ബ്ലാസ്റ്റേഴ്‌സ് കോച്ച് റെനെ മുളൻസ്റ്റീൻ രാജി വെച്ചു

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ റെനെ മുളൻസ്റ്റീൻ രാജിവെച്ചു. 2017 ജൂലൈ മാസമാണ് റെനെ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി ചുമതലയേറ്റത്. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിൽ എന്നാണ് അറിയാൻ കഴിയുന്നത്.

ബെംഗളൂരു എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് 3-1 ന് തോറ്റിരുന്നു. 7 മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ഐ.എസ്.എല്ലിൽ ടീമിന് ഇതുവരെ ഒരു വിജയം മാത്രമാണ് നേടാനായത്. രണ്ട് മത്സരങ്ങൾ തോറ്റപ്പോൾ നാല് മത്സരങ്ങൾ സമനിലയിൽ കലാശിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബ്രിസ്ബെയിന്‍ ഇന്റര്‍നാഷണലില്‍ നിന്ന് ആന്‍ഡി മറേ പിന്മാറി

ഇടുപ്പിനേറ്റ പരിക്ക് ഭേദമാകാത്തതിനെത്തുടര്‍ന്ന് ആന്‍ഡി മറേ ബ്രിസ്ബെയിന്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറി. കഴിഞ്ഞ ദിവസം ദുബായിയില്‍ മറേ ദുബായിയില്‍ പരിശീലനം നടത്തുന്നതിന്റെ വീഡിയോ ഒരു വെബ്ബ്സൈറ്റ് പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ ദിവസം ക്യൂന്‍സ‍്‍ലാന്‍ഡ് ടെന്നീസ് സെന്ററില്‍ താരം പരിശീലനത്തിനെത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും മറേ അതിനായി എത്തിയില്ല. ഇതോടെ താരത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ആശങ്കകളുയര്‍ന്നിരുന്നു. ഏറെ വൈകാതെ ആന്‍ഡി മറേ തന്നെ താന്‍ ബ്രിസ്ബെയിനിലെ ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുന്ന വിവരം അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച്ചയായിരുന്നു മറേ ടൂര്‍ണ്ണമെന്റില്‍ കളിക്കാനിറങ്ങേണ്ടിയിരുന്നത്.

ബ്രിസ്ബെയിനില്‍ നിന്ന് പിന്മാറിയെങ്കിലും താരം മെല്‍ബേണിലേക്ക് പറന്ന് ഓസ്ട്രേലിയന്‍ ഓപ്പണിനു വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുമെന്നാണ് കരുതപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എംസിജി പിച്ച് മോശമെന്ന് വിലയിരുത്തി ഐസിസി

ഓസ്ട്രേലിയ-ഇംഗ്ലണ്ട് ആഷസ് പരമ്പരയിലെ ബോക്സിംഗ് ഡേ ടെസ്റ്റ് അരങ്ങേറിയ ബെല്‍ബേണിലെ പിച്ച് മോശമെന്ന് വിലയിരുത്തി ഐസിസി. രണ്ടാഴ്ചയ്ക്കകം ക്രിക്കറ്റ് ഓസ്ട്രേലിയ സംഭവത്തില്‍ ഐസിസിയ്ക്ക് വിശദീകരണം നല്‍കേണ്ടതുണ്ട്. പിച്ചില്‍ ശരാശരി ബൗണ്‍സ് മാത്രമാണ് ഉണ്ടായതെന്നും മത്സരം പുരോഗമിക്കുംതോറും അത് കുറഞ്ഞു വന്നുവെന്നുമാണ് മാച്ച് റഫറി രഞ്ജന്‍ മഡ്ഗുലേയുടെ വിലയിരുത്തല്‍. പിച്ചില്‍ ബാറ്റ്സ്മാന്മാര്‍ക്കോ ബൗളര്‍മാര്‍ക്കോ യാതൊരു വിധ പിന്തുണയുമുണ്ടായിരുന്നില്ല എന്നാണ് രഞ്ജന്‍ തന്റെ നിരീക്ഷണത്തില്‍ വ്യക്തമാക്കിയത്.

