“ഉമ്രാൻ മാലികിനെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണം”

ഈ വർഷം ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഫാസ്റ്റ് ബൗളർ ഉമ്രാൻ മാലികിനെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ദിലീപ് വെങ്‌സർക്കർ. കഴിഞ്ഞ ഐ.പി.എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് ഉമ്രാൻ മാലിക്ക് ശ്രദ്ധ പിടിച്ചുപറ്റിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈടെരബാദിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ഉമ്രാൻ മാലിക് സ്ഥിരമായി 150 കിലോമീറ്റർ വേഗതയിൽ പന്തെറിയുകയും ചെയ്തിരുന്നു.

ടി20 ലോകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉമ്രാൻ മാലിക് ഇടം നേടുമെന്നാണ് താൻ കരുതുന്നതെന്നും ഉമ്രാൻ മാലിക് മികച്ച പ്രതിഭയുള്ള താരമാണെന്നും വെങ്‌സർക്കർ പറഞ്ഞു. ഐ.പി.എല്ലിൽ താരം മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ടി20 ഫോർമാറ്റിന് യോജിച്ച മികച്ച താരമാണ് ഉമ്രാൻ മാലിക് എന്നും വെങ്‌സർക്കർ പറഞ്ഞു. നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 ടീമിൽ താരത്തിന് അവസരം ലഭിച്ചെങ്കിലും ഒരു മത്സരം പോലും കളിച്ചിരുന്നില്ല. ഇന്ന് ആരംഭിക്കുന്ന അയർലണ്ടിനെതിരായ ടി20 മത്സരത്തിൽ ഉമ്രാൻ മാലികിന് അവസരം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

മൂന്നാം ടി20യിൽ ഉമ്രാൻ മാലിക്കിനെ കളിപ്പിക്കണമെന്ന് സഹീർ ഖാൻ

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20യിൽ ഫാസ്റ്റ് ബൗളർ ഉമ്രാൻ മാലിക്കിനെ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ സഹീർ ഖാൻ. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് ടി20 മത്സരങ്ങളും ഇന്ത്യ പരാജയപെട്ടതിന് പിന്നാലെയാണ് സഹീർ ഖാൻ ഉമ്രാൻ മാലിക്കിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഉമ്രാൻ മാലിക്കിന്റെ വേഗത മൂന്നാം ടി20യിൽ ഗുണം ചെയ്യുമെന്നും ഐ.പി.എല്ലിൽ താരത്തിന്റെ പ്രകടനം എല്ലാവരും കണ്ടെതാണെന്നും സഹീർ ഖാൻ പറഞ്ഞു.

ഐ.പി.എല്ലിൽ ഒരു തവണ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറെ ഉമ്രാൻ മാലിക്ക് പുറത്താക്കിയ കാര്യം സഹീർ ഖാൻ ഓർമിപ്പിക്കുകയും ചെയ്തു. ഈ സീസണിലെ ഐ.പി.എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് ഉമ്രാൻ മാലിക്കിന് ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചത്. എന്നാൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ആദ്യ രണ്ട് ടി20യിലും താരത്തിന് ടീമിൽ ഇടം നേടാനായിരുന്നില്ല.

ഉമ്രാന്‍ മാലികിനെ ലോകകപ്പിന് തിരഞ്ഞെടുക്കാന്‍ ആയിട്ടില്ല – രവി ശാസ്ത്രി

പേസ് കൊണ്ട് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയ താരമാണ് ഉമ്രാന്‍ മാലിക്. ഐപിഎലില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത താരത്തിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യന്‍ സംഘത്തിൽ ഇടം ലഭിച്ചിട്ടുണ്ട്. താരത്തിന് ആദ്യ മത്സരത്തിൽ അവസരം ലഭിയ്ക്കാതെ പോയപ്പോള്‍ ഇനിയുള്ള മത്സരങ്ങളിൽ താരത്തിന് അവസരം ലഭിയ്ക്കുമോ എന്ന് കാത്തിരുന്ന് തന്നെ അറിയേണ്ട കാര്യം ആണ്.

