ഐ.പി.എല്ലിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റുകൾ തികകുന്ന രണ്ടാമത്തെ താരമായി ചഹാൽ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റുകൾ നേടുന്ന ബൗളറായി രാജസ്ഥാൻ റോയൽസ് താരം യുസ്‌വേന്ദ്ര ചഹാൽ. ഇന്നലെ ലക്നൗ സൂപ്പര്‍ ജയന്റ്സിതിരെ നടന്ന മത്സരത്തിലാണ് ചഹാൽ ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ലക്നൗക്കെതിരെ നടന്ന മത്സരത്തിൽ ചഹാൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

മത്സരത്തിൽ 41 റൺസ് വഴങ്ങി ചഹാൽ 4 വിക്കറ്റ് വീഴ്ത്തിയിരുന്നു. 105 മത്സരങ്ങളിൽ നിന്ന് 150 വിക്കറ്റുകൾ വീഴ്ത്തിയ ലസിത് മലിംഗയാണ് ഏറ്റവും വേഗത്തിൽ 150 വിക്കറ്റുകൾ തികച്ച താരം. 118 ഐ.പി.എൽ മത്സരങ്ങളിൽ നിന്നാണ് ചഹാൽ 150 വിക്കറ്റുകൾ വീഴ്ത്തിയത്. ഡ്വെയ്ൻ ബ്രാവോ(137), അമിത് മിശ്ര(140), പിയുഷ് ചൗള(156) എന്നിവരാണ് വേഗത്തിൽ 150 വിക്കറ്റ് വീഴ്ത്തിയ താരങ്ങളിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉള്ളത്.

ക്വിന്റൺ ഡി കോക്കിന്റെ വിക്കറ്റാണ് ഏറ്റവും സന്തോഷം നൽകിയത് – ചഹാൽ

ഐപിഎലില്‍ ഇന്നലെ ചഹാല്‍ നേടിയ നാല് വിക്കറ്റുകളിൽ ക്വിന്റൺ ഡി കോക്കിന്റെ വിക്കറ്റാണ് തനിക്ക് ഏറെ സന്തോഷം നല്‍കിയതെന്ന് പറഞ്ഞ് യൂസുവേന്ദ്ര ചഹാൽ. താരത്തിന് മത്സരം മാറ്റി മറിക്കുവാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും ചഹാൽ വ്യക്തമാക്കി.

തന്റെ ഏറ്റവും വലിയ ശക്തി തന്റെ മനസ്സ് ആണെന്നും താന്‍ മത്സരത്തിന്റെ ഏത് ഘട്ടത്തിലും പന്തെറിയുവാന്‍ ആഗ്രഹിക്കുന്ന താരമാണെന്നും ചഹാല്‍ സൂചിപ്പിച്ചു. ആയുഷ് ബദോണി സ്റ്റെപ് ഔട്ട് ചെയ്യുന്നത് പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടെന്നും അതിനാൽ തന്നെ വൈഡ് ആയി പന്തെറിഞ്ഞാണ് താരത്തിന്റെ വിക്കറ്റ് നേടിയതെന്നും ചഹാല്‍ സൂചിപ്പിച്ചു.

ചഹാൽ ഇന്ത്യയിലെ ഇപ്പോളത്തെ ഏറ്റവും മികച്ച ലെഗ് സ്പിന്ന‍ർ, താരത്തിന് എപ്പോള്‍ വേണമെങ്കിലും പന്തെറിയാനാകും – സഞ്ജു സാംസൺ

ടി20യിലെ ഏത് സമയത്തും പന്തെറിയുവാന്‍ ശേഷിയുള്ള താരമാണ് യൂസുവേന്ദ്ര ചഹാല്‍ എന്നും ഒന്നാം ഓവറായാലും 20ാം ഓവറായാലും താരം പന്തെറിയുവാന്‍ ഇഷ്ടപ്പെടന്ന വ്യക്തിയാണെന്നും പറഞ്ഞ് രാജസ്ഥാന്‍ റോയൽസ് നായകന്‍ സഞ്ജു സാംസൺ.

