ജോ വില്ലോക്കിന്റെ ഗോളിൽ വെസ്റ്റ് ഹാമിനെ തളച്ച് ന്യൂ കാസ്റ്റിൽ

പ്രീമിയർ ലീഗിൽ പരാജയം അറിയാതെയുള്ള ന്യൂ കാസ്റ്റിൽ കുതിപ്പ് തുടരുന്നു. തുടർച്ചയായ നാലാം ജയം നേടാൻ ആയില്ലെങ്കിലും ആദ്യ നാലിലേക്ക് ലക്ഷ്യം വച്ച് എത്തിയ വെസ്റ്റ് ഹാമിനെ 1-1 നു ആണ് ന്യൂ കാസ്റ്റിൽ തളച്ചത്. പന്ത് കൈവശം വക്കുന്നതിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ന്യൂ കാസ്റ്റിൽ മുൻതൂക്കം കണ്ട മത്സരത്തിൽ വെസ്റ്റ് ഹാം പതുക്കെ മത്സരത്തിൽ തിരിച്ചു വന്നു. ഇടക്ക് അതുഗ്രൻ ഫോമിലുള്ള ജെറാഡ് ബോവന്റെ ശ്രമം ബാറിൽ തട്ടിയാണ് മടങ്ങിയത്. 32 മത്തെ മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിൽ നിന്നു ബോക്സിലേക്ക് ഒരു അവിശ്വസനീയ ക്രോസ് നൽകിയ ക്രസ്വല്ലിന്റെ പാസിൽ നിന്നു ഹെഡറിലൂടെ ക്രെയിഗ് ഡോസൻ ആണ് വെസ്റ്റ് ഹാമിനെ മത്സരത്തിൽ മുന്നിലെത്തിച്ചത്.

തുടർച്ചയായ രണ്ടാം മത്സരത്തിൽ ആയിരുന്നു വെസ്റ്റ് ഹാം പ്രതിരോധ താരം ഗോൾ നേടുന്നത്. ഗോൾ വഴങ്ങിയ ശേഷവും മികച്ച പ്രകടനം ആണ് ന്യൂ കാസ്റ്റിൽ നടത്തിയത്. മധ്യനിരയിൽ മികച്ച പ്രകടനം ആണ് മുൻ ആഴ്‌സണൽ താരമായ ജോ വില്ലോക്ക് നടത്തിയത്. പലപ്പോഴും ബോക്സിലേക്ക് എത്തിയ വില്ലോക്ക് വെസ്റ്റ് ഹാമിനു പ്രശ്നങ്ങൾ സൃഷ്ടിച്ചു. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് ഡക്ലൻ റൈസിന്റെ അബദ്ധം മുതലെടുത്ത വില്ലോക്ക് തന്നെ ബ്ലോക്ക് ചെയ്ത 2 വെസ്റ്റ് ഹാം താരങ്ങളെ മറികടന്നു ന്യൂ കാസ്റ്റിലിന് സമനില നൽകി. രണ്ടാം പകുതിയിൽ ഗോൾ നേടാനുള്ള ഇരു ടീമുകളുടെയും ശ്രമം ഇരു പ്രതിരോധത്തിലും തട്ടി മടങ്ങി. അവസാന നിമിഷങ്ങളിൽ റെക്കോർഡ് തുകക്ക് ടീമിൽ എത്തിച്ച ബ്രൂണോയെയും ന്യൂ കാസ്റ്റിൽ കളത്തിൽ ഇറക്കി. സമനിലയോടെ ലീഗിൽ വെസ്റ്റ് ഹാം അഞ്ചാം സ്ഥാനത്തും ന്യൂ കാസ്റ്റിൽ പതിനേഴാം സ്ഥാനത്തും തുടരും. തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന ന്യൂ കാസ്റ്റിലിന് ഈ സമനില നേട്ടം തന്നെയാണ്.

