തനിക്ക് കൂടുതൽ ബൗളിംഗ് അവസരം നൽകുമോ എന്നത് ക്യാപ്റ്റന്റെ തീരുമാനം – മാര്‍ക്കസ് സ്റ്റോയിനിസ്

രാജസ്ഥാന്‍ റോയൽസിനെതിരെ പത്ത് റൺസ് വിജയം നേടിയ ലക്നൗ സൂപ്പര്‍ ജയന്റ്സ് ബൗളിംഗിൽ മാര്‍ക്കസ് സ്റ്റോയിനിസിന്റെ സംഭാവന വളരെ വലുതായിരന്നു. രാജസ്ഥാന്റെ അപകടകാരികളായ ഓപ്പണിംഗ് കൂട്ടുകെട്ടിലെ ഇരുവരെയും പുറത്താക്കിയത് സ്റ്റോയിനിസ് ആയിരുന്നു.

ആദ്യം യശസ്വി ജൈസ്വാളിനെയും പിന്നീട് ജോസ് ബട്‍ലറെയും പുറത്താക്കിയ സ്റ്റോയിനിസ് തന്റെ നാലോവറിൽ 28 റൺസ് വിട്ട് നൽകിയാണ് 2 വിക്കറ്റ് നേടിയത്. തനിക്ക് കൂടുതൽ ബൗളിംഗ് അവസരം ലഭിയ്ക്കുമോ എന്നതിനെക്കുറിച്ച് പ്രതികരിക്കേണ്ടത് ക്യാപ്റ്റനാണെന്നാണ് സ്റ്റോയിനിസ് പറഞ്ഞത്. ഫിറ്റ്നെസ്സ് പരിഗണിക്കുമ്പോള്‍ താന്‍ ബൗളിംഗിന് സജ്ജനാണെന്നും താരം കൂട്ടിചേര്‍ത്തു.

ടി20 ക്രിക്കറ്റിൽ ഏറ്റവും പ്രധാനം 5, 6, 7 ബാറ്റിംഗ് സ്പോട്ടുകള്‍ – കെഎൽ രാഹുല്‍

ടി20 ക്രിക്കറ്റിൽ ഏറ്റവും പ്രധാനം 5, 6, 7 ബാറ്റിംഗ് സ്പോട്ടുകളാണെന്ന് പറഞ്ഞ് കെഎൽ രാഹുല്‍. ക്രഞ്ച് മത്സരങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുന്നത് ഈ സ്പോട്ടിലെ താരങ്ങളുടെ പ്രകടനം ആണെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.

ഐപിഎൽ പോലുള്ള വലിയ ടൂര്‍ണ്ണമെന്റിൽ അധികം സ്കോറിംഗും ടോപ് ഓര്‍ഡര്‍ ആവും നടത്തുന്നതെങ്കിലും ഈ സ്പോട്ടുകളിലെ താരങ്ങളാവും നിങ്ങളെ വലിയ മത്സരങ്ങള്‍ വിജയിപ്പിക്കു എന്നും രാഹുല്‍ സൂചിപ്പിച്ചു.

ആര്‍സിബിയ്ക്കെതിരെ ലക്നൗവിന്റെ 1 വിക്കറ്റ് വിജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ട്വിസ്റ്റോട് ട്വിസ്റ്റ്!!! ഒടുവിൽ ലക്നൗവിന് ത്രില്ലര്‍ വിജയം

സംഭവ ബഹുലമായ അവസാന ഓവറിൽ അവസാന പന്തിൽ ഒരു വിക്കറ്റ് വിജയം നേടി ലക്നൗ സൂപ്പര്‍ ജയന്റ്സ്. അവസാന പന്തിൽ രവി ബിഷ്ണോയിയെ നോൺ സ്ട്രൈക്കര്‍ എന്‍ഡിൽ മങ്കാഡിംഗ് രീതിയിൽ (ഇപ്പോള്‍ അംഗീകൃതമായ പുറത്താകൽ രീതി) പുറത്താക്കുവാനുള്ള അവസരം ഹര്‍ഷൽ പട്ടേലും അവസാന പന്തിൽ അവേശ് ഖാനെ ബീറ്റ് ചെയ്തുവെങ്കിലും അത് ദിനേശ് കാര്‍ത്തിക് കളക്ട് ചെയ്യാത്തതിനാൽ മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തുവാന്‍ ആര്‍സിബിയ്ക്ക് അവസരം നഷ്ടമായി.

