ഡൊമിനിക് സൊളങ്കെയെ സ്വന്തമാക്കാൻ ടോട്ടനം രംഗത്ത്

26കാരനായ ബോൺമൗത്ത് സ്‌ട്രൈക്കർ ഡൊമിനിക് സൊളങ്കെയെ സ്വന്തമാക്കാൻ ടോട്ടനം രംഗത്ത്. 65 മില്യൺ പൗണ്ട് എന്ന സൊളങ്കയുടെ റിലീസ് ക്ലോസ് നൽകാൻ ടോട്ടനം തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ. ചെൽസിയും താരത്തിനായി രംഗത്ത് ഉണ്ടെങ്കിലും ഇത്ര വലിയ തുക അവർ നൽകാൻ ഒരു സാധ്യതയുമില്ല.

മുമ്പ് ചെൽസിയിലും ലിവർപൂളിലും എല്ലാം കളിച്ചിട്ടുള്ള താരമാണ് എങ്കിലും ബൗണ്മതിൽ എത്തിയതിനു ശേഷമാണ് സൊളങ്കെ തന്റെ മികച്ച ഫോമിലേക്ക് എത്തിയത്. 2023/24 കാമ്പെയ്‌നിൽ 26-കാരൻ മികച്ച പ്രകടനമാണ് നടത്തിയത്, എല്ലാ മത്സരങ്ങളിലുമായി 42 മത്സരങ്ങളിൽ നിന്ന് 21 ഗോളുകളും നാല് അസിസ്റ്റുകളും താരൻ നേടി.

ടോപ് 4 പോര്, ആസ്റ്റൺ വില്ലക്ക് എതിരെ നിർണായക വിജയവുമായി സ്പർസ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോപ് 4 പോരാട്ടത്തിൽ നിർണായക വിജയം നേടി സ്പർസ്. നാലാമതുള്ള ആസ്റ്റൺ വില്ലയെ വില്ലപാർക്കിൽ വെച്ച് നേരിട്ട അഞ്ചാം സ്ഥാനക്കാരായ സ്പർസ് എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് വിജയിച്ചത്. 4 ഗോളുകളും രണ്ടാം പകുതിയിലാണ് വന്നത്.

അമ്പതാം മിനുട്ടിൽ മാഡിസണിലൂടെ ആണ് സ്പർസ് ലീഡ് എടുത്തത്. സാർ നൽകിയ അസിസ്റ്റിൽ നിന്നായിരുന്നു മാഡിസന്റെ ഗോൾ വന്നത്. മൂന്ന് മിനുട്ട് ശേഷം ബ്രെന്നൻ ജോൺസണിലൂടെ സ്പർസ് ലീഡ് ഇരട്ടിയാക്കി.

65ആം മിനുട്ടിൽ മഗ്ഗിൻ ചുവപ്പ് കാർഡ് കണ്ടതോടെ ആസ്റ്റൺ വില്ലയുടെ പോരാട്ടം അവസാനിച്ചു. അവസാനം ഇഞ്ച്വറി ടൈമിൽ സോണും വെർണറും കൂടെ ഗോൾ നേടിയതോടെ സ്പർസിന്റെ വിജയം പൂർത്തിയായി. ഈ വിജയത്തോടെ ആസ്റ്റൺ വില്ലയുടെ 2 പോയിന്റ് മാത്രം പിറകിൽ എത്താൻ സ്പർസിനായി. ആസ്റ്റൺ വില്ലയെക്കാൾ ഒരു മത്സരം കുറവാണ് സ്പർസ് കളിച്ചത്. സ്പർസ് ഇപ്പോൾ 53 പോയിന്റുമായി അഞ്ചാം സ്ഥാനത്തും ആസ്റ്റൺ വില്ല 55 പോയിന്റുമായി നാലാമതും നിൽക്കുന്നു.

അവസാന നിമിഷം സെൽഫ് ഗോൾ, 9 പേരുമായി പൊരുതിയ ലിവർപൂളിനെ സ്പർസ് വീഴ്ത്തി

9 പേരായി ചുരുങ്ങിയിട്ടും പൊരുതിയ ലിവർപൂളിന് അവസാനം പരാജയം. ഇന്ന് സ്പർസും ലിവർപൂളും തമ്മിലുള്ള മത്സരം അവസാന മിനുട്ടിലെ ഒരു സെൽഫ് ഗോളിൽ 2-1 എന്ന സ്കോറിനാണ് ലിവർപൂൾ വിജയിച്ചത്‌. രണ്ട് ചുകപ്പ് കാർഡ് കിട്ടിയിട്ടും പൊരുതി നിന്ന ലിവർപൂളിന് ഈ പരാജയം സീസണിലെ ആദ്യ പരാജയം ആണ്‌.

ഇന്ന് പ്രീമിയർ ലീഗിൽ പരാജയം അറിയാത്ത രണ്ടു ടീമുകൾക്ക് നേർക്കുനേർ വന്നപ്പോൾ അതിനൊത്ത മത്സരം തന്നെ കാണാൻ ആയി. 26ആം മിനുട്ടിൽ ലിവർപൂൾ താരം കർടിസ് ജോൺസ് ചുവപ്പ് കാർഡ് വാങ്ങി കളം വിടുന്നത് വരെ കളി ഒപ്പത്തിനൊപ്പം നിന്നു. ലിവർപൂൾ 10 പേരായി ചുർങ്ങിയത് സ്പർസിന് സഹായകരമായി. 36ആം മിനുട്ടിൽ ഹ്യുങ് മിൻ സോണിലൂടെ സ്പർസ് ലീഡ് കണ്ടെത്തി. റിച്ചാർലിസന്റെ അസിസ്റ്റിൽ ആയിരുന്നു ഗോൾ.

ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ ലിവർപൂളിന് സമനില കണ്ടെത്താൻ ആയി. ഗാക്പോ ആണ് 10 പേരു മാത്രമുണ്ടായിരുന്ന ലിവർപൂളിന് സമനില നൽകിയത്‌. രണ്ടാം പകുതിയിൽ സ്പർസ് തുടർച്ചയായി അറ്റാക്ക് ചെയ്തു‌. ഇതിനിടയിൽ 70ആം മിനുട്ടിൽ ജോടയും ചുവപ്പ് കണ്ടു. ലിവർപൂൾ 9 പേരായി ചുരുങ്ങി.

പക്ഷെ എന്നിട്ടും ലിവർപൂൾ തോൽക്കാൻ തയ്യാറായില്ല. അവർ അച്ചടക്കത്തോടെ ഡിഫൻഡ് ചെയ്ത് സ്പർസിന്റെ എല്ലാ അറ്റാക്കുകളും നിർവീര്യം ആക്കി. അവസാനം 96ആം മിനുട്ടിൽ മാറ്റിപിന്റെ ഒരു സെൽഫ് ഗോൾ സ്പർസിന് വിജയം നൽകി.

ഈ വിജയത്തോടെ സ്പർസ് 17 പോയിന്റുമായി ലീഗിൽ രണ്ടാമത് നിൽക്കുന്നു. 16 പോയിന്റുള്ള ലിവർപൂൾ നാലാം സ്ഥാനത്താണ്‌.

പാഠങ്ങൾ പഠിക്കാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്, സ്പർസിന്റെ ഗ്രൗണ്ടിൽ നിന്ന് തോൽവിയുമായി മടങ്ങി

മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് സ്പർസ് അവരുടെ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. ഇന്ന് ലീഗിലെ രണ്ടാം മത്സരത്തിൽ ലണ്ടണിൽ വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിട്ട സ്പർസ് മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് വിജയിച്ച. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ ആദ്യ പരാജയവുമാണിത്‌. ആദ്യ മത്സരത്തിൽ യുണൈറ്റഡ് വോൾവ്സിനെ തോൽപ്പിച്ചിരുന്നു എങ്കിലും അന്നും യുണൈറ്റഡ് നല്ല ഫുട്ബോൾ കളിച്ചിരുന്നില്ല. അതിന്റെ ആവർത്തനമാണ് ഇന്ന് കണ്ടത്.

ഇന്ന് സ്പർസിന്റെ ഹോം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡും സ്പർസും ഒപ്പത്തിനൊപ്പം നിന്ന് ആദ്യ പകുതിയാണ് കാണാൻ ആയത്‌. ഇരു ടീമുകളും നല്ല അവസരങ്ങൾ സൃഷ്ടിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് റാഷ്ഫോർഡിലൂടെയും ബ്രൂണോയിലൂടെയും ഗോളിന് അടുത്ത് എത്തി എങ്കിലും ഗോൾ പിറന്നില്ല. മറുവശത്ത് സ്പർസിന്റെ രണ്ട് ഗോൾ ശ്രമങ്ങൾ പോസ്റ്റിൽ തട്ടി മടങ്ങുന്നത് കാണാൻ ആയി.

ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു പെനാൾട്ടിക്ക് ആയി അപ്പീൽ ചെയ്തു എങ്കിലും റഫറി മൈക്കൽ ഒളിവർ പെനാൾട്ടി നൽകിയില്ല. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ സ്പർസ് ലീഡ് എടുത്തു‌. കുളുസവേസ്കിയുടെ വിങ്ങിലൂടെയുള്ള കുതിപ്പും അതിനു ശേഷമുള്ള ബോളും യുണൈറ്റഡ് ഡിഫൻസ് ഭേദിച്ചു. ബോക്സിലേക്ക് ഓടിയെത്തിയ സാർ സ്പർസിന് ലീഡും നൽകി.

ഇതിനു പിന്നാലെ ഗോൾ മടക്കാൻ യുണൈറ്റഡിന് അവസരം വന്നു‌. എന്നാൽ ആന്റണിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. 55ആം മിനുട്ടിൽ കസെമിറോയുടെ ഹെഡർ മികച്ച സേവിലൂടെ വികാരിയോ തടഞ്ഞു. ഇതിനു ശേഷം കാര്യമായി നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല. നിരവധി മാറ്റങ്ങൾ ടെൻ ഹാഗ് നടത്തി നോക്കിയിട്ടും കളിയിലേക്ക് തിരികെ വരാനുള്ള ഊർജ്ജം യുണൈറ്റഡിന് കണ്ടെത്താൻ ആയില്ല.

82ആം മിനുട്ടിൽ ലിസാൻഡ്രോ മാർട്ടിനസിന്റെ സെൽഫ് ഗോളിലൂടെ സ്പർസ് രണ്ടാം ഗോൾ കൂടെ കണ്ടെത്തിയതോടെ സ്പർസ് വിജയം ഉറപ്പിച്ചു.

സ്പർസിന് ആദ്യ മത്സരത്തിൽ സമനില!!

ഹാരി കെയ്ൻ ഇല്ലാത്ത സ്പർസിന് ആദ്യ മത്സരത്തിൽ സ്പർസിന് സമനില. ഇന്ന് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ബ്രെന്റ്ഫോർഡിനെ നേരിട്ട സ്പർസ് 2-2 എന്ന സമനില ആണ് വഴങ്ങിയത്‌. ബ്രെന്റ്ഫോർഡിന്റെ ഹോം ഗ്രൗണ്ടിൽ സ്പർസിന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. തുടക്കത്തിൽ തന്നെ സ്പർസിന് ഇന്ന് ലീഡ് എടുക്കാൻ ആയി. അവർ 11ആം മിനുട്ടിൽ ക്രിസ്റ്റ്യൻ റൊമേരോയിലൂടെ ലീഡ് എടുത്തു.

26ആം മിനുട്ടിൽ സോൺ ചെയ്ത ഫൗളിന് ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് എംബുവോമോ ബ്രെന്റ്ഫോർഡിന് സമനില നൽകി. പിന്നാലെ യോനെ വിസ ബ്രെന്റ്ഫോർഡിന് ലീഡും നൽകി. സ്കോർ 2-1. ആദ്യ പകുതി അവസാനിക്കും മുമ്പ് സമനില തിരിച്ചു പിടിക്കാൻ സ്പർസിനായി. എമേഴ്സൺ റോയൽ ആണ് സമനില നൽകിയത്.

രണ്ടാം പകുതിയിൽ സ്പർസ് ആക്രമിച്ചു കളിച്ചു എങ്കിലും വിജയ ഗോൾ കണ്ടെത്താൻ സ്പർസിനായില്ല.

ലൂകസ് മൗറയുടെ കരാർ നീട്ടില്ല എന്ന് കോണ്ടെ

ബ്രസീലിയൻ അറ്റാകിംഗ് ലൂക്കാസ് മൗറയുടെ കരാർ നീട്ടേണ്ടതില്ലെന്ന് ടോട്ടൻഹാം തീരുമാനിച്ചു എന്ന് പരിശീലകൻ കോണ്ടെ. ഇത് തന്റെ തീരുമാനം അല്ല എന്നും ക്ലബിന്റെ ഭാഗത്ത് നിന്നുള്ള തീരുമാനം ആണെന്നും അദ്ദേഹം പറഞ്ഞു. ഈ സീസൺ മൗറക്ക് ഏറെ പ്രയാസമുള്ള സീസൺ ആയിരുന്നു എന്നും കോണ്ടെ പറഞ്ഞു.

പരിക്ക് കാരണം അധികം മത്സരങ്ങളിൽ മൗറ ഇത്തവണ ഇറങ്ങിയില്ല. കുലുസവേസ്കിയും റിച്ചാർലിസണും എല്ലാം ഉള്ളത് കൊണ്ട് തന്നെ മൗറയുടെ ടീമിലെ സ്ഥാനം ഏറെ പിറകിൽ ആവുകയും ചെയ്തിരുന്നു. 2018-ൽ പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് ആയിരുന്നു മൗറ സ്പർസിൽ എത്തിയത്. താരത്തെ ജനുവരിയിൽ തന്നെ സ്വന്തമാക്കാൻ ചില ക്ലബുകൾ ശ്രമിച്ചിരുന്നു എങ്കിലും അത് ഫലം കാണാൻ സാധ്യതയില്ല. ഇപ്പോൾ ഫ്രീ ഏജന്റായി കഴിഞ്ഞ മൗറക്ക് മറ്റു ക്ലബുകളുമായി ചർച്ചകൾ നടത്താം.

പെനാൽട്ടി പാഴാക്കിയും ഇരട്ടഗോളുകൾ അടിച്ചും ഹാരി കെയിൻ, ടോട്ടൻഹാമിനെ വിറപ്പിച്ചു ഫോറസ്റ്റ് കീഴടങ്ങി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ മികച്ച ഫോം തുടർന്ന് ടോട്ടൻഹാം ഹോട്‌സ്പർ. ലീഗിൽ നാലാം മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ സിറ്റി ഗ്രൗണ്ടിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച ടോട്ടൻഹാം ലീഗിൽ മൂന്നാം ജയം ആണ് കുറിച്ചത്. സ്വന്തം മൈതാനത്ത് ടോട്ടൻഹാമിനെ വിറപ്പിക്കുന്ന പ്രകടനം ആണ് ഫോറസ്റ്റ് പുറത്ത് എടുത്തത്. കൂടുതൽ സമയം പന്ത് കൈവശം വച്ചെങ്കിലും അവസരങ്ങൾ ലക്ഷ്യം കാണാൻ ആവാത്തത് അവർക്ക് വിനയായി. മത്സരത്തിൽ അഞ്ചാം മിനിറ്റിൽ തന്നെ ടോട്ടൻഹാം മുന്നിലെത്തി.

പ്രത്യാക്രമണത്തിൽ കുലുവെയെസ്കിയുടെ പാസിൽ നിന്നു ഹാരി കെയിൻ ഫോറസ്റ്റ് വല കുലുക്കി. ലീഗ് ഫുട്‌ബോളിൽ കെയിൻ നേടുന്ന 200 മത്തെ ഗോൾ ആയിരുന്നു ഇത്. തുടർന്ന് മത്സരത്തിന്റെ ആധിപത്യം ഏറ്റെടുത്ത ഫോറസ്റ്റ് നിരന്തരം ആക്രമണം അഴിച്ചു വിട്ടു. ഇടക്ക് പ്രത്യാക്രമണത്തിൽ ടോട്ടൻഹാമും ഡീൻ ഹെന്റേഴ്‌സണെ പരീക്ഷിച്ചു. രണ്ടാം പകുതി തുടങ്ങിയ ഉടൻ ടോട്ടൻഹാമിനു അനുകൂലമായി പെനാൽട്ടി ലഭിച്ചു. പെരിസിചിന്റെ ക്രോസ് സ്റ്റീവ് കുക്കിന്റെ കയ്യിൽ തട്ടിയതിനു ആണ് പെനാൽട്ടി നൽകിയത്. എന്നാൽ കെയിനിന്റെ പെനാൽട്ടി ഡീൻ ഹെന്റേഴ്‌സൺ രക്ഷിച്ചു. സ്വന്തം മൈതാനത്ത് തുടർച്ചയായ രണ്ടാം മത്സരത്തിൽ ആണ് ഡീൻ ഹെന്റേഴ്‌സൺ പെനാൽട്ടി രക്ഷിക്കുന്നത്.

തുടർന്ന് ഫോറസ്റ്റ് മുന്നേറ്റങ്ങൾ കണ്ടെങ്കിലും ടോട്ടൻഹാം അപകടകരമായ അവസരങ്ങൾ സൃഷ്ടിച്ചു. സോണിന്റെ ഗോൾ എന്നുറപ്പിച്ച ഷോട്ട് അടക്കം നിരവധി രക്ഷപ്പെടുത്തലുകൾ നടത്തിയ ഡീൻ ഹെന്റേഴ്‌സൺ ഫോറസ്റ്റിനെ മത്സരത്തിൽ നിലനിർത്തി. ഫോറസ്റ്റിന് പക്ഷെ ലോറിസിനെ വലുതായി പരീക്ഷിക്കാനും ആയില്ല. 81 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ റിച്ചാർലിസന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ തന്റെ രണ്ടാം ഗോൾ കണ്ടത്തിയ കെയിൻ ടോട്ടൻഹാം ജയം ഉറപ്പിച്ചു. ഈ ഗോളോടെ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന മൂന്നാമത്തെ താരമായും കെയിൻ മാറി. നിലവിൽ വെയിൻ റൂണി, അലൻ ഷിയറർ എന്നിവർ മാത്രമാണ് ഗോൾ വേട്ടയിൽ കെയിന് മുന്നിലുള്ളവർ. ജയത്തോടെ ടോട്ടൻഹാം ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പിറകിൽ മൂന്നാമത് എത്തി.

പ്രീമിയർ ലീഗിൽ ഒരു ക്ലബിന് ആയി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ഹാരി കെയിൻ, അഗ്യൂറോയെ മറികടന്നു | Report

വീണ്ടും പുതിയ ഗോൾ റെക്കോർഡ് കുറിച്ചു ഹാരി കെയിൻ, ഗോൾ വേട്ടയിൽ അഗ്യൂറോക്ക് മുകളിൽ

പ്രീമിയർ ലീഗ് ഗോൾ വേട്ടയിൽ വീണ്ടും റെക്കോർഡുകൾ കുറിച്ചു ടോട്ടൻഹാം ഹോട്‌സ്പറിന്റെ ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയിൻ. ഇന്ന് വോൾവ്സിന് എതിരെ ടീമിനായി കെയിൻ നേടിയ വിജയഗോൾ പ്രീമിയർ ലീഗിൽ താരത്തിന്റെ 185 മത്തെ ഗോൾ ആയിരുന്നു. ഇതോടെ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന നാലാമത്തെ താരമായി ഹാരി കെയിൻ മാറി.

അതോടൊപ്പം ഒരു ക്ലബിന് ആയി പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായും കെയിൻ മാറി. മാഞ്ചസ്റ്റർ സിറ്റിക്ക് ആയി 184 ഗോളുകൾ നേടിയ അർജന്റീനൻ താരം സെർജിയോ അഗ്യൂറോയുടെ റെക്കോർഡ് ആണ് കെയിൻ മറികടന്നത്. ഗോൾ വേട്ടയിൽ നാലാമത് എത്തിയെങ്കിലും ഒരു കിരീട നേട്ടത്തിലും കെയിൻ കരിയറിൽ പങ്കാളി ആയില്ല എന്നതും ശ്രദ്ധേയമാണ്. നിലവിൽ 187 ഗോളുകൾ ഉള്ള ആന്റി കോൾ, 208 ഗോളുകൾ ഉള്ള വെയിൻ റൂണി, 260 ഗോളുകൾ ഉള്ള അലൻ ഷിയറർ എന്നിവർ മാത്രം ആണ് കെയിനിന് മുന്നിലുള്ളവർ.

Story Highlight : Harry Kane pass Aguero and becomes all time leading goal scorer for a single club in Premier League.

ലോകോത്തര ഗോളുമായി സീയെച്ച്, ചെൽസിയോട് വീണ്ടും തോറ്റ് സ്പർസ്‌

2022ൽ തുടർച്ചയായ മൂന്നാം തവണയും ചെൽസിയോട് പരാജയമറിഞ്ഞ് സ്പർസ്‌. പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ 2 ഗോളുകൾക്കാണ് ചെൽസി ജയം സ്വന്തമാക്കിയത്. ഈ മാസം നടന്ന ലീഗ് കപ്പ് സെമി ഫൈനലിന്റെ രണ്ട് പാദങ്ങളിലും ചെൽസി ജയം സ്വന്തമാക്കിയിരുന്നു. ആദ്യ പകുതിയിൽ ചെൽസിയാണ് മത്സരത്തിൽ മുന്നിട്ട് നിന്നതെങ്കിലും ഗോൾ നേടാൻ അവർക്കായില്ല. ഗോൾ രഹിതമായ ആദ്യ പകുതിയിൽ ഹാരി കെയ്ൻ ചെൽസി ഗോൾ വല കുലുക്കിയെങ്കിലും റഫറി ചെൽസിക്ക് അനുകൂലമായി ഫൗൾ വിളിച്ചത് ചെൽസിക്ക് തുണയായി.

തുടർന്ന് രണ്ടാം പകുതിയിൽ ഹക്കിം സീയെച്ചിന്റെ ലോകോത്തര ഗോളിലാണ് ചെൽസി മുൻപിലെത്തിയത്. ഹഡ്സൺ ഒഡോയുടെ പാസ് സ്വീകരിച്ച സീയെച്ച് പെനാൽറ്റി ബോക്‌സിന് പുറത്തുനിന്നു തൊടുത്ത ഷോട്ട് സ്പർസ്‌ വലയിൽ പതിക്കുന്നത് നോക്കി നിൽക്കാൻ മാത്രമാണ് ഗോൾ കീപ്പർ ലോറിസിന് കഴിഞ്ഞത്. അധികം കഴിയുന്നതിന് മുൻപ് തന്നെ മേസൺ മൗണ്ടിന്റെ ഫ്രീ കിക്കിൽ നിന്ന് തിയാഗോ സിൽവയിലൂടെ ചെൽസി ലീഡ് ഇരട്ടിയാക്കി. തുടർന്ന് മത്സരം നിയന്ത്രിച്ച ചെൽസി വിലപ്പെട്ട ജയം സ്വന്തമാക്കുകയായിരുന്നു.

സ്പർസിനോട് ‘നോ’ പറഞ്ഞ് ‘വാർ’, ചെൽസി കാരബാവോ കപ്പ് ഫൈനലിൽ

കാരബാവോ കപ്പ് സെമി ഫൈനൽ രണ്ടാം പാദത്തിലും ജയിച്ച് ചെൽസി ഫൈനൽ ഉറപ്പിച്ചു. ഇന്ന് ടോട്ടൻഹാമിന്റെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം സ്വന്തമാക്കിയാണ് ചെൽസി കാരബാവോ കപ്പ് ഫൈനൽ ഉറപ്പിച്ചത്. ഫൈനലിൽ ലിവർപൂൾ – ആഴ്‌സണൽ മത്സരത്തിലെ വിജയികളാണ് ചെൽസിയുടെ എതിരാളികൾ. നേരത്തെ ചെൽസിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ചെൽസി സ്പർസിനെ തോൽപ്പിച്ചിരുന്നു. രണ്ട് പാദങ്ങളിലുമായി 3-0ന്റെ ജയമാണ് ചെൽസി സ്വന്തമാക്കിയത്.

ചെൽസിയുടെ ആധിപത്യം കണ്ട ആദ്യ പകുതിയിൽ മേസൺ മൗണ്ടിന്റെ കോർണറിൽ നിന്ന് അന്റോണിയോ റുഡിഗറാണ് ചെൽസിയുടെ ഗോൾ നേടിയത്. തുടർന്ന് സ്പർസിന് അനുകൂലമായി ലഭിച്ച മൂന്ന് ഗോളവസരങ്ങൾ വാർ ഇടപെട്ട് തടഞ്ഞതും അവർക്ക് തിരിച്ചടിയായി. രണ്ട് തവണ പെനാൽറ്റിയും ഒരു തവണ ഗോളുമാണ് സ്പർസിന് വാർ നിഷേധിച്ചത്.

കാരബാവോ കപ്പ്; ആദ്യ പാദത്തിൽ സ്പർസിനെതിരെ ഉജ്ജ്വല ജയവുമായി ചെൽസി

കാരബാവോ കപ്പിന്റെ ആദ്യ പാദത്തിൽ സ്പർസിനെതിരെ ഏകപക്ഷീയ ജയം സ്വന്തമാക്കി ചെൽസി. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ചെൽസി ജയം സ്വന്തമാക്കിയത്. മുൻ ചെൽസി പരിശീലകനായിരുന്ന അന്റോണിയോ കൊണ്ടെയുടെ ചെൽസിയിലേക്കുള്ള തിരിച്ചുവരവ് കണ്ട മത്സരം കൂടിയായിരുന്നു ഇത്. ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ ചെൽസി രണ്ട് ഗോളുകൾക്ക് മുൻപിലായിരുന്നു.

മത്സരത്തിന്റെ ഹാവേർട്സിന്റെ ഗോളിലാണ് ചെൽസി മുൻപിലെത്തിയത്. അലോൺസോയുടെ പാസിൽ നിന്നാണ് ഹാവേർട്സ് ഗോൾ നേടിയത്. തുടർന്ന് അധികം താമസിയാതെ ബെൻ ഡേവിസിന്റെ സെൽഫ് ഗോളിൽ ചെൽസി ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. ടൻഗൻഗയുടെ ഹെഡർ ബെൻ ഡേവിസിന്റെ ദേഹത്ത് തട്ടി സ്വന്തം വലയിൽ തന്നെ പതിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ മാറ്റവുമായി ഇറങ്ങിയ സ്പർസ്‌ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ചെൽസിക്ക് മേൽ കടുത്ത വെല്ലുവിളി സൃഷ്ട്ടിക്കാൻ അവർക്കായില്ല. രണ്ടാം പകുതിയിൽ ചെൽസിക്ക് ലഭിച്ച തുറന്ന അവസരങ്ങൾ ഗോളാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞതുമില്ല.

ലീഗ് കപ്പ് സെമി ഫൈനൽ; ലിവർപൂളിന് ആഴ്‌സണൽ എതിരാളികൾ, ചെൽസിയുടെ എതിരാളികൾ ടോട്ടൻഹാം

ലീഗ് കപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ അവസാനിച്ചതോടെ സെമി ഫൈനൽ മത്സരങ്ങളുടെ ചിത്രങ്ങൾ വ്യക്തമായി. ലെസ്റ്റർ സിറ്റിയെ വമ്പൻ തിരിച്ചുവരവിൽ തോൽപിച്ച് സെമി ഫൈനൽ ഉറപ്പിച്ച ലിവർപൂളിന്റെ എതിരാളികൾ ആഴ്‌സണൽ ആണ്. ആവേശകരമായ മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ലെസ്റ്റർ സിറ്റിയെ തോൽപിച്ചാണ് ലിവർപൂൾ സെമി ഉറപ്പിച്ചത്. അതെ സമയം സണ്ടർലാൻഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ആഴ്‌സണൽ സെമി ഫൈനൽ യോഗ്യത നേടിയത്.

അതെ സമയംരണ്ടാം സെമി ഫൈനലിൽ ലണ്ടൻ ഡാർബിയിൽ ചെൽസി ടോട്ടൻഹാമിനെ നേരിടും. ക്വാർട്ടർ ഫൈനലിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ബ്രെന്റഫോർഡിനെ പരാജയപ്പെടുത്തിയത് ചെൽസി സെമി ഉറപ്പിച്ചത്. വെസ്റ്റ്ഹാമിനെ തോൽപ്പിച്ചാണ് ടോട്ടൻഹാം സെമി ഫൈനൽ ഉറപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ടോട്ടൻഹാമിന്റെ ജയം. മുൻ ചെൽസി പരിശീലകനായിരുന്ന അന്റോണിയോ കൊണ്ടെ ചെൽസിയെ നേരിടാൻ വരുന്നു എന്ന പ്രേത്യേകതയും ഈ മത്സരത്തിനുണ്ട്.

ജനുവരി 3, 10 തിയ്യതികളിൽ രണ്ട് പാദങ്ങളിൽ ആയാണ് സെമി ഫൈനൽ മത്സരങ്ങൾ നടക്കുക. ഫെബ്രുവരി 27ന് വെംബ്ലിയിൽ വെച്ചാണ് ഫൈനൽ പോരാട്ടം.

Exit mobile version