62ാം റാങ്കുകാരിയോട് കഷ്ടപ്പെട്ട് ജയിച്ച് സിന്ധു, സൈനയും പ്രണീതും സൗരഭ് വര്‍മ്മയും പുറത്ത്

തായ്‍ലാന്‍ഡ് ഓപ്പൺ ആദ്യ റൗണ്ടിൽ ഇന്ത്യയുടെ പിവി സിന്ധുവിന് വിജയം. ലോക റാങ്കിംഗിൽ 62ാം സ്ഥാനത്തുള്ള ലോറന്‍ ലാമിനോട് സിന്ധു മൂന്ന് ഗെയിം പോരാട്ടത്തിലാണ് വിജയം നേടിയത്. ആദ്യ ഗെയിം ജയിച്ച സിന്ധു രണ്ടാം ഗെയിമിൽ പിന്നിൽ പോയെങ്കിലും മൂന്നാം ഗെയിമിൽ ലാമിന്റെ വെല്ലുവിളി അതിജീവിച്ച് 21-19, 19-21, 21-18 എന്ന സ്കോറിലാണ് സിന്ധുവിന്റെ വിജയം.

അതേ സമയം സൈന നെഹ്‍വാള്‍, സായി പ്രണീത്, സൗരഭ് വര്‍മ്മ എന്നിവര്‍ക്ക് തോൽവിയായിരുന്നു ഫലം. ഈ മൂന്ന് താരങ്ങളും ആദ്യ റൗണ്ടിൽ പുറത്തായി.

കിഡംബിയ്ക്ക് വിജയം, സൗരഭ് വര്‍മ്മ പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്

സ്വിസ്സ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയ്ക്ക് സമ്മിശ്ര ഫലം. ശ്രീകാന്ത് കിഡംബി 52 മിനുട്ട് നീണ്ട പോരാട്ടത്തില്‍ ഫ്രാന്‍സിന്റെ തോമസ് റൗക്സലിനെ പരാജയപ്പെടുത്തിയപ്പോള്‍ സൗരഭ് വര്‍മ്മ തായ്‍ലാന്‍ഡിന്റെ കുന്‍ലാവുട് വിടിഡ്സാര്‍ണിനെ നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തി.

സൗരഭ് വര്‍മ്മയുടെ വിജയം 21-17, 21-14 എന്ന സ്കോറിനായിരുന്നു. ശ്രീകാന്ത് 21-10, 14-21, 21-14 എന്ന സ്കോറിന് വിജയം കരസ്ഥമാക്കി.

ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തില്‍ ജയം കിഡംബിയ്ക്ക്, സമീറിനും സൗരഭ് വര്‍മ്മയ്ക്കും തോല്‍വി

തായ്‍ലാന്‍ഡ് ഓപ്പണില്‍ രണ്ടാം റൗണ്ടില്‍ കടന്ന് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ഇന്ന് നടന്ന ആദ്യ റൗണ്ട് മത്സരത്തില്‍ സഹ താരം സൗരഭ് വര്‍മ്മയെ നേരിട്ടുള്ള ഗെയിമിലാണ് ശ്രീകാന്ത് കിഡംബി പരാജയപ്പെടുത്തിയത്. 31 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. സ്കോര്‍: 21-12, 21-11

മറ്റൊരു മത്സരത്തില്‍ സമീര്‍ വര്‍മ്മയും ആദ്യ റൗണ്ടില്‍ കീഴടങ്ങി. ഇന്തോനേഷ്യയുടെ ഷെസാര്‍ ഹിരെനോട് നേരിട്ടുള്ള സെറ്റിലാണ് സമീറിന്റെ പരാജയം. സ്കോര്‍: 15-21, 17-21.

സയ്യദ് മോഡി ടൂര്‍ണ്ണമെന്റിലെ വെള്ളി മെഡല്‍, സൗരഭ് വര്‍മ്മയ്ക്ക് റാങ്കിംഗില്‍ നേട്ടം

കഴിഞ്ഞാഴ്ച നടന്ന സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ കീഴടങ്ങിയെങ്കിലും വെള്ളി മെഡല്‍ നേട്ടത്തിലൂടെ റാങ്കിംഗില്‍ വലിയ നേട്ടമാണ് ഇന്ത്യന്‍ പുരുഷ താരം സൗരഭ് വര്‍മ്മ സ്വന്തമാക്കിയത്.

ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കായ 29ലേക്ക് താരം എത്തുകയായിരുന്നു. ഫൈനലില്‍ തായ്‍വാന്റെ സു വെയ് വാംഗിനോട് നേരിട്ടുള്ള ഗെയിമിലാണ് സൗരവ് കീഴടങ്ങിയത്. സ്കോര്‍: 15-21,17-21.

സൗരഭ് സെമിയില്‍, കിഡംബി പുറത്ത്

സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ കടന്ന് സൗരഭ് വര്‍മ്മ. ഇന്ന് ജൂനിയര്‍ ലോക ചാമ്പ്യനായ തായ്‍ലാന്‍ഡിന്റെ കുന്‍ലാവുട് വിടിഡ്സാര്‍ണിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് സൗരഭ് സെമി യോഗ്യത ഉറപ്പാക്കിയത്. 40 മിനുട്ട് നീണ്ട പോരിന് ശേഷം 21-19, 21-16 എന്ന നിലയിലായിരുന്നു സൗരഭിന്റെ വിജയം.