213 എന്ന കൂറ്റന്‍ സ്കോര്‍ അനായാസം ചേസ് ചെയ്യുമെന്ന നിലയിലേക്ക് നിക്കോളസ് പൂരനും മാര്‍ക്കസ് സ്റ്റോയിനസും ടീമിനെ എത്തിച്ച ശേഷം ആയുഷ് ബദോനി ടീമിനെ വിജയത്തിന് തൊട്ടടുത്തെത്തിച്ച് ഹിറ്റ് വിക്കറ്റായി മടങ്ങിയതിന് ശേഷം ആണ് ആര്‍സിബി മത്സരത്തിലേക്ക് തിരിച്ചെത്തുന്നത്.

തുടക്കത്തിൽ തീപാറും ബൗളിംഗ് പുറത്തെടുത്ത ആര്‍സിബി ഒരു ഘട്ടത്തിൽ 23/3 എന്ന നിലയിലേക്ക് ലക്നൗവിനെ പിടിച്ചുകെട്ടുകയായിരുന്നു. ആദ്യ ഓവറിൽ സിറാജ് കൈൽ മയേഴ്സിനെ പുറത്താക്കിയപ്പോള്‍ ദീപക് ഹൂഡയെയും ക്രുണാൽ പാണ്ഡ്യയെയും വെയിന്‍ പാര്‍ണൽ പുറത്താക്കി. കെഎൽ രാഹുല്‍ റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ പിന്നീട് കണ്ടത് മാര്‍ക്കസ് സ്റ്റോയിനിസിന്റെ ഒറ്റയാള്‍ പോരാട്ടമാണ്.

ഇംപാക്ട് പ്ലേയറായി എത്തിയ കരൺ ശര്‍മ്മയ്ക്ക് വിക്കറ്റ് നൽകി മടങ്ങുമ്പോള്‍ 30 പന്തിൽ നിന്ന് 6 ഫോറും 5 സിക്സും അടക്കം 65 റൺസാണ് നേടിയത്. നാലാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 66 റൺസ് നേടിയപ്പോള്‍ ഇതിൽ രാഹുലിന്റെ സംഭാവന ഒരു റൺസായിരുന്നു.

തൊട്ടടുത്ത ഓവറിൽ കെഎൽ രാഹുലിനെ സിറാജ് പുറത്താക്കിയപ്പോള്‍ ആര്‍സിബി വീണ്ടും മത്സരത്തിൽ പിടിമുറുക്കിയെന്നാണ് ഏവരും കരുതിയത്. 20 പന്തിൽ 18 റൺസാണ് രാഹുല്‍ നേടിയത്.

പിന്നീട് കണ്ടത് ഐപിഎലിലെ തന്നെ അവിശ്വസീനിയ ചേസിംഗുകളിൽ ഒന്നാണ്. പന്തെറിയാനെത്തിയ ആര്‍സിബി ബൗളര്‍മാരെ ആരെയും നിലംതൊടീക്കാതെ നിക്കോളസ് പൂരന്‍ ബാറ്റ് വീശിയപ്പോള്‍ ലക്നൗ റൺറേറ്റ് വരുതിയിലാക്കുന്നതാണ് കണ്ടത്.

15 പന്തിൽ നിന്നാണ് പൂരന്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയത്. താരത്തിന് മികച്ച പിന്തുണയുമായി ആയുഷ് ബദോനിയും ബാറ്റ് വീശിയപ്പോള്‍ അവസാന നാലോവറിൽ ലക്ഷ്യം 28 റൺസായിരുന്നു. 19 പന്തിൽ 62 റൺസ് നേടിയ നിക്കോളസ് പൂരനെ 17ാം ഓവറിലെ അവസാന ന്തിൽ പുറത്താക്കുമ്പോള്‍ ഈ കൂട്ടുകെട്ട് 35 പന്തിൽ 84 റൺസ് നേടിയിരുന്നു.