ട്രാൻസ്ഫർ വിപണിയിൽ എങ്ങും ന്യൂ കാസ്റ്റിൽ, ബ്രൈറ്റന്റെ മികച്ച പ്രതിരോധ താരത്തെയും സ്വന്തമാക്കി

സൗദി അറേബ്യയുടെ കിരീട അവകാശി ക്ലബ് ഏറ്റെടുത്ത ശേഷം പ്രീമിയർ ലീഗിൽ നിന്നു തരം താഴ്ത്തൽ ഒഴിവാക്കാൻ ട്രാൻസ്ഫർ വിപണിയിൽ പൈസ വാരി എറിഞ്ഞു ന്യൂ കാസ്റ്റിൽ യുണൈറ്റഡ്. പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗം ആയി ബ്രൈറ്റനിൽ നിന്നു അവരുടെ മികച്ച പ്രതിരോധ താരം ഡാൻ ബേർണിനെയാണ് ന്യൂ കാസ്റ്റിൽ നിലവിൽ ടീമിൽ എത്തിച്ചത്.

ഏതാണ്ട് 15 മില്യൺ യൂറോക്ക് ആയിരിക്കും സെന്റർ ബാക്ക് ആയും ലെഫ്റ്റ് ബാക്ക് ആയും കളിക്കാൻ കഴിവുള്ള താരത്തെ ന്യൂ കാസ്റ്റിൽ സ്വന്തമാക്കുന്നത്. ഹെഡറുകളിലും മികവ് പുലർത്തുന്ന ഡാൻ ബേർൺ കടുത്ത ന്യൂ കാസ്റ്റിൽ യുണൈറ്റഡ് ആരാധകൻ കൂടിയാണ്, ക്ലബിന്റെ സീസൺ ടിക്കറ്റ് ഹോൾഡർ കൂടിയായ താരത്തിന് ക്ലബിനെ തരം താഴ്ത്തലിൽ നിന്നു രക്ഷിക്കാൻ ആവുമോ എന്നു കണ്ടറിയണം

കൊറോണ വൈറസ് ബാധ; ന്യൂകാസിൽ യുണൈറ്റഡ് – സൗതാമ്പ്ടൺ മത്സരം മാറ്റിവെച്ചു

പ്രീമിയർ ലീഗിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് ന്യൂകാസിലും സൗതാമ്പ്ടണും തമ്മിൽ നടക്കേണ്ട മത്സരം മാറ്റിവെച്ചു. ന്യൂകാസിൽ ടീമിൽ കൊറോണ കേസുകൾ കൂടിയതും താരങ്ങളുടെ പരിക്കുമാണ് ഞായറഴ്ച നടക്കേണ്ട മത്സരം മാറ്റിവെക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന ന്യൂകാസിൽ യുണൈറ്റഡിന്റെ എവർട്ടണെതിരായ മത്സരവും ഇതേ കാരണം കൊണ്ട് മാറ്റിവച്ചിരുന്നു. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിന് 8 താരങ്ങളെ മാത്രമാണ് പകരക്കാരുടെ ബെഞ്ചിൽ ഇരുത്താൻ ന്യൂ കാസിൽ യൂണൈറ്റഡിനായത്. തുടർന്നാണ് ന്യൂ കാസിൽ യുണൈറ്റഡ് മത്സരം മാറ്റിവെക്കാൻ പ്രീമിയർ ലീഗിനോട് അഭ്യർത്ഥിച്ചത്.

