എംസിജി, മൂന്നാം ടെസ്റ്റിനായുള്ള കരുതല്‍ വേദി

ഓസ്ട്രേലിയ ഇന്ത്യ പരമ്പരയിലെ മൂന്നാം ടെസ്റ്റ് സിഡ്നിയിലാണ് നടക്കാനിരിക്കുന്നത്. എന്നാല്‍ അടുത്തിടെയായി സിഡ്നിയില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചത് ക്രിക്കറ്റ് ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ വേദി മാറ്റം ഇല്ലെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പറഞ്ഞിരിക്കുന്നതെങ്കിലും എംസിജിയെ കരുതല്‍ വേദിയായി ബോര്‍ഡ് പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

നിലവില്‍ ടെസ്റ്റില്‍ വേദി മാറ്റത്തിനുള്ള സാഹചര്യമില്ലെങ്കിലും ഇനിയങ്ങോട്ട് കാര്യങ്ങള്‍ വിഷമകരമാകുകയാണെങ്കില്‍ ഓസ്ട്രേലിയന്‍ ബോര്‍ഡ് അതിന് സജ്ജമാണെന്നും മത്സരം മെല്‍ബേണില്‍ നടക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു.

പരമ്പരയിലെ രണ്ടാം മത്സരം മെല്‍ബേണില്‍ തന്നെയാണ് നടക്കുന്നത്. മൂന്നാമത്തെയും നാലാമത്തെയും മത്സരങ്ങള്‍ യഥാക്രമം സിഡ്നിയിലും ബ്രിസ്ബെയിനിലുമാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്.

ബോക്സിംഗ് ഡേ ടെസ്റ്റ്, കരുതല്‍ വേദിയായി അഡിലെയ്ഡ് പരിഗണനയില്‍

മെല്‍ബേണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിന് കരുതല്‍ വേദിയായി അഡിലെയ്ഡ് ഓവല്‍ പരിഗണിക്കുവാന്‍ സാധ്യത. ക്രിക്കറ്റ് ഓസ്ട്രേലിയ ഈ കാര്യം പരിഗണിച്ച് വരികയാണെന്നാണ് ലഭിയ്ക്കുന്ന വിവരം. മെല്‍ബേണിലെ കൊറോണ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ആവശ്യമെങ്കില്‍ അഡിലെയ്ഡിലേക്ക് ബോക്സിംഗ് ഡേ ടെസ്റ്റ് മാറ്റുക.

ഇത്തരത്തില്‍ മാറ്റുന്ന പക്ഷം 44 വര്‍ഷങ്ങള്‍ക്ക് ശേഷമാവും ബോക്സിംഗ് ഡേ ടെസ്റ്റ് അഡിലെയ്ഡില്‍ അരങ്ങേറുക. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലാണ് ഇത്തവണത്തെ ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഏറ്റുമുട്ടുക. ക്രിക്കറ്റ് ഓസ്ട്രേലിയ ഈ വിഷയത്തില്‍ വളരെ വൈകി മാത്രമാവും തീരുമാനം എടുക്കുക.

അവസാന നിമിഷം വരെ മെല്‍ബേണില്‍ തന്നെ നടത്തുവാനുള്ള ശ്രമങ്ങളാണ് ഓസ്ട്രേലിയന്‍ ബോര്‍ഡ് നോക്കുന്നത്. അതിന് തീരെ സാധ്യമല്ലാത്ത സമയത്ത് മാത്രമാവും അഡിലെയ്ഡിനെ പരിഗണിക്കുക എന്നാണ് അറിയുന്നത്.

മെല്‍ബേണില്‍ തന്നെ ബോക്സിംഗ് ഡേ ടെസ്റ്റ് നടത്തുവാനുള്ള സാധ്യത പരിശോധിക്കും – നിക്ക് ഹോ‍ക്ക്ലേ

മെല്‍ബേണില്‍ കൊറോണ കേസുകള്‍ ഉയരുന് സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള ബോക്സിംഗ് ഡേ ടെസ്റ്റ് മറ്റൊരു വേദിയിലേക്ക് മാറ്റുവാനുള്ള സാധ്യത ഓസ്ട്രേലിയ പരിഗണിക്കുന്നുണ്ടെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ മെല്‍ബേണില്‍ തന്നെ ടെസ്റ്റ് നടത്തുവാനുള്ള സാധ്യത ക്രിക്കറ്റ് ഓസ്ട്രേലിയ അവസാന നിമിഷം വരെ പരിശോധിക്കുമെന്നാണ് ബോര്‍ഡ് സിഇഒ നിക്ക് ഹോക്ക്ലേ പറയുന്നത്.

