യുണൈറ്റഡിന്റെ സ്വന്തം ‘മെസ്സി’ ലിംഗാർഡ്

2016 ഇൽ ജെസി ലിംഗാർഡിന് മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ കരാർ നൽകിയപ്പോൾ നെറ്റി ചുളിച്ചവരിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫാൻസിൽ ചിലരും ഉണ്ടായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആകാദമിയിലൂടെ വളർന്നു വന്ന താരം ക്ലബ്ബിനായി ധാരാളം മത്സരങ്ങൾ കളിച്ചിട്ടും കാര്യമായ സ്വാധീനം ചെലുത്താത്ത സാഹചര്യത്തിൽ ആഴ്ചയിൽ ഒരു ലക്ഷം പൗണ്ടിന്റെ ശമ്പളം അടക്കമുള്ള വമ്പൻ  കോണ്ട്രാക്റ്റ് നൽകിയതിനെ പലരും വിമർശിച്ചപ്പോൾ ലിംഗാർഡിന്റെ കഴിവിൽ പൂർണ്ണ വിശ്വാസം രേഖപ്പെടുത്തിയ മൗറീഞ്ഞോക്ക് താരം ഈ സീസണിൽ തന്റെ പ്രകടനംകൊണ്ട് പകരം നൽകുകയാണ്. മൗറീഞ്ഞോക്ക് കീഴിൽ ഏറ്റവും മികവ് ഉയർത്തിയ കളിക്കാരൻ ആരെന്ന് ചോദിച്ചാൽ അത് ജെസീ ലിംഗാർഡാണ്. ഈ സീസണിൽ നിർണായക ഗോളുകൾ നേടി പലപ്പോഴും ടീമിനെ രക്ഷിച്ച ലിംഗാർഡ് സീസണിൽ ഇതുവരെ 11 ഗോളുകളും 4 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

ലിംഗാർഡിന് മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിൽ അരങ്ങേറ്റം നൽകിയ സാക്ഷാൽ സർ അലക്‌സ് ഫെർഗൂസന്റെ പ്രവചനത്തെ പിന്തുണക്കുന്ന പ്രകടനമാണ് താരം ഇപ്പോൾ പുറത്തെടുക്കുന്നത്. ലിംഗാർഡ് 24 വയസ്സ് പിന്നിടുമ്പോൾ തന്റെ മൂല്യം വെളിപ്പെടുത്തും എന്നാണ് 6 വർഷങ്ങൾക്ക് മുൻപ് ഫെർഗി പ്രവചിച്ചത്. ഡിസംബർ 15 ന് 25 പൂർത്തിയായ ലിംഗാർഡ് ഇന്ന് പ്രീമിയർ ലീഗിലെ തന്നെ ഈ സീസണിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി. ലിംഗാർഡ് യുണൈറ്റഡ്‌ ജേഴ്സി അണിയാൻ മാത്രം ശേഷിയുള്ള കളികാരനാണോ എന്ന് സംശയം പ്രകടിപ്പിച്ചവരെയെല്ലാം നിശ്ശബ്ദമാക്കി ലിംഗാർഡ് തന്റെ കുതിപ്പ് തുടരുകയാണ്. നേരത്തെ എഫ് എ കപ്പിലും ലീഗ് കപ്പിലും ഫൈനൽ ഗോൾ നേടിയിട്ടുണ്ടെങ്കിലും വെംബ്ലിക്ക് പുറത്ത് കാര്യമായ ചലനമുണ്ടാക്കാൻ താരത്തിനായിരുന്നില്ല. ഇത്തവണ തുടക്കത്തിൽ ആദ്യ ഇലവനിൽ ഇടം ഇല്ലാതിരുന്ന താരത്തിന് മികിതാര്യന്റെ ഫോം ഇല്ലായ്മ അനുഗ്രഹമാവുകയായിരുന്നു. സ്റ്റാർ സ്‌ട്രൈക്കർ ലുകാക്കു ഗോൾ കണ്ടെത്താൻ വിഷമിച്ചപ്പോൾ മൗറീഞ്ഞോക്ക് അനുഗ്രഹമായത് പലപ്പോഴും ലിംഗാർഡിന്റെ ഗോളുകളായിരുന്നു.

