സീസൺ തുടങ്ങി ആഴ്ചകൾക്കുള്ളിൽ പുതിയ പരിശീലികനെ അന്വേഷിച്ചിറങ്ങിയ ഒളിമ്പിക് മാഴ്‌സെയുടെ തിരച്ചിൽ അവസാനിച്ചത് ഇതിഹാസ താരം ഗെന്നാരോ ഗാട്ടുസോയിൽ. നേരത്തെ മാഴ്സെലിനോയെ പുറത്താക്കാൻ നിർബന്ധിതരായതോടെയാണ് മാഴ്സെക്ക് പുതിയ പരിശീലകൻ ആവശ്യമായി വന്നത്. മാനേജ്‌മെന്റിനെതിരായ ആരാധക രോഷം കൊച്ചിനെതിരെയും തിരിഞ്ഞതോടെ സ്പാനിഷ് പരിശീലകൻ ടീം വിടാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. നഗരത്തിൽ എത്തിയ ഗട്ടുസോ ഉടൻ ഔദ്യോഗികമായി കരാറിൽ ഒപ്പിടുമെന്ന് ഫാബ്രിസിയോ റോമാനൊ റിപ്പോർട്ട് ചെയ്യുന്നു.
മുൻ എസി മിലാൻ, നാപോളി പരിശീലികൻ ആയ ഗട്ടുസോ, ഇതിനു മുൻപ് വലൻസിയയെ ആണ് പരിശീലിപ്പിച്ചത്. എന്നാൽ കാര്യമായ ഫലം കാണാൻ കഴിയാതെ വന്നതോടെ ക്ലബ്ബ് പുറത്താക്കി. സ്വിസ് ടീമായ സിയോണിലൂടെയാണ് കോച്ചിങ് കരിയർ ആരംഭിക്കുന്നത്. അതേ സമയം മുൻ പിഎസ്ജി പരിശീലകൻ ഗാൾട്ടിയറെ അടക്കം മാഴ്സെ പരിഗണിച്ചിരുന്നതായി ലെ എക്വിപ്പെ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കളത്തിന് പുറത്തു കേസുകൾ നേരിടുന്നതടക്കം പ്രശ്നങ്ങൾ ഉള്ളതിനാൽ ഗാൾട്ടിയർ തന്നെ ഇത് നിഷേധിച്ചു. ഇതോടെയാണ് ഫ്രഞ്ച് ക്ലബ്ബ് ഗട്ടുസോയിലേക്ക് എത്തുന്നത്. ഈ വാരം എഎസ് മൊണാക്കോകെതിരായ മത്സരത്തിലൂടെയാവും അദ്ദേഹം പുതിയ തട്ടകത്തിൽ ആരംഭം കുരിക്കുന്നത്.
Tag: Olympique Marseille
കൊണ്ടോഗ്ബിയ അത്ലറ്റികോ മാഡ്രിഡിൽ നിന്നും മാഴ്സെയിലേക്ക് ചേക്കേറി
അത്ലറ്റികോ മാഡ്രിഡ് താരം ജിയോഫ്രയ് കൊണ്ടോഗ്ബിയയെ ഒളിമ്പിക് മാഴ്സെ ടീമിലേക്ക് എത്തിച്ചു. എട്ട് മില്യൺ യൂറോയാണ് കൈമാറ്റ തുകയെന്ന് ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന്റെ മെഡിക്കൽ പരിശോധനകൾ ഉടൻ നടക്കും. 2027 വരെയാണ് ഫ്രഞ്ച് ക്ലബ്ബിൽ താരത്തിന് കരാർ ഉണ്ടായിരിക്കുക.
