ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ തീരുമാനം അറിയിച്ച് കൈൽ ജാര്‍വിസ്

ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് അറിയിച്ച് സിംബാബ്‍വേ പേസര്‍ കൈല്‍ ജാര്‍വിസ്. വെറും 32ാം വയസ്സിലാണ് താരത്തിന്റെ ഈ തീരുമാനം. നിരന്തരമായ പരിക്കാണ് താരത്തിനെ ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണ് അറിയുന്നത്. 84 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 132 വിക്കറ്റാണ് താരം നേടിയിട്ടുള്ളത്.

46 ടെസ്റ്റ് വിക്കറ്റുകളും 58 ഏകദിന വിക്കറ്റുകളും 28 ടി20 വിക്കറ്റുകളും ഇതിൽ ഉള്‍പ്പെടുന്നു. ജനുവരി 2020ൽ ആണ് താരം അവസാനമായി സിംബാബ്‍വേയ്ക്ക് വേണ്ടി കളിച്ചത്. അന്ന് പരിക്കേറ്റ താരം നാളുകള്‍ക്ക് ശേഷം പരിശീലനം ആരംഭിച്ചുവെങ്കിലും കോവിഡ് ബാധിതനാകുകയായിരുന്നു. അതിന് ശേഷം മലേറിയയും ചെള്ള് പനിയും ഒരേ സമയത്ത് വരികയായിരുന്നു.

ബംഗ്ലാദേശിനോടും തോല്‍വിയേറ്റ് വാങ്ങി സിംബാബ്‍വേയുടെ സാധ്യതകള്‍ അവസാനിച്ചു

സിംബാബ്‍വേയ്ക്കെതിരെയുള്ള 39 റണ്‍സ് ജയത്തോടെ ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ഫൈനല്‍ ഉറപ്പാക്കി ബംഗ്ലാദേശ്. തങ്ങളുടെ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയ സിംബാബ്‍വേ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 175/7 എനന്ന സ്കോര്‍ നേടിയപ്പോള്‍ സിംബാബ്‍വേ 20 ഓവറില്‍ 136 റണ്‍സിന് ഓള്‍ഔട്ട് ആയി.

41 പന്തില്‍ നിന്ന് 62 റണ്‍സ് നേടിയ മഹമ്മദുള്ളയ്ക്കൊപ്പം ലിറ്റണ്‍ ദാസ്(38), മുഷ്ഫിക്കുര്‍ റഹിം(32) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ബംഗ്ലാദേശ് 175 റണ്‍സെന്ന സ്കോറിലേക്ക് എത്തിയത്. സിംബാബ്‍വേയ്ക്ക് വേണ്ടി കൈല്‍ ജാര്‍വിസ് 3 വിക്കറ്റും ക്രിസ് പോഫു 2 വിക്കറ്റും നേടി.

54 റണ്‍സ് നേടിയ റിച്ച്മണ്ട് മുടുംബാമിയും കൈല്‍ ജാര്‍വിസ്(27), ഹാമിള്‍ട്ടണ്‍ മസകഡ്സ(25) എന്നിവര്‍ മാത്രമാണ് സിംബാബ്‍വേ നിരയില്‍ ചെറുത്ത് നില്പ് ഉയര്‍ത്തിയത്. ബംഗ്ലാദേശിന് വേണ്ടി ഷൈഫുള്‍ ഇസ്ലാം മൂന്നും അമിനുള്‍ ഇസ്ലാം മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഇരട്ട ശതകവുമായി മുഷ്ഫിക്കുര്‍, 500 കടന്ന് ബംഗ്ലാദേശ്

സിംബാബ്‍വേയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ കൂറ്റന്‍ സ്കോര്‍ നേടി ബംഗ്ലാദേശ്. മുഷ്ഫിക്കുര്‍ റഹിമിന്റെ ഇരട്ട ശതകമാണ് രണ്ടാം ദിവസത്തെ പ്രത്യേകത. ബംഗ്ലാദേശ് തങ്ങളുടെ ആദ്യ ഇന്നിംഗ്സ് 522/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.  രണ്ടാം ദിവസം ടീമിനു രണ്ട്  വിക്കറ്റുകളാണ് നഷ്ടമായത്. ആദ്യ ദിവസം 303/5 എന്ന സ്കോറില്‍ അവസാനിപ്പിച്ച ബംഗ്ലാദേശിനു ഇന്ന് രണ്ടാം ദിവസം 219 റണ്‍സാണ് രണ്ട് വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടിയത്.