4 വിക്കറ്റ് കൈവശമുള്ള ലക്നൗവിന് 24 റൺസ് മൂന്നോവറിൽ നിന്ന് വേണമെന്നുള്ളപ്പോള്‍ ആയുഷ് ബദോനിയല്ലാതെ വേറൊരു റെഗുലര്‍ ബാറ്റ്സ്മാനില്ലാതെ പോയതാണ് ടീമിനെ ആശങ്കപ്പെടുത്തിയത്. ഹര്‍ഷൽ പട്ടേല്‍ എറിഞ്ഞ 18ാം ഓവറിൽ ജയ്ദേവ് ഉനഡ്കട് നേടിയ ബൗണ്ടറി ഉള്‍പ്പെടെ 9 റൺസ് പിറന്നപ്പോള്‍ ലക്നൗവിന്റെ ലക്ഷ്യം 12 പന്തിൽ 15 റൺസായി മാറി.

വെയിന്‍ പാര്‍ണൽ എറിഞ്ഞ ഓവറിൽ ഒരു ബൗണ്ടറി കൂടി നേടി ആയുഷ് ബദോനി ലക്ഷ്യം 9 പന്തിൽ ഏഴാക്കി മാറ്റി. അടുത്ത പന്തിൽ താരം പാര്‍ണലിനെ സിക്സര്‍ പറത്തിയെങ്കിലും ഹിറ്റ് വിക്കറ്റായി പുറത്താകുകയായിരുന്നു. 24 പന്തിൽ 30 റൺസാണ് ബദോനി നേടിയത്.

അടുത്ത രണ്ട് പന്തുകളിൽ 2 സിംഗിളുകള്‍ വന്നപ്പോള്‍ അവസാന ഓവറിൽ 5 റൺസെന്ന നിലയിലേക്ക് ലക്ഷ്യം മാറി. അവസാന ഓവറിലെ രണ്ടാം പന്തിൽ മാര്‍ക്ക് വുഡിനെ പുറത്താക്കി ഹര്‍ഷൽ പട്ടേൽ ലക്നൗവിന്റെ എട്ടാം വിക്കറ്റ് സ്വന്തമാക്കി.  അടുത്ത പന്തിൽ രവി ബിഷ്ണോയി ഡബിള്‍ നേടി ലക്ഷ്യത്തിന് 2 റൺസ് അടുത്തേക്കെത്തി.

അടുത്ത പന്തിൽ ജയ്ദേവ് ഉനഡ്കടിന്റെ വിക്കറ്റ് നേടി ഹര്‍ഷൽ ലക്നൗവിന്റെ 9ാം വിക്കറ്റ് നേടി.

 

നന്ദി പറയേണ്ടത് ഐപിഎലിനോട് – മാര്‍ക്കസ് സ്റ്റോയിനിസ്

തന്റെ സ്പിന്നര്‍മാര്‍ക്കെതിരെയുള്ള മെച്ചപ്പെട്ടത്തിന് ഐപിഎലിനോട് നന്ദി പറഞ്ഞ് മാര്‍ക്കസ് സ്റ്റോയിനിസ്. പൊതുവേ സ്പിന്നിനെതിരെ താരം അത്ര മികച്ച പ്രകടനമല്ല കാഴ്ചവയ്ക്കാറെങ്കിലും ഇപ്പോള്‍ തനിക്ക് വന്ന മാറ്റത്തിന് പ്രധാന കാരണം ഐപിഎൽ ആണെന്ന് താരം വ്യക്തമാക്കി.

സ്പിന്‍ സൗഹൃദ ഇന്ത്യന്‍ വിക്കറ്റുകളിൽ കളിക്കുന്നത് മാത്രമല്ല ഐപിഎൽ പോലുള്ള ടൂര്‍ണ്ണമെന്റിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കോച്ചുകളുമായി സഹകരിക്കുവാന്‍ അവസരം ലഭിയ്ക്കുന്നുവെന്നും സ്റ്റോയിനിസ് പറഞ്ഞു. താന്‍ ഐപിഎലില്‍ ഏതാനും ടീമുകള്‍ക്കായി കളിച്ചുവെന്നും സ്പിന്നിനെതിരെ ഓരോ ടീമിൽ നിന്നും വൈവിദ്ധ്യമാര്‍ന്ന ടെക്നിക്കുകളും മെന്റാലിറ്റിയും മനസ്സിലാക്കുവാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്നും സ്റ്റോയിനിസ് വ്യക്തമാക്കി.

