അപ്പീൽ പരാജയപ്പെട്ടു, ക്രിസ്റ്റൽ പാലസ് കോൺഫറൻസ് ലീഗ് തന്നെ കളിക്കും

തങ്ങളെ യൂറോപ്പ ലീഗ് കളിക്കാൻ യുവേഫ അനുവദിക്കാത്തതിനു ക്രിസ്റ്റൽ പാലസ് കാസിന്(CAS) നൽകിയ അപ്പീൽ പരാജയപ്പെട്ടു. യുവേഫയുടെ മൾട്ടി ക്ലബ് നിയമത്തിനു വിരുദ്ധം ആയതിനാൽ ക്രിസ്റ്റൽ പാലസിനെ യുഫേഫ യൂറോപ്പ ലീഗ് കളിക്കാൻ അനുവദിക്കില്ലെന്നായിരുന്നു യുവേഫ തീരുമാനം. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചു എഫ്.എ കപ്പ് ജേതാക്കൾ ആയതോടെയാണ് ക്രിസ്റ്റൽ പാലസിന് യൂറോപ്പ ലീഗ് കളിക്കാൻ യോഗ്യത കിട്ടിയത്. നിലവിൽ പാലസിന്റെ 43.9 ശതമാനം ഉടമ ജോൺ ടെക്സ്റ്ററിന്റെ ഈഗിൾ ഫുട്‌ബോൾ ഹോൾഡിങ്സിനു ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോണിലും 77 ശതമാനം ഉടമസ്ഥതയുണ്ട്. ലിയോണിനും യൂറോപ്പ ലീഗ് യോഗ്യത ഉള്ളതിനാൽ ആണ് പാലസിന് യൂറോപ്പ ലീഗ് കളിക്കാനുള്ള അനുമതി യുവേഫ നിഷേധിച്ചത്.

ഇതിനു എതിരെ ആയിരുന്നു പാലസിന്റെ അപ്പീൽ പക്ഷെ യുവേഫയുടെ തീരുമാനം കോടതി ശരി വെക്കുക ആയിരുന്നു. യുവേഫ നിയമപ്രകാരം ഒരേ ഉടമകൾക്ക് 30 ശതമാനത്തിൽ കൂടുതൽ ഉടമസ്ഥത രണ്ടു ക്ലബുകളിൽ ഉണ്ടെങ്കിൽ രണ്ടു ടീമിനും അവരുടെ ഒരേ ടൂർണമെന്റിൽ പങ്കെടുക്കാൻ ആവില്ല. നിലവിൽ ഫ്രഞ്ച് ലീഗിൽ ആറാം സ്ഥാനത്ത് എത്തിയ ലിയോൺ പ്രീമിയർ ലീഗിൽ 12 മത് ആയ പാലസിനെ യോഗ്യതയുടെ കാര്യത്തിലും മറികടക്കുക ആയിരുന്നു. ജോൺ ടെക്സ്റ്ററിനു ക്ലബിന്റെ നടത്തിപ്പിൽ വലിയ പങ്ക് ഇല്ല എന്ന പാലസിന്റെ വാദം യുവേഫയും കോടതിയും നിലവിൽ അംഗീകരിച്ചില്ല. ഇതോടെ പാലസിനെ യുഫേഫ കോൺഫറൻസ് ലീഗിലേക്ക് തരം താഴ്ത്തിയ യുവേഫ പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്ത് എത്തിയ നോട്ടിങ്ഹാം ഫോറസ്റ്റിനു യൂറോപ്പ ലീഗിലേക്ക് സ്ഥാനകയറ്റവും നൽകിയിരുന്നു. ഇന്നലെ ലിവർപൂളിനെ തോൽപ്പിച്ചു എഫ്.എ കമ്മൂണിറ്റി ഷീൽഡ് നേടിയ പാലസിന് ഇതോടെ ഉടൻ തന്നെ കോൺഫറൻസ് ലീഗ് യോഗ്യത മത്സരങ്ങൾ കളിക്കേണ്ടി വരും.

