ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ റഡാറില്‍ വാഷിംഗ്ടണ്‍ സുന്ദര്‍, താരത്തെ സ്വന്തമാക്കാന്‍ മറ്റു ടീമുകളും

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റിന്റെ ടീമിലേക്ക് വാഷിംഗ്ടണ്‍ സുന്ദര്‍ എത്തിയത് മുതലാണ് ടീമിന്റെ കളി തന്നെ മാറിയതെന്ന് പറയാവുന്നതാണ്. താരത്തിന്റെ ഓള്‍റൗണ്ട് കഴിവ് പൂര്‍ണ്ണമായും പൂനെ ഉപയോഗിച്ചില്ലെങ്കിലും താരം ഓപ്പണിംഗ് ബാറ്റ്സ്മാന്റെ റോളിലാണ് ടിഎന്‍പിഎലിലും സയ്യദ് മുഷ്താഖ് അലി ട്രോഫിയിലും തിളക്കമാര്‍ന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. ടിഎന്‍പിഎലില്‍ ടൂട്ടി പാട്രിയറ്റ്സിനു വേണ്ടി പലപ്പോഴും സ്ഫോടനാത്മകമായ തുടക്കമാണ് നല്‍കിയത്. ഈ കഴിഞ്ഞ സീസണില്‍ ഒരു ശതകവും താരം ടൂട്ടി പാട്രിയറ്റ്സിനു വേണ്ടി സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ താരത്തിനെ ലേലത്തില്‍ ആരും സ്വന്തമാക്കിയിരുന്നില്ല. എന്നാല്‍ ചാമ്പ്യന്‍ സ്പിന്നര്‍ അശ്വിനു പരിക്കേറ്റത്തോടെ സുന്ദറിനോട് ട്രയല്‍സില്‍ പങ്കെടുക്കുവാന്‍ മാനേജ്മെന്റ് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ഐപിഎല്‍ കരാര്‍ ലഭിച്ച താരം മികച്ച സ്പെല്ലുകളാണ് ടൂര്‍ണ്ണമെന്റില്‍ പലപ്പോഴായി പുറത്തെടുത്തത്.

ടിഎന്‍പിഎല്‍ 2017 സീസണില്‍ ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും മികവ് പുലര്‍ത്തിയ താരം പിന്നീട് രഞ്ജി ട്രോഫിയിലും മികവാര്‍ന്ന പ്രകടനമാണ് പുറത്തെടുത്തത്. ഏറെ വൈകാതെ ഇന്ത്യന്‍ ടീമിലേക്കും താരത്തിനു സ്ഥാനം ലഭിച്ചു. കേധാര്‍ ജാഥവിനു പരിക്കേറ്റപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ശ്രീലങ്കയ്ക്കെതിരെയുള്ള ടീമില്‍ ഉള്‍പ്പെടുകയായിരുന്നു. ആഴ്ചകളുടെ വ്യത്യാസത്തില്‍ ടി20യിലും ഏകദിനത്തിലും അരങ്ങേറ്റം കുറിക്കാന്‍ താരത്തിനു സാധിച്ചിരുന്നു.

ഈ സീസണില്‍ ലേലത്തിലൂടെ താരത്തെ സ്വന്തമാക്കുവാന്‍ മുന്‍ പന്തിയിലുണ്ടാവുക ചെന്നൈ സൂപ്പര്‍ കിംഗ്സ് തന്നെയാവുമെന്ന് വേണം കരുതാന്‍. പ്രാദേശിക താരങ്ങളെ സ്വന്തമാക്കുക എന്ന നയം ചെന്നൈ നടപ്പിലാക്കുകയാണെങ്കില്‍ അശ്വിന്‍, ബദ്രിനാഥ്, മുരളി വിജയ് എന്നീ തമിഴ്നാട് താരങ്ങള്‍ മുമ്പ് കളിച്ചിട്ടുള്ളത് പോലെ ഇത്തവണ നറുക്ക് വീഴുക വാഷിംഗ്ടണ്‍ സുന്ദറിനാവും. ടീമില്‍ ഓള്‍റൗണ്ടറായി കളിക്കേണ്ടി വരികയില്ലെങ്കിലും താരത്തിന്റെ ബാറ്റിംഗ് കഴിവ് ചെന്നൈയ്ക്ക് ടൂര്‍ണ്ണമെന്റില്‍ ഉപകാരമാകുമെന്നും വിലയിരുത്തലുണ്ട്.

