പാസ്പോര്‍ട്ടുകള്‍ ലഭിയ്ക്കുക ഇന്ന്, യാത്ര വൈകി തമീം ഇക്ബാലും റൂബന്‍ ഹൊസൈനും

ഏഷ്യ കപ്പിനായി ബംഗ്ലാദേശ് ദേശീയ ടീം യുഎഇയിലേക്ക് ഇന്നലെ യാത്ര തിരിച്ചപ്പോള്‍ ടീമിനൊപ്പം യാത്ര ചെയ്യാനാകാതെ തമീം ഇക്ബാലും റൂബല്‍ ഹൊസൈനും. സമയത്തിനു തങ്ങളുടെ പാസ്പോര്‍ട്ട് താരങ്ങള്‍ക്ക് ലഭിക്കാത്തതിനാലാണ് ടീമിനൊപ്പമുള്ള ഇവരുടെ യാത്ര വൈകിയത്. ഇന്ന് ഇവരുടെ പാസ്പോര്‍ട്ടുകള്‍ ലഭിയ്ക്കുമെന്നും യുഎഇയിലേക്ക് യാത്രയാകുവാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ടീമിനൊപ്പം ഇരുവരും ചൊവ്വാഴ്ചയോ ബുധനാഴ്ചയോ മാത്രമേ ഇപ്പോളത്തെ സാഹചര്യത്തില്‍ എത്തുകയുള്ളു. അമേരിക്കയിലുള്ള വൈസ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനും ടീമിനൊപ്പമില്ല. ഷാക്കിബ് നേരിട്ട് അമേരിക്കയില്‍ നിന്ന് എത്തുമെന്നാണ് അറിയുന്നത്.

ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്കൊപ്പമാണ് ബംഗ്ലാദേശ് മത്സരിക്കുക. സെപ്റ്റംബര്‍ 15നു ശ്രീലങ്കയുമായും സെപ്റ്റംബര്‍ 20നു അഫ്ഗാനിസ്ഥാനുമായാണ് ടീമിന്റെ മത്സരങ്ങള്‍.

ഇനി സമ്മര്‍ദ്ദം വിന്‍ഡീസിനു: തമീം ഇക്ബാല്‍

ടി20 പരമ്പരയില്‍ ഇപ്പോള്‍ സമ്മര്‍ദ്ദത്തിലായിരിക്കുന്നത് വിന്‍ഡീസ് ആണെന്ന് പറഞ്ഞ് തമീം ഇക്ബാല്‍. രണ്ടാം ടി20 മത്സരത്തില്‍ 12 റണ്‍സിന്റെ വിജയം സ്വന്തമാക്കിയ ശേഷം പ്രതികരിക്കുകയായിരുന്നു തമീം ഇക്ബാല്‍. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസും ബംഗ്ലാദേശും ഓരോ മത്സരം വിജയിച്ച് സമനില പാലിച്ച് നില്‍ക്കുകയാണ്. ഏകദിന പരമ്പര വിജയത്തോടെ അവസാനിച്ച ശേഷം ആദ്യ ടി20 മത്സരത്തില്‍ ടീമിനു മികവ് പുലര്‍ത്താനായിരുന്നില്ല. എന്നാല്‍ രണ്ടാം ടി20യില്‍ ഈ കുറവുകള്‍ പരിഹരിച്ച് ജയം സ്വന്തമാക്കുവാന്‍ ടീമിനായി. ഇതു പോലെ തിരിച്ചുവരവുകള്‍ നടത്തുവാന്‍ ടീമിനു കഴിവുണ്ടെന്ന വിശ്വാസം ടീമിനുണ്ടായിരുന്നുവെന്നും തമീം ഇക്ബാല്‍ വ്യക്തമാക്കി.