ആഴ്‌സണൽ യുവതാരം ന്യൂ കാസിൽ യുണൈറ്റഡിലേക്ക്

ആഴ്‌സണൽ യുവതാരം ജോ വില്ലോക്കിനെ സ്വന്തമാക്കി ന്യൂ കാസിൽ യുണൈറ്റഡ്. ഏകദേശം 25 മില്യൺ പൗണ്ട് നൽകിയാണ് താരത്തെ ന്യൂ കാസിൽ ആഴ്‌സണലിൽ നിന്ന് സ്വന്തമാക്കുന്നത്. അടുത്ത ഞായറാഴ്ച നടക്കുന്ന വെസ്റ്റ്ഹാമിനെതിരായ സീസണിലെ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിന് മുൻപ് താരത്തിന്റെ ട്രാൻസ്ഫർ പൂർത്തിയാക്കാനാണ് ന്യൂ കാസിൽ ശ്രമം.

കഴിഞ്ഞ ജനുവരി മുതൽ ആഴ്സണലിൽ നിന്ന് ന്യൂ കാസിലിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ച വില്ലോക്ക് അവർക്ക് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തുടർന്നാണ് താരത്തെ സ്ഥിരം കരാറിൽ സ്വന്തമാക്കാൻ ന്യൂ കാസിൽ ശ്രമം തുടങ്ങിയത്. ന്യൂ കാസിലിന് വേണ്ടി 14 മത്സരങ്ങൾ കളിച്ച വില്ലോക്ക് 8 ഗോളുകളും നേടിയിരുന്നു.

പത്ത് പേരായി ചുരുങ്ങിയ വെസ്റ്റ്ഹാമിനെതിരെ ജയിച്ച് കയറി ന്യൂ കാസിൽ യുണൈറ്റഡ്

പ്രീമിയർ ലീഗിൽ ടോപ് ഫോറിൽ കുതിപ്പ് തുടരുന്ന വെസ്റ്റ് ഹാം യുണൈറ്റഡിന് ഞെട്ടിക്കുന്ന തോൽവി. ന്യൂ കാസിൽ യുണൈറ്റഡ് ആണ് വെസ്റ്റ്ഹാമിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്. മത്സരത്തിന്റെ ഭൂരിഭാഗ സമയവും 10 പേരുമായി കളിച്ച വെസ്റ്റ് ഹാം മത്സരത്തിൽ മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും അവാന മിനിറ്റുകളിൽ വഴങ്ങിയ ഗോളിൽ തോൽവി സമ്മതിക്കുകയായിരുന്നു.

മത്സരത്തിന്റെ 36ആം മിനുട്ടിലാണ് മത്സരത്തിൽ നിർണ്ണായകമായ ചുവപ്പ് കാർഡ് പിറന്നത്. മത്സരത്തിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട് ഡോസൺ പുറത്തുപോവുകയും തുടർന്ന് ന്യൂ കാസിൽ ഡിയോപ്പിന്റെ സെൽഫ് ഗോളിൽ ലീഡ് നേടുകയുമായിരുന്നു. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ ന്യൂ കാസിൽ തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. വെസ്റ്റ്ഹാം ഗോൾ കീപ്പർ ഫാബിയാൻസ്കിയുടെ പിഴവ് മുതലെടുത്ത് ജോയലിന്റൺ ആണ് ഗോൾ നേടിയത്.

എന്നാൽ രണ്ടാം പകുതിയിൽ 10 പേരായി ചുരുങ്ങിയിട്ടും മികച്ച തിരിച്ചു വരവ് നടത്തിയ വെസ്റ്റ്ഹാം 2 ഗോൾ തിരിച്ചടിച്ചു. ഡിയോപ്പിലൂടെ ആദ്യ ഗോൾ നേടിയ വെസ്റ്റ്ഹാം ലിംഗാർഡിന്റെ പെനാൽറ്റി ഗോളിലൂടെ സമനിലയും പിടിക്കുകയായിരുന്നു. എന്നാൽ വെസ്റ്റ്ഹാമിന്റെ സമനിലേക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ന്യൂ കാസിലിനു വേണ്ടി പകരക്കാരനായി ഇറങ്ങിയ വില്ലോക്ക് ഒരു ഹെഡറിലൂടെ അവർക്ക് വിജയ ഗോൾ നേടികൊടുക്കുകയായിരുന്നു. ജയത്തോടെ റെലെഗേഷൻ ഭീഷണിയിൽ നിന്ന് കരകയറാനും ന്യൂ കാസിൽ യൂണൈറ്റഡിനായി. അതെ സമയം ഇന്നത്തെ തോൽവി വെസ്റ്റ്ഹാമിന്റെ ടോപ് ഫോർ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ്.