എന്നാല്‍ ചെന്നൈയ്ക്ക് കാര്യങ്ങള്‍ അത്ര അനായാസകരമാകില്ല. വാഷിംഗ്ടണ്‍ സുന്ദറിനു വേണ്ടി ഈ ഐപിഎലില്‍ ലേല യുദ്ധം തന്നെ നടക്കുമെന്നാണ് ക്രിക്കറ്റ് പണ്ഡിതന്മാരുടെ വിലയിരുത്തല്‍. കുറച്ചധികം പൈസ ചെലവാക്കിയാല്‍ മാത്രമേ ആര്‍ക്ക് തന്നെയായാലും താരത്തിനെ ടീമിലെത്തിക്കാനാകുള്ളു എന്നത് ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹാട്രിക്ക് രാജാവ് അമിത് മിശ്ര

ഐപിഎല്‍ പതിനൊന്നാം സീസണിലേക്ക് കടക്കുമ്പോള്‍ കഴിഞ്ഞ പത്ത് സീസണുകളിലായി ഹാട്രിക്കുകളുടെ രാജാവായി അമിത് മിശ്ര തന്നെ. 3 ഹാട്രിക്ക് നേട്ടങ്ങളാണ് അമിത് മിശ്ര ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. 126 മത്സരങ്ങളാണ് മിശ്ര വിവിധ ടീമുകള്‍ക്കായി കളിച്ചിട്ടുള്ളത്. 2008ല്‍ ആദ്യ സീസണില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനായി തന്റെ ആദ്യ ഹാട്രിക്ക് സ്വന്തമാക്കിയ മിശ്ര 2011ല്‍ ഇതേ നേട്ടം ഡെക്കാന്‍ ചലഞ്ചേഴ്സിനു വേണ്ടി ആവര്‍ത്തിച്ചു. 2013ല്‍ സണ്‍റൈസേഴ്സ് കുപ്പായത്തിലും ഈ നേട്ടം സ്വന്തമാക്കിയ അമിത് മിശ്ര ഹാട്രിക്കുകളുടെ എണ്ണം മൂന്നാക്കി ഉയര്‍ത്തി.

യുവരാജ് സിംഗ് ആണ് രണ്ട് ഹാട്രിക്ക് നേട്ടങ്ങളുമായി രണ്ടാം സ്ഥാനത്ത്. 2009ല്‍ രണ്ട് ഹാട്രിക്ക് നേട്ടങ്ങളാണ് യുവരാജ് സ്വന്തമാക്കിയത്. ഇവരിരുവരെയും ഉള്‍പ്പെടെ 14 താരങ്ങളാണ് ഹാട്രിക്ക് നേട്ടം കൊയ്തിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഐപിഎലില്‍ പത്തോ അതിലധികമോ മെയിഡന്‍ ഓവറുകള്‍ എറിഞ്ഞത് ഇവര്‍

ഐപിഎലില്‍ ഏറ്റവും അധികം മെയിഡന്‍ ഓവറുകള്‍ എറിഞ്ഞത് രണ്ട് ഇന്ത്യക്കാരാണ് ഒന്നാം സ്ഥാനത്ത് പ്രവീണ്‍ കുമാര്‍ നില്‍ക്കുമ്പോള്‍ തൊട്ടു പുറകില്‍ ഇര്‍ഫാന്‍ പത്താനും മെയിഡനുകളുടെ കാര്യത്തില്‍ മുമ്പനായി നില്‍ക്കുന്നു. പ്രവീണ്‍ കുമാര്‍ കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ലയണ്‍സിനായി കളിക്കാനിറങ്ങിയിരുന്നുവെങ്കിലും ഇര്‍ഫാന് പഴയ പോലെ പന്ത് കൊണ്ട് മായാജാലം കാണിക്കുവാന്‍ സാധിക്കാത്തതിനാല്‍ അവസാന ഇലവനില്‍ സ്ഥാനം പിടിക്കാന്‍ പലപ്പോഴും ആവുന്നില്ല.

