വാട്ട്ഫോഡിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി

വാട്ട്ഫോഡിനെ സ്വന്തം മൈതാനത്ത് മറികടന്ന് മാഞ്ചസ്റ്റർ സിറ്റി വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തി. 3-1 നാണ് പെപ്പ് ഗാർഡിയോളയുടെ ടീം മാർക്കോസ് സിൽവയുടെ ടീമിനെ മറികടന്നത്. സിറ്റിക്കായി സ്റ്റെർലിങ്, അഗ്യൂറോ എന്നിവർ ഗോൾ നേടിയപ്പോൾ ഒരു ഗോൾ വാട്ട്ഫോർഡ് താരം ക്രിസ്റ്റിയൻ കബസെലെയുടെ സെൽഫ് ഗോളായിരുന്നു. ആന്ദ്രെ ഗ്രെയാണ് വാട്ട്ഫോഡിന്റെ ഏക ഗോൾ നേടിയത്. ജയത്തോടെ സിറ്റിക്ക് 62 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള യുനൈറ്റഡിനേക്കാൾ 15 പോയിന്റ് മുൻപിലാണ് അവർ.

സിറ്റി നിരയിലേക്ക് ജോണ് സ്റ്റോൻസ്, ഡേവിഡ് സിൽവ എന്നിവർ മടങ്ങിയെത്തിയ മത്സരത്തിൽ പരിക്ക് കാരണം കളിക്കില്ല എന്ന് പ്രതീക്ഷിച്ചിരുന്ന കെവിൻ ഡു ബ്രെയ്‌നയും ടീമിൽ ഇടം കണ്ടെത്തി. മാഞ്ചസ്റ്റർ സിറ്റിയെ പോലൊരു ടീമിനെ നേരിടുമ്പോൾ പാലിക്കേണ്ട പ്രതിരോധത്തിലെ മികവ് പുലർത്താതിരുന്നതാണ് വാട്ട്ഫോഡിന് മത്സരത്തിൽ വിനയായത്. ആദ്യ മിനുട്ടിൽ തന്നെ സാനെയുടെ ഗോളിൽ മുന്നിലെത്തിയ സിറ്റി 13 ആം മിനുട്ടിൽ കബസെലെയുടെ സെൽഫ് ഗോളിൽ ലീഡ് രണ്ടാക്കി ഉയർത്തുകയായിരുന്നു. 63 ആം മിനുട്ടിൽ ഡു ബ്രെയ്‌നയുടെ പാസ്സ് കയ്യിൽ ഒതുക്കുന്നതിൽ വാട്ട്ഫോർഡ് ഗോളി ഗോമസിന്‌ പിഴച്ച അവസരം മുതലാക്കി അഗ്യൂറോ സിറ്റിയുടെ മൂന്നാം ഗോളും നേടി. 81 ആം മിനുട്ടിൽ ആന്ദ്രെ ഗ്രേ വാട്ട്ഫോർഡ് ഗോൾ കണ്ടെത്തിയെങ്കിലും സമയം ഏറെ വൈകിയിരുന്നു. പാലസിനോട് സമനില വഴങ്ങിയ ശേഷം വീണ്ടും വിജയ വഴിയിൽ തിരിച്ചെത്താനായത് സിറ്റിക്ക് ആത്മവിശ്വാസമാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്പർസിന് ജയം, ആൻഡി കാരോൾ വെസ്റ്റ് ഹാമിനെ രക്ഷിച്ചു

സ്വാൻസിയെ അവരുടെ മൈതാനത്ത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴ്പ്പെടുത്തി ടോട്ടൻഹാം പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ആഴ്സണലിനെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തി. മുൻ സ്വാൻസി താരം കൂടിയായ യോറെന്റെ, ഡലെ അലി എന്നിവരാണ് സ്പർസിനായി ഗോളുകൾ നേടിയത്. ഇന്നും തോൽവി വഴങ്ങിയ സ്വാൻസി വെറും 16 പോയിന്റുമായി അവസാന സ്ഥാനത്താണ്‌. ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ വെസ്റ്റ് ഹാം വെസ്റ്റ് ബ്രോമിനെയും, ക്രിസ്റ്റൽ പാലസ് സൗത്താംപ്ടനെയും തോൽപിച്ചു.