അഞ്ച് ദിവസത്തെ മത്സര കാലയളവില്‍ പിച്ചില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായിരുന്നില്ലെന്നും പേസോ ബൗണ്‍സോ സ്പിന്നോ പോലും പിച്ചില്‍ ഉണ്ടായിരുന്നില്ല എന്നായിരുന്നു മത്സരശേഷം സ്റ്റീവന്‍ സ്മിത്തിന്റെ പ്രതികരണം. പിച്ച് ഫ്ലാറ്റാവുന്നതില്‍ കുഴപ്പമില്ല പക്ഷേ ബൗണ്‍സും കാരിയും ഉണ്ടാവണം എന്നാല്‍ എംസിജിയില്‍ ഇതൊന്നുമായിരുന്നില്ല സ്ഥിതി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലൂക്ക മോഡ്രിച് ക്രൊയേഷ്യൻ ഫുട്ബോളർ ഓഫ് ദി ഇയർ

ക്രൊയേഷ്യൻ ഫുട്ബോളർ ഓഫ് ദി ഇയറായി റയൽ മാഡ്രിഡിന്റെ സൂപ്പർ തരാം ലൂക്ക മോഡ്രിച്ചിനെ തിരഞ്ഞെടുത്തു. ഇത് ആറാം തവണയാണ് ക്രൊയേഷ്യൻ താരം ഈ ബഹുമതി നേടുന്നത്. ക്രൊയേഷ്യയുടെ ഇതിഹാസ താരം ദാവോർ സുക്കറിന്റെ നേട്ടത്തോടൊപ്പം മോഡ്രിച്ച് ഇതോടെ എത്തിച്ചേർന്നു. ഈ വർഷം റഷ്യയിൽ നടക്കുന്ന ലോകകപ്പിന്റെ യോഗ്യത നേടിയ ക്രൊയേഷ്യൻ ടീമിനെ നയിച്ചതും മോഡ്രിച്ചായിരുന്നു.

പ്ലേ ഓഫിൽ ഗ്രീസിനെ തകർത്താണ് സുവർണ നേട്ടം ക്രൊയേഷ്യ സ്വന്തമാക്കിയത്. ആദ്യ പാദ മത്സരത്തിലെ ഓപ്പണിങ് ഗോൾ മോഡ്രിച്ചിന്റെതായിരുന്നു. റയൽ മാഡ്രിഡിനോടൊപ്പം ലാ ലീഗ്‌ നേടാനും തുടർച്ചയായ രണ്ടാം തവണ ചാമ്പ്യൻസ് ലീഗ് നേടാനും മോഡ്രിച്ചിന് സാധിച്ചു. കഴിഞ്ഞ വർഷം ഒട്ടേറെ ട്രോഫികൾ സ്വന്തമാക്കിയ റയലിന്റെ താരം ഡിസംബറിൽ നടന്ന ക്ലബ്ബ് ലോകകപ്പിലെ പ്ലയെർ ഓഫ് ദി ടൂർണമെന്റ് ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗാരി കിര്‍സ്റ്റനും ആശിഷ് നെഹ്റയും ഇനി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂരിനൊപ്പം

ഇന്ത്യയുടെ മുന്‍ കോച്ച് ഗാരി കിര്‍സ്റ്റനും ആശിഷ് നെഹ്റയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കോച്ചിംഗ് സ്റ്റാഫില്‍ ചേര്‍ന്നു. മെന്ററും ബാറ്റിംഗ് കോച്ചും എന്ന റോളിലാണ് ഗാരി കിര്‍സ്റ്റന്‍ പ്രവര്‍ത്തിക്കുക. ആശിഷ് നെഹ്റ ബൗളിംഗ് കോച്ചായി സേവനം അനുഷ്ഠിക്കും. ഇതിനു മുമ്പ് ഐപിഎലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് കോച്ചായി പ്രവര്‍ത്തിച്ച കിര്‍സ്റ്റന്‍ നിലവില്‍ ബിഗ് ബാഷില്‍ ഹോബാര്‍ട്ട് ഹറികെയിന്‍സിന്റെ കോച്ചായി പ്രവര്‍ത്തിക്കുകയാണ്.

