കിഡംബിയ്ക്ക് വിജയം, സൗരഭ് വര്‍മ്മ പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്

സ്വിസ്സ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയ്ക്ക് സമ്മിശ്ര ഫലം. ശ്രീകാന്ത് കിഡംബി 52 മിനുട്ട് നീണ്ട പോരാട്ടത്തില്‍ ഫ്രാന്‍സിന്റെ തോമസ് റൗക്സലിനെ പരാജയപ്പെടുത്തിയപ്പോള്‍ സൗരഭ് വര്‍മ്മ തായ്‍ലാന്‍ഡിന്റെ കുന്‍ലാവുട് വിടിഡ്സാര്‍ണിനെ നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തി.

സൗരഭ് വര്‍മ്മയുടെ വിജയം 21-17, 21-14 എന്ന സ്കോറിനായിരുന്നു. ശ്രീകാന്ത് 21-10, 14-21, 21-14 എന്ന സ്കോറിന് വിജയം കരസ്ഥമാക്കി.

ആദ്യ ഗെയിം നേടി, എന്നാല്‍ കിരീടം കൈവിട്ട് സായി പ്രണീത്

വമ്പന്‍ അട്ടിമറികളിലൂടെ സ്വിസ് ഓപ്പണിന്റെ ഫൈനലില്‍ എത്തിയെങ്കിലും ഫൈനലില്‍ കാലിടറി ഇന്ത്യയുടെ സായി പ്രണീത്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ചൈനയുടെ യൂഖി ഷിയോടാണ് സായി പ്രണീത് മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടങ്ങിയത്. ആദ്യ ഗെയിമില്‍ 21-19നു പിടിമുറുക്കിയ സായി പ്രണീത് കിരീടം നേടുമെന്ന് പ്രതീക്ഷ നല്‍കിയെങ്കിലും അടുത്ത രണ്ട് ഗെയിമുകളില്‍ പിന്നോട്ട് പോകുകയായിരുന്നു.

സ്കോര്‍: 19-21, 21-18, 21-12. 68 മിനുട്ട് നീണ്ട പോരാട്ടത്തിനു ശേഷമാണ് രണ്ടാം സ്ഥാനം കൊണ്ട് പ്രണീത് സന്തോഷവാനായത്.

നിലവിലെ ഒളിമ്പിക്സ് ജേതാവിനെ അട്ടിമറിച്ച് സായി പ്രണീത് സ്വിസ് ഓപ്പണ്‍ ഫൈനലില്‍

ചൈനീസ് താരം ചെന്‍ ലോംഗിനെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കി ഇന്ത്യയുടെ സായി പ്രണീത് സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണിന്റെ ഫൈനലിലേക്ക് യോഗ്യത നേടി. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ 21-18, 21-13 എന്ന സ്കോറിനായിരുന്നു 46 മിനുട്ടില്‍ ഇന്ത്യന്‍ താരത്തിന്റെ വിജയം. നിലവിലെ ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവും രണ്ട് തവണ ലോക ചാമ്പ്യനുമായ താരമാണ് ചെന്‍ ലോംഗ്.

ഇന്തോനേഷ്യയുടെ ആന്തണി സിനിസുക ഗിന്റിംഗിനെ കീഴടക്കിയ ചൈനീസ് താരം യൂഖി ഷി ആണ് ഫൈനലില്‍ സായി പ്രണീതിന്റെ എതിരാളി. ഷിയുടെ വിജയം 21-9, 21-17 എന്ന സ്കോറിനായിരുന്നു.

സെമിയില്‍ കടന്ന് സായി പ്രണീത്, പുരുഷ ഡബിള്‍സ് ടീമിനു പരാജയം

സ്വിസ് ഓപ്പണ്‍ 2019ന്റെ പുരുഷ വിഭാഗം സെമിയില്‍ കടന്ന് ഇന്ത്യയുടെ സായി പ്രണീത്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പ്രണീത് ഫ്രാന്‍സിന്റെ ലൂക്കാസ് കോര്‍വിയെയാണ് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയത്. സ്കോര്‍: 21-13, 21-11. 35 മിനുട്ട് മാത്രമാണ് മത്സരം നീണ്ട് നിന്നത്.

അതേ സമയം പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ ചിരാഗ് ഷെട്ടി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ടിനു ക്വാര്‍ട്ടറില്‍ പരാജയമായിരുന്നു ഫലം. 11-21, 26-28 എന്ന സ്കോറിന് 63 മിനുട്ട് നീണ്ട പോരാട്ടത്തിനു ശേഷമായിരുന്നു താരങ്ങള്‍ കീഴടങ്ങിയത്. മാരത്തണ്‍ രണ്ടാം ഗെയില്‍ പോരാടി നോക്കിയെങ്കിലും അവസാന നിമിഷം ഇന്ത്യന്‍ താരങ്ങള്‍ക്ക് കാലിടറുകയായിരുന്നു.

