മേജര്‍ ലീഗ് ക്രിക്കറ്റ് ഫ്രാഞ്ചൈസി എൽഎ നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായി സുനിൽ നരൈന്‍

ലോസ് എഞ്ചൽസ് നൈറ്റ് റൈഡേഴ്സിനെ മേജര്‍ ലീഗ് ക്രിക്കറ്റിന്റെ ഉദ്ഘാടന പതിപ്പിൽ സുനിൽ നരൈന്‍ നയിക്കും. ഐപിഎലിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമകളുടെ ആണ് മേജര്‍ ലീഗ് ക്രിക്കറ്റിലെ ഈ ഫ്രാഞ്ചൈസിയും. നരൈന്‍, ആന്‍ഡ്രേ റസ്സൽ, ജേസൺ റോയ്, ലോക്കി ഫെര്‍ഗൂസൺ, മാര്‍ട്ടിന്‍ ഗപ്ടിൽ, റൈലി റോസ്സോവ്, ആഡം സംപ എന്നിവരുള്‍പ്പെടെ അതിശക്തമായ ടീമാണ് എൽഎ നൈറ്റ് റൈഡേഴ്സിന്റേത്.

ഫിൽ സിമ്മൺസ് മുഖ്യ കോച്ചാകുമ്പോള്‍ സഹ പരിശീലകനായി റയാന്‍ ടെന്‍ ഡോഷാറ്റേയും ബൗളിംഗ് കോച്ചായി ഭരത് അരുണും ടീമിനൊപ്പം ചേരുന്നു.

സ്പിന്‍ കുരുക്കിൽ വീണ് ആര്‍സിബി, കൊല്‍ക്കത്തയ്ക്ക് 81 റൺസ് വിജയം

ഐപിഎലില്‍ ആര്‍സിബിയ്ക്ക് കനത്ത പരാജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സ്കോറായ 204/7 എന്ന സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 123 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 17.4 ഓവറിൽ ആര്‍സിബി പുറത്താകുകയായിരുന്നു. 81 റൺസിന്റെ വിജയം ആണ് കൊൽക്കത്ത നേടിയത്.

വിരാട് കോഹ്‍ലിയും ഫാഫ് ഡു പ്ലെസിയും മിന്നും തുടക്കം ടീമിന് നൽകിയെങ്കിലും കോഹ്‍ലിയെ(21) നരൈനും ഫാഫ് ഡു പ്ലെസിയെ(23) വരുൺ ചക്രവര്‍ത്തിയും പുറത്താക്കിയപ്പോള്‍ മത്സരത്തിൽ പിന്നെ കൊൽക്കത്ത പിടിമുറുക്കുന്നതാണ് കണ്ടത്.

44/0 എന്ന നിലയിൽ നിന്ന് 61/5 എന്ന നിലയിലേക്ക് ആര്‍സിബി വീഴുകയായിരുന്നു. ഇവിടെ നിന്ന് തിരിച്ചുവരവ് ആര്‍സിബിയ്ക്ക് ഒരിക്കലും സാധ്യമായിരുന്നില്ല. ഡേവിഡ് വില്ലിയും ആകാശ് ദീപും ചേര്‍ന്നാണ് 123 റൺസിലേക്ക് എത്തിച്ചത്. ആകാശ് ദീപ് 8 പന്തിൽ 17 റൺസ് നേടി പുറത്തായപ്പോള്‍ ഡേവിഡ് വില്ലി 20 റൺസുമായി പുറത്താകാതെ നിന്നു.

കൊൽക്കത്തയ്ക്കായി വരുൺ ചക്രവര്‍ത്തി നാലും സുയാഷ് ശര്‍മ്മ മൂന്നും വിക്കറ്റ് നേടി. സുനിൽ നരൈന്‍ 2 വിക്കറ്റും നേടി.

കൊല്‍ക്കത്തയുടെ യുഎഇ ടീമിൽ റസ്സലും നരൈനും, ഒപ്പം ജോണി ബൈര്‍സ്റ്റോയും

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമസ്ഥതയിലുള്ള യുഎഇ ഐഎൽടി20 ലീഗിലെ ഫ്രാഞ്ചൈസിയായ അബു ദാബി നൈറ്റ്സ് തങ്ങളുടെ പ്രധാന താരങ്ങളെ ടീമിലെത്തിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിൽ കളിക്കുന്ന ആന്‍ഡ്രേ റസ്സൽ, സുനിൽ നരൈന്‍ എന്നിവര്‍ക്കൊപ്പം ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ജോണി ബൈര്‍സ്റ്റോയും ടീമിലുണ്ട്.