ജനുവരി 27, 28 തീയ്യതികളില്‍ നടക്കുന്ന ഐപിഎല്‍ മെഗാ ലേലത്തിനുള്ള തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബ്രിസ്ബെയിന്‍ ഇന്റര്‍നാഷണലില്‍ നിന്ന് ടോപ് സീഡ് പിന്മാറി

ബ്രിസ്ബെയിന്‍ ഇന്റര്‍നാഷണലിലെ തന്റെ ആദ്യ മത്സരത്തില്‍ നിന്ന് പരിക്കേറ്റ് പിന്മാറി ടോപ് സീഡ് ഗാര്‍ബൈന്‍ മുഗുരൂസ. മത്സരത്തിനിടെ പേശിവലിവ് അലട്ടിയതിനാലാണ് താരത്തിനു പിന്മാറേണ്ടി വന്നത്. ലോക റാങ്കിംഗില്‍ രണ്ടാം റാങ്കുകാരിയും വിമ്പിള്‍ഡണ്‍ ചാമ്പ്യനുമായ മുഗുരൂയ്ക്ക് ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരത്തില്‍ ബൈ ലഭിച്ചിരുന്നു. 53ാം റാങ്കുകാരി സെര്‍ബിയന്‍ താരം അലക്സാന്‍ഡ്ര ക്രൂണിക്കുമായുള്ള പോരാട്ടത്തിനിടയൊണ് പേശിവലിവ് താരത്തിന്റെ ടൂര്‍ണ്ണമെന്റ് സാധ്യതകളെ അവസാനിപ്പിച്ചത്.

2 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുിലാണ് 7-5, 6-7(3-7), 2-1 എന്ന സ്കോറിനു ലീഡ് ചെയ്യുമ്പോളാണ് താരത്തിനു പരിക്കേറ്റ് പിന്മാറേണ്ടി വന്നത്. ഈ മാസം ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണിനു മുമ്പ് താരത്തിന്റെ പരിക്ക് ഭേദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളിംഗ് കോച്ചാവാന്‍ താന്‍ ഇല്ലെന്ന് ബ്രെറ്റ് ലീ

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎലിലേക്ക് മടങ്ങിയെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്ഷണം നിരസിച്ച് മുന്‍ ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ബ്രെറ്റ് ലീ. തങ്ങളുടെ ബൗളിംഗ് കോച്ചാകുവാനുള്ള ചെന്നൈയുടെ ക്ഷണം ആണ് ബ്രെറ്റ് ലീ നിരസിച്ചത്. തനിക്ക് ഇനിയും ടിവി കമന്ററിയും മറ്റു കാര്യങ്ങളുമായി സമയം ചെലവഴിക്കുവാനാണ് ആഗ്രഹമെന്നാണ് ലീ പറഞ്ഞത്. ജനുവരി 27, 28 തീയ്യതികളില്‍ ലേലം നടക്കുന്നതിനാല്‍ അതിനു മുമ്പ് തന്നെ ടീമുകള്‍ കോച്ചിംഗ് സ്റ്റാഫുകളെ നിയമിക്കുവാനുള്ള നെട്ടോട്ടത്തിലാണ്.

2013ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബൗളിംഗ് മെന്റര്‍ ആയി ലീ പ്രവര്‍ത്തിച്ചിരുന്നു. അതിനു മുമ്പ് അതേ ടീമിനായി കളിക്കാരനായും ഐപിഎലില്‍ ബ്രെറ്റ് ലീ സഹകരിച്ചിരുന്നു. 2016ല്‍ തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ ആദ്യ പതിപ്പില്‍ റൂബി കാഞ്ചി വാരിയേഴ്സിന്റെ ബ്രാന്‍ഡ് അംബാസിഡറും മെന്ററുമായും ബ്രെറ്റ് ലീ സഹകരിച്ചിരുന്നു. സ്റ്റീവന്‍ ഫ്ലെമിംഗ് മുഖ്യ പരിശീലകനായും മൈക്കല്‍ ഹസ്സി ചെന്നൈയുടെ ബാറ്റിംഗ് കോച്ചായും എത്തുമെന്നാണ് കരുതപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചരിത്രം കുറിച്ച് വിദര്‍ഭ, രഞ്ജി ചാമ്പ്യന്മാര്‍

ഡല്‍ഹിയ്ക്കെതിരെ 9 വിക്കറ്റ് വിജയം  സ്വന്തമാക്കി വിദര്‍ഭ രഞ്ജി ചാമ്പ്യന്മാര്‍. വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 547 റണ്‍സ് പിന്തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഡല്‍ഹി 280 റണ്‍സില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. അക്ഷയ് വാഖറേ 4 വിക്കറ്റുകളുമായി ഡല്‍ഹിയുടെ ചെറുത്ത് നില്പ് അവസാനിപ്പിക്കുകയായിരുന്നു. ആദിത്യ സര്‍വാതേ മൂന്നും രജനീഷ് ഗുര്‍ബാനി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. 64 റണ്‍സ് നേടിയ നീതീഷ് റാണയും 62 റണ്‍സുമായി ധ്രുവ് ഷോറേയുമാണ് ഡല്‍ഹിയ്ക്കായി തിളങ്ങിയത്. ഗൗതം ഗംഭീര്‍ 36 റണ്‍സ് നേടി പുറത്തായി. ഡല്‍ഹി നായകന്‍ ഋഷഭ് പന്ത് 32 റണ്‍സ് നേടി.

