ഫാൻസോൺ: പെലെ ഗുഡ്, മറഡോണ ബെറ്റർ, ജോർജ് ബെസ്റ്റ്

ലണ്ടനിലെ ക്രോംവെൽ ഹോസ്പിറ്റലിലെ ഡോക്റ്റർമാരുടെ 1.5 മാസത്തെ ശ്രമങ്ങളും നിഷ്ഫലമാക്കി കൊണ്ട് 2005 നവംബർ 25 ന് ആ മനുഷ്യഹൃദയം നിലച്ചു. അതിനു കൃത്യം 5 ദിവസങ്ങൾക്ക് മുൻപ് തോൽവി ഉറപ്പാക്കിയ ആ കളിയിൽ മരണത്തെ മുഖാമുഖം കണ്ടു കിടക്കുമ്പോൾ അയാൾ ലോകത്തോട് ഇങ്ങനെ പറഞ്ഞു “Don’t die like me” വളരെ വൈകിയാണെങ്കിലും അയാൾ ആ സത്യം മനസ്സിലാക്കിയിരുന്നു. അമിത മദ്യപാനവും വഴിവിട്ട ജീവിതവും കാരണം തന്റെ ജീവിതവും കരിയറും നശിപ്പിച്ച ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബാൾ പ്രതിഭകളിൽ ഒരാളായ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രിയ 7 ആം നമ്പർ താരം ജോർജ് ബെസ്റ്റ് ജീവിതത്തിൽ നിന്നും ബൂട്ടഴിക്കുമ്പോൾ മാഞ്ചസ്റ്റർ നഗരം തേങ്ങി, കാരണം അവർ അയാളെ അത്രത്തോളം സ്നേഹിച്ചിരുന്നു, പെലെയോ മറഡോണയോ ആയിരുന്നില്ല അവർക്ക് ബെസ്റ്റ് “ബെസ്റ്റ്” തന്നെയായിരുന്നു ബെസ്റ്റ്

“the Busby Babes” എന്നറിയപ്പെട്ടിരുന്ന സർ മാറ്റ് ബസ്‌ബി എന്ന തന്ത്രക്ജനായ മാനേജരുടെ കീഴിൽ ലോകം വെട്ടിപ്പിടിക്കാനുള്ള യാത്രയിൽ 1958 മ്യൂനിചിൽ വിമാനാപകടത്തിൽ തകർണ്ണിടിഞ്ഞത് മാഞ്ചസ്റ്ററിന്റെ സ്വപ്നങ്ങളായിരുന്നു.പാതിവഴിയിൽ തകർന്നുപോയ സ്വപ്നങ്ങൾ. ലോക ഫുട്ബാളിനെ ഞെട്ടിച്ച ആ ദുരന്തത്തിൽ നിന്നും ചുവന്ന ചെകുത്താന്മാരെ മാറ്റ് ബസ്‌ബി മെല്ലെ മെല്ലെ പിടിച്ചുയർത്തികൊണ്ടുവരുന്ന സമയത്താണ് 1961 ൽ ബെസ്ററ് യുണൈറ്റഡിന്റെ യൂത്ത്‌ ടീമിലെത്താൻ കാരണമായ യുണൈറ്റഡ് സ്‌കൗട്ട് ബോബ് ബിഷപ്പിന്റെ “I think I’ve found you a genius.” എന്ന ടെലഗ്രാം മാനേജർ ബസ്ബിക്കെതുന്നത് രണ്ടു വർഷങ്ങക്ക് ശേഷം ചുവന്ന ചെകുത്താന്മാരുടെ തന്റെ 17 ആം വയസിൽ സീനിയർ ടീമിൽ അരങ്ങേറിയ ഈ നോർത്തേൺ അയർലണ്ടുകാരൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാഞ്ചസ്റ്ററുകാരുടെ പ്രിയതാരമായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിങ്ങുകളിൽ വേഗതയും ചുടുലതയും കോർത്തിണക്കി എതിരാളികളെ തുടർച്ചയായി ട്രിബിൾ ചെയ്തു വെട്ടിളൊഴിഞ്ഞു കുതിച്ചിരുന്ന ആ സുന്ദരനായ നീളൻ മുടിക്കാരൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫാൻസിന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു.

