ഇന്തോനേഷ്യയോട് പൊരുതി തോറ്റ് ഇന്ത്യ

ശക്തരായ ഇന്തോനേഷ്യയോട് പൊരുതി തോറ്റ് ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചെത്തിയ ഇന്ത്യയെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഇന്തോനേഷ്യ മറികടന്നത്. 3-2 എന്ന സ്കോറിനായിരുന്നു ഇന്തോനേഷ്യയുടെ ജയം. അവസാന മത്സരത്തില്‍ മാത്രമാണ് മത്സരത്തിന്റെ വിധി നിര്‍ണ്ണയിക്കപ്പെട്ടത്.

ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം ശ്രീകാന്ത് കിഡംബി നേരിട്ടുള്ള ഗെയിമില്‍ തോല്‍വി ഏറ്റുവാങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 21-17, 217-17നു ജോനാഥന്‍ ക്രിസ്റ്റിയാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരത്തെ മറികടന്നത്. പുരുഷ ഡബിള്‍സില്‍ 18-21, 21-18, 24-22 എന്ന സ്കോറിനു ജയം സ്വന്തമാക്കി സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം ഇന്ത്യയെ ഒപ്പമെത്തിച്ചു. തൊട്ടടുത്ത സിംഗിള്‍സ് മത്സരത്തില്‍ സായി പ്രണീത് 21–18, 21-19നു ആന്തണി ഗിന്‍ടിംഗിനെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുത്തു.

എന്നാല്‍ രണ്ടാമത്തെ ഡബിള്‍സില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. അര്‍ജ്ജുന്‍-രാമചന്ദ്രന്‍ ശ്ലോക് സഖ്യത്തെ 21-14, 16-21, 12-21 എന്ന സ്കോറിനു ഇന്തോനേഷ്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തി. ആദ്യ ഗെയിം നേടിയ ശേഷമാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരം കൈവിട്ടത്. അവസാന മത്സരത്തില്‍ സുമീത് റെഡ്ഢിയും പരാജയം ഏറ്റുവാങ്ങിയതോടെ ഇന്ത്യ 2-3നു മത്സരം അടിയറവു പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജപ്പാനോട് തോല്‍വി പിണഞ്ഞിട്ടും ഇന്ത്യ ക്വാര്‍ട്ടറില്‍

ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്പില്‍ വനിത വിഭാഗത്തില്‍ ഇന്ത്യന്‍ ടീമിനു തോല്‍വി. ജപ്പാനോട് 4-1 എന്ന സ്കോറിനാണ് ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെട്ടത്. ആദ്യ മത്സരത്തില്‍ സിംഗിള്‍സില്‍ നേരിട്ടുള്ള ഗെയിമുകളില്‍ പിവി സിന്ധു 21-19, 21-15 എന്ന സ്കോറിനു അകാനെ യമാഗൂച്ചിയെ പരാജയപ്പെടുത്തി മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്.

എന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ എല്ലാം ഇന്ത്യന്‍ ടീം പരാജയപ്പെടുകയായിരുന്നു. തോല്‍വിയേറ്റു വാങ്ങിയെങ്കിലും ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫിലിപ്പൈന്‍സിനു പിന്നാലെ മാലിദ്വീപിനെയും തകര്‍ത്ത് ഇന്ത്യന്‍ പുരുഷന്മാര്‍

ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടി ഇന്ത്യന്‍ പുരുഷ ടീം. ഇന്നലെ ഫിലിപ്പൈന്‍സിനെ 5-0 നു പരാജയപ്പെടുത്തിയ ഇന്ത്യ ഇന്ന് മാലിദ്വീപിനെയാണ് അതേ മാര്‍ജിനില്‍ തകര്‍ത്തത്. ശ്രീകാന്ത് കിഡംബി, സായി പ്രണീത്, സമീര്‍ വര്‍മ്മ എന്നിവര്‍ സിംഗിള്‍സിലും സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി, അര്‍ജ്ജുന്‍-രാമചന്ദ്രന്‍ ശ്ലോക് സഖ്യം ഡബിള്‍സിലുമാണ് ജയം സ്വന്തമാക്കിയത്.

ഇന്നലെ ഫിലിപ്പൈന്‍സിനെതിരെയുള്ള 5-0 വിജയത്തില്‍ ഡബിള്‍സില്‍ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യത്തിനു പകരം മനു അത്രി-സുമീത് റെഡ്ഢി സഖ്യമാണ് കളിച്ചത്. രണ്ട് മത്സരങ്ങളിലായി ഒരു ഗെയിം പോലും നഷ്ടപ്പെടുത്താതെയാണ് ഇന്ത്യ വിജയികളായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മലപ്പുറത്തെ ഫുട്ബോൾ പാടങ്ങളിൽ കേരളാ ഫയർ സർവ്വീസിൻെറ സ്വർണ്ണക്കൊയ്ത്ത്

കൊയ്ത്ത് കഴിഞ്ഞ നെൽപ്പാടങ്ങളിൽ അടുത്ത മഴക്കാലമെത്തും മുമ്പ് നനച്ചുണ്ടാക്കുന്ന കൃഷികൾ കണ്ടിട്ടില്ലേ?

ചേനയും ചേമ്പും കപ്പയും കാച്ചിലും കൂർക്കയും ചേമ്പുമൊക്കെ , പിന്നെ ചില പച്ചക്കറികളും! അധ്വാനത്തിൻെറ ഫലം കിട്ടുന്നു എന്ന്മാത്രമല്ല ചിലപ്പോൾ ചെലവും വരവുമൊക്കെ ഒന്ന് കൂട്ടി വരുമ്പോൾ രണ്ട് ചക്രം കീശയിൽ ബാക്കിയുണ്ടാകുക ഈ’ടൈംപാസ് ‘ കൃഷിയിൽ നിന്നാണ് . എന്നാലോ നമ്മുടെ ചിന്ത നെൽകൃഷിയെ കുറിച്ച് മാത്രവും! ഒരുക്കം മുഴുവൻ ഈ ‘ഒരുപൂ’ കൃഷിക്ക് വേണ്ടിയും.
പറഞ്ഞ് വരുന്നത് മലപ്പുറത്തെ ഫുട്ബോൾ വയലുകളെക്കുറിച്ചാണ്.

ഇർഫാനിൽ നിന്ന് ‘നടന്ന് ‘ തുടങ്ങിയ അത്ലറ്റിക്സും കൊള്ളിയാൻ പോലെ മിന്നിമറയുന്ന സ്കൂൾ മീറ്റിലെ ചില താരങ്ങളും അതും പലപ്പോഴും
ജില്ലക്ക് പുറത്തുള്ള സ്കൂളിൻെറ ലേബലിൽ പുതിയ തലമുറയുടെ പ്രതിനിധി ക്രിക്കറ്റ്താരം കെ.എം. ആസിഫുമൊക്കെ അപവാദങ്ങളായി പറയാമെങ്കിലും ഫുട്ബോളു വിട്ടൊരു കൃഷിയിറക്കാൻ മലപ്പുറത്തുകാർക്കെന്നും മടിയാണ്! പക്ഷേ നാഗ്പൂരിൽ ഞായറാഴ്ച സമാപിച്ച ദേശീയ ഫയർ സർവ്വീസ് മീറ്റിൽ കേരളം നേടിയ നാല് അത്ലറ്റിക് സ്വർണ്ണങ്ങളിൽ മൂന്ന് വ്യക്തിഗത സ്വർണ്ണങ്ങളും കഴുത്തിലണിഞ്ഞത് മലപ്പുറത്തുകാരായിരുന്നു എന്നത് മലപ്പുറത്തെ ഫുട്ബോൾ വയലുകളിൽ അത്ലറ്റിക് കൃഷിയിറക്കിയ കേരളാ ഫയർ സർവ്വീസിൻെറ പരീക്ഷണം വിജയിച്ചതിന് തെളിവ്!

