നോർത്ത് ലണ്ടൺ ഡർബിയും ജയിച്ചു!! കിരീട പോരാട്ടത്തിൽ നിർണായക 3 പോയിന്റുമായി ആഴ്സണൽ

പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ നിർണായക വിജയവുമായി ആഴ്സണൽ. ഇന്ന് ചിരവൈരികളായ ടോട്ടനത്തെ നേരിട്ട ആഴ്സണൽ രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയം നേടി. അതും ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചായിരുന്നു ആഴ്സണലിന്റെ വിജയം. ഇതോടെ ലീഗിൽ ഇനി മൂന്നു മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ 80 പോയിന്റുമായി ലീഗിൽ ഒന്നാമത് തുടരുകയാണ് ആഴ്സണൽ.

35 മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് മേൽ 4 പോയിന്റിന്റെ ലീഡ് ആഴ്സണലിന് ഉണ്ട്. 33 മത്സരങ്ങൾ മാത്രം കളിച്ച സിറ്റിക്ക് 76 പോയിന്റാണ് ഉള്ളത്. ഇന്ന് ആദ്യപകുതിയിൽ തന്നെ മൂന്ന് ഗോളുകളുടെ വ്യക്തമായ ലീഡ് നേടാൻ ആഴ്സണലിനായി. കളിയുടെ പതിനഞ്ചാം മിനിറ്റിൽ ഒരു സെൽഫ് ഗോളിൽ ആയിരുന്നു ആഴ്സണൽ ലീഡ് എടുത്തത്. പിന്നീട് ഒരു കൗണ്ടർ അറ്റാക്കിലൂടെ ബുകായോ സാക ലീഡ് ഇരട്ടിയാക്കി.

38ആം മിനിറ്റിൽ ഒരു കോർണറിൽ നിന്ന് ഹവേർട്സ് കൂടെ ഗോൾ നേടിയതോടെ 3-0ന്റെ ലീഡിൽ ആഴ്സണൽ ആദ്യപകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ 64ആ. മിനിറ്റിൽ റൊമേരോ ഒരു ഗോൾ തിരിച്ചടിച്ചു. 87ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ സോൺ രണ്ടാം ഗോളും നേടി. സ്കോർ 3-2. അവർ പൊരുതി നോക്കി പരാജയം ഒഴിവാക്കാൻ എങ്കിലും അത് മതിയായില്ല.

ആഴ്സണലിന്റെ കിരീട പോരാട്ടത്തിൽ വിജയം നിർണായകമാണ്. അതുപോലെതന്നെ ഈ പരാജയം സ്പർസിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയുമാണ്. അവർ ഇപ്പോൾ 33 മത്സരങ്ങളിൽ 60 പോയിന്റുമായി ലീഗ് അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്. 67 പോയിന്റുമായി നാലാമതുള്ള ആസ്റ്റൺ വില്ലയുമായി 7 പോയിന്റിന്റെ വ്യത്യാസം ഇപ്പോൾ സ്പർസിനുണ്ട്.

94ആം മിനുട്ടിലെ ഗോളിൽ സ്പർസിനെ സമനിലയിൽ പിടിച്ച് എവർട്ടൺ

അവസാന നിമിഷ ഗോളിൽ സ്പർസിനെതിരെ സമനില നേടി എവർട്ടൺ. ഇന്ന് സ്പർസിനെ നേരിട്ട എവർട്ടൺ രണ്ട് തവണ പിറകിൽ പോയെങ്കിലും തിരികെവന്ന് രണ്ട് തവണയും സമനില പിടിച്ച് കളി 2-2 എന്ന നിലയിൽ അവസാനിപ്പിക്കുകയായിരുന്നു. എവർട്ടന്റെ ഹോം ഗ്രൗണ്ടായ ഗുഡിസൺ പാർക്കിൽ നടന്ന മത്സരത്തിൽ നാലാം മിനിറ്റിൽ റിച്ചാർലിസൺ ആണ് സ്പർസിന് ലീഡ് നൽകിയത്.

ഈ ഗോളിന് മുപ്പതാം മിനുട്ടിൽ ജാക്ക് ഹാരിസണിലൂടെ എവർട്ടൺ മറുപടി പറഞ്ഞു. അധികം വൈകാതെ വീണ്ടും റിച്ചാർലിസൺ സ്പർസിനായി ഗോൾ നേടി. ആദ്യ പകുതി സ്പർസ് 2-1ന്റെ ലീഡിൽ അവസാനിപ്പിച്ചു. 94 മിനുട്ട് വരെ ലീഡ് തുടർന്നു. 94ആം മിനുട്ടിൽ ബ്രെന്റ്വൈറ്റിന്റെ ഫിനിഷ് എവർട്ടണ് അർഹിച്ച സമനില നൽകി. സമനില നേടിയെങ്കിലും ഇപ്പോഴും എവർട്ടൺ റിലഗേഷൻ ആണ്. സ്പർസ് നാലാം സ്ഥാനത്തും നിൽക്കുന്നു.