1964 മുതൽ 67 വരെ 3 വർഷത്തിനിടെ 2 തവണ യുണൈറ്റഡിനെ ഇംഗ്ളീഷ് ലീഗ് ചാമ്പ്യന്മാരാക്കിയ
ബെസ്റ്റ്1968 ൽ ചരിത്രത്തിലാദ്യമായി ആദ്യമായി ചുവന്ന ചെകുത്താന്മാരെ യൂറോപ്യൻ കപ്പ് (ഇന്നത്തെ ചാമ്പ്യൻസ് ലീഗ് )ചാമ്പ്യന്മാരാക്കുമ്പോൾ ബെസ്റ്റിനു പ്രായം വെറും 22. സെമിയിൽ അക്കാലത്തു യൂറോപ്പ്യൻ ഫുട്ബാൾ അടക്കിവാണിന്നിരുന്ന റയൽ മാഡ്രിഡിനെ ഓൾഡ് ട്രാഫോഡിൽ ആദ്യപാദത്തിൽ ബെസ്റ്റിന്റെ ഏകഗോളിന് വീഴ്ത്തിയ യുനൈറ്റഡ് രണ്ടാം പാദത്തിൽ സാന്റിയാഗോ ബെർണാബുവിൽ ആദ്യ പകുതിയിൽ 3 -1 ന് പിന്നിട്ട് നിന്നിട്ടും രണ്ടാം പകുതിയിൽ രണ്ടുഗോളുകളടിച്ചുകൊണ്ട് ശക്തമായി തിരിച്ചുവന്നപ്പോൾ 3 ആം ഗോളിന് വഴിയൊരുക്കിയതും ബെസ്റ്റായിരുന്നു അഗ്രഗേറ്റ്‌ സ്‌കോർ 4 -3 ന് റയലിനെ പിന്തള്ളി ചുവന്ന ചെകുത്താന്മാർ വെംബ്ലിയിലേക്ക് പറക്കുമ്പോൾ നിർണായകമായത് ആദ്യപാദത്തിലെ ബെസ്റ്റിന്റെ ഗോളായിരുന്നു. ഫൈനലിൽ ഇതിഹാസ താരം യുസേബിയോയുടെ നേത്രത്തിൽ അക്കാലത്തു യൂറോപ്യൻ ഫുട്ബാളിലെ കരുത്തരായ ബെനഫികയായിരുന്നു. വെംബ്ലിയിൽ തങ്ങളുടെ ചുവന്ന ജേർസിക്ക് പകരം നീല ജേഴ്സിയിൽ ഏതാണ്ട് 1 ലക്ഷത്തിനടുത്തു വരുന്ന കാണികൾക്ക് മുന്നിൽ ചുവന്ന ചെകുത്താന്മാർക്ക് വിജയത്തിൽകുറഞ്ഞ ഒന്നും തന്നെ പോരായിരുന്നു കാരണം മറ്റൊന്നുമല്ല മൂണിച്ചിൽ തകർന്നടിഞ്ഞ തങ്ങളുടെ സ്വപ്നങ്ങൾക്ക് കൃത്യം 10 വർഷങ്ങൾക്കിപ്പുറം ആയിരുന്നു ആ ഫൈനൽ. യുണൈറ്റഡിനായി തന്റെ ജീവിതം മാറ്റിവെച്ച ബസ്ബിയെന്ന ആ മാനേജരും ഇത്രയും കാലം കാത്തിരുന്നതും ആ ഒരു നിമിഷത്തിനുവേണ്ടിയായിരുന്നു. മത്സരം തുടങ്ങി ആദ്യമുതലെ സ്വന്തം കാണികൾക്കുമുന്നിൽ തകർത്തുകളിക്കുന്ന മാഞ്ചസ്റ്റർ കിട്ടുന്ന അവസരങ്ങളിൽ കൗണ്ടർ അറ്റാക്കുമായി ബെനഫിക്കയും, യുണൈറ്റഡിന്റെ വലതുവിങ്ങിലൂടെ ബെനഫിക്കൻ പ്രധിരോധനിരയെ തന്റെ ഡ്രിബ്ലിങ് മികവുകൊണ്ടും വേഗം കൊണ്ടും തുടർച്ചയായി കബലിക്കുന്ന ബെസ്റ്റിനെ ബെനഫിക്കൻതാരങ്ങൾ കടുത്ത ഫൗളിലൂടെയായിരുന്നു നേരിട്ടത് അയാളുടെ പല മുന്നേറ്റങ്ങളും അവർ കായികമായിത്തന്നെ തടഞ്ഞു, ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം ബോബി ചാൾട്ടന്റെ മുന്നിലെത്തിയ യുണൈറ്റഡിനെ കളി തീരാൻ 10 മാത്രമുള്ളപ്പോൾ ഗ്രാസയുടെ ഗോളിൽ ബെനഫിക്ക സമനില പിടിച്ചു. അപ്പോഴും ബെസ്റ്റ് തന്റെ ത്വതസിദ്ധമായ ശൈലിയിൽ ഇരുവിങ്ങുകളിൽകൂടിയും ബെനഫിക്കൻ പ്രധിരോധനിരയെ പരീക്ഷിച്ചുകൊണ്ടിരുന്നു പലപ്പോഴും ഗോൾകീപ്പർ ഹെൻഡ്രിക്ക്ന്റെ സേവുകളിലായിരുന്നു അതവസാനിച്ചിരുന്നത്.

നിശ്ചിത സമയത്തിന് ശേഷം അധികസമയത്തേക്ക് കടന്ന മത്സരത്തിൽ വെറും 2 മിനിട്ടുകൾക്കുള്ളിൽ ഒരു കൗണ്ടർ അറ്റാക്കിൽ മൈതാന മധ്യത്തിൽ നിന്നും ഉയർന്ന വന്ന പന്തിനെ കാലിൽ കുരുക്കിയ ബെസ്റ്റ് ആദ്യം തന്നെ തടയാൻ വന്ന ഡിഫൻഡറെ വേഗവും ടെക്നിക്കും കൊണ്ട് മറികടന്നു പെനാൽറ്റി ബോക്സിലേക്ക് കുതിച്ചു കയറുമ്പോൾ യുണൈറ്റഡിന്റെയും കപ്പിനുമിടയിൽ അതുവരെ വിലങ്ങുതടിയായി നിന്നിരുന്ന ബെനഫിക്കൻ ഗോൾകീപ്പർ മാത്രം അവിടെയും അയാൾ ഒരു ഷോട്ടിന് മുതിരാതെ മുന്നോട്ട് കയറിവന്ന കീപ്പറെയും കബളിപിച്ചു ഒഴിഞ്ഞ വലയിലേക്ക് പന്ത് പായിക്കുമ്പോൾ വെംബ്ലി പൊട്ടിത്തെറിച്ചു. അവർകാത്തിരുന്നത് ആ ഒരു നിമിഷത്തിനായിരുന്നു ഇരു കൈകളും ഉയർത്തികൊണ്ട് ആ 22 കാരൻ വെംബ്ലിയുടെ പുൽത്തകിടുകളൂടെ ഓടുമ്പോൾ ഗാലറി ഇളകിമറിയുകയായിരുന്നു തൊട്ടുപിന്നാലെ കിഡ്, രണ്ടാം ഗോളുമായി ചാൾട്ടണും ബെനഫിക്കയുടെ പെട്ടിയിലെ അവസാന ആണിയും അടിച്ചു. ചരിത്രത്തിലാദ്യമായി ചുവന്ന ചെകുത്താന്മാർ യൂറോപ്യൻ ഫുട്ബാളിന്റെ രാജകീയ നേട്ടത്തിൽ മുത്തമിടുമ്പോൾ ബെസ്റ്റിന്റെ മികച്ച പ്രകടനം തന്നെയായിരുന്നു അതിന് പിന്നിൽ. ബെസ്റ്റിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനകളിലൊന്നായിരുന്നു ആ ഫൈനൽ. ആ വർഷത്തെ ബാലൻഡിയോറും സ്വന്തമാക്കിയ ബെസ്റ്റ് പ്രശസ്തിയുടെ കൊടുമുടിയിലായിരുന്നു അന്ന് .