ഹാരി കെയ്‌ന് പകരം യോറെന്റെക്ക് ആദ്യ ഇലവനിൽ അവസരം നൽകിയാണ് പോചെട്ടിനോ സ്പർസിനെ ഇറക്കിയത്. സ്വാൻസി നിരയിൽ റെനാറ്റോ സാഞ്ചസ് ഇത്തവണയും ആദ്യ ഇലവനിൽ ഇടം നേടി. പരിക്കേറ്റ റ്റാമി അബ്രഹാമിന് പകരം നഥാൻ ഡയറാണ് ആയുവിനൊപ്പം സ്വാൻസി ആക്രമണ നിരയിൽ ഇറങ്ങിയത്. 5 ഡിഫണ്ടർമാരെ നിർത്തിയെങ്കിലും 12 ആം മിനുട്ടിൽ തന്നെ സ്വാൻസി ആദ്യ ഗോൾ വഴങ്ങി. എറിക്സന്റെ ഫ്രീകിക്ക് ഹെഡറിലൂടെയാണ് യോറെന്റെ സ്വാൻസി വലയിലാക്കിയത്. രണ്ടാം പകുതിയിൽ അലിയും ഗോൾ നേടിയതോടെ പുതിയ സ്വാൻസി പരിശീലകൻ കാർലോസ് കാർവഹാൽ തന്റെ രണ്ടാം മത്സരത്തിൽ തന്നെ ആദ്യ തോൽവി ഏറ്റുവാങ്ങി.

ആൻഡി കാരോളിന്റെ 94 ആം മിനുട്ടിലെ വിജയ ഗോളാണ് വെസ്റ്റ് ഹാമിനെ രക്ഷിച്ചത്‌. ജെയിംസ് മക്ളീന്റെ ഗോളിൽ വെസ്റ്റ് ബ്രോം ആദ്യ പകുതിയിൽ ലീഡ് നേടിയെങ്കിലും 59 ആം മിനുട്ടിൽ കാരോൾ സമനില ഗോൾ നേടി. മത്സരം സമനിലയിൽ അവസാനിക്കും എന്ന ഘട്ടത്തിൽ അനാടോവിച്ചിന്റെ പാസ്സ് മികച്ച ഫിനിഷിൽ ഗോളാക്കി കാരോൾ ലണ്ടൻ സ്റ്റേഡിയത്തിൽ വെസ്റ്റ് ഹാമിന് വിജയം സമ്മാനിക്കുകയായിരുന്നു. ജയത്തോടെ 21 പോയിന്റുമായി വെസ്റ്റ് ഹാം 16 ആം സ്ഥാനത്താണ്‌. 16 പോയിന്റുള്ള വെസ്റ്റ് ബ്രോം 19 ആം സ്ഥാനത്താണ്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിറ്റി ഇന്ന് വാട്ട്ഫോഡിനെതിരെ

പതിനെട്ട് ജയങ്ങൾക്ക് ശേഷം ക്രിസ്റ്റൽ പാലസിനോട് സമനില വഴങ്ങിയ മാഞ്ചസ്റ്റർ സിറ്റി വിജയ വഴിയിൽ തിരിച്ചെത്താൻ ഇന്ന് വാട്ട്ഫോഡിനെതിരെ. അവസാനം കളിച്ച 8 കളികളിൽ 6 എണ്ണത്തിലും തോറ്റ വാട്ട് ഫോർഡിന് ഇന്നത്തെ മത്സരം കടുത്തതാവും എന്ന് ഉറപ്പാണ്. സിറ്റിയുടെ സ്വന്തം മൈതാനമായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.  ഇന്ത്യൻ സമയം പുലർച്ചെ 1.30 നാണ് മത്സരം.