കോൺഫറൻസ് ലീഗിൽ വിജയവുമായി ചെൽസി

കോൺഫറൻസ് ലീഗ് പ്ലേ ഓഫിൽ വിജയവുമായി ചെൽസി. സ്റ്റാംഫോ ബ്രിഡ്ജിൽ നടന്ന ആദ്യ പാദ മത്സരത്തിൽ സ്വിറ്റ്സർലാന്റ് ടീമായ സെർവറ്റെയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ചെൽസി പരാജയപ്പെടുത്തിയത്. പരിശീലകൻ മരെസ്കയുടെ കീഴിലെ ചെൽസിയുടെ ആദ്യ വിജയമാണിത്. പ്രീമിയർ ലീഗിൽ അവർ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു.

ആദ്യ പകുതിയിൽ ഇന്ന് ഗോൾ ഒന്നും പിറന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ചെൽസി എങ്കുകുവിലൂടെ ലീഡ് എടുത്തു. പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചാണ് എങ്കുകു തന്റെ സീസണിലെ ആദ്യ ഗോൾ നേടിയത്.

77ആം മിനുട്ടിൽ നോനി മദുവേക കൂടെ ഗോൾ നേടിയതോടെ ചെൽസി വിജയം ഉറപ്പിച്ചു. ഇനി അടുത്ത ആഴ്ച സ്വിറ്റ്സർലാന്റിൽ രണ്ടാം പാദ മത്സരം നടക്കും.

കോൺഫറൻസ് ലീഗ് കളിക്കുന്നതിൽ നിന്നു യുവന്റസിന് വിലക്ക് ഏർപ്പെടുത്തി യുഫേഫ

ഫിനാൻഷ്യൽ ഫെയർ പ്ലെ നിയമങ്ങൾ ലംഘിച്ച ഇറ്റാലിയൻ വമ്പന്മാർ ആയ യുവന്റസിന് അടുത്ത വർഷത്തെ യുഫേഫ കോൺഫറൻസ് ലീഗ് കളിക്കുന്നതിൽ നിന്നു വിലക്ക്. നേരത്തെ തന്നെ യുഫേഫയും ആയുള്ള ചർച്ചകൾക്ക് ശേഷം യുവന്റസ് ഈ തീരുമാനം അംഗീകരിക്കുക ആയിരുന്നു. അതിനാൽ തന്നെ ഇതിനു എതിരെ അവർ അപ്പീലിന് പോവില്ല. ഇതിനു പുറമെ 20 മില്യൺ യൂറോയുടെ പിഴയും യുവന്റസ് അടക്കണം.

നേരത്തെ യുവന്റസിനു ലീഗിൽ 15 പോയിന്റുകൾ ഇതിനെ തുടർന്ന് നഷ്ടമായിരുന്നു. ഇതിനു പുറമെ ഇപ്പോഴും പഴയ യുവന്റസ് ബോർഡ് അംഗങ്ങൾ ക്രിമിനൽ നടപടികൾ നേരിടുന്നുണ്ട്. ഈ വിലക്കിനു പുറമെ വേറെ നടപടികൾ ഒന്നും യുഫേഫ എടുക്കില്ല എന്നാണ് യുവന്റസ് പ്രതീക്ഷ. അതേസമയം ഫിയറന്റീന യുവന്റസിന് പകരം അടുത്ത വർഷത്തെ കോൺഫറൻസ് ലീഗ് കളിക്കും. അതേസമയം നിയമ ലംഘനം നടത്തിയ ചെൽസിക്ക് 10 മില്യൺ യൂറോ പിഴയും യുഫേഫ വിധിച്ചിട്ടുണ്ട്.