ഇന്നലെ നാല് വിക്കറ്റ് നേടി മത്സരത്തിലെ താരമായി ചഹാല്‍ മാറിയിരുന്നു. ചഹാലിനെ അവസാന ഓവറുകളിൽ ഉപയോഗിക്കുക എന്നത് ടീം എടുത്ത തീരുമാനം ആണെന്നും താരം ഇന്ത്യയിലിപ്പോളുള്ള ഏറ്റവും മികച്ച ലെഗ്സ്പിന്നറാണന്നും സഞ്ജു കൂട്ടിചേര്‍ത്തു.

സഞ്ജുവിന് ആദ്യ തോൽവി സമ്മാനിച്ച് ദിനേശ് കാര്‍ത്തിക്കും ഷഹ്ബാസ് അഹമ്മദും

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 87/5 എന്ന നിലയിലേക്ക് തള്ളിയിട്ട് വിജയം ഉറപ്പിച്ച രാജസ്ഥാന്‍ റോയൽസിനെ ഞെട്ടിച്ച് ദിനേശ് കാര്‍ത്തിക്കും ഷഹ്ബാസ് അഹമ്മദും. ഇരുവരുടെയും തട്ടുപൊളിപ്പന്‍ ബാറ്റിംഗിന്റെ ബലത്തിൽ ** വിക്കറ്റ് വിജയം നേടി ആര്‍സിബി രാജസ്ഥാന് ആദ്യ തോൽവി സമ്മാനിക്കുകയായിരുന്നു.

ഫാഫ് ഡു പ്ലെസിയും അനുജ് റാവത്തും കരുതലോടെ തുടങ്ങി 55 റൺസാണ് ബാംഗ്ലൂരിനായി ഒന്നാം വിക്കറ്റിൽ നേടിയത്. എന്നാൽ 29 റൺസ് നേടിയ ഫാഫിനെ പുറത്താക്കി ചഹാല്‍ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു.

അടുത്ത ഓവറിൽ 26 റൺസ് നേടിയ റാവത്തിനെ സൈനി മടക്കിയയച്ചപ്പോള്‍ വിരാട് കോഹ്‍ലി റണ്ണൗട്ട് രൂപത്തിലും പുറത്തായി. 55/0 എന്ന നിലയിൽ നിന്ന് 62/4 എന്ന നിലയിലേക്ക് ബാംഗ്ലൂര്‍ വീണപ്പോള്‍ മത്സരം രാജസ്ഥാന്‍ സ്വന്തമാക്കുമെന്നാണ് കരുതിയത്.

നവ്ദീപ് സൈനി എറിഞ്ഞ 12ാം ഓവറിൽ രണ്ട് സിക്സും ഒരു ഫോറും അടക്കം 15 റൺസ് നേടി ഷഹ്ബാസ് അഹമ്മദാണ് ആര്‍സിബി ക്യാമ്പിൽ പ്രതീക്ഷ നൽകിയത്. രവിചന്ദ്രന്‍ അശ്വിനെറിഞ്ഞ 14ാം ഓവറിൽ ദിനേശശ് കാര്‍ത്തിക് റൺ മഴ തീര്‍ത്തപ്പോള്‍ 21 റൺസ് കൂടി റോയൽ ചലഞ്ചേഴ്സ് സ്കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു.

നവ്ദീപ് സൈനിയുടെ അടുത്ത ഓവറിൽ 16 റൺസ് കൂടി പിറന്നപ്പോള്‍ പ്രസിദ്ധ് കൃഷ്ണയുടെ ഓവറിൽ 13 റൺസ് വന്നു. എന്നാൽ ചഹാല്‍ വെറും 4 റൺസ് വിട്ട് കൊടുത്ത് മികച്ച സ്പെൽ പൂര്‍ത്തിയാക്കി.

ബോള്‍ട്ട് 45 റൺസ് നേടിയ ഷഹ്ബാസിനെ പുറത്താക്കിയെങ്കിലും അതിന് മുമ്പ് ഒരു സിക്സും ഫോറും നേടിയപ്പോള്‍ ഓവറിൽ നിന്ന് 13 റൺസ് വന്നു. 67 റൺസാണ് ഷഹ്ബാസ് – കാര്‍ത്തിക് കൂട്ടുകെട്ട് നേടിയത്. രണ്ടോവറിൽ 15 റൺസായിരുന്നു ആര്‍സിബിയ്ക്ക് വിജയത്തിനായി നേടേണ്ടിയിരുന്നത്.

പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 19ാം ഓവറിൽ 12 റൺസ് പിറന്നപ്പോള്‍ അവസാന ഓവറിൽ 3 റൺസായിരുന്നു ആര്‍സിബിയുടെ വിജയ ലക്ഷ്യം. യശസ്വി ജൈസ്വാളിനെ ആദ്യ പന്തിൽ സിക്സര്‍ പറത്തി ഹര്‍ഷൽ പട്ടേൽ 5 പന്ത് ബാക്കി നില്‍ക്കവെ ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചപ്പോള്‍ ദിനേശ് കാര്‍ത്തിക് 23 പന്തിൽ 44 റൺസുമായി പുറത്താകാതെ നിന്നു. ഹര്‍ഷൽ 9 റൺസാണ് നേടിയത്.

രാജസ്ഥാന്‍ നിരയിൽ യൂസുവേന്ദ്ര ചഹാലിന്റെ പ്രകടനം എടുത്ത് പറയേണ്ട ഒന്നായിരുന്നു.

വാങ്കഡേയെ സ്വിമ്മിംഗ് പൂളെന്ന് വിശേഷിപ്പിച്ച് യൂസുവേന്ദ്ര ചഹാല്‍

രാജസ്ഥാന്‍ ആദ്യ കളിച്ച പൂനെയിലും രണ്ടാം മത്സരത്തിൽ കളിച്ച ഡിവൈ പാട്ടിൽ സ്പോര്‍ട്സ് അക്കാഡമിയിലും ഡ്യൂ പ്രശ്നം ഉണ്ടാക്കിയില്ലെന്നും എന്നാൽ വാങ്കഡേയിൽ ഇതാവില്ല സ്ഥിതിയെന്നും പറഞ്ഞ് യൂസുവേന്ദ്ര ചഹാല്‍.

അടുത്ത മത്സരം കളിക്കുന്നത് വാങ്കഡേ സ്റ്റേഡിയത്തിലാണെന്നും അതിനെ സ്വിമ്മിംഗ് പൂള്‍ എന്നുമാണ് ചഹാല്‍ വിശേഷിപ്പിച്ചത്.

ഹാട്രിക്ക് നേടാനാകാത്തതിൽ തനിക്ക് വിഷമം തോന്നുന്നു – ചഹാല്‍

ഐപിഎലില്‍ ഇന്നലെ നടന്ന മത്സരത്തിൽ യൂസുവേന്ദ്ര ചഹാലിന് ഹാട്രിക്ക് തലനാരിഴയ്ക്കാണ് നഷ്ടമായത്. ടിം ഡേവിഡിനെയും ഡാനിയേൽ സാംസിനെയും പുറത്താക്കിയ താരം മുരുഗന്‍ അശ്വിന്റെയും വിക്കറ്റ് നേടുന്നതിന് തൊട്ടടുത്തെത്തിയെങ്കിലും സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായി എത്തിയ കരുൺ നായര്‍ ക്യാച്ച് കൈവിട്ടതോടെ ഹാട്രിക്ക് നേട്ടം ചഹാലിന് നഷ്ടമായി.

ഹാട്രിക്ക് നേടാനാകാത്തതിൽ തനിക്ക് വിഷമം ഉണ്ടെന്നും എന്നാൽ ഇതെല്ലാം ക്രിക്കറ്റിൽ നടക്കുന്ന കാര്യമാണെന്നാണ് ചഹാല്‍ വ്യക്തമാക്കിയത്. തിലക് വര്‍മ്മയുടെ മികവിൽ കുതിയ്ക്കുകയായിരുന്ന മുംബൈയെ അവസാന ഓവറുകളിൽ ശക്തമായ തിരിച്ചുവരവ് നടത്തി രാജസ്ഥാന്‍ വിജയം കുറിയ്ക്കുകയായിരുന്നു.

താന്‍ ഇത് വരെ ഒരു ഹാട്രിക്ക് നേടിയിട്ടില്ലാത്തതിനാൽ തന്നെ അത് ലഭിച്ചിരുന്നേൽ സന്തോഷം ആയേനെ എന്നും ചഹാല്‍ വ്യക്തമാക്കി. എന്നിരുന്നാലും മത്സരം വിജയിക്കുക എന്നത് തന്നെയായിരുന്നു പ്രധാന ദൗത്യം എന്നും ചഹാല്‍ കൂട്ടിചേര്‍ത്തു.