കഴിഞ്ഞ സീസണില്‍ ലേലത്തില്‍ ആരും വാങ്ങിയിരുന്നില്ലെങ്കിലും ഡ്വെയിന്‍ ബ്രാവോയ്ക്ക് പരിക്കേറ്റ് പിന്മാറിയപ്പോള്‍ പകരക്കാരനായി ഗുജറാത്ത് ലയണ്‍സ് താരത്തെ സ്വന്തമാക്കിയിരുന്നു. 2017 സീസണില്‍ ഒരു മത്സരം മാത്രമാണ് ഇര്‍ഫാന് കളിക്കാനായത്.

ഇന്ത്യന്‍ താരങ്ങളില്‍ ഉയര്‍ന്ന് വരുന്ന സന്ദീപ് ശര്‍മ്മയാണ് ഇനി ഈ നേട്ടം കൈവരിക്കുവാന്‍ ഏറെ സാധ്യത കല്പിക്കപ്പെടുന്ന താരം. പ്രവീണ്‍ കുമാറിനെക്കാള്‍ കുറവ് മത്സരം മാത്രം കളിച്ചിട്ടുള്ള സന്ദീപ് ഇപ്പോള്‍ 8 മെയിഡനുകളാണ് ഐപിഎലില്‍ ഇതുവരെ നേടിയിട്ടുള്ളത്.

പ്രവീണ്‍ കുമാര്‍ 119 മത്സരങ്ങളില്‍ നിന്ന് 14 മെയിഡനുകള്‍ എറിഞ്ഞപ്പോള്‍ ഇര്‍ഫാന്‍ 103 മത്സരങ്ങളില്‍ നിന്ന് 10 മെയിഡനുകളാണ് എറിഞ്ഞത്. കഴിഞ്ഞ രണ്ട് സീസണുകളിലായി ഇര്‍ഫാന്‍ പത്താന്‍ വെറും 5 മത്സരങ്ങളാണ് ഐപിഎലില്‍ കളിച്ചിട്ടുള്ളത്. സന്ദീപ് ശര്‍മ്മ 56 മത്സരങ്ങളില്‍ നിന്നാണ് 8 മെയിഡനുകള്‍ എന്ന നേട്ടം കൊയ്തിട്ടുള്ളത്.

മെയിഡനുകളുടെ എണ്ണത്തില്‍ ആദ്യ പത്ത് സ്ഥാനക്കാരില്‍ വെറും രണ്ട് സ്ഥാനക്കാരില്‍ വെറും രണ്ട് വിദേശ താരങ്ങളാണ് ഉള്ള‍ത്. ലസിത് മലിംഗ(8 മെയിഡനുകള്‍), ഡെയില്‍ സ്റ്റെയിന്‍(7 മെയിഡനുകള്‍)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടോമി സിംസെക് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് തിരികെ എത്തുന്നു

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഫിറ്റ്നെസ് ഗുരുവും ഫിസിയോയുമായ ടോമി സിംസെക് തിരികെ എത്തുന്നു. ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് വിവരം ആരാധകര്‍ക്കായി പുറത്ത് വിട്ടത്. വിലക്കിനു മുമ്പ് കുറേ വര്‍ഷങ്ങളായി ചെന്നൈ ടീമിന്റെ ഫിറ്റ്നെസ് നില ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ച വ്യക്തിയാണ് ടോമി. നിലവില്‍ ബിഗ് ബാഷില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിന്റെ ഫിസിയോയായും ടോമി പ്രവര്‍ത്തിച്ചു വരികയാണ്.

സ്റ്റാര്‍സില്‍ സിഎസ്കെയുടെ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ് തന്നെയാണ് കോച്ചായി പ്രവര്‍ത്തിക്കുന്നത്. ബിഗ് ബാഷ് അഞ്ചാം സീസണിലാണ് ടോമി സ്റ്റാര്‍സിനൊപ്പം എത്തുന്നത്. ശ്രീലങ്ക ക്രിക്കറ്റ് ടീമിന്റെ മുന്‍ ഫിസിയോ കൂടിയാണ് ടോമി സിംസെക്. സ്റ്റാര്‍സില്‍ ഇവര്‍ക്കൊപ്പം ടീം മാനേജരായി ചെന്നൈയുടെ ടീം മാനേജരായി പ്രവര്‍ത്തിച്ചിട്ടുള്ള റസ്സല്‍ രാധാകൃഷ്ണനുമുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജോ റൂട്ടിനോട് ഐപിഎല്‍ കളിക്കേണ്ടെന്ന് കോച്ച്