ടോട്ടനം കുതിക്കുന്നു, ക്രിസ്റ്റൽ പാലസിനെയും തോൽപ്പിച്ചു

ടോട്ടൻ ഈ സീസണിൽ പതിവായി കണ്ടുവരുന്ന സ്പർസേ അല്ല. ഇന്ന് ക്രിസറ്റൽ പാലസിനെ അവരുടെ ഗ്രൗണ്ടിൽ ചെന്ന് നേരിട്ട സ്പർസ് ഒന്നിനെതരെ രണ്ടു ഗോളുകളുടെ വിജയമാണ് നേരിട്ടത്. പ്രീമിയർ ലീഗിലെ സ്പർസിന്റെ ഒന്നാം സ്ഥാനം ഉറപ്പിക്കുന്ന വിജയമാണ് ഇത്. ഇന്ന് മൂന്നു ഗോളുകളും രണ്ടാം പകുതിയിൽ ആണ് വന്നത്.

53ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിൽ നിന്നായിരുന്നു സ്പർസ് ലീഡ് എടുത്തത്. മാഡിസന്റെ പന്ത് തടയാൻ ശ്രമിക്കുന്നതിനിടയിൽ വാർഡ് സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു. 66ആം മിനുട്ടിൽ ഹ്യുങ് മിൻ സോണിലൂടെ സ്പർസ് ലീഡ് ഇരട്ടിയാക്കി. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ പാലസ് ജോർദ അയുവിലൂടെ ഒരു ഗോൾ മടക്കി. സ്കോർ 2-1. അവസാന മിനുട്ടുകൾ ഇത് ആവേശകരമാക്കി എങ്കിലും സ്പർസ് തന്നെ വിജയിച്ചു.

10 മത്സരങ്ങളിൽ നിന്ന് 26 പോയിന്റ് ആണ് സ്പർസിന് ഇള്ളത്. രണ്ടാമതുള്ള സിറ്റിയെക്കാൾ 5 പോയിന്റിന്റെ ലീഡ് സ്പർസിന് ഉണ്ട്. സ്പർസ് ലീഗിൽ ഇതുവരെ പരാജയം ഏറ്റുവാങ്ങിയിട്ടില്ല.

ജോവൻ ഗാമ്പർ ട്രോഫി: കിരീടം നിലനിർത്തി ബാഴ്‌സലോണ, വരവറിയിച്ചു ലമീൻ യമാൽ

സീസണിന് ആരംഭം കുറിച്ച് ബാഴ്‌സലോണ സംഘടിപ്പിക്കുന്ന ജോവൻ ഗാമ്പർ ട്രോഫിയിൽ ആതിഥേയർക്ക് ജയം. രണ്ടിനെതിരെ നാല് ഗോളുകൾക്ക് ആയിരുന്നു ബാഴ്‌സയുടെ ജയം. ലെവെന്റോവ്സ്കി, ഫെറാൻ ടോറസ്, ഫാറ്റി, ആബ്ദെ എന്നിവർ ജേതാക്കൾക്കായി വല കുലുക്കി. ടോട്ടനത്തിന്റെ ഗോളുകൾ ഒലിവർ സ്കിപ്പിലൂടെ ആയിരുന്നു. അവസാന പത്ത് മിനിറ്റുകൾ മാത്രം കളത്തിൽ എത്തിയ യുവതാരം ലമീൻ യമാൽ തന്റെ പ്രതിഭ ഒരിക്കൽ കൂടി പുറത്തെടുത്തു. ടീമുകൾ ഇനി ലീഗ് മത്സരങ്ങളിലേക്ക് തിരിയും.