18 പന്തിൽ നിന്ന് 59 റൺസ് നേടിയ സ്റ്റോയിനിസ് 4 ഫോറും 6 സിക്സുമാണ് മത്സരത്തിൽ നേടിയത്.

18 പന്തിൽ 6 സിക്സുകള്‍ അടക്കം 59 റൺസ്, ശ്രീലങ്കയെ നിഷ്പ്രഭമാക്കി മാര്‍ക്കസ് സ്റ്റോയിനിസ്

മാര്‍ക്കസ് സ്റ്റോയിനിസിന്റെ തകര്‍പ്പനടികള്‍ക്ക് മുന്നിൽ ചൂളി ശ്രീലങ്ക. 158 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയ 3 വിക്കറ്റ് നഷ്ടത്തിൽ 16.3 ഓവറിലാണ് വിജയം നേടിയത്.

18 പന്തിൽ 59 റൺസ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസ് ആണ് ഓസ്ട്രേലിയയുടെ ത്രസിപ്പിക്കുന്ന വിജയം സാധ്യമാക്കിയത്. മാക്സ്വെൽ 12 പന്തിൽ 23 റൺസ് നേടിയപ്പോള്‍ ആരോൺ ഫി‍ഞ്ച് പുറത്താകാതെ 31 റൺസുമായി വിജയസമയത്ത് സ്റ്റോയിനിസിനൊപ്പം ക്രീസിലുണ്ടായിരുന്നു. 17 പന്തിൽ നിന്നാണ് സ്റ്റോയിനിസ് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയത്.

മിച്ചൽ മാര്‍ഷ്(17), ഡേവിഡ് വാര്‍ണര്‍(11) എന്നിവരുടെ വിക്കറ്റുകള്‍ ഓസ്ട്രേലിയയ്ക്ക് നഷ്ടമായി.

മാന്‍ ഓഫ് ദി മാച്ച് എവിന്‍ ലൂയിസ് – മാര്‍ക്കസ് സ്റ്റോയിനിസ്

ഐപിഎലില്‍ ഇന്നലെ കൊല്‍ക്കത്തയിൽ നിന്ന് വിജയം പിടിച്ചെടുത്ത ലക്നവിനായി മത്സരത്തിൽ മാന്‍ ഓഫ് ദി മാച്ച് 140 റൺസ് നേടിയ ക്വിന്റൺ ഡി കോക്ക് ആണെങ്കിലും തങ്ങള്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം എവിന്‍ ലൂയിസിനാണ് നൽകുന്നതെന്ന് പറഞ്ഞ് മാര്‍ക്കസ് സ്റ്റോയിനിസ്.

കൊൽക്കത്തയ്ക്കായി വിജയം റിങ്കു സിംഗ് ഉറ്പ്പാക്കിയ നിമിഷത്തിലാണ് എവിന്‍ ലൂയിസ് അവസാന ഓവറിലെ അഞ്ചാം പന്തിൽ റിങ്കുവിനെ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കിയത്. സ്റ്റോയിനിസ് എറിഞ്ഞ ഓവറിൽ ഒരു ഫോറും രണ്ട് സിക്സും നേടി റിങ്കു മത്സരഗതിയെ തന്നെ മാറ്റിയ നിമിഷത്തിലാണ് ഈ ക്യാച്ച് പിറന്നത്.

റണ്ണടിച്ച് കൂട്ടി ഓസ്ട്രേലിയ, രണ്ടാം ഏകദിനത്തിലും പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ക്ക് ഓടിച്ചിട്ടടി

പാക്കിസ്ഥാനെതിരെ രണ്ടാം ഏകദിനത്തിൽ കൂറ്റന്‍ സ്കോര്‍ നേടി ഓസ്ട്രേലിയ. ആദ്യ ഏകദിനത്തിലെ മികച്ച വിജയത്തിന് ശേഷം രണ്ടാം ഏകദിനത്തിൽ ടോസ് നഷ്ടമായ ഓസ്ട്രേലിയ ആദ്യം ബാറ്റിംഗിനിറങ്ങി 348/8 എന്ന സ്കോറാണ് നേടിയത്.