എന്നാൽ താരത്തിനെ ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡിലേക്ക് പരിഗണിക്കേണ്ടതില്ലെന്നാണ് മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയുടെ അഭിപ്രായം. താരത്തിനെ ഇന്ത്യ വളര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ടെന്നും ഇപ്പോള്‍ ലോകകപ്പ് പോലുള്ള വലിയ പ്ലാറ്റ്ഫോമിലേക്ക് താരത്തെ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും രവി ശാസ്ത്രി വ്യക്തമാക്കി.

താരത്തെ ഇന്ത്യന്‍ ടീമിനൊപ്പം യാത്ര ചെയ്യുവാന്‍ അനുവദിക്കണമെന്നും ആദ്യം ഏകദിനങ്ങളിലും പിന്നെ റെഡ് ബോള്‍ ക്രിക്കറ്റിലും കളിക്കുവാന്‍ അവസരം കൊടുത്ത് താരത്തെ ഗ്രൂം ചെയ്ത് കൊണ്ട് വരികയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും രവി ശാസ്ത്രി പറഞ്ഞു.

 

ഇത്രയും വേഗത്തിലെറിയുന്ന താരത്തെ നേരിടുവാന്‍ ആര്‍ക്കും താല്പര്യമില്ല – ടെംബ ബാവുമ

ഇന്ത്യയ്ക്കെതിരെ ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്ക ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ നിരയിലെ ഏറ്റവും വേഗത്തിൽ പന്തെറിയുന്ന ഉമ്രാന്‍ മാലിക് തന്റെ അരങ്ങേറ്റം കുറിയ്ക്കുവാന്‍ സാധ്യതയുണ്ട്. താരത്തെ നേരിടുന്നതിനെക്കുറിച്ച് ദക്ഷിണാഫ്രിക്ക നായകന്‍ ടെംബ ബാവുമയോട് ആരാഞ്ഞപ്പോള്‍ അദ്ദേഹം പറ‍ഞ്ഞത് 150 കിലോമീറ്റര്‍ വേഗതയിൽ പന്തെറിയുന്ന താരത്തെ നേരിടുവാന്‍ ആര്‍ക്കും താല്പര്യം ഉണ്ടാകില്ല എന്നാണ്.

ഐപിഎലില്‍ 14 മത്സരങ്ങളിൽ നിന്ന് 22 വിക്കറ്റ് നേടിയ താരം ഈ സീസണിൽ ഒരു ഇന്ത്യന്‍ പേസര്‍ നേടുന്ന ഏറ്റവും അധികം വിക്കറ്റ് ആണ്. ഇത്രയും വേഗത്തിലെറിയുന്ന പേസര്‍മാരെ ആര്‍ക്കും നേരിടുവാന്‍ താല്പര്യമില്ലെങ്കിലും ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പേസര്‍മാര്‍ക്കിടയിൽ നിന്ന് തന്നെയാണ് വളര്‍ന്ന് വരുന്നതെന്നും കൂട്ടിചേര്‍ത്തു.

മികച്ച സ്കോറിൽ നിന്ന് തകര്‍ന്ന് കൊൽക്കത്ത, രക്ഷയ്ക്കെത്തി റസ്സലും ബില്ലിംഗ്സും

ഐപിഎലില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്തയ്ക്ക് 177 റൺസ്. മികച്ച തുടക്കത്തിന് ശേഷം 94/5 എന്ന നിലയിലേക്ക് വീണ ടീമിനെ സാം ബില്ലിംഗ്സും ആന്‍ഡ്രേ റസ്സലും ചേര്‍ന്ന് 63 റൺസ് ആറാം വിക്കറ്റിൽ നേടിയാണ് മുന്നോട്ട് നയിച്ചത്.