ബാഴ്‌സയുടെ മുന്നറ്റങ്ങളോടെ തന്നെയാണ് മത്സരം തുടങ്ങിയത്. ഒളിമ്പിക് സ്റ്റേഡിയത്തിൽ മുപ്പതയ്യായിരത്തോളം കാണികൾ എത്തി. സീസണിൽ ബാഴ്‌സയുടെ തട്ടകം ഈ സ്റ്റേഡിയം ആയിരിക്കും. മൂന്നാം മിനിറ്റിൽ തന്നെ ലെവെന്റോവ്സ്കിയിലൂടെ ബാഴ്‌സ വല കുലുക്കി. വലത് വിങ്ങിലൂടെ കുതിച്ച റാഫിഞ്ഞ ഉയർത്തി നൽകിയ ബോളിൽ പോളിഷ് സ്‌ട്രൈക്കർ അനായാസം ലക്ഷ്യം കണ്ടു. പിന്നീട് റാഫിഞ്ഞക്ക് ലഭിച്ച സുവർണാവസരം പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. 23ആം മിനിറ്റിൽ റെഗുലിയോണിന്റെ ഷോട്ട് റ്റെർ സ്റ്റഗൻ തടുത്തിട്ടത് വലയിലേക്ക് എത്തിച്ച് സ്കിപ്പ് സ്‌കോർ സമനിലയിൽ ആക്കി. 27ആം മിനിറ്റിൽ പന്ത് ക്ലിയർ ചെയ്യാൻ സ്ഥാനം തെറ്റി നിന്ന കീപ്പറെ മറികടക്കാൻ റാഫിഞ്ഞ ശ്രമം നടത്തിയെങ്കിലും വിസാരിയോ മികച്ച ഒരു സേവിലൂടെ ടീമിന്റെ രക്ഷക്കെത്തി. 36 ആം മിനിറ്റിൽ പെരിസിച്ചിന്റെ ക്രോസിൽ ഹെഡർ ഉതിർത്ത് സ്കിപ്പ് വീണ്ടും ഗോൾ നേടി ടോട്ടനത്തിന് ലീഡ് സമ്മാനിച്ചു. ഇടവേളക്ക് തൊട്ടു മുൻപ് കീപ്പർ മാത്രം മുന്നിൽ നിൽക്കെ മനോർ സോളോമന് ലഭിച്ച അവസരം താരം കീപ്പറുടെ നേരെ ആയി

രണ്ടാം പകുതിയിലും ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിച്ചു. പെഡ്രിയുടെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന പോയി. പെഡ്രോ പൊറോയുടെ തകർപ്പൻ ശ്രമം റ്റെർ സ്റ്റഗൻ സേവ് ചെയ്തു. അലോൺസോയുടെ ത്രൂ ബോളിൽ റാഫിഞ്ഞയുടെ ശ്രമം സാഞ്ചസ് ക്ലിയർ ചെയ്തു. പകരക്കാരായി ലമീൻ യാമാൽ എത്തിയതോടെ മത്സരത്തിന്റെ ഗതി മാറി. ഡിഫെൻസിൽ നിന്നും ഉയർത്തി നൽകിയ ബോൾ പിടിച്ചെടുത്ത് വലത് വിങ്ങിലൂടെ കുതിച്ച യമാൽ നൽകിയ പാസിൽ ഫെറാൻ ടോറസ് സമനില ഗോൾ നേടി. 90 ആം മിനിറ്റിൽ ഫാറ്റിയിലൂടെ ബാഴ്‌സ ലീഡ് തിരിച്ചു പിടിച്ചു. ഒരിക്കൽ കൂടി ലമീൻ യമാലിന്റെ നീക്കം നിർണായകമായപ്പോൾ ഫെറാൻ ടോറസിന്റെ അസിസ്റ്റിലാണ് ഫാറ്റി വല കുലുക്കിയത്. ഇഞ്ചുറി ടൈമിൽ മറ്റൊരു യുവതാരം ഫെർമിൻ ലോപസിന്റെ പാസിൽ ആബ്ദെ ഗോൾ നേടി പട്ടിക പൂർത്തിയാക്കി. മത്സരത്തിൽ വലിയൊരു ഭാഗം ലീഡ് കൈവശം വെച്ച ടോട്ടനം ബാഴ്‌സയെ വിറപ്പിച്ചു തന്നെയാണ് കീഴടങ്ങിയത്. സാവിയുടെ സബ്സ്റ്റിട്യൂട്ടുകൾ മത്സരത്തിൽ നിർണായകമായി. യുവതാരങ്ങൾ തിളങ്ങിയതോടെ ഗാമ്പർ ട്രോഫി വീണ്ടും ബാഴ്‌സയുടെ ഷെൽഫിൽ എത്തി.
(Pic credit: https://twitter.com/poblaugrana)