ഡല്‍ഹി നല്‍കിയ 29 റണ്‍സ് ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിലാണ് വിദര്‍ഭ മറികടന്നത്. 5ാം ഓവറിലെ അവസാന പന്ത് ബൗണ്ടറി പായിച്ച് വസീം ജാഫര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 32/1 എന്ന നിലയിലായിരുന്നു വിദര്‍ഭ ജയം സ്വന്തമാക്കുമ്പോള്‍. 17 റണ്‍സുമായി വസീം ജാഫര്‍ 9 റണ്‍സ് നേടി സഞ്ജയ് രാമസ്വാമി എന്നിവരായിരുന്നു ക്രീസില്‍. 2 റണ്‍സ് നേടിയ വിദര്‍ഭ നായകന്‍ ഫൈസ് ഫസലാണ് പുറത്തായ ബാറ്റ്സ്മാന്‍.

വിദര്‍ഭയ്ക്കായി ആദ്യ ഇന്നിംഗ്സില്‍ 133 റണ്‍സ് നേടിയ അക്ഷയ് വിനോദ് വാഡ്കര്‍ ആണ് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. അക്ഷയ്ക്ക് പിന്തുണയായി ഫൈസ് ഫസല്‍(67), വസീം ജാഫര്‍(78), അദിത്യ സര്‍വാതേ(79), സിദ്ദേഷ് നേരാല്‍(74) എന്നിവരും നിര്‍ണ്ണായകമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു.

ഡല്‍ഹി ആദ്യ ഇന്നിംഗ്സില്‍ 295 റണ്‍സിനു ഓള്‍ഔട്ട് ആയിരുന്നു. ഗുര്‍ബാനി ഹാട്രിക്ക് നേട്ടമുള്‍പ്പെടെ 6 വിക്കറ്റുകള്‍ നേടി ഡല്‍ഹിയുടെ ഒന്നാം ഇന്നിംഗ്സിനു വിരാമമിടുകയായിരുന്നു. 145 റണ്‍സ് നേടിയ ധ്രുവ ഷോറേയായിരുന്നു ഡല്‍ഹിയുടെ ഒന്നാം ഇന്നിംഗ്സ് ടോപ് സ്കോറര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സെവൻസ് റാങ്കിംഗ്; പുതുവർഷത്തിലും ലിൻഷ മണ്ണാർക്കാട് ഒന്നാമത് തുടരുന്നു

സെവൻസ് സീസൺ തുടങ്ങി രണ്ടാം മാസത്തെ റാങ്കിംഗ് പട്ടിക പുറത്ത് ഇറങ്ങിയപ്പോഴും ഒന്നാമത് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് തന്നെ. കഴിഞ്ഞ സീസണിൽ റാങ്കിംഗ് പട്ടിക അടക്കിവാണ പല വമ്പൻ ടീമുകളെയും പിറകിലാക്കിയാണ് ഈ‌ സീസണിലെ ലിൻഷയുടെ കുതിപ്പ്.

31 മത്സരങ്ങളിൽ നിന്നായി 69 പോയന്റാണ് ഒന്നാം സ്ഥാനത്തുള്ള ലിൻഷാ മെഡിക്കൽസിന് ഉള്ളത്. ഒരു കിരീടവും ലിൻഷ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. എടത്തനാട്ടുകരയിലായിരുന്നു ലിൻഷയുടെ കിരീടം. 30 മത്സരങ്ങളിൽ 59 പോയന്റുമായി ഗ്രാന്റ് ഹൈപ്പർ കെ എഫ് സി കാളികാവാണ് റാങ്കിംഗിൽ രണ്ടാമതായുള്ളത്. 26 മത്സരങ്ങളിൽ നിന്നായി 56 പോയന്റുള്ള സ്മാക്ക് മീഡിയ സബാൻ കോട്ടക്കലാണ് മൂന്നാമത്.