പാലസിനോട് ഗോൾ രഹിത സമനില വഴങ്ങിയ സിറ്റിക്ക് ഇന്ന് കെവിൻ ഡു ബ്രെയ്‌നെ, ജിസ്സൂസ് എന്നിവർ കളിക്കാൻ ഉണ്ടാവില്ല. ഇരുവർക്കും പരിക്കാണ്‌. പകരം അഗ്യൂറോ ടീമിൽ ഇടം നേടിയേക്കും. പരിക്കേറ്റ് പുറത്തായിരുന്ന ജോണ് സ്റ്റോൻസ് ആദ്യ ഇലവനിൽ തിരിച്ചെത്തിയേക്കും. വാട്ട് ഫോർഡ് അവസാന കളിയിൽ കളിച്ച അതേ ടീമിനെ നിലനിർത്താനാണ് സാധ്യത. അവസാനം വാട്ട്ഫോഡിനെതിരെ കളിച്ച 7 കളികളിലും സിറ്റിക്കായിരുന്നു ജയം. അവസാന നിമിഷങ്ങളിൽ മത്സരങ്ങൾ തോൽക്കുന്നത് ശീലമാക്കിയ വാട്ട് ഫോഡിന് ആ ശീലം മാറ്റാനാവും പ്രധാന പരിഗണന.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പോൾ സ്‌കോൾസിനെതിരെ രൂക്ഷ വിമർശനവുമായി മൗറീഞ്ഞോ രംഗത്ത്

യുണൈറ്റഡ്‌ ഇതിഹാസം പോൾ സ്‌കോൾസിനെതിരെ ആഞ്ഞടിച്ച് മൗറീഞ്ഞോ. എവർട്ടനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജയിച്ച ശേഷമുള്ള പത്ര സമ്മേളനത്തിലാണ് യുണൈറ്റഡ്‌ പരിശീലകൻ മുൻ താരത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. പോൾ പോഗ്ബകെതിരെ സ്കോൾസ് നേരത്തെ നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു മൗറീഞ്ഞോ. സ്‌കോൾസ് ആകെ ചെയ്യുന്നത് വിമർശനം മാത്രമാണെന്നും സ്‌കോൾസ് അസാമാന്യ കളിക്കാരൻ ആയിരുന്നെന്നും എന്നാൽ എല്ലാവർക്കും അതുപോലെ ആവാനാവില്ലെന്നുമാണ് മൗറീഞ്ഞോ പ്രതികരിച്ചത്.

നേരത്തെ സൗത്താംപ്ടനെതിരെ യുണൈറ്റഡ്‌ സമനില വഴങ്ങിയ ശേഷമാണ് സ്‌കോൾസ് പോഗ്ബക്കും യൂണൈറ്റഡിനുമെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചത്. ബി ട്ടി സ്പോർട്സ് പണ്ഡിറ്റായ സ്‌കോൾസ് പോഗ്ബ 90 മില്യൺ താരത്തെ പോലെയല്ല കളിക്കുന്നതെന്നും പോഗ്ബ കൂടുതൽ പ്രതിരോധത്തിൽ ശ്രദ്ധിക്കുന്നത് ടീമിന് ഗുണമല്ലെന്നും പ്രതികരിച്ചത്. ഇതിനെ കുറിച്ചു ചോദിച്ചപ്പോൾ മൗറീഞ്ഞോ സ്‌കോൾസിനെതിരെ രൂക്ഷ പ്രതികരണം നടത്തുകയായിരുന്നു. സ്‌കോൾസ് കളിക്കാരൻ എന്ന നിലയിൽ അസാമാന്യ പ്രതിഭയായിരുന്നെന്നും എന്നാൽ ഫുട്‌ബോൾ പണ്ഡിറ്റ് എന്ന നിലയിൽ അങ്ങനെ കാണാൻ ആവില്ലെന്നും മൗറീഞ്ഞോ കൂട്ടി ചേർത്തു. കൂടാതെ പോഗ്ബ സ്‌കോൾസിനെക്കാൾ കൂടുതൽ പണം സമ്പാദിക്കുന്നതിൽ തനിക്കൊന്നും ചെയ്യാനാവില്ലെന്നും നിലവിൽ അതാണ് ഫുട്‌ബോളിന്റെ അവസ്ഥ എന്നും മൗറീഞ്ഞോ പരിഹാസ രൂപേണ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് കണ്ട എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളിൽ ഒരാൾക്കെതിരെ ക്ലബ്ബിന്റെ നിലവിലെ പരിശീലകൻ തന്നെ രൂക്ഷ പരിഹാസവുമായി വന്നത് ഏതായാലും വരും ദിവസങ്ങളിൽ ആരാധകർക്കിടയിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മഹറസിന്റെ മികവിൽ ലെസ്റ്ററിന് ജയം, ന്യൂ കാസിൽ സ്റ്റോക്കിനെ മറികടന്നു