വെങ്കിടേഷ് അയ്യരെ രണ്ടാം ഓവറിൽ നഷ്ടമാകുമ്പോള്‍ ടീം 17 റൺസാണ് നേടിയത്. അവിടെ നിന്ന് നിതീഷ് റാണയും അജിങ്ക്യ രഹാനെയും ചേര്‍ന്ന് 48 റൺസ് അതിവേഗം കൂട്ടിചേര്‍ത്തു. ഉമ്രാന്‍ മാലിക് ഒരേ ഓവറിൽ നിതീഷ് റാണയെയും(26), അജിങ്ക്യ രഹാനെയെയും(28) പുറത്താക്കിയപ്പോള്‍ 65/1 എന്ന നിലയിൽ നിന്ന് 72/3 എന്ന നിലയിലേക്ക് ടീം വീണു.

ശ്രേയസ്സ് അയ്യരെയും ഉമ്രാന്‍ മാലിക് തന്റെ അടുത്ത ഓവറിൽ പുറത്താക്കിയപ്പോള്‍ റിങ്കു സിംഗിനെ നടരാജന്‍ വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നീട് സാം ബില്ലിംഗ്സും ആന്‍ഡ്രേ റസ്സലും ചേര്‍ന്നാണ് ടീമിനെ മുന്നോട്ട് നയിച്ചത്. സാം ബില്ലിംഗ്സ് 34 റൺസ് നേടി പുറത്തായപ്പോള്‍ ആന്‍ഡ്രേ റസ്സൽ 28 പന്തിൽ 49 റൺസുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി.

വാഷിംഗ്ടൺ എറിഞ്ഞ അവസാന ഓവറിൽ റസ്സൽ നേടിയ മൂന്ന് സിക്സ് അടക്കം 20 റൺസാണ് കൊല്‍ക്കത്ത നേടിയത്.

 

ഉമ്രാന്‍ മാലിക്കിനെ പോലെയുള്ള യുവ പേസര്‍മാരെ കാണുമ്പോള്‍ ആവേശം – ലോക്കി ഫെര്‍ഗൂസൺ

ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ പന്തെറിയുന്ന താരമാണ് ലോക്കി ഫെര്‍ഗൂസൺ. എന്നാൽ ഐപിഎലില്‍ താരത്തെ വരെ ആവേശം കൊള്ളിക്കുകയാണ് സൺറൈസേഴ്സിന്റെ ഉമ്രാന്‍ മാലിക്. ഉമ്രാന്‍ മാലിക്കിനെ പോലെ വേഗത്തിൽ പന്തെറിയുവാന്‍ ശേഷിയുള്ള യുവ പേസര്‍മാര്‍ തന്നെ ആവേശം കൊള്ളിക്കുകയാണെന്നാണ് ലോക്കി ഫെര്‍ഗൂസൺ വ്യക്തമാക്കിയത്.

153.9 കിലോമീറ്റര്‍ വേഗത്തിൽ പന്തെറിഞ്ഞ് ലോക്കി ഫെര്‍ഗൂസൺ ഐപിഎലിലെ ഏറ്റവും വേഗതയേറിയ പന്തിന് അര്‍ഹമായിരുന്നുവെങ്കിലും 154 കിലോമീറ്റര്‍ വേഗത ക്ലോക്ക് ചെയ്ത് ലോക്കി ഫെര്‍ഗൂസണെ പിന്തള്ളി ഉമ്രാന്‍ മാലിക് ഈ സീസണിലെ വേഗതയേറിയ പന്തിന് അര്‍ഹനായി മാറി. ഈ സീസണിലെ വേഗതയേറിയ അഞ്ച് പന്തുകള്‍ എടുത്താൽ അതിൽ നാലെണ്ണം ഉമ്രാന്‍ മാലിക്കിന്റെയാണ്.