ഗോളടിച്ച് തുടങ്ങി വെർണർ, ന്യൂ കാസിലിനെതിരെയും ജയം തുടർന്ന് ചെൽസി

പ്രീമിയർ ലീഗിൽ ന്യൂ കാസിലിനെതിരെ മികച്ച ജയവുമായി ചെൽസി. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം. ജയത്തോടെ ലിവർപൂളിനെയും വെസ്റ്റ് ഹാമിനെയും മറികടന്ന് ടോപ് ഫോറിൽ എത്താനും ചെൽസിക്കായി.

മത്സരത്തിന്റെ തുടക്കത്തിൽ ടാമി അബ്രഹാമിന് പരിക്കേറ്റ് പുറത്തുപോയത് ചെൽസിക്ക് തിരിച്ചടിയായെങ്കിലും പകരക്കാരനായി വന്ന ഒലിവിയർ ജിറൂദിലൂടെ ചെൽസി ഗോളടി തുടങ്ങുകയായിരുന്നു. ടിമോ വെർണറിന്റെ മികച്ച മുന്നേറ്റത്തിനൊടുവിലാണ് ജിറൂദ് ചെൽസിയുടെ ആദ്യ ഗോൾ നേടിയത്. അധികം താമസിയാതെ കഴിഞ്ഞ 14 മത്സരങ്ങളിൽ പ്രീമിയർ ലീഗിൽ ഗോൾ കണ്ടെത്താൻ വിഷമിക്കുന്ന ടിമോ വെർണറിലൂടെ ചെൽസി ലീഡ് ഇരട്ടിയാക്കി.

തുടർന്ന് രണ്ടാം പകുതിയിൽ ന്യൂ കാസിൽ യുണൈറ്റഡ് ഉണർന്നു കളിച്ചെങ്കിലും മികച്ച പ്രതിരോധം തീർത്ത് ചെൽസി ജയം നേടുകയായിരുന്നു. പുതിയ പരിശീലകൻ തോമസ് ടൂഹലിന് കീഴിൽ ചെൽസിയുടെ തുടർച്ചയായ നാലാമത്തെ പ്രീമിയർ ലീഗ് ജയമായിരുന്നു.

ഡബിൾ അടിച്ച് വിൽസൺ, ന്യൂ കാസിലിനോട് തോറ്റ് എവർട്ടൺ

കാലം വിൽസൺ നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ എവർട്ടണെ തോൽപ്പിച്ച് ന്യൂ കാസിൽ യുണൈറ്റഡ്. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു ന്യൂ കാസിൽ യുണൈറ്റഡ് എവർട്ടണെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ 9 മത്സരങ്ങളിൽ നിന്ന് ന്യൂ കാസിൽ യുണൈറ്റഡിന്റെ ആദ്യ ജയം കൂടിയായിരുന്നു ഇത്. തോൽവിയോടെ അഞ്ചാം സ്ഥാനത്ത് എത്താനുള്ള സുവർണാവസരമാണ് എവർട്ടൺ നഷ്ട്ടപെടുത്തിയത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ഷെൽവിയുടെ കോർണറിൽ നിന്ന് ഹെഡറിലൂടെയാണ് വിൽസൺ ആദ്യ ഗോൾ നേടിയത്. തുടർന്ന് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ സമനില ഗോളിനായി എവർട്ടൺ ശ്രമിക്കുന്നതിനിടെയാണ് വിൽസൺ രണ്ടാമത്തെ ഗോൾ നേടി മത്സരത്തിൽ ന്യൂ കാസിലിന്റെ ജയം ഉറപ്പിച്ചത്. പ്രീമിയർ ലീഗിൽ മോശം ഫോമിൽ തുടരുന്ന ന്യൂ കാസിലിന് ആശ്വാസം നൽകുന്നതാണ് എവർട്ടനെതിരായ ജയം.