ബസ്ബിയുടെ വിടവാങ്ങലിനൊപ്പം പ്രശസ്തിയും വഴിവിട്ട ജീവിതവും ബെസ്റ്റിന്റെ കളിക്കളത്തിലെ പ്രകടനങ്ങളെ സാരമായിത്തന്നെ ബാധിച്ചു. മദ്യവും പെണ്ണും ചൂതാട്ടവും ഒപ്പം കളിക്കളത്തിലെ ചൂടൻ സ്വഭാവങ്ങളും അയാളെ പിന്നോട്ടടിച്ചു. 10 വർഷങ്ങൾ ചെകുത്താന്മാർക്ക് വേണ്ടി കളിച്ച ബെസ്റ്റ് തന്റെ 27 ആം വയസ്സിൽ യുണൈറ്റഡ് വിട്ടു. മോശം ഫോമും കളത്തിനു പുറത്തെ കളികളും അയാളെ യുണൈറ്റഡ് ടീമിന് പുറത്തേക്ക് നയിച്ചു യുണൈറ്റഡ് വിട്ട് 37 ആം വയസ്സിൽ വിരമിക്കുന്നത് വരെ 10 വർഷങ്ങൾ ക്ലബുകൾ മാറി കളിച്ചു അയാൾ പക്ഷെ എവിടെയും വിജയിക്കാനോ തന്റെ പഴയ ഫോമിലേക്കോ തിരിച്ചുവരാൻ കഴിയാതെ അയാൾ ഉഴറിനടന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 470 ഓളം മത്സരങ്ങളിൽനിന്നായി 180 ഓളം ഗോളുകൾ നേടിയ ബെസ്റ്റ് യുണൈറ്റഡിൽ ഉണ്ടാക്കിയ സ്വാധീനം നേടിയ ഗോളുകൾ കൊണ്ടളക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല അതിലും എത്രെയോ വലുതായിരുന്നു അത്.

ലോക ഫുട്ബാളിലെ തന്നെ ഏറ്റവും മികച്ച ട്രിയോ ആയിരുന്നു ‘holy trinity’ എന്ന പേരിലറിയപ്പെട്ട ബെസ്റ്റ്, ചാൾട്ടൻ, ലോ ട്രിയോ യുണൈറ്റഡിന്റെ അക്കാലത്തെ കുതിപ്പിന് പിന്നിൽ ഇവരുടെ കരുത്തായിരുന്നു, ഒപ്പം യുണൈറ്റഡിന്റെ ലെജൻഡറി നമ്പറായ 7 ആം നമ്പറിലെ ലജസിയുടെ തുടക്കവും ബെസ്റ്റിലൂടെയായിരുന്നു, ഒരുപക്ഷേ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച 7 ആം നമ്പർ താരമാരെന്നു ചോദിച്ചാലും ഭൂരിപക്ഷം ആളുകളുകളുടെയും ഉത്തരം ബെസ്റ്റ് എന്നാവും.

രാജ്യാന്ത ഫുട്ബാളിൽ ഒരു ശരാശരി ടീമായ നോർത്തേൺ അയർലൻഡിന് വേണ്ടി കളിച്ച ബെസ്റ്റിന് യുണൈറ്റഡിലുണ്ടാക്കിയ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞില്ല വെറും 39 കളികളിലാണ് ബെസ്റ്റ് അയാൾ അയർലണ്ടിന്റെ പച്ച ജേഴ്സിയണിഞ്ഞത്. 1976 ൽ നെതർലണ്ടിനെതിരായ മത്സരത്തിലാണ് ബെസ്റ്റിന്റെ ജീതത്തിലെ മറ്റൊരു പ്രശസ്ത സംഭവം നടന്നത്. അജാക്സിലും ബാഴ്സയിലും മിന്നിത്തിളങ്ങിയ ജോഹാൻ ക്രൈഫിന്റെ നേത്രത്തിൽ ടോട്ടൽ ഫുട്ബാളുമായി ലോകഫുട്ബാളിൽ പുതിയ വിപ്ലവത്തിലൂടെ ലോക ഫുട്ബാളിനെ അടക്കി ഭരിക്കുന്ന സമയം, ബെസ്റ്റാവട്ടെ യുണൈറ്റഡ് വിട്ട് മോശം ഫോമിലും. അന്ന് കളിക്കുമുൻപ് ക്രൈഫ് നിങ്ങളേക്കാൾ മികച്ച കളിക്കാരനാണോ എന്ന ജേർണലിസ്റ്റ് ബിൽ എലിയട്ടിന്റെ ചോദ്യത്തിന് തന്റെ സുന്ദരമായ ചിരിയിലൂടെ മറുപടികൊടുത്തതിങ്ങനെ “You’re kidding, aren’t you? I’ll tell you what I’ll do tonight… I’ll nutmeg Cruyff, the first chance I get.” അതൊരു വെറുംവാക്കായിരുന്നില്ല ആംസ്റ്റർഡാമിലെ ഡി ക്വിപ്പ് സ്റ്റേഡിയത്തിൽ ക്രൈഫിന്റെ സ്വന്തം കാണികൾക്ക് മുന്നിൽ മത്സരം തുടങ്ങി 5 ആം മിനുട്ടിൽ അവർ നേർക്കുനേർ മുഖാമുഖംവന്നു തന്നെ തടായാൻ നിൽക്കുന്ന ക്രൈഫിനെ തന്റെ ചുമലുകൾ രണ്ടുതവണ അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചുകൊണ്ട് കബളിപ്പിച്ചുകൊണ്ട് ക്രൈഫിന്റെ കാൽപാദങ്ങൾക്കിടയിലൂടെ പന്തുമായി കുതിച്ചുകയറിയ പന്തുമായി കുതിക്കുമ്പോൾ വിജയ ശ്രീലാളിതനെപ്പോലെ അയാൾ തന്റെ മുഷ്ട്ടികൾ ആകാശത്തേക്ക് ഉയർത്തി. അയാൾ തന്റെ വാക്ക് പാലിച്ചിരിക്കുകായായിരുന്നു അവിടെ.