സാഹയുടെ തീപാറും ഇന്നിംഗ്സിനെ വെല്ലുന്ന 5 വിക്കറ്റ് നേട്ടവുമായി ഉമ്രാന്‍ മാലിക്!!! പക്ഷേ ഗുജറാത്തിനെ വിജയത്തിലേക്ക് എത്തിച്ച് റഷീദ് ഖാന്‍ – തെവാത്തിയ കൂട്ടുകെട്ട്

ഐപിഎലില്‍ ഇന്ന് നടന്ന തകര്‍പ്പന്‍ പോരാട്ടത്തിൽ 5 വിക്കറ്റ് വിജയം നേടി ഗുജറാത്ത് ടൈറ്റന്‍സ്. അവസാന ഓവറിൽ 22 റൺസ് വേണ്ടപ്പോള്‍ റഷീദ് ഖാനും രാഹുല്‍ തെവാത്തിയയും ചേര്‍ന്ന് 25 റൺസ് നേടിയാണ് ലക്ഷ്യം മറികടക്കുവാന്‍ ഗുജറാത്തിനെ സഹായിച്ചത്. ഓവറിലെ ആദ്യ പന്തിൽ തെവാത്തിയ സിക്സര്‍ നേടിയപ്പോള്‍ മൂന്നും അഞ്ചും ആറും പന്തിൽ സിക്സ് നേടി റഷീദ് ഖാന്‍ ആണ് ഹീറോ ആയി മാറിയത്.

റഷീദ് 11 പന്തിൽ 31 റൺസ് നേടിയപ്പോള്‍ തെവാത്തിയ 21 പന്തിൽ 40 റൺസ് നേടി വിജയം ഉറപ്പാക്കി.

ഉമ്രാന്‍ മാലിക്കിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഗുജറാത്തിന്റെ നടുവൊടിച്ചത്. വൃദ്ധിമന്‍ സാഹ നൽകിയ വെടിക്കെട്ട് തുടക്കത്തിന്റെ ബലത്തിൽ ലക്ഷ്യം ഗുജറാത്ത് സ്വന്തമാക്കുമെന്ന് തോന്നിയ നിമിഷത്തിൽ നിന്നാണ് ഉമ്രാന്‍ മാലിക്കിന്റെ തകര്‍പ്പന്‍ സ്പെൽ. 4 ഓവറിൽ 25 റൺസ് വിട്ട് നൽകിയാണ് 5 വിക്കറ്റ് ഉമ്രാന്‍ മാലിക് നേടിയത്. ഇതിൽ സാഹയുടെ വിക്കറ്റും ഉള്‍പ്പെടുന്നു.

Umranmalik

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 59 റൺസായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് നേടിയത്. സാഹയായിരുന്നു ഈ ഓപ്പണിംഗ് കൂട്ടുകെട്ടിൽ സൺറൈസേഴ്സ് ഹൈദ്രാബാദ് ബൗളര്‍മാരെ കടന്നാക്രമിച്ചത്. എന്നാൽ പിന്നീട് ശക്തമായ തിരിച്ചുവരവ് ഉമ്രാന്‍ മാലികിലൂടെ സൺറൈസേഴ്സ് നടത്തുകയായിരുന്നു.

22 റൺസ് നേടിയ ശുഭ്മന്‍ ഗില്ലിനെയും ഹാര്‍ദ്ദിക് പാണ്ഡ്യയെയും ഉമ്രാന്‍ മാലിക് പുറത്താക്കിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് 85/2 എന്ന നിലയിലേക്ക് വീണു. ഇതിനിടെയും സാഹ തന്റെ അര്‍ദ്ധ ശതകം തികച്ചുവെങ്കിലും 38 പന്തിൽ 68 റൺസ് നേടി സാഹയെ തകര്‍പ്പന്‍ ഒരു പന്തിലൂടെ മാലിക് പുറത്താക്കുകയായിരുന്നു.

