2026 ലോകകപ്പിന് ശേഷം ഫ്രാൻസ് പരിശീലക സ്ഥാനത്തേക്ക് വരാൻ ആഗ്രഹമുണ്ടെന്ന് സിദാൻ


2026 ലെ ഫിഫ ലോകകപ്പിന് ശേഷം ഫ്രഞ്ച് ദേശീയ ഫുട്ബോൾ ടീമിന്റെ അടുത്ത പരിശീലകനാകാനുള്ള ആഗ്രഹം സിനദിൻ സിദാൻ പ്രകടിപ്പിച്ചു. ഈ ജോലി ഒരു “സ്വപ്നം” ആണെന്നും അതിനായി “കാത്തിരിക്കാൻ വയ്യ” എന്നും അദ്ദേഹം പറഞ്ഞു. 52 കാരനായ ഫ്രഞ്ച് ഇതിഹാസം 2026 ലോകകപ്പിന് ശേഷം ദിദിയർ ദെഷാംപ്സിന് പിൻഗാമിയാകാൻ സാധ്യതയുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.


തിങ്കളാഴ്ച അഡിഡാസ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുക ആയിരുന്നു സിദാൻ, “ഫ്രഞ്ച് ടീമിന്റെ പരിശീലകനാകാൻ ഞാൻ യോഗ്യനാണെന്ന് തോന്നുന്നു. അവിടെ ഞാൻ കളിക്കുകയും ഏകദേശം 12, 13, 14 വർഷം ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. തീർച്ചയായും അതൊരു സ്വപ്നമാണ്. എനിക്ക് കാത്തിരിക്കാൻ വയ്യ.”


1998 ൽ ഫ്രാൻസിനെ ലോകകപ്പ് വിജയത്തിലേക്ക് നയിക്കുകയും 2000 ലെ യൂറോ കപ്പ് നേടാൻ സഹായിക്കുകയും ചെയ്ത സിദാൻ ദേശീയ ടീമുമായി ആഴത്തിലുള്ള ബന്ധം പങ്കുവെക്കുന്നു. അദ്ദേഹത്തിന്റെ മുൻ സഹതാരവും നിലവിലെ പരിശീലകനുമായ ദെഷാംപ്സ് 2012 മുതൽ ടീമിൻ്റെ ചുമതല വഹിക്കുന്നു. 2018 ൽ ലോകകപ്പ് നേടിയ അദ്ദേഹം യൂറോ 2016 ലും 2022 ലെ ലോകകപ്പിലും ഫൈനലിൽ എത്തിയിരുന്നു.
2026 ലോകകപ്പിന് ശേഷം ദെഷാംപ്സ് സ്ഥാനമൊഴിയാൻ ഒരുങ്ങുന്നതിനാൽ സിദാനെ സ്വാഭാവിക പിൻഗാമിയായി കണക്കാക്കുന്നു.

പരിശീലകനെന്ന നിലയിൽ സിദാൻ റയൽ മാഡ്രിഡിനൊപ്പം മികച്ച വിജയങ്ങൾ നേടിയിട്ടുണ്ട്. ക്ലബ്ബിനെ തുടർച്ചയായി മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിലേക്കും രണ്ട് ലാ ലിഗ കിരീടങ്ങളിലേക്കും അദ്ദേഹം നയിച്ചു. എന്നിരുന്നാലും, 2021 ൽ റയൽ മാഡ്രിഡ് വിട്ടതിന് ശേഷം അദ്ദേഹം ഒരു പരിശീലക സ്ഥാനവും ഏറ്റെടുത്തിട്ടില്ല.


റയൽ മാഡ്രിഡിന് തന്നിൽ വിശ്വാസം ഇല്ലാത്തതുകൊണ്ടാണ് ക്ലബ് വിടുന്നതെന്ന് സിദാൻ

റയൽ മാഡ്രിഡിന് തന്നിൽ വിശ്വാസം ഇല്ലാത്തതുകൊണ്ടാണ് താൻ പരിശീലക സ്ഥാനം ഒഴിയുന്നതെന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിദാൻ. റയൽ മാഡ്രിഡ് ആരാധകർക്കായി എഴുതിയ കത്തിലാണ് ക്ലബ് വിടുന്നതിന്റെ കാരണം സിദാൻ വെളിപ്പെടുത്തിയത്. 20 വർഷം മുൻപ് താൻ റയൽ മാഡ്രിഡിൽ എത്തിയത് മുതൽ ആരാധകർ നൽകിയ പിന്തുണക്കും സ്നേഹത്തിനും സിദാൻ ആരാധകരോട് നന്ദി പറയുകയും ചെയ്തിട്ടുണ്ട്. 2018ൽ താൻ ക്ലബ് വിട്ടത് താൻ ഒരുപാട് കിരീടങ്ങൾ നേടിയതുകൊണ്ടാണെന്നും അതുകൊണ്ട് തന്നെ ആ സമയത്ത് ക്ലബ്ബിന്റെ സമീപനത്തിൽ മാറ്റം ആവശ്യമായിരുന്നെന്നും സിദാൻ പറഞ്ഞു.