ഹാട്രിക്കുമായി ഹാരി കെയ്ൻ; ശക്തർ ഡൊണെസ്കിനെ തകർത്ത് ടോട്ടൻഹാം

സ്പർസിൽ നിന്നുള്ള കൂടുമാറ്റം ചൂടുപിടിച്ചിരിക്കെ ഇന്ന് നടന്ന പരിശീലന മത്സരത്തിൽ
ഹാട്രിക്ക് അടക്കം നാല് ഗോളുകൾ നേടി ക്യാപ്റ്റൻ ഹാരി കെയ്നിന്റെ മിന്നുന്ന പ്രകടനം. താരത്തിന്റെ ഗോൾ അടക്കം ഒന്നിനെതിരെ അഞ്ച് എന്ന സ്കോറിന് ശക്തർ ഡൊണെസ്കിനെ ടോട്ടൻഹാം തകർത്തു വിട്ടു. ഇംഗ്ലീഷ് ടീമിന്റെ മറ്റൊരു ഗോൾ യുവതാരം ഡേൻ സ്‌കാർലറ്റ് നേടി. ശക്തറിന്റെ ആശ്വാസ ഗോൾ കെൽസിയുടെ പേരിൽ കുറിച്ചു. ജോവൻ ഗാമ്പർ ട്രോഫിയിൽ ബാഴ്‌സലോണയെ ആണ് അടുത്ത മത്സരത്തിൽ ടോട്ടനത്തിന് നേരിടാൻ ഉള്ളത്.

പുതിയ താരം ജെയിംസ് മാഡിസനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് ടോട്ടനം കളത്തിൽ എത്തിയത്. കെയിനിനൊപ്പം സോൺ, കുലുസെവ്സ്കി എന്നിവർ മുന്നേറ്റത്തിൽ എത്തി. മൂന്നാം മിനിറ്റിൽ തന്നെ കെയ്നിന്റെ ശ്രമം കീപ്പർ തടുത്തു. റിബൗണ്ടിൽ കിട്ടിയ അവസരം എമേഴ്‌സൻ തുലച്ചു. കീപ്പറുടെ കരങ്ങൾ ആണ് ആദ്യ ഗോൾ വീഴുന്നത് വരെ ശക്തറിനെ കാത്തത്. മാഡിസനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി വലയിൽ എത്തിച്ച് 38ആം മിനിറ്റിൽ കെയ്ൻ ആദ്യ ഗോൾ നേടി. 45 ആം മിനിറ്റിൽ സികന്റെ തകർപ്പൻ ഒരു ക്രോസ് മികച്ച ഫിനിഷിങിലൂടെ വലയിൽ എത്തിച്ച് കെൽസി സ്‌കോർ തുല്യ നിലയിൽ ആക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ടോട്ടനം ലീഡ് വീണ്ടെടുത്തു. ശക്തറിന്റെ ഗോളിന് അനുസ്മരിപ്പിക്കുന്ന രീതിയിൽ മാഡിസന്റെ ക്രോസിൽ തല വെച്ചാണ് കെയ്ൻ രണ്ടാം ഗോൾ നേടിയത്. 55ആം മിനിറ്റിൽ കുലുസെവ്സ്കിയുടെ അസിസ്റ്റിൽ കെയിൻ ഹാട്രിക് തികച്ചു. 80 ആം മിനിറ്റിൽ മനോർ സോളോമന്റെ ഷോട്ട് കീപ്പർ തടുത്തിട്ടപ്പോൾ കൃത്യമായി ഇടപെട്ടാണ് ഹാരി കെയ്ൻ തന്റെ അവസാന ഗോൾ കുറിച്ചത്. പിന്നീട് താരത്തിനെ പിൻവലിച്ച കോച്ച് ഡേൻ സ്കാർലറ്റിന് അവസരം നൽകി. വലിയ ഹർഷാരവത്തോടെയാണ് കെയ്നിന് ആരാധകർ വിടവാങ്ങൽ നൽകിയത്. കോച്ചിനെ വിശ്വാസം കാത്ത് കൊണ്ട് ഇഞ്ചുറി ടൈമിൽ തകർപ്പൻ ഒരു ഗോളിലൂടെ ഡേൻ പട്ടിക തികച്ചു.

ടോട്ടനം താരത്തിന് വേണ്ടി സ്പാർടക് മോസ്‌കോയുടെ ഓഫർ

ടോട്ടനം താരം ഡേവിൻസൻ സാഞ്ചസിന് വേണ്ടി സ്പർടക് മോസ്‌കോയുടെ നീക്കം. റഷ്യൻ ടീം സമർപ്പിച്ച് പന്ത്രണ്ട് മില്യൺ യൂറോയും ആഡ് ഓണുകളും ചേർന്ന ഓഫർ ടോട്ടനം അംഗീകരിച്ചതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ താരത്തിന്റെ തീരുമാനം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സാഞ്ചസുമായി വ്യക്തിപരമായ കരാറിൽ എത്താൻ സ്പാർടക് മോസ്‌കോക്ക് സാധിച്ചാൽ കൈമാറ്റം ഉടൻ തന്നെ പൂർത്തിയാവും.