പ്രീമിയർ ലീഗിൽ ലെസ്റ്ററിനും ന്യൂ കാസിലിനും മികച്ച ജയം. ഇന്നലെ നടന്ന ബ്രയിട്ടൻ- ബോർന്മൗത് മത്സരം സമനിലയിൽ അവസാനിച്ചു.

കിങ് പവർ സ്റ്റേഡിയത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്കാണ് ലെസ്റ്റർ ഹഡേഴ്സ്ഫീൽഡ് ടൗണിനെ തകർത്തത്. റിയാദ് മഹറസിന്റെ മികച്ച പ്രകടനമാണ് മുൻ ജേതാക്കൾക്ക് തുണയായത്. ലെസ്റ്ററിനായി മഹറസ്‌,സിൽമാനി, ആൽബ്രയ്റ്റൻ എന്നിവരാണ് ഗോളുകൾ നേടിയത്. ജയത്തോടെ 21 കളികളിൽ നിന്ന് 30 പോയിന്റുള്ള ലെസ്റ്റർ എട്ടാം സ്ഥാനത്താണ്‌. 24 പോയിന്റുള്ള ഹഡേഴ്സ്ഫീൽഡ് പതിനൊന്നാം സ്ഥാനത്താണ്‌.  സ്റ്റോക്കിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ന്യൂ കാസിൽ മറികടന്നത്. ആയോസ് പേരെസ് നേടിയ ഗോളാണ് അവർക്ക് തുണയായത്. ജയത്തോടെ 22 പോയിന്റുമായി അവർ 13 ആം സ്ഥാനത്തെത്തി. 20 പോയിന്റുള്ള സ്റ്റോക്ക് 16 ആം സ്ഥാനത്താണ്‌.

ബ്രയിട്ടൻ- ബോർന്മൗത് പോരാട്ടം ആവേശകരമായിരുന്നു. ബ്രയിട്ടന് വേണ്ടി നോക്കാർട്ട്, ഗ്ലെൻ മുറെ എന്നിവരാണ് ഗോൾ നേടിയത്. സ്റ്റീവ് കൂക്, കാലം വിൽസൻ എന്നിവരാണ് ബോർന്മൗത്തിന്റെ ഗോളുകൾ നേടിയത്. ബ്രയിട്ടൻ 12 ആം സ്ഥാനത്തും ബോർന്മൗത് 14 ആം സ്ഥാനത്തുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇഞ്ചുറി ടൈമിലെ ഗോളിൽ ലിവർപൂളിന് ജയം

പുതുവർഷം ലിവർപൂളിന് ആവേശ തുടക്കം. ബേൺലിയെ 1-2 ന് മറികടന്നാണ് ക്ളോപ്പും സംഘവും പുതുവർഷത്തിൽ ആദ്യ പ്രീമിയർ ലീഗ് ജയം സ്വന്തമാക്കിയത്. സ്കോർ 1-1 ഇൽ നിൽക്കെ 94 ആം മിനുട്ടിൽ ക്ലാവൻ നേടിയ ഗോളാണ് ലിവർപൂളിന് ജയം സമ്മാനിച്ചത്‌. ജയത്തോടെ ലിവർപൂൾ 44 പോയിന്റുമായി നാലാം സ്ഥാനത്താണ്‌. 34 പോയിന്റുള്ള ബേൺലി ഏഴാം സ്ഥാനത് തുടരും.