തന്റെ 8 ആം വയസ്സിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിൽ എത്തിയ ലിംഗാർഡ് 2011 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിവിധ യൂത്ത് ടീമുകളിൽ അംഗമായിരുന്നു. 2011 ഇൽ സീനിയർ ടീമിൽ അരങ്ങേറിയ ലിംഗാർഡ് പിന്നീട് ലെസ്റ്റർ, ബർമിങ്ഹാം, ബ്രയ്ട്ടൻ, ഡെർബി കഡ്രി തുടങ്ങിയ ടീമുകൾക്കായി ലോൺ അടിസ്ഥാനത്തിൽ കളിച്ചു. 2014-2015 സീസൺ മുതൽ സീനിയർ ടീമിൽ സ്ഥിരം അംഗമായ ലിംഗാർഡിന് പലപ്പോഴും ഒരു സ്കോഡ് പ്ലെയർ റോളായിരുന്നു. ആക്രമണ നിരയിൽ കളിക്കുമ്പോഴും ഗോളുകൾ കണ്ടെത്തുന്നില്ല എന്നതായിരുന്നു ലിംഗാർഡിനെതിരെയുള്ള പ്രധാന വിമർശനം. ഈ സീസണിൽ ഗോളുകൾ കണ്ടെത്തി തുടങ്ങിയതോടെ  ക്ലാസ് ഓഫ് 92 ന് ശേഷം യുണൈറ്റഡിന്റെ സ്വന്തം താരമായി വരും നാളുകളിൽ ലിംഗാർഡ് ഓൾഡ് ട്രാഫോഡിൽ ഉണ്ടാവുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. യുണൈറ്റഡ് ആരാധകർ തമാശയെന്നോണം ‘മെസ്സി ലിംഗാർഡ്’ എന്ന്‌ വിളിക്കുന്ന താരത്തിന് പക്ഷെ ഇനിയും ഒരുപാട് മെച്ചപ്പെടാനാവും എന്നത് ഉറപ്പാണ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഓൾഡ് ട്രാഫോഡിൽ സ്റ്റോക്കിനെ മറികടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്

ഓൾഡ് ട്രാഫോഡിൽ സ്റ്റോക്കിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് രണ്ടാം സ്ഥാനത്തെ പോയിന്റ് വിത്യാസം 3 ആയി ഉയർത്തി. ജയത്തോടെ 50 പോയിന്റുള്ള യൂണൈറ്റഡ് സിറ്റിയുമായുള്ള പോയിന്റ് വിത്യാസം 12 ആയി കുറച്ചു. മൂന്നാം സ്ഥാനത്തുള്ള ലിവർപൂളിന് 47 പോയിന്റാണ് ഉള്ളത്.

പരിക്ക് മാറി ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തിയ അന്റോണിയോ വലൻസിയയുടെ ഗോളിൽ 9 ആം മിനുട്ടിൽ തന്നെ യൂണൈറ്റഡ് ലീഡ് സ്വന്തമാക്കി. പോഗ്ബയുടെ പാസ്സ് സ്വീകരിച്ച വലൻസിയയുടെ മനോഹരമായ ഷോട്ട് വലയിൽ പതിച്ചു. ഗോൾ വഴങ്ങോയ ശേഷം സ്റ്റോക്ക് മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിങിലെ പോരായ്മ അവർക്ക് വിനയായി. രണ്ടാം ഗോളും പോഗ്ബയുടെ പാസ്സിൽ നിന്നാണ് പിറന്നത്. ഇത്തവണ മാർഷിയാലിന്റെ ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ട് ഗോളാവുകയായിരുന്നു.

രണ്ടാം പകുതിയിൽ മാറ്റങ്ങൾ ഇല്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. പക്ഷെ രണ്ടാം പകുതിയിൽ സ്റ്റോക്കിന് കാര്യമായി ഒന്നും ചെയാനായില്ല. 72 ആം മിനുട്ടിൽ മാർഷിയാലിന്റെ പാസ്സ് ഗോളാക്കി ലുകാക്കു ലീഡ് മൂന്നാക്കിയതോടെ യുണൈറ്റഡ്‌ ജയം ഉറപ്പിച്ചു. പിന്നീട് ലിംഗാർഡിനെയും മാറ്റയെയും മാർഷിയാലിനെയും പിൻവലിച്ച മൗറീഞ്ഞോ ഫെല്ലയ്‌നി, മാക് ടോമിനെ, രാഷ്ഫോഡ് എന്നിവരെ കളത്തിൽ ഇറക്കി. മത്സരം അവസാനത്തിൽ ഡിയോഫിന് മികച്ച അവസരം ലഭിച്ചെങ്കിലും സ്റ്റോക്ക് താരത്തിന് ആശ്വാസ ഗോൾ നേടാനായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സാഞ്ചസിനായി യുണൈറ്റഡും രംഗത്ത്, ട്രാൻസ്ഫറിൽ പുതിയ വഴിത്തിരിവ്