NOTTINGHAM, ENGLAND – AUGUST 28: Davinson Sanchez of Tottenham in action during the Premier League match between Nottingham Forest and Tottenham Hotspur at City Ground on August 28, 2022 in Nottingham, England. (Photo by Michael Regan/Getty Images)

നേരത്തെ ഗലട്സരെ അടക്കം സാഞ്ചസിന് പിറകെ ഉള്ളതായി സൂചനകൾ ഉണ്ടായിരുന്നു. മറ്റൊരു താരത്തെ കൂടി കൈമാറ്റത്തിൽ ഉൾപ്പെടുത്താൻ ആയിരുന്നു ടർക്കിഷ് ടീമിന്റെ നീക്കം. എന്നാൽ കൂടുതൽ മികച്ച ഓഫറുമായി സ്പാർടക് എത്തിയതോടെ ടോട്ടനം റഷ്യൻ ടീമിന്റെ ഓഫർ അംഗീകരിക്കുകയായിരുന്നു. 2017ൽ അന്നത്തെ ക്ലബ്ബിന്റെ റെക്കോർഡ് തുക ആയ 42.5 മില്യൺ പൗണ്ടിനാണ് സാഞ്ചസ് അയാക്‌സിൽ നിന്നും ടോട്ടനത്തിൽ എത്തുന്നത്. ഇരുന്നൂറോളം മത്സരങ്ങൾ ടീമിനായി കളിച്ചു. അവസാന സീസണിൽ 18 ലീഗ് മത്സരങ്ങൾ മാത്രമാണ് കളത്തിൽ ഇറങ്ങിയത്. മോശം പ്രകടനത്തിന്റെ പേരിൽ ടോട്ടനം ആരാധകരുടെ പ്രതിഷേധം നേരിടേണ്ടിയും വന്നിരുന്നു.

ലോ സെൽസോക്ക് വേണ്ടി റയൽ ബെറ്റിസും രംഗത്ത്, സാഞ്ചസിന് വേണ്ടി ഗലറ്റസരെ

ടോട്ടനം മധ്യനിര താരമായ ഡേവിൻസണ് സഞ്ചസിന് വേണ്ടി ഗാലറ്റ്സരെയ് രംഗത്ത്. താരത്തിന് വേണ്ടി ഏകദേശം ഒൻപത് മില്യൺ യൂറോയുടെ ഓഫർ ആണ് തുർക്കിഷ് ക്ലബ്ബ് മുന്നോട്ടു വെച്ചിരിക്കുന്നത് എന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മറ്റ് പല ക്ലബ്ബുകളും സാഞ്ചസിന് വേണ്ടി രംഗത്ത് ഉണ്ട്. ടോട്ടനം ഇത്തവണ ഒഴിവാക്കാൻ നിശ്ചയിച്ച താരങ്ങളിൽ ഒരാളാണ് ഈ മധ്യനിര താരം.

മനോർ സോളോമൻ, മാഡിസൻ എന്നിവർ എത്തിയതോടെ മിഡ്ഫീൽഡിൽ കൂടുതൽ കൊഴിഞ്ഞുപോക്കുകൾ ടോട്ടനത്തിൽ ഉണ്ടാവും എന്നുറപ്പായിരിക്കുകയാണ്. അർജന്റീനൻ താരം ലോ സെൽസോ ആണ് പുതിയ തട്ടകം തേടുന്ന മറ്റൊരു താരം. റയൽ ബെറ്റിസ് ആണ് നിലവിൽ പുതുതായി താരത്തിന് വെണ്ടി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ സീസണിൽ വിയ്യാറയൽ ജേഴ്‌സിയിൽ ലോണിൽ എത്തി തിളങ്ങിയ താരസത്തിനും ലാ ലീഗയിലേക്കുള്ള മടങ്ങി വരവിന് സമ്മതം ആണെന്നാണ് സൂചന. 2018-19 സീസണിൽ പിഎസ്ജിയിൽ നിന്നും താരം ബെറ്റിസിൽ പന്ത് തട്ടിരിയിരുന്നു. പിന്നീടാണ് ടോട്ടനത്തിലേക്ക് ചേക്കേറുന്നത്. എന്നാൽ സാമ്പത്തിക പ്രശ്നം നേരിടുന്ന ബെറ്റിസ് അടുത്ത വാരത്തോടെയെ കൂടുതൽ ചർച്ചകളിലേക്ക് കടക്കൂ. കഴിഞ്ഞ ദിവസം ബാഴ്‌സയിൽ നിന്നും കൊള്ളാഡോയേയും അവർ എത്തിച്ചിരുന്നു.