മഹമ്മദുള്ളയെയും(36), ആരിഫുള്‍ ഹക്കിനെയും(4) നഷ്ടമായെങ്കിലും മെഹ്‍ദി ഹസനെ കൂട്ടുപിടിച്ച് മുഷ്ഫിക്കുര്‍ തന്റെ രണ്ടാം ഇരട്ട ശതകം പൂര്‍ത്തിയാക്കുകയായിരുന്നു. കൈല്‍ ജാര്‍വിസിനാണ് ഇന്ന് വീണ് രണ്ട് വിക്കറ്റുകളും ലഭിച്ചത്. മത്സരത്തില്‍ നിന്നുള്ള തന്റെ വിക്കറ്റ് നേട്ടം അഞ്ചാക്കി ഉയര്‍ത്താനും ജാര്‍വിസിനു സാധിച്ചു.

മുഷ്ഫിക്കുര്‍ റഹിം 219 റണ്‍സും മെഹ്ദി ഹസന്‍ 68 റണ്‍സും  നേടി ക്രീസില്‍ നില്‍ക്കെയാണ് ംഗ്ലാദേശിന്റെ ഡിക്ലറേഷന്‍. 160 ഓവറുകളാണ് ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്സില്‍ നേരിട്ടത്.

മോമിനുള്‍ ഹക്കിനും റഹിമിനും ശതകം, സിംബാബ്‍വേയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്

ധാക്കയിലെ രണ്ടാം ടെസ്റ്റില്‍ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്. ഇന്ന് ആരംഭിച്ച ടെസ്റ്റില്‍ ഒരു ഘട്ടത്തില്‍ 26/3 എന്ന നിലയില്‍ പ്രതിരോധത്തിലായ ബംഗ്ലാദേശ് ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 303/5 എന്ന നിലയിലാണ്. മോമിനുള്‍ ഹക്കും(161), മുഷ്ഫിക്കുര്‍ റഹിമും(111*) നേടിയ ശതകങ്ങളാണ് ബംഗ്ലാദേശിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. 276 റണ്‍സാണ് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് നേടിയത്.

161 റണ്‍സ് നേടി ഹക്കിനെ ചതാര പുറത്താക്കിയ ശേഷം തൈജുല്‍ ഇസ്ലാമിനെ മടക്കി കൈല്‍ ജാര്‍വിസ് മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് നേടി. മുഷ്ഫിക്കുറിനൊപ്പെ മഹമ്മദുള്ളയാണ് ക്രീസില്‍ നില്‍ക്കുന്നത്.

തകര്‍ച്ചയില്‍ നിന്ന് കരകയറി ബംഗ്ലാദേശ്, രണ്ടാം സെഷനില്‍ പൂര്‍ണ്ണാധിപത്യം

ആദ്യ സെഷനില്‍ നേരിട്ട തിരിച്ചടിയ്ക്ക് ശേഷം വമ്പന്‍ തിരിച്ചു വരവ് നടത്തി ബംഗ്ലാദേശ്. ഓപ്പണര്‍മാരായ ഇമ്രുല്‍ കൈസ്(0), ലിറ്റണ്‍ ദാസ്(9), മുഹമ്മദ് മിഥുന്‍(0) എന്നിവരെ നഷ്ടമായി 26/3 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശ് പിന്നീട് മത്സരത്തില്‍ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നാലാം വിക്കറ്റില്‍ 181 റണ്‍സ് നേടിയ മോമിനുള്‍ ഹക്കും മുഷ്ഫിക്കുര്‍ റഹിമും കൂടി മത്സരം സിംബാബ്‍വേയില്‍ നിന്ന് തട്ടികെടുക്കുകയായിരുന്നു. ആദ്യ ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോല്‍ ബംഗ്ലാദേശ് 207/3 എന്ന നിലയിലാണ്.

മോമിനുള്‍ തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ അര്‍ദ്ധ ശതകം തികച്ച് മുഷ്ഫിക്കുറും ബാറ്റ് വീശുന്നു. 115 റണ്‍സാണ് മോമിനുള്‍ ഹക്ക് നേടിയിട്ടുള്ളത്. മുഷ്ഫിക്കുര്‍ റഹ്മാന്‍ 71 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. സിംബാബ്‍വേയ്ക്കായി കൈല്‍ ജാര്‍വിസ് രണ്ടും ഡൊണാള്‍ഡ് ടിരിപാനോ ഒരു വിക്കറ്റും നേടി.