പ്രീമിയർ ലീഗ് കിരീട പോരാട്ടം ആവേശത്തിലേക്ക്, സമനിലയിൽ കുടുങ്ങി ലിവർപൂൾ

പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് ലീഡ് വർദ്ധിപ്പിക്കാനുള്ള സുവർണ്ണാവസരം നഷ്ടപ്പെടുത്തി ലിവർപൂൾ. ന്യൂ കാസിലിനെതിരെ നടന്ന മത്സരത്തിൽ ഗോൾ രഹിത സമനിലയിൽ കുടുങ്ങിയതോടെയാണ് പ്രീമിയർ ലീഗിന്റെ തലപ്പത്ത് ലീഡ് വർദ്ധിപ്പിക്കാനുള്ള സുവർണ്ണാവസരം ലിവർപൂൾ നഷ്ടപ്പെടുത്തിയത്.

ലിവർപൂൾ താരം മുഹമ്മദ് സല 2 സുവർണ്ണാവസരങ്ങൾ നഷ്ട്ടപെടുത്തിയതാണ് ലിവർപൂളിന് തിരിച്ചടിയായത്. കൂടാതെ ഗോൾ പോസ്റ്റിൽ ന്യൂ കാസിൽ ഗോൾ കീപ്പർ കാൾ ഡാർലോയുടെ മികച്ച രക്ഷപെടുത്തലുകളും ന്യൂ കാസിലിന് തുണയായി.

നിലവിൽ 16 മത്സരങ്ങളിൽ നിന്ന് 33 പോയിന്റാണ് ലിവർപൂളിന് ഉള്ളത്. എന്നാൽ ഒരു മത്സരം കുറച്ചു കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിന് മൂന്ന് പോയിന്റ് പിറകിലാണ്. ഇതോടെ പ്രീമിയർ ലീഗ് കിരീട പോരാട്ടം ആവേശകരമാവുമെന്ന് ഉറപ്പാണ്.

ഫ്രീകിക്ക് ഗോളിൽ വോൾവ്‌സിനെതിരെ സമനില പിടിച്ച് ന്യൂകാസിൽ

പ്രീമിയർ ലീഗിൽ അവസാന മിനിറ്റിൽ നേടിയ ഗോളിൽ വോൾവ്‌സിനെ സമനിലയിൽ തളച്ച് ന്യൂ കാസിൽ യുണൈറ്റഡ്. ജേക്കബ് മർഫിയുടെ ഫ്രീ കിക്ക്‌ ഗോളിലാണ് മത്സരത്തിന്റെ 88ആം മിനുട്ടിൽ ന്യൂ കാസിൽ സമനില പിടിച്ചത്. സമനിലയിൽ കുടുങ്ങിയതോടെ ടോപ് ഫോറിലേക്ക് എത്താനുള്ള അവസരമാണ് വോൾവ്‌സിന് നഷ്ടമായത്. അതെ സമയം പോയിന്റ് പട്ടികയിൽ ന്യൂകാസിൽ പതിനാലാം സ്ഥാനത്താണ്.

ഒപ്പത്തിനൊപ്പമാണ് ആദ്യ പകുതിയിൽ ഇരു ടീമുകളും പോരാടിയത്. എന്നാൽ രണ്ടാം പകുതിയിൽ വോൾവ്‌സ് കൂടുതൽ മികച്ചു നിൽക്കുകയും ഗോൾ നേടുകയും ചെയ്തു. മത്സരത്തിന്റെ 80ആം മിനുട്ടിൽ റൗൾ ജിമിനെസിലൂടെയാണ് വോൾവ്‌സ് ഗോൾ നേടിയത്. എന്നാൽ ആ ലീഡ് നിലനിർത്താൻ വോൾവ്‌സിനായില്ല. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ ജേക്കബ് മർഫിയിലൂടെ ന്യൂകാസിൽ സമനില പിടിക്കുകയായിരുന്നു.