പൊസെകൊഗ്ലു ടോട്ടനം പരിശീലക സ്ഥാനത്തേക്ക്

സെൽറ്റിക് പരിശീലകൻ ആഞ്ച് പൊസെകൊഗ്ലുവുമായി ടോട്ടനം ധാരണയിൽ എത്തിയതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ഓസ്‌ട്രേലിയൻ കോച്ച് തന്നെ സ്പർസിന് തന്ത്രങ്ങൾ ഓതാൻ എത്തുമെന്ന് ഏകദേശം ഉറപ്പായി. സെൽറ്റിക്കിന്റെ കപ്പ് ഫൈനൽ മത്സരം ശേഷം മാത്രമേ പൊസെകൊഗ്ലുവിന് വേണ്ടിയുള്ള ടോട്ടനം നീക്കങ്ങൾ പരസ്യമായി ഉണ്ടാവുകയുള്ളൂ എന്നുറപ്പായിരുന്നു. കോച്ചുമായി ധാരണയിൽ എത്തിയതോടെ ഇനി ടോട്ടനത്തിന് സെൽറ്റിക്കുമായും ധാരണയിൽ എത്തേണ്ടതായുണ്ട്. കോച്ചിന് സെൽറ്റിക്കിൽ ഒരു വർഷത്തേക്ക് കൂടി കരാർ ബാക്കിയുണ്ടെന്നാണ് സൂചന.

കഴിഞ്ഞ ദിവസം കപ്പ് മത്സരവും വിജയിച്ച് കൊണ്ട് പൊസെകൊഗ്ലു ഡൊമെസ്റ്റിക് ഡബിൾ സെൽറ്റിക്കിനൊപ്പം നേടിയിരുന്നു. സ്‌കോട്ടിഷ് ലീഗിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന കോച്ചുമായി ടോട്ടനം കഴിഞ്ഞ വാരങ്ങളിലാണ് ബന്ധപ്പെടുന്നത്. നാഗൽസ്മാൻ അടക്കം പല കോച്ചുമാരുടെ പേരും പരിഗണനയിൽ വന്നെങ്കിലും പലരുമായും ചർച്ചകൾ വേണ്ട വിധം മുന്നോട്ടു പോയില്ല. പിന്നീടാണ് ഓസ്‌ട്രേലിയൻ കോച്ചിൽ ടോട്ടനത്തിന്റെ കണ്ണെത്തുന്നത്. പൊസെകൊഗ്ലുവുമായി രണ്ടു വർഷത്തെ കരാറിൽ ആണ് സ്പർസ് ധാരണയിൽ എത്തിയതെന്ന് റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇത് മറ്റൊരു വർഷത്തേക്ക് കൂടി നീട്ടാനുള്ള സാധ്യതയും കരാറിൽ ഉണ്ടാവും.

Subscribe to our YouTube Channel:

ആദ്യ 20 മിനുട്ടിനുള്ളിൽ തന്നെ 5 ഗോളുകൾ!! സ്പർസിന്റെ കഥകഴിച്ച് ന്യൂകാസിൽ യുണൈറ്റഡ്

ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കുന്നതിൽ നിർണായകമായ പോരാട്ടത്തിൽ ന്യൂകാസിൽ യുണൈറ്റഡ് സ്പർസിനെ തകർത്തെറിഞ്ഞു. ഇന്ന് സെന്റ് ജെയിംസ് പാർക്കിൽ 6-1ന്റെ വമ്പൻ വിജയമാണ് ന്യൂകാസിൽ യുണൈറ്റഡ് നേടിയത്. പൊരുതി നിൽക്കാൻ പോലും സ്പർസിന് ആയില്ല. ഇന്ന് മത്സരം ആരംഭിച്ച് 21 മിനുട്ടിലേക്ക് ന്യൂകാസിൽ 5 ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു‌.

സ്പർസ് കണ്ണടച്ച് തുറക്കും മുമ്പ് അവർക്ക് കളി കൈവിട്ട അവസ്ഥ ആയിരുന്നു. രണ്ടാം മിനുട്ടിൽ ജേക്കബ് മർഫിയുടെ ഗോളിലൂടെ ആണ് ന്യൂകാസിൽ ഗോൾ വേട്ട തുടങ്ങിയത്. ആറാം മിനുട്ടിൽ ജോലിംഗ്ടണിലൂടെ ഹോം ടീമിന്റെ രണ്ടാം ഗോൾ. 9ആം മിനുട്ടിൽ വീണ്ടും ജേക്കബ് മർഫിയുടെ ഫിനിഷ്. ലോറിസിന് ഗോൾ വലയിൽ നിന്ന് പന്ത് പെറുക്കാനെ സമയം ഉണ്ടായിരുന്നുള്ളൂ‌.