എന്നാൽ അവസാന വർഷം ക്ലബ്ബിന്റെ ഭാഗത്ത് നിന്ന് തനിക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും ഇത് പരിശീലക സ്ഥാനം ഒഴിയാൻ കാരണമായെന്നും സിദാൻ പറഞ്ഞു. ദീർഘ കാലത്തേക്കുള്ള ഒരു ടീമിനെ വാർത്തെടുക്കാൻ തനിക്ക് ഒരു പിന്തുണയും റയൽ മാഡ്രിഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും സിദാൻ പറഞ്ഞു. റയൽ മാഡ്രിഡിന് കിരീടം നേടാനാവാതെ പോയ ഘട്ടത്തിൽ ക്ലബ് പ്രസിഡന്റ് പെരസ് തന്നെ വേണ്ട രീതിയിൽ പിന്തുണച്ചില്ലെന്നും സിദാൻ പറഞ്ഞു.

റയൽ മാഡ്രിഡ് യൂറോപ്പിന്റെ രാജാക്കന്മാരെന്ന് പെപ് ഗ്വാർഡിയോള

ലാ ലീഗ ടീം റയൽ മാഡ്രിഡിനെ പുകഴ്ത്തി മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. റയൽ മാഡ്രിഡ് യൂറോപ്പിന്റെ രാജാക്കന്മാരാണെന്ന് പറഞ്ഞുകൊണ്ടാണ് ഗ്വാർഡിയോള റയൽ മാഡ്രിഡിനെ അഭിനന്ദിച്ചത്. ചാമ്പ്യൻസ് ലീഗിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടാനിരിക്കെയാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകന്റെ പ്രതികരണം.

താൻ ഒരുപാട് തവണ പരിശീലകനായും കളിക്കാരനായും റയൽ മാഡ്രിഡിനെതിരെ കളിച്ചിട്ടുണ്ടെന്നും റയൽ മാഡ്രിഡ് ക്ലബ്ബിന്റെ ചരിത്രത്തോട് ആരാധന തോന്നിയിട്ടുണ്ടെന്നും ഗ്വാർഡിയോള പറഞ്ഞു. റയൽ മാഡ്രിഡ് നിരയിലുള്ള മികച്ച താരങ്ങളോട് മത്സരിക്കുക എളുപ്പമല്ലെന്നും മാഞ്ചസ്റ്റർ സിറ്റി നിരയിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത് ക്ലാഡിയോ ബ്രാവോ മാത്രമാണെന്നും ഗ്വാർഡിയോള പറഞ്ഞു.

നിലവിൽ അടുത്ത രണ്ട് വർഷത്തെ ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്ക് നേരിടുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗിൽ തുടരാൻ റയൽ മാഡ്രിഡിനെ മറികടക്കാനാണ്. ബുധനാഴ്ച ബെർണാബ്യൂവിൽ വെച്ചാണ് ഇരുടീമുകളും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് ആദ്യ പാദ മത്സരം.

റയൽ മാഡ്രിഡിന് തിരിച്ചടി, വീണ്ടും പരിക്കേറ്റ് ഹാമെസ് റോഡ്രിഗസ്

റയൽ മാഡ്രിഡിന് വീണ്ടും വില്ലനായി പരിക്ക്. സാന്റിയാഗോ ബെർണബ്യുവിൽ സിദാന് നേർടേണ്ടി വരുന്ന ഏറ്റവും വലിയ ചാലഞ്ച് താരങ്ങളുടെ പരിക്കായി മാറിയിരിക്കുന്നു‌. കൊളംബിയൻ സൂപ്പർ താരം ഹാമെസ് റോഡ്രിഗസ് ആണ് പരിക്കേറ്റ താരങ്ങളുടെ പട്ടികയിലേക്കുള്ള പുതിയ അഡീഷൻ. ഇന്റർനാഷണൽ ഡ്യൂട്ടിക്കിറങ്ങിയ റോഡ്രിഗസിന് കാൽമുട്ടിൽ പരിക്കേറ്റെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

പരിക്കിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. കൊളംബിയയുടെ പെറുവിനെതിരായ മത്സരത്തിൽ ഹാമെസ് റോഡ്രിഗസ് കളിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു. പരിക്കിനെ തുടർന്ന് ഏറെക്കാലം പുറത്തിരുന്ന റോഡ്രിഗസ് പൂർണമായും ഫിറ്റ്നസിലേക്കെത്തിയിട്ട് അധികകാലമായിട്ടില്ല. ഒക്ടോബർ 22 നു ശേഷം ഇതുവരെ ഹാമെസ് റോഡ്രിഗസ് റയലിനായി കളിച്ചിട്ടില്ല. ഗലറ്റസരായ്ക്കെതിരെ 12 മിനുട്ട് മാത്രമാണ് ഹാമെസ് റോഡ്രിഗസ് കളത്തിലിറങ്ങിയത്.