അവസാന ലീഗ് മത്സരം കളിച്ച ടീമിൽ നിന്ന് ഏറെ മാറ്റങ്ങളുമായാണ് ലിവർപൂൾ ഇന്നിറങ്ങിയത്. ഫിർമിനോ,സലാഹ്, കുട്ടീഞ്ഞോ എന്നിവർക്ക് പകരം സോളൻകെ, ലല്ലാന, ചേമ്പർലൈൻ എന്നിവർ ഇടം നേടി.  ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നപ്പോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇരു ടീമുകളും പരാജയപ്പെട്ടു. രണ്ടാം പകുതിയിലാണ് ലിവർപൂൾ അകൗണ്ട് തുറന്നത്. 61 ആം മിനുട്ടിൽ മാനെയുടെ മികച്ച ഷോട്ട് ബേൺലി വലയിൽ പതിക്കുകയായിരുന്നു. പക്ഷെ തോൽവി അത്ര പെട്ടെന്ന് അംഗീകരിക്കാതിരുന്ന ബേൺലി നിരന്തരം ശ്രമം തുടർന്നപ്പോൾ 87 ആം മിനുട്ടിൽ അവർ സമനില ഗോൾ കണ്ടെത്തി. ഗുഡ്മുൻസനാണ് അവരുടെ ഗോൾ നേടിയത്. പക്ഷെ കളി തീരാൻ സെക്കന്റുകൾ ബാക്കി നിൽക്കെ ലോവരന്റെ പാസ്സ് ക്ലാവൻ വലയിലാക്കി ലിവർപൂളിന് 2018 ലെ ആദ്യ ജയം സ്വന്തമാകുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പുതു വർഷത്തിൽ ലിവർപൂൾ ബേൺലിക്കെതിരെ

പ്രീമിയർ ലീഗിൽ പുതുവർഷത്തിൽ ലിവർപൂളിന് ബേൺലി കടമ്പ. ബേൺലിയുടെ മൈതാനമായ ടർഫ് മൂറിലാണ് മത്സരം എന്നത് ലിവർപൂളിന് കാര്യങ്ങൾ കടുത്തതാവും എന്ന് ഉറപ്പാണ്. മികച്ച പ്രതിരോധത്തിന് പേര് കേട്ട ബേൺലിയും ആക്രമണ ഫുട്‌ബോളിന്റെ വക്താക്കളായ ക്ളോപ്പിന്റെ ലിവർപൂളും ഏറ്റു മുട്ടുമ്പോൾ അത് മികച്ചൊരു പുതുവത്സര സമ്മാനമാവും എന്ന് ഉറപ്പാണ്. നിലവിൽ നാലാം സ്ഥാനത്താണ്‌ ലിവർപൂൾ. ബേൺലി ഏഴാം സ്ഥാനത്തും. ഇന്ന് രാത്രി 8.30 നാണ് മത്സരം കിക്കോഫ്

ലെസ്റ്ററിന് എതിരായ 2-1 ന്റെ ജയത്തിന് ശേഷമാണ് ലിവർപൂൾ ഇന്നത്തെ മത്സരത്തിന് എത്തുന്നത്. ബേൺലി ഹഡഴ്സ് ഫീൽഡിനെതിരായ ഗോൾ രഹിത സമനിലക്ക് ശേഷവും. ബേൺലി നിരയിലേക്ക് സ്‌ട്രൈക്കർ ക്രിസ് വുഡ് തിരിച്ചെത്തിയേക്കും. കൂടാതെ സസ്‌പെൻഷൻ മാറി ജെയിംസ് ടർക്കോസ്‌കി തിരിച്ചെത്തും. ലിവർപൂൾ നിരയിൽ പരിക്കേറ്റ ടോപ്പ് സ്‌കോറർ സലാഹ് ഇന്ന് കളിച്ചേക്കില്ല. കഴിഞ്ഞ സീസണിൽ ഇതേ ഫിക്‌സ്ച്ചറിൽ ബേൺലി എതിരില്ലാത്ത 2 ഗോളുകൾക്ക് ജയിച്ചിരുന്നു. ഈ സീസണിൽ ആൻഫീൽഡിൽ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ 1-1 ന്റെ സമനിലയായിരുന്നു ഫലം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പുതുവർഷത്തിൽ യുണൈറ്റഡിന് നിർണായക പോരാട്ടം