ടെസ്റ്റ് പരമ്പരയില്‍ ആധികാരിക ജയം സ്വന്തമാക്കിയെങ്കിലും ഏകദിന പരമ്പര നഷ്ടമായ വിന്‍ഡീസിനു ഒരു പരമ്പര നഷ്ടം കൂടി സഹിക്കുവാനാകുന്നതല്ല. അതിനാല്‍ തന്നെ സമ്മര്‍ദ്ദത്തിലായിരിക്കുന്നത് വിന്‍ഡീസാണ്. നിലവിലെ ടി20 ലോക ചാമ്പ്യന്മാരെ പരാജയപ്പെടുത്തുക എന്നത് തങ്ങള്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കുമെന്നാണ് തമീം ഇക്ബാല്‍ പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

12 റണ്‍സ് ജയം നേടി ബംഗ്ലാദേശ്, പരമ്പരയില്‍ ഒപ്പം

വിന്‍ഡീസിനെതിരെ 12 റണ്‍സ് ജയം നേടി ബംഗ്ലാദേശ്. ഇതോടെ ടി20 പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ ജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. തമീം ഇക്ബാല്‍(74), ഷാക്കിബ് അല്‍ ഹസന്‍(60) എന്നിവരുടെ ബാറ്റിംഗ് മികവില്‍ ബംഗ്ലാദേശ് 5 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനു 159/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

ആന്‍ഡ്രേ ഫ്ലെച്ചര്‍(43), റോവ്മന്‍ പവല്‍(43) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ പൊരുതി നോക്കിയത്. ബൗളിംഗില്‍ ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍, നസ്മുള്‍ ഇസ്ലാം എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. ഷാക്കിബിനു രണ്ട് വിക്കറ്റ് ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സീനിയര്‍ താരങ്ങളുടെ മികവില്‍ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്

സീനിയര്‍ താരങ്ങളായ തമീം ഇക്ബാലും ഷാക്കിബ് അല്‍ ഹസനും തിളങ്ങിയ ഫ്ലോറിഡയിലെ രണ്ടാം ടി20 മത്സരത്തില്‍ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്. ടോസ് നേടിയ വിന്‍ഡീസ് ബംഗ്ലാദേശിനോട് ആദ്യം ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് ടീം 171 റണ്‍സ് നേടിയത്. തുടക്കത്തില്‍ തുടരെ വിക്കറ്റുകള്‍ നഷ്ടമായ ബംഗ്ലാദേശ് 4ാം വിക്കറ്റ് കൂട്ടുകെട്ടില്‍ തമീം ഇക്ബാല്‍ – ഷാക്കിബ് അല്‍ ഹസന്‍ കൂട്ടുകെട്ട് നേടിയ 90 റണ്‍സിന്റെ ബലത്തില്‍ മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്നു.

44 പന്തില്‍ നിന്ന് 74 റണ്‍സമാണ് തമീം ഇക്ബാല്‍ നേടിയത്. 6 ബൗണ്ടറിയും 4 സിക്സുമാണ് താരം നേടിയത്. ഷാക്കിബ് 38 പന്തില്‍ 60 റണ്‍സ് നേടി അവസാന ഓവറില്‍ പുറത്തായി. മഹമ്മദുള്ള 13 റണ്‍സ് നേടി പുറത്താകാതെ നിന്നു. ആഷ്‍ലി നഴ്സ്, കീമോ പോള്‍ എന്നിവര്‍ വിന്‍ഡീസിനായി രണ്ട് വീതം വിക്കറ്റ് നേടി. ആന്‍ഡ്രേ റസ്സലിനാണ് ഒരു വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പവലിന്റെ അടി തടുത്ത് ബംഗ്ലാദേശിനു 18 റണ്‍സ് വിജയം, ഏകദിന പരമ്പരയും സ്വന്തം

വിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പര 2-1നു സ്വന്തമാക്കി ബംഗ്ലാദേശ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 301 റണ്‍സ് നേടിയ ബംഗ്ലാദേശ് വിന്‍ഡീസിനെ 283/6 എന്ന സ്കോറിനു എറിഞ്ഞ് പിടിക്കുകയായിരുന്നു. റോവ്മന്‍ പവല്‍ 41 പന്തില്‍ 74 റണ്‍സ് നേടി വിന്‍ഡീസിനായി പൊരുതിയെങ്കിലും മധ്യനിരയിലെ മറ്റു താരങ്ങള്‍ അവസരത്തിനൊത്തുയരാതെ പോയപ്പോള്‍ വിന്‍ഡീസിനു തിരിച്ചടിയാകുകയായിരുന്നു. തമീം ഇക്ബാലിനെ മത്സരത്തിലെ താരവും പരമ്പരയിലെ താരവുമായി പ്രഖ്യാപിച്ചു.

എവിന്‍ ലൂയിസിനെ(13) വേഗത്തില്‍ നഷ്ടമായെങ്കിലും ക്രിസ് ഗെയില്‍(73), ഷായി ഹോപ് കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ റണ്‍സ് കണ്ടെത്തി വിന്‍ഡീസിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ഗെയില്‍ വേഗത്തില്‍ സ്കോര്‍ ചെയ്തുവെങ്കിലും ഹോപ്പിന്റെ മെല്ലെപ്പോക്ക് വിന്‍ഡീസ് പ്രതീക്ഷകളെ ബാധിച്ചു. 94 പന്തില്‍ നിന്ന് 64 റണ്‍സാണ് വിന്‍ഡീസിന്റെ വിക്കറ്റ് കീപ്പര്‍ താരം നേടിയത്. കഴിഞ്ഞ മത്സരത്തില്‍ ശതകം നേടിയ ഷിമ്രണ്‍ ഹെറ്റ്മ്യര്‍(30) അധികം ബുദ്ധിമുട്ടിക്കാതെ പവലിയനിലേക്ക് പോയി.

ഒരു വശത്ത് ഏകനായി റോവ്‍മന്‍ പവല്‍ പൊരുതിയെങ്കിലും ഷായി ഹോപ് കളഞ്ഞ പന്തുകളുടെ നഷ്ടം ടീമിനെ ബാധിക്കുകയായിരുന്നു. 5 ബൗണ്ടറിയും 4 സിക്സും സഹിതം 180.49 സ്ട്രൈക്ക് റേറ്റില്‍ താരം ബാറ്റ് വീശിയെങ്കിലും വിന്‍ഡീസിനെ 50 ഓവറില്‍ 283/6 എന്ന സ്കോറിലേക്ക് എത്തിക്കുവാനെ താരത്തിനു കഴിഞ്ഞുള്ളു.

ബംഗ്ലാദേശിനു വേണ്ടി മഷ്റഫേ മൊര്‍തസ രണ്ടും മെഹ്ദി ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, റൂബല്‍ ഹൊസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തമീം ഇക്ബാലിനു ശതകം, 301 റണ്‍സ് നേടി ബംഗ്ലാദേശ്

നിര്‍ണ്ണായകമായ മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനു 301 റണ്‍സ്. തമീം ഇക്ബാലിന്റെ ശതമാണ് ബംഗ്ലാദേശ് ഇന്നിംഗ്സിലെ എടുത്ത് പറയാനാവുന്ന പ്രകടനം. മഹമ്മദുള്ളയും മഷ്റഫേ മൊര്‍തസയുമായുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് അവസാന ഓവറുകളില്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ബംഗ്ലാദേശിന്റെ സ്കോര്‍ 301 റണ്‍സിലേക്ക് നീങ്ങി. തമീം ഇക്ബാല്‍ 103 റണ്‍സ് നേടി പുറത്തായി.