ഫുട്ബാൾ ലോകം കണ്ട എക്കാലത്തെയും മികച്ച പ്രതിഭകളിലൊരാളായ ബെസ്റ്റിനു ശരിക്കും എന്തായിരുന്നു സംഭവിച്ചത്. “കളത്തിനു പുറത്തെ കളികളിലൂടെ” കളിക്കളത്തിൽ കളിച്ചു നേടിയതെല്ലാം അയാൾ “കളിച്ചുതന്നെ ” തുലച്ചു കളിമികവിനുമൊപ്പം അതി സുന്ദരനുമായിരുന്നു ബെസ്റ്റ്. ഫുട്ബാളിലെ ആദ്യ സെലിബ്രിറ്റി ആയിരുന്നു അയാൾ. ആരും കൊതിച്ചുപോവുന്ന സൗന്ദര്യത്തിനുടമ ഹോളിവുഡ് നടന്മാർപോലും തോറ്റുപോവുന്ന സുന്ദരൻ, നീളൻ മുടിയും സുന്ദരമായ കണ്ണുകളും ആരും കൊതിച്ചുപോവുന്ന ശരീര പ്രകൃതിയും. സ്ത്രീകളുടെ സ്വപ്ന കാമുകൻ. ഏതൊരു സ്ത്രീകളും വീണുപോവുന്ന സുന്ദരൻ . മാഞ്ചസ്റ്റർ നഗരത്തിലെ പ്രഭു കുമാരികൾ അയാളുടെ ഒരു രാത്രിക്കായി കാത്തിരുന്നു ”I used to go missing a lot… Miss Canada, Miss United Kingdom, Miss World.”അദ്ദേഹത്തിന്റെ ഈ വാക്കുകൾ മതി അയാളുടെ ജീവിതമെങ്ങനെയായിരുന്നെന്നു മനസ്സിലാക്കാൻ, ഒപ്പം മദ്യപാനവും ആഡംബര കാറുകളും പക്ഷികളും അങ്ങനെയാൾ ജീവിതം ധൂർത്തടിക്കുകയായിയുരുന്നു ഒരിക്കൽ തന്റെ മദ്യപാനത്തെക്കുറിച്ചു പറഞ്ഞതിങ്ങനെ ““I’ve stopped drinking, but only while I’m asleep.”അതായിരുന്നു ബെസ്റ്റ് .

ഒരു സ്പോർട്സ് താരത്തിന്റെ കരിയറിന്റെ ഏറ്റവും പീക്ക് ടൈം ആവുന്ന 27 വയസ്സായപ്പോഴേക്കും അയാളുടെ കരിയർ ഏതാണ്ട് അയാൾ തന്നെ തീർത്തിരുന്നു എന്നുപറയുന്നതാവും ശരി. പക്ഷെ അപ്പോഴേക്കും അയാൾ കൃത്യമായി പറഞ്ഞാൽ മാഞ്ചസ്റ്ററിലെ ആ 10 വർഷങ്ങൾ അയാൾ തന്റെ പേര് ഫുട്ബാൾ ചരിത്രത്തിലെ സുവർണ്ണ ലിപികളിൽ കൊത്തിവെച്ചിരുന്നു. ബെൽഫാസ്റ്റിലെ തെരുവിൽ നിന്നും വന്നു മാഞ്ചസ്റ്റർ നഗരവും ലോകഫുട്ബാളും കീഴടക്കിയ ആ പ്രതിഭ ജോർജ് ബെസ്റ്റ് ..!! തിരിച്ചുവരകളുടെ രാജാക്കന്മാരുടെ ആദ്യ രാജകുമാരൻ ..മ്യൂനിച് വിമാനാപകടത്തിൽ ഒരു ടീം ഏതാണ്ട് മുഴുവൻ തകർന്നുപോയിട്ടും തിരിച്ചുവന്ന ചുവന്ന ചെകുത്താന്മാർ ഏത് പ്രതിസന്ധികളിലൂടെ കടന്നുപോവുമ്പോഴും ലോകം മുഴുവനുമുള്ള കോടിക്കണക്കിനു ഫാൻസിനുള്ളിൽ ഒരു വിശ്വാസമുണ്ട് അവർ തിരിച്ചുവന്നിരിക്കും ….

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വെംബ്ലിയിൽ യുണൈറ്റഡിനെ മറികടന്ന് സ്പർസ്

മത്സരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ഗോൾ വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്പർസിനോട് എതിരില്ലാത്ത 2 ഗോളുകളുടെ തോൽവി. സ്പർസിനായി ക്രിസ്ത്യൻ എറിക്സൻ ഗോൾ നേടിയപ്പോൾ മറ്റൊരു ഗോൾ യുനൈറ്റഡ് പ്രതിരോധ താരം ഫിൽ ജോൻസ് നൽകിയ സെൽഫ് ഗോളായിരുന്നു. ജയത്തോടെ 48 പോയിന്റുള്ള സ്പർസ് നാലാം സ്ഥാനക്കാരായ ചെൽസിയുമായുള്ള പോയിന്റ് വിത്യാസം 2 ആയി കുറച്ചു. 53 പോയിന്റുള്ള യുണൈറ്റഡ്‌ രണ്ടാം സ്ഥാനത്ത് തന്നെ തുടരും.

കിക്കോഫിൽ നിന്ന് തന്നെ മുന്നേറ്റം നടത്തി സ്പർസ് ആദ്യ മിനുട്ടിൽ തന്നെ വെംബ്ലിയിൽ മുന്നിലെത്തി. പ്രീമിയർ ലീഗ് ചരിത്രത്തിൽ യുണൈറ്റഡ്‌ വഴങ്ങുന്ന ഏറ്റവും വേഗതയേറിയ ഗോളാണ് എറിക്സൻ നേടിയത്. ഗോൾ പിറകിലായിട്ടും സാഞ്ചസ് അടക്കമുള്ള ആക്രമണ നിര വേണ്ടത്ര ഉണരാതിരുന്നതോടെ സ്പർസിന് കാര്യങ്ങൾ എളുപമായി. 28 ആം മിനുട്ടിൽ സ്പർസിന്റെ ബോക്സിലേക്കുള്ള പാസ്സ് ക്ലിയർ ചെയ്യാൻ ശ്രമിച്ച ജോൻസിന് പിഴച്ചപ്പോൾ പന്ത് പതിച്ചത് സ്വന്തം വലയിൽ. രണ്ട് ഗോളുകൾക്ക് പിറകിലായിട്ടും യുണൈറ്റഡിന് കാര്യമായി ഒന്നും ചെയ്യാനായില്ല.