ഇത് കൂടാതെ ലഹിരു കുമര, പോള്‍ സ്റ്റിര്‍ലിംഗ്, കോളിന്‍ ഇന്‍ഗ്രാം എന്നിവരും ടീമിന്റെ വിദേശ സൈനിംഗിൽ ഉള്‍പ്പെടുന്നു.

അബു ദാബി നൈറ്റ് റൈഡേഴ്സ്: Sunil Narine, Andre Russell, Akeal Hosein, Raymon Reifer, Kennar Lewis, Ravi Rampaul (all from West Indies), Jonny Bairstow (England), Paul Stirling (Ireland), Lahiru Kumara, Charith Asalanka, Seekkuge Prasanna (trio from Sri Lanka), Colin Ingram (South Africa), Ali Khan (USA), Brandon Glover (The Netherlands).

 

Story Highlights: Abu Dhabi Knight Riders sign Andre Russell, Sunil Narine, Jonny Bairstow.

തന്റെ ബാറ്റിംഗ് കഴിവുകള്‍ തിരിച്ചറിഞ്ഞത് ഗൗതം ഗംഭീര്‍ – സുനിൽ നരൈന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിൽ ഗൗതം ഗംഭീര്‍ ആണ് തന്നോട് ഓപ്പൺ ചെയ്യുവാന്‍ ആവശ്യപ്പെട്ടതെന്ന് പറഞ്ഞ് സുനിൽ നരൈന്‍. തന്റെ ബാറ്റിംഗ് കഴിവുകള്‍ തിരിച്ചറിഞ്ഞ മുന്‍ കൊല്‍ക്കത്ത ക്യാപ്റ്റന് താരം നന്ദി അറിയ്ക്കുകയും പ്രശംസ കൊണ്ട് ചൊരിയുകയും ചെയ്തു.

2017 സീസണിൽ 224 റൺസാണ് സുനിൽ നരൈന്‍ ഓപ്പണിംഗിലിറങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി നേടിയത്. തൊട്ടടുത്ത സീസണിൽ 357 റൺസാണ് താരം നേടിയത്. തന്റെ വിക്കറ്റ് നേരത്തെ നഷ്ടമായാലും സാരമില്ല ടീമിന് മിന്നും വേഗത്തിലുള്ള തുടക്കം വേണമെന്നായിരുന്നു ഗംഭീര്‍ തന്നോട് ആവശ്യപ്പെട്ടത്.

ഓരോ കളി കഴിയും തോറും തനിക്ക് ആത്മവിശ്വാസം ഏറെ വന്നുവെന്നും ടീം മാനേജ്മന്റെൽ നിന്ന് തനിക്ക് മികച്ച പിന്തുണയും ലഭിച്ചുവെന്ന് നരൈന്‍ സൂചിപ്പിച്ചു.

റിങ്കു സൂപ്പര്‍ സ്റ്റാര്‍, പൊരുതി വീണ് കൊല്‍ക്കത്ത പുറത്ത്

ഐപിഎലില്‍ റിങ്കു സിംഗിന്റെ സൂപ്പര്‍ ഇന്നിംഗ്സിന്റെ ബലത്തിൽ ലക്നൗ സൂപ്പര്‍ ജയന്റ്സിനെ വിറപ്പിച്ച ശേഷം 2 റൺസ് തോൽവിയേറ്റ് വാങ്ങി. അവസാന ഓവറിൽ 21 റൺസ് വേണ്ട ഘട്ടത്തിൽ നിന്ന് 2 പന്തിൽ മൂന്നാക്കി ലക്ഷ്യം റിങ്കു മാറ്റിയെങ്കിലും താരത്തെ തകര്‍പ്പന്‍ ക്യാച്ചിലൂടെ എവിന്‍ ലൂയിസ് പിടിച്ചപ്പോള്‍ 208 റൺസ് മാത്രമേ കൊല്‍ക്കത്തയ്ക്ക് നേടാനായുള്ളു. തോല്‍വിയോടെ പ്ലേ ഓഫ് കാണാതെ കൊല്‍ക്കത്ത പുറത്തായി.

