യുവ താരങ്ങളില്‍ വിശ്വസിച്ച് ഡല്‍ഹി, ഒപ്പം ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടറും

മൂന്ന് താരങ്ങളെ നിലനിര്‍ത്തി ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ്. ഇന്ത്യന്‍ യുവ താരങ്ങളായ ഋഷഭ് പന്തിനെയും ശ്രേയസ്സ് അയ്യരെയും നിലനിര്‍ത്തിയ ഡല്‍ഹി ഒപ്പം കൂട്ടിയത് ക്രിസ് മോറിസിനെയാണ്. 8 കോടി രൂപയ്ക്ക് ഋഷഭിനെയും 7 കോടിയ്ക്ക് ശ്രേയസ്സിനെയും നിലനിര്‍ത്തിയപ്പോള്‍ 7.1 കോടി രൂപയ്ക്കാണ് ക്രിസ് മോറിസിനു നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

47 കോടി രൂപയാണ് ടീമിന്റെ കൈയ്യില്‍ ഇനി ശേഷിച്ചിട്ടുള്ളത്. ലേല സമയത്ത് 2 റൈറ്റ് ടു മാച്ച് അവസരങ്ങളും ടീമിനൊപ്പമുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വെസ്റ്റിന്‍ഡീസ് താരങ്ങള്‍ മാത്രം മതിയെന്ന് തീരുമാനിച്ച് കൊല്‍ക്കത്ത

വെസ്റ്റിന്‍ഡീസ് താരങ്ങളായ സ്പിന്‍ മാന്ത്രികന്‍ സുനില്‍ നരൈന്‍, ആന്‍ഡ്രേ റസ്സല്‍ എന്നിവരെ മാത്രം നിലനിര്‍ത്തിയാല്‍ മതിയെന്ന് ഉറപ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. നിലവിലെ നായകന്‍ ഗൗതം ഗംഭീര്‍ തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ഡല്‍ഹിയിലേക്ക് മടങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു എന്ന് വാര്‍ത്തകള്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വന്നിരുന്നു. അതിനു ആക്കം കൂട്ടുന്ന തീരുമാനമാണ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കൈകൊണ്ടത്.

3 റൈറ്റ് ടു മാച്ച് കാര്‍ഡുകള്‍ കൈവശമുള്ള കൊല്‍ക്കത്ത കുല്‍ദീപ് യാദവിനെ നിലനിര്‍ത്തിയേക്കാം എന്നാണ് വിലയിരുത്തല്‍. വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ലിന്‍ മുന്‍ വര്‍ഷങ്ങളില്‍ ടീമിന്റെ ഭാഗമായിരുന്നുവെങ്കിലും അടിക്കടിയുള്ള പരിക്കാവും താരത്തെ നിലനിര്‍ത്തുവാന്‍ ടീമിനെ പ്രേരിപ്പിക്കാതിരുന്നത്. 59 കോടി രൂപയാണ് നൈറ്റ് റൈഡേഴ്സിന്റെ കൈയ്യില്‍ ഇനി ഉള്ളത്. 8.5 കോടി രൂപയ്ക്ക് സുനില്‍ നരൈനെയും 7 കോടി രൂപയ്ക്ക് ആന്‍ഡ്രേ റസ്സലിനെയും കൊല്‍ക്കത്ത സ്വന്തമാക്കിയിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നിലനിര്‍ത്തുന്നത് സ്മിത്തിനെ മാത്രം, വില 12 കോടി

12 കോടി രൂപ കൊടുത്ത് ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിനെ മാത്രം നിലനിര്‍ത്തിയാല്‍ മതിയെന്ന് തീരുമാനിച്ച് ഐപിഎലിലേക്ക് മടങ്ങിയെത്തുന്ന രാജസ്ഥാന്‍ റോയല്‍സ്. 67.5 കോടി രൂപ കൈവശമുള്ള രാജസ്ഥാന്‍ അജിങ്ക്യ രഹാനയെ നിലനിര്‍ത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. 3 റൈറ്റ് ടു കാര്‍ഡ് മാച്ചുകള്‍ അവശേഷിക്കുന്നതില്‍ എത്ര എണ്ണം ടീം ഉപയയോഗിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്. ഗവേണിംഗ് കൗണ്‍സിലില്‍ പുതിയ ലേലം വേണമെന്ന പക്ഷകാരായിരുന്നു രാജസ്ഥാന്‍ റോയല്‍സ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗെയിലില്ല, കോഹ്‍ലിയും ഡിവില്ലിയേഴ്സും സര്‍ഫ്രാസ് ഖാനും ആര്‍സിബിയില്‍ തുടരും

