ലക്ഷ്യ സെൻ ചാമ്പ്യൻ! ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കി

ഓസ്ട്രേലിയൻ ഓപ്പൺ കിരീടം ഇന്ത്യയുടെ യുവ ബാഡ്മിന്റൺ താരം ലക്ഷ്യ സെൻ സ്വന്തമാക്കി. ജപ്പാനീസ് താരം ടനാകയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ച് ആണ് ലക്ഷ്യ സെൻ കിരീടത്തിൽ എത്തിയത്. ലക്ഷ്യസെനിന്റെ ഈ വർഷത്തെ ആദ്യത്തെ അന്താരാഷ്ട്ര കിരീടമാണിത്.

21-15, 21-11 എന്നീ സ്കോറിനായിരുന്നു വിജയം. രണ്ട് ഗെയിമിലും തുടക്കം മുതൽ ഒടുക്കം വരെ ലീഡ് നിലനിർത്താൻ ലക്ഷ്യസെന്നിന് ആയി. ആദ്യ ഗെയിമിൽ ജപ്പാൻ താരത്തിന് ചെറിയ പോരാട്ടം നടത്താൻ ആയിരുന്നു എങ്കിലും രണ്ടാം ഗെയിമിൽ കളി തീർത്തും ലക്ഷ്യ സെന്നിന്റെ നിയന്ത്രണത്തിൽ ആയിരുന്നു. ഒരു ഘട്ടത്തിൽ 11 പോയിന്റിന്റെ ലീഡ് വരെ കൈവരിക്കാൻ ലക്ഷ്യ സെന്നിന് ആയി. താരത്തിന്റെ മൂന്നാൽ സൂപ്പർ 500 കിരീടമാണിത്.

ലക്ഷ്യ സെൻ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ


ഇന്ത്യയുടെ ലക്ഷ്യ സെൻ ഓസ്‌ട്രേലിയൻ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിന്റെ പുരുഷ സിംഗിൾസ് ഫൈനലിൽ പ്രവേശിച്ചു. സിഡ്‌നി ഒളിമ്പിക് പാർക്കിൽ ശനിയാഴ്ച നടന്ന സെമിഫൈനലിൽ ചൈനീസ് തായ്‌പേയിയുടെ രണ്ടാം സീഡ് താരം ചൗ ടിയെൻ ചെന്നിനെതിരെ 86 മിനിറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ 17-21, 24-22, 21-16 എന്ന സ്‌കോറുകൾക്കാണ് ലക്ഷ്യയുടെ ആവേശകരമായ വിജയം.

ലക്ഷ്യ സെൻ

ഈ സീസണിൽ ലക്ഷ്യയുടെ ആദ്യ സൂപ്പർ 500 കിരീടത്തിലേക്ക് താരം ഇതോടെ അടുത്തിരിക്കുകയാണ്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ തായ്‌പേയിയുടെ ലിൻ ചുൻ-യിയും ജപ്പാനിലെ യൂഷി തനകയും തമ്മിലുള്ള സെമിഫൈനൽ വിജയിയെ ലക്ഷ്യ നേരിടും.

ലക്ഷ്യ സെൻ ഓസ്‌ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ


ഓസ്‌ട്രേലിയൻ ഓപ്പൺ 2025-ൽ ഇന്ത്യൻ ബാഡ്മിന്റൺ താരം ലക്ഷ്യ സെൻ ശക്തമായ മുന്നേറ്റം നടത്തി. ചൈനീസ് തായ്‌പേയിയുടെ ചി യു ജെനെതിരെ കടുത്ത പോരാട്ടത്തിനൊടുവിൽ മൂന്ന് ഗെയിം നീണ്ട മത്സരത്തിൽ വിജയിച്ച് ലക്ഷ്യ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. 21-17, 13-21, 21-13 എന്ന സ്കോറുകൾക്കായിരുന്നു ലക്ഷ്യയുടെ വിജയം.