ഡേവിഡ് മില്ലറെയും അഭിനവ് മനോഹരെയും കൂടി മാലിക് പുറത്താക്കിയപ്പോള്‍ 5 വിക്കറ്റിൽ 4 വിക്കറ്റും ബൗള്‍ഡായിരുന്നു. 18 പന്തിൽ 47 റൺസ് ഗുജറാത്തിന് വേണ്ട ഘട്ടത്തിൽ 20 റൺസ് നേടിയ രാഹുല്‍ തെവാത്തിയ ആണ് ഗുജറാത്തിന്റെ പ്രതീക്ഷയായി ക്രീസിലുള്ളത്.

അടുത്ത രണ്ടോവറിൽ 25 റൺസ് രാഹുല്‍ തെവാത്തിയയും റഷീദ് ഖാനും ചേര്‍ന്ന് നേടിയപ്പോള്‍ അവസാന ഓവറിൽ ലക്ഷ്യം 22 റൺസ് ആയിരുന്നു. അവസാന ഓവറിൽ 4 സിക്സ് പിറന്നപ്പോള്‍ വിജയം സൺറൈസേഴ്സിൽ നിന്ന് ഗുജറാത്ത് തട്ടിയെടുക്കുന്നതാണ് കണ്ടത്.

ഉഫ് ഉമ്രാന്‍!!! ഉമ്രാന്റെയും നടരാജന്റെയും തീപാറും സ്പെല്ലിന് ശേഷം കൊല്‍ക്കത്തയെ 175 റൺസിലെത്തിച്ച് നിതീഷും റസ്സലും

സൺറൈസേഴ്സ് ഹൈദ്രാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 31/3 എന്ന നിലയിലേക്ക് വീണ കൊല്‍ക്കത്തയെ 175 റൺസിലേക്ക് എത്തിച്ച് നിതീഷ് റാണയും ആന്‍ഡ്രേ റസ്സലും. ടി നടരാജനും ഉമ്രാന്‍ മാലിക്കും അടങ്ങിയ തീപാറും പേസ് ബൗളിംഗിനെതെിരെ ഈ സ്കോര്‍ നേടുവാനായത് കൊല്‍ക്കത്തയുടെ ബൗളര്‍മാര്‍ക്ക് സന്തോഷകരമായ കാര്യം കൂടിയാണ്.

ആരോൺ ഫിഞ്ചിനെ മാര്‍ക്കോ ജാന്‍സന്‍ മടക്കിയപ്പോള്‍ ടി നടരാജന്റെ ഇരട്ട പ്രഹരങ്ങള്‍ കൊല്‍ക്കത്തെ നൈറ്റ് റൈഡേഴ്സിന്റെ നില കൂടുതൽ പരുങ്ങലിലാക്കി. 39 റൺസ് നാലാം വിക്കറ്റിൽ നേടി ശ്രേയസ്സ് അയ്യരും നിതീഷ് റാണയും ചേര്‍ന്ന് കൊല്‍ക്കത്തയെ തിരികെ ട്രാക്കിലെത്തിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഉമ്രാന്‍ മാലിക്കിന്റെ ഒരു തകര്‍പ്പന്‍ പന്ത് അയ്യരുടെ കുറ്റി തെറിപ്പിക്കുകയായിരുന്നു.

28 റൺസാണ് അയ്യര്‍ നേടിയത്. നിതീഷ് റാണയും ഷെൽഡൺ ജാക്സണും ചേര്‍ന്ന് ഉമ്രാന്‍ മാലികിന്റെ അടുത്ത ഓവറിൽ ഓരോ സിക്സര്‍ നേടിയെങ്കിലും ജാക്സണേ മടക്കി ഉമ്രാന്‍ പകരം വീട്ടി. ഇതിനിടെ നിതീഷ് റാണ 32 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു.