കഴിഞ്ഞ സീസൺ ഉടനീളം റാങ്കിംഗ് അടക്കിവാണിരുന്ന അൽ മദീന ചെർപ്പുള്ളശ്ശേരി അഞ്ചാമതും മഞ്ചേരിയുടെ ശക്തികളായ ഫിഫാ മഞ്ചേരി എട്ടാമതുമാണ് ടേബിളിൽ. സോക്കർ സിറ്റിയും ഫാൻപോർട്ടും സംയുക്തമായാണ് സെവൻസ് റാങ്കിംഗ് ഒരുക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചരിത്ര വിജയത്തിനരികെ വിദര്‍ഭ, ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കി ഡല്‍ഹി

രഞ്ജി ട്രോഫി നാലാം ദിവസം അവസാനിക്കുമ്പോള്‍ വിദര്‍ഭ ചരിത്ര വിജയത്തിനരികെ വിദര്‍ഭ. വെറും 28 റണ്‍സിന്റെ ലീഡ് മാത്രം നേടാനായിട്ടുള്ള ഡല്‍ഹിയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ 280 റണ്‍സിനു ഓള്‍ഔട്ട് ആയി. അക്ഷയ് വഖാറേയുടെ ബൗളിംഗ് മികവിനു മുന്നില്‍ ഡല്‍ഹി ബാറ്റ്സ്മാന്മാര്‍ തകര്‍ന്നടിയുകയായിരുന്നു. അക്ഷയ് 4 വിക്കറ്റ് നേടിയപ്പോള്‍ ആദിത്യ സര്‍വാതേ മൂന്നും രജനീഷ് ഗുര്‍ബാനി വിക്കറ്റ് നേടി. ചരിത്ര രഞ്ജി കിരീടം സ്വന്തമാക്കാന്‍ 29 റണ്‍സാണ് വിദര്‍ഭയ്ക്ക് നേടേണ്ടത്.

ഒമ്പതാം വിക്കറ്റില്‍ ഒത്തുകൂടിയ വികാസ് മിശ്ര-ആകാശ് സുദന്‍ കൂട്ടുകെട്ടാണ് ഡല്‍ഹിയെ ഇന്നിംഗ്സ് തോല്‍വിയില്‍ നിന്ന് കരകയറ്റിയത്. 2 വിക്കറ്റ് മാത്രം ശേഷിക്കെ 18 റണ്‍സ് പിന്നിലായിരുന്ന ഡല്‍ഹിയ്ക്കെതിരെ ഇന്നിംഗ്സ് വിജയം വിദര്‍ഭ ലക്ഷ്യം വെച്ചുവെങ്കിലും 45 റണ്‍സ് നേടിയ കൂട്ടുകെട്ട് ലീഡ് തിരിച്ചു പിടിക്കുവാന്‍ ഡല്‍ഹിയെ സഹായിച്ചു. 34 റണ്‍സ് നേടിയ വികാസ് മിശ്ര പുറത്തായപ്പോള്‍ ഡല്‍ഹിയുടെ പക്കല്‍ 27 റണ്‍സ് ലീഡാണ് ഉണ്ടായിരുന്നത്. ഒരു റണ്‍ കൂടി നേടുന്നതിനിടയില്‍ ഡല്‍ഹി ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. 18 റണ്‍സ് നേടിയ ആകാശ് സുദന്‍ ആണ് അവസാനം പുറത്തായ ബാറ്റ്സ്മാന്‍.

64 റണ്‍സ് നേടിയ നീതീഷ് റാണയും 62 റണ്‍സുമായി ധ്രുവ് ഷോറേയുമാണ് ഡല്‍ഹിയ്ക്കായി തിളങ്ങിയത്. ഗൗതം ഗംഭീര്‍ 36 റണ്‍സ് നേടി പുറത്തായി. ഡല്‍ഹി നായകന്‍ ഋഷഭ് പന്ത് 32 റണ്‍സ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പൊരുതി നോക്കി ബട്‍ലര്‍, തണ്ടറിനെ വീഴ്ത്തി ഹറികെയിന്‍സിനു ആദ്യ ജയം