കഴിഞ്ഞ വാരം തന്നെ കൈമാറ്റത്തിന് ടീമുകൾ ധാരണയിൽ എത്തിയിരുന്നു. മുൻപ് ഫ്രഞ്ച് ദേശിയ ടീമിന് വേണ്ടിയും പന്ത് തട്ടിയിട്ടുള്ള സെൻട്രൽ ആഫ്രിക്കൻ താരം ലീഗ് 1ൽ ലെൻസിലൂടെയാണ് സീനിയർ കരിയർ ആരഭിക്കുന്നത്. പിന്നീട് സെവിയ്യ, മൊണാക്കോ, ഇന്റർ മിലാൻ, വലൻസിയ എന്നീ ക്ലബ്ബുകൾക്ക് ശേഷം അത്ലറ്റികോ മാഡ്രിഡിൽ എത്തി. ആദ്യ സീസണുകളിൽ സിമിയോണിയുടെ ടീമിൽ ഇടം പിടിക്കാൻ ആയെങ്കിലും കഴിഞ്ഞ സീസണിൽ അവസരങ്ങൾ താരതമ്യേന കുറവായിരുന്നു. ഇതോടെ ടീമുമായി ഒരു വർഷത്തെ കരാർ ബാക്കി നിൽക്കെ പുതിയ തട്ടകം തേടാനുള്ള സന്നദ്ധത താരം അറിയിച്ചു. പുതിയ കോച്ച് മാഴ്സെലിനോക്ക് കീഴിലെ ടീമിന്റെ ആദ്യ സൈനിങ് ആണ് കൊണ്ടോഗ്ബിയ. മാഴ്സെ താരം ഗ്വെൻഡൂസി ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയൊരു താരത്തെ ടീം മധ്യനിരയിലേക്ക് എത്തിക്കുന്നത്.
മാഴ്സെലിനോ ഒളിമ്പിക് മാഴ്സെ പരിശീലക സ്ഥാനത്തേക്ക്
ഒളിമ്പിക് മാഴ്സെ പരിശീലക സ്ഥാനത്തേക്ക് മുൻ വലൻസിയ കോച്ച് മാഴ്സെലിനോ എത്തുന്നു. കോച്ചുമായി നടത്തിയ ചർച്ചയിൽ ധാരണയിൽ എത്താൻ കഴിഞ്ഞ ക്ലബ്ബ് രണ്ടു വർഷത്തെ കരാർ ആണ് അദ്ദേഹത്തിന് മുൻപിൽ വെച്ചിട്ടുള്ളതെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. ഈ വാരം തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്താൻ കഴിഞ്ഞിട്ടുന്നെങ്കിലും കോച്ച് ഐഗോർ റ്റുഡോറുമായി പിരിയാൻ മാഴ്സെ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് പുതിയ കോച്ചിന് വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
എന്നാൽ ലില്ലേ കോച്ച് പൗലോ ഫോൻസെക, മുൻ റിവർപ്ലെറ്റ് കോച്ച് മർസെലോ ഗയ്യാർഡോ എന്നിവരേയാണ് മാഴ്സെ ആദ്യം നോട്ടമിട്ടിരുന്നത് എന്ന് ഫ്രഞ്ച് മാധ്യമങ്ങൾ സൂചിപ്പിച്ചു. ഗയ്യാർഡോയുമായി ധാരണയിൽ എത്താൻ സാധിക്കാതെ പോയ ടീമിന് ഫോൻസെക്കയേയും വശത്താക്കാനായില്ല. ഇതിയോടെയാണ് മുൻ ബിൽബാവോ, വലൻസിയ, വിയ്യാറയൽ ടീമുകളുടെ കോച്ച് മാഴ്‌സെലിനോയിലേക്ക് എത്തുന്നത്. ആദ്യമായാണ് സ്പാനിഷ് ടീമുകൾ അല്ലാതെ മറ്റൊരു ടീമിന് തന്ത്രങ്ങൾ ഓതാൻ അദ്ദേഹം എത്തുന്നത്. വലൻസിയക്ക് കോപ്പ ഡെൽ റേ സമ്മാനിച്ച അദ്ദേഹം രണ്ടു തവണ ബിൽബാവോക്ക് ഒപ്പം ഫൈനലിലെ എത്തി. കൂടാതെ ബിൽബാവോക്ക് സൂപ്പർ കോപ്പ് സമ്മാനിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഫ്രഞ്ച് ലീഗിൽ ചരിത്രമെഴുതി പയെറ്റ്
ഫ്രഞ്ച് ലീഗിൽ ചരിത്രമെഴുതി ദിമിത്രി പയെറ്റ്. ലീഗ് വണ്ണിൽ 100ഗോളുകളും 100 അസിസ്റ്റും നേടുന്ന ആദ്യ താരമായി മാറി മാഴ്സെയുടെ പയെറ്റ്. ഫ്രഞ്ച് ലീഗിൽ സിദാൻ, പ്ലാറ്റിനി എന്നിങ്ങനെ ഇതിഹാസ താരങ്ങൾക്ക് നേടാനാവാത്ത ഒരു റെക്കോർഡ് ആണ് പയെറ്റ് സ്വന്തം പേരിൽ കുറിച്ചത്.