129 മത്തെ മിനിറ്റിൽ വിജയഗോൾ, ഫിയറന്റീന കോൺഫറൻസ് ലീഗ് ഫൈനലിൽ

യുഫേഫ കോൺഫറൻസ് ലീഗ് ഫൈനലിലേക്ക് മുന്നേറി ഫിയറന്റീന. നാടകീയമായ രണ്ടാം പാദ സെമിഫൈനലിൽ എഫ്.സി ബാസലിനെ ഒന്നിന് എതിരെ മൂന്നു ഗോളുകൾക്ക് ആണ് ഇറ്റാലിയൻ ടീം മറികടന്നത്. ആദ്യ പാദത്തിൽ 2-1 ന്റെ പരാജയം വഴങ്ങിയ ഫിയറന്റീന തിരിച്ചു വന്നു ഇരു പാദങ്ങളിലും ആയി 4-3 ന്റെ ജയം ആണ് നേടിയത്. സ്വിസ് ടീമിന് എതിരെ അവരുടെ മൈതാനത്ത് അവിശ്വസനീയം ആയ പോരാട്ടം ആണ് ഇറ്റാലിയൻ ടീം കാഴ്ച വച്ചത്. മത്സരത്തിൽ 35 മത്തെ മിനിറ്റിൽ ബിരാഗിയുടെ പാസിൽ നിന്നു നിക്കോളാസ് ഗോൺസാലസിലൂടെ ഫിയറന്റീന ആണ് ആദ്യം മുന്നിൽ എത്തിയത്.

എന്നാൽ രണ്ടാം പകുതിയിൽ സെകി അമിദൗനിയിലൂടെ ബാസൽ മത്സരത്തിൽ സമനില പിടിച്ചു. 72 മത്തെ മിനിറ്റിൽ എന്നാൽ ഒരിക്കൽ കൂടി ഗോൾ നേടിയ അർജന്റീന താരം നിക്കോളാസ് ഗോൺസാലസ് ഫിയറന്റീനയെ ഇരു പാദങ്ങളിലും ആയി ഒപ്പം എത്തിച്ചു. തുടർന്ന് മത്സരം എക്സ്ട്രാ സമയത്തിലേക്ക് നീണ്ടു. എക്സ്ട്രാ സമയത്ത് ഗോൺസാലസിന്റെയും ജോവിച്ചിന്റെയും ഷോട്ടുകൾ ബാസൽ ഗോൾ കീപ്പർ രക്ഷിച്ചു. എന്നാൽ എക്സ്ട്രാ സമയത്ത് ഇഞ്ച്വറി സമയത്ത് 129 മത്തെ മിനിറ്റിൽ ഗോൾ നേടിയ പകരക്കാരനായി ഇറങ്ങിയ ചെക് റിപ്പബ്ലിക് താരം അന്റോണിൻ ബറാക് യൂറോപ്യൻ ഫൈനലിൽ എത്തുന്ന ആദ്യ സ്വിസ് ടീം ആവാനുള്ള ബാസലിന്റെ സ്വപ്നങ്ങൾ തകർക്കുക ആയിരുന്നു. കോൺഫറൻസ് ലീഗ് ഫൈനലിൽ വെസ്റ്റ് ഹാം യുണൈറ്റഡ് ആണ് ഫിയറന്റീനയുടെ എതിരാളികൾ.

വെസ്റ്റ് ഹാം യുണൈറ്റഡ് കോൺഫറൻസ് ലീഗ് ഫൈനലിൽ

യുഫേഫ കോൺഫറൻസ് ലീഗ് ഫൈനലിലേക്ക് മുന്നേറി വെസ്റ്റ് ഹാം യുണൈറ്റഡ്. ഇന്ന് നടന്ന രണ്ടാം പാദ സെമിഫൈനലിൽ 1-0 നു ഡച്ച് ക്ലബ് എസിയെ മറികടന്ന വെസ്റ്റ് ഹാം ഇരു പാദങ്ങളിലും ആയി 3-1 ന്റെ ജയം ആണ് കണ്ടത്തിയത്. ഡച്ച് ടീം പന്തിൽ ആധിപത്യം കാണിച്ച മത്സരത്തിൽ പക്ഷെ കൂടുതൽ അവസരങ്ങൾ തുറന്നത് വെസ്റ്റ് ഹാം ആയിരുന്നു. ഇടക്ക് വെസ്റ്റ് ഹാമിന്റെ ഒരു ശ്രമം ബാറിൽ തട്ടിയും മടങ്ങി.