ബെന്‍ മക്ഡര്‍മട്ട് നേടിയ ശതകത്തിനൊപ്പം ട്രാവിസ് ഹെഡ്, മാര്‍നസ് ലാബൂഷാനെ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളും മാര്‍ക്കസ് സ്റ്റോയിനിസിന്റെ വെടിക്കെട്ട് ഇന്നിംഗ്സുമാണ് ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ സ്കോര്‍ നല്‍കിയത്.

മക്ഡര്‍മട്ട് 104 റൺസ് നേടിയപ്പോള്‍ ട്രാവിസ് ഹെഡ് 89 റൺസും ലാബൂഷാനെ 59 റൺസും സ്റ്റോയിനിസ് 49 റൺസും ആണ് ആതിഥേയര്‍ക്കായി നേടിയത്.

പാക് ബൗളര്‍മാരിൽ സാഹിദ് മഹമ്മൂദ് 10 ഓവറിൽ 71 റൺസ് വഴങ്ങിയപ്പോള്‍ ഷഹീന്‍ അഫ്രീദി 4 വിക്കറ്റ് വീഴ്ത്തി.

ദി ബിഗ് ഷോ!!!! ഹോബാര്‍ട്ട് ഹറികെയിന്‍സിനെ തല്ലിയോടിച്ച് മാക്സ്വെൽ

ബിഗ് ബാഷിലെ നോക്ക്ഔട്ട് മത്സരങ്ങളിലെ അവസാന മത്സരത്തിൽ ആളിക്കത്തി ഗ്ലെന്‍ മാക്സ്വെൽ. ഇന്ന് മെൽബേൺ സ്റ്റാര്‍സിന് വേണ്ടി 64 പന്തിൽ 154 റൺസ് നേടിയ മാക്സ്വെല്ലിന്റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗിന് മുന്നിൽ ഹോബാര്‍ട്ട് ഹറികെയിന്‍സ് ബൗളര്‍മാര്‍ ഓടിയൊളിക്കുന്ന കാഴ്ചയാണ് കണ്ടത്.

2 വിക്കറ്റ് നഷ്ടത്തിൽ 273 റൺസാണ് മെൽബേൺ സ്റ്റാര്‍സ് നേടിയത്. മാക്സ്വെല്ലിന് പിന്തുണയുമായി 31 പന്തിൽ 75 റൺസ് നേടി മാര്‍ക്കസ് സ്റ്റോയിനിസും അടിച്ച് തകര്‍ക്കുകയായിരുന്നു. മാക്സ്വെൽ സ്റ്റോയിനിസ് കൂട്ടുകെട്ട് 54 പന്തിൽ 132 റൺസാണ് നേടിയത്.

തന്റെ ക്യാച്ച് കൈവിട്ടതല്ല ടേണിംഗ് പോയിന്റ്, റൗഫിനെതിരെയുള്ള സ്റ്റോയിനിസിന്റെ പവര്‍ ഹിറ്റിംഗാണ് മത്സരം തിരികെ ഓസ്ട്രേലിയന്‍ പക്ഷത്തേക്ക് മാറ്റിയത് – മാത്യു വെയിഡ്

ഓസ്ട്രേലിയയ്ക്കായി ഷഹീന്‍ അഫ്രീദി എറിഞ്ഞ 19ാം ഓവറിൽ 3 സിക്സ് അടിച്ച് വിജയം ഉറപ്പാക്കിയെങ്കിലും മാത്യു വെയിഡ് പറയുന്നത് മത്സരത്തിൽ നിര്‍ണ്ണായകമായത് ഹാരിസ് റൗഫിനെതിരെ മാര്‍ക്കസ് സ്റ്റോയിനിസ് നടത്തിയ പവര്‍ ഹിറ്റിംഗ് ആണെന്നാണ്.

തന്റെ ക്യാച്ച് കൈവിട്ടതല്ല മത്സരത്തിലെ ടേണിംഗ് പോയിന്റ് എന്നും മാര്‍ക്കസ് സ്റ്റോയിനിസ് റൗഫിനെതിരെ 17ാം ഓവറിലെ താരത്തിന്റെ ബാറ്റിംഗ് ആണ് മത്സരം ഓസ്ട്രേലിയന്‍ പക്ഷത്തേക്ക് തിരിച്ചതെന്നും വെയിഡ് പറഞ്ഞു.