അഞ്ചാം വിക്കറ്റില്‍ 53 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. 36 റണ്‍സ് നേടിയ മൊര്‍തസയേ പുറത്താക്കി ജേസണ്‍ ഹോള്‍ഡര്‍ ആണ് കൂട്ടുകെട്ട് തകര്‍ത്തത്. മഹമ്മദുള്ള 67 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഷാകിബ്(37) ആണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. വിന്‍ഡീസിനായി ആഷ്‍ലി നഴ്സ്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ടും ദേവേന്ദ്ര ബിഷൂ, ഷെല്‍ഡണ്‍ കോട്രെല്‍ എന്നിവര്‍ ഒരു വിക്കറ്റും നേടി.

വാലറ്റത്തോടൊപ്പം മികവോടെ ബാറ്റ് വീശിയ മഹമ്മദുള്ളയും 5 പന്തില്‍ 11 റണ്‍സ് നേടി മൊസ്ദേക് ഹൊസൈന്‍ സൈക്കത്തുമാണ് ടീമിന്റെ സ്കോര്‍ 300 കടക്കാന്‍ സഹായിച്ചത്. സബ്ബിര്‍ റഹ്മാന്‍ 12 റണ്‍സ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടെസ്റ്റിലെ പരാജയത്തിനു ഏകദിനത്തില്‍ മറുപടി നല്‍കി ബംഗ്ലാദേശ്

ടെസ്റ്റ് പരമ്പരയിലെ നാണക്കേടിനു തക്കതായ മറുപടി നല്‍കി ബംഗ്ലാദേശ് ആദ്യ ഏകദിനം 48 റണ്‍സിനു സ്വന്തമാക്കി. ഇന്നലെ ഗയാനയില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ 279/4 എന്ന സ്കോര്‍ നേടുകയായിരുന്നു. തമീം ഇക്ബാലിന്റെ പുറത്താകാതെ 130 റണ്‍സും ഷാകിബ് അല്‍ ഹസന്‍ നേടിയ 97 റണ്‍സുമാണ് മികച്ച സ്കോറിലേക്ക് നീങ്ങുവാന്‍ വിന്‍ഡീസിനെ സഹായിച്ചത്.

11 പന്തില്‍ 30 റണ്‍സ് നേടിയ മുഷ്ഫികുര്‍ റഹീമും ടീമിനായി നിര്‍ണ്ണായകമായ റണ്ണുകള്‍ കണ്ടെത്തി. വിന്‍ഡീസിനു വേണ്ടി ദേവേന്ദ്ര ബിഷൂ രണ്ടും ആന്‍ഡ്രേ റസ്സല്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് നിരയില്‍ ഷിമ്രണ്‍ ഹെറ്റ്മ്യര്‍ അര്‍ദ്ധ ശതകം(52) നേടിയപ്പോള്‍ ഗെയില്‍ 40 റണ്‍സിനു പുറത്തായി. 172/9 എന്ന നിലയിലേക്ക് വീണ ടീമിനെ അവസാന വിക്കറ്റില്‍ 29 റണ്‍സ് വീതം നേടിയ ദേവേന്ദ്ര ബിഷൂ-അല്‍സാരി ജോസഫ് കൂട്ടുകെട്ടാണ് 9 വിക്കറ്റ് നഷ്ടത്തില്‍ 231 എന്ന സ്കോറിലേക്ക് എത്തിയത്. 59 റണ്‍സാണ് അവസാന വിക്കറ്റില്‍ കൂട്ടുകെട്ട് നേടിയത്.

ബംഗ്ലാദേശ് നിരയില്‍ മഷ്റഫേ മൊര്‍തസ നാല് വിക്കറ്റും മുസ്തഫിസുര്‍ റഹ്മാന്‍ 2 വിക്കറ്റും നേടി. മെഹ്ദി ഹസന്‍, റൂബല്‍ ഹൊസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കിംഗ്സ്റ്റണിലും പതിവ് തുടര്‍ന്ന് ബംഗ്ലാദേശ്, 149 റണ്‍സിനു ഓള്‍ഔട്ട്