ഗോൾ രഹിതമായ രീതിയിൽ അവസാനിക്കും എന്ന മത്സരത്തിൽ ഇഞ്ച്വറി സമയത്ത് 94 മത്തെ മിനിറ്റിൽ ആണ് വെസ്റ്റ് ഹാം വിജയഗോൾ നേടിയത്. പകരക്കാരനായി ഇറങ്ങിയ പാബ്ലോ ഫോർനാൽസ് ഗോൾ നേടി വെസ്റ്റ് ഹാം ഫൈനൽ പ്രവേശനം ഉറപ്പിക്കുക ആയിരുന്നു. ഇത് ഏതാണ്ട് 5 പതിറ്റാണ്ടിനു ശേഷമാണ് വെസ്റ്റ് ഹാക് ഒരു യൂറോപ്യൻ ഫൈനലിൽ എത്തുന്നത്. അതേസമയം കരിയറിലെ ആദ്യ യൂറോപ്യൻ ഫൈനൽ ആണ് പരിശീലകൻ ഡേവിഡ് മോയസിന് ഇത്.

ഫിയറന്റീനയെ തിരിച്ചു വന്നു ഞെട്ടിച്ചു എഫ്.സി ബാസൽ

യുഫേഫ കോൺഫറൻസ് ലീഗിൽ ആദ്യ പാദ സെമിയിൽ ഇറ്റാലിയൻ ടീം ഫിയറന്റീനയെ അവരുടെ മൈതാനത്ത് തിരിച്ചു വന്നു തോൽപ്പിച്ചു എഫ്.സി ബാസൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് സ്വിസ് ക്ലബ് ജയം കണ്ടത്. ആദ്യ പകുതിയിൽ നന്നായി കളിച്ച ഇറ്റാലിയൻ ടീമിന് ആയി കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു ലൂകാസ് മാർട്ടിനസിന്റെ പാസിൽ നിന്നു ആർതർ കാബ്രാൽ തന്റെ മുൻ ക്ലബിന് എതിരെ ഗോൾ നേടി. എന്നാൽ തുടർന്ന് ലഭിച്ച അവസരങ്ങൾ ഗോൾ ആക്കി മാറ്റാൻ അവർക്ക് ആയില്ല.

രണ്ടാം പകുതിയിൽ ശാക്കയുടെ പാസിൽ നിന്നു മികച്ച സോളോ ഗോൾ 71 മത്തെ മിനിറ്റിൽ നേടിയ ആന്റി ഡിയോഫ് സ്വിസ് ക്ലബിന് അർഹിച്ച സമനില സമ്മാനിച്ചു. തുടർന്ന് ഇഞ്ച്വറി സമയത്ത് 92 മത്തെ മിനിറ്റിൽ ആണ് ബാസൽ വിജയഗോൾ കണ്ടത്തുന്നത്. ഡാരിയൻ മലസിന്റെ ശക്തമായ ക്രോസിൽ നിന്നു സെകി അമദൗനിയാണ് അവർക്ക് വിജയഗോൾ സമ്മാനിച്ചത്. ഇറ്റാലിയൻ ടീമിന് എതിരെ ലഭിച്ച മുൻതൂക്കം സ്വന്തം മൈതാനത്ത് നിലനിർത്താൻ ആവും രണ്ടാം പാദത്തിൽ സ്വിസ് ക്ലബിന്റെ ശ്രമം.