തിലക് വീണു!!! മുംബൈയും

തിലക് വര്‍മ്മയുടെ ഇന്നിംഗ്സിന്റെ ബലത്തിൽ വിജയത്തിലേക്ക് കുതിയ്ക്കുകയായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ താളം തെറ്റിച്ച് 23 റൺസ് വിജയം നേടി രാജസ്ഥാന്‍ റോയൽസ്. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണ് മുംബൈ ഇന്ത്യന്‍സ് ഇന്ന് നേടിയത്. ഒരു ഘട്ടത്തിൽ തിലക് വര്‍മ്മ – ഇഷാന്‍ കിഷന്‍ കൂട്ടുകെട്ട് മുംബൈയെ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും അശ്വിനും ചഹാലും നിര്‍ണ്ണായ വിക്കറ്റുകളുമായി രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ എത്തിക്കുകയായിരുന്നു.

Tilakverma

രോഹിത് ശര്‍മ്മയെയും അന്മോൽപ്രീത് സിംഗിനെയും തുടക്കത്തിൽ തന്നെ നഷ്ടമായ മുംബൈയെ ഇഷാന്‍ കിഷനും തിലക് വര്‍മ്മയും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്.

ഇഷാന്‍ തന്റെ അര്‍ദ്ധ ശതകം തികച്ച് അധികം വൈകാതെ പുറത്താകുമ്പോള്‍ 7 ഓവറിൽ 73 റൺസായിരുന്നു മുംബൈ നേടേണ്ടിയിരുന്നത്. 53 റൺസ് നേടിയ താരം പുറത്താകുമ്പോള്‍ 54 പന്തിൽ 81 റൺസ് ഈ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ നേടിയിരുന്നു. ട്രെന്റ് ബോള്‍ട്ടാണ് ഇഷാന്‍ കിഷനെ പുറത്താക്കിയത്.

ഇഷാന്‍ കിഷന്‍ പുറത്തായ ശേഷവും തകര്‍പ്പന്‍ ബാറ്റിംഗ് തുടര്‍ന്ന തിലക് വര്‍മ്മ സിക്സര്‍ മഴ പെയ്യിച്ച് മുന്നേറിയെങ്കിലും 33 പന്തിൽ 61 റൺസ് നേടിയ താരത്തെ രവിചന്ദ്രന്‍ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കി രാജസ്ഥാന് ക്യാമ്പിൽ ആശ്വാസം നല്‍കി.

മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ 58 റൺസായിരുന്നു മുംബൈ നേടേണ്ടിയിരുന്നത്. അടുത്ത ഓവറിൽ ടിം ഡേവിഡിനെയും ഡാനിയേൽ സാംസിനെയും പുറത്താക്കി ചഹാല്‍ മുംബൈയെ കൂടുതൽ പ്രശ്നത്തിലേക്ക് വീഴ്ത്തി. അടുത്ത പന്തിൽ മുരുഗന്‍ അശ്വിനെ വീഴ്ത്തി ചഹാലിന് ഹാട്രിക്കിന് അവസരം ലഭിച്ചുവെങ്കിലും ക്യാച്ച് സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡര്‍ കരുൺ നായര്‍ കൈവിടുകയായിരുന്നു.

19ാം ഓവറിൽ പൊള്ളാര്‍ഡിന് ജീവന്‍ദാനം കൂടി ലഭിച്ചപ്പോള്‍ അവസാന ഓവറിൽ മുംബൈയുടെ വിജയ ലക്ഷ്യം 29 റൺസായിരുന്നു. പൊള്ളാര്‍ഡ് 22 റൺസ് നേടിയെങ്കിലും 24 പന്തുകളിൽ നിന്നാണ് താരം ഈ സ്കോര്‍ നേടിയത്.

