സ്വിസ് ഓപ്പണ്‍ പാരുപ്പള്ളി കശ്യപിനു ജയം, ഡബിള്‍സ് ടീമുകള്‍ക്ക് പരാജയം

2019 സ്പിസ്സ് ഓപ്പണില്‍ ഇന്ത്യയുടെ പാരുപ്പള്ളി കശ്യപിനു ജയം. ആദ്യ റൗണ്ട് മത്സരത്തില്‍ സ്വീഡന്റെ ഫെലിക്സ് ബുര്‍സ്റ്റെഡ്റ്റിനെയാണ് കശ്യപ് നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തിയത്. 47 മിനുട്ട് നീണ്ട മത്സരത്തില്‍ ഇരു ഗെയിമുകളിലും അവസാനം വരെ ഫെലിക്സ് പൊരുതിയെങ്കിലും കശ്യപ് ശക്തമായ സാന്നിധ്യം അറിയിച്ച് മത്സരം പോക്കറ്റിലാക്കി. സ്കോര്‍: 21-19, 21-17.

അതേ സമയം ഡബിള്‍സില്‍ അര്‍ജ്ജുന്‍ എംആര്‍-രാമചന്ദ്രന്‍ ശ്ലോക് സഖ്യവും മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ടും ആദ്യ റൗണ്ടില്‍ പരാജയം ഏറ്റുവാങ്ങി. അര്‍ജ്ജുന്‍-രാമചന്ദ്രന്‍ ടീം ജര്‍മ്മനിയുടെ ടീമിനെതിരെ നേരിട്ടുള്ള ഗെയിമില്‍ 18-21, 20-22 എന്ന സ്കോറിനു കീഴടങ്ങിയപ്പോള്‍ മനു-സുമീത് സഖ്യം മൂന്ന് ഗെയിം പോരാട്ടത്തിലാണ് കീഴടങ്ങിയത്. സ്കോര്‍ 21-18, 17-21, 10-21.

പുരുഷ ഡബിള്‍സ് കൂട്ടുകെട്ട് ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പുറത്ത്

പിവി സിന്ധുവിനു ആദ്യ ദിവസം വിജയം കുറിയ്ക്കാനായെങ്കിലും പുരുഷ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് തോല്‍വി. അര്‍ജ്ജുന്‍ എം.ആര്‍-രാമചന്ദ്രന്‍ ശ്ലാക് കൂട്ടുകെട്ടാണ് ആദ്യ റൗണ്ടില്‍ ചൈനീസ് താരങ്ങളോട് പരാജയപ്പെട്ടത്. നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യന്‍ കൂട്ടുകെട്ട് ചൈനയുടെ ജുന്‍ഹുയി ലീ, യൂച്ചെന്‍ ലിയു കൂട്ടുകെട്ടിനോട് പരാജയപ്പെട്ടത്.

സ്കോര്‍: 14-21, 17-21. 37 മിനുട്ട് ചെറുത്ത് നിന്നുവെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് കാര്യമായൊരു പ്രഭാവം മത്സരത്തിലുണ്ടാക്കുവാന്‍ സാധിച്ചില്ല.

Exit mobile version