ആഴ്‌സണലിൽ നിന്ന് റോബ് ഹോൾഡിങ്ങിനെ സ്വന്തമാക്കാൻ ന്യൂ കാസിൽ ശ്രമം

ആഴ്സണലിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ റോബ് ഹോൾഡിങ്ങിനെ സ്വന്തമാക്കാൻ ന്യൂ കാസിൽ ശ്രമം. ലില്ലെയിൽ നിന്ന് ഗബ്രിയൽ വരുന്നതോടെ ആഴ്‌സണലിൽ അവസരം കുറയുന്നത് മുൻപിൽ കണ്ടാണ് റോബ് ഹോൾഡിങ് ടീം മാറാൻ ശ്രമം നടത്തുന്നത്.

ഇന്നലെ ലിവർപൂളിനെതിരെ നടന്ന കമ്യൂണിറ്റി ഷീൽഡ് മത്സരത്തിൽ ആദ്യ ഇലവനിൽ താരത്തിന് സ്ഥാനം ലഭിച്ചിരുന്നു. പരിക്ക് കാരണം കൂടുതൽ സമയവും കളത്തിന് പുറത്തായിരുന്നു റോബ് ഹോൾഡിങ് കഴിഞ്ഞ രണ്ട് സീസണുകളിൽ 18 പ്രീമിയർ ലീഗ് മത്സരങ്ങൾ മാത്രമാണ് കളിച്ചത്. ഹോൾഡിങ്ങിനെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ രംഗത്ത് ഉണ്ടെങ്കിലും ന്യൂ കാസിൽ ആണ് നിലവിൽ മുൻപന്തിയിൽ ഉള്ളത്.

ജയത്തോടെ സീസൺ അവസാനിപ്പിച്ച് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ

പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ച് ഇറങ്ങിയ ലിവർപൂളിന് ജയം. ന്യൂ കാസിലിനെയാണ് ലിവർപൂൾ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. ഇതോടെ പ്രീമിയർ ലീഗ് കിരീടം നേടിയ സീസൺ വിജയത്തോടെ അവസാനിപ്പിക്കാൻ ലിവർപൂളിനായി. മുഹമ്മദ് സല, സാദിയോ മാനെ, ഫിർമിനോ എന്നിവരെ ബെഞ്ചിൽ ഇരുത്തിയാണ് ലിവർപൂൾ മത്സരം ആരംഭിച്ചത്.

എന്നാൽ ലിവർപൂളിന് തുടക്കത്തിൽ കാര്യങ്ങൾ അനായാസമായിരുന്നില്ല. ആദ്യ മിനുട്ടിൽ തന്നെ ഗെയ്‌ലിന്റെ ഗോളിലൂടെ ന്യൂ കാസിലാണ് മുൻപിൽ എത്തിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് വാൻ ഡൈകിന്റെ ഗോളിലൂടെ ലിവർപൂൾ സമനില പിടിക്കുകയായിരുന്നു.

തുടർന്ന് രണ്ടാം പകുതിയുടെ 59ആം മിനുട്ടിൽ ഒറിഗിയും 89ആവും മിനുട്ടിൽ മാനെയുടെയും ഗോളിലൂടെ ലിവർപൂൾ ജയത്തോടെ സീസൺ അവസാനിപ്പിച്ചു. ജയത്തോടെ പ്രീമിയർ ലീഗ് സീസണിൽ 99 പോയിന്റ് നേടാനും ലിവർപൂളിനായി.  ന്യൂ കേസിൽ 44 പോയിന്റുമായി 13ആം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്.