പുതുവർഷത്തിൽ മൗറിഞ്ഞോക്കും സംഘത്തിനും സീസണിലെ നിർണായ പോരാട്ടം. തുടർച്ചയായ 3 സമനിലകൾക് ശേഷം ഇന്ന് അവർക്ക് നേരിടാനുള്ളത് എവർട്ടനെ. അതും അവരുടെ മൈതാനമായ ഗൂഡിസൻ പാർക്കിൽ. ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അവർക്ക് ഇന്നും ജയിക്കാനായില്ലെങ്കിൽ അത് ക്ലബ്ബിനെ വർഷത്തിന്റെ തുടക്കത്തിൽ തന്നെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിടുമെന്ന് ഉറപ്പാണ്.  ഇന്ന് ഇന്ത്യൻ സമയം രാത്രി 11 നാണ് മത്സരം കിക്കോഫ്.

സൗത്താംപ്ടനോട് സമനില വഴങ്ങിയ രീതിയാണ് യൂണൈറ്റഡ് പരിശീലകൻ മൗറിഞ്ഞോയെ കൂടുതൽ ആശങ്കവാൻ ആകേണ്ടത്. ഒട്ടും പോരാട്ട വീര്യം പുറത്തെടുക്കാതിരുന്ന അവർക്ക് മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാനായിരുന്നില്ല. ഗൂഡിസൻ പാർക്കിൽ ജയിക്കാൻ ആ പ്രകടനം മതിയാവില്ല എന്ന് ഉറപ്പാണ്. പ്രത്യേകിച്ചും ബിഗ് സാമിന്‌ കീഴിൽ മികച പ്രതിരോധം നടത്തുന്ന എവർട്ടനാവുമ്പോൾ. അവസാന മത്സരത്തിൽ എവർട്ടൻ തോറ്റെങ്കിലും അത് അവർക്ക് ഈ മത്സരത്തിൽ ഒരു തടസ്സമാവാൻ സാധ്യതയില്ല. പരിക്കേറ്റ ലുകാകുവിന്റെയും സ്ലാട്ടന്റെയും അഭാവത്തിൽ റാഷ്ഫോർഡ് ആവും ഇന്ന് യുണൈറ്റഡ്‌ ആക്രമണം നയിക്കുക. 3 മത്സരങ്ങളിൽ വിലക്ക് നേരിടുന്ന ആഷ്‌ലി യങ്ങും ഇന്ന് ഉണ്ടാവില്ല. വളൻസിയക്കും പരിക്ക് പറ്റിയതോടെ ഡെർമിയാനോ ബ്ലിന്റോ ടീമിൽ ഇടം നേടിയേക്കും.
എവർട്ടൻ നിരയിലേക്ക് മുൻ മാഞ്ചസ്റ്റർ താരം വെയ്ൻ റൂണി തിരിച്ചെത്തിയേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിദാന്റെ മകൻ ല ലിഗ വിട്ടു, ഇനി സ്വിസ്സ് ലീഗിൽ