അലക്‌സി സാഞ്ചസിനായുള്ള സിറ്റിയുടെ നീക്കങ്ങൾക്ക് കടുത്ത വെല്ലുവിളിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്. സാഞ്ചസിനെ സ്വന്തമാക്കാൻ യൂണൈറ്റഡും ഔദ്യോഗികമായി ആഴ്സണലുമായി ബന്ധപ്പെട്ടതായാണ് ഇംഗ്ലണ്ടിൽ നിന്നുള്ള പുതിയ വിവരം. സഞ്ചസിന് പകരം ഹെൻറിക് മികിതാര്യനെ പകരം നൽകുന്നത് അടക്കമുള്ള സാധ്യതകൾ യുണൈറ്റഡ്‌ ആഴ്സണലിന് മുൻപിൽ സമർപ്പിച്ചിട്ടുണ്ട്. സാഞ്ചസിനെ സ്വന്തമാക്കാൻ ഏറെ നാളായി ശ്രമിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ഇതോടെ താരത്തെ സ്വന്തമാക്കുക എന്നത് എളുപ്പമാവില്ല. പക്ഷെ സാഞ്ചസിന്റെ തീരുമാനവും ട്രാൻസ്ഫറിൽ നിർണായകമാകും.

നേരത്തെ സഞ്ചസിന് പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും വലിയ ശമ്പളം അടക്കം വാഗ്ദാനം ചെയ്ത സിറ്റി വലിയ എതിർപ്പുകൾ ഇല്ലാതെ താരത്തെ ഈ മാസം തന്നെ സ്വന്തമാക്കാൻ പറ്റുമെന്ന് പ്രതീക്ഷിച്ചതാണ്. ഗബ്രിയേൽ ജിസൂസ് പരിക്കേറ്റതോടെ ആക്രമണ നിരയിൽ പുതിയൊരു താരത്തെ സിറ്റിക്ക് നിർബന്ധമാണ്. പക്ഷെ അപ്രതീക്ഷിതമായി മൗറീഞ്ഞോയും യൂണൈറ്റഡും സാഞ്ചസിനായി രംഗത്തെത്തിയത് സിറ്റി എളുപ്പത്തിൽ താരത്തെ സ്വന്തമാകുന്നതിൽ നിന്ന് തടയും. ഏതാണ്ട് 25 മില്യൺ പൗണ്ട് സഞ്ചസിനായി നൽകാൻ സിറ്റി തയ്യാറായിട്ടുണ്ട്. പക്ഷെ മികിതാര്യനെ പോലൊരു കളിക്കാരനെ പകരം നൽകി ആഴ്സണലിനെ ആകർഷിക്കാൻ യുനൈറ്റഡിനായാൽ തങ്ങളുടെ എതിരാളികൾക്ക് അവർ നൽകുന്ന വലിയൊരു തിരിച്ചടിയാകും അതെന്ന് ഉറപ്പാണ്. ഇരു ടീമുകളുടെയും ഓഫറുകൾക്ക് ആഴ്സണൽ സമീപ ദിവസങ്ങളിൽ മറുപടി നൽകിയേക്കും. ഈ ജൂണിൽ കരാർ അവസാനിക്കുന്ന സാഞ്ചസിനെ ആഴ്സണൽ ഈ മാസം തന്നെ വിൽകാനാണ് സാധ്യത.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എഫ് എ കപ്പ് : യുണൈറ്റഡിന് ജയം

എഫ് എ കപ്പ് മൂന്നാം റൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മികച്ച ജയം. എതിരില്ലാത്ത 2 ഗോളുകൾക്കാണ് യുണൈറ്റഡ്‌ ചാംപ്യൻഷിപ് ക്ലബ്ബായ ഡെർബി കൻഡ്രി യെയാണ് യുണൈറ്റഡ്‌ തോൽപിച്ചത്.