അതേ സമയം ശ്രീകാന്ത് കിഡംബി ക്വാര്‍ട്ടറില്‍ പരാജയമേറ്റു വാങ്ങി. നേരിട്ടുള്ള ഗെയിമിലെങ്കിലും പൊരുതിയാണ് ശ്രീകാന്ത് കീഴടങ്ങിയത്. ദക്ഷിണ കൊറിയയുടെ വാന്‍ ഹോ സണിനോട് 18-21, 19-21 എന്ന സ്കോറിനാണ് കിഡംബിയുടെ പരാജയം.

കൊറിയ മാസ്റ്റേഴ്സ്, ആദ്യ റൗണ്ട് വിജയം നേടി കിഡംബിയും സമീര്‍ വര്‍മ്മയും, സൗരഭിന് തോല്‍വി

കൊറിയ മാസ്റ്റേഴ്സിന്റെ ആദ്യ റൗണ്ടില്‍ വിജയം കുറിച്ച് ശ്രീകാന്ത് കിഡംബിയും സമീര്‍ വര്‍മ്മയും. അതേ സമയം സൗരഭ് വര്‍മ്മയ്ക്ക് പരാജയമായിരുന്നു ഫലം.

21-18, 21-17 എന്ന സ്കോറിന് ഹോങ്കോംഗിന്റെ വിന്‍സെന്റ് വോംഗ് കി വിംഗിനെയാണ് ശ്രീകാന്ത് കിഡംബി പരാജയപ്പെടുത്തിയത്.

സമീറിന്റെ ജപ്പാനകാരനായ എതിരാളി മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. 11-8ന് സമീര്‍ ആദ്യ ഗെയിമില്‍ ലീഡ് ചെയ്യുമ്പോളാണ് ജപ്പാന്റെ കാസമൂസ സാകായി പിന്മാറിയത്.

സൗരഭ് വര്‍മ്മ കൊറിയയുടെ കിം ഡോംഗ്ഹുനിന്നോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് കീഴടങ്ങിയത്. ആദ്യ ഗെയിം സൗരഭ് നേടിയെങ്കിലും തുടര്‍ന്നുള്ള ഗെയിമുകളില്‍ താരം പിന്നില്‍ പോകുകയായിരുന്നു. സ്കോര്‍:21-13, 12-21, 13-21.

സൗരഭ് വര്‍മ്മയ്ക്കെതിരെ മൂന്ന് ഗെയിം പോരാട്ടത്തില്‍ വിജയം, ശ്രീകാന്ത് കിഡംബി ക്വാര്‍ട്ടറില്‍, പ്രണോയ്‍യ്ക്ക് പരാജയം

ഹോങ്കോംഗ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. സഹതാരം സൗരഭ് വര്‍മ്മയ്ക്കെതിരെ പൊരുതി നേടിയ വിജയവുമായാണ് ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടറിലേക്ക് കിഡംബി എത്തുന്നത്. മൂന്ന് ഗെയിം നീണ്ട പോരാട്ടം ആദ്യ ഗെയിം കിഡംബി ജയിച്ചപ്പോള്‍ സൗരഭ് രണ്ടാം ഗെയിം നേടി ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും മൂന്നാം ഗെയിം സ്വന്തമാക്കി കിഡംബി മത്സരത്തില്‍ പിടിമുറുക്കി. സ്കോര്‍: 21-11, 15-21, 21-19.

അതേ സമയം പ്രീക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയോട് നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെട്ട് എച്ച് എസ് പ്രണോയ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. സ്കോര്‍: 12-21, 19-21.

ഇതിഹാസം ലിന്‍ ഡാനിനെ വീഴ്ത്തി സായി പ്രണീത്, സൗരവ് വര്‍മ്മ പൊരുതി വീണു

രണ്ട് തവണ ഒളിമ്പിക്സ് ജേതാവും അഞ്ച് തവണ ലോക ചാമ്പ്യനുമായ ലിന്‍ ഡാനിനെതിരെ നേരിട്ടുള്ള ഗെയിമുകളില്‍ വിജയം നേടി ഇന്ത്യയുടെ സായി പ്രണീത്. ഇതുവരെ മൂന്ന് മത്സരങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യന്‍ താരത്തിന്റെ ആദ്യ വിജയം കൂടിയാണ് ഇത്. 21-14, 21-17 എന്ന സ്കോറിനാണ് ഡെന്മാര്‍ക്ക് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ സായി പ്രണീത് വിജയം കുറിച്ചത്. ലിന്‍ ഡാനിനെ പരാജയപ്പെടുത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് സായി പ്രണീത്. പുലേല ഗോപിചന്ദ്, എച്ച് എസ് പ്രണോയ്, ശ്രീകാന്ത് കിഡംബി, ശുഭാങ്കര്‍ ഡേ എന്നിവരാണ് ഇതിന് മുമ്പ് ഡാനിനെതിരെ വിജയം നേടിയ ഇന്ത്യന്‍ താരങ്ങള്‍.

അതേ സമയം പ്രണോയ്‍യ്ക്ക് പകരക്കാരനായി എത്തിയ സൗരഭ് വര്‍മ്മ ലോക റാങ്കിംഗില്‍ 34ാം നമ്പര്