ആദ്യ ടെസ്റ്റിലേതിനു സമാനമായ പ്രകടനവുമായി ബംഗ്ലാദേശ് ബാറ്റിംഗ് നിര തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയപ്പോള്‍ കിംഗ്സ്റ്റണ്‍ ടെസ്റ്റിലും വിന്‍ഡീസ് ആധിപത്യം. 354 റണ്‍സിനു ആദ്യ ഇന്നിംഗ്സ് അവസാനിച്ച ആതിഥേയര്‍ മറുപടിയായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനെ 46.1 ഓവറില്‍ 149 റണ്‍സിനു ഓള്‍ഔട്ട് ആക്കി. രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസ് 19/1 എന്ന നിലയിലാണ്. 8 റണ്‍സ് നേടിയ ക്രെയിഗ് ബ്രാത്‍വൈറ്റിനെയാണ് വിന്‍ഡീസിനു നഷ്ടമായത്. മത്സരത്തില്‍ 224 റണ്‍സ് ലീഡാണ് ആതിഥേയര്‍ കൈവശപ്പെടുത്തിയിരിക്കുന്നത്. 8 റണ്‍സുമാി ഡെവണ്‍ സ്മിത്തും റണ്ണൊന്നുമെടുക്കാതെ കീമോ പോളുമാണ് ക്രീസില്‍. ഷാകിബിനാണ് ബ്രാത്‍വൈറ്റിന്റെ വിക്കറ്റ്.

നേരത്തെ തമീം ഇക്ബാലും(47) ഷാകിബ് അല്‍ ഹസനും(32) മാത്രം പൊരുതി നിന്ന ബംഗ്ലാദേശ് ഇന്നിംഗ്സിനു തിരിച്ചടി നല്‍കിയത് ജേസണ്‍ ഹോള്‍ഡര്‍ ആണ്. ഹോള്‍ഡര്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ഷാനണ്‍ ഗബ്രിയേല്‍, കീമോ പോള്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. മിഗ്വല്‍ കമ്മിന്‍സിനാണ് മറ്റൊരു വിക്കറ്റ്. ആദ്യ ഇന്നിംഗ്സില്‍ 205 റണ്‍സ് ലീഡാണ് വിന്‍ഡീസ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

100 ടെസ്റ്റ് വിക്കറ്റ് തികച്ച് സുരംഗ ലക്മല്‍

ശ്രീലങ്കയ്ക്ക് വേണ്ടി 100 ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കുന്ന ഏഴാമത്തെ താരമായി മാറി സുരംഗ ലക്മല്‍. ഇന്ന് ധാക്ക സ്റ്റേഡിയത്തില്‍ ആരംഭിച്ച ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ 222 റണ്‍സിനു ഓള്‍ഔട്ട് ആയ ശേഷം ലങ്കയ്ക്ക് വേണ്ടി തമീം ഇക്ബാലിനെ(4) പുറത്താക്കിയപ്പോളാണ് സുരംഗ ലക്മല്‍ ഈ ചരിത്ര നേട്ടത്തിനു അര്‍ഹനായത്. ബംഗ്ലാദേശ് ഇന്നിംഗ്സിന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ബൗണ്ടറി പായിച്ച തമീം ഇക്ബാലിനെ തൊട്ടടുത്ത പന്തില്‍ മികച്ചൊരു റിട്ടേണ്‍ ക്യാച്ചിലൂടെയാണ് സുരംഗ ലക്മല്‍ പുറത്താക്കിയത്.

ലങ്കയുടെ 222 റണ്‍സ് സ്കോര്‍ പിന്തുടരാനിറങ്ങിയ ബംഗ്ലാദേശ് 1.3 ഓവറില്‍ 4/2 എന്ന നിലയിലാണ്. കഴിഞ്ഞ മത്സരത്തില്‍ ഇരു ഇന്നിംഗ്സുകളിലും ശതകം നേടിയ താരം മോമിനുള്‍ ഹക്ക് ആണ് പുറത്തായ മറ്റൊരു ബാറ്റ്സ്മാന്‍. റണ്‍ഔട്ട് രൂപത്തിലാണ് മോമിനുള്‍ ഹക്ക് പുറത്തായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചിറ്റഗോംഗും ശതകവും പിന്നെ മോമിനുള്‍ ഹക്കും