നേരിട്ട ആദ്യ പന്ത് തന്നെ ഷദബ് ഖാനെ സിക്സര്‍ പറത്തിയ സ്റ്റോയിനിസിന്റെ ആത്മവിശ്വാസവും താരം അവസാനം വരെ ബാറ്റ് ചെയ്തതതും ഏറെ പ്രാധാന്യമുള്ള കാര്യമാണെന്നും വെയിഡ് വ്യക്തമാക്കി.

സെന്‍സേഷണൽ ഷദബ് ഖാന്‍, പക്ഷേ പാക്കിസ്ഥാന് മടക്ക ടിക്കറ്റ് നല്‍കി സ്റ്റോയിനിസും വെയിഡും

ഷദബ് ഖാന്റെ സ്പെല്ലിന് മുന്നിൽ തകര്‍ന്നടിഞ്ഞ ഓസ്ട്രേലിയയ്ക്ക് അപ്രതീക്ഷിത ജയം നല്‍കി ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ മാത്യു വെയിഡും മാര്‍ക്കസ് സ്റ്റോയിനിസും. മത്സരം കൈക്കലാക്കിയെന്ന് കരുതിയ നിമിഷത്തിൽ നിന്നാണ് പാക്കിസ്ഥാന് റിട്ടേൺ ടിക്കറ്റ് ഈ കൂട്ടുകെട്ട് നല്‍കിയത്.

ഒരോവര്‍ അവശേഷിക്കെയാണ് പാക്കിസ്ഥാനെതിരെ 176 റൺസ് ചേസ് ചെയ്ത ഓസ്ട്രേലിയ 5 വിക്കറ്റ് വിജയം നേടിയത്.

ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റന്‍ ആരോൺ ഫിഞ്ചിനെ നഷ്ടമായ ഓസ്ട്രേലിയയ്ക്ക് വേണ്ടി തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ഡേവിഡ് വാര്‍ണറും മിച്ചൽ മാര്‍ഷും നേടിക്കൊടുത്തത്. എന്നാൽ പവര്‍പ്ലേയ്ക്ക് ശേഷമുള്ള രണ്ടാമത്തെ പന്തിൽ മിച്ചൽ മാര്‍ഷിനെ പുറത്താക്കി ഷദബ് ഖാന്‍ പാക്കിസ്ഥാന് ബ്രേക്ക്ത്രൂ നല്‍കി.

തന്റെ അടുത്തടുത്ത ഓവറുകളിൽ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും പുറത്താക്കി ഷദബ് ഖാന്‍ ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കി. മാര്‍ഷ് 28 റൺസ് നേടിയപ്പോള്‍ അപകടകാരിയായ ഡേവിഡ് വാര്‍ണര്‍ 30 പന്തിൽ 49 റൺസാണ് നേടിയത്.

തന്റെ സ്പെല്ലിലെ അവസാന ഓവറിൽ ഷദബ് ഖാന്‍ മാക്സ്വെല്ലിനെയും പുറത്താക്കിയതോടെ മത്സരം പാക്കിസ്ഥാന്റെ കൈപ്പിടിയിലായി. എന്നാൽ പിന്നീട് മാര്‍ക്കസ് സ്റ്റോയിനിസും മാത്യു വെയിഡും ചേര്‍ന്ന് ഓസ്ട്രേലിയന്‍ പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കുന്ന കാഴ്ചയാണ് കണ്ടത്. ഇരുവരും ചേര്‍ന്ന് സ്കോറിംഗ് മെച്ചപ്പെടുത്തിയപ്പോള്‍ അവസാന രണ്ടോവറിൽ ഓസ്ട്രേലിയയ്ക്ക് ജയിക്കുവാന്‍ 22 റൺസ് വേണ്ട സ്ഥിതിയിലേക്ക് മത്സരം മാറി.