ബോക്സിംഗ് ഡേ എന്നത് ഓസ്ട്രേലിയന്‍ സ്പോര്‍ട്ടിംഗ് കലണ്ടറിലെ ഐതിഹാസികമായ ദിവസമാണ്. അതിനാല്‍ തന്നെ അത് മെല്‍ബേണില്‍ തന്നെ നടത്തുവാനുള്ള സാധ്യതകള്‍ പരിശോധിക്കും, ഇപ്പോളത്തെ നിലയില്‍ നടത്തിപ്പുമായി ബന്ധപ്പെട്ട പദ്ധതികളുമായി ബോര്‍ഡ് മുന്നോട്ട് പോകുകയാണെന്നും നിക്ക് വ്യക്തമാക്കി.

ഇനിയും നാല് മാസത്തോളം ഉണ്ടെന്നതിനാല്‍ തന്നെ കാര്യങ്ങള്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഹോക്ക്ലേ വ്യക്തമാക്കി. സാഹചര്യങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ എംസിജിയില്‍ തന്നെ കളി നടത്തുവാനുള്ള ശ്രമങ്ങള്‍ അവസാന നിമിഷം വരെയും ക്രിക്കറ്റ് ഓസ്ട്രേലിയ ശ്രമിക്കുമെന്നും ഹോക്ക്ലേ അഭിപ്രായപ്പെട്ടു.

താന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ മുകളിലോട്ട് ബാറ്റ് ചെയ്യേണ്ട ആവശ്യം വന്നാല്‍ അത് ചെയ്യും

മെല്‍ബേണ്‍ പിച്ചില്‍ അവസാന ഇലവന്‍ പ്രഖ്യാപിക്കുന്നത് പിച്ച് പൂര്‍ണ്ണമായും അവലോകനം ചെയ്ത ശേഷം മാത്രമെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയിന്‍. ഓസ്ട്രേലിയ ആവശ്യമെങ്കില്‍ അഞ്ച് സ്പെഷ്യലിസ്റ്റ് ബൗളര്‍മാരെ കളിപ്പിച്ചേക്കുമെന്ന സൂചനയാണ് ലഭിയ്ക്കുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ആറ് വര്‍ഷത്തിന് ശേഷമാണ് ഇത് സംഭവിക്കാന്‍ പോകുന്നത്.

2013 സിഡ്നിയിലാണ് ഓസ്ട്രേലിയ അവസാനമായി അഞ്ച് സ്പെഷ്യലിസ്റ്റ് ബൗളര്‍മാരുമായി കളത്തിലിറങ്ങിയത്. എന്നാല്‍ അന്തിമ തീരുമാനം നാളെ മാത്രമേയുണ്ടാകുകയുള്ളുവെന്ന് ടിം പെയിന്‍ വ്യക്തമാക്കി. ജെയിംസ് പാറ്റിന്‍സണ്‍ ഉറപ്പായും കളിക്കുമെങ്കിലും മൈക്കല്‍ നീസര്‍ കളിക്കുമോ ഇല്ലയോ എന്നതിലാണ് വ്യക്തത വരുവാനുള്ളത്.

ഓസ്ട്രേലിയ അഞ്ച് ബൗളര്‍മാരുമായി മുന്നോട്ട് പോകുകയാണെങ്കില്‍ ടിം പെയിന്‍ ആറാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ടി വരും. താന്‍ ഇപ്പോള്‍ ബാറ്റ് ചെയ്യുന്നത് ഏഴാം നമ്പറിലാണെന്നതിനാല്‍ തന്നെ ആറാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് ആവശ്യമെങ്കില്‍ അത് ചെയ്യുമെന്നും അതില്‍ വലിയ വ്യത്യാസം ഒന്നുമുണ്ടാകില്ലെന്നും ടിം പെയിന്‍ വ്യക്തമാക്കി.