ക്രിസ് ഗെയിലിനെ കൈവിട്ട് ആര്‍സിബി. നിലനിര്‍ത്താനാകുന്ന മൂന്ന് താരങ്ങളുടെ പട്ടികയില്‍ ഇടം നേടാനാകാതെ വെടിക്കെട്ട് ബാറ്റ്സ്മാന്‍. താരത്തിനെ റൈറ്റ് ടു മാച്ച് വഴി വീണ്ടും വാങ്ങാവുന്നതാണെങ്കിലും ആര്‍സിബിയുടെ ഈ നീക്കം ശരിക്കും ഞെട്ടിക്കുന്നതായി മാറുകയായിരുന്നു. 49 കോടി ലേലത്തിലൂടെ ചെലവഴിക്കാനാകുന്ന ബാംഗ്ലൂരിനു 2 റൈറ്റ് ടു മാച്ച് അവസരങ്ങള്‍ ബാക്കിയുണ്ട്.

കോഹ്ലിയ്ക്ക് 17 കോടിയും എബിഡിയ്ക്ക് 11 കോടിയും നല്‍കാന്‍ തീരുമാനിച്ച ആര്‍സിബി 1.75 കോടി രൂപയ്ക്കാണ് സര്‍ഫ്രാസ് ഖാനെ നിലനിര്‍ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സൂചന ശരിയായി, ചെന്നൈ നിലനിര്‍ത്തിയത് മൂവര്‍ സംഘത്തെ തന്നെ

15 കോടി രൂപയ്ക്ക ധോണിയെയും 11 കോടി രൂപയ്ക്ക് സുരേഷ് റൈനയെയും 7 കോടി രൂപയ്ക്ക് രവീന്ദ്ര ജഡേജയെയും നിലനിര്‍ത്തി ഐപിഎല്‍ ലേക്ക് മടങ്ങിയെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്. 2 റൈറ്റ് ടു മാച്ച് കാര്‍ഡ് കൈയ്യിലുള്ള ടീമിനു ഇനി ലേല നടപടികളിലൂടെ 47 കോടി രൂപ ചെലവഴിക്കാന്‍ ബാക്കി കൈയ്യിലുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചൈന്നൈ കിംഗ്സിന്റെ നിലനിര്‍ത്തല്‍ സൂചന ഇങ്ങനെ

“Madras is 378, so are we” ഇങ്ങനെയാണ് ഇന്ന് ഒന്നര മണിയോടു കൂടി തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇങ്ങനൊരു പോസ്റ്റര്‍ ആരാധകര്‍ക്കിടയിലേക്ക് എത്തിച്ചത്. ഇന്ന് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ തങ്ങളുടെ നിലനിര്‍ത്തല്‍ താരങ്ങളുടെ ലിസ്റ്റ് പുറത്ത് വിടുന്ന ദിവസമെന്ന നിലയില്‍ ആരാധകരുടെ വിലയിരുത്തല്‍ ഇത് ചെന്നൈ നിലനിര്‍ത്തുന്ന താരങ്ങളുടെ ജഴ്സി നമ്പറുകള്‍ ആണെന്നാണ്.

ആരാധകരുടെ വിലയിരുത്തല്‍ പ്രകാരം ചെന്നൈ നിലനിര്‍ത്തുക ഈ മൂന്ന് താരങ്ങളെ ആവുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത് – റൈന(ജഴ്സി നമ്പര്‍ 3), ധോണി(ജഴ്സി നമ്പര്‍ 7), രവീന്ദ്ര ജഡേജ(8)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഐപിഎല്‍: താരങ്ങളെ നിലനിര്‍ത്തല്‍ തത്സമയം കാണാം

ഐപിഎലും അതുമായി ബന്ധപ്പെട്ട ഏതൊരു സംഭവും ആരാധകരില്‍ അതിരു കവിഞ്ഞ ആവേശമാണ് സൃഷ്ടിക്കുന്നത്. ഇത് കൃത്യമായി മനസ്സിലാക്കുന്ന കോര്‍പ്പറേറ്റ് ഭീമന്മാര്‍ വ്യക്തമായ പ്ലാനിംഗോടു കൂടി കാര്യങ്ങള്‍ നീങ്ങുന്നു എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളില്‍ ചിലത്. ഐപിഎല്‍ മെഗാ ലേലം ഈ മാസം അവസാനം നടക്കാനിരിക്കേയാണ് മറ്റൊരു ഐപിഎല്‍ അനുബന്ധ ഇവന്റുമായി സ്റ്റാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.

