ഫ്രഞ്ച് ലീഗിൽ ചരിത്രമെഴുതി പയെറ്റ്

ഫ്രഞ്ച് ലീഗിൽ ചരിത്രമെഴുതി ദിമിത്രി പയെറ്റ്. ലീഗ് വണ്ണിൽ 100ഗോളുകളും 100 അസിസ്റ്റും നേടുന്ന ആദ്യ താരമായി മാറി മാഴ്സെയുടെ പയെറ്റ്. ഫ്രഞ്ച് ലീഗിൽ സിദാൻ, പ്ലാറ്റിനി എന്നിങ്ങനെ ഇതിഹാസ താരങ്ങൾക്ക് നേടാനാവാത്ത ഒരു റെക്കോർഡ് ആണ് പയെറ്റ് സ്വന്തം പേരിൽ കുറിച്ചത്.

നാന്റെസ്,ലില്ലെ,സെന്റ് എറ്റീൻ മാഴ്സെ എന്നീ ടീമുകൾക്ക് വേണ്ടി പയെറ്റ് കളിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിൽ രണ്ട് സീസണിൽ വെസ്റ്റ് ഹാമിന് വേണ്ടിയും പയെറ്റ് ബൂട്ടണിഞ്ഞു. 35കാരനായ പയെറ്റ് യൂറോപ്പ ലീഗ് ഫൈനൽ കളിച്ച മാഴ്സെ ടീമിലംഗമായിരുന്നു.
എന്നാൽ ലീഗ് വൺ കിരീടം നേടാൻ ഇതുവരെ പയെറ്റിന് സാധിച്ചിട്ടില്ല.

നാല് ഗോൾ ജയവുമായി മൊണാക്കോ ലീഗ് വണ്ണിൽ രണ്ടാം സ്ഥാനത്ത്

ലീഗ് വണ്ണിൽ ഏഎസ് മൊണാക്കോ അങ്കേഴ്‌സിനെ പരാജയപ്പെടുത്തി. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരായ മൊണാക്കോ അങ്കേഴ്‌സിനെ തകർത്തത്. ഈ വിജയത്തോടു കൂടി ലീഗ് വണ്ണിൽ പിഎസ്ജിക്ക് പിന്നിലായി രണ്ടാം സ്ഥാനം ഉറപ്പിക്കാൻ മൊണാക്കോയ്‌ക്ക് സാധിച്ചു. മർസെയിലിനെയും ലിയോണിനെയും പിന്തള്ളിയാണ് മൊണാക്കോ രണ്ടാം സ്ഥാനത്ത് എത്തിയത്. ഇതോടു കൂടി അപരാജിതമായ കുതിപ്പ് മൊണാക്കോ പത്തായി ഉയർത്തി.

ആദ്യ പത്ത് മിനുട്ടിനുള്ളിൽ തന്നെ ലീഡ് നേടാൻ മൊണാക്കോയ്‌ക്ക് സാധിച്ചു. ഫ്രഞ്ച് താരം ലുഡോവിക്ക് ബുട്ടല്ലേയുടെ ഓൺ ഗോളിലൂടെയാണ് ആദ്യ ഗോൾ പിറന്നത്. അധമ ദിയാഖാബായിയുടെ തകർപ്പൻ പ്രകടനമാണ് രണ്ടാം ഹോളിനും വഴി തെളിച്ചത്. സ്റ്റീഫൻ ജുവെട്ടിക്കിന്റെ ഇരട്ട ഗോളുകൾ മൊണാക്കോയ്‌ക്ക് വിജയത്തിലേക്കുള്ള വഴി തെളിച്ചു. പരിക്കിൽ നിന്നും മോചിതനായി തിരികെ എത്തിയ തോമസ് ലേമാർ ആയിരുന്നു ജുവെട്ടിക്കിന്റെ രണ്ടാം ഗോളിന് വഴി തെളിച്ചത്. ആൻഡ്രിയ റാഗ്ഗിയാണ് മൊണാക്കോയുടെ നാലാം ഗോൾ നേടിയത്. ലീഗ് വണ്ണിൽ ഈ സീസണിൽ മറ്റൊരു ടീമും തുടർച്ചയായ പത്ത് മത്സരങ്ങളിൽ അപരാജിതായിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നെയ്മർ അടിച്ചു, പിഎസ്ജിക്ക് വീണ്ടും ജയം

ലീഗ് വണ്ണിൽ വീണ്ടും പിഎസ്ജിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിന് തുളൂസേയെയാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. ഈ വിജയത്തോടു കൂടി പി.എസ്.ജി ലീഗ് 1ൽ ഒന്നാം സ്ഥാനത്ത് തങ്ങളുടെ ലീഡ് 13 പോയിന്റാക്കി ഉയർത്തി.  മൂന്നാമത് മൊണോക്കോയും നാലാമത് ലിയോണും അഞ്ചാമത് നാന്റെസുമാണുള്ളത്. പിഎസ്ജിയുടെ സൂപ്പർ താരം നെയ്മാർ ആണ് വിജയ ഗോൾ നേടിയത്.