19ആം മിനുട്ടിൽ 21ആം മിനുട്ടിലും ഇസാക് ഗോളുകൾ നേടിയതോടെ ന്യൂകാസിൽ 5-0ന് മുന്നിൽ. ന്യൂകാസിൽ ആരാധകർ പോലും സ്വപനത്തിലാണോ എന്ന് സംശയിച്ചു പോയ നിമിഷം. ഈ ഗോളിന് ശേഷം ന്യൂകാസിൽ കളിയുടെ വേഗത കുറച്ചു. ആദ്യ പകുതിയിൽ 5-0 എന്ന നിലയിൽ കളി തുടർന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹാരി കെയ്നിലൂടെ സ്പർസ് ഒരു ഗോൾ മടക്കി. പക്ഷെ ഇത് ഒരു ആശ്വാസം പോലും സ്പർസിന് നൽകിയില്ല. സബ്ബായി എത്തിയ കാലം വിൽസൺ 67ആം മിനുട്ടിൽ ന്യൂകാസിലിന്റെ ആറാം ഗോൾ കണ്ടെത്തി. ഈ വിജയത്തോടെ ന്യൂകാസിൽ 59 പോയിന്റുമായി മൂന്നാം സ്ഥാനത്ത് എത്തി. സ്പർസ് 53 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്‌.

ത്രില്ലർ!! ടോട്ടനത്തെ ഇഞ്ച്വറി ടൈം ഗോളിൽ തോൽപ്പിച്ച് പിടിച്ച് ബൗണ്മത്

ടോട്ടനത്തിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷയ്ക്ക് ഒരു തിരിച്ചടി കൂടെ. ഇന്ന് നോർത്ത് ലണ്ടണിൽ നടന്ന മത്സരത്തിൽ ബൗണ്മത് സ്പർസിനെ പരാജയപ്പെടുത്തി. ഇഞ്ച്വറി ടൈമിൽ പിറന്ന ഗോളിന്റെ ബലത്തിൽ 3-2ന്റെ വിജയനാണ് ബൗണ്മത് നേടിയത്. ഇന്ന് മത്സരം ആരംഭിച്ച് 14ആം മിനുട്ടിൽ തന്നെ സോണിലൂടെ സ്പർസ് ലീഡ് എടുത്തു. പക്ഷെ ബൗണ്മത് തളരാതെ പൊരുതി.

38ആം മിനുട്ടിൽ സൊളങ്കിയുടെ പാസ് സ്വീകരിച്ച് മാറ്റിയസ് വിന ബൗണ്മതിനെ ഒപ്പം എത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ സൊളങ്കിയുടെ ഗോൾ കൂടെ വന്നതോടെ ലണ്ടണിൽ ബൗണ്മത് 2-1ന് മുന്നിൽ ആയി. സമനിലക്കായി തുടരാക്രമണങ്ങൾ നടത്തിയ സ്പർസ് കളിയുടെ 88ആം മിനുട്ടിൽ ഡാഞ്ചുമയിലൂടെ സമനില കണ്ടെത്തി. പിന്നെ കെയ്നും സംഘവും വിജയ ഗോളിനായുള്ള പരിശ്രമത്തിൽ ആയിരുന്നു.

എന്നാൽ അവസരം കാത്തു നിന്ന ബൗണ്മത് 94ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിലൂടെ വിജയ ഗോൾ കണ്ടെത്തി. ഔട്ടാരയുടെ ഫിനിഷിലൂടെ മൂന്ന് പോയിന്റ് സ്വന്തമാക്കി. സ്പർസിനെതിരെയുള്ള ബൗണ്മതിന്റെ ചരിത്രത്തിലെ ആദ്യ എവേ വിജയം.

31 മത്സരങ്ങളിൽ നിന്ന് 53 പോയിന്റുനായി സ്പർസ് ലീഗിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. 33 പോയിന്റുമായി ബൗണ്മത് 14ആം സ്ഥാനത്തേക്ക് ഉയർന്നു.