ജനുവരി 4നു ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് താരങ്ങളെ നിലനിര്‍ത്തുവാനുള്ള അവസാന തീയ്യതിയാണെന്നിരിക്കെ അതൊരു പ്രത്യേകം ലൈവ് ഇവന്റായി തന്നെ സ്റ്റാര്‍ ആരാധകരുടെ മുന്നില്‍ എത്തിക്കുകയാണ്. ജനുവരി 4നു ഇന്ത്യന്‍ സമയം 6.50നു ആരംഭിക്കുന്ന സംപ്രേക്ഷണം സ്റ്റാര്‍ സ്പോര്‍ട്സ് 2, സ്റ്റാര്‍ സ്പോര്‍ട്സ് ഹിന്ദി 1 എന്നിവയില്‍ പ്രേക്ഷകര്‍ക്ക് കാണാം. ഇതിനു പുറമേ ഹോട്ട്സ്റ്റാറിലും നിലനിര്‍ത്തല്‍ പ്രക്രിയ വീക്ഷിക്കാവുന്നതാണ്.

2018-2022 സീസണിലേക്കുള്ള ഐപിഎല്‍ സംപ്രേക്ഷണാവകാശം 16347.5 കോടി രൂപയ്ക്കാണ് സ്റ്റാര്‍ സ്വന്തമാക്കിയത്. കൊടുത്ത പൈസ മുതലാക്കുവാനുള്ള സ്റ്റാറിന്റെ ശ്രമങ്ങളാണ് ഐപിഎല്‍ നിലനിര്‍ത്തല്‍ നടപടികള്‍ വരെ നമ്മുടെ തീന്മേശയിലേക്ക് എത്തിക്കുന്നതില്‍ നിന്ന് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്.

എല്ലാ ടീമുകള്‍ക്കും മൂന്ന് താരങ്ങളെ നിലനിര്‍ത്തുവാനുള്ള അവസരം ലഭിക്കും. കൂടാതെ ലേല സമയത്ത് “റൈറ്റ് ടു മാച്ച്” കാര്‍ഡ് ഉപയോഗിച്ച് രണ്ട് താരങ്ങളെയും നിലനിര്‍ത്തുവാന്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മുന്‍ ഇന്ത്യന്‍ താരത്തിന്റെ മകന്‍ മുംബൈ ഇന്ത്യന്‍സിന്റെ ട്രയല്‍സില്‍ പങ്കെടുക്കുന്നു

മുന്‍ ഇന്ത്യന്‍ താരവം ലെഗ്-സ്പിന്നറുമായ നരേന്ദ്ര ഹിര്‍വാനിയുടെ മകന്‍ മുംബൈ ഇന്ത്യന്‍സിന്റെ ഐപിഎല്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നു. അച്ഛനെപ്പോലെ ലെഗ് സ്പിന്നര്‍ ആയ മിഹിര്‍ ഹിര്‍വാനി തന്നെയാണ് വാര്‍ത്ത സ്പോര്‍ട്സ്റ്റാര്‍ മാഗസീനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. മധ്യ പ്രദേശിനു വേണ്ടി ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റ് കളിക്കുന്ന മിഹിര്‍ 2015/16 സീസണിലാണ് തന്റെ അരങ്ങേറ്റം കുറിച്ചത്. 13 ഫസ്റ്റ്-ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള മിഹിര്‍ 45 വിക്കറ്റുകളും നേടിയിട്ടുണ്ട്.

മിഹിറിനെ ടീമിലേക്ക് തിരഞ്ഞെടുത്തതോടെ നരേന്ദ്ര ഹിര്‍വാനി തന്റെ മധ്യപ്രദേശ് സെലക്ടര്‍ പദവി രാജി വയ്ക്കുകയായിരുന്നു. ഇതിനു മുമ്പും ഐപിഎല്‍ ലേലങ്ങളില്‍ പങ്കെടുത്തിരുന്നുവെങ്കിലും മിഹിറിനെ ഒരു തന്നെ ടീമിലെടുത്തിരുന്നില്ല. മൂന്ന് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് തന്നെ ട്രയല്‍സിനു വിളിച്ചതില്‍ സന്തോഷമുണ്ടെന്നും ട്രയല്‍സിലും ഇനി നടക്കാനിരിക്കുന്ന സയ്യദ് മുഷ്താഖ് അലി ടി20 ടൂര്‍ണ്ണമെന്റിലും പ്രഭാവമുണ്ടാക്കാനാകും തന്റെ ശ്രമമെന്നും മിഹിര്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആരാധകര്‍ക്ക് തങ്ങളുടെ ഫസ്റ്റ് ജഴ്സി രൂപകല്പന ചെയ്യാന്‍ അവസരം നല്‍കി രാജസ്ഥാന്‍ റോയല്‍സ്