ടീമിന് മികച്ചതെന്താണോ അത് ചെയ്യുമെന്നും അതിനെക്കുറിച്ച് ചിന്തിച്ച് തലപുണ്ണാക്കേണ്ട കാര്യമില്ലെന്നും ടിം പെയിന്‍ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ബോക്സിംഗ് ഡേ ടെസ്റ്റുകള്‍ പരിഗണിച്ചാല്‍ 20 വിക്കറ്റ് നേടുക പ്രയാസമാണ്. അതിനാല്‍ തന്നെ ബാറ്റ് ചെയ്യാനാകുന്ന ഒരു ബൗളറെ ഉള്‍പ്പെടുത്തുവാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ടിം പെയിന്‍ വ്യക്തമാക്കി.

ന്യൂസിലാണ്ടിനോട് വാര്‍ണറുടെ മുന്നറിയിപ്പ്, മെല്‍ബേണില്‍ ഷോര്‍ട്ട് ബോള്‍ നയം വിജയിക്കില്ല

മെല്‍ബേണ്‍ ടെസ്റ്റിന് മുന്നോടിയായി ന്യൂസിലാണ്ടിന് മുന്നറിയിപ്പുമായി ഡേവിഡ് വാര്‍ണര്‍. പെര്‍ത്തിലെ ആദ്യ ടെസ്റ്റ് പരാജയപ്പെട്ടുവെങ്കിലും ന്യൂസലാണ്ടിന് ഷോര്‍ട്ട് ബോള്‍ ടാക്ടിക്സില്‍ വിജയം കണ്ടെത്താനായിരുന്നു. എന്നാല്‍ മെല്‍ബേണിലും അതേ നയമാണ് ന്യൂസിലാണ്ട് തുടരുന്നതെങ്കില്‍ ടീമിന് യാതൊരു പിന്തുണയും ലഭിയ്ക്കില്ലെന്ന് വാര്‍ണര്‍ വെളിപ്പെടുത്തി.

ഗ്രീന്‍ വിക്കറ്റില്‍ ഷോര്‍ട്ട് ബോള്‍ എറിഞ്ഞ് തങ്ങളുടെ സാധ്യതകളെ ന്യൂസിലാണ്ട് ഇല്ലാതാക്കുകയാകും ഈ നയം പിന്തുടര്‍ന്നാലെന്ന് വാര്‍ണര്‍ വ്യക്തമാക്കി. ഇത് കൂടാതെ ഓസീസ് താരങ്ങള്‍ ന്യൂസിലാണ്ടിന്റെ ഷോര്‍ട്ട് ബോള്‍ നയത്തിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയെന്നും വാര്‍ണര്‍ പറഞ്ഞു.

ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാര്‍ തങ്ങളുടെ റിസ്ക് എടുക്കുവാനുള്ള സ്വഭാവത്തിന് കടിഞ്ഞാണിട്ടാല്‍ ഈ ഷോര്‍ട്ട് ബോളുകളില്‍ നിന്ന് റണ്‍സ് അനായാസം വരുമെന്നും വാര്‍ണര്‍ അഭിപ്രായപ്പെട്ടു.

എംസിജിയിലെ തയ്യാറെടുപ്പുകളില്‍ വിശ്വാസം പ്രകടിപ്പിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ

അപകടകരമായ പിച്ച് കാരണം ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരം ഉപേക്ഷിച്ചുവെങ്കിലും എംസിജിയിലെ ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള തയ്യാറെടുപ്പുകളില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. അന്ന് മത്സരം ഉപേക്ഷിക്കപ്പെട്ടുവെങ്കിലും കളിക്കാര്‍ക്ക് ആര്‍ക്കും തന്നെ പരിക്കൊന്നും പറ്റാത്തത് വലിയ കാര്യമാണെന്നും അതില്‍ നിന്ന് വളരെ വലിയ പാഠമാണ് തങ്ങള്‍ പഠിച്ചതെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് കെവിന്‍ റോബര്‍ട്സ് വെളിപ്പെടുത്തി. ക്യുറേറ്റര്‍ മാറ്റ് പേജ് തന്റെ മേഖലയില്‍ കഴിവ് തെളിയിച്ച വ്യക്തിയാണെന്നും ബോക്സിംഗ് ഡേ ടെസ്റ്റില്‍ അദ്ദേഹത്തില്‍ നിന്ന് വരുന്ന പിച്ചിനെ ഞങ്ങള്‍ ഉറ്റുനോക്കുകയാണെന്നും റോബര്‍ട്സ് പറഞ്ഞു.