ഓപ്പണര്‍മാരെ രണ്ട് പേരെയും മൊഹ്സിന്‍ ഖാന്‍ പുറത്താക്കിയപ്പോള്‍ 9/2 എന്ന നിലയിലേക്ക് കൊല്‍ക്കത്ത വീഴുകയായിരുന്നു. അവിടെ നിന്ന് നിതീഷ് റാണയും ശ്രേയസ്സ് അയ്യരും ചേര്‍ന്ന് നേടിയ 56 റൺസാണ് ടീമിനെ മുന്നോട്ട് നയിച്ചത്.

ഈ കൂട്ടുകെട്ടിൽ കൂടുതൽ സ്കോറിംഗും നിതീഷ് റാണയുടെ വകയായിരുന്നു. 22 പന്തിൽ 42 റൺസ് നേടിയ റാണ ലക്നൗവിന് അപകടം വിതയ്ക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് റാണയെ കൃഷ്ണപ്പ ഗൗതം പുറത്താക്കിയത്.
29 പന്തിൽ 50 റൺസ് നേടിയ ശ്രേയസ്സ് അയ്യരെ സ്റ്റോയിനിസ് പുറത്താക്കുമ്പോള്‍ 37 പന്തിൽ 80 റൺസായിരുന്നു കൊല്‍ക്കത്ത നേടേണ്ടിയിരുന്നത്. സാം ബില്ലിംഗ്സും അയ്യരും ചേര്‍ന്ന് 66 റൺസാണ് നേടിയത്.

അധികം വൈകാതെ സാം ബില്ലിംഗ്സും(36) ആന്‍ഡ്രേ റസ്സലും വീണതോടെ കൊല്‍ക്കത്തയുടെ കാര്യം കഷ്ടത്തിലായി. റസ്സലിനെ പുറത്താക്കി മൊഹ്സിന്‍ ഖാന്‍ തന്റെ മൂന്നാം വിക്കറ്റ് നേടി.

എന്നാൽ പൊരുതാതെ കീഴടങ്ങുവാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് റിങ്ക സിംഗും സുനിൽ നരൈനും തീരുമാനിച്ചപ്പോള്‍ 18, 19 ഓവറുകളിൽ കൊല്‍ക്കത്ത 17 വീതം റൺസ് നേടി അവസാന ഓവറിലേക്കുള്ള ലക്ഷ്യം 21 ആക്കി കുറച്ചു.

മാര്‍ക്കസ് സ്റ്റോയിനിസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തിൽ റിങ്കു സിംഗ് ഒരു ഫോറും രണ്ട് സിക്സും നേടിയപ്പോള്‍ ലക്ഷ്യം മൂന്ന് പന്തിൽ വെറും 5 റൺസായി മാറി. അടുത്ത പന്തിൽ ഒരു ഡബിള്‍ കൂടി നേടിയപ്പോള്‍ കൊല്‍ക്കത്തയ്ക്ക് രണ്ട് പന്തിൽ 3 റൺസായി ലക്ഷ്യം മാറിയെങ്കിലും അടുത്ത പന്തിൽ താരം ഔട്ടായി. 15 പന്തിൽ 40 റൺസായിരുന്നു റിങ്കു സിംഗ് നേടിയത്. റിങ്കുവിനെ അത്യുഗ്രന്‍ ക്യാച്ചിലൂടെ ലൂയിസ് ആണ് പുറത്താക്കിയത്. സുനിൽ നരൈന്‍ 7 പന്തിൽ 21 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ അവസാന പന്ത് നേരിട്ട ഉമേഷ് യാദവിനെ ക്ലീന്‍ ബൗള്‍ഡാക്കി സ്റ്റോയിനിസ് വിജയം ഒരുക്കി.

ഐപിഎലിന് ശേഷം സുനിൽ നരൈന്‍ ടി20 ബ്ലാസ്റ്റിന്, സറേ താരത്തിനെ സ്വന്തമാക്കി

ഈ വര്‍ഷത്തെ ടി20 ബ്ലാസ്റ്റിന് സുനിൽ നരൈനെ സ്വന്തമാക്കി സറേ. ഐപിഎലിന് ശേഷം സുനിൽ നരൈന്‍ സറേയിലേക്ക് ടി20 ബ്ലാസ്റ്റിനായി എത്തും. സറേയുടെ വിദേശ സ്ലോട്ടിൽ ഒന്നിലേക്കാണ് സുനിൽ നരൈന്‍ എത്തുന്നത്.