പരിക്ക് മാറി റൊമേലു ലുകാകു യുണൈറ്റഡ്‌ നിരയിൽ തിരിച്ചെത്തിയെങ്കിലും ആദ്യ ഇലവനിൽ കളിചില്ല. മികിതാര്യൻ ആദ്യ ഇലവനിൽ ഇടം നേടി. മാർകസ് രാഷ്ഫോർഡാണ് സ്‌ട്രൈക്കർ റോളിൽ കളിച്ചത്. ആദ്യ പകുതിയിൽ പക്ഷെ മാഞ്ചെസ്റ്ററിന് ഡെർബി പ്രധിരോധം മറികടക്കാനായില്ല. രണ്ടാം പകുതിയിൽ മികിതാര്യന്റെ പകരം ലുകാകുവിനെ ഇറക്കിയ മൗറീഞ്ഞോ 67 ആം മിനുട്ടിൽ മാറ്റയെയും കളത്തിൽ ഇറക്കി. പക്ഷെ ഗോൾ കണ്ടെത്താൻ അവർക്കായില്ല. മത്സരം സമനിലയിൽ അവസാനിക്കും എന്ന ഘട്ടത്തിൽ മികച്ച ഫോമിലുള്ള ലിംഗാർഡ് യുണൈറ്റഡിന് 84 ആം മിനുട്ടിൽ ലീഡ് സമ്മാനിച്ചത്. 90 ആം മിനുട്ടിൽ ലുകാകുവും ഗോൾ നേടിയതോടെ യുണൈറ്റഡ്‌ ജയം ഉറപ്പിക്കുകയായിരുന്നു.

ജയത്തോടെ അടുത്ത റൌണ്ട് ഉറപ്പിച്ച യുണൈറ്റഡിന്റെ എതിരാളികളെ ഇന്നും നാളേയുമായി നടക്കുന്ന മത്സരങ്ങൾക്ക് ശേഷം മാത്രമേ അറിയാൻ സാധിക്കൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പോൾ സ്‌കോൾസിനെതിരെ രൂക്ഷ വിമർശനവുമായി മൗറീഞ്ഞോ രംഗത്ത്

യുണൈറ്റഡ്‌ ഇതിഹാസം പോൾ സ്‌കോൾസിനെതിരെ ആഞ്ഞടിച്ച് മൗറീഞ്ഞോ. എവർട്ടനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജയിച്ച ശേഷമുള്ള പത്ര സമ്മേളനത്തിലാണ് യുണൈറ്റഡ്‌ പരിശീലകൻ മുൻ താരത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. പോൾ പോഗ്ബകെതിരെ സ്കോൾസ് നേരത്തെ നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു മൗറീഞ്ഞോ. സ്‌കോൾസ് ആകെ ചെയ്യുന്നത് വിമർശനം മാത്രമാണെന്നും സ്‌കോൾസ് അസാമാന്യ കളിക്കാരൻ ആയിരുന്നെന്നും എന്നാൽ എല്ലാവർക്കും അതുപോലെ ആവാനാവില്ലെന്നുമാണ് മൗറീഞ്ഞോ പ്രതികരിച്ചത്.

നേരത്തെ സൗത്താംപ്ടനെതിരെ യുണൈറ്റഡ്‌ സമനില വഴങ്ങിയ ശേഷമാണ് സ്‌കോൾസ് പോഗ്ബക്കും യൂണൈറ്റഡിനുമെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചത്. ബി ട്ടി സ്പോർട്സ് പണ്ഡിറ്റായ സ്‌കോൾസ് പോഗ്ബ 90 മില്യൺ താരത്തെ പോലെയല്ല കളിക്കുന്നതെന്നും പോഗ്ബ കൂടുതൽ പ്രതിരോധത്തിൽ ശ്രദ്ധിക്കുന്നത് ടീമിന് ഗുണമല്ലെന്നും പ്രതികരിച്ചത്. ഇതിനെ കുറിച്ചു ചോദിച്ചപ്പോൾ മൗറീഞ്ഞോ സ്‌കോൾസിനെതിരെ രൂക്ഷ പ്രതികരണം നടത്തുകയായിരുന്നു. സ്‌കോൾസ് കളിക്കാരൻ എന്ന നിലയിൽ അസാമാന്യ പ്രതിഭയായിരുന്നെന്നും എന്നാൽ ഫുട്‌ബോൾ പണ്ഡിറ്റ് എന്ന നിലയിൽ അങ്ങനെ കാണാൻ ആവില്ലെന്നും മൗറീഞ്ഞോ കൂട്ടി ചേർത്തു. കൂടാതെ പോഗ്ബ സ്‌കോൾസിനെക്കാൾ കൂടുതൽ പണം സമ്പാദിക്കുന്നതിൽ തനിക്കൊന്നും ചെയ്യാനാവില്ലെന്നും നിലവിൽ അതാണ് ഫുട്‌ബോളിന്റെ അവസ്ഥ എന്നും മൗറീഞ്ഞോ പരിഹാസ രൂപേണ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് കണ്ട എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളിൽ ഒരാൾക്കെതിരെ ക്ലബ്ബിന്റെ നിലവിലെ പരിശീലകൻ തന്നെ രൂക്ഷ പരിഹാസവുമായി വന്നത് ഏതായാലും വരും ദിവസങ്ങളിൽ ആരാധകർക്കിടയിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എവർട്ടണെ തകർത്ത് യുണൈറ്റഡ് വീണ്ടും വിജയ വഴിയിൽ