സിനദിൻ സിദാന്റെ മകൻ എൻസോ സിദാൻ ഇനി സ്വിസ് ക്ലബ്ബായ ലൊസാനെയിൽ കളിക്കും. ല ലീഗായ ക്ലബായ ഡി പോർട്ടിവോ അലാവസിന്റെ താരമായ എൻസോ ക്ലബ്ബ്മായുള്ള കരാർ റദ്ദാക്കിയാണ് സ്വിസ് മണ്ണിൽ ഭാഗ്യ പരീക്ഷണത്തിന് മുതിരുന്നത്. ഈ സീസണിൽ വെറും രണ്ടു കളികളിൽ മാത്രമാണ് അലാവസ് സിദാന്റെ മകന് അവസരം നൽകിയത്. കൂടുതൽ കളി സമയം ലക്ഷ്യം വച്ചാണ് മധ്യനിര താരമായ എൻസോ സ്‌പെയിൻ വിടുന്നത്.

22 കാരനായ സിദാന്റെ മകൻ മധ്യനിര താരമാണ്. 2020 വരെയാണ് എൻസോ ലൊസാനെയുമായി കരാർ ഒപ്പിട്ടത്. നിലവിൽ സ്വിസ് സൂപ്പർ ലീഗിൽ അഞ്ചാം സ്ഥാനത്താണ്‌ ലൊസാനെ. ഈ നവംബർ മുതൽ പുതിയ ഉടമസ്ഥർക്ക് കീഴിലുള്ള ക്ളബ്ബ് യുറോപ്യൻ യോഗ്യത ലക്ഷ്യം വച്ചുള്ള പരിഷ്കരണത്തിന്റെ ഭാഗമായാണ് എൻസോ സിദാനെ ടീമിൽ എത്തിക്കുന്നത്. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലാണ് എൻസോ റയൽ മാഡ്രിസ് വിട്ട് അലാവസിൽ ചേർന്നത്. സ്‌പെയിനിൽ സിദാന്റെ മകനെന്ന മാധ്യമ ശ്രദ്ധയും മറ്റും 22 കാരന് കാര്യമായ പ്രകടനങ്ങൾ നടത്തുന്നതിൽ തടസമായിരുന്നു. സ്വിസ്സ് മണ്ണിൽ അമിത പ്രതീക്ഷകൾ ഇല്ലാത്ത ക്ലബ്ബിൽ കാര്യമായ പ്രകടനം നടത്തി യുറോപ്യൻ വമ്പന്മാരുടെ ശ്രദ്ധ പിടിക്കാൻ തന്നവയാവും എൻസോയുടെ ശ്രമം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പരിക്കേറ്റ് ജിസൂസും ഡു ബ്രെയ്‌നയും, സിറ്റിക്ക് ആശങ്ക

മാഞ്ചസ്റ്റർ സിറ്റിക്ക് കടുത്ത നിരാശ സമ്മാനിച്ച സമനിലക്ക് പിന്നാലെ സിറ്റിയുടെ പ്രധാന താരങ്ങളായ ഗബ്രിയേൽ ജിസൂസും കെവിൻ ഡു ബ്രെയ്‌നയും പരിക്ക് കാരണം ഏതാനും മത്സരങ്ങളിൽ പുറത്തിരിക്കും എന്ന് ഉറപ്പായി. ജിസൂസിന് രണ്ടു മാസം എങ്കിലും പുറത്തിരിക്കേണ്ടി വരും എന്ന് പരിശീലകൻ ഗാർഡിയോള സ്ഥിരീകരിച്ചിട്ടുണ്ട്. ഡു ബ്രെയ്‌നയുടേത് കാര്യമായ പരിക്ക് അല്ലെങ്കിലും അടുത്ത ആഴ്ച കളിക്കാൻ ആയേക്കില്ല.