ബാറ്റും ബോളും തമ്മില്‍ മികച്ച പോരാട്ടമാവും എംസിജിയില്‍ കാണാനാകുകയെന്ന് തങ്ങള്‍ക്ക് വിശ്വാസമാണെന്നും കെവിന്‍ റോബര്‍ട്സ് അവകാശപ്പെട്ടു. അന്ന് നടന്ന അതേ പിച്ചായിരിക്കില്ല ഓസ്ട്രേലിയ-ന്യൂസിലാണ്ട് ടെസ്റ്റ് മത്സരത്തില്‍ ഉപയോഗിക്കുകയെന്ന് റോബര്‍ട്സ് വെളിപ്പെടുത്തി.

ഫ്ലാറ്റ് വിക്കറ്റുകളല്ല വേണ്ടത്, ക്യുറേറ്റര്‍മാരോട് തങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുവാന്‍ ആവശ്യപ്പെട്ട് ജസ്റ്റിന്‍ ലാംഗര്‍

മെല്‍ബേണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അപ്രവചനീയമായ ബൗണ്‍സ് മൂലം കളി ഉപേക്ഷിക്കപ്പെട്ടതിന് പിന്നാലെ ക്യുറേറ്റര്‍മാരോട് തങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുവാന്‍ ആവശ്യപ്പെട്ട് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. ക്രിക്കറ്റിലെ ഏറ്റവും വലിയ പ്രശ്നം ഫ്ലാറ്റ് പിച്ചുകളാണെന്നാണ് ലാംഗര്‍ പറയുന്നത്.

ഷെഫീല്‍ഡ് ഷീല്‍ഡില്‍ വിക്ടോറിയയും വെസ്റ്റേണ്‍ ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തിലെ ഒരു ദിവസത്തെ കളി അപകടകരമായ വിക്കറ്റ് മൂലം ഉപേക്ഷിച്ചിരുന്നു.

വര്‍ഷങ്ങളായി ഫ്ലാറ്റ് വിക്കറ്റുകള്‍ മൂലം അന്താരാഷ്ട്ര ക്രിക്കറ്റിലും ഫസ്റ്റ് ക്ലാസ്സിലും പഴി കേള്‍ക്കുന്ന ഗ്രൗണ്ടാണ് മെല്‍ബേണ്‍ ക്രിക്കറ്റ്, എന്നാല്‍ ഇത്തവണ അത് അപകടകരമായ പിച്ച് കാരണം ആവുകയായിരുന്നു.

ഐസിസി മുമ്പ് മോശം പിച്ചെന്ന് മെല്‍ബേണിലെ പിച്ചിനെ വിലയിരുത്തിയിട്ടുണ്ട്, അതിന് ശേഷമാണ് ഗ്രൗണ്ട്സ്മാന്മാര്‍ പിച്ച് മെച്ചപ്പടുത്തുവാനായി ശ്രമം തുടങ്ങിയത്.

ബൗളര്‍മാര്‍ക്കും തുല്യ അവസരങ്ങളുള്ള പിച്ചാണ് ആവശ്യമെന്നാണ് ജസ്റ്റിന്‍ ലാംഗര്‍ പറയുന്നത്. ആര്‍ക്കും ഫ്ലാറ്റ് വിക്കറ്റുകളിലെ ക്രിക്കറ്റ് കാണുവാന്‍ ആഗ്രഹമില്ലെന്നും ലാംഗര്‍ പറഞ്ഞു.

