രെന്റ് ബോള്‍ട്ട് 5 റണ്‍സ് മാത്രം വിട്ട് നല്‍കി റസ്സലിനെയും പാറ്റ് കമ്മിന്‍സിനെയും വീഴ്ത്തി മത്സരം മുംബൈയ്ക്കൊപ്പമാക്കി മാറ്റുകയായിരുന്നു.

 

രാഹുല്‍ ചഹാറിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുവാന്‍ സാധ്യത

ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയില്‍ മുംബൈ ഇന്ത്യന്‍സ് താരം രാഹുല്‍ ചഹാറിനെ ഉള്‍പ്പെടുത്തുവാന്‍ സാധ്യത. വരുണ്‍ ചക്രവര്‍ത്തിയുടെയും രാഹുല്‍ തെവാത്തിയയുടെയും ഫിറ്റ്നെസ്സ് സംബന്ധമായ കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നതിനാലാണ് ഇന്ത്യയുടെ ഈ കരുതല്‍ നീക്കം. ചഹാര്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ സ്റ്റാന്‍ഡ്ബൈ താരങ്ങളില്‍ ഒരാളായിരുന്നു.

ഇന്ത്യന്‍ ടീമിനൊപ്പം ബയോ ബബിളില്‍ ഉണ്ടായിരുന്ന താരമെന്ന നിലയില്‍ ചഹാറിന് സ്വാഭാവികമായ അവസരം ലഭിയ്ക്കുകയായിരുന്നു. മറ്റു സ്റ്റാന്‍ഡ്ബൈ താരങ്ങളായ കെഎസ് ഭരത്, അഭിമന്യൂ ഈശ്വരന്‍, പ്രിയാംഗ് പഞ്ചല്‍, ഷഹ്ബാസ് നദീം എന്നിവരെ വിജയ് ഹസാരെ ട്രോഫിയ്ക്കായി റിലീസ് ചെയ്തപ്പോളും ചഹാറിനോട് ടീമിനൊപ്പം തുടരുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

2020ല്‍ മുംബൈ ഇന്ത്യന്‍സുമായി മികച്ച സീസണായിരുന്നു ഈ 21കാരന്‍ താരത്തിന്. 2019ല്‍ വെസ്റ്റിന്‍ഡീസില്‍ ഇന്ത്യയ്ക്കായി ടി20 അരങ്ങേറ്റം നടത്തിയ താരത്തിന് പിന്നീട് അവസരം ഒന്നും ലഭിച്ചില്ല.

അക്സറിന്റെ പരിക്ക്, ഷഹ്ബാസ് നദീമിനെയും രാഹുല്‍ ചഹാറിനെയും സ്ക്വാഡില്‍ ഉള്‍പ്പെടുത്തി ഇന്ത്യ

പരിക്കേറ്റ അക്സര്‍ പട്ടേല്‍ ആദ്യ ടെസ്റ്റില്‍ കളിക്കില്ല എന്ന് ബിസിസിഐ അറിയിച്ചതിന് പിന്നാലെ സ്റ്റാന്‍ഡ് ബൈ താരങ്ങളായ ഷഹ്ബാസ് നദീമിനെയും രാഹുല്‍ ചഹാറിനെയും സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്തി ഇന്ത്യ. ജഡേജയ്ക്ക് ഓസ്ട്രേലിയയില്‍ ഏറ്റ പരിക്കാണ് താരത്തിനെ ഇന്ത്യ ടെസ്റ്റ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തുവാന്‍ കാരണമെങ്കിലും ആദ്യ ടെസ്റ്റിന് തൊട്ടുമുമ്പ് താരത്തിന്റെ പരിക്ക് ഇന്ത്യയ്ക്ക് തിരിച്ചടിയാകുകയായിരുന്നു.

രവീന്ദ്ര ജഡേജയുടേത് പോലെ മൂന്ന് ഡിപ്പാര്‍ട്മെന്റിലും മികവ് പുലര്‍ത്തുവാന്‍ കഴിയുന്ന താരമെന്നാണ് അക്സറിനെക്കുറിച്ച് വിരാട് കോഹ്‍ലി ആദ്യ ടെസ്റ്റിന് മുമ്പ് പറഞ്ഞത്. താരം തന്റെ അരങ്ങേറ്റം കുറിയ്ക്കുമെന്നാണ് കരുതിയതെങ്കിലും പരിക്ക് വില്ലനായി മാറുകയായിരുന്നു.

ജഡേജ സെലക്ഷന് ലഭ്യമല്ലാത്തതിനാലാണ് അതേ കഴിവും പ്രതിബദ്ധതയുമുള്ള അക്സറിനെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തുവാനുള്ള കാര്യമെന്നും കോഹ്‍ലി വ്യക്തമാക്കിയിരുന്നു. അക്സറിന്റെ റിപ്പോര്‍ട്ടുകള്‍ കിട്ടിയ ശേഷം ബിസിസിഐ മെഡിക്കല്‍ ടീം താരത്തിന്റെ പരിക്കിന്റെ ഗൗരവത്തെക്കുറിച്ച കൂടുതല്‍ വിവരം പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Exit mobile version