എന്നാൽ ഷഹീന്‍ അഫ്രീദി എറിഞ്ഞ 19ാം ഓവറിൽ മാത്യു വെയിഡിന്റഎ ക്യാച്ച് ഹസന്‍ അലി കൈവിടുകയും തൊട്ടടുത്ത പന്തുകളിൽ താരം രണ്ട് സിക്സുകള്‍ നേടുകയും ചെയ്തതോട് പാക് പ്രതീക്ഷകള്‍ മങ്ങിത്തുടങ്ങുയായിരുന്നു. 17 പന്തിൽ 41 റൺസ് നേടി വെയിഡും 31 പന്തിൽ 40 റൺസ് നേടി സ്റ്റോയിനിസും ആണ് ടീമിന്റെ വിജയ ശില്പിയായി മാറിയത്.

ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റിൽ 81 റൺസാണ് നേടിയത്.

ശതകം നഷ്ടമായെങ്കിലും ഡല്‍ഹിയുടെ വിജയം ഉറപ്പാക്കി ശിഖര്‍ ധവാന്‍

കൂറ്റന്‍ സ്കോര്‍ നേടുവാന്‍ പഞ്ചാബ് കിംഗ്സ് ബാറ്റ്സ്മാന്മാര്‍ക്ക് സാധിച്ചുവെങ്കിലും ശിഖര്‍ ധവാന്റെ മിന്നും പ്രകടനത്തിന് മുന്നില്‍ പഞ്ചാബ് ബൗളര്‍മാര്‍ മുട്ടുമടക്കിയപ്പോള്‍ 6 വിക്കറ്റ് വിജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്.

ശിഖര്‍ ധവാനും പൃഥ്വി ഷായും കൂടി ഒന്നാം വിക്കറ്റില്‍ നേടിക്കൊടുത്ത തകര്‍പ്പന്‍ കൂട്ടുകെട്ടിന്റെ ബലത്തില്‍ ചേസിംഗ് ആരംഭിച്ച ഡല്‍ഹി 18.2 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. 17 പന്തില്‍ 32 റണ്‍സ് നേടിയ പൃഥ്വി ഷായെ അര്‍ഷ്ദീപ് സിംഗ് പുറത്താക്കുമ്പോള്‍ ഡല്‍ഹി ഒന്നാം വിക്കറ്റില്‍ 5.3 ഓവറില്‍ 59 റണ്‍സാണ് നേടിയത്.

സ്മിത്തിന്റെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ 107 റണ്‍സാണ് 11 ഓവറില്‍ ഡല്‍ഹി നേടിയത്. സ്മിത്ത് വെറും 9 റണ്‍സ് നേടിയപ്പോള്‍ 48 റണ്‍സ് കൂട്ടുകെട്ടില്‍ ഭൂരിഭാഗം സ്കോറിംഗും ശിഖര്‍ ധവാന്റെ വകയായിരുന്നു. തന്റെ ശതകത്തിന് 8 റണ്‍സ് അകലെ ധവാന്റെ വിക്കറ്റ് ഡല്‍ഹിയ്ക്ക് നഷ്ടമാകുകയായിരുന്നു. 49 പന്തില്‍ 92 റണ്‍സ് നേടിയ ധവാന്‍ 13 ബൗണ്ടറിയും രണ്ട് സിക്സുമാണ് നേടിയത്.

പന്തും ധവാനും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 45 റണ്‍സാണ് നേടിയത്. ജൈ റിച്ചാര്‍ഡ്സണാണ് ധവാന്റെ വിക്കറ്റ്. മുഹമ്മദ് ഷമി എറിഞ്ഞ 17ാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്സും നേടി സ്റ്റോയിനിസിന്റെ മികവില്‍ ഡല്‍ഹി 20 റണ്‍സ് നേടിയതോടെ മത്സരം പഞ്ചാബ് കൈവിടുന്ന സാഹചര്യം ഉണ്ടായി. തൊട്ടടുത്ത ഓവറില്‍ ജൈ റിച്ചാര്‍ഡ്സണ്‍ 15 റണ്‍സ് നേടിയ ഋഷഭ് പന്തിനെ പുറത്താക്കിയെങ്കിലും സ്റ്റോയിനിസും ലളിത് യാദവും ലക്ഷ്യം 12 പന്തില്‍ 8 റണ്‍സാക്കി മാറ്റി.