മെല്‍ബേണിലെ ബോക്സിംഗ് ഡേ ടെസ്റ്റിന് ഭീഷണിയില്ല

മെല്‍ബേണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ബോക്സിംഗ് ഡേയുടെ അന്ന് നടക്കേണ്ട ഓസ്ട്രേലിയ ന്യൂസലാണ്ട് ടെസ്റ്റ് മത്സരത്തിന് യാതൊരു വിധ ഭീഷണിയുമില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രതിനിധി. മെല്‍ബേണില്‍ ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരം മോശം പിച്ച് കാരണം ആദ്യ ദിവസം ഉപേക്ഷിച്ചിരുന്നു. എന്നാല്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള മറ്റൊരു പിച്ചാണ് ബോക്സിംഗ് ഡേ ടെസ്റ്റിന് ഒരുക്കിയിരിക്കുന്നതെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് തലവന്‍ പീറ്റര്‍ റോച്ച് പറഞ്ഞത്.

ക്യുറേറ്റര്‍ മാറ്റ് പേജിനും ഗ്രൗണ്ട് സ്റ്റാഫിനും രണ്ട് ആഴ്ചയിലധികം സമയംഉണ്ടെന്നും അവര്‍ ടെസ്റ്റ് മത്സരത്തിനുള്ള പിച്ച് നിലവാരമുള്ളതാണെന്ന് ഉറപ്പാക്കുമെന്നും റോച്ച് ഉറപ്പ് നല്‍കി.

അപകടകരമായ പിച്ച് മെല്‍ബേണിലെ ഷെഫീല്‍ഡ് മത്സരത്തിന്റെ ആദ്യ ദിവസം ഉപേക്ഷിച്ചു

മെല്‍ബേണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ന് നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിന്റെ ആദ്യ ദിവസത്തെ കളി മുഴുവനാക്കാതെ ഉപേക്ഷിച്ചു. വിക്ടോറിയയും വെസ്റ്റേണ്‍ ഓസ്ട്രേലിയയും തമ്മിലുള്ള മത്സരമാണ് ഉപേക്ഷിച്ചത്.

വെസ്റ്റേണ്‍ ഓസ്ട്രേലിയ 89/3 എന്ന നിലയില്‍ നില്ക്കവേയാണ് ആദ്യ ദിവസത്തെ കളി ഉപേക്ഷിക്കുവാന്‍ തീരുമാനച്ചത്. 40 ഓവറുകളാണ് ആദ്യ ദിവസം പിന്നിട്ടത്.

പിച്ചിന്റെ അപകടകരമായ അവസ്ഥയാണ് മത്സരത്തിന്റെ ആദ്യ ദിവസത്തെ ഉപേക്ഷിക്കുവാന്‍ അമ്പയര്‍മാരെ പ്രേരിപ്പിച്ചത്. ഇരു ക്യാപ്റ്റന്മാരോടും ക്യുറേറ്ററിനോടും നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്.

നിര്‍ണ്ണായക ഏകദിനം, ഓസ്ട്രേലിയന്‍ ടീമില്‍ രണ്ട് മാറ്റം

എംസിജിയില്‍ ഇന്ത്യയ്ക്കെതിരെ പരമ്പര നിര്‍ണ്ണയിക്കുന്ന ഏകദിനത്തിനായി ഓസ്ട്രേലിയന്‍ സ്ക്വാഡില്‍ രണ്ട് മാറ്റം. പരിക്കേറ്റ ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫിനെയും നഥാന്‍ ലയണിനെയുമാണ് സ്ക്വാഡില്‍ നിന്ന് ഒഴിവാക്കിയത്. ലയണ്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു വിക്കറ്റ് പോലും നേടാനാകാതെയാണ് പോയത്. ലയണിനു പകരം ആഡം സംപയും ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫിനു പകരം ബില്ലി സ്റ്റാന്‍ലേക്കിനെയുമാണ് ഓസ്ട്രേലിയ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതേ സമയം ബിഗ് ബാഷില്‍ മികച്ച ഫോമില്‍ കളിക്കുന്ന കെയിന്‍ റിച്ചാര്‍ഡ്സണെ അവസാന ഏകദിനത്തിനുള്ള ബാക്കപ്പായി ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍ മാത്രമേ താരത്തിനെ ഉപയോഗപ്പെടുത്തുകയുള്ളു. താരത്തെ മെല്‍ബേണ്‍ റെനഗേഡ്സിനു വേണ്ടി സെലക്ഷനു പരിഗണിക്കാവുന്നതാണെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചിട്ടുണ്ട്.