പാലസിന് എതിരായ മത്സരത്തിനിടെ ഓവർ സ്ട്രെച് ചെയ്ത് വീണതാണ് ജിസൂസിന് വിനയായത്. അഗ്യൂറോക്ക് മുന്നിൽ മത്സരം ആരംഭിച്ച ജിസൂസിന് പക്ഷെ തുടക്കത്തിൽ തന്നെ പരിക്കേറ്റ് പിന്മാറേണ്ടി വന്നിരുന്നു. കരഞ്ഞുകൊണ്ടാണ് യുവ താരം മൈതാനം വിട്ടത്. ഡു ബ്രെയ്‌നെ സ്ട്രെച്ചറിൽ കളം വിട്ടെങ്കിലും ഭാഗ്യം കൊണ്ട് കാര്യമായ പരിക്കിലാതെ രക്ഷപെട്ടു. എങ്കിലും വരും ദിവസങ്ങളിൽ മാത്രമേ താരത്തിന് ഏറെ നാൾ വിശ്രമം വേണ്ടി വരുമോ ഇല്ലയോ എന്ന് പറയാനാവൂ എന്നും ഗാർഡിയോള പ്രതികരിച്ചിട്ടുണ്ട്. നേരത്തെ പാലസിനെതിരെ ഗോൾ രഹിത സമനില വഴങ്ങിയ സിറ്റിക്ക് തുടർച്ചയായ 18 ജയങ്ങളുടെ ജൈതയാത്ര അവസാനിപ്പിക്കേണ്ടി വന്ന മത്സരത്തിൽ ഭാഗ്യം കൊണ്ടാണ് തോൽവിയിൽ നിന്ന് അവർ രക്ഷപ്പെട്ടത്. 90 ആം മിനുട്ടിലെ പാലസ് പെനാൽറ്റി എഡേഴ്സൻ തടുക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിവാദ പെനാൽറ്റിയിൽ സമനില വഴങ്ങി ഗണ്ണേഴ്‌സ്

റഫറി മൈക്ക് ഡീൻ അനുവദിച്ച വിവാദ പെനാൽറ്റിയിൽ ആഴ്സണലിന് വെസ്റ്റ് ബ്രോമിനെതിരെ സമനില കൊണ്ട് തൃപ്തിപെടേണ്ടി വന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയ മത്സരത്തിൽ 89 ആം മിനുട്ടിലാണ് വെസ്റ്റ് ബ്രോം വിവാദ തീരുമാനത്തിലൂടെ പെനാൽറ്റി നേടിയത്. 2 പോയിന്റ് നഷ്ടപെടുത്തിയതോടെ ആഴ്സണൽ 38 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്‌. 16 പോയിന്റ് ഉള്ള വെസ്റ്റ് ബ്രോം 19 ആം സ്ഥാനത് തുടരും.

വെങ്ങറുടെ റെക്കോർഡ് 811 ആം ലീഗ് മത്സരത്തിൽ 83 ആം മിനുട്ടിൽ അലക്‌സി സാഞ്ചസിന്റെ ഫ്രീകിക്ക് ജെയിംസ് മക്ളീന്റെ ദേഹത്ത് തട്ടി വലയിൽ പതിച്ചതോടെ ആഴ്സണൽ ഏക ഗോളിന്റെ ജയം ഉറപ്പിച്ചതാണ്. പക്ഷെ 89 ആം മിനുട്ടിൽ കാലം ചേമ്പേഴ്‌സ് ബോക്സിൽ പന്ത് കൈകൊണ്ട് തടുത്തതിന് റഫറി വെസ്റ്റ് ബ്രോമിന് പെനാൽറ്റി നൽകി. ആഴ്സണൽ താരങ്ങൾ പ്രതിഷേധിചെങ്കിലും ഫലം ഉണ്ടായില്ല. ജെ റോഡ്രിഗസിന്റെ കിക്ക് വലയിലായതോടെ സ്കോർ 1-1.  റിപ്ലെകളിൽ ചേംബേഴ്സിന്റേത് മനഃപൂർവമായ ഹാൻഡ് ബോൾ അല്ലായിരുന്നു എന്ന് വ്യക്തമായിരുന്നു. ആഴ്സണൽ താരം പീറ്റർ ചെക്കും, പരിശീലകൻ വെങ്ങറും മത്സരത്തിന് ശേഷം റഫറിമാർക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. മൂന്നാം തിയതി ചെൽസിക്ക് എതിരെയാണ് ആഴ്സണലിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version