നാന്റെസ്,ലില്ലെ,സെന്റ് എറ്റീൻ മാഴ്സെ എന്നീ ടീമുകൾക്ക് വേണ്ടി പയെറ്റ് കളിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിൽ രണ്ട് സീസണിൽ വെസ്റ്റ് ഹാമിന് വേണ്ടിയും പയെറ്റ് ബൂട്ടണിഞ്ഞു. 35കാരനായ പയെറ്റ് യൂറോപ്പ ലീഗ് ഫൈനൽ കളിച്ച മാഴ്സെ ടീമിലംഗമായിരുന്നു.
എന്നാൽ ലീഗ് വൺ കിരീടം നേടാൻ ഇതുവരെ പയെറ്റിന് സാധിച്ചിട്ടില്ല.
ലില്ലെയും വീഴ്ത്തി ജയം തുടർന്ന് മാഴ്സെ,പോയിന്റ് പട്ടികയിൽ പി.എസ്.ജിക്ക് ഒപ്പം
ഫ്രഞ്ച് ലീഗ് വണ്ണിൽ കരുത്തരുടെ പോരാട്ടത്തിൽ ലില്ലെയെ ഒന്നിന് എതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ഒളിമ്പിക് മാഴ്സെ. ജയത്തോടെ പോയിന്റ് പട്ടികയിൽ പി.എസ്.ജിക്ക് ഒപ്പവും അവർ എത്തി. നിലവിൽ ഗോൾ വ്യത്യാസത്തിൽ മാത്രമാണ് മാഴ്സെ രണ്ടാമത് നിൽക്കുന്നത്. മാഴ്സെ ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ ഇസ്മാലിയുടെ ഗോളിൽ ലില്ലെയാണ് മുന്നിൽ എത്തിയത്.
26 മത്തെ മിനിറ്റിൽ സീസണിൽ ടീമിൽ എത്തിയ അലക്സിസ് സാഞ്ചസ് ചെങ്കിസ് ഉണ്ടറുടെ പാസിൽ നിന്നു മാഴ്സെക്ക് സമനില സമ്മാനിച്ചു. സീസണിൽ താരത്തിന്റെ നാലാം ഗോൾ ആയിരുന്നു ഇത്. രണ്ടാം പകുതിയിൽ സെയ്ദ് കൊലാസിനാകിന്റെ ഫ്രീകിക്കിൽ നിന്നു 61 മത്തെ മിനിറ്റിൽ ഗോൾ നേടിയ സാമുവൽ ഗിഗോറ്റ് മാഴ്സെക്ക് ജയം സമ്മാനിക്കുക ആയിരുന്നു. മാഴ്സെ ലീഗിൽ രണ്ടാമത് നിൽക്കുമ്പോൾ ലില്ലെ ആറാം സ്ഥാനത്ത് ആണ് നിലവിൽ.
കോൺഫറസ് ലീഗിൽ വലിയ ജയം കണ്ടു ലെസ്റ്റർ സിറ്റി, മാഴ്‌സെക്കും ജയം, സെൽറ്റിക്കിന് പരാജയം
യുഫേഫ യൂറോപ്പ കോൺഫറസ് ലീഗിൽ റൗണ്ട് ഓഫ് 32 ൽ വലിയ ജയം കണ്ടു ലെസ്റ്റർ സിറ്റി. റാണ്ടേർസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് ഇംഗ്ലീഷ് ക്ലബ് തോൽപ്പിച്ചത്. വിൽഫ്രെയിഡ് എന്റിഡി, ഹാർവി ബാർൺസ്, പാറ്റ്സൻ ഡാക, ഡ്യുസ്വറി ഹാൾ എന്നിവർ ആണ് ലെസ്റ്ററിന്റെ ഗോളുകൾ നേടിയത്. മത്സരത്തിൽ സമ്പൂർണ ആധിപത്യം ആയിരുന്നു ലെസ്റ്റർ സിറ്റിക്ക്. അതേസമയം ക്വരാബാഗ് എഫ്.കെയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് ഫ്രഞ്ച് ക്ലബ് ആയ മാഴ്സെ വീഴ്ത്തിയത്. മിലിക് ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ ദിമിത്രി പയറ്റ് ആണ് അവരുടെ ഗോളടി പൂർത്തിയാക്കിയത്.
അതേസമയം സ്‌കോട്ടിഷ് വമ്പന്മാരായ സെൽറ്റിക്കിനെ ബോഡോ ഗിലിംറ്റ് അട്ടിമറിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു സ്‌കോട്ടിഷ് വമ്പന്മാർക്ക് മേൽ നോർവീജിയൻ ടീമിന്റെ ചരിത്ര വിജയം ആയി ഇത്. മറ്റൊരു മത്സരത്തിൽ 10 പേരായി ചുരുങ്ങിയിട്ടും വിറ്റസെയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മറികടന്നു റാപിഡ് വിയന്ന. തുടക്കത്തിൽ ആധിപത്യം കാണിച്ച വിയന്ന 10 പേരായ ശേഷം വലിയ രീതിയിൽ പ്രതിരോധിച്ചു ആണ് ജയം കണ്ടത്. വേറൊരു മത്സരത്തിൽ സ്പാർട്ട പ്രാഗിനെ പാർറ്റിസിയൻ എതിരില്ലാത്ത ഒരു ഗോളിനും മറികടന്നു. അടുത്ത ആഴ്ചയാണ് യൂറോപ്പ കോൺഫറസ് ലീഗിലെ രണ്ടാം പാത മത്സരങ്ങൾ.
മാർസെയെ ഫ്രാങ്ക്ഫർട്ട് വീഴ്‍ത്തി
സ്വന്തം മൈതാനത്ത് ലീഡ് കളഞ്ഞ് കുളിച്ച മാർസെക്ക് യൂറോപ്പ ലീഗിൽ തോൽവി. ജർമ്മൻ ക്ലബ്ബായ എയിൻട്രാറ്റ് ഫ്രാങ്ക്ഫർട്ടാണ് അവരെ 1-2 ന് തോൽപിച്ചത്.
മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ ഒകംപോസ് നേടിയ ഗോളിൽ മാർസെ ലീഡ് നേടി. 4 മിനുട്ടുകൾക്ക് ശേഷം ഡിഫൻഡർ ആദിൽ റമി പരിക്കേറ്റ് പുറത്തായത് മാർസെക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിൽ ടോറോയുടെ ഗോളിൽ ഫ്രാങ്ക്ഫർട്ട് സമനില നേടി. പക്ഷെ 59 ആം മിനുട്ടിൽ ജെട്രോ വില്യംസ് രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തായതോടെ സന്ദർശകർ പത്ത്‌പേരായി ചുരുങ്ങി. 89 ആം മിനുട്ടിൽ പക്ഷെ ലൂക്ക ജോവിച് സന്ദർശകർക്ക് വിജയ ഗോൾ സമ്മാനിക്കുകയായിരുന്നു.