ചൈന മാസ്റ്റേഴ്സ്: പി വി സിന്ധു ക്വാർട്ടർ ഫൈനലിൽ



ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ തായ്‌ലൻഡിന്റെ പോൺപാവീ ചോചുവോംഗിനെ തോൽപ്പിച്ച് ഇന്ത്യൻ താരം പി വി സിന്ധു ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ലോക റാങ്കിങ്ങിൽ ആറാം സ്ഥാനത്തുള്ള ചോചുവോംഗിനെ നേരിട്ടുള്ള സെറ്റുകൾക്ക് (21-15, 21-15) ആണ് സിന്ധു പരാജയപ്പെടുത്തിയത്. 41 മിനിറ്റ് നീണ്ട മത്സരത്തിൽ, ഈ വർഷം സിന്ധുവിന്റെ മൂന്നാമത്തെ ക്വാർട്ടർ ഫൈനൽ പ്രവേശനമാണിത്. അടുത്ത മത്സരത്തിൽ സിന്ധു, ഒന്നാം സീഡ് ആയ ആൻ സെ യങ്ങിനെയോ മിയ ബ്ലിച്ച്ഫെൽഡിനെയോ ആണ് നേരിടുക.

സാത്വിക്-ചിരാഗ് സഖ്യം ഹോങ്കോങ് ഓപ്പൺ ഫൈനലിൽ


നീണ്ട ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യയുടെ ‘ബ്രദേഴ്സ് ഓഫ് ഡിസ്ട്രക്ഷൻ’ എന്ന് വിളിപ്പേരുള്ള സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യം 2025-ലെ ഹോങ്കോങ് ഓപ്പൺ സൂപ്പർ 500 ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. തായ്പേയുടെ ചെൻ ചെങ് കുവാൻ-ലിൻ ബിങ്-വെയ് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് (21-17, 21-15) പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ജോഡി ഫൈനൽ ബർത്ത് ഉറപ്പിച്ചത്.


ഈ വർഷം അഞ്ച് തവണ സെമിഫൈനലിൽ തോൽവി ഏറ്റുവാങ്ങിയതിന് ശേഷമാണ് ഇവർ ഫൈനലിലേക്ക് മുന്നേറുന്നത്. അതുകൊണ്ട് തന്നെ ഈ ഫൈനൽ പ്രവേശം ഈ പോരാളികൾക്ക് ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. 2024-ലെ തായ്‌ലൻഡ് ഓപ്പൺ വിജയത്തിന് ശേഷം കിരീടങ്ങളില്ലാതെ വലഞ്ഞ ഇവർക്ക് ഈ വിജയം വലിയ ആശ്വാസം നൽകുന്നു.

സത്വിക്-ചിരാഗ് ജോഡി ഹോങ്കോങ് ഓപ്പൺ സെമിയിൽ


ഹോങ്കോങ്: ഇന്ത്യയുടെ സ്റ്റാർ ബാഡ്മിന്റൺ പുരുഷ ഡബിൾസ് ജോഡികളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഹോങ്കോങ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ മലേഷ്യയുടെ ജുനൈദി ആരിഫ്-റോയ് കിംഗ് യാപ് സഖ്യത്തെ ഒരു മണിക്കൂറിലധികം നീണ്ട പോരാട്ടത്തിനൊടുവിൽ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരങ്ങളുടെ മുന്നേറ്റം. സ്കോർ: 21-14, 20-22, 21-16.


എട്ടാം സീഡായ ഇന്ത്യൻ ജോഡിക്ക് ആധികാരികമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചെങ്കിലും വിജയം അനായാസമായിരുന്നില്ല. സാത്വിക് മുന്നിൽ നിന്ന് നയിച്ചപ്പോൾ, സർവീസുകളിലും ചില കോർട്ട് ജഡ്ജ്മെന്റുകളിലും ചിരാഗ് പതറുന്നത് കാണാമായിരുന്നു.
നേരത്തെ പ്രീ-ക്വാർട്ടറിൽ തായ്‌ലൻഡിന്റെ പീരച്ചായ് സുക്ഫുൻ-പക്കോൺ തീരരത്സകുൽ സഖ്യത്തെ ഒരു ഗെയിമിന് പിന്നിൽ നിന്ന ശേഷം 18-21, 21-15, 21-11 എന്ന സ്കോറിന് തോൽപ്പിച്ചാണ് സാത്വിക്-ചിരാഗ് സഖ്യം ക്വാർട്ടറിലെത്തിയത്.

ഹോങ്കോങ് ഓപ്പൺ 2025: എച്ച്എസ് പ്രണോയിയെ കീഴടക്കി ലക്ഷ്യ സെൻ ക്വാർട്ടറിൽ


ഹോങ്കോങ്: ഹോങ്കോങ് ഓപ്പൺ 2025-ൽ നടന്ന ആവേശകരമായ ഓൾ-ഇന്ത്യൻ പോരാട്ടത്തിൽ എച്ച്എസ് പ്രണോയിയെ പരാജയപ്പെടുത്തി ലക്ഷ്യ സെൻ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ആദ്യ സെറ്റ് 15-21 എന്ന സ്കോറിന് നഷ്ടപ്പെട്ടതിന് ശേഷം, ലക്ഷ്യ ശക്തമായി തിരിച്ചുവന്നു. പിന്നീട് നടന്ന രണ്ട് സെറ്റുകളിൽ 21-18, 21-10 എന്നീ സ്കോറുകൾക്ക് വിജയിച്ചാണ് ലക്ഷ്യ മത്സരം സ്വന്തമാക്കിയത്.