 

സൺറൈസേഴ്സിന് കഷ്ടകാലം!!! പ്രസിദ്ധ് തുടങ്ങി, ചഹാല്‍ അവസാനിപ്പിച്ചു

രാജസ്ഥാന്‍ റോയൽസിന്റെ കൂറ്റന്‍ സ്കോറായ 210 റൺസ് ചേസ് ചെയ്തിറങ്ങിയ സൺറൈസേഴ്സിന് നാണംകെട്ട തോൽവി. ഇന്ന് 20 ഓവറിൽ 149 റൺസാണ് ടീം 7 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ഇതോടെ 61 റൺസിന്റെ വിജയം രാജസ്ഥാന്‍ സ്വന്തമാക്കി.

പ്രസിദ്ധ് കൃഷ്ണയുടെയും ട്രെന്റ് ബോള്‍ട്ടിന്റെയും ഓപ്പണിംഗ് സ്പെല്ലിൽ തന്നെ താളം തെറ്റിയ സൺറൈസേഴ്സിന് ചഹാല്‍ കൂടി എത്തിയതോടെ കൂടുതൽ കുഴപ്പത്തിലേക്ക് കാര്യങ്ങള്‍ പോകുന്നതാണ് കാണാനായത്.

40 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദര്‍, 24 റൺസ് നേടിയ റൊമാരിയോ ഷെപ്പേര്‍ഡും 57 റൺസ് നേടി എയ്ഡന്‍ മാര്‍ക്രവും മാത്രമാണ് സൺറൈസേഴ്സ് നിരയിൽ പൊരുതി നിന്നത്. ചഹാല്‍ മൂന്നും പ്രസിദ്ധ് രണ്ടും വിക്കറ്റാണ് മത്സരത്തിൽ നേടിയത്. സൺറൈസേഴ്സിനായി വാഷിംഗ്ടൺ സുന്ദര്‍ കോള്‍ട്ടര്‍-നൈൽ എറിഞ്ഞ 17ാം ഓവറിൽ 24 റൺസ് നേടി സ്കോര്‍ നൂറ് കടത്തി സഹായിക്കുകയായിരുന്നു. ഒരു സിക്സും നാല് ഫോറുമാണ് വാഷിംഗ്ടൺ സുന്ദര്‍ നേടിയത്.

ഏഴാം വിക്കറ്റിൽ മാര്‍ക്രം – സുന്ദര്‍ കൂട്ടുകെട്ട് 19 പന്തിൽ നിന്ന് 55 റൺസാണ് നേടിയത്. 14 പന്തിൽ 40 റൺസ് നേടി വാഷിംഗ്ടൺ സുന്ദര്‍ ട്രെന്റ് ബോള്‍ട്ടിന് രണ്ടാം വിക്കറ്റ് നല്‍കി മടങ്ങി. മാര്‍ക്രം പുറത്താകാതെ 41 പന്തിൽ 57 റൺസുമായി നിന്നാണ് സൺറൈസേഴ്സിന്റെ തോൽവിയുടെ ഭാരം കുറച്ചത്.

ഇന്ത്യയുടെ സ്പിന്‍ കുരുക്കിൽ വീണ് വെസ്റ്റിന്‍ഡീസ്, വീണ്ടും ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചൊരു എട്ടാം വിക്കറ്റ് കൂട്ടുകെട്ട്

ഇന്ത്യയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ വെറും 176 റൺസിന് പുറത്തായി വെസ്റ്റിന്‍ഡീസ്. ഇന്ത്യന്‍ സ്പിന്നര്‍മാരുടെ തന്ത്രങ്ങള്‍ക്ക് മുന്നിൽ വിന്‍ഡീസ് ബാറ്റിംഗ് നിര തകര്‍ന്നടിയുന്ന കാഴ്ചയാണ് അഹമ്മദാബാദിൽ കണ്ടത്. 43.5 ഓവറിലാണ് വെസ്റ്റിന്‍ഡീസ് ഇന്നിംഗ്സ് അവസാനിച്ചത്.

57 റൺസ് നേടിയ ജേസൺ ഹോള്‍ഡര്‍ ആണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍. 79/7 എന്ന നിലയിൽ നിന്ന് 158/8 എന്ന നിലയിലേക്ക് എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ഫാബിയന്‍ അല്ലനുമായി ചേര്‍ന്ന് ഹോള്‍ഡര്‍ ടീമിനെ  എത്തിയ്ക്കുകയായിരുന്നു.