ആദ്യ പാദ സെമിയിൽ തിരിച്ചു വന്നു ജയിച്ചു വെസ്റ്റ് ഹാം

യുഫേഫ കോൺഫറൻസ് ലീഗിൽ ആദ്യ പാദ സെമിഫൈനലിൽ സ്വന്തം മൈതാനത്ത് തിരിച്ചു വന്നു ജയം കണ്ടു വെസ്റ്റ് ഹാം യുണൈറ്റഡ്. ഡച്ച് ക്ലബ് എസിക്ക് എതിരെ ഒന്നിന് എതിരെ രണ്ടു ഗോളുകൾക്ക് ആണ് ഹാമേഴ്സ് ജയം കണ്ടത്. മത്സരത്തിൽ ആദ്യം ലഭിച്ച അവസരത്തിൽ ബോവന്റെ ഷോട്ട് എന്നാൽ മാറ്റ് റയാൻ രക്ഷപ്പെടുത്തി. ആദ്യ പകുതി അവസാനിക്കുന്നതിനു നാലു മിനിറ്റിനു മുമ്പ് എന്നാൽ ഡച്ച് ക്ലബ് മത്സരത്തിൽ മുന്നിലെത്തി. മിഹ്‌നാനസിന്റെ പാസിൽ നിന്നു റെഹിന്റെഴ്സ് ആണ് അവരുടെ ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ എന്നാൽ വെസ്റ്റ് ഹാം കൂടുതൽ ആക്രമണം നടത്തി. 67 മത്തെ മിനിറ്റിൽ ക്രോസ് തട്ടിയകറ്റാനുള്ള ശ്രമത്തിൽ ഗോൾ കീപ്പർ മാറ്റ് റയാൻ ബോവന്റെ മുഖത്ത് ഇടിച്ചതോടെ റഫറി വെസ്റ്റ് ഹാമിനു അനുകൂലമായ പെനാൽട്ടി വിധിച്ചു. തുടർന്ന് അനായാസം പെനാൽട്ടി ലക്ഷ്യം കണ്ട സെയ്ദ് ബെൻറഹ്മ അവർക്ക് സമനില സമ്മാനിച്ചു. 75 മത്തെ മിനിറ്റിൽ റൈസിന്റെ ക്രോസിൽ നിന്നു അഗ്വർഡിന്റെ ഹെഡർ ലൈനിൽ വച്ചു ഡച്ച് ടീം രക്ഷിച്ചു എങ്കിലും റീ ബോണ്ടിൽ മിഖായേൽ അന്റോണിയോ വെസ്റ്റ് ഹാം ജയം ഉറപ്പിക്കുക ആയിരുന്നു. 47 വർഷങ്ങൾക്ക് ശേഷം ഹാമേഴ്‌സിന് യൂറോപ്യൻ ഫൈനൽ ഇനി ഒരു മത്സരം മാത്രം അകലെയാണ്.

തിരിച്ചു വന്നു എക്സ്ട്രാ സമയത്ത് നീസിനെ പുറത്താക്കി ബേസൽ കോൺഫറൻസ് ലീഗ് സെമിയിൽ

യുഫേഫ കോൺഫറൻസ് ലീഗ് സെമി ഫൈനലിലേക്ക് മുന്നേറി സ്വിസ് ക്ലബ് എഫ്.സി ബേസൽ. ഫ്രഞ്ച് ക്ലബ് നീസിനെ ഇരു പാദങ്ങളിലും ആയി 4-3 എന്ന സ്കോറിനു ആണ് സ്വിസ് ക്ലബ് മറികടന്നത്. ആദ്യ പാദത്തിൽ 2-2 നു സമനില വഴങ്ങിയ മത്സരത്തിൽ നീസ് ആണ് സ്വന്തം മൈതാനത്ത് ഇന്ന് മുന്നിൽ എത്തിയത്. ഒമ്പതാം മിനിറ്റിൽ ആരോൺ റംസിയുടെ പാസിൽ നിന്നു ഗയിറ്റൻ ലബോർഡെ ഫ്രഞ്ച് ക്ലബിന് മുൻതൂക്കം നൽകി. രണ്ടാം പകുതിയുടെ 85 മത്തെ മിനിറ്റ് വരെ ഈ മുൻതൂക്കം അവർ തുടർന്നു.

എന്നാൽ 86 മത്തെ മിനിറ്റിൽ സ്വിസ് ക്ലബ് മത്സരത്തിൽ ഒപ്പമെത്തി. റികാർഡോ കാലഫിയോറിയുടെ ഹെഡർ പാസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ ജീൻ-കെവിൻ ഓഗസ്റ്റിൻ അവർക്ക് ആയി സമനില ഗോൾ നേടി മത്സരം എക്സ്ട്രാ സമയത്തിലേക്ക് നീട്ടി. തുടർന്ന് എക്സ്ട്രാ സമയത്ത് 98 മത്തെ മിനിറ്റിൽ ഡാരിയൻ മലസിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ പ്രതിരോധനിര താരം കാസിം ആദംസ് ബേസലിന് വിലപ്പെട്ട ജയം സമ്മാനിക്കുക ആയിരുന്നു. ജയത്തോടെ സെമിഫൈനലിൽ ബേസൽ ഇറ്റാലിയൻ ടീം ഫിയറന്റീനയെ ആണ് നേരിടുക.