യുവതാരമായ ലക്ഷ്യ സെന്നിന്റെ ഊർജ്ജസ്വലതയും പരിചയസമ്പന്നനായ പ്രണോയിയുടെ തന്ത്രങ്ങളും തമ്മിലുള്ള പോരാട്ടമാണ് മത്സരത്തിൽ കണ്ടത്. ആദ്യ സെറ്റിൽ പ്രണോയി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, നിർണായകമായ മൂന്നാം സെറ്റിൽ ലക്ഷ്യ മുന്നേറി. ലക്ഷ്യയുടെ അടുത്ത എതിരാളി ആയുഷ് ഷെട്ടിയും ജപ്പാൻ താരമായ കൊഡായ് നരയോക്കയും തമ്മിലുള്ള മത്സരത്തിലെ വിജയിയായിരിക്കും.

ഹോങ്കോങ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് സാത്വിക്-ചിരാഗ് സഖ്യം


ഹോങ്കോങ്: ഹോങ്കോങ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യയുടെ മുൻനിര പുരുഷ ഡബിൾസ് ടീമായ സാത്വിക്സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം. ആവേശകരമായ പോരാട്ടത്തിൽ തായ്‌ലൻഡിന്റെ പീരച്ചായ് സുഖ്ഫുൻ-പക്കാപോൺ ടീരാരത്‌സകുൽ സഖ്യത്തെയാണ് ഇവർ തോൽപ്പിച്ചത്.


ആദ്യ ഗെയിം നഷ്ടപ്പെട്ടതിന് ശേഷമാണ് ഇന്ത്യൻ ജോഡി ശക്തമായി തിരിച്ചെത്തിയത്. ഒരു മണിക്കൂറും മൂന്ന് മിനിറ്റും നീണ്ട പോരാട്ടത്തിൽ 18-21, 21-15, 21-11 എന്ന സ്കോറിനാണ് സാത്വിക്-ചിരാഗ് സഖ്യം വിജയം നേടിയത്.
ലോക റാങ്കിംഗിൽ 42-ാം സ്ഥാനക്കാരായ തായ് താരങ്ങൾ ആദ്യ ഗെയിമിൽ മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാൽ രണ്ടാം ഗെയിമിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ ഇന്ത്യൻ താരങ്ങൾ ആക്രമിച്ച് കളിച്ചു. ക്വാർട്ടർ ഫൈനലിൽ മലേഷ്യൻ താരങ്ങളായ ജുനൈദി ആരിഫ്-റോയ് കിംഗ് യാപ്പ് സഖ്യത്തെയാണ് സാത്വിക്-ചിരാഗ് നേരിടുക.


ചൈന ഓപ്പൺ: പി.വി. സിന്ധുവിനെ അട്ടിമറിച്ച് 17കാരി ഉന്നതി ഹൂഡ ക്വാർട്ടർ ഫൈനലിൽ


ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നിൽ, ചൈന ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൺ ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ 17 വയസ്സുകാരി ഉന്നതി ഹൂഡ ഒളിമ്പിക് മെഡൽ ജേതാവ് പി.വി. സിന്ധുവിനെ അട്ടിമറിച്ചു. ആവേശകരമായ മൂന്ന് ഗെയിം പോരാട്ടത്തിൽ 21-16, 19-21, 21-13 എന്ന സ്കോറിനാണ് ഉന്നതിയുടെ വിജയം.


ഈ വിജയത്തോടെ, 2019-ന് ശേഷം സിന്ധുവിനെ തോൽപ്പിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ സിംഗിൾസ് താരമായി ഉന്നതി മാറി. സൈന നെഹ്‌വാൾ, പി.വി. സിന്ധു, മാളവിക ബൻസോദ് എന്നിവർക്ക് ശേഷം ഒരു സൂപ്പർ 1000 തലത്തിലുള്ള ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്ന നാലാമത്തെ മാത്രം ഇന്ത്യൻ വനിതാ ഷട്ടലർ കൂടിയാണ് ഉന്നതി.