സ്വർണ്ണം നേടിയ റിലേ ടീമിൽ രണ്ട് പേരും മേഡ് ഇൻ മലപ്പുറം! അത്ലറ്റിക്സിലെ ഒരു വെള്ളിമെഡലും മലപ്പുറത്തിൻെറ ക്രെഡിറ്റിലുണ്ട്. ദോഷം പറയരുതല്ലോ ഫുട്ബോൾ കിരീടം നേടിയ ടീമിൽമൂന്ന് പേർ മലപ്പുറംജില്ലക്കാരു തന്നെ. അരീക്കോട്കുനിയിൽ സ്വദേശി ടീം ക്യാപ്റ്റൻ എം. അബ്ദുൾ ഗഫൂറും വണ്ടൂർ സ്വദേശി എം.നിസാമുദ്ധീനും കാരക്കുന്നുകാരൻ മുഹമ്മദ് ഷമീമും .

കേരളാ ഫുട്ബോളിൻെറ അക്ഷയഖനിയായ മലപ്പുറം ജില്ലയിൽ നിന്ന് മറ്റ് കായിക മേഖലയിൽ നിന്ന് താരങ്ങളുയർന്ന് വരാത്തത് പരിശീലകരുടെ ശ്രദ്ധകായിക താരങ്ങളിൽ പതിയാത്തതും ശാരീരിക ഘടനക്ക് ചേർന്ന ഇനങ്ങൾ ശാസ്ത്രീയമായി തെരഞ്ഞെടുക്കുന്നതിൽ വരുന്ന കാലതാമസവുമാണെന്നതിന് അടിവരയിടുന്നതായിരുന്നു ദേശീയ ഫയർ സർവ്വീസ് മീറ്റിൽ ഇരട്ട സ്വർണ്ണം നേടിയ മലപ്പുറം കാവുങ്ങൽ സ്വദേശി എം ഹബീബിൻെറ പ്രകടനം. സ്കൂൾ കോളേജ് പഠനകാലത്ത് ശ്രദ്ധിക്കപ്പെടാതെ പോയ ഹബീബ് നാല് വർഷം മുമ്പ് എറണാംകുളത്ത് നടന്ന സംസ്ഥാന മീറ്റിൽ തിളങ്ങിയതോടെ ഹബീബിന് പരിശീലനത്തിന് അവസരമൊരുക്കി ഡിപാർട്ട്മെന്റ് ഡ്യൂട്ടിക്രമീകരണം നൽകിയിരുന്നു. മീറ്റിലെ ആദ്യ ഇനമായ 5000 മീറ്ററിലും തുടർന്ന് നടന്ന 1500 മീറ്ററിലും സ്വർണ്ണം നേടിയാണ് ഹബീബ് തൻെറ നന്ദി പ്രകടിപ്പിച്ചത് .

നേരത്തേ കായിക മേഖലയുമായി ബന്ധമുള്ള പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് അലി ലോംഗ്ജംപിൽ സ്വർണ്ണവും ഹൈജംപിൽ വെള്ളിയും നേടി. 4x 100 മീറ്റർ റിലേ സ്വർണ്ണം നേടിയ ടീം അംഗം മഞ്ചേരി കാരക്കുന്ന് സ്വദേശി മുഹമ്മദ് ഷമീം ഫുട്ബോൾ സ്വർണ്ണം നേടിയ ടീമിലും അംഗമാണ് .റിലേ ടീമിലെ മറ്റൊ രംഗം നിലമ്പൂർ ഉപ്പട സ്വദേശി വി.യു.റുമേഷും പാലക്കാട് ഡിവിഷൻ ഫുട്ബോൾ ടിം അംഗം. പക്ഷേ റുമേഷിൻെറ വേഗത ഫയർ സർവ്വീസുകാർ ഉപയോഗപ്പെടുത്തിയത് റിലേയിലും ലോംഗ്ജംപിലും.

എന്തായാലും ഫുട്ബോളിൽ മാത്രമല്ല ഇതര കായിക ഇനങ്ങളിലും ഒന്ന് മനസ്സ് വെച്ചാൽ മലപ്പുറം പെരുമ പുലരും എന്നാണ് ഫയർ സർവ്വീസുകാരുടെ ഈ പുതിയ കൃഷി പരീക്ഷണം തെളിയിക്കുന്നത്!

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫാൻസോൺ: പെലെ ഗുഡ്, മറഡോണ ബെറ്റർ, ജോർജ് ബെസ്റ്റ്

ലണ്ടനിലെ ക്രോംവെൽ ഹോസ്പിറ്റലിലെ ഡോക്റ്റർമാരുടെ 1.5 മാസത്തെ ശ്രമങ്ങളും നിഷ്ഫലമാക്കി കൊണ്ട് 2005 നവംബർ 25 ന് ആ മനുഷ്യഹൃദയം നിലച്ചു. അതിനു കൃത്യം 5 ദിവസങ്ങൾക്ക് മുൻപ് തോൽവി ഉറപ്പാക്കിയ ആ കളിയിൽ മരണത്തെ മുഖാമുഖം കണ്ടു കിടക്കുമ്പോൾ അയാൾ ലോകത്തോട് ഇങ്ങനെ പറഞ്ഞു “Don’t die like me” വളരെ വൈകിയാണെങ്കിലും അയാൾ ആ സത്യം മനസ്സിലാക്കിയിരുന്നു. അമിത മദ്യപാനവും വഴിവിട്ട ജീവിതവും കാരണം തന്റെ ജീവിതവും കരിയറും നശിപ്പിച്ച ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബാൾ പ്രതിഭകളിൽ ഒരാളായ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രിയ 7 ആം നമ്പർ താരം ജോർജ് ബെസ്റ്റ് ജീവിതത്തിൽ നിന്നും ബൂട്ടഴിക്കുമ്പോൾ മാഞ്ചസ്റ്റർ നഗരം തേങ്ങി, കാരണം അവർ അയാളെ അത്രത്തോളം സ്നേഹിച്ചിരുന്നു, പെലെയോ മറഡോണയോ ആയിരുന്നില്ല അവർക്ക് ബെസ്റ്റ് “ബെസ്റ്റ്” തന്നെയായിരുന്നു ബെസ്റ്റ്