7 വയസ്സുകാരന്‍ ആര്‍ച്ചി, ഓസ്ട്രേലിയന്‍ ടെസ്റ്റ് സ്ക്വാഡില്‍

7 വയസ്സുകാരന്‍ ആര്‍ച്ചി ഷില്ലറെ ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി. മേക്ക്-എ-വിഷ് ഓസ്ട്രേലിയ ഫൗണ്ടേഷന്റെ നീക്കത്തിലൂടെയാണ് ഇത് സാധ്യമായത്. ഹൃദയ വാല്‍വിനു തകരാറുള്ള ആര്‍ച്ചി ഇപ്പോള്‍ തന്നെ ഒട്ടനവധി ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്. മത്സരത്തില്‍ ടിം പെയിനിനൊപ്പം സഹ ക്യാപ്റ്റനായും ആര്‍ച്ചി ഷില്ലറെ നിയമിച്ചിട്ടുണ്ട്.

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാകുകയെന്നാണ് തന്റെ ആഗ്രഹമെന്ന് വളരെ മുമ്പ് ആര്‍ച്ചി തന്റെ അച്ഛനോട് പറഞ്ഞിരുന്നു. ആര്‍ച്ചിയുടെ സ്ഥിതി അറിഞ്ഞ ഫൗണ്ടേഷന്‍ കുട്ടിയുടെ ആഗ്രഹത്തിനു വേണ്ടി സാധ്യമായതെന്തെന്ന് ആരായുകയും അതിനു വേണ്ടി ശ്രമിക്കുകയും ആയിരുന്നു.

 

ഓസ്ട്രേലിയയുടെ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ ആണ് ആര്‍ച്ചിയെ ഈ വിവരം അറിയിച്ചത്. അഡിലെയ്ഡ് ഓവലില്‍ ഓസ്ട്രേലിയന്‍ ടീമിനൊപ്പം ആര്‍ച്ചി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു. കുട്ടിയുടെ ജീവിതത്തില്‍ ചില സന്തോഷ നിമിഷങ്ങള്‍ സൃഷ്ടിക്കുവാനുള്ള തങ്ങളുടെ എളിയ ശ്രമമാണെന്നാണ് ഈ നീക്കത്തെ ഓസ്ട്രേലിയന്‍ കോച്ച് വിശേഷിപ്പിച്ചത്.

ജേസണ്‍ റോയ് എംസിജിയില്‍ സ്വന്തമാക്കിയ റെക്കോര്‍ഡുകള്‍

180 റണ്‍സുമായി ജേസണ്‍ റോയ്. കൂട്ടിനു 91 റണ്‍സുമായി ജോ റൂട്ട്. ഇരുവരും ചേര്‍ന്ന് മെല്‍ബേണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ചരിത്രം കുറിക്കുകയായിരുന്നു. ഓസ്ട്രേലിയയില്‍ 300ല്‍ കൂടുതല്‍ റണ്‍സ് ചേസ് ചെയ്യുന്നത് വെറും രണ്ട് തവണ മാത്രമായിരുന്നു. അതില്‍ തന്നെ ഇംഗ്ലണ്ട് തങ്ങളുടെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസ് ആയിരുന്നു ജനുവരി 14നു എംസിജിയില്‍ നടത്തിയത്. ഇതിനിടെ ഒട്ടനവധി വ്യക്തിഗത നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ജേസണ്‍ റോയ്ക്ക് സാധിച്ചു. ഏതെല്ലാം ആണ് അവയെന്ന് ഒന്ന് കണ്ണോടിക്കാം.

  • ഇംഗ്ലണ്ട് ബാറ്റ്സ്മാന്റെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. അലക്സ് ഹെയില്‍സിന്റെ റെക്കോര്‍ഡാണ് റോയ് മറികടന്നത്.
  •  എംസിജിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍
  •  ഓസ്ട്രേലിയയില്‍ റണ്‍ ചേസിനിടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍

https://twitter.com/Ponty100mph/status/952472613015769088

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version