നരൈന്‍ ഗ്ലാഡിയേറ്റേഴ്സിലേക്ക്

ഓള്‍റൗണ്ടര്‍ സുനില്‍ നരൈനെ ടീമിലെത്തിച്ച് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫ്രാഞ്ചൈസിയായ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്. സുനില്‍ നരൈനെയും ഉമര്‍ അക്മലിനെയും ലാഹോര്‍ ഖലന്തേഴ്സിന്റെ രാഹത് അലി, ഹസ്സന്‍ ഖാന്‍ എന്നിവര്‍ക്ക് പകരം കൈമാറ്റം നടത്തിയാണ് ക്വേറ്റ് സ്വന്തമാക്കിയത്. രണ്ടാം പതിപ്പില്‍ ഖലന്തേഴ്സിലെത്തിയ നരൈന്‍ 20 വിക്കറ്റുകള്‍ ടീമിനായി നേടിയിട്ടുണ്ട്.

ഫോമിലില്ലാത്ത ഉമര്‍ അക്മലിനെയും ടീം വിട്ടു നല്‍കിയിട്ടുണ്ട്. ആദ്യ പതിപ്പില്‍ 335 റണ്‍സ് നേടിയ താരം 5 ഇന്നിംഗ്സുകളില്‍ നിന്ന് 57 റണ്‍സ് മാത്രമാണ് ഖലന്തേഴ്സിനു വേണ്ടി നേടിയത്. ഇലവനിലെ സ്ഥാനം നഷ്ടമായ ശേഷം അക്മല്‍ ടീമിനൊപ്പം യാത്ര ചെയ്യാതിരിക്കകു കൂടാതെ പരിശീലനങ്ങളില്‍ പങ്കെടുക്കാതിരിക്കുക എന്നീ സമീപനം കൈക്കൊണ്ടിരുന്നു.

ബാറ്റിംഗില്‍ തിളങ്ങി സുനില്‍ നരൈന്‍, മോണ്ട്രിയല്‍ ടൈഗേഴ്സിനു ജയം

തുടര്‍ച്ചയായ രണ്ടാം തോല്‍വിയേറ്റു വാങ്ങി വിന്‍ഡീസ് ബോര്‍ഡ് ടീം. ആദ്യ ഘട്ടത്തിലെ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ പരാജയമറിയാതിരുന്ന വിന്‍ഡീസ് ബോര്‍ഡ് ടീമിനു റൗണ്ടിലെ അവസാന മത്സരത്തിലും രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്ന സ്ഥിതിയാണിപ്പോള്‍. ഇന്നലെ നടന്ന മത്സരത്തില്‍ മോണ്ട്രിയല്‍ ടൈഗേഴ്സിനോടാണ് ടീമിന്റെ തോല്‍വി.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ടീം 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടിയെങ്കിലും 17.3 ഓവറില്‍ ടൈഗേഴ്സ് ലക്ഷ്യം മറികടക്കുകയായിരുന്നു. ഷമര്‍ സ്പ്രിംഗര്‍(62) മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. ടൈഗേഴ്ലിനു വേണ്ടി നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെ 3 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ടൈഗേഴ്സ് വിജയത്തിന്റെ അടിത്തറ പാകിയത് സുനില്‍ നരൈന്റെ വെടിക്കെട്ടാണ്. 25 പന്തില്‍ 9 സിക്സ് അടക്കം 61 റണ്‍സ് നേടിയ സുനിലിനു പിന്തുണയായി മോയിസസ് ഹെന്‍റിക്കസ്(32), സിക്കന്ദര്‍ റാസ(32), നജീബുള്ള സദ്രാന്‍ എന്നിവരും ചേര്‍ന്നപ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ടീം വിജയം നേടി. 12 പന്തില്‍ 29 റണ്‍സ് നേടി സദ്രാനാണ് റാസയ്ക്കൊപ്പം ടീമിന്റെ വിജയ സമയത്ത് ക്രീസില്‍ നിലയുറപ്പിച്ചത്.

ബോര്‍ഡ് ടീമിനായി ഖാരി പിയറി രണ്ടും ഫാബിയന്‍ അലന്‍, ദെര്‍വാല്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വെസ്റ്റിന്‍ഡീസ് താരങ്ങള്‍ മാത്രം മതിയെന്ന് തീരുമാനിച്ച് കൊല്‍ക്കത്ത

വെസ്റ്റിന്‍ഡീസ് താരങ്ങളായ സ്പിന്‍ മാന്ത്രികന്‍ സുനില്‍ നരൈന്‍, ആന്‍ഡ്രേ റസ്സല്‍ എന്നിവരെ മാത്രം നിലനിര്‍ത്തിയാല്‍ മതിയെന്ന് ഉറപ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. നിലവിലെ നായകന്‍ ഗൗതം ഗംഭീര്‍ തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ഡല്‍ഹിയിലേക്ക് മടങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു എന്ന് വാര്‍ത്തകള്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വന്നിരുന്നു. അതിനു ആക്കം കൂട്ടുന്ന തീരുമാനമാണ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കൈകൊണ്ടത്.

3 റൈറ്റ് ടു മാച്ച് കാര്‍ഡുകള്‍ കൈവശമുള്ള കൊല്‍ക്കത്ത കുല്‍ദീപ് യാദവിനെ നിലനിര്‍ത്തിയേക്കാം എന്നാണ് വിലയിരുത്തല്‍. വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ലിന്‍ മുന്‍ വര്‍ഷങ്ങളില്‍ ടീമിന്റെ ഭാഗമായിരുന്നുവെങ്കിലും അടിക്കടിയുള്ള പരിക്കാവും താരത്തെ നിലനിര്‍ത്തുവാന്‍ ടീമിനെ പ്രേരിപ്പിക്കാതിരുന്നത്. 59 കോടി രൂപയാണ് നൈറ്റ് റൈഡേഴ്സിന്റെ കൈയ്യില്‍ ഇനി ഉള്ളത്. 8.5 കോടി രൂപയ്ക്ക് സുനില്‍ നരൈനെയും 7 കോടി രൂപയ്ക്ക് ആന്‍ഡ്രേ റസ്സലിനെയും കൊല്‍ക്കത്ത സ്വന്തമാക്കിയിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version