ക്വാര്‍ട്ടറില്‍ പുറത്തായി അശ്വിനി-സിക്കി സഖ്യം, ശുഭാങ്കര്‍ ഡേയും പുറത്ത്

സ്വിസ് ഓപ്പണ്‍ വനിത ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ട് പുറത്ത്. നേരിട്ടുള്ള ഗെയിമുകളില്‍ ജപ്പാന്റെ ജോഡികളോടാണ് ഇന്ത്യന്‍ താരങ്ങളുടെ പരാജയം. 43 മിനുട്ട് മാത്രം നീണ്ട് നിന്ന മത്സരത്തില്‍ 17-21, 17-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ കൂട്ടുകെട്ട് അടിയറവ് പറഞ്ഞത്.

പുരുഷ വിഭാഗം ക്വാര്‍ട്ടറില്‍ ചൈനയുടെ ചെന്‍ ലോംഗിനോട് ഇന്ത്യയുടെ ശുഭാങ്കര്‍ ഡേ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെട്ടു. 18-21, 17-21 എന്ന സ്കോറിനാണ് ശുഭാങ്കര്‍ കീഴടങ്ങിയത്.

സ്വിസ് ഓപ്പണ്‍ – റിയ മുഖര്‍ജ്ജിയ്ക്ക് തോല്‍വി, വനിത ഡബിള്‍സില്‍ അര്‍ജ്ജുന്‍-മനീഷ് ജോഡിയും പുറത്ത്

സ്വിസ് ഓപ്പണ്‍ വനിത സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ റിയ മുഖര്‍ജ്ജിയ്ക്ക് പരാജയം. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ റിയ നേരിട്ടുള്ള ഗെയിമിലാണ് ചൈനയുടെ യൂഫെയി ചെന്നിനോട് പരാജയം ഏറ്റുവാങ്ങിയത്. 10-21, 8-21 എന്ന സ്കോറിനു ചെറുത്ത്നില്പില്ലാതെയാണ് റിയ കീഴടങ്ങിയത്.

മിക്സഡ് ഡബിള്‍സിയില്‍ ഇന്ത്യയുടെ അര്‍ജ്ജുന്‍ എംആര്‍- കെ മനീഷ് സഖ്യവും നേരിട്ടുള്ള ഗെയിമുകളില്‍ ഡെന്മാര്‍ക്കിന്റെ ജോഡികളോട് പരാജയമേറ്റു വാങ്ങി. സ്കോര്‍: 19-21, 16-21.

സായി പ്രണീതിനോട് തോല്‍വി വഴങ്ങി സമീര്‍ വര്‍മ്മ, കശ്യപിനു പരാജയം

അജയ് ജയറാമിനെ ആദ്യ റൗണ്ടില്‍ കീഴടക്കിയെത്തിയ സമീര്‍ വര്‍മ്മയ്ക്ക് മറ്റൊരു ഇന്ത്യന്‍ താരത്തിനു മുന്നില്‍ കാലിടറി. ഇന്നലെ നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ത്യന്‍ സഹതാരം സായി പ്രണീതിനോടാണ് സമീര്‍ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയം ഏറ്റുവാങ്ങിയത്. 21-14, 22-20 എന്ന സ്കോറിനു 47 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് പ്രണീത് സ്വിസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നത്.

അതേ സമയം ഇന്ത്യയുടെ പാരുപ്പള്ളി കശ്യപ് നേരിട്ടുള്ള ഗെയിമുകളില്‍ നെതര്‍ലാണ്ട്സിന്റെ മാര്‍ക്ക് കാല്‍ജൗവിനോട് പരാജയപ്പെട്ടു. 15-21, 16-21 എന്ന സ്കോറിനായിരുന്നു കശ്യപിന്റെ തോല്‍വി.

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവിനെ അട്ടിമറിച്ച് ശുഭാങ്കര്‍ ഡേ

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയെ അട്ടിമറിച്ച് ശുഭാങ്കര്‍ ഡേ. ഇന്ന് നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് ശുഭാങ്കറിന്റെ ശക്തമായ തിരിച്ചുവരവ്. സ്വിസ് ഓപ്പണിലെ അഞ്ചാം സീഡാണ് ജോനാഥന്‍. ജയത്തോടെ ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം കയറി.

71 മിനുട്ട് നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം കൈവിട്ട ശേഷം രണ്ടാം ഗെയിമിലും അവസാന നിമിഷം വരെ പൊരുതിയാണ് ശുഭാങ്കര്‍ ജയം നേടിയത്. മത്സരം നിര്‍ണ്ണായകമായ മൂന്നാം ഗെയിമിലേക്ക് എത്തിച്ച ശേഷം വിജയം കരസ്ഥമാക്കുവാന്‍ താരത്തിനു സാധിച്ചു. സ്കോര്‍: 12-21, 22-20, 21-17.

സ്വിസ് ഓപ്പണില്‍ നിന്ന് സൈന പിന്മാറി

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ഓപ്പണിനിടെ തനിക്കുണ്ടായ കലശലായ വയറുവേദനയെത്തുടര്‍ന്ന് താന്‍ ആശുപത്രിയില്‍ ആവുന്ന സാഹചര്യം ഉണ്ടായെന്നും അതിനാല്‍ തന്നെ സ്വിസ് ഓപ്പണില്‍ നിന്ന് താന്‍ പിന്മാറുകയാണെന്നും അറിയിക്കുകയായിരുന്നു സൈന. തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെ താരം ഇത് ആരാധകരെ അറിയിക്കുകയായിരുന്നു.