രണ്ടാം പകുതിയിൽ തീയായി വെസ്റ്റ് ഹാം യുണൈറ്റഡ്, കോൺഫറൻസ് ലീഗ് സെമിഫൈനലിൽ

യുഫേഫ കോൺഫറൻസ് ലീഗ് സെമി ഫൈനലിലേക്ക് മുന്നേറി വെസ്റ്റ് ഹാം യുണൈറ്റഡ്. ആദ്യ പാദത്തിൽ ബെൽജിയം ക്ലബ് ജെന്റും ആയി 1-1 ന്റെ സമനില വഴങ്ങിയ വെസ്റ്റ് ഹാം രണ്ടാം പാദത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് സ്വന്തം മൈതാനത്ത് ജയം കണ്ടത്. മത്സരത്തിൽ 26 മത്തെ മിനിറ്റിൽ ഹൂഗോ സെയ്പെഴ്സിലൂടെ ബെൽജിയം ക്ലബ് ആണ് മുന്നിൽ എത്തിയത്. എന്നാൽ 11 മിനിറ്റിനുള്ളിൽ ജെറോഡ് ബോവന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ മിഖേൽ അന്റോണിയോ ഇംഗ്ലീഷ് ക്ലബിന് സമനില സമ്മാനിച്ചു.

രണ്ടാം പകുതിയിൽ വെസ്റ്റ് ഹാമിനു സ്വപ്ന തുടക്കം ആണ് ലഭിച്ചത്. 58 മത്തെ മിനിറ്റിൽ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ബ്രസീലിയൻ താരം ലൂകാസ് പക്വറ്റ വെസ്റ്റ് ഹാമിനെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. മൂന്നു മിനിറ്റിനുള്ളിൽ പക്വറ്റ നൽകിയ പന്ത് സ്വന്തം ഹാഫിൽ നിന്നു സ്വീകരിച്ചു കുതിച്ച ഡക്ലൻ റൈസ് അതുഗ്രൻ സോളോ ഗോളിലൂടെ വെസ്റ്റ് ഹാമിനു കാര്യങ്ങൾ എളുപ്പമാക്കി. 63 മത്തെ മിനിറ്റിൽ ഒരിക്കൽ കൂടി പക്വറ്റയുടെ പാസിൽ നിന്നു പ്രത്യാക്രമണത്തിൽ ഗോൾ നേടിയ അന്റോണിയോ വെസ്റ്റ് ഹാമിന്റെ സ്വപ്ന ജയം പൂർത്തിയാക്കുക ആയിരുന്നു.

ആദ്യം മൂന്നു ഗോളുകൾ വഴങ്ങി ഞെട്ടി, പിന്നീട് തിരിച്ചു വന്നു ജയിച്ചു ഫിയറന്റീന കോൺഫറൻസ് ലീഗ് സെമിയിൽ

യുഫേഫ കോൺഫറൻസ് ലീഗ് സെമി ഫൈനലിലേക്ക് മുന്നേറി ഇറ്റാലിയൻ ക്ലബ് ഫിയറന്റീന. പോളണ്ട് ക്ലബ് ആയ ലെകിന് എതിരെ ആദ്യ പാദത്തിൽ പോളണ്ടിൽ 4-1 നു ജയിച്ചു വന്ന ഫിയറന്റീനയെ ഇറ്റലിയിൽ കാത്തിരുന്നത് അത്യന്തം നാടകീയമായ മത്സരം ആയിരുന്നു. മത്സരത്തിൽ ഒമ്പതാം മിനിറ്റിൽ തന്നെ അഫോസ സൗസയുടെ ഗോളിൽ പോളണ്ട് ക്ലബ് മത്സരത്തിൽ മുൻതൂക്കം നേടി. 1-0 നു അവസാനിച്ച ആദ്യ പകുതിക്ക് ശേഷം അത്യന്തം നാടകീയമായ രണ്ടാം പകുതി ആണ് മത്സരത്തിൽ കണ്ടത്. 65 മത്തെ മിനിറ്റിൽ അലക്സ ടെർസിച് വഴങ്ങിയ പെനാൽട്ടി ക്രിസ്റ്റോഫ് വെൾഡെ ലക്ഷ്യം കണ്ടതോടെ ഫിയറന്റീന പരുങ്ങി.