സ്റ്റോയിനിസ് 13 പന്തില്‍ 27 റണ്‍സും ലളിത് യാദവ് 6 പന്തില്‍ 12 റണ്‍സും നേടി വിജയ സമയത്ത് ഡല്‍ഹിയ്ക്കായി ക്രീസിലുണ്ടായിരുന്നു.

സ്റ്റോയിനിസ് – സാംസ് ഭീഷണി അതിജീവിച്ച് ന്യൂസിലാണ്ട്, രണ്ടാം ടി20യില്‍ നാല് റണ്‍സ് വിജയം

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടി20യില്‍ ന്യൂസിലാണ്ടിന് വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 7 വിക്കറ്റ് നഷ്ടത്തില്‍ 219 എന്ന കൂറ്റന്‍ സ്കോര്‍ ആണ് നേടിയത്. ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 215/8 എന്ന സ്കോറെ നേടാനായുള്ളു.

അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ഓസ്ട്രേലിയയ്ക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ തന്നെ ഡാനിയേല്‍ സാംസിനെ ജെയിംസ് നീഷം പുറത്താക്കിയെങ്കിലും തകര്‍പ്പന്‍ ഫോമിലുണ്ടായിരുന്ന സ്റ്റോയിനിസ് ക്രീസിലുണ്ടായിരുന്നത് ഓസ്ട്രേലിയയ്ക്ക് പ്രതീക്ഷ നല്‍കി. 15 പന്തില്‍ 41 റണ്‍സായിരുന്നു ഡാനിയേല്‍ സാംസിന്റെ സ്കോര്‍.

അടുത്ത രണ്ട് പന്തുകളില്‍ റണ്‍സ് കണ്ടെത്താനാകാതെ പോയ സ്റ്റോയിനിസ് നാലാമത്തെ പന്തില്‍ സിക്സര്‍ നേടിയെങ്കിലും തൊട്ടടുത്ത പന്തില്‍ ഔട്ട് ആകുകയായിരുന്നു. 37 പന്തില്‍ നിന്ന് 78 റണ്‍സാണ് സ്റ്റോയിനിസ് നേടിയത്. 5 സിക്സും 7 ഫോറും അടക്കമായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.

അവസാന പന്തില്‍ 9 റണ്‍സ് ജയിക്കുവാന്‍ വേണ്ട സമയത്ത് ജൈ റിച്ചാര്‍ഡ്സണ്‍ ബൗണ്ടറി നേടി തോല്‍വി 4 റണ്‍സാക്കി കുറച്ചു. ജോഷ് ഫിലിപ്പ് ടോപ് ഓര്‍ഡറില്‍ 45 റണ്‍സ് നേടിയെങ്കിലും കൂറ്റന്‍ സ്കോര്‍ തേടിയിറങ്ങിയ ഓസ്ട്രേലിയ ഒരു ഘട്ടത്തില്‍ 113/6 എന്ന നിലയിലേക്ക് വീണിരുന്നു.

പിന്നീട് മാര്‍ക്കസ് സ്റ്റോയിനിസ് – സാംസ് കൂട്ടുകെട്ട് ഓസ്ട്രേലിയയെ ശക്തമായി മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുന്നതാണ് കണ്ടത്. 92 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് തുച്ഛമായ പന്തുകളില്‍ നേടിയത്. എന്നാല്‍ അവസാന ഓവറില്‍ ഇരുവര്‍ക്കും കാലിടറുകയായിരുന്നു. ന്യസിലാണ്ടിന് വേണ്ടി മിച്ചല്‍ സാന്റനര്‍ നാലും അവസാന ഓവറില്‍ മാത്രം ബൗളിംഗ് ദൗത്യം ലഭിച്ച ജെയിംസ് നീഷം രണ്ട് വിക്കറ്റും നേടി.

നേരത്തെ മാര്‍ട്ടിന്‍ ഗപ്ടില്‍(50 പന്തില്‍ 97 റണ്‍സ്), കെയിന്‍ വില്യംസണ്‍(35 പന്തില്‍ 53 റണ്‍സ്),ജെയിംസ് നീഷം (പുറത്താകാതെ 16 പന്തില്‍ 45 റണ്‍സ്) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ന്യൂസിലാണ്ട് 219/7 എന്ന സ്കോര്‍ നേടിയത്.

Exit mobile version