മത്സരത്തിനിടെ ഫ്രഞ്ച് താരം കൈലിയൻ എംബപ്പേക്ക് പരിക്കേറ്റത് പിഎസ്ജി ആരാധകർക്ക് നെഞ്ചിടിപ്പേറ്റി. എന്നാൽ അധികം വൈകാതെ താരം കളി തുടർന്നു. തുളൂസേയുടെ ഗോൾകീപ്പർ ആൽബൻ ലഫോന്റിന്റെ തകർപ്പൻ പ്രകടനമാണ് പിഎസ്ജിക്ക് ലീഡ് നിഷേധിച്ചത്. മികച്ച പ്രകടനം പുറത്തെടുത്ത ബ്രസീലിയൻ താരം നെയ്മർക്ക് നിർഭാഗ്യമാണ്‌ വിനായത്. രണ്ടു തവണ ബാറിൽ തട്ടി പന്ത് പുറത്ത് പോയി. 25 മത്സരങ്ങളിൽ നിന്ന് 62 പോയിന്റുള്ള പി.എസ്.ജിയുടെ പിന്നിൽ മത്സരങ്ങളിൽ നിന്ന് തന്നെ 52 പോയിന്റുമായി മാഴ്‌സെലെയാണ് ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇറ്റാലിയൻ മെസിയെ സ്വന്തമാക്കി മൊണാക്കോ

ഇറ്റാലിയൻ യുവതാരം പിയട്രോ പെല്ലെഗ്രിയെ ലീഗ് വൺ ക്ലബ്ബായ എഎസ് മൊണാക്കോ ടീമിൽ എത്തിച്ചു. 16 കാരനായ താരം 20 മില്യൺ യൂറോയ്ക്കാണ് മൊണാക്കോ സ്വന്തമാക്കിയതെന്നു റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇറ്റാലിയൻ U17 ടീമിൽ അംഗമായ പെല്ലെഗ്രി ജെനോവയിൽ നിന്നുമാണ് മൊണാക്കോയിലേക്കെത്തുന്നത്. സീരി എ യിലെ വമ്പന്മാരായ യുവന്റസിലേക്ക് താരം മാറുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ലീഗ് വൺ ചാമ്പ്യന്മാരെയായിരുന്നു പെല്ലെഗ്രി തിരഞ്ഞെടുത്തത്.

അടുത്ത ലയണൽ മെസിയായി പെല്ലെഗ്രിയെ വാഴ്ത്തിയത് ജെനോവ പ്രസിഡന്റ് എൻറിക്കോ പ്രെസിയോസിയാണ്. സീരി എയിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതി റോമൻ ഇതിഹാസം അമേഡിയോ അമ്‌ടെയുമായി പങ്കുവെയ്ക്കുന്ന താരം കൂടിയാണ് പെല്ലെഗ്രി. 2016 ഡിസംബറിൽ 15 വയസും 280 ദിവസവുമായിരുന്നു അരങ്ങേറ്റം കുറിക്കുമ്പോൾ പെല്ലെഗ്രിയുടെ പ്രായം. എഎസ് ലെജൻഡ് ഫ്രാൻസെസ്കോ ടോട്ടിയുടെ അവസാന മത്സരത്തിലാണ് പെല്ലെഗ്രി തന്റെ ആദ്യ ലീഗ് ഗോൾ നേടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നെയ്മർ ഇല്ലാതെ പിഎസ്ജി ലിയോണിനെതിരെ

സൂപ്പർ താരം നെയ്മർ ഇല്ലാതെ പിഎസ്ജി ലിയോണിനെതിരെയിറങ്ങുന്നു. ഫ്രഞ്ച് ലീഗായ ലീഗ് വണ്ണിൽ ആദ്യ രണ്ടു സ്ഥാനക്കാർ തമ്മിൽ ഏറ്റുമുട്ടുമ്പോൾ മത്സരം ആവേശോജ്വലമാകുമെന്നുറപ്പാണ്. നെയ്മാറിനെ കൂടാതെ ലൂക്കസ് മൗറയും ബെൻ ആർഫയും തിയാഗോ മോട്ടയും മത്സരത്തിൽ ഉണ്ടാവില്ല. വലങ്കാലിലെ മസിൽ ഇഞ്ചുറിയാണ് ഗ്രോപമാ സ്റേഡിയത്തിലിറങ്ങാൻ ആഗ്രഹിച്ചിരുന്ന ബ്രസീലിയൻ താരത്തിന് തിരിച്ചടിയായത്. ഈ സീസണിൽ 15 ഗോളുകൾ നേടിയ നിയമരാണ് പിഎസ്ജിയുടെ തകർപ്പൻ പ്രകടനത്തിന്റെ ചുക്കാൻ പിടിക്കുന്നത്. പിഎസ്ജിയുടെ കഴിഞ്ഞ മത്സരത്തിൽ ലീഗ് വണ്ണിലെ തന്റെ ആദ്യ ഹാട്രിക്ക് നെയ്മർ നേടിയിരുന്നു.

തുടർച്ചയായി ഏഴു തവണ ലീഗ് നേടി റെക്കോർഡിട്ട ടീമാണ് ലിയോൺ. വെറ്ററൻ മിഡ്ഫീൽഡർ തിയാഗോ മോട്ടയും സൂപ്പർ താരം നെയ്മറും ഇല്ലാത്ത ടീമിനെ അട്ടിമറിക്കാൻ സാധിക്കുമെന്നാണ് ലിയോൺ കരുതുന്നത്. ബുധനാഴ്ച ദിജോണിനെ ഏകപക്ഷീയമായ എട്ടു ഗോളുകൾക്ക് തകർത്തതിന് ശേഷമാണ് ലിയോണിലേക്ക് പിഎസ്ജി വണ്ടി കയറുന്നത്. പിഎസ്ജി നേടിയ എട്ടു ഗോളുകളിൽ നാലും നെയ്മറുടെതായിരുന്നു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version