ഐപിഎല്‍ 2018ല്‍ പങ്കെടുക്കരുതെന്ന് ജോ റൂട്ടിനോട് ആവശ്യപ്പെട്ട് കോച്ച് ട്രെവര്‍ ബെയിലിസ്. വരാനിരിക്കുന്ന കടുത്ത മത്സര പരമ്പരകളിനോടൊപ്പം ഐപിഎല്‍ കൂടി ചേരുമ്പോള്‍ താരത്തിനെ അത് വല്ലാതെ ബാധിക്കുമെന്നാണ് ഇംഗ്ലണ്ട് കോച്ച് അഭിപ്രായപ്പെട്ടത്. താരവുമായി ഇത് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഒരു ഇടവേള ജോ റൂട്ടിനു ഏറെ ആവശ്യമാണെന്നുമാണ് ട്രെവറിന്റെ അഭിപ്രായം. വിശ്രമത്തിനു ഏറ്റവും മികച്ച ഉപാധി ഐപിഎല്‍ ഉപേക്ഷിക്കുക എന്നാണെന്നും ട്രെവര്‍ പറഞ്ഞു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് തവണ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച കോച്ചാണ് ട്രെവര്‍ ബെയിലിസ്. ഇംഗ്ലണ്ടിന്റെ ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ റൂട്ട് കളിക്കുന്നതിനാല്‍ ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാവും നല്ലതെന്നാണ് ഇംഗ്ലണ്ട് കോച്ച് അഭിപ്രായപ്പെട്ടത്. ജനുവരി 27, 28 തീയ്യതികളില്‍ നടക്കുന്ന ലേല നടപടികളില്‍ ജോ റൂട്ടിന്റെ പേര് വരുമോ ഇല്ലയോ എന്നതനുസരിച്ച് കോച്ചിന്റെ നിര്‍ദ്ദേശം ഇംഗ്ലണ്ട് നായകന്‍ ചെവികൊള്ളുമോ ഇല്ലയോ എന്നതില്‍ കൂടുതല്‍ വ്യക്തത വരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഈ മൂന്ന് താരങ്ങളില്‍ ആരെ നിലനിര്‍ത്തണമെന്ന് ആരാധകരോട് ചോദിച്ച് ഡെയര്‍ ഡെവിള്‍സ്

ഇന്ത്യന്‍ യുവ രക്തങ്ങളെയും ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെയുമാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് തങ്ങളുടെ നിലനിര്‍ത്തല്‍ അവകാശം വിനിയോഗിച്ച് ടീമില്‍ എടുത്തത്. ഇനി രണ്ട് റൈറ്റ് ടു മാച്ച് കാര്‍ഡ് കൈവശമുള്ള ടീം ആരെ നിലനിര്‍ത്തണമെന്ന് ആരാധകരോട് ആവശ്യപ്പെടുകയാണ്. മൂന്ന് താരങ്ങളില്‍ നിന്ന് നിങ്ങള്‍ ആരെ നില നിര്‍ത്തുമെന്നാണ് ഡെയര്‍ ഡെവിള്‍സിന്റെ ചോദ്യം. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ കാഗിസോ റബാഡ, ക്വിന്റണ്‍ ഡിക്കോക്ക്, ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി എന്നിവരെയാണ് ടീം നിലനിര്‍ത്തല്‍ സാധ്യതകളായി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ആരാധകരുടെ താല്പര്യം ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ നിലനിര്‍ത്തണമെന്നതാണ്. ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാവുന്ന ക്വിന്റണ്‍ ഡിക്കോക്കും ടെസ്റ്റില്‍ ഒന്നാം നമ്പര്‍ ബൗളിംഗ് സ്ഥാനം അലങ്കരിച്ച കാഗിസോ റബാഡയും തങ്ങളുടെ ടീമിലേക്ക് എത്തണമെന്നാണ് ആരാധകരുടെ ആവശ്യം. ആരാധകര്‍ എന്ത് തന്നെ ചിന്തിച്ചാലും ആരെ നിലനിര്‍ത്തണമെന്ന് വ്യക്തമായ അറിവ് മാനേജ്മെന്റിനു നിലവില്‍ തന്നെയുണ്ടെന്നിരിക്കേ തങ്ങളുടെ ആരാധകരുമായി ഇടപഴകി ബന്ധം പുനസ്ഥാപിക്കുവാനുള്ള ഒരു തന്ത്രമായാണ് ഇതിനെ വിലയിരുത്തുന്നത്.

നേരത്തെ ഐപിഎല്‍ നിലനിര്‍ത്തല്‍ നയത്തില്‍ ഡല്‍ഹി ശ്രേയസ്സ് അയ്യര്‍, ഋഷഭ് പന്ത്, ക്രിസ് മോറിസ് എന്നിവരെ നിലനിര്‍ത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

2019 ഐപിഎല്‍ സാധ്യത പട്ടികയില്‍ യുഎഇയും ദക്ഷിണാഫ്രിക്കയും, സാധ്യത കൂടുതല്‍ യുഎഇയ്ക്ക്

2019 ഐപിഎല്‍ ഇന്ത്യയ്ക്ക് പുറത്ത് നടത്തുവാനുള്ള സാധ്യത ആരാഞ്ഞ് ബിസിസിഐ. 2019ല്‍ ഐപിഎല്‍ തീയ്യതികളും പൊതു തിരഞ്ഞെടുപ്പ് തീയ്യതികളും കൂട്ടിമുട്ടുവാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ബിസിസിഐ ഇന്ത്യയ്ക്ക് പുറത്ത് മത്സരങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. മുമ്പ് 2009ല്‍ സമാനമായ സ്ഥിതി വന്നപ്പോള്‍ ഐപിഎല്‍ ദക്ഷിണാഫ്രിക്കയിലാണ് നടത്തിയത്. 2014ല്‍ ആദ്യം കുറച്ച് മത്സരങ്ങള്‍ യുഎഇ യില്‍ നടത്തിയ ശേഷം പിന്നീട് ഇന്ത്യയിലേക്ക് മത്സരങ്ങള്‍ തിരികെ കൊണ്ടുവരികയായിരുന്നു.

ഔദ്യോഗികമായി അറിയിപ്പൊന്നുമില്ലെങ്കിലും യുഎഇയും ദക്ഷിണാഫ്രിക്കയും തന്നെയാണ് ഐപിഎല്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുവാന്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങള്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ഷനുകളുടെ തീയ്യതി പ്രഖ്യാപനം നടത്തിയ ശേഷം മാത്രമാവും ബിസിസിഐ ഇതിന്മേല്‍ നടപടികള്‍ ആരംഭിക്കുക. 2019ല്‍ ദക്ഷിണാഫ്രിക്കയിലും പൊതു തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതും യുഎഇയ്ക്ക് സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നാണ് വിലയിരുത്തല്‍.

പതിവിനു വിപരീതമായി മാര്‍ച്ച് മധ്യത്തോടെ ടൂര്‍ണ്ണമെന്റ് ആരംഭിക്കുവാനും സാധ്യത ഏറെയാണ്. ലോധ കമ്മീഷന്‍ നിര്‍ദ്ദേശ പ്രകാരമാണിത്. 2019ല്‍ ഐപിഎലിനും ലോകകപ്പിനും തമ്മില്‍ 15 ദിവസത്തെ ഇടവേള ഉണ്ടായിരിക്കണമെന്നാണ് ലോധ കമ്മീഷന്‍ നിര്‍ദ്ദേശം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചെന്നൈയ്ക്ക് ബാറ്റിംഗ് കോച്ചായി മൈക്കല്‍ ഹസ്സി

മുന്‍ ഓസ്ട്രേലിയന്‍ താരം മൈക്കല്‍ ഹസ്സിയെ ബാറ്റിംഗ് കോച്ചായി നിയമിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. 2008 മുതല്‍ 2013 വരെ ടീമിന്റെ ഭാഗമായിരുന്ന മൈക്കല്‍ ഹസി ടീമിനൊപ്പം രണ്ട് തവണ കപ്പ് അടിച്ചിരുന്നു. 2014ല്‍ മുംബൈയിലേക്ക് മാറിയെങ്കിലും 2015ല്‍ താരത്തെ സിഎസ്‍കെ തിരികെ വാങ്ങി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്ന ചെന്നൈയുടെ ബാറ്റിംഗ് കോച്ചായി ആണ് ഹസ്സിയുടെ മടങ്ങി വരവ്.

നേരത്തെ ഐപിഎല്‍ ടീമുകളുടെ നിലനിര്‍ത്തല്‍ ഇവന്റില്‍ ധോണി, റൈന, ജഡേജ എന്നീ പ്രധാന താരങ്ങളെ ചെന്നൈ നിലനിര്‍ത്തിയിരുന്നു. മൈക്കല്‍ ഹസ്സി റൈനയ്ക്കും ധോണിയ്ക്കും പിന്നിലായി ഏറ്റവും അധികം റണ്‍സ് നേടുന്ന മൂന്നാമത്തെ സിഎസ്‍കെ താരമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ദ്രാവിഡിനു പകരം പോണ്ടിംഗ് ഇനി ഡല്‍ഹിയുടെ മുഖ്യ പരിശീലകന്‍

ഇന്ത്യ എ, U-19 ടീമുകളുടെ പരിശീലകനായതിനെത്തുടര്‍ന്ന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് മുഖ്യ പരിശീലകന്റെ റോള്‍ ഉപേക്ഷിച്ച ദ്രാവിഡിനു പകരം മറ്റൊരു ഇതിഹാസ താരത്തെ എത്തിച്ച് ഡല്‍ഹി. ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ് ആണ് ഇനി ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ മുഖ്യ പരിശീലകനായി എത്തുന്നത്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി ഐപിഎല്‍ കരിയര്‍ ആരംഭിച്ച പോണ്ടിംഗ് പിന്നീട് ടീമിന്റെ ഉപദേശക സംഘത്തിലേക്കും പിന്നീട് കോച്ചായും പ്രവര്‍ത്തിക്കുകയുണ്ടായി.

കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയുടെ ഉപ കോച്ചായി പ്രവര്‍ത്തിച്ച പോണ്ടിംഗ് 2020 ടി20 ലോകകപ്പില്‍ ഓസ്ട്രേലിയയെ പരിശീലിപ്പിക്കുമെന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഇന്ന് നടന്ന ഐപിഎല്‍ താരങ്ങളെ നിലനിര്‍ത്തുന്ന ചടങ്ങില്‍ ഡല്‍ഹി ഋഷഭ് പന്ത്, ക്രിസ് മോറിസ്, ശ്രേയസ്സ് അയ്യര്‍ എന്നിവരെ നിലനിര്‍ത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചാമ്പ്യന്‍ നായകനൊപ്പം ബുംറയും ഹാര്‍ദ്ദിക്കും

നിലവിലെ ചാമ്പ്യന്‍ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത് പ്രതീക്ഷിച്ച പോലെ മൂന്ന് ഇന്ത്യന്‍ താരങ്ങളെ. മികച്ച ഫോമില്‍ കളിക്കുന്ന നായകന്‍ രോഹിത് ശര്‍മ്മയും ജസ്പ്രീത് ബുംറയും ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് മുംബൈ ഈ സീസണില്‍ നിലനിര്‍ത്തുന്ന താരങ്ങള്‍. 2 റൈറ്റ് ടു മാച്ച കാര്‍ഡുകള്‍ ടീം ആരെ നില നിര്‍ത്തുവാന്‍ ഉപയോഗിക്കുമെന്നാണ് ഇനി ആരാധകര്‍ ഉറ്റുനോക്കുന്നത്. ഈ മൂന്ന് നിലനിര്‍ത്തലുകളും അവര്‍ക്ക് പ്രതീക്ഷിച്ച പോലെയുള്ളതായിരുന്നു.

47 കോടി രൂപയാണ് ഇനി മുംബൈയുടെ കൈവശമുള്ളത്. രോഹിത് ശര്‍മ്മയ്ക്ക് 15 കോടി നല്‍കിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് 11 കോടിയും ജസ്പ്രീത് ബുംറയ്ക്ക് 7 കോടിയും ലഭിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് പഞ്ചാബ്, അക്സര്‍ പട്ടേല്‍ മതിയെന്ന് തീരുമാനം

അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ്. വിരേന്ദര്‍ സേവാഗ് ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ ഗ്ലെന്‍ മാക്സ്വെല്ലാവും ടീമില്‍ നിലനിര്‍ത്തപ്പെടുക എന്ന് സൂചന നല്‍കിയെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നപ്പോളും അക്സര്‍ പട്ടേല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു പ്രീതി സിന്റയുടെ ടീം. അക്സര്‍ പട്ടേലിനെ 6.75 കോടി രൂപയ്ക്കാണ് പഞ്ചാബ് സിംഹങ്ങള്‍ സ്വന്തമാക്കിയത്. പുതിയ ലേലം വേണമെന്ന അഭിപ്രായക്കാരായിരുന്ന ടീം എന്നാല്‍ പിന്നീട് തീരുമാനം മാറ്റി അക്സറിനെ നിലനിര്‍ത്തുകയായിരുന്നു. കഴിഞ്ഞ തവണ മനന്‍ വോറയെ നിലനിര്‍ത്തിയും പഞ്ചാബ് ഇത് പോലെ ക്രിക്കറ്റ് പണ്ഡിതരെ ഞെട്ടിച്ചിട്ടുണ്ടായിരുന്നു.

ഓസ്ട്രേലിയന്‍ ഏകദിന ടീമില്‍ നിന്ന് സ്ഥാനം നഷ്ടമായതാകാം ഗ്ലെന്‍ മാക്സ്വെല്ലിനു തിരിച്ചടിയായത്. ലേലത്തില്‍ കുറഞ്ഞ തുകയ്ക്ക് ചില താരങ്ങളെ പഞ്ചാബ് നിലനിര്‍ത്തുവാന്‍ സാധ്യതയുണ്ട്. മനന്‍ വോറയും സന്ദീപ് സിംഗും പഞ്ചാബിന്റെ മാച്ച വിന്നേര്‍സ് തന്നെയാണ്. 3 റൈറ്റ് ടു മാച്ച് കാര്‍ഡ് കൈവശമുള്ള ടീമിനു 67.5 കോടി നീക്കിയിരിപ്പ് കൈവശമുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വാര്‍ണറും ഭുവിയും മതി, സണ്‍ റൈസേഴ്സ് ഹൈദ്രാബാദ്

രണ്ട് താരങ്ങളെ മാത്രം നിലനിര്‍ത്തി സണ്‍റൈസേഴ്സ് ഹൈദ്രബാദ്. നായകന്‍ ഡേവിഡ് വാര്‍ണറെയും ഇന്ത്യന്‍ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെയുമാണ് ടീം നിലനിര്‍ത്തിയത്. ശിഖര്‍ ധവാന്‍, റഷീദ് ഖാന്‍ തുടങ്ങിയ താരങ്ങളെ ഇപ്പോള്‍ നിലനിര്‍ത്തേണ്ടതില്ല എന്നാണ് ടീം തീരുമാനിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ടി20 ടൂര്‍ണ്ണമെന്റുകളില്‍ വിജയശില്പിയായി മാറിക്കഴിഞ്ഞ റഷീദ് ഖാനെ നിലനിര്‍ത്തേണ്ടതില്ല എന്ന ടീമിന്റെ തീരുമാനം നിരീക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്.

https://twitter.com/IPL/status/948908552835379200

12.5 കോടി രൂപയാണ് വാര്‍ണര്‍ക്കായി ഹൈദ്രാബാദ് നല്‍കുന്നത്. 8.5 കോടി രൂപയ്ക്ക് ഭുവിയും ടീമിനൊപ്പം ചേര്‍ന്നു. 59 കോടി രൂപ ലേലത്തിനായി കൈവശമുള്ള ടീമിനു 3 റൈറ്റ് ടു മാച്ച് അവസരങ്ങളുമുണ്ട്. റഷീദ് ഖാനെ റൈറ്റ് ടു മാച്ച് ഉപയോഗിച്ച് തിരിച്ചെടുക്കുവാന്‍ തന്നെയാകും ടീമിന്റെ തീരുമാനം. എന്നാല്‍ ലേലത്തില്‍ താരത്തിനു എത്ര രൂപ വരെ പോകുമെന്നത് കണ്ടറിയേണ്ടതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version