പ്രീ സീസണിൽ ഗോൾഫ് കളിച്ച് ബെയ്ൽ‍, പരിഹാസവുമായി സിദാൻ

റയൽ മാഡ്രിഡിലെ കലഹം വീണ്ടും പത്രതലക്കെട്ടുകളിൽ ഇടം നേടുന്നു. പരിശീലകൻ സിനദിൻ സിദാനും സൂപ്പർ താരം ഗാരെത് ബെയ്ലും തമ്മിലുള്ള പടലപ്പിണക്കം പരസ്യമായ രഹസ്യമാണ്. അടുത്ത സീസണിലേക്കുള്ള റയൽ സ്ക്വാഡിൽ വെൽഷ് താരം ഉണ്ടാവില്ലെന്നതുറപ്പാണ്. ചൈനീസ് സൂപ്പർ ലീഗിലേക്കൊരു നീക്കം ബെയ്ല് നടത്തിയെങ്കിലും അവസാന നിമിഷം കരാർ നടക്കാതെ പോവുകയായിരു‌ന്നു.

അതേ സമയം സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ടുകൾ അനുസരിച്ച് ഔഡി കപ്പിലെ റയൽ – ടോട്ടെൻഹാം മത്സരം നടക്കുന്നതിനിടയിൽ ഗാരെത് ബെയ്ല് ഗോൾഫ് കളിക്കുകയായിരുന്നു. ഇതിനെക്കുറിച്ച് പരിഹാസപൂർവ്വമായിരുന്നു സിദാന്റെ മറുപടി. ഗോൾഫ് ഗ്രൗണ്ടിൽ ചിലപ്പോൾ ബെയ്ല് പരിശീലനം നടത്തിക്കാണുമെന്നാണ് സിദാന്റെ പരിഹാസം. റയൽ മാഡ്രിഡുമായുള്ള കരാർ മൂന്ന് വർഷം കൂടെ ബാക്കിയുണ്ട് ബെയ്ലിന്. കഴിഞ്ഞ സീസണിൽ 14 ഗോളുകളും 6 അസിസ്റ്റുമാണ് ബെയ്ല് റയലിന് വേണ്ടി നേടിയത്.

സിദാന്റെ മകൻ ല ലിഗ വിട്ടു, ഇനി സ്വിസ്സ് ലീഗിൽ

സിനദിൻ സിദാന്റെ മകൻ എൻസോ സിദാൻ ഇനി സ്വിസ് ക്ലബ്ബായ ലൊസാനെയിൽ കളിക്കും. ല ലീഗായ ക്ലബായ ഡി പോർട്ടിവോ അലാവസിന്റെ താരമായ എൻസോ ക്ലബ്ബ്മായുള്ള കരാർ റദ്ദാക്കിയാണ് സ്വിസ് മണ്ണിൽ ഭാഗ്യ പരീക്ഷണത്തിന് മുതിരുന്നത്. ഈ സീസണിൽ വെറും രണ്ടു കളികളിൽ മാത്രമാണ് അലാവസ് സിദാന്റെ മകന് അവസരം നൽകിയത്. കൂടുതൽ കളി സമയം ലക്ഷ്യം വച്ചാണ് മധ്യനിര താരമായ എൻസോ സ്‌പെയിൻ വിടുന്നത്.

22 കാരനായ സിദാന്റെ മകൻ മധ്യനിര താരമാണ്. 2020 വരെയാണ് എൻസോ ലൊസാനെയുമായി കരാർ ഒപ്പിട്ടത്. നിലവിൽ സ്വിസ് സൂപ്പർ ലീഗിൽ അഞ്ചാം സ്ഥാനത്താണ്‌ ലൊസാനെ. ഈ നവംബർ മുതൽ പുതിയ ഉടമസ്ഥർക്ക് കീഴിലുള്ള ക്ളബ്ബ് യുറോപ്യൻ യോഗ്യത ലക്ഷ്യം വച്ചുള്ള പരിഷ്കരണത്തിന്റെ ഭാഗമായാണ് എൻസോ സിദാനെ ടീമിൽ എത്തിക്കുന്നത്. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലാണ് എൻസോ റയൽ മാഡ്രിസ് വിട്ട് അലാവസിൽ ചേർന്നത്. സ്‌പെയിനിൽ സിദാന്റെ മകനെന്ന മാധ്യമ ശ്രദ്ധയും മറ്റും 22 കാരന് കാര്യമായ പ്രകടനങ്ങൾ നടത്തുന്നതിൽ തടസമായിരുന്നു. സ്വിസ്സ് മണ്ണിൽ അമിത പ്രതീക്ഷകൾ ഇല്ലാത്ത ക്ലബ്ബിൽ കാര്യമായ പ്രകടനം നടത്തി യുറോപ്യൻ വമ്പന്മാരുടെ ശ്രദ്ധ പിടിക്കാൻ തന്നവയാവും എൻസോയുടെ ശ്രമം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version