പൂരനെയും പൊള്ളാര്‍ഡിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി യൂസുവേന്ദ്ര ചഹാല്‍ തന്റെ ഏകദിനത്തിലെ നൂറ് വിക്കറ്റുകള്‍ തികയ്ക്കുകയായിരുന്നു. പിന്നീട് അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ കണ്ടത് പോലെ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്ന ഒരു എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് വിന്‍ഡീസിനായി പിറന്നത്.

78 റൺസാണ് എട്ടാം വിക്കറ്റിൽ ഹോള്‍ഡറും ഫാബിയന്‍ അല്ലനും ചേര്‍ന്ന് നേടിയത്. 29 റൺസ് നേടിയ അല്ലനെ വാഷിംഗ്ടൺ സുന്ദര്‍ സ്വന്തം ബൗളിംഗിൽ പിടിച്ച് പുറത്താക്കുകയായിരുന്നു. അധികം വൈകാതെ ഹോള്‍ഡറും വീണപ്പോള്‍ വിന്‍ഡീസ് ചെറുത്ത്നില്പ് അവസാനിച്ചു.

ഹോള്‍ഡറെ പുറത്താക്കി പ്രസിദ്ധ കൃഷ്ണ തന്റെ രണ്ടാം വിക്കറ്റ് നേടി. 18 റൺസ് വീതം നേടിയ ഡാരെന്‍ ബ്രാവോയും നിക്കോളസ് പൂരനും ആണ് വിന്‍ഡീസ് നിരയിൽ റൺസ് കണ്ടെത്തിയ മറ്റു താരങ്ങള്‍.  അവസാന വിക്കറ്റായി ചഹാല്‍ അല്‍സാരി ജോസഫിനെ പുറത്താക്കിയപ്പോള്‍ മത്സരത്തിൽ താരം 4 വിക്കറ്റ് സ്വന്തമാക്കി. സുന്ദറിന് മൂന്ന് വിക്കറ്റ് ലഭിച്ചു.

 

 

ചഹാല്‍ ഇല്ല, സിറാജ് ആര്‍സിബിയിൽ തുടരും

എബി ഡി വില്ലിയേഴ്സ് ഇല്ലാതെ ഇറങ്ങുന്ന ആര്‍സിബി തങ്ങളുടെ നിലനിര്‍ത്തുന്ന മൂന്ന് താരങ്ങളെ പ്രഖ്യാപിച്ചു. 15 കോടി രൂപയ്ക്ക് വിരാട് കോഹ്‍ലിയെയും ഗ്ലെന്‍ മാക്സ്വെല്ലിനെ 11 കോടിയ്ക്കും നിലനിര്‍ത്തിയ ഫ്രാഞ്ചൈസി മൂന്നാമത്തെ താരമായി നിലനിര്‍ത്തിയത് സിറാജിനെയാണ്.

താരത്തിന് 7 കോടിയാണ് ഫ്രാഞ്ചൈസി നല്‍കുന്നത്. അതേ സമയം ആര്‍സിബിയുടെ പ്രധാന വിക്കറ്റ് വേട്ടക്കാരനായി ടീമിന് വേണ്ടി മികവ് പുലര്‍ത്തിയിട്ടുള്ള യൂസുവേന്ദ്ര ചഹാലിനെ ഫ്രാഞ്ചൈസി നിലനിര്‍ത്തിയില്ല.

ജാതി പരാമര്‍ശം, യുവരാജ് സിംഗ് അറസ്റ്റിൽ, ജാമ്യത്തിൽ വിട്ടു

ജൂൺ 2020ലെ രോഹിത് ശര്‍മ്മയുമായുള്ള തന്റെ ലൈവ് ഇന്‍സ്റ്റാഗ്രാം വീഡിയോയിലെ ജാതീയമായ പരാമര്‍ശത്തിന് യുവരാജ് സിംഗ് അറസ്റ്റിൽ. യൂസുവേന്ദ്ര ചഹാലിന്റെ ടിക് ടോക് വീഡിയോകളെക്കുറിച്ച് സംസാരിക്കുമ്പോളാണ് യുവരാജിൽ നിന്ന് ഈ പരാമര്‍ശം വന്നത്. യുവരാജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം താരത്തിനെ ജാമ്യത്തിൽ വിടുകയായിരുന്നു.