ജോസ് ബട്‍ലര്‍ നേടിയ 81 റണ്‍സിന്റെ ബലത്തില്‍ അവസാന നിമിഷം വരെ പൊരുതി നോക്കിയ സിഡ്നി തണ്ടറിനെ വീഴ്ത്തി ഹോബാര്‍ട്ട് ഹറികെയിനിനു ബിഗ് ബാഷ് ഏഴാം സീസണിലെ ആദ്യ ജയം. അവസാന ഓവറില്‍ 23 റണ്‍സ് വേണ്ടിയിരുന്ന തണ്ടറിനു എന്നാല്‍ ആദ്യ പന്തില്‍ റണ്‍ഔട്ട് രൂപത്തില്‍ ബട്‍ലറിനെ നഷ്ടമായത് തിരിച്ചടിയായി. 43 പന്തില്‍ നിന്ന് 7 ബൗണ്ടറിയും 5 സിക്സുകളും സഹിതമാണ് തന്റെ 81 റണ്‍സ് ബട്‍ലര്‍ അടിച്ചു കൂട്ടിയത്. 190 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ സിഡ്നി തണ്ടര്‍ ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 180/8 എന്ന നിലയിലായിരുന്നു. 36 റണ്‍സ് വീതം നേടി കുര്‍ട്ടിസ് പാറ്റേര്‍സണ്‍, ഷെയിന്‍ വാട്സണ്‍ എന്നിവരെ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റാര്‍ക്കും തന്നെ കാര്യമായ പ്രഭാവം സിഡ്നി തണ്ടറിനു വേണ്ടി പുറത്തെടുക്കുവാന്‍ കഴിഞ്ഞില്ല.

മത്സരത്തില്‍ 9 റണ്‍സിന്റെ ജയമാണ് ഹോബാര്‍ട്ട് നേടിയത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ജോഫ്ര ആര്‍ച്ചര്‍, കാമറൂണ്‍ ബോയസ് എന്നിവരാണ് വിക്കറ്റ് പട്ടികയില്‍ ഹോബാര്‍ട്ടിനായി ഇടം പിടിച്ചത്. ഇതില്‍ തന്നെ ബോയസിന്റെ ബൗളിംഗ് പ്രകടനമായിരുന്നു ശ്രദ്ധേയം. 3 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കാമറൂണ്‍ ബോയസ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്.

നേരത്തെ ഡി’ആര്‍ക്കി ഷോര്‍ട്ടിന്റെ 97 റണ്‍സിന്റെയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ബെന്‍ മക്ഡര്‍മട്ടിന്റെയും ബലത്തില്‍ ഹോബാര്‍ട്ട് 189 റണ്‍സ് നേടിയിരുന്നു. മൂന്ന് വിക്കറ്റുകള്‍ നഷ്ടത്തിലാണ് ഈ കൂറ്റന്‍ സ്കോര്‍ ഹോബാര്‍ട്ട് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റിസൾട്ട് നോക്കാതെ ബ്ലാസ്റ്റേഴ്സിനൊപ്പം നിൽക്കാൻ മഞ്ഞപ്പടയോട് ബെംഗളൂരു കോച്ച്

ബെംഗളൂരു എഫ് സിയുടെ പരിശീലകനായ ആൽബർട്ട് റോക്കയെ ഇന്നലെ തെല്ലൊന്നുമല്ല ബ്ലാസ്റ്റേഴ്സ് ആരാധകർ അത്ഭുതപ്പെടുത്തിയത്. തന്റെ ടീമിനായി കിലോമീറ്ററുകൾ സഞ്ചരിച്ച് എത്തിയ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനെ അഭിനന്ദിക്കും മുന്നേ റോക്ക അഭിനന്ദിച്ചത് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ ആയിരുന്നു. ഇത്രയും വലിയ പിന്തുണ നൽകി ഫുട്ബോളിനെ സജീവമാക്കുന്ന ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അഭിനന്ദനം എന്നാണ് റോക്ക ഇന്നലെ മത്സര ശേഷം പറഞ്ഞത്.

മത്സരഫലം എന്തായാലും ഈ ആരാധകർ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം നിൽക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും ബെംഗളൂരു ബോസ് പറഞ്ഞു. 4 വർഷമായി ഫലം നോക്കാതെ ബെംഗളൂരു ആരാധകർ ബെംഗളൂരു എഫ് സിയുടെ കൂടെ ഉണ്ടെന്നും അതുപോലെ മഞ്ഞപ്പടയും തുടരണം എന്നാണ് റോക്ക പറഞ്ഞത്.

ഇന്നലത്തെ വിജയം തനിക്ക് അത്യാവശ്യമായിരുന്നു എന്നും. ബെംഗളൂരു ആരാധകർ അത് അർഹിക്കുന്നു എന്ന് റോക്ക കൂട്ടിചേർത്തു. ഫുട്ബോൾ ആരാധകരില്ലാതെ ഒന്നുമല്ല എന്നും റോക്ക പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version