മോമിനുള്‍ ഹക്ക് ഇന്ന് ശ്രീലങ്കയ്ക്കെതിരെ നേടിയത് തന്റെ അഞ്ചാം ശതകമാണ്. ഇന്നത്തേതുള്‍പ്പെടെ മോമിനുള്‍ ഹക്ക് നേടിയ അഞ്ച് ശതകങ്ങളില്‍ നാലും നേടിയത് ചിറ്റഗോംഗിലാണെന്ന പ്രത്യേകതയുണ്ട്. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 175 റണ്‍സുമായി കീഴടങ്ങാതെ നില്‍ക്കുകയാണ് ബംഗ്ലാദേശിന്റെ ബാറ്റ്സ്മാന്‍. മികച്ച നിലയില്‍ ഒന്നാം ദിവസം അവസാനിപ്പിക്കാമെന്ന ബംഗ്ലാദേശ് മോഹങ്ങള്‍ക്ക് സുരംഗ ലക്മല്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി തിരിച്ചടി നല്‍കിയെങ്കിലും ശക്തമായ നിലയില്‍ തന്നെയാണ് ആതിഥേയര്‍.

വേഗതയേറിയ ശതകമാണ് ഇന്ന് മോമിനുള്‍ ഹക്ക് നേടിയത്. 96 പന്തില്‍ നിന്ന് 101 റണ്‍സ് നേടി ശതകം പൂര്‍ത്തിയാക്കുമ്പോള്‍ ഒരു ബംഗ്ലാദേശ് താരം നേടുന്ന വേഗതയേറിയ രണ്ടാമത്തെ ശതകമാണ് ഇന്ന് താരം സ്വന്തമാക്കിയത്. 94 പന്തില്‍ നിന്ന് 2010ല്‍ ഇംഗ്ലണ്ടിനെതിരെ തമീം ഇക്ബാല്‍ ആണ് ഇപ്പോളും വേഗതയേറിയ ശതകത്തിനുടമയായ ബംഗ്ലാദേശ് താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബൗളിംഗിലെ തിളക്കം ബാറ്റിംഗില്‍ നേടാനാകാതെ സിംബാബ്‍വേ

ബൗളര്‍മാര്‍ ബംഗ്ലാദേശിനെ എറിഞ്ഞു പിടിച്ചുവെങ്കിലും ബാറ്റ്സ്മാന്മാരുടെ നിരാശാജനകമായ പ്രകടനം സിംബാബ്‍വേയ്ക്ക് തിരിച്ചടിയായി. 216 റണ്‍സിനു സിംബാബ്‍വേയെ നില നിര്‍ത്തുവാനായെങ്കിലും ബൗളര്‍മാരുടെ മികവ് ബാറ്റ്സ്മാന്മാര്‍ക്ക് തിളങ്ങാനായില്ല. 36.3 ഓവറില്‍ 125 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 39 റണ്‍സ് നേടിയ സിക്കന്ദര്‍ റാസയാണ് സിംബാബ്‍വേയുടെ ടോപ് സ്കോറര്‍. 91 റണ്‍സിന്റെ ജയമാണ് ബംഗ്ലാദേശ് ഇന്ന് സ്വന്തമാക്കിയത്.