രണ്ടാം പകുതിയിലും സ്പർസ് വ്യക്തമായ ആധിപത്യമാണ് തുടർന്നത്. മത്സരം ഒരു മണിക്കൂർ പിന്നിട്ടതോടെ മൗറീഞ്ഞോ ഫെല്ലയ്‌നി, മാറ്റ എന്നിവരെ കളത്തിൽ ഇറക്കിയെങ്കിലും അവർക്കും കാര്യമായി ഒന്നും ചെയാനായില്ല. ഫെല്ലായ്‌നിയാവട്ടെ 70 ആം മിനുട്ടിൽ പരിക്കേറ്റ് പുറത്താവുകയും ചെയ്തു. ആന്ദ്രേ ഹെരേരയാണ് പകരം ഇറങ്ങിയത്.  സീസണിൽ ടോപ്പ് 4 ടീമുകളോട് ഒരു എവേ മത്സരം പോലും ജയിക്കാനാവാത്ത നാണക്കേടിന്റെ റെക്കോർഡും മൗറീഞ്ഞോ വെംബ്ലിയിൽ തുടർന്നു. പ്രീമിയർ ലീഗ് അരങ്ങേറ്റ മത്സരം അലക്‌സി സാഞ്ചസിന് മറക്കാനുള്ള ഒന്നായി മാറുകയും ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാറ്റക്ക് പുതിയ യൂണൈറ്റഡ് കരാർ

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം ഹുവാൻ മാറ്റ ക്ലബ്ബുമായി പുതിയ കരാർ ഒപ്പിട്ടു. ഒരു വർഷത്തേക്കാണ് താരം ക്ലബ്ബുമായി കരാർ പുതുക്കിയത്. പുതിയ കരാർ പ്രകാരം താരം 2019 ജൂണ് വരെ ക്ലബ്ബിൽ തുടരും. ഈ സീസൺ അവസാനത്തോടെ നിലവിലെ കരാർ അവസാനിക്കുന്ന താരം ക്ലബ്ബ് വിട്ടേക്കും എന്ന അഭ്യൂഹങ്ങൾക്ക് ഇടയിലാണ് മാറ്റയുമായുള്ള കരാർ പുതുക്കിയതായി മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചത്. ആരാധകർക്കും താരങ്ങൾക്കും ഇടയിൽ ഏറെ പ്രശസ്തനായ മാറ്റ ക്ലബ്ബിൽ ഒരു വർഷം കൂടെ തുടരും എന്നത് അവർക്ക് ആഹ്ലാദം നൽകുന്ന ഒന്നാകും എന്ന് ഉറപ്പാണ്.

2014 ജനുവരിയിൽ ചെൽസിയിൽ നിന്ന് ഓൾഡ് ട്രാഫോഡിൽ എത്തിയ താരം ക്ലബ്ബിനായി ഇതുവരെ 172 മത്സരങ്ങളിൽ നിന്ന് 39 ഗോളുകൾ നേടിയിട്ടുണ്ട്. ജോസ് മൗറീഞ്ഞോ ചെൽസി പരിശീലകനായിരിക്കെ വിറ്റ മാറ്റ മൗറീഞ്ഞോ യൂണൈറ്റഡ് പരിശീലകനായി എത്തുന്നതോടെ ക്ലബ്ബ് വിടുമെന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും മൗറീഞ്ഞോക്ക് കീഴിൽ കാര്യമായ അവസരങ്ങൾ മാറ്റക്ക് ലഭിച്ചു. ഈ ഏപ്രിലിൽ 30 വയസ്സ് തികയുന്ന മാറ്റ 2009 മുതൽ സ്‌പെയിൻ ദേശീയ ടീമിലും അംഗമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സാഞ്ചസ് ഇന്ന് അരങ്ങേറും എന്ന് മൗറീന്യോ

അലക്സിസ് സാഞ്ചസ് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജേഴ്സിയിൽ അരങ്ങേറും. എഫ് എ കപ്പിൽ യെവോളി ടൗണിനെതിരെ ഇറങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിൽ സാഞ്ചസ് ഉണ്ടാകുമെന്ന് ഹോസെ മൗറീന്യോ ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിൽ ഉറപ്പു നൽകി‌.

ഏഴാം നമ്പറിൽ ഇറങ്ങുന്ന സാഞ്ചസ് ഏതു പൊസിഷനിലാകും മാഞ്ചസ്റ്ററിൽ ഇറങ്ങുക എന്നതാകും ആരാധകർ ഉറ്റുനോക്കുന്നത്. ഇടതു വിങ്ങിൽ മാർഷൽ മിന്നി നിൽക്കുന്നത് കൊണ്ട് വലതു വിങ്ങിലാകും സാഞ്ചസിന്റെ അരങ്ങേറ്റം എന്നാണ് കരുതുന്നത്. ഇന്ന് രാത്രി 1.30നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് യെവോളി ടൗൺ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

യുണൈറ്റഡ്‌ കരാർ പുതുക്കി മൗറീഞ്ഞോ

മാഞ്ചസ്റ്റർ യൂണൈറ്റഡുമായുള്ള കരാർ ജോസ് മൗറീഞ്ഞോ പുതുക്കി. പുതിയ കരാർ പ്രകാരം 2020 വരെ മാഞ്ചെസ്റ്ററിൽ തന്നെ തുടരും. യുണൈറ്റഡിന്റെ ചരിത്രത്തിൽ ആദ്യ സീസണിൽ തന്നെ കിരീടം നേടുന്ന പരിശീലകൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ മൗറീഞ്ഞോ ഇതുവരെ ക്ലബ്ബിനൊപ്പം ലീഗ് കപ്പ്, യൂറോപ്പ ലീഗ്, കമ്യുണിറ്റി ഷീൽഡ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്താണ് യൂണൈറ്റഡ്.

2016 ഇൽ ലൂയി വാൻ ഗാലിന്റെ പകരക്കാരനായി യൂണൈറ്റഡ് പരിശീലകനായ മൗറീഞ്ഞോ ഫെർഗൂസന്റെ  ശേഷം പ്രതിസന്ധിയിലായ യുണൈറ്റഡിനെ പഴയ പ്രതാപത്തിലേക്ക്‌ തിരിച്ചെത്തിക്കാനുള്ള ദൗത്യമാണ്. നിലവിലെ സാഹചര്യത്തിൽ ഇത്തവണ ലീഗ് കിരീടം നേടാൻ സാധ്യത ഇല്ലെങ്കിലും ഫെർഗിക്ക് ശേഷം മികച്ച സ്ഥാനത് ഫിനിഷ് ചെയ്യുക എന്നത് സാധ്യമായേക്കും. ട്രാൻസ്ഫർ മാർക്കറ്റിൽ അടക്കം മൗറീഞ്ഞോക്ക് പൂർണ്ണ പിന്തുണയാണ് ക്ലബ്ബ് നൽകുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡിഹെയക്കായി റയൽ മാഡ്രിഡ് വീണ്ടും രംഗത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരം ഡേവിഡ് ഡിഹെയക്കായി റയൽ മാഡ്രിഡ് വീണ്ടും രംഗത്ത്. റയൽ മാഡ്രിഡിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ കെയ്‌ലർ നവാസ്, ക്രൊയേഷ്യൻ മിഡ്ഫീൽഡർ മറ്റെയോ കൊവാച്ചിച് കൂടാതെ പണവും വാഗ്ദാനം ചെയ്താണ് റയൽ മാഡ്രിഡ് രംഗത്തെത്തിയിട്ടുള്ളത്.