2011, 2012 വര്‍ഷം സ്വിസ് ഓപ്പണ്‍ ചാമ്പ്യനായ താരമാണ് സൈന നെഹ്‍വാല്‍.

സമീര്‍ വര്‍മ്മയ്ക്കും സായി പ്രണീതിനും ജയം, മറ്റു ഇന്ത്യന്‍ താരങ്ങള്‍ക്കും വിജയം

സ്വിസ് ഓപ്പണ്‍ 2019ലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ വിജയിച്ച് ഇന്ത്യന്‍ താരങ്ങള്‍. സായി പ്രണീതും സമീര്‍ വര്‍മ്മയുമാണ് തങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ വിജയിച്ചത്. സായി പ്രണീതിനെതിരെ രാജീവ് ഔസേഫ് ആദ്യ സെറ്റിനിടെ പിന്മാറിയതാണ് താരത്തിനു തുണയായി. 11-5 എന്ന സ്കോറിനു പ്രണീത് ലീഡ് ചെയ്യുമ്പോളാണ് രാജീവ് മത്സരത്തില്‍ നിന്ന് പിന്മാറിയത്.

അതേ സമയം മറ്റൊരു ഇന്ത്യന്‍ താരത്തെ കീഴടക്കിയാണ് സമീര്‍ വര്‍മ്മയുടെ വിജയം. 21-18, 21-15 എന്ന സ്കോറിനു അജയ് ജയറാമിനെയാണ് സമീര്‍ കീഴടക്കിയത്.

വനിത ഡബിള്‍സ് ജോഡിയായ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടും തങ്ങളുടെ ആദ്യ റൗണ്ട് മത്സരം വിജയിച്ചു. 21-16, 21-17 എന്ന സ്കോറിനു റഷ്യയുടെ ടീമിനെതിരെയാണ് ഇന്ത്യന്‍ കൂട്ടുകെട്ടിന്റെ ജയം.

പുരുഷ ഡബിള്‍സില്‍ അരുണ്‍ ജോര്‍ജ്ജ്-സന്യം ശുക്ല ജോഡിയും ആദ്യ റൗണ്ട് മത്സരം വിജയിച്ചു. 21-16, 21-9 എന്ന സ്കോറിനായിരുന്നു ടീമിന്റെ വിജയം. പുരുഷ ഡബിള്‍സില്‍ മറ്റൊരു ടീമായ പ്രണവ് ജെറി ചോപ്ര-ചിരാഗ് ഷെട്ടി ടീം ആദ്യ റൗണ്ടില്‍ ഡെന്മാര്‍ക്ക് ടീമിനെതിരെ നേരിട്ടുള്ള ഗെയിമില്‍ വിജയം കുറിച്ചു. സ്കോര്‍: 21-16, 21-18.

സ്വിസ് ഓപ്പണ്‍ പാരുപ്പള്ളി കശ്യപിനു ജയം, ഡബിള്‍സ് ടീമുകള്‍ക്ക് പരാജയം

2019 സ്പിസ്സ് ഓപ്പണില്‍ ഇന്ത്യയുടെ പാരുപ്പള്ളി കശ്യപിനു ജയം. ആദ്യ റൗണ്ട് മത്സരത്തില്‍ സ്വീഡന്റെ ഫെലിക്സ് ബുര്‍സ്റ്റെഡ്റ്റിനെയാണ് കശ്യപ് നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തിയത്. 47 മിനുട്ട് നീണ്ട മത്സരത്തില്‍ ഇരു ഗെയിമുകളിലും അവസാനം വരെ ഫെലിക്സ് പൊരുതിയെങ്കിലും കശ്യപ് ശക്തമായ സാന്നിധ്യം അറിയിച്ച് മത്സരം പോക്കറ്റിലാക്കി. സ്കോര്‍: 21-19, 21-17.

അതേ സമയം ഡബിള്‍സില്‍ അര്‍ജ്ജുന്‍ എംആര്‍-രാമചന്ദ്രന്‍ ശ്ലോക് സഖ്യവും മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ടും ആദ്യ റൗണ്ടില്‍ പരാജയം ഏറ്റുവാങ്ങി. അര്‍ജ്ജുന്‍-രാമചന്ദ്രന്‍ ടീം ജര്‍മ്മനിയുടെ ടീമിനെതിരെ നേരിട്ടുള്ള ഗെയിമില്‍ 18-21, 20-22 എന്ന സ്കോറിനു കീഴടങ്ങിയപ്പോള്‍ മനു-സുമീത് സഖ്യം മൂന്ന് ഗെയിം പോരാട്ടത്തിലാണ് കീഴടങ്ങിയത്. സ്കോര്‍ 21-18, 17-21, 10-21.

Exit mobile version