ലോക ടൂറിലെ ഏറ്റവും കടുപ്പമേറിയ എതിരാളികളിൽ ഒരാളായ ജപ്പാനീസ് താരം അകാനെ യമഗുച്ചിക്കെതിരെയാണ് ഉന്നതിയുടെ അടുത്ത ക്വാർട്ടർ ഫൈനൽ മത്സരം.

സാത്വിക്-ചിരാഗ് ചൈന ഓപ്പൺ ക്വാർട്ടർ ഫൈനലിൽ എത്തി


ഇന്ത്യയുടെ സൂപ്പർ ഡബിൾസ് ജോഡികളായ സാത്വിക് സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ചൈന ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ലോക റാങ്കിംഗിൽ പത്താം സ്ഥാനത്തുള്ള ഇന്തോനേഷ്യൻ സഖ്യം ലിയോ റോളി കാർനാണ്ടോയെയും ബാഗസ് മൗലാനയെയും 21-19, 21-19 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരങ്ങൾ മുന്നേറിയത്.


ഉന്നതി ഹൂഡ ചൈന ഓപ്പണിൽ പ്രീക്വാർട്ടറിലേക്ക്; സിന്ധുവുമായി ഏറ്റുമുട്ടും


ചൈന ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൺ ടൂർണമെന്റിൽ സ്കോട്ട്ലൻഡിന്റെ ലോക 29-ാം നമ്പർ താരം കിർസ്റ്റി ഗിൽമറെ അട്ടിമറിച്ച് ഇന്ത്യൻ യുവതാരം ഉന്നതി ഹൂഡ റൗണ്ട് ഓഫ് 16-ൽ പ്രവേശിച്ചു. ആദ്യ ഗെയിം 21-11ന് അനായാസം നേടിയ ഉന്നതി, രണ്ടാം ഗെയിമിൽ 8-13ന് പിന്നിലായിരുന്നെങ്കിലും അസാമാന്യമായ സ്ഥിരതയും ധൈര്യവും പ്രകടിപ്പിച്ച് തിരിച്ചുവരികയായിരുന്നു. ഒടുവിൽ 21-16ന് രണ്ടാം ഗെയിമും സ്വന്തമാക്കി നേരിട്ടുള്ള ഗെയിമുകളിൽ ഉന്നതി വിജയം ഉറപ്പിച്ചു.


ഗിൽമറിന്റെ അനുഭവസമ്പത്തും റാങ്കിംഗ് മുൻഗണനയും പരിഗണിക്കുമ്പോൾ, ബി.ഡബ്ല്യു.എഫ് സർക്യൂട്ടിലെ ഉന്നതിയുടെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണിത്. ഈ വിജയത്തോടെ, 17 വയസ്സുകാരിയായ ഉന്നതിക്ക് റൗണ്ട് ഓഫ് 16-ൽ ഒളിമ്പിക് മെഡൽ ജേതാവായ പി.വി. സിന്ധുവിനെ നേരിടേണ്ടി വരും. നേരത്തെ, സിന്ധു ജപ്പാന്റെ ടോമോക മിയാസാക്കിയെ കടുത്ത മൂന്ന് ഗെയിം പോരാട്ടത്തിൽ പരാജയപ്പെടുത്തിയാണ് മുന്നേറിയത്.

പി.വി. സിന്ധു ചൈന ഓപ്പൺ പ്രീ-ക്വാർട്ടറിൽ


ചൈന ഓപ്പൺ സൂപ്പർ 1000 ടൂർണമെന്റിൽ ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധു ജപ്പാന്റെ ആറാം സീഡ് ടൊമോക്ക മിയാസാക്കിയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കി പ്രീ-ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. 61 മിനിറ്റ് നീണ്ട കടുത്ത മത്സരത്തിനൊടുവിൽ 21-15, 8-21, 21-17 എന്ന സ്കോറിനാണ് സിന്ധു വിജയിച്ചത്. ഈ വർഷത്തെ അവരുടെ ആദ്യ ടോപ്-10 വിജയവും 2024 ഡെൻമാർക്ക് ഓപ്പണിന് ശേഷമുള്ള ആദ്യ വിജയവുമാണിത്.


റൗണ്ട് ഓഫ് 16-ൽ സിന്ധു ഇനി സഹതാരം ഉന്നതി ഹൂഡയെയോ സ്കോട്ട്ലൻഡിന്റെ കിർസ്റ്റി ഗിൽമറിനെയോ നേരിടും.

Exit mobile version