വർഷങ്ങളായി ഡിഹെയയെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്ന റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നിൽ പരാജയപ്പെടുകയായിരുന്നു. 2015 ട്രസൻഫർ സീസണിന്റെ അവസാന നിമിഷം ഫാക്സ് മെഷീൻ തകരാറിൽ ആയത് മൂലം ട്രാൻസ്‌ഫർ നടക്കാതെ പോവുകയും ചെയ്തിരുന്നു.

ഈ സീസണിൽ തകർപ്പൻ ഫോമിലാണ് ഡിഹെയയുള്ളത്. 23 പ്രീമിയർ ലീഗ് മൽസരങ്ങളിൽ നിന്നായി ഇതുവരെ 14 ക്ലീൻ ഷീറ്റുകൾ ഈ സ്പാനിഷ് താരം സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ 2019 വരെ മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ഉള്ള ഡിഹെയക്ക് ടീം പുതിയ കരാർ നൽകാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഏകദേശം ആഴ്ചയിൽ 3 ലക്ഷം പൗണ്ട് തുകയാണ് വാഗ്ദാനം നല്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാഞ്ചസ്റ്ററിലെ ഏഴാം നമ്പറിന് പുതുജീവൻ നൽകാൻ സാഞ്ചസ്

അലക്സിസ് സാഞ്ചസ് അണിയാൻ പോകുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏഴാം നമ്പറിന് പറയാൻ വലിയ ചരിത്രങ്ങൾ തന്നെ ഉണ്ട്. ജോർജ് ബെസ്റ്റ് മുതൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വരെ അണിഞ്ഞ ജേഴ്സി. എന്നാൽ ക്രിസ്റ്റ്യാനോയ്ക്ക് ശേഷം ഏഴാം നമ്പർ ജേഴ്സി അണിഞ്ഞവർക്ക് മാഞ്ചസ്റ്ററിൽ നല്ല കാലമല്ല‌.

റൊണാൾഡോയ്ക്ക് ശേഷം മൈക്കിൾ ഓവനായിരുന്നു ഏഴാം നമ്പറിൽ ഇറങ്ങിയത്. ഓവന്റെ നല്ല കാലം കഴിഞ്ഞ ശേഷമാണ് മാഞ്ചസ്റ്ററിൽ എത്തിയത് എന്നതു കൊണ്ട് തന്നെ ഏഴാം നമ്പറിനു വേണ്ട തിളക്കം ഓവന് മാഞ്ചസ്റ്ററിൽ ഉണ്ടായിരുന്നില്ല. ഓവനു ശേഷം ഒരു സീസണിൽ അന്റോണിയോ വലൻസിയ ഏഴാം നമ്പർ അണിഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ശേഷം മികച്ച പ്രകടനങ്ങൾ നടത്തി വന്നിരുന്ന ടോണി വിക്ക് ഏഴാം നമ്പർ ജേഴ്സിയുടെ ഭാരം വന്നതോടെ കാലിടറി. വലൻസിയയുടെ കരിയറിലെ ഏറ്റവും മോശം സീസണായിരുന്നു അത്. അവസാനം ആ‌ സീസണ് ഒടുവിൽ വലൻസിയ ഏഴാം നമ്പർ ജേഴ്സി ക്ലബിന് മടക്കി കൊടുത്തു.

വലൻസിയയ്ക്കു ശേഷം ഏഴാം നമ്പർ അണിയാൻ എത്തിയത് മാഞ്ചസ്റ്ററിന്റെ വൻ സൈനിംഗ് ആയ അർജന്റീന താരം ഡി മറിയ ആയിരുന്നു. ഡി മറിയ വന്നതോടെ ഏഴാം നമ്പറിന്റെ പ്രൗഡി തിരിച്ചെത്തും എന്ന് പ്രതീക്ഷിച്ച യുണൈറ്റഡ് ആരാധകർക്ക് തെറ്റി. മാഞ്ചസ്റ്റർ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഫ്ലോപ്പ് സൈനിംഗുകളിൽ ഒന്നായി ഡി മറിയയും ക്ലബ് വിട്ടു.

മെംഫിസ് ഡിപായ് എന്ന യുവ ഡച്ച് താരത്തിനാണ് പിന്നീട് ഏഴാം നമ്പർ ലഭിച്ചത്. മികച്ച പൊട്ടൻഷൻ ഉള്ള ഡിപായ്ക്കും വലിയ ഭാവി യുണൈറ്റഡിൽ ഫുട്ബോൾ നിരീക്ഷകർ പ്രവചിച്ചതായിരുന്നു എന്നാൽ ഡിപായും ഏഴാം നമ്പറിൽ പരാജയപ്പെട്ടു. ഡിപായ്ക്കു ശേഷം ഏഴാം നമ്പർ ആർക്കും യുണൈറ്റഡ് നൽകിയില്ല.