ബംഗ്ലാദേശിന്റെ രക്ഷകരായി കൈസും സൈഫുദ്ദീനും

ഇമ്രുല്‍ കൈസിന്റെയും മുഹമ്മദ് സൈഫുദ്ദീന്റെയും മികവില്‍ ഭേദപ്പെട്ട സ്കോര്‍ നേടി ബംഗ്ലാദേശ്. ഏഴാം വിക്കറ്റ് കൂട്ടുകെട്ടിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 271 റണ്‍സാണ് 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടിയത്. കൈസ് ശതകവും സൈഫുദ്ദീന്‍ അര്‍ദ്ധ ശതകവും നേടി ടീമിനെ രക്ഷിച്ചെടുക്കുകയായിരുന്നു. 139/6 എന്ന നിലയില്‍ നിന്നാണ് ഈ മികച്ച സ്കോറിലേക്ക് ബംഗ്ലാദേശ് എത്തിയത് എന്നത് തന്നെ സവിശേഷമായ പ്രകടനമായി വിലയിരുത്തേണ്ടതാണ്.

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കൈല്‍ ജാര്‍വിസിന്റെയും ടെണ്ടായി ചതാരയുടെ ബൗളിംഗിനു മുന്നില്‍ ബംഗ്ലാദേശ് ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ ഇമ്രുല്‍ കൈസാണ് ഒരുവശത്ത് പിടിച്ച് നിന്നത്. 66/3 എന്ന നിലയില്‍ നിന്ന് മുഹമ്മദ് മിഥുനുമായി(37) ചേര്‍ന്ന് നാലാം വിക്കറ്റില്‍ 71 റണ്‍സ് നേടിയ കൈസ് ടീമിനെ രക്ഷിച്ചെടുക്കുമെന്ന കരുതിയ നിമിഷത്തിലാണ് മിഥുനിനെയും മഹമ്മദുള്ളയെയും പുറത്താക്കി കൈല്‍ ജാര്‍വിസ് ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കിയത്. തന്റെ അടുത്ത ഓവറില്‍ മെഹ്ദി ഹസനെയും പുറത്താക്കിയ ജാര്‍വിസ് ബംഗ്ലാദേശിനെ 137/3 എന്ന നിലയില്‍ നിന്ന് 139/6 എന്ന നിലയിലേക്ക് തള്ളിയിട്ടു.

മൂന്ന് ക്യാച്ചുകളും പൂര്‍ത്തിയാക്കിയത് സിംബാബ്‍വേ കീപ്പര്‍ ബ്രണ്ടന്‍ ടെയിലറായിരുന്നു. ഏഴാം വിക്കറ്റില്‍ ഒത്തൂകുടിയ മുഹമ്മദ് സൈഫുദ്ദീനാണ് കൈസിനു മികച്ച പിന്തുണ നല്‍കിയത്. രണ്ട് വര്‍ഷം മുമ്പ് ഇതേ ഗ്രൗണ്ടില്‍ തന്റെ ശതകം നേടിയ കൈസ് ഇന്ന് തന്റെ മൂന്നാം ശതകമാണ് പൂര്‍ത്തിയാക്കിയത്. ബംഗ്ലാദേശിനു മത്സരത്തില്‍ സാധ്യത നല്‍കിയ ഇന്നിംഗ്സായിരുന്നു കൈസിന്റേത്. ഒപ്പം തന്നെ നിര്‍ണ്ണായകമായ പ്രകടനമാണ് മുഹമ്മദ് സൈഫുദ്ദീനും പുറത്തെടുത്തത്.

127 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ നേടിയത്. കൈസ് 140 പന്തില്‍ നിന്ന് 13 ബൗണ്ടറിയും 6 സിക്സും സഹിതം 144 റണ്‍സ് നേടി 8 പന്ത് അവശേഷിക്കെ പുറത്തായപ്പോള്‍ സൈഫുദ്ദീന്‍ 50 റണ്‍സ് നേടിയ ശേഷം അവസാന ഓവറില്‍ മടങ്ങി.