“the Busby Babes” എന്നറിയപ്പെട്ടിരുന്ന സർ മാറ്റ് ബസ്‌ബി എന്ന തന്ത്രക്ജനായ മാനേജരുടെ കീഴിൽ ലോകം വെട്ടിപ്പിടിക്കാനുള്ള യാത്രയിൽ 1958 മ്യൂനിചിൽ വിമാനാപകടത്തിൽ തകർണ്ണിടിഞ്ഞത് മാഞ്ചസ്റ്ററിന്റെ സ്വപ്നങ്ങളായിരുന്നു.പാതിവഴിയിൽ തകർന്നുപോയ സ്വപ്നങ്ങൾ. ലോക ഫുട്ബാളിനെ ഞെട്ടിച്ച ആ ദുരന്തത്തിൽ നിന്നും ചുവന്ന ചെകുത്താന്മാരെ മാറ്റ് ബസ്‌ബി മെല്ലെ മെല്ലെ പിടിച്ചുയർത്തികൊണ്ടുവരുന്ന സമയത്താണ് 1961 ൽ ബെസ്ററ് യുണൈറ്റഡിന്റെ യൂത്ത്‌ ടീമിലെത്താൻ കാരണമായ യുണൈറ്റഡ് സ്‌കൗട്ട് ബോബ് ബിഷപ്പിന്റെ “I think I’ve found you a genius.” എന്ന ടെലഗ്രാം മാനേജർ ബസ്ബിക്കെതുന്നത് രണ്ടു വർഷങ്ങക്ക് ശേഷം ചുവന്ന ചെകുത്താന്മാരുടെ തന്റെ 17 ആം വയസിൽ സീനിയർ ടീമിൽ അരങ്ങേറിയ ഈ നോർത്തേൺ അയർലണ്ടുകാരൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാഞ്ചസ്റ്ററുകാരുടെ പ്രിയതാരമായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിങ്ങുകളിൽ വേഗതയും ചുടുലതയും കോർത്തിണക്കി എതിരാളികളെ തുടർച്ചയായി ട്രിബിൾ ചെയ്തു വെട്ടിളൊഴിഞ്ഞു കുതിച്ചിരുന്ന ആ സുന്ദരനായ നീളൻ മുടിക്കാരൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫാൻസിന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു.

1964 മുതൽ 67 വരെ 3 വർഷത്തിനിടെ 2 തവണ യുണൈറ്റഡിനെ ഇംഗ്ളീഷ് ലീഗ് ചാമ്പ്യന്മാരാക്കിയ
ബെസ്റ്റ്1968 ൽ ചരിത്രത്തിലാദ്യമായി ആദ്യമായി ചുവന്ന ചെകുത്താന്മാരെ യൂറോപ്യൻ കപ്പ് (ഇന്നത്തെ ചാമ്പ്യൻസ് ലീഗ് )ചാമ്പ്യന്മാരാക്കുമ്പോൾ ബെസ്റ്റിനു പ്രായം വെറും 22. സെമിയിൽ അക്കാലത്തു യൂറോപ്പ്യൻ ഫുട്ബാൾ അടക്കിവാണിന്നിരുന്ന റയൽ മാഡ്രിഡിനെ ഓൾഡ് ട്രാഫോഡിൽ ആദ്യപാദത്തിൽ ബെസ്റ്റിന്റെ ഏകഗോളിന് വീഴ്ത്തിയ യുനൈറ്റഡ് രണ്ടാം പാദത്തിൽ സാന്റിയാഗോ ബെർണാബുവിൽ ആദ്യ പകുതിയിൽ 3 -1 ന് പിന്നിട്ട് നിന്നിട്ടും രണ്ടാം പകുതിയിൽ രണ്ടുഗോളുകളടിച്ചുകൊണ്ട് ശക്തമായി തിരിച്ചുവന്നപ്പോൾ 3 ആം ഗോളിന് വഴിയൊരുക്കിയതും ബെസ്റ്റായിരുന്നു അഗ്രഗേറ്റ്‌ സ്‌കോർ 4 -3 ന് റയലിനെ പിന്തള്ളി ചുവന്ന ചെകുത്താന്മാർ വെംബ്ലിയിലേക്ക് പറക്കുമ്പോൾ നിർണായകമായത് ആദ്യപാദത്തിലെ ബെസ്റ്റിന്റെ ഗോളായിരുന്നു. ഫൈനലിൽ ഇതിഹാസ താരം യുസേബിയോയുടെ നേത്രത്തിൽ അക്കാലത്തു യൂറോപ്യൻ ഫുട്ബാളിലെ കരുത്തരായ ബെനഫികയായിരുന്നു. വെംബ്ലിയിൽ തങ്ങളുടെ ചുവന്ന ജേർസിക്ക് പകരം നീല ജേഴ്സിയിൽ ഏതാണ്ട് 1 ലക്ഷത്തിനടുത്തു വരുന്ന കാണികൾക്ക് മുന്നിൽ ചുവന്ന ചെകുത്താന്മാർക്ക് വിജയത്തിൽകുറഞ്ഞ ഒന്നും തന്നെ പോരായിരുന്നു കാരണം മറ്റൊന്നുമല്ല മൂണിച്ചിൽ തകർന്നടിഞ്ഞ തങ്ങളുടെ സ്വപ്നങ്ങൾക്ക് കൃത്യം 10 വർഷങ്ങൾക്കിപ്പുറം ആയിരുന്നു ആ ഫൈനൽ. യുണൈറ്റഡിനായി തന്റെ ജീവിതം മാറ്റിവെച്ച ബസ്ബിയെന്ന ആ മാനേജരും ഇത്രയും കാലം കാത്തിരുന്നതും ആ ഒരു നിമിഷത്തിനുവേണ്ടിയായിരുന്നു. മത്സരം തുടങ്ങി ആദ്യമുതലെ സ്വന്തം കാണികൾക്കുമുന്നിൽ തകർത്തുകളിക്കുന്ന മാഞ്ചസ്റ്റർ കിട്ടുന്ന അവസരങ്ങളിൽ കൗണ്ടർ അറ്റാക്കുമായി ബെനഫിക്കയും, യുണൈറ്റഡിന്റെ വലതുവിങ്ങിലൂടെ ബെനഫിക്കൻ പ്രധിരോധനിരയെ തന്റെ ഡ്രിബ്ലിങ് മികവുകൊണ്ടും വേഗം കൊണ്ടും തുടർച്ചയായി കബലിക്കുന്ന ബെസ്റ്റിനെ ബെനഫിക്കൻതാരങ്ങൾ കടുത്ത ഫൗളിലൂടെയായിരുന്നു നേരിട്ടത് അയാളുടെ പല മുന്നേറ്റങ്ങളും അവർ കായികമായിത്തന്നെ തടഞ്ഞു, ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം ബോബി ചാൾട്ടന്റെ മുന്നിലെത്തിയ യുണൈറ്റഡിനെ കളി തീരാൻ 10 മാത്രമുള്ളപ്പോൾ ഗ്രാസയുടെ ഗോളിൽ ബെനഫിക്ക സമനില പിടിച്ചു. അപ്പോഴും ബെസ്റ്റ് തന്റെ ത്വതസിദ്ധമായ ശൈലിയിൽ ഇരുവിങ്ങുകളിൽകൂടിയും ബെനഫിക്കൻ പ്രധിരോധനിരയെ പരീക്ഷിച്ചുകൊണ്ടിരുന്നു പലപ്പോഴും ഗോൾകീപ്പർ ഹെൻഡ്രിക്ക്ന്റെ സേവുകളിലായിരുന്നു അതവസാനിച്ചിരുന്നത്.