അലക്സിസ് സാഞ്ചസിന് ഏഴാം നമ്പറിന്റെ നല്ല കാലം തിരിച്ച് കൊണ്ടുവരാൻ കഴിയുമെന്നാണ് മാഞ്ചസ്റ്റർ ആരാധകർ പ്രതീക്ഷിക്കുന്നത്. റൊണാൾഡോയ്ക്ക് മുന്നേ ഏഴാം നമ്പർ അണിഞ്ഞത് ബെക്കാമും അതിനു മുന്നേ കാന്റോണയും ആയിരുന്നു. ആ ഇതിഹാസങ്ങളുടെ പ്രകടനങ്ങൾ സാഞ്ചസ് ആവർത്തിക്കുമെന്ന് കരുതാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സാഞ്ചസ് ഇനി യുണൈറ്റഡിൽ, മികിതാര്യൻ ആഴ്സണലിൽ

ആഴ്സണൽ സൂപ്പർ താരം അലക്‌സി സാഞ്ചസ് ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചുവപ്പണിയും. സിറ്റി സ്വന്തമാക്കും എന്നുറപ്പിച്ച താരത്തെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ അസാധാരണ നീക്കത്തിലൂടെ യുണൈറ്റഡ്‌ സ്വന്തമാകുകയായിരുന്നു. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ സാഞ്ചസിനായി 60 മില്യൺ മുടക്കാൻ തയ്യാറായ സിറ്റി പക്ഷെ ഇത്തവണ അത് 20 മില്യൺ ആയി ചുരുക്കിയതോടെയാണ് അവസരം മുതലാക്കാൻ യുണൈറ്റഡ്‌ രംഗത്ത് എത്തിയത്. സാഞ്ചസ് ആവശ്യപ്പെട്ട ശമ്പളം നൽകാൻ യുണൈറ്റഡ്‌ തയ്യാറായതും കാര്യങ്ങൾ എളുപ്പമാക്കി. സഞ്ചസിന് പകരക്കാരനായി യൂണൈറ്റഡ് താരം മികിതാര്യൻ ആഴ്സണലിൽ ചേരും. മൗറീഞ്ഞോക്ക് കീഴിൽ നിരാശ സമ്മാനിച്ച മികിതാര്യന് ഇതോടെ വെങ്ങറുടെ കീഴിൽ പുതു തുടക്കം നേടാനാവും.

2014 ഇൽ ആഴ്സണലിൽ എത്തിയ സാഞ്ചസ് പക്ഷെ തന്റെ കരാർ പിന്നീട് പുതുക്കാൻ തയ്യാറായിരുന്നില്ല. അടുത്ത ജൂണിൽ കരാർ തീരുന്ന താരത്തെ വെറുതെ നഷ്ടമാവും എന്നറിയാവുന്ന ആഴ്സണൽ ജനുവരിയിൽ തന്നെ താരത്തെ വിൽക്കാൻ തയ്യാറാവുകയായിരുന്നു. നാല് വർഷത്തെ കരാറിലാണ് സാഞ്ചസും യൂണൈറ്റഡും ഒപ്പിട്ടിരിക്കുന്നത്. കരാർ പ്രകാരം യുണൈറ്റഡ്‌ നിരയിൽ ഏറ്റവും വലിയ ശമ്പളം പറ്റുന്ന താരം സാഞ്ചസാവും. 29 കാരനായ സാഞ്ചസ് ചിലിയൻ ക്ലബ്ബായ കോബ്രലോയിലൂടെയാണെന് തന്റെ കരിയറിന് തുടക്കം കുറിക്കുന്നത്. പിന്നീട് ഇറ്റാലിയൻ ക്ലബ്ബായ ഉദിനെസെയിൽ എത്തിയ താരം 2011 ബാഴ്സലോണയിൽ എത്തുകയായിരുന്നു. ബാഴ്സക്കായി 88 മത്സരങ്ങളിൽ കളിച്ച താരം 39 ഗോളുകൾ നേടി. 2014 ഇൽ ലണ്ടനിൽ എത്തിയ താരം ഇതുവരെ 122 മത്സരങ്ങളിൽ ആഴ്സണലിനായി 60 ഗോളുകൾ നേടിയിട്ടുണ്ട്. 2006 മുതൽ ചിലി ദേശീയ ടീമിലും അംഗമാണ് സാഞ്ചസ്.

2016 ഇൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് ഓൾഡ് ട്രാഫോഡിൽ എത്തിയ ഹെൻറിക് മികിതാര്യന്റെ ഇംഗ്ലണ്ടിലെ പ്രകടനം പക്ഷെ പ്രതീക്ഷക്ക് ഒപ്പം നിൽകുന്നതായിരുന്നില്ല. മൗറീഞ്ഞോയുടെ പരസ്യ വിമർശനം അടക്കം നേരിട്ട താരം ഈ സീസൺ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും പിന്നീട് ടീമിൽ നിന്ന് പുറത്തായിരുന്നു. മികച്ച പ്രതിഭയുള്ള താരത്തിന് മൗറീഞ്ഞോയുടെ ഫുട്‌ബോൾ ശൈലിയിൽ വേണ്ടത്ര സംഭാവന നൽകാൻ ആയില്ല. പക്ഷെ വെങ്ങറുടെ കീഴിൽ കളിക്കാൻ അർഹനായ താരത്തെ യുണൈറ്റഡ്‌ വാഗ്ദാനം ചെയ്തതോടെ ആഴ്സണൽ സഞ്ചസിന് പകരക്കാരനായി മികിതാര്യനെ സ്വീകരിക്കാൻ തയ്യാറാവുകയായിരുന്നു. 29 വയസുകാരനായ മികിതാര്യൻ യുണൈറ്റഡിനായി 39 മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ക്ലീൻ ഷീറ്റിൽ ഡി ഹിയ ഒന്നാമത്

യൂറോപ്പിലെ മികച്ച അഞ്ചു ലീഗുകളിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ക്ലീൻഷീറ്റ് എന്ന റെക്കോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്പാനിഷ് ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയക്ക്. ഇന്നലെ നടന്ന ബേൺലി മത്സരത്തിൽ കൂടെ ഗോൾ വഴങ്ങാതെ വലകാത്തതോടെയാണ് ഡി ഹിയ യൂറോപ്പിൽ ഒന്നാമതെത്തിയത്.

ഇന്നലത്തെ ക്ലീൻ ഷീറ്റോടെ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് 14 ക്ലീൻ ഷീറ്റുകളായി. യൂറോപ്പിലെ ടോപ്പ് 5 ലീഗുകളിൽ വേറെ ഒരു ഗോൾ കീപ്പറും ഈ സീസണിൽ ഇത്ര ക്ലീൻ ഷീറ്റ് നേടിയിട്ടില്ല. പ്രീമിയർ ലീഗിലെ അവസാന നാലു മത്സരങ്ങളിലും ഡി ഹിയ ഗോൾ വഴങ്ങിയിട്ടില്ല. 24 മത്സരങ്ങളിൽ 14ലും യുണൈറ്റഡും ഡിഹിയയും ഗോൾ വഴങ്ങിയില്ല.