സിംബാബ്‍വേയ്ക്കായി കൈല്‍ ജാര്‍വിസ് നാലും ടെണ്ടായി ചതാര മൂന്നും വിക്കറ്റ് വീഴ്ത്തി. എന്നാല്‍ ഏഴാം വിക്കറ്റ് തകര്‍ക്കുവാന്‍ സന്ദര്‍ശകരുടെ ബൗളര്‍മാര്‍ക്ക് എളുപ്പത്തില്‍ സാധിക്കാതെ പോയതും സിംബാബ്‍വേയ്ക്ക് തിരിച്ചടിയായി.

ബൗളിംഗിലെ തിളക്കം ബാറ്റിംഗില്‍ നേടാനാകാതെ സിംബാബ്‍വേ

ബൗളര്‍മാര്‍ ബംഗ്ലാദേശിനെ എറിഞ്ഞു പിടിച്ചുവെങ്കിലും ബാറ്റ്സ്മാന്മാരുടെ നിരാശാജനകമായ പ്രകടനം സിംബാബ്‍വേയ്ക്ക് തിരിച്ചടിയായി. 216 റണ്‍സിനു സിംബാബ്‍വേയെ നില നിര്‍ത്തുവാനായെങ്കിലും ബൗളര്‍മാരുടെ മികവ് ബാറ്റ്സ്മാന്മാര്‍ക്ക് തിളങ്ങാനായില്ല. 36.3 ഓവറില്‍ 125 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 39 റണ്‍സ് നേടിയ സിക്കന്ദര്‍ റാസയാണ് സിംബാബ്‍വേയുടെ ടോപ് സ്കോറര്‍. 91 റണ്‍സിന്റെ ജയമാണ് ബംഗ്ലാദേശ് ഇന്ന് സ്വന്തമാക്കിയത്.

ബംഗ്ലാദേശിനായി മൂന്ന് വിക്കറ്റുമായി ഷാകിബ് അല്‍ ഹസന്‍ ബൗളിംഗ് നിരയെ നയിച്ചു. മഷ്റഫേ മൊര്‍തസ, സുനമുല്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ബാറ്റിംഗ് നിരയില്‍ തമീം ഇക്ബാല്‍(76), ഷാകിബ് അല്‍ ഹസന്‍(51) എന്നിവരാണ് അര്‍ദ്ധ ശതകങ്ങളോടു കൂടി ടീം സ്കോര്‍ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിംബാബ്‍വേ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ കൈല്‍ ജാര്‍വിസും ബ്രണ്ടന്‍ ടെയിലറും ഏകദിന ടീമിലും

കോല്‍പക് കരാര്‍ പ്രകാരം സിംബാബ്‍വേ ക്രിക്കറ്റ് മതിയാക്കി ഇംഗ്ലണ്ടില്‍ കൗണ്ടി കളിക്കാനെത്തിയ കൈല്‍ ജാര്‍വിസും ബ്രണ്ടന്‍ ടെയിലറും സിംബാബ്‍വേ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയിട്ട് അധികം നാളായിട്ടില്ല. ഇരുവരും സിംബാബ്‍വേയുടെ ടെസ്റ്റ് ടീമില്‍ നേരത്തെ ഇടം പിടിച്ചിരുന്നു. അതു പോലെ ഇപ്പോള്‍ ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരുമായുള്ള ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിലേക്കും താരങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്. 15 അംഗ സ്ക്വാഡില്‍ ബ്രണ്ടന്‍ മാവുത, റയാന്‍ മറേ എന്നീ യുവ താരങ്ങള്‍ക്കും ആദ്യമായി ഇടം ലഭിച്ചിട്ടുണ്ട്.

സ്ക്വാഡ്: ഹാമിള്‍ട്ടണ്‍ മസകഡ്സ, സോളമണ്‍ മീര്‍, ക്രെയിഗ് ഇര്‍വിന്‍, ബ്രണ്ടന്‍ ടെയിലര്‍, സിക്കന്ദര്‍ റാസ, പീറ്റര്‍ മൂര്‍, മാല്‍ക്കം വാളര്‍, ഗ്രെയിം ക്രെമര്‍, റയാന്‍ മറേ, ടെണ്ടായി ചിസോരോ, ബ്രണ്ടന്‍ മാവുത, ബ്ലെസ്സിംഗ് മസുര്‍ബാനി, ക്രിസ്റ്റഫര്‍ പോഫു, ടെണ്ടായി ചതാര, കൈല്‍ ജാര്‍വിസ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version