തുടർച്ചയായ രണ്ടു സമനിലകൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തി. ഗൂഡിസൻ പാർക്കിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ചുവന്ന ചെകുത്താൻമാർ എവർട്ടണെ തോൽപ്പിച്ചത്. മാർഷ്യൽ, ലിംഗാർഡ് എന്നിവർ ആണ് യുണൈറ്റഡിന് വേണ്ടി വല കുലുക്കിയത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് രണ്ടു ഗോളുകളും പിറന്നത്. രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച യുണൈറ്റഡ് 57ആം മിനിറ്റിൽ മാർഷ്യലിലൂടെ ആദ്യ ഗോൾ കണ്ടെത്തി. പോഗ്ബ നൽകിയ മികച്ചൊരു പാസ് മികച്ചൊരു ഷോട്ടിലൂടെ അനായാസം മാർഷ്യൽ വലയിൽ എത്തിച്ചു.

81ആം മിനിറ്റിൽ ആണ് രണ്ടാം ഗോൾ പിറന്നത്. ലിംഗാർഡ് നേടിയ മനോഹരമായ ഒരു ഗോൾ യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ചു. വിജയത്തോടെ 47 പോയിന്റുമായി യുണൈറ്റഡ് രണ്ടാം സ്ഥാനത്തെത്തി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പുതുവർഷത്തിൽ യുണൈറ്റഡിന് നിർണായക പോരാട്ടം

പുതുവർഷത്തിൽ മൗറിഞ്ഞോക്കും സംഘത്തിനും സീസണിലെ നിർണായ പോരാട്ടം. തുടർച്ചയായ 3 സമനിലകൾക് ശേഷം ഇന്ന് അവർക്ക് നേരിടാനുള്ളത് എവർട്ടനെ. അതും അവരുടെ മൈതാനമായ ഗൂഡിസൻ പാർക്കിൽ. ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അവർക്ക് ഇന്നും ജയിക്കാനായില്ലെങ്കിൽ അത് ക്ലബ്ബിനെ വർഷത്തിന്റെ തുടക്കത്തിൽ തന്നെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിടുമെന്ന് ഉറപ്പാണ്.  ഇന്ന് ഇന്ത്യൻ സമയം രാത്രി 11 നാണ് മത്സരം കിക്കോഫ്.

സൗത്താംപ്ടനോട് സമനില വഴങ്ങിയ രീതിയാണ് യൂണൈറ്റഡ് പരിശീലകൻ മൗറിഞ്ഞോയെ കൂടുതൽ ആശങ്കവാൻ ആകേണ്ടത്. ഒട്ടും പോരാട്ട വീര്യം പുറത്തെടുക്കാതിരുന്ന അവർക്ക് മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാനായിരുന്നില്ല. ഗൂഡിസൻ പാർക്കിൽ ജയിക്കാൻ ആ പ്രകടനം മതിയാവില്ല എന്ന് ഉറപ്പാണ്. പ്രത്യേകിച്ചും ബിഗ് സാമിന്‌ കീഴിൽ മികച പ്രതിരോധം നടത്തുന്ന എവർട്ടനാവുമ്പോൾ. അവസാന മത്സരത്തിൽ എവർട്ടൻ തോറ്റെങ്കിലും അത് അവർക്ക് ഈ മത്സരത്തിൽ ഒരു തടസ്സമാവാൻ സാധ്യതയില്ല. പരിക്കേറ്റ ലുകാകുവിന്റെയും സ്ലാട്ടന്റെയും അഭാവത്തിൽ റാഷ്ഫോർഡ് ആവും ഇന്ന് യുണൈറ്റഡ്‌ ആക്രമണം നയിക്കുക. 3 മത്സരങ്ങളിൽ വിലക്ക് നേരിടുന്ന ആഷ്‌ലി യങ്ങും ഇന്ന് ഉണ്ടാവില്ല. വളൻസിയക്കും പരിക്ക് പറ്റിയതോടെ ഡെർമിയാനോ ബ്ലിന്റോ ടീമിൽ ഇടം നേടിയേക്കും.
എവർട്ടൻ നിരയിലേക്ക് മുൻ മാഞ്ചസ്റ്റർ താരം വെയ്ൻ റൂണി തിരിച്ചെത്തിയേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version