ഉമ്രാന്‍ തന്റെ തീപാറും സ്പെല്ലിൽ 27 റൺസ് മാത്രം വിട്ട് നൽകി 2 വിക്കറ്റാണ് നേടിയത്. 36 പന്തിൽ 54 റൺസ് നേടിയ നിതീഷ് റാണയെ പുറത്താക്കി നടരാജന്‍ തന്റെ മൂന്നാം വിക്കറ്റ് നേടി. അവസാന ഓവര്‍ എറിഞ്ഞ സുചിത്തിനെ 2  സിക്സുകളും ഒരു ബൗണ്ടറിയും പായിച്ച് ആന്‍ഡ്രേ റസ്സൽ കൊല്‍ക്കത്തയെ 175 റൺസിലേക്ക് എത്തിച്ചു. താരം പുറത്താകാതെ 25 പന്തിൽ 49 റൺസാണ് നേടിയത്.

ഉമ്രാൻ മാലിക് ഇനിയും മെച്ചപ്പെടും – കെയിൻ വില്യംസൺ

രാജസ്ഥാന്‍ റോയൽസിനെതിരെ ആദ്യ മത്സരത്തിൽ ബൗളിംഗിൽ 210 റൺസ് വഴങ്ങിയ സൺറൈസേഴ്സ് നിരയിൽ ഉമ്രാന്‍ മാലികിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. മികച്ച പേസിൽ പന്തെറിഞ്ഞ യുവതാരം രണ്ട് വിക്കറ്റുകള്‍ നേടുകയും ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്തു.

താരത്തിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആവേശം തോന്നുകയാണെന്നാണ് ഹൈദ്രാബാദ് നായകന്‍ കെയിന്‍ വില്യംസൺ വ്യക്തമാക്കിയത്. യുവ താരത്തിന് കഴിഞ്ഞ വര്‍ഷം ഐപിഎലിന്റെ ഭാഗമായതിനാൽ തന്നെ പരിചയസമ്പത്തും അല്പം ഉണ്ടെന്നും ഇനിയും വരും വര്‍ഷങ്ങളിൽ താരം മെച്ചപ്പെട്ട ക്രിക്കറ്ററാവുമെന്നാണ് കരുതുന്നതെന്നും വില്യംസൺ പറഞ്ഞു.

മികച്ച രീതിയിലാണ് സൺറൈസേഴ്സ് ബൗളര്‍മാര്‍ തുടങ്ങിയതെന്നും അതിന്റെ ഫലം കിട്ടിയെങ്കിലും നോ ബോളുകള്‍ ടീമിന് തിരിച്ചടിയായി എന്നും വില്യംസൺ കൂട്ടിചേര്‍ത്തു.

ഉമ്രാന്‍ മാലിക് ഇന്ത്യന്‍ ടീമിനൊപ്പം നെറ്റ് ബൗളറായി തുടരും

സൺറൈസേഴ്സ് ഹൈദ്രാബാദ് നിരയിലെ യുവ പേസര്‍ ഉമ്രാന്‍ മാലിക് യുഎഇയിൽ തുടരും. ഫ്രാഞ്ചൈസിയ്ക്ക് പ്ലേ ഓഫ് യോഗ്യത നേടിയില്ലെങ്കിലും ഉമ്രാന്‍ മാലിക്കിന്റെ തീപാറും പേസ് ബൗളിംഗ് താരത്തോട് യുഎഇയിൽ ഇന്ത്യന്‍ ടീമിനൊപ്പം നെറ്റ് ബൗളറായി തുടരുവാന്‍ ആവശ്യപ്പെടുന്നതിലേക്ക് ടീം മാനേജ്മെന്റിനെ എത്തിച്ചിട്ടുണ്ട്.

153 കിലോമീറ്റര്‍ വേഗത്തിലാണ് താരം ഐപിഎലിനിടെ പന്തെറി‍ഞ്ഞത്. താരത്തിന്റെ പ്രകടനത്തെ വിരാട് കോഹ്‍ലി പുകഴ്ത്തിയിരുന്നു.

Exit mobile version