ബംഗ്ലാദേശിനായി മൂന്ന് വിക്കറ്റുമായി ഷാകിബ് അല്‍ ഹസന്‍ ബൗളിംഗ് നിരയെ നയിച്ചു. മഷ്റഫേ മൊര്‍തസ, സുനമുല്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ബാറ്റിംഗ് നിരയില്‍ തമീം ഇക്ബാല്‍(76), ഷാകിബ് അല്‍ ഹസന്‍(51) എന്നിവരാണ് അര്‍ദ്ധ ശതകങ്ങളോടു കൂടി ടീം സ്കോര്‍ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബാറ്റിംഗ് തകര്‍ച്ച, ബംഗ്ലാദേശിനോടും ശ്രീലങ്കയ്ക്ക് തോല്‍വി

സിംബാബ്‍വേയോട് തോല്‍വി പിണഞ്ഞ് ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്റിന്റെ തങ്ങളുടെ രണ്ടാം മത്സരത്തിനു ബംഗ്ലാദേശിനെ നേരിടാനിറങ്ങിയ ശ്രീലങ്കയ്ക്ക് സമാനമായ ഫലം. അവസാന നിമിഷം വരെ പൊരുതിയാണ് സിംബാബ്‍വേയോട് തോല്‍വി വഴങ്ങിയതെങ്കില്‍ ബംഗ്ലാദേശിനോട് നാണം കെട്ട തോല്‍വിയായിരുന്നു ഫലം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സ് നേടിയപ്പോള്‍ ലങ്കയ്ക്ക് 157 റണ്‍സ് മാത്രമേ നേടാനായുള്ളു. 32.2 ഓവറില്‍ ലങ്കയെ പുറത്താക്കി 163 റണ്‍സിന്റെ വിജയമാണ് ബംഗ്ലാദേശ് ഇന്ന് നേടിയത്.

29 റണ്‍സ് നേടിയ തിസാര പെരേരയാണ് ശ്രീലങ്കന്‍ നിരയിലെ ടോപ് സ്കോറര്‍. കഴിഞ്ഞ മത്സരത്തിലേത് പോലെ അതിവേഗത്തിലുള്ള സ്കോറിംഗ് ആയിരുന്നു തിസാരയുടേത്. 14 പന്തില്‍ 29 റണ്‍സാണ് തിസാര പെരേര നേടിയത്. 28 റണ്‍സുമായി ദിനേശ് ചന്ദിമല്‍, 25 റണ്‍സ് നേടിയ ഉപുല്‍ തരംഗ എന്നിവരെ ഒഴിവാക്കിയാല്‍ ബാക്കി ഒരു ലങ്കന്‍ ബാറ്റ്സമാനു പോലും 20നു മേലുള്ള സ്കോര്‍ നേടാനായില്ല. ഷാകിബ് അല്‍ ഹസന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുസ്തഫിസുര്‍ മഷ്റഫേ മൊര്‍തസ, റൂബല്‍ ഹൊസൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനു മികച്ച തുടക്കമാണ് ലഭിച്ചത്. ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരെല്ലാം നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയപ്പോള്‍ ടീം സ്കോര്‍ കുതിച്ചുയര്‍ന്നു. ആദ്യ വിക്കറ്റില്‍ 71 റണ്‍സ് നേടിയ ശേഷം അനാമുള്‍ ഹക്ക്(35) പുറത്തായെങ്കിലും തമീം ഇക്ബാലിനോടൊപ്പം ക്രീസിലെത്തിയ ഷാകിബ് അല്‍ ഹസനുമായി ചേര്‍ന്ന് ബംഗ്ലാദേശ് 99 റണ്‍സ് കൂടി രണ്ടാം വിക്കറ്റില്‍ നേടി. 84 റണ്‍സ് നേടി തമീം പുറത്തായ ശേഷവും ഷാകിബ്(67) മുഷ്ഫികുര്‍ റഹീമിനോട്(62) ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് നേടി. മഹമ്മദുള്ള(24), സബ്ബീര്‍ റഹ്മാന്‍(12 പന്തില്‍ പുറത്താകാതെ 24) എന്നിവരുടെ ഇന്നിംഗ്സുകളും ടീമിന്റെ സ്കോര്‍ 320ലേക്ക് എത്തിച്ചു.

ശ്രീലങ്കയ്ക്കായി തിസാര പെരേര മൂന്നും നുവാന്‍ പ്രദീപ് രണ്ടും വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version