ഐപിഎല്‍ 2018ലേക്ക് രണ്ട് വര്‍ഷത്തെ വിലക്കിനു ശേഷം മടങ്ങിയെത്തുന്ന രാജസ്ഥാന്‍ റോയല്‍സ് ആരാധകരെ കൈയ്യിലെടുക്കുവാനായി പുതുമയാര്‍ന്ന ഒരു ഉപായം സ്വീകരിച്ചിരിക്കുന്നു. ആരാധകരോട് തങ്ങളുടെ ഫസ്റ്റ് ജഴ്സ് രൂപകല്പന ചെയ്യാനായി പങ്കു ചേരുവാനാണ് രാജസ്ഥാന്‍ റോയല്‍സ് ആഹ്വാനം ചെയ്തിരിക്കുന്നത്. ജനുവരി 3 2018 വരെ നീണ്ട് നില്‍ക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് മികച്ച ഡിസൈനുകള്‍ ഭാഗ്യമുണ്ടെങ്കില്‍ ടീമിന്റെ ഫസ്റ്റ് ജഴ്സിയായി മാറിയേക്കാമെന്നാണ് അറിയുന്നത്.

#RRHamariJersey എന്ന ഹാഷ്ടാഗ് ഉപയോഗിച്ചു വേണം മത്സരത്തില്‍ പങ്കെടുക്കുവാന്‍ എന്ന് ടീം അറിയിച്ചിട്ടുണ്ട്. ജനുവരി 25നു ആവും ഫല പ്രഖ്യാപനം. മത്സരത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക: https://www.rajasthanroyals.com/rrhamarijersey-terms-conditions

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗാരി കിര്‍സ്റ്റനും ആശിഷ് നെഹ്റയും ഇനി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂരിനൊപ്പം

ഇന്ത്യയുടെ മുന്‍ കോച്ച് ഗാരി കിര്‍സ്റ്റനും ആശിഷ് നെഹ്റയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കോച്ചിംഗ് സ്റ്റാഫില്‍ ചേര്‍ന്നു. മെന്ററും ബാറ്റിംഗ് കോച്ചും എന്ന റോളിലാണ് ഗാരി കിര്‍സ്റ്റന്‍ പ്രവര്‍ത്തിക്കുക. ആശിഷ് നെഹ്റ ബൗളിംഗ് കോച്ചായി സേവനം അനുഷ്ഠിക്കും. ഇതിനു മുമ്പ് ഐപിഎലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് കോച്ചായി പ്രവര്‍ത്തിച്ച കിര്‍സ്റ്റന്‍ നിലവില്‍ ബിഗ് ബാഷില്‍ ഹോബാര്‍ട്ട് ഹറികെയിന്‍സിന്റെ കോച്ചായി പ്രവര്‍ത്തിക്കുകയാണ്.

ജനുവരി 27, 28 തീയ്യതികളില്‍ നടക്കുന്ന ഐപിഎല്‍ മെഗാ ലേലത്തിനുള്ള തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളിംഗ് കോച്ചാവാന്‍ താന്‍ ഇല്ലെന്ന് ബ്രെറ്റ് ലീ

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎലിലേക്ക് മടങ്ങിയെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്ഷണം നിരസിച്ച് മുന്‍ ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ബ്രെറ്റ് ലീ. തങ്ങളുടെ ബൗളിംഗ് കോച്ചാകുവാനുള്ള ചെന്നൈയുടെ ക്ഷണം ആണ് ബ്രെറ്റ് ലീ നിരസിച്ചത്. തനിക്ക് ഇനിയും ടിവി കമന്ററിയും മറ്റു കാര്യങ്ങളുമായി സമയം ചെലവഴിക്കുവാനാണ് ആഗ്രഹമെന്നാണ് ലീ പറഞ്ഞത്. ജനുവരി 27, 28 തീയ്യതികളില്‍ ലേലം നടക്കുന്നതിനാല്‍ അതിനു മുമ്പ് തന്നെ ടീമുകള്‍ കോച്ചിംഗ് സ്റ്റാഫുകളെ നിയമിക്കുവാനുള്ള നെട്ടോട്ടത്തിലാണ്.

2013ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബൗളിംഗ് മെന്റര്‍ ആയി ലീ പ്രവര്‍ത്തിച്ചിരുന്നു. അതിനു മുമ്പ് അതേ ടീമിനായി കളിക്കാരനായും ഐപിഎലില്‍ ബ്രെറ്റ് ലീ സഹകരിച്ചിരുന്നു. 2016ല്‍ തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ ആദ്യ പതിപ്പില്‍ റൂബി കാഞ്ചി വാരിയേഴ്സിന്റെ ബ്രാന്‍ഡ് അംബാസിഡറും മെന്ററുമായും ബ്രെറ്റ് ലീ സഹകരിച്ചിരുന്നു. സ്റ്റീവന്‍ ഫ്ലെമിംഗ് മുഖ്യ പരിശീലകനായും മൈക്കല്‍ ഹസ്സി ചെന്നൈയുടെ ബാറ്റിംഗ് കോച്ചായും എത്തുമെന്നാണ് കരുതപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version