സൗദിയും ന്യൂകാസിലും അനേകായിരം നൂലാമാലകളും

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിയന്ത്രണത്തിലുള്ള സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ന്യൂകാസ്റ്റിൽ യുണൈറ്റഡ്നെ വാങ്ങുന്നതാണ് ലോക്ക് ഡൌൺ കാലത്തെ ബിഗ് ന്യൂസ്. 300 മില്യൺ പൗണ്ടിന്റെ (ഏകദേശം 2855 കോടി രൂപ) ഏറ്റെടുക്കൽ അവസാന ഘട്ടത്തിൽ എത്തി നിൽക്കെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് പേരുകേട്ട സൗദി ഗവർമെന്റിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ഗൂഢ നീക്കം എന്നാരോപിച്ചു ഇതിനെതിരെ പ്രതിഷേധങ്ങളും ശക്തമാകുന്നുണ്ട്.

കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കും സ്ത്രീ സ്വാതന്ത്ര്യ നിഷേധങ്ങൾക്കും കുപ്രസിദ്ധിയാര്ജിച്ച സൗദി ഭരണകർത്താക്കളെ ലോകം മുഴുവൻ ഉറ്റു നോക്കുന്ന, ബ്രിട്ടീഷ് അഭിമാനത്തിന്റെ പ്രതീകമായ പ്രീമിയർ ലീഗിന്റെ ഭാഗമാക്കുന്നതിനെതിരെ വിവിധ തലങ്ങളിൽ നിന്നുയരുന്ന മുറുമുറുപ്പുകൾ കൊറോണയുടെ പശ്ചാത്തലത്തിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്ന നിരീക്ഷണവും ഉണ്ട്. മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റർനാഷണൽ ഈ നീക്കം തടയാനാവശ്യപ്പെട്ടു ഔദ്യോഗികമായി തന്നെ പ്രീമിയർ ലീഗിനെ സമീപിച്ചിരുന്നു. ന്യൂ കാസ്റ്റിൽ സ്റ്റാഫിനും ഫാൻസിനും അഭിസംബോധന ചെയ്ത ഒരു കത്തിലൂടെ സൗദിയുടെ കുറ്റ കൃത്യങ്ങൾ എണ്ണിയെണ്ണിപ്പറയുകയും എതിരെ ശബ്ദമുയർത്താൻ ആഹ്വാനം ചെയ്യുകയും ചെയ്തു അവർ.

തുർക്കിയിലെ സൗദി എംബസിയിൽ വെച്ച് കൊല്ലപ്പെട്ട ജേര്ണലിസ്റ് ജമാൽ കഷോഗിയുടെ പ്രതിശ്രുതവധു ഈ ഏറ്റെടുക്കൽ പ്രീമിയർ ലീഗിനെ കളങ്കപ്പെടുത്തുകയും ഗുരുതര കുറ്റകൃത്യങ്ങൾ മൂടി വെക്കുന്നതിൽ സൗദിയുടെ കൂട്ടുപ്രതികളാക്കുകയും ചെയ്യും എന്ന് മുന്നറിയിപ്പ് നൽകുകയുണ്ടായി. മറ്റൊരു പ്രധാന നീക്കമുണ്ടായത് പ്രീമിയർ ലീഗിന്റെ മിഡിലീസ്റ്-ഉത്തര ആഫ്രിക്കൻ സംപ്രേഷണാവകാശികളായ beIn സ്പോർട്സിന്റെ ഭാഗത്തു നിന്നാണ്. PSG ചെയര്മാൻ നാസ്സർ അൽഖലൈഫിയുടെ ഉടമസ്ഥതിയിലുള്ള ഖത്തർ ആസ്ഥാനമായ beIn തങ്ങളുടെ ഉപഗ്രഹ സിഗ്നൽ മോഷ്ടിച്ച് സംപ്രേഷണം ചെയ്യുന്നതിനെതിരെ സൗദി കമ്പനി beOutQ നെതിരെ ദീർഘനാളായി നിയമയുദ്ധത്തിലാണ്. സൗദി-ഖത്തർ രാഷ്ട്രീയ അസ്വാരസ്യങ്ങൾ കാരണം beOutQ നെതിരെ സൗദി കണ്ണടക്കുന്നു അല്ലെങ്കിൽ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് വസ്തുത. ഇക്കാരണം കൊണ്ട് തന്നെ സൗദിയെ പൈറസി വാച്ച് ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഈ ഫെബ്രുവരിയിൽ പ്രീമിയർ ലീഗ് അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. beOutQ സ്പോർട്സും അവരെ പിന്തുണക്കുന്നവരും നിങ്ങൾക്ക് ഭീമമായ വരുമാന നഷ്ടത്തിന് കാരണമായിട്ടുണ്ട് ഭാവിയിലും നിങ്ങളുടെ വരുമാനത്തിൽ അവർ കൈ കടത്തുമെന്ന് beIn എല്ലാ പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കും കത്തയച്ചിട്ടുണ്ട്.