നിശ്ചിത സമയത്തിന് ശേഷം അധികസമയത്തേക്ക് കടന്ന മത്സരത്തിൽ വെറും 2 മിനിട്ടുകൾക്കുള്ളിൽ ഒരു കൗണ്ടർ അറ്റാക്കിൽ മൈതാന മധ്യത്തിൽ നിന്നും ഉയർന്ന വന്ന പന്തിനെ കാലിൽ കുരുക്കിയ ബെസ്റ്റ് ആദ്യം തന്നെ തടയാൻ വന്ന ഡിഫൻഡറെ വേഗവും ടെക്നിക്കും കൊണ്ട് മറികടന്നു പെനാൽറ്റി ബോക്സിലേക്ക് കുതിച്ചു കയറുമ്പോൾ യുണൈറ്റഡിന്റെയും കപ്പിനുമിടയിൽ അതുവരെ വിലങ്ങുതടിയായി നിന്നിരുന്ന ബെനഫിക്കൻ ഗോൾകീപ്പർ മാത്രം അവിടെയും അയാൾ ഒരു ഷോട്ടിന് മുതിരാതെ മുന്നോട്ട് കയറിവന്ന കീപ്പറെയും കബളിപിച്ചു ഒഴിഞ്ഞ വലയിലേക്ക് പന്ത് പായിക്കുമ്പോൾ വെംബ്ലി പൊട്ടിത്തെറിച്ചു. അവർകാത്തിരുന്നത് ആ ഒരു നിമിഷത്തിനായിരുന്നു ഇരു കൈകളും ഉയർത്തികൊണ്ട് ആ 22 കാരൻ വെംബ്ലിയുടെ പുൽത്തകിടുകളൂടെ ഓടുമ്പോൾ ഗാലറി ഇളകിമറിയുകയായിരുന്നു തൊട്ടുപിന്നാലെ കിഡ്, രണ്ടാം ഗോളുമായി ചാൾട്ടണും ബെനഫിക്കയുടെ പെട്ടിയിലെ അവസാന ആണിയും അടിച്ചു. ചരിത്രത്തിലാദ്യമായി ചുവന്ന ചെകുത്താന്മാർ യൂറോപ്യൻ ഫുട്ബാളിന്റെ രാജകീയ നേട്ടത്തിൽ മുത്തമിടുമ്പോൾ ബെസ്റ്റിന്റെ മികച്ച പ്രകടനം തന്നെയായിരുന്നു അതിന് പിന്നിൽ. ബെസ്റ്റിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനകളിലൊന്നായിരുന്നു ആ ഫൈനൽ. ആ വർഷത്തെ ബാലൻഡിയോറും സ്വന്തമാക്കിയ ബെസ്റ്റ് പ്രശസ്തിയുടെ കൊടുമുടിയിലായിരുന്നു അന്ന് .

ബസ്ബിയുടെ വിടവാങ്ങലിനൊപ്പം പ്രശസ്തിയും വഴിവിട്ട ജീവിതവും ബെസ്റ്റിന്റെ കളിക്കളത്തിലെ പ്രകടനങ്ങളെ സാരമായിത്തന്നെ ബാധിച്ചു. മദ്യവും പെണ്ണും ചൂതാട്ടവും ഒപ്പം കളിക്കളത്തിലെ ചൂടൻ സ്വഭാവങ്ങളും അയാളെ പിന്നോട്ടടിച്ചു. 10 വർഷങ്ങൾ ചെകുത്താന്മാർക്ക് വേണ്ടി കളിച്ച ബെസ്റ്റ് തന്റെ 27 ആം വയസ്സിൽ യുണൈറ്റഡ് വിട്ടു. മോശം ഫോമും കളത്തിനു പുറത്തെ കളികളും അയാളെ യുണൈറ്റഡ് ടീമിന് പുറത്തേക്ക് നയിച്ചു യുണൈറ്റഡ് വിട്ട് 37 ആം വയസ്സിൽ വിരമിക്കുന്നത് വരെ 10 വർഷങ്ങൾ ക്ലബുകൾ മാറി കളിച്ചു അയാൾ പക്ഷെ എവിടെയും വിജയിക്കാനോ തന്റെ പഴയ ഫോമിലേക്കോ തിരിച്ചുവരാൻ കഴിയാതെ അയാൾ ഉഴറിനടന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 470 ഓളം മത്സരങ്ങളിൽനിന്നായി 180 ഓളം ഗോളുകൾ നേടിയ ബെസ്റ്റ് യുണൈറ്റഡിൽ ഉണ്ടാക്കിയ സ്വാധീനം നേടിയ ഗോളുകൾ കൊണ്ടളക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല അതിലും എത്രെയോ വലുതായിരുന്നു അത്.

ലോക ഫുട്ബാളിലെ തന്നെ ഏറ്റവും മികച്ച ട്രിയോ ആയിരുന്നു ‘holy trinity’ എന്ന പേരിലറിയപ്പെട്ട ബെസ്റ്റ്, ചാൾട്ടൻ, ലോ ട്രിയോ യുണൈറ്റഡിന്റെ അക്കാലത്തെ കുതിപ്പിന് പിന്നിൽ ഇവരുടെ കരുത്തായിരുന്നു, ഒപ്പം യുണൈറ്റഡിന്റെ ലെജൻഡറി നമ്പറായ 7 ആം നമ്പറിലെ ലജസിയുടെ തുടക്കവും ബെസ്റ്റിലൂടെയായിരുന്നു, ഒരുപക്ഷേ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച 7 ആം നമ്പർ താരമാരെന്നു ചോദിച്ചാലും ഭൂരിപക്ഷം ആളുകളുകളുടെയും ഉത്തരം ബെസ്റ്റ് എന്നാവും.

രാജ്യാന്ത ഫുട്ബാളിൽ ഒരു ശരാശരി ടീമായ നോർത്തേൺ അയർലൻഡിന് വേണ്ടി കളിച്ച ബെസ്റ്റിന് യുണൈറ്റഡിലുണ്ടാക്കിയ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞില്ല വെറും 39 കളികളിലാണ് ബെസ്റ്റ് അയാൾ അയർലണ്ടിന്റെ പച്ച ജേഴ്സിയണിഞ്ഞത്. 1976 ൽ നെതർലണ്ടിനെതിരായ മത്സരത്തിലാണ് ബെസ്റ്റിന്റെ ജീതത്തിലെ മറ്റൊരു പ്രശസ്ത സംഭവം നടന്നത്. അജാക്സിലും ബാഴ്സയിലും മിന്നിത്തിളങ്ങിയ ജോഹാൻ ക്രൈഫിന്റെ നേത്രത്തിൽ ടോട്ടൽ ഫുട്ബാളുമായി ലോകഫുട്ബാളിൽ പുതിയ വിപ്ലവത്തിലൂടെ ലോക ഫുട്ബാളിനെ അടക്കി ഭരിക്കുന്ന സമയം, ബെസ്റ്റാവട്ടെ യുണൈറ്റഡ് വിട്ട് മോശം ഫോമിലും. അന്ന് കളിക്കുമുൻപ് ക്രൈഫ് നിങ്ങളേക്കാൾ മികച്ച കളിക്കാരനാണോ എന്ന ജേർണലിസ്റ്റ് ബിൽ എലിയട്ടിന്റെ ചോദ്യത്തിന് തന്റെ സുന്ദരമായ ചിരിയിലൂടെ മറുപടികൊടുത്തതിങ്ങനെ “You’re kidding, aren’t you? I’ll tell you what I’ll do tonight… I’ll nutmeg Cruyff, the first chance I get.” അതൊരു വെറുംവാക്കായിരുന്നില്ല ആംസ്റ്റർഡാമിലെ ഡി ക്വിപ്പ് സ്റ്റേഡിയത്തിൽ ക്രൈഫിന്റെ സ്വന്തം കാണികൾക്ക് മുന്നിൽ മത്സരം തുടങ്ങി 5 ആം മിനുട്ടിൽ അവർ നേർക്കുനേർ മുഖാമുഖംവന്നു തന്നെ തടായാൻ നിൽക്കുന്ന ക്രൈഫിനെ തന്റെ ചുമലുകൾ രണ്ടുതവണ അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചുകൊണ്ട് കബളിപ്പിച്ചുകൊണ്ട് ക്രൈഫിന്റെ കാൽപാദങ്ങൾക്കിടയിലൂടെ പന്തുമായി കുതിച്ചുകയറിയ പന്തുമായി കുതിക്കുമ്പോൾ വിജയ ശ്രീലാളിതനെപ്പോലെ അയാൾ തന്റെ മുഷ്ട്ടികൾ ആകാശത്തേക്ക് ഉയർത്തി. അയാൾ തന്റെ വാക്ക് പാലിച്ചിരിക്കുകായായിരുന്നു അവിടെ.

ഫുട്ബാൾ ലോകം കണ്ട എക്കാലത്തെയും മികച്ച പ്രതിഭകളിലൊരാളായ ബെസ്റ്റിനു ശരിക്കും എന്തായിരുന്നു സംഭവിച്ചത്. “കളത്തിനു പുറത്തെ കളികളിലൂടെ” കളിക്കളത്തിൽ കളിച്ചു നേടിയതെല്ലാം അയാൾ “കളിച്ചുതന്നെ ” തുലച്ചു കളിമികവിനുമൊപ്പം അതി സുന്ദരനുമായിരുന്നു ബെസ്റ്റ്. ഫുട്ബാളിലെ ആദ്യ സെലിബ്രിറ്റി ആയിരുന്നു അയാൾ. ആരും കൊതിച്ചുപോവുന്ന സൗന്ദര്യത്തിനുടമ ഹോളിവുഡ് നടന്മാർപോലും തോറ്റുപോവുന്ന സുന്ദരൻ, നീളൻ മുടിയും സുന്ദരമായ കണ്ണുകളും ആരും കൊതിച്ചുപോവുന്ന ശരീര പ്രകൃതിയും. സ്ത്രീകളുടെ സ്വപ്ന കാമുകൻ. ഏതൊരു സ്ത്രീകളും വീണുപോവുന്ന സുന്ദരൻ . മാഞ്ചസ്റ്റർ നഗരത്തിലെ പ്രഭു കുമാരികൾ അയാളുടെ ഒരു രാത്രിക്കായി കാത്തിരുന്നു ”I used to go missing a lot… Miss Canada, Miss United Kingdom, Miss World.”അദ്ദേഹത്തിന്റെ ഈ വാക്കുകൾ മതി അയാളുടെ ജീവിതമെങ്ങനെയായിരുന്നെന്നു മനസ്സിലാക്കാൻ, ഒപ്പം മദ്യപാനവും ആഡംബര കാറുകളും പക്ഷികളും അങ്ങനെയാൾ ജീവിതം ധൂർത്തടിക്കുകയായിയുരുന്നു ഒരിക്കൽ തന്റെ മദ്യപാനത്തെക്കുറിച്ചു പറഞ്ഞതിങ്ങനെ ““I’ve stopped drinking, but only while I’m asleep.”അതായിരുന്നു ബെസ്റ്റ് .

ഒരു സ്പോർട്സ് താരത്തിന്റെ കരിയറിന്റെ ഏറ്റവും പീക്ക് ടൈം ആവുന്ന 27 വയസ്സായപ്പോഴേക്കും അയാളുടെ കരിയർ ഏതാണ്ട് അയാൾ തന്നെ തീർത്തിരുന്നു എന്നുപറയുന്നതാവും ശരി. പക്ഷെ അപ്പോഴേക്കും അയാൾ കൃത്യമായി പറഞ്ഞാൽ മാഞ്ചസ്റ്ററിലെ ആ 10 വർഷങ്ങൾ അയാൾ തന്റെ പേര് ഫുട്ബാൾ ചരിത്രത്തിലെ സുവർണ്ണ ലിപികളിൽ കൊത്തിവെച്ചിരുന്നു. ബെൽഫാസ്റ്റിലെ തെരുവിൽ നിന്നും വന്നു മാഞ്ചസ്റ്റർ നഗരവും ലോകഫുട്ബാളും കീഴടക്കിയ ആ പ്രതിഭ ജോർജ് ബെസ്റ്റ് ..!! തിരിച്ചുവരകളുടെ രാജാക്കന്മാരുടെ ആദ്യ രാജകുമാരൻ ..മ്യൂനിച് വിമാനാപകടത്തിൽ ഒരു ടീം ഏതാണ്ട് മുഴുവൻ തകർന്നുപോയിട്ടും തിരിച്ചുവന്ന ചുവന്ന ചെകുത്താന്മാർ ഏത് പ്രതിസന്ധികളിലൂടെ കടന്നുപോവുമ്പോഴും ലോകം മുഴുവനുമുള്ള കോടിക്കണക്കിനു ഫാൻസിനുള്ളിൽ ഒരു വിശ്വാസമുണ്ട് അവർ തിരിച്ചുവന്നിരിക്കും ….

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അണയ്ക്കാനല്ല: ട്രാക്കിൽ തീപടർത്താൻ ടീം കേരളാ ഫയർ&റസ്ക്യു നാഗ്പൂരിൽ!

പ്രഥമ ഫയർ സർവ്വീസ് ദേശീയ ഗെയിംസിന് ഫെബ്രുവരി രണ്ടിന് വെള്ളിയാഴ്ച നാഗ്പൂരിൽ കൊടിയുയരുമ്പോൾ ട്രാക്കിനും ഫീൽഡിനും തീ പടർത്താൻ പ്രതീക്ഷയോടെ കേരളാ അഗ്നി രക്ഷാ സേനയും ഒരുങ്ങിക്കഴിഞ്ഞു!
ഫെബ്രുവരി 2 മുതൽ 4 വരെ നാഗ്പൂർ ഫയർ സർവ്വീസ് ട്രെയിനിംഗ് കോളേജിൽ നടക്കുന്ന ഗെയിംസിൽ ഓഫീഷ്യൽസ് ഉൾപ്പെടെ 97 അംഗ സംഘമാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്.

അത്ലറ്റിക്സിന് പുറമെ ഫുട്ബോൾ, വോളിബോൾ, ഷട്ടിൽ ബാറ്റ്മിന്റൺ, ടേബിൾ ടെന്നീസ്, വടംവലി തുടങ്ങിയവയിലാണ് പ്രധാനമത്സരങ്ങൾ. ഫയർ സർവ്വീസ് ഡ്യൂട്ടി മീറ്റും ഇതോടൊപ്പം നടക്കും.18-40,40-50 – 50 ന് മുകളിൽ എന്നീ പ്രായ വിഭാഗങ്ങളിലാണ് മൽസരം നടക്കുന്നത്.
ഈ മൽസരത്തിലെ വിജയികൾക്ക് അന്തർദേശീയ മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ അവസരമൊരുങ്ങും. ദേശീയ തലത്തിൽ ആദ്യമായാണ് മൽസരങ്ങൾ നടക്കുന്നത് അത് കൊണ്ട് തന്നെ ടീമുകളുടെ ശക്തി ദൗർബല്യങ്ങൾ വിലയിരുത്താനാവില്ലെന്ന് കേരളത്തിന്റെ ഫുട്ബോൾ ടീമിനെ നയിക്കുന്ന നിലമ്പൂർ ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ സ്റ്റേഷൻ ഓഫീസറും മുൻ ബാരത് ഹെവി ഇലട്രിക്കൽസ് ലിമിറ്റഡ് താരവു മായ എം അബ്ദുൾഗഫൂർ പറഞ്ഞു. ബംഗാളും വടക്കു കിഴക്കൻ സംസ്ഥാനങ്ങളുമാകും കേരളത്തിൻെറ മുഖ്യ എതിരാളികൾ.

മത്സരങ്ങർ ഫൈവ് എ സൈഡ് ആയതും പ്രവചനം അസാധ്യമാക്കുന്നു! തമിഴ്നാട് തന്നെയാവും വോളിബോളിൽ കേരളത്തിൻെറ ഏറ്റവും വലിയ കടമ്പ. മുൻ ജില്ലാ താരങ്ങളും യൂണിവേഴ്സിറ്റി താരങ്ങളുടെ അണിനിറക്കുന്ന ടീമിനെ നാദാപുരം നിലയത്തിലെ സ്റ്റേഷൻ ഓഫീസർ വാസത്ത് ആണ് നയിക്കുന്നത്. ഷട്ടിൽ ബാറ്റ്മിൻറണിൽ വിവിധ ഏജ് വിഭാഗങ്ങളിൽ ശക്തരായ ടീം തന്നെയാണ് കേരളത്തിനുള്ളത്. അത്ലറ്റിക്സിൽ
1500, 5000 മീറ്ററിലാണ് കേരളത്തിൻെറ ഉറച്ച മെഡൽ പ്രതീക്ഷ. മലപ്പുറം സ്വദേശി ഹബീബ് ആണ് ഈ ഇനത്തിൽ കേരളത്തിനായി ട്രാക്കിലിറങ്ങുന്നത്. 100, 200 മീറ്ററുകളിലും ലോംഗ്ജംപിലും കേരളം മെഡൽ പ്രതീക്ഷിക്കുന്നുണ്ട്. ലോംഗ്ജംപിൽ പവിത്രനും യു.വി .റുമേഷും 40 – 50 വിഭാഗത്തിൽ മുഹമ്മദ് അലിയും സംസ്ഥാന മീറ്റിൽ നടത്തിയ പ്രകടനങ്ങൾ പ്രതീക്ഷ നൽക്കുന്നതാണ്. മാസ്റ്റേസ് വിഭാഗത്തിൽ മൂന്നിനങ്ങളിൽ ഇറങ്ങുന്ന തൃക്കരിപ്പൂർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ സതീശും കേരളത്തിലേക്ക് അത്ലറ്റിക്സ് മെഡൽ കൊണ്ട് വരുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് സംഘാഗങ്ങൾ. മീറ്റ് തിങ്കളാഴ്ച സമാപിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Fanzone: മുപ്പത്തിആറിലും തിളക്കം കെടാതെ ഫെഡറർ എന്ന ഇതിഹാസം

കായിക ലോകത്ത് വ്യക്തിഗത പ്രകടനം കൊണ്ടും കളിക്കളത്തിലെ പെരുമാറ്റം കൊണ്ടും എന്നെ അത്ഭുതപ്പെടുത്തിയ രണ്ടേ രണ്ടു ഇതിഹാസങ്ങളാണ് സ്വിറ്റ്സർലൻഡ് ടെന്നീസ് താരം റോജർ ഫെഡററും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും .

ആസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ ഇന്നലെ തന്റെ ഇരുപതാം ഗ്രാൻഡ്സ്ലാം കിരീടം ചൂടി തന്റെ എതിരാളിയെയും ആരാധകരെയും മത്സര സംഘാടകരെയും അഭിസംബോധന ചെയ്ത് നന്ദിയും പറഞ്ഞു ഒന്നര മിനുട്ടോളം വേദിയിൽ നിന്ന് ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടിക്കരഞ്ഞ റോജർ ഫെഡററുടെ ആ മുഖം കണ്ടാൽ അറിയാം ആ കായിക താരത്തിന്റെ അഹങ്കാരമോ നേട്ടങ്ങളുടെ അമിതാവേശമോ ഒട്ടും പോലും ഇല്ലാത്ത ആ മനസ്സ്.

എതിരാളികൾക്ക് മേലെ നിർണായക പോയിന്റുകൾ നേടുമ്പോൾ ഭീകര ശബ്ദവും ആംഗ്യ പ്രകടനങ്ങളും ബാറ്റ് നിലത്തേക്ക് എറിഞ്ഞുമൊക്കെ രോഷം തീർക്കുന്ന നിമിഷങ്ങൾ ടെന്നിസ് കോർട്ടുകളിൽ നാം ധാരാളം കാണുന്നതാണ്. അത്തരം നിമിഷങ്ങളിൽ ഒരു പുഞ്ചിരി തൂകി കമ്മോൺ എന്ന ഒരൊറ്റ വാക്കിൽ ഒതുക്കി തന്റെ മുഷ്ട്ടികൾ രണ്ടു കുലുക്കൽ കുലുക്കി സ്വയം നിയന്ത്രിക്കുന്ന ഫെഡററെ കാണാൻ എന്തൊരു ഭംഗിയാണ്. ഒഫീഷ്യലുകളുടെ തെറ്റോ ശെരിയോ ആയ തീരുമാനങ്ങളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും പ്രശംസിനീയമാണ്.

തന്റെ മുപ്പത്തിആറാം വയസ്സിലും ടെന്നീസ് കോർട്ടിലെ ഒരുപാട് യവ്വനങ്ങളെ തന്റെ കായികമികവുകൊണ്ടു പിന്നിലാക്കി ഫെഡറർ ജൈത്രയാത്ര തുടരുമ്പോൾ പറയാനുള്ളത് ഒന്നേ ഒള്ളൂ. “പഴകി കൊണ്ടിരിക്കുന്ന ഫെഡറർ എന്ന ഇതിഹാസത്തിനു വീര്യം കൂടിക്കൊണ്ടിരിക്കുകയാണ് ”

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിന്ധുവിനെ മറികടന്ന് സൈന, ഇന്തോനേഷ്യ മാസ്റ്റേഴ്സ് സെമിയില്‍

ഇന്തോനേഷ്യ മാസ്റ്റേഴ്സ് സെമിയില്‍ കടന്ന ഇന്ത്യയുടെ സൈന നേഹ്‍വാല്‍. മറ്റൊരു ഇന്ത്യന്‍ താരം പിവി സിന്ധുവിനെയാണ് സൈന ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മറികടന്നത്. സ്കോര്‍: 21-13, 21-19. ആദ്യ ഗെയിം അനായാസം നേടിയ സൈനയ്ക്ക് രണ്ടാം ഗെയിമില്‍ സിന്ധുവില്‍ നിന്ന് ചെറുത്ത് നില്പുണ്ടായിരുന്നുവെങ്കിലും നേരിട്ടുള്ള ഗെയിമുകളില്‍ ജയം നേടാന്‍ സൈനയ്ക്കായി.

രണ്ടാം ഗെയിമിന്റെ ഇടവേള സമയത്ത് 11-10നു സിന്ധുവായിരുന്നു ലീഡ് ചെയ്തിരുന്നത്. ഇരു താരങ്ങളും 14-14 വരെ പിന്നീട് ഒപ്പത്തിനൊപ്പമാണ് നിങ്ങിയത്. ഒടുവില്‍ സിന്ധുവിന്റെ പ്രതിരോധത്തെ മറികടന്ന് സൈന തന്റെ ജയം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മലേഷ്യ ഓപ്പണില്‍ ഇന്ത്യന്‍ വനിത ഡബിള്‍സ് സഖ്യത്തിനു തോല്‍വി

ഇന്നാരംഭിച്ച മലേഷ്യ ഓപ്പണ്‍, വേള്‍ഡ് ടൂര്‍ സൂപ്പര്‍ 500 വനിത ഡബിള്‍സില്‍ സിക്കി റെഡ്ഢി-അശ്വിനി പൊന്നപ്പ സഖ്യത്തിനു പരാജയം. ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനക്കാരായ ഡെന്മാര്‍ക്കിന്റെ കമിലിയ ജൂല-ക്രിസ്റ്റീന പെഡേര്‍സന്‍ സഖ്യത്തോടാണ് 28ാം റാങ്കുകാരായ ഇന്ത്യന്‍ ജോഡികള്‍ പരാജയപ്പെട്ടത്.

സ്കോര്‍: 15-21, 15-21

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നാഷണൽ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ മാർക്കറ്റിംഗ്‌ സ്റ്റാഫ്‌ ആകാൻ അവസരം.

2018 ഫെബ്രുവരി 21 മുതൽ 28 വരെ കോഴിക്കോട്‌ വെച്ചു നടത്തപ്പെടുന്ന ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിനു മികച്ച കമ്മ്യൂണിക്കേഷൻ സ്കിൽസ്‌ ഉള്ള മാർക്കറ്റിംഗ്‌ സ്റ്റാഫിനു അവസരം. വി.കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിലും സ്വപ്ന നഗരിയിലുമായാണു ചാമ്പ്യൻഷിപ്പ്‌ അരങ്ങേറുക. താൽപര്യമുള്ളവർ ബന്ധപ്പെടുക : 9895989371 / 9645992777

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹാക്ക : ഓള്‍ ബ്ലാക്കുകളുടെ യുദ്ധഭേരി

ന്യൂസിലാണ്ടിനെ അവരുടെ ദേശീയ കായിക ഇനമായ റഗ്ബിയില്‍ പ്രതിനിധീകരിക്കുന്ന അവരുടെ പുരുഷ ടീമിനെയാണ് കായിക ലോകം ഓള്‍ ബ്ലാക്ക്സ് എന്ന് വിളിക്കുന്നത്. റഗ്ബിയുടെ ചരിത്രത്തിലെ അനിഷേധ്യ ജേതാക്കളായാണ് ഓള്‍ബ്ലാക്കുകള്‍ അറിയപ്പെടുന്നത്. 2003ല്‍ റഗ്ബിയില്‍ ലോക റാങ്കിംഗ് ആരംഭിച്ചതിനു ശേഷം ഏറ്റവും കൂടുതല്‍ കാലം ഒന്നാം റാങ്കിനുടമയായതും ന്യൂസിലാണ്ട് ടീം ആണ്. റഗ്ബി ചാംപ്യന്‍ഷിപ്പ് ചരിത്രത്തിലെ 19 വര്‍ഷ കാലയളവില്‍ 13 വട്ടം വിജയികളായി കരുത്ത് തെളിയിച്ചതാണ് ഓള്‍ ബ്ലാക്ക്സ് ടീം. 1905 വരെ കറുത്ത ജഴ്സിയും വെള്ള ഷോര്‍ട്സുമായിരുന്ന ന്യൂസിലാണ്ട് ടീം അതിനു ശേഷം പൂര്‍ണ്ണമായ കറുപ്പിലേക്ക് മാറി. അന്ന് മുതല്‍ ഓള്‍ ബ്ലാക്ക്സ് എന്ന നാമവും അവര്‍ക്കൊപ്പമുണ്ട്.

https://twitter.com/TomHall/status/893271501469765632

ലോക ജേതാക്കളായ ഈ ടീമിന്റെ കറുത്ത ജഴ്സിയോടൊപ്പം തന്നെ ഏറെ ശ്രദ്ധേയമായൊരു ആചാരമുണ്ട് – ഹാക്ക എന്ന യുദ്ധഭേരി. മത്സരം തുടങ്ങുന്നതിനു മുമ്പ് എതിര്‍ ടീമിനു നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയാണ് ഹാക്ക നൃത്തം. ന്യൂസിലാണ്ടിലെ മാവോരി ഗോത്രവര്‍ഗ്ഗക്കാരുടെ പരമ്പരാഗത നൃത്തച്ചുവട്, അല്ലേല്‍ വെല്ലുവിളിയാണ് ഹാക്ക. യുദ്ധത്തില്‍ തങ്ങളുടെ ശക്തി പ്രകടിപ്പിക്കാനും അതുവഴി എതിരാളികളെ ഭയപ്പെടുത്തുന്നതിനുമായാണ് പൊതുവേ പോരാളികള്‍ ഹാക്ക നടപ്പിലാക്കിയിരുന്നത്. 1888-89 കാലഘട്ടത്തില്‍ ന്യൂസിലാണ്ട് റഗ്ബി ടീം ആദ്യമായി തങ്ങളുടെ മത്സരത്തിനു മുമ്പ് ഹാക്ക ചുവട് വയ്ക്കുകയും 1905 മുതല്‍ തുടര്‍ച്ചയായി അത് ചെയ്തു പോരുകയും ചെയ്യുന്നു.

https://twitter.com/elbloqueado/status/892438925171621892

ഹാക്കയില്‍ രണ്ട് ഭാഗങ്ങളാണ് ഉള്ളത്, ആദ്യ ഭാഗം ടീമിന്റെ നായകനാണ് നടത്തുന്നത്, തുടര്‍ന്ന് മറ്റംഗങ്ങളും അദ്ദേഹത്തിനോടൊപ്പം ഹാക്ക ചുവടുകള്‍ വയ്ക്കുവാന്‍ കൂടുന്നു. കാലുകള്‍ ശക്തിയായി തറയിലിടിച്ചു, കൈകള്‍ തുടകളില്‍ മുട്ടി ശബ്ദമുണ്ടാക്കിയും, കണ്ണുരുട്ടുക, നാക്ക് പുറത്തേക്ക് നീട്ടുക, ആക്രോശങ്ങളും ഗര്‍ജ്ജനങ്ങളും അടങ്ങിയ ചടുല നീക്കങ്ങളുമാണ് ഹാക്കയുടെ പ്രത്യേകത. രണ്ട് തരം പ്രധാന ഹാക്ക ഇനങ്ങളാണ് ഓള്‍ ബ്ലാക്ക്സ് ചുവട് വയ്ക്കുന്നത് – കാ മാറ്റേയും കാപ്പ ഒ പാംഗോയും. ഒരു മികച്ച ഹാക്കയില്‍ ഏറ്റവും പ്രധാനം കാലുകളും കൈകളും ഒരു പോലെ എല്ലാവരും ചലിപ്പിക്കുക എന്നതാണ്. പരമ്പരാഗതമായി ഹാക്ക സ്ത്രീകളും പുരുഷന്മാരും (ഗോത്ര സമൂഹം) ചെയ്യുമെങ്കിലും, വെതേരോ എന്നറിയപ്പെടുന്ന നാക്ക് പുറത്തേക്ക് നീട്ടി നടത്തുന്ന പ്രകടനം പുരുഷന്മാര്‍ മാത്രമാണ് പൊതുവേ ചെയ്ത് പോരുന്നത്.

ഹാക്ക പൊതുവേ റഗ്ബി പ്രേക്ഷകരാല്‍ സ്വീകരിക്കപ്പെട്ടതാണെങ്കിലും, അത് എതിരാളികളെ പ്രകോപിപ്പിക്കാനും ഭയപ്പെടുത്താനുമുള്ള ഒരു അടവായി പലയിടങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ പൊതുവില്‍ ടീമുകളെല്ലാം തന്നെ ഇത് ന്യൂസിലാണ്ട് റഗ്ബി ടീമിന്റെ പൈതൃകത്തിന്റെ ഭാഗമാണെന്ന് അംഗീകരിച്ച് ഹാക്കയ്ക്ക് മതിയായ ബഹുമാനം കൊടുക്കാറുണ്ട്, എന്നാല്‍ ചില അവസരങ്ങളില്‍ ചില ടീമുകള്‍ ഹാക്കയെ പൂര്‍ണ്ണമായും അവഗണിക്കുന്ന സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. അതു പോല തന്നെ കാപ്പ ഒ പാംഗോയില്‍ കഴുത്തിനു കുറുകെ തള്ള വിരല്‍ നീക്കുന്ന ഹാക്ക ചലനം സൂചിപ്പിക്കുന്നത് കഴുത്തറുക്കുന്നതിനെയാണെന്ന് പറഞ്ഞൊരു വിവാദവും ഏറെക്കാലം നിലനിന്നിരുന്നു. എന്നാല്‍ അതിനു മവോരികള്‍ നല്‍കിയ വിശദീകരണം ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കും ജീവവായു എത്തിക്കുന്നതിനെയാണ് ആ അംഗചലനം സൂചിപ്പിക്കുന്നതെന്നാണ്.

ഹാക്കയെ പ്രശസ്തമാക്കിയത് ന്യൂസിലാണ്ട് റഗ്ബി ടീമാണെങ്കിലും ഇന്ന് ന്യൂസിലാണ്ടുകാര്‍ അതിഥികളെ സ്വീകരിക്കാനും, വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിലും അത് ചെയ്തു പോരുന്നു.

കേരളത്തിന്റെ ഇ ഭാസ്കരൻ

കബഡി ഇന്ത്യയുടെ ദേശീയ കായിക ഇനമല്ലെങ്കിലും വിജയ ചരിത്രം നോക്കുകയാണെങ്കിൽ ഇന്ത്യയുടെ ദേശീയ കായിക ഇനമായി പരിഗണിക്കാവുന്നതാണ്. ഇന്ന് വടക്കേ ഇന്ത്യയിലാണ് കബഡിക്ക് കൂടുതൽ വേരോട്ടമെങ്കിലും പണ്ട് കേരളത്തിലും കബഡി ആഘോഷിക്കപ്പെട്ടിരുന്നു. എൺപതുകളിൽ കേരളത്തിൽ മാത്രം മുന്നൂറിനു മുകളിൽ ക്ലബുകൾ ഉണ്ടായിരുന്നെന്ന് ചരിത്രം സൂചിപ്പിക്കുന്നു. സ്കൂൾ തലത്തിൽ നല്ല പ്രചാരത്തിലുണ്ടായിരുന്ന കബഡി കബഡി വിളികൾ പിന്നെ പതിയെ പതിയെ കുറഞ്ഞു വന്നു.

പ്രീമിയർ ലീഗുകളുടെ‌ കാലത്തിൽ കച്ചവട കണ്ണുകൾ കബഡിയിൽ പതിഞ്ഞപ്പോൾ  വീണ്ടും പ്രിയമേറുകയാണ് കബഡിയ്ക്ക്, പ്രോ കബഡി ലീഗിലൂടെ. പ്രോ ലീഗിൽ കേരളത്തിന്റെ ആധിപത്യം ഏറെയും പരിശീലകന്മാരിലൂടെയാണ്. അവരിൽ ആദ്യം വരുന്ന പേരാണ് കോച്ച് എടച്ചേരി ഭാസ്കരൻ എന്ന കണ്ണൂർക്കാരൻ. കബഡിയുടെ തലവര മാറ്റുന്നതിൽ മുഖ്യ പങ്കുവെച്ച ഒരാളായി ഇ ഭാസ്കരനെ ചരിത്രം രേഖപ്പെടുത്തും.

പതിമൂന്നാം വയസ്സിൽ കണ്ണൂരിന്റെ മണ്ണുകളിൽ, ആഘോഷിക്കപ്പെടാത്ത, കബഡി കളിച്ചു തുടങ്ങിയതാണ് ഇ ഭാസ്കരൻ. അമ്പത്തി രണ്ടുകാരനായ അദ്ദേഹം, കബഡി പുതിയ മികവുമായി നിൽക്കുമ്പോഴും, അതിന്റെ അമരക്കരനായി തന്നെ തുടരുന്നു. 2014 മുതൽ പ്രോ കബഡിയിലെ കരുത്തരായ യു മുമ്പയുടെ പരിശീലകനാണ് ഭാസ്കരൻ സാർ. 2015ൽ അവരെ കിരീടത്തിലേക്കും നയിച്ചു. പരിശീലിപ്പിച്ച 32കളികളിൽ 23 കളികളും ജയിച്ച ഭാസ്കരൻ സാർ പ്രോ ലീഗിൽ മികച്ച റെക്കോർഡ് ആണ് കാത്തു സൂക്ഷിക്കുന്നത്.

ഇ ഭാസ്കരൻ 2010ൽ ഇന്ത്യൻ പുരിഷ ടീമിനെ ഏഷ്യൻ ഗെയിംസിൽ കിരീടത്തിലേക്ക് നയിച്ചു. 2014ൽ ഇന്ത്യൻ വനിതാ ടീമിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്ന അദ്ദേഹം വനിതകളേയും കിരീടത്തിലേക്ക് നയിച്ച് ഇന്ത്യൻ കബഡിയുടെ യശസ്സ് ഉയർത്തി.

പ്രോ ലീഗിലേക്ക് മലയാളി താരങ്ങളെ‌ കൊണ്ട് വരുന്നതിലും അദ്ദേഹം ശ്രദ്ധിച്ചു. പാലക്കാടുകാരനായ യൂവതാരമായ ശബീർ  ഇ ഭാസ്കരൻ ഉയർത്തിക്കൊണ്ടു വന്ന മലയാളി താരങ്ങളിൽ ഒന്നാണ്.

Exit mobile version