പരാറ്റിസിക്ക് തിരിച്ചടി, ടോട്ടനം വിടേണ്ടി വരും

യുവന്റസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിൽ കൂടുതൽ കടുത്ത നടപടികൾ. യുവന്റസിന് ലീഗിൽ പോയിന്റ് നഷ്ടപ്പെടുത്തിയും ക്ലബ്ബ് ഓഫിഷ്യലുകൾക്ക് മുപ്പത് മാസത്തോളം ബാൻ ഏർപ്പെടുത്തിയും ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷൻ നേരത്തെ നടപടി സ്വീകരിച്ചിരുന്നു. തുടർന്ന് സംഭവത്തിൽ ഇടപെടാൻ ഫിഫയെ സമീപിച്ച ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷന്റെ നീക്കം ഇപ്പോൾ ഫലം കണ്ടിരിക്കുകയാണ്. ഇതോടെ യുവന്റസ് ഭാരവാഹികൾ നേരിടുന്ന ബാൻ ദേശിയ തലത്തിൽ നിന്നും അന്താരാഷ്ട്ര തലത്തിലേക്ക് മാറും. നേരത്തെ ഇറ്റലിയിൽ മാത്രമാണ് ഇവർക്ക് തുടർന്ന് സ്ഥാനങ്ങൾ വഹിക്കാൻ കഴിയാതിരുന്നത്. എന്നാൽ ഫിഫയുടെ നടപടിയോടെ മുപ്പത് മാസത്തോളം ഫുട്ബോളുമായി ബന്ധപ്പെട്ട് ഒരു രാജ്യത്തും പ്രവർത്തിക്കാൻ ഇവർക്കാവില്ല.

ഇതിൽ ഏറ്റവും വലിയ തിരിച്ചടി നിലവിൽ ടോട്ടനത്തിൽ ഡയറക്ടർ സ്ഥാനത്ത് പ്രവർത്തിക്കുന്ന ഫാബിയോ പരാറ്റിസിക്കാണ്. യുവന്റസ് വിട്ട് 2021 മുതൽ ടോട്ടനത്തിൽ ചേർന്ന് പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന് ഇറ്റലിയിൽ ഫുട്ബോൾ അസോസിയേഷന്റെ നടപടികൾ വലിയ തിരിച്ചടി ആയിരുന്നില്ല. എന്നാൽ ഫിഫ ഇടപെട്ടതോടെ ടോട്ടനത്തിലും തന്റെ സ്ഥാനം വഹിക്കാൻ അദ്ദേഹത്തിനാവില്ല. അന്റോണിയോ കോന്റെ സ്ഥാനമൊഴിഞ്ഞ ഈ ഘട്ടത്തിൽ പരാറ്റിസിയെ കൂടി നഷ്ടപ്പെടുന്നത് ടോട്ടനത്തിന് വലിയ തിരിച്ചടി ആണ്. “ഇറ്റാലിയൻ എഫ്.എ യുടെ അപേക്ഷ പ്രകാരം ഫിഫയുടെ ഡിസിപ്ലിനറി കമ്മിറ്റി ചെയർപേഴ്‌സൻ, വിവിധ ഒഫിഷ്യലുകൾക്ക് എഫ്.ഐ.ജി.സി ചുമത്തിയ വിലക്ക് ലോക വ്യാപകമാക്കി ഉയർത്തുന്നു” എന്നായിരുന്നു ഫിഫയുടെ ഔദ്യോഗിക കുറിപ്പിൽ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് ഇറ്റലിയിൽ കോടതി നടപടികൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

കോണ്ടെ സ്പർസിൽ നിന്ന് പുറത്ത്

സ്പർസ് പരിശീലക സ്ഥാനത്ത് നിന്ന് അന്റോണിയോ കോണ്ടെ പുറത്ത്. അവസാന കുറച്ചു കാലമായി കോണ്ടെ ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. നിരവധി തവണ ക്ലബിന് എതിരെയും താരങ്ങൾക്ക് എതിരെയും അദ്ദേഹം രൂക്ഷ വിമർശനങ്ങൾ ഉയർത്തുകയും ചെയ്തു.ഇതിനെല്ലാം പിറകെ ആണ് ക്ലബ് കോണ്ടെയെ പുറത്താക്കുന്നത്.

കോണ്ടെക്ക് പകരം സീസൺ അവസാനം വരെ ക്രിസ്റ്റ്യൻ സ്റ്റെല്ലിനി ടോട്ടൻഹാം ഹോട്സ്പറിനെ പരിശീലിപ്പിക്കും. റയാൻ മേസണും അസിസ്റ്റന്റും ആകും. സീസൺ അവസാനിച്ച ശേഷം മാത്രമെ സ്ഥിരം ഒരു പരിശീലകനെ സ്പർസ് നിയമിക്കുകയുള്ളൂ.

Exit mobile version