ഇതൊക്കെയാണെങ്കിലും വില്പനയിൽ ഇടപെടാൻ ബ്രിട്ടീഷ് ഗവർമെന്റോ ബന്ധപ്പെട്ടവരോ തയ്യാറായിട്ടില്ല. വില്പനയുടെ ഭാഗമായി തിരിച്ചു കൊടുക്കേണ്ടാത്ത അഡ്വാൻസ് 17 മില്യൺ നിലവിലെ ഉടമ മൈക്ക് ആഷ്ലി കൈപറ്റിക്കഴിഞ്ഞു. പ്രീമിയർ ലീഗിന്റെ ഭാഗത്തു നിന്നുള്ള നിർദിഷ്ട ഉടമകളുടെ സാമ്പത്തിക ഭദ്രതാ പരിശോധന മാത്രമാണ് അവസാന കടമ്പ. ഏറ്റെടുക്കാനും ശേഷമുള്ള നടത്തിപ്പിനുമുള്ള സാമ്പത്തിക ശേഷിയുണ്ടോന്നുള്ള ഈ ടെസ്റ്റ് സൗദി ഉടമകളുടെ കാര്യത്തിൽ വെറും ചടങ്ങ് മാത്രമാണ്.

വില്പന പ്രാവർത്തികമാകുന്നതോടെ റഷ്യൻ പണം ചെൽസിയിലും അബുദാബി പണം മാഞ്ചസ്റ്റർ സിറ്റിയിലും വരുത്തിയ തരത്തിലുള്ള മാറ്റം ന്യൂകാസിലിലും ആരാധകർ പ്രതീക്ഷിക്കുന്നു. ലോകത്തെ മുൻനിര താരങ്ങൾ വരും സീസണുകളിൽ കറുപ്പും വെളുപ്പും അണിഞ്ഞു മാഗ്പൈസിനായി അണിനിരന്നാൽ അത്ഭുദപ്പെടാനില്ല. മാഞ്ചെസ്റ്റെർ സിറ്റിക്കും ഖത്തർ നിക്ഷേപത്തിലൂടെ PSG ക്കും ശേഷം ഗൾഫ് എണ്ണപ്പണത്തിന്റെ യൂറോപ്പ്യൻ ഫുട്ബാളിലേക്കുള്ള മാസ്സ് എൻട്രിയാകും ഇത്. തൊണ്ണൂറുകളുടെ തുടക്കത്തിൽ പ്രീമിയർ ലീഗിലെ പ്രബല ശക്തികളായിരുന്ന ന്യൂ കാസിലിനു പ്രതാപകാലത്തിന്റെ തിരിച്ചു വരവും

Exit mobile version