തുടർന്ന് നാലു മിനിറ്റിനുള്ളിൽ ജെസ്പറിന്റെ പാസിൽ നിന്നു ആർതർ സോയിബച് ഗോൾ നേടിയതോടെ ഇരു പാദങ്ങളിലും ആയി മത്സരം 4-4 നു സമനിലയിൽ ആയി. എന്നാൽ ഇതിന് ശേഷം ഫിയറന്റീന ഉണർന്നു കളിച്ചു. ഫ്രീക്കിക്കിൽ നിന്നു ലഭിച്ച അവസരം 78 മത്തെ മിനിറ്റിൽ ഗോപി നേടിയ റികാർഡോ സ്കോട്ടിൽ ഇറ്റാലിയൻ ക്ലബിനെ വീണ്ടും ഇരു പാദങ്ങളിലും ആയി മുന്നിലെത്തിച്ചു. തുടർന്ന് ഇഞ്ച്വറി സമയത്ത് 92 മത്തെ മിനിറ്റിൽ നിക്കോളാസ് ഗോൺസാലസിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ പകരക്കാരനായി ഇറങ്ങിയ കാസ്‌ട്രോവിലി ഇറ്റാലിയൻ ക്ലബിന്റെ സെമിഫൈനൽ ഉറപ്പിക്കുക ആയിരുന്നു.

അതേസമയം ആദ്യ പാദത്തിൽ ബെൽജിയം ക്ലബ് ആന്റർലെകിനോട് 2-0 പരാജയപ്പെട്ട ഡച്ച് ക്ലബ് എ.സി അൽക്മാർ രണ്ടാം പാദത്തിൽ തിരിച്ചു വന്നു പെനാൽട്ടി ഷൂട്ട് ഔട്ടിൽ ജയിച്ചു സെമിയിൽ എത്തി. മത്സരത്തിൽ അഞ്ചാം മിനിറ്റിൽ വഞ്ചലിസ് പാവ്ലിഡിസിന്റെ പെനാൽട്ടിയിൽ മുന്നിൽ എത്തിയ ഡച്ച് ക്ലബ് 13 മത്തെ മിനിറ്റിൽ താരത്തിലൂടെ തന്നെ സമനില പിടിച്ചു. തുടർന്ന് 90 മിനിറ്റും അധിക സമയവും കളിച്ചിട്ടും ഇരു ടീമുകൾക്കും ഗോൾ നേടാൻ ആയില്ല. തുടർന്ന് പെനാൽട്ടി ഷൂട്ട് ഔട്ടിൽ ഡച്ച് ക്ലബ് ജയം കാണുക ആയിരുന്നു. ഡച്ച് ക്ലബിന് ആയി മുൻ ആഴ്‌സണൽ ഗോൾ കീപ്പർ മാത്യു റയാൻ മുൻ ടോട്ടനം താരം യാൻ വെർതോങൻ, കിലിയൻ സാർഡല്ല എന്നിവരുടെ പെനാൽട്ടി തടഞ്ഞപ്പോൾ എല്ലാ പെനാൽട്ടിയും ലക്ഷ്യം കണ്ട ഡച്ച് ക്ലബ് പെനാൽട്ടിയിൽ 4-1 നു ജയിക്കുക ആയിരുന്നു.

കോൺഫറൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വമ്പൻ ജയവുമായി ഫിയറന്റീന, സമനില വഴങ്ങി നീസ്

യുഫേഫ കോൺഫറൻസ് ലീഗ് ആദ്യ പാദ ക്വാർട്ടർ ഫൈനലിൽ വമ്പൻ ജയവുമായി ഫിയറന്റീന. പോളണ്ട് ക്ലബ് ലെകിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് ഇറ്റാലിയൻ ടീം തോൽപ്പിച്ചത്. ആർതർ കാബ്രാൽ, നിക്കോളാസ് ഗോൺസാലസ്, ബോണവെന്തുറ, ജോനാഥൻ ഇക്കോൻ എന്നിവർ ഫിയറന്റീനക്ക് ആയി ഗോൾ നേടിയപ്പോൾ ക്രിസ്റ്റഫർ വെൽഡെ ആണ് പോളണ്ട് ടീമിന് ആയി സമനില നേടിയത്. മറ്റൊരു ക്വാർട്ടർ ഫൈനലിൽ ഫ്രഞ്ച് ക്ലബ് നീസ് സ്വിസ് ക്ലബ് ബേസലിനോട് സമനില വഴങ്ങി.