ഇത്തവണ പ്രീമിയർ ലീഗ് ഗോൾഡൻ ഗ്ലോവ് സ്വന്തമാക്കാം എന്ന പ്രതീക്ഷയിലാണ് ഡി ഹിയ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എവേ എൻഡിൽ ആരാധകർക്കൊപ്പം ചാന്റ് പാടി മൈക്കിൾ കാരിക്ക്

തന്റെ വിരമിക്കൽ പ്രഖ്യാപനം വന്ന അടുത്ത ദിവസം തന്നെ ആരാധകർക്ക് ഇടയിൽ താരമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ മൈക്കിൾ കാരിക്ക്. ഇന്നലെ ബേൺലിക്കെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പിന്തുണക്കാൻ ടർഫ് മൂറിൽ എത്തിയ മൈക്കിൾ കാരിക്ക് എവേ എൻഡിൽ ആരാധകർക്ക് ഒപ്പം ഇരിക്കുകയും അരാധകരുടെ ചാന്റ്സിന് നേതൃത്വം കൊടുക്കുകയും ചെയ്തു.

മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചിരുന്നു. കഴിഞ്ഞ മാഞ്ചസ്റ്റർ ലിവർപൂൾ മത്സരത്തിന് ആൻഫീൽഡിലും കാരിക്ക് എവേ എൻഡിൽ ആരാധകർക്കൊപ്പം ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഈ സീസൺ അവസാനം കാരിക്ക് വിരമിക്കും എന്ന് അറിയിച്ചത്. സീസണിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം തന്നെ പരിശീലകന്റെ വേഷത്തിൽ കാരിക്ക് ഉണ്ടാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വീണ്ടും മാർഷ്യൽ; യുണൈറ്റഡിന് വിജയം

തുടർച്ചയായി മൂന്നാം മത്സരത്തിലും ഗോൾ കണ്ടെത്തിയ ആന്തണി മാർഷ്യലിന്റെ മികവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. ബേൺലിയെ മാർഷ്യൽ നേടിയ ഏക ഗോളിനാണ് യുണൈറ്റഡ് മറികടന്നത്.

ടർഫ് മൂറിൽ നടന്ന മത്സരത്തിൽ യുണൈറ്റഡിന് ഒരു അവസരവും നൽകാതെയാണ് അതിഥേയരായ ബേൺലി മത്സരം മുന്നോട്ട് കൊണ്ടുപോയത്. ആദ്യ പകുതിയിൽ ഒരു ഷോട്ട് ഓണ് ടാർഗറ്റ് പോലും നൽകാതെ മികച്ച പ്രതിരോധം കാഴ്ചവെച്ച ബേൺലി യുണൈറ്റഡിനെ അക്ഷരാർത്ഥത്തിൽ പിടിച്ചു കെട്ടുകയായിരുന്നു.

രണ്ടാം പകുതിയിൽ ആണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്. 54ആം മിനിറ്റിൽ ലുകാക്കു നൽകിയ മനോഹരമായ ഒരു പാസ് മാർഷ്യൽ അനായാസം വലയിൽ എത്തിച്ചു. മത്സരത്തിന്റെ അവസാനം യുണൈറ്റഡ് ഗോൾ മുഖത്തെക്ക് ബേൺലി ഇരച്ചു കയറിയെങ്കിലും ഗോൾ വഴങ്ങാതെ പിടിച്ചു നിന്ന് യുണൈറ്റഡ് വിലപ്പെട്ട 3 പോയിന്റുകൾ സ്വന്തമാക്കി.

ഇന്നത്തെ വിജയത്തോടെ യുണൈറ്റഡ് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനം നിലനിർത്തി. ഒരു മത്സരം കുറവ് കളിച്ച സിറ്റിയെക്കാൾ 9 പോയിന്റ് പുറകിലാണ് യുണൈറ്റഡ് ഇപ്പോൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിരമിക്കാനൊരുങ്ങി കാരിക്, യുണൈറ്റഡിൽ സഹ പരിശീലകനായേക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ്‌ താരം മൈക്കൽ കാരിക് ഈ സീസൺ അവസാനത്തോടെ കളി മതിയാക്കുന്നു. വിരമിക്കുന്ന കാരിക് അടുത്ത സീസൺ മുതൽ മൗറീഞ്ഞോക്ക് കീഴിൽ യുണൈറ്റഡിന്റെ കോച്ചിങ് സ്റ്റാഫിൽ ഒരാളായി ചേർന്നേക്കും. മൗറീഞ്ഞോ തന്നെയാണ് ഈ കാര്യം സ്ഥിരീകരിച്ചത്. കാരിക് തന്റെ സ്റ്റാഫ് അംഗമാവുന്നതിലുള്ള സന്തോഷവും മൗറീഞ്ഞോ പങ്ക് വച്ചു.

കഴിഞ്ഞ സീസൺ അവസാനത്തിൽ യുണൈറ്റഡുമായി പുതിയ ഒരു വർഷത്തെ കരാർ ഒപ്പിട്ട താരത്തിന് പക്ഷെ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് സെപ്റ്റംബറിന് ശേഷം കളിക്കാനായിരുന്നില്ല. നിലവിൽ ടീമിനൊപ്പം പരിശീലനത്തിൽ മടങ്ങിയെത്തിയ താരത്തിന് പക്ഷെ എന്നാണ് കളിക്കാനാവുക എന്നത് വ്യക്തമല്ല. 37 കാരനായ കാരിക് നിലവിൽ ടീമിലെ ഏറ്റവും സീനിയർ അംഗമാണ്. യുനൈറ്റഡിനായി ഇതുവരെ 459 മത്സരങ്ങൾ കളിച്ച താരം 2006 ലാണ് ടോട്ടൻഹാമിൽ നിന്ന് ഓൾഡ് ട്രാഫോഡിൽ എത്തുന്നത്. ക്ലബ്ബിനോപ്പം ഇതുവരെ 5 ലീഗ് കിരീടങ്ങൾ നേടിയ കാരിക് 1 ചാംപ്യൻസ് ലീഗ് കിരീടവും, യൂറോപ്പ ലീഗും, 3 ലീഗ് കപ്പും, 1 എഫ് എ കപ്പും നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version