ഹരിയാനയിലെ ഹന്‍സിയിൽ ഒരു ദളിത് ആക്ടിവിസ്റ്റ് നല്‍കിയ പരാതിയിന്മേലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. ഇതോടെ യുവരാജ് സിംഗ് ഹിസാറിൽ വന്ന് കീഴടങ്ങുകയായിരുന്നു.

രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു താരത്തിനെ അറസ്റ്റ് ചെയ്തത്.

ഓ ചഹാല്‍!!! പഞ്ചാബിനെതിരെ 6 റൺസ് വിജയവുമായി കോഹ്‍ലിയും സംഘവും പ്ലേ ഓഫിലേക്ക്

മയാംഗ് അഗര്‍വാള്‍ തന്റെ മികവാര്‍ന്ന ഫോമിലൂടെ പഞ്ചാബ് കിംഗ്സിനായി പൊരുതി നോക്കിയെങ്കിലും ആര്‍സിബി നല്‍കിയ 165 റൺസ് ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ ടീമിന് 6 വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 158 റൺസ്. 6 റൺസ് വിജയത്തോടെ ആര്‍സിബി പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമായി.

ഒന്നാം വിക്കറ്റിൽ 10.5 ഓവറിൽ രാഹുലും മയാംഗും ചേര്‍ന്ന് 91 റൺസ് നേടിയെങ്കിലും രാഹുലിന് തന്റെ 39 റൺസിനായി 35 പന്തുകള്‍ നേരിടേണ്ടി വന്നു. മോശം ഫോമിൽ കളിക്കുന്ന നിക്കോളസ് പൂരനെയും വേഗത്തിൽ നഷ്ടമായപ്പോള്‍ പഞ്ചാബ് 99/2 എന്ന നിലയിലേക്ക് വീണു. മയാംഗ് തന്റെ അര്‍ദ്ധ ശതകം നേടി പഞ്ചാബിന്റെ പ്രതീക്ഷ നിലനിര്‍ത്തുകയായിരുന്നു.

പൂരനെ പുറത്താക്കിയ ചഹാൽ തന്നെ മയാംഗിന്റെ വിക്കറ്റും വീഴ്ത്തിയപ്പോള്‍ അതേ ഓവറിൽ ചഹാല്‍ സര്‍ഫ്രാസിനെയും പുറത്താക്കി. 114/2 എന്ന നിലയിൽ 121/4 എന്ന സ്ഥിതിയിലേക്ക് പഞ്ചാബ് കിംഗ്സ് വീണു. മത്സരം അവസാന ഓവറിലേക്ക് എത്തിയപ്പോള്‍ പഞ്ചാബിന് വിജയിക്കുവാന്‍ 44 റൺസായിരുന്നു നേടേണ്ടിയിരുന്നത്.

ഗാര്‍ട്ടൺ എറിഞ്ഞ 17ാം ഓവറിൽ വലിയ ഷോട്ട് ശ്രമിച്ച് മാര്‍ക്രവും പുറത്തായപ്പോള്‍ പ‍‍ഞ്ചാബിന്റെ നില പരുങ്ങലിലായി. 14 പന്തിൽ 20 റൺസാണ് മാര്‍ക്രം നേടിയത്. ഓവറിൽ പിറന്നതാകട്ടെ 7 റൺസും. അവസാന ഓവറിൽ പഞ്ചാബിന് ജയിക്കുവാന്‍ 19 റൺസായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്തിൽ ഷാരൂഖ് ഖാന്‍(16) റണ്ണൗട്ടായപ്പോള്‍ മോയിസസ് ഹെന്‍റിക്സിന് ടീമിനെ 6 റൺസ് അകലെ വരെ എത്തിക്കുവാനെ സാധിച്ചുള്ളു.

മോയിസസ് 9 പന്തിൽ 12 റൺസുമായി പുറത്താകാതെ നിന്നു. യൂസുവേന്ദ്ര ചഹാൽ നേടിയ മൂന്ന് വിക്കറ്റുകളാണ് മത്സരത്തിന്റെ ഗതിയെ മാറ്റിയത്.

Exit mobile version