ഇരു ക്ലബുകളും രണ്ടു വീതം ഗോളുകൾ ആണ് മത്സരത്തിൽ നേടിയത്. സെകി അംദൗനി സ്വിസ് ക്ലബിന് ആയി പെനാൽട്ടി അടക്കം ഇരട്ടഗോളുകൾ നേടിയപ്പോൾ തെരേം മോഫിയുടെ ഇരട്ടഗോളുകൾ ഫ്രഞ്ച് ക്ലബിന് സമനില സമ്മാനിച്ചു. ഇതിൽ ഒരു ഗോൾ ഉഗ്രൻ ഓവർ ഹെഡ് ഗോൾ ആയിരുന്നു. മറ്റൊരു മത്സരത്തിൽ ഡച്ച് ക്ലബ് എ.സി അൽക്മാറിനെ ബെൽജിയം വമ്പന്മാർ ആയ ആണ്ടർലെക് എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ചു. മിഖായേൽ മുരില്ലോ, മജീദ് അഷിമെരു എന്നിവർ ആണ് ബെൽജിയം ക്ലബിന് ആയി ഗോളുകൾ നേടിയത്. അടുത്ത ആഴ്ചയാണ് രണ്ടാം പാദ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ.

യുഫേഫ കോൺഫറൻസ് ലീഗ് ആദ്യ പാദ ക്വാർട്ടറിൽ വെസ്റ്റ് ഹാമിനു സമനില

യുഫേഫ കോൺഫറൻസ് ലീഗിൽ ഇത് വരെയുള്ള എല്ലാ മത്സരങ്ങളും ജയിച്ചു വന്ന വെസ്റ്റ് ഹാം യുണൈറ്റഡിന് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ സമനില. ബെൽജിയം ടീം ഗെന്റ് ആണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബിനെ 1-1 എന്ന സ്കോറിനു സമനിലയിൽ തളച്ചത്. മികച്ച തുടക്കം ലഭിച്ച ഗെന്റ് ആയിരുന്നു ആദ്യ പകുതിയിൽ മികച്ച ടീം. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ഗെന്റ് ബോൾ ബോയി പെട്ടെന്ന് നൽകിയ പന്ത് കൗഫൽ ത്രോയിലൂടെ ജെറോഡ് ബോവനു നൽകി. തുടർന്ന് ബോവന്റെ പാസിൽ നിന്നു ഡാനി ഇങ്സ് വെസ്റ്റ് ഹാമിനു മുൻതൂക്കം സമ്മാനിക്കുന്ന ഗോളും നേടുക ആയിരുന്നു.

ഇത് ആദ്യമായാണ് ഇങ്സ് യൂറോപ്പിൽ ഒരു ഗോൾ നേടുന്നത്. ആദ്യ പകുതിയിൽ ഇതിനു മുമ്പ് വെസ്റ്റ് ഹാം നേടിയ ഗോൾ ഹാന്റ് ബോളിന് അനുവദിച്ചിരുന്നില്ല. രണ്ടാം പകുതിയിൽ 56 മത്തെ മിനിറ്റിൽ ആതിഥേയർ സമനില ഗോൾ കണ്ടത്തി. മോന്റെസിന്റെ പാസിൽ നിന്നു ഹ്യുഗോ സുയിപേഴ്‌സ് ആണ് അവരുടെ ഗോൾ കണ്ടത്തിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഗെന്റ് പ്രതിരോധതാരം പിയറ്റ്കോവ്സ്കിയെ ലൂകാസ് പക്വറ്റയെ വീഴ്ത്തിയതിനു റഫറി ചുവപ്പ് കാർഡ് കാണിച്ചു എങ്കിലും വാർ പരിശോധനക്ക് ശേഷം ഈ കാർഡ് പിൻവലിച്ചു. അടുത്ത ആഴ്ച ലണ്ടൻ സ്റ്റേഡിയത്തിൽ ആണ് രണ്ടാം പാദ ക്വാർട്ടർ ഫൈനൽ.

Exit mobile version