സീസൺ മുഴുവന്‍ താരത്തിന്റെ സേവനും സറേയ്ക്ക് ലഭിയ്ക്കും. 391 ടി20 കരിയര്‍ മത്സരങ്ങളിലായി 429 വിക്കറ്റാണ് നരൈന്‍ സ്വന്തമാക്കിയിട്ടുള്ളത്.

മോര്‍ഗനില്ല, റസ്സലില്‍ വിശ്വാസം അര്‍പ്പിച്ച് കൊല്‍ക്കത്ത

ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനെ നിലനിര്‍ത്തേണ്ടതില്ലെന്ന് തീരുമാനിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മോശം ഫോമിലൂടെ കടന്ന് പോകുന്ന മോര്‍ഗനെ നിലനിര്‍ത്തിയില്ലെങ്കിലും സമാനമായ ഫോമിലൂടെ കടന്ന് പോയ ആന്‍ഡ്രേ റസ്സലിനെ നിലനിര്‍ത്തുവാന്‍ ഫ്രാഞ്ചൈസി തീരുമാനിച്ചിട്ടുണ്ട്.

12 കോടി രൂപയ്ക്കാണ് റസ്സലിനെ ടീമിൽ നിലനിര്‍ത്തുവാന്‍ ഫ്രാ‍ഞ്ചൈസി തീരുമാനിച്ചത്. വരുൺ ചക്രവര്‍ത്തി, വെങ്കിടേഷ് അയ്യര്‍ എന്നിവരെ എട്ട് കോടിയ്ക്ക് നിലനിര്‍ത്തിയ ഫ്രാഞ്ചൈസി സുനിൽ നരൈനെ 6 കോടി നല്‍കി ടീമിൽ തുടരുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേ സമയം ശുഭ്മന്‍ ഗില്ലിനെ ടീം റിലീസ് ചെയ്തു. എന്നാൽ താരത്തിനെ ലേലത്തിലൂടെ തിരികെ ടീമിലെത്തിക്കുവാന്‍ ഫ്രാഞ്ചൈസി ശ്രമിക്കുമെന്ന് ഉറപ്പാണ്.

കിരീടത്തിനായി കൊല്‍ക്കത്ത റൺ മല കയറണം, അടിച്ച് തകര്‍ത്ത് ഫാഫും ടോപ് ഓര്‍ഡറും

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ടോപ് ഓര്‍ഡര്‍ ഫൈനൽ മത്സരത്തിൽ അടിച്ച് തകര്‍ത്തപ്പോള്‍ 20 ഓവറിൽ 192/3 എന്ന സ്കോര്‍ സ്വന്തമാക്കി ധോണിയും സംഘവും. ഫാഫ് ഡു പ്ലെസി 86 റൺസ് നേടിയപ്പോള്‍ റുതുരാജ്(32), റോബിന്‍ ഉത്തപ്പ(31) എന്നിവര്‍ക്കൊപ്പം 20 പന്തിൽ 37 റൺസ് നേടി മോയിന്‍ അലിയും തകര്‍ത്തപ്പോള്‍ കൊല്‍ക്കത്ത ഫൈനൽ വിജയിക്കുവാന്‍ ഏറെ കഷ്ടപ്പെടേണ്ടി വരുമെന്ന് ഉറപ്പായി.

8.1 ഓവറിൽ 61 റൺസാണ് ചെന്നൈ ഓപ്പണര്‍മാര്‍ നേടിയത്. 27 പന്തിൽ 32 റൺസ് നേടിയ റുതുരാജ് ഗായക്വാഡിനെ സുനിൽ നരൈന്‍ ആണ് പുറത്താക്കിയത്. പിന്നീട് വന്ന റോബിന്‍ ഉത്തപ്പയും ഫാഫിനൊപ്പം അടിച്ച് തകര്‍ത്തപ്പോള്‍ ചെന്നൈ കൂറ്റന്‍ സ്കോറിലേക്ക് കുതിച്ചു.

രണ്ടാം വിക്കറ്റിൽ 63 റൺസാണ് ഉത്തപ്പ – ഫാഫ് ഡു പ്ലെസി കൂട്ടുകെട്ട് നേടിയത്. 15 പന്തിൽ 31 റൺസ് നേടിയ റോബിന്‍ ഉത്തപ്പയുടെ വിക്കറ്റും സുനിൽ നരൈന്‍ ആണ് നേടിയത്. ഉത്തപ്പ പുറത്തായ ശേഷം ക്രീസിലെത്തിയ മോയിന്‍ അലിയും വേഗത്തിൽ സ്കോറിംഗ് നടത്തുകയായിരുന്നു.

ഫാഫ് അവസാന പന്തിൽ പുറത്തായപ്പോള്‍ മൂന്നാം വിക്കറ്റിൽ 68 ഫാഫ് – മോയിന്‍ കൂട്ടുകെട്ട് നേടിയത്.

ഇത്തവണയും കപ്പ് ഇല്ല!!!! ആര്‍സിബിയുടെ കഥകഴിച്ച് സുനിൽ നരൈന്‍

ബൗളിംഗ് ആര്‍സിബിയുടെ പ്രധാന നാല് താരങ്ങളുടെ വിക്കറ്റ് നേടിയ സുനിൽ നരൈന്‍ ബാറ്റിംഗിലും തന്റെ മികവ് പുലര്‍ത്തിയപ്പോള്‍ ആര്‍സിബിയെ പരാജയപ്പെടുത്തി ഡല്‍ഹിയുമായി രണ്ടാം ക്വാളിഫയറിനുള്ള അവസരം നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.

ആര്‍സിബിയെ പോലെ ഓപ്പണര്‍മാര്‍ മികച്ച തുടക്കത്തിന് ശേഷം ഹര്‍ഷൽ പട്ടേലും ചഹാലും ചേര്‍ന്ന് 11 ഓവറിൽ 79/3 എന്ന നിലയിലേക്ക് കൊല്‍ക്കത്തയെ തള്ളിയിട്ടു.ശുഭ്മന്‍ ഗിൽ(29), വെങ്കിടേഷ് അയ്യര്‍(26) എന്നിവരുടെ വിക്കറ്റുകളാണ് ഹര്‍ഷൽ പട്ടേൽ നേടിയത്. ചഹാല്‍ ത്രിപാഠിയെ വിക്കറ്റിന് മുന്നിൽ കുടുക്കി.

ഡാന്‍ ക്രിസ്റ്റ്യനെ ഒരോവറിൽ മൂന്ന് സിക്സുകള്‍ക്ക് പറത്തി സുനിൽ നരൈന്‍ മത്സരം വീണ്ടും കൊല്‍ക്കത്തയുടെ വരുതിയിലേക്ക് കൊണ്ടുവരികയായിരുന്നു.  31 റൺസ് കൂട്ടുകെട്ടിന് ശേഷം നിതീഷ് റാണയെ(23) ചഹാല്‍ പുറത്താക്കി. 31 റൺസ് കൂട്ടുകെട്ടിന് ശേഷം നിതീഷ് റാണയെ(23) ചഹാല്‍ പുറത്താക്കി. 18ാം ഓവറിൽ സിറാജ് നരൈനെ പുറത്താക്കുകയായിരുന്നു. 15 പന്തിൽ 26 റൺസ് ആണ് നരൈന്‍ നേടിയത്.

അതേ ഓവറിൽ സിറാജ് ദിനേശ് കാര്‍ത്തിക്കിനെയും(10) വീഴ്ത്തിയതോടെ അവസാന രണ്ടോവറിൽ 12 റൺസായിരുന്നു കൊല്‍ക്കത്ത നേടേണ്ടിയിരുന്നത്. ജോര്‍ജ്ജ് ഗാര്‍ട്ടൺ എറിഞ്ഞ 19ാം ഓവറിൽ 5 റൺസ് മാത്രമാണ് പിറന്നത്. ഡാന്‍ ക്രിസ്റ്റ്യന്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറി നേടി ഷാക്കിബ് കൊല്‍ക്കത്തയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. 2 പന്ത് അവശേഷിക്കെയാണ് കൊല്‍ക്കത്ത നാല് വിക്കറ്റ് വിജയം നേടിയത്.

 

സുനിൽ നരൈന്റെ സ്പിന്‍ കുരുക്കിൽ വീണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

ഷാര്‍ജ്ജയിലെ ആദ്യ എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ വരിഞ്ഞുകെട്ട് സുനിൽ നരൈന്‍. മിസ്ട്രി സ്പിന്നര്‍ കെഎസ് ഭരത്, വിരാട് കോഹ്‍ലി, എബി ഡി വില്ലിയേഴ്സ്, ഗ്ലെന്‍ മാക്സ്വെൽ എന്നിവരെ വീഴ്ത്തി ആര്‍സിബിയുടെ മധ്യനിരയെ തകര്‍ത്തെറിയുകയായിരുന്നു.

വെറും 21 റൺസ് വിട്ട് നല്‍കിയാണ് സുനിൽ നരൈന്‍ 4 വിക്കറ്റ് നേടിയത്. ഇതിൽ തന്നെ ഷഹ്ബാസിന്റെ ക്യാച്ച് ഗിൽ കൈവിട്ടില്ലായിരുന്നുവെങ്കിൽ താരം 5 വിക്കറ്റ് നേടിയേനെ.

ആറാം ഓവറിലെ ആദ്യ പന്തിൽ ദേവ്ദത്ത് പടിക്കലിനെ(21) നഷ്ടമാകുമ്പോള്‍ 49 റൺസായിരുന്നു ആര്‍സിബി നേടിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 53 റൺസാണ് കോഹ്‍ലിയും സംഘവും നേടിയത്. ലോക്കി ഫെര്‍ഗൂസണാണ് വിക്കറ്റ് നേടിയത്.

അതിന് ശേഷം മധ്യ ഓവറുകളിൽ ആര്‍സിബിയുടെ റണ്ണൊഴുക്ക് തടയുവാന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചു. പത്ത് ഓവറുകള്‍ പിന്നിടുമ്പോള്‍ 70 റൺസാണ് 2 വിക്കറ്റ് നഷ്ടത്തിൽ ബാംഗ്ലൂര്‍ നേടിയത്.

9 റൺസ് നേടിയ ഭരതിന്റെ വിക്കറ്റാണ് ബാംഗ്ലൂരിന് നഷ്ടമായത്. സുനിൽ നരൈനായിരുന്നു വിക്കറ്റ്. 20 റൺസാണ് കോഹ്‍ലിയും ഭരതും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ നേടിയത്. പിന്നീട് ആര്‍സിബി മധ്യനിരയെ സുനിൽ നരൈന്‍ തന്റെ സ്പിന്‍ മാന്ത്രികതയിൽ കുരുക്കുന്നതാണ് കണ്ടത്.

വമ്പന്‍ വിക്കറ്റുകള്‍ നേടി താരം പിടിമുറുക്കിയപ്പോള്‍ മധ്യ ഓവറുകളിൽ ബൗണ്ടറി കണ്ടെത്താനാകാതെ ആര്‍സിബി വെള്ളം കടിച്ചു. 20 ഓവറിൽ 7  വിക്കറ്റ് നഷ്ടത്തിൽ 138 റൺസാണ് ആര്‍സിബി നേടിയത്. 39 റൺസ് നേടിയ വിരാട് കോഹ്‍ലിയാണ് ടീമിന്റെ ടോപ് സ്കോറര്‍. ഗ്ലെന്‍ മാക്സ്വെൽ 15 റൺസും ഷഹ്ബാസ് അഹമ്മദ് 13 റൺസും നേടി.

 

തന്റെ നേട്ടത്തിന് പിന്നിൽ തന്റെ ബൗളിംഗ് കോച്ച് – സുനിൽ നരൈന്‍

തന്റെ ആക്ഷന്‍ മാറ്റി പുതിയ ആക്ഷനിലെത്തിയ സുനിൽ നരൈന്‍ തന്റെ മികവിന്റെ മുഴുവന്‍ ക്രെഡിറ്റും ബ. ഇന്നലെ ബാറ്റ് കൊണ്ടും കസറിയ താരം മത്സരത്തിലെ പ്ലേയര്‍ ഓഫ് ദി മാച്ചായി മാറിയ ശേഷം സംസാരിക്കുമ്പോള്‍ തന്റെ ബൗളിംഗിന്റെ ക്രെഡിറ്റ് തന്റെ ബൗളിംഗ് കോച്ചിനുള്ളതാണെന്ന് താരം വ്യക്തമാക്കി.

അദ്ദേഹം തന്നോടൊപ്പം ഏറെ പരിശ്രമിച്ചിട്ടുണ്ടെന്നും എല്ലാ ക്രെഡിറ്റും അര്‍ഹിക്കുന്നുവെന്നും സുനില്‍ വ്യക്തമാക്കി. തനിക്ക് തന്റെ ബൗളിംഗ് കോച്ചിനൊപ്പം സമയം ചെലവഴിക്കുവാനുള്ള സംവിധാനം ഒരുക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും ഈ വിഷയത്തിൽ വലിയ പങ്കുണ്ടെന്ന് സുനിൽ നരൈന്‍ വ്യക്തമാക്കി.

കൊല്‍ക്കത്തയുടെ സ്പിന്‍ ബൗളിംഗ് കോച്ച് കാര്‍ള്‍ ക്രോ ആണ് സുനിൽ നരൈന്റെ പ്രശംസയ്ക്ക് പാത്രമായത്.

പിച്ചൊന്നും പ്രശ്നമല്ല, അടിയോടടിയുമായി നരൈന്‍, കൊല്‍ക്കത്തയ്ക്ക് വിജയം

ഡല്‍ഹി ക്യാപിറ്റൽസിനെതിരെ വിജയം കുറിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഷാര്‍ജ്ജയിലെ പിച്ചിൽ ഒരു സിക്സ് പോലും നേടാനാകാതെ ഡല്‍ഹി ബാറ്റിംഗ് നിര ബുദ്ധിമുട്ടിയപ്പോള്‍ കൊല്‍ക്കത്ത 7 സിക്സുകള്‍ അടക്കം 18.2 ഓവറിലാണ് 7 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നത്.

ഡല്‍ഹിയെ പോലെ മെല്ലെ തുടങ്ങിയ കൊല്‍ക്കത്ത ഒരു ഘട്ടത്തിൽ 67/4 എന്ന നിലയിലേക്ക് വീണുവെങ്കിലും നിതീഷ് റാണയും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് ലളിത് യാദവ് എറിഞ്ഞ 14ാം ഓവറിൽ 20 റൺസ് നേടി കൊല്‍ക്കത്തയ്ക്ക് മത്സരത്തിൽ മേല്‍ക്കൈ നല്‍കി.

എന്നാൽ തൊട്ടടുത്ത ഓവറിൽ അവേശ് ഖാന്‍ കാര്‍ത്തിക്കിനെ(12) പുറത്താക്കിയതോടെ മത്സരം വീണ്ടും ഒപ്പത്തിനൊപ്പമായി മാറി. കാഗിസോ റബാഡയെറിഞ്ഞ 16ാം ഓവറിൽ സുനിൽ നരൈന്‍ തന്റെ പതിവു ശൈലിയിൽ ബാറ്റ് വീശിയപ്പോള്‍ ലക്ഷ്യം നാലോവറിൽ 9 റണ്‍സായി ചുരുങ്ങി. രണ്ട് സിക്സും ഒരു ഫോറും അടക്കം നരൈന്‍ അടിച്ച് തകര്‍ത്തപ്പോള്‍ ഓവറിൽ നിന്ന് 21 റൺസാണ് പിറന്നത്.

തൊട്ടടുത്ത ഓവറിൽ നരൈന്‍ പുറത്തായെങ്കിലും 10 പന്തിൽ 21 റൺസ് നേടിയ നരൈന്റെ കാമിയോ മത്സരം ഡല്‍ഹിയിൽ നിന്ന് തട്ടിയെടുക്കുവാന്‍ പോന്നതായിരുന്നു. നരൈന്‍ പുറത്താകുമ്പോള്‍ 18 പന്തിൽ 6 റൺസായിരുന്നു 4 വിക്കറ്റ് കൈവശമുള്ള കൊല്‍ക്കത്ത നേടണ്ടിയിരുന്നത്.

ബൗണ്ടറി നേടി കൊല്‍ക്കത്തയുടെ വിജയ റൺസ് നേടിയ നിതീഷ് റാണ പുറത്താകാതെ 36 റൺസ് നേടിയപ്പോള്‍ ശുഭ്മന്‍ ഗിൽ 30 റൺസ് നേടി. ഡല്‍ഹിയ്ക്ക് വേണ്ടി അവേശ് ഖാന്‍ 3 വിക്കറ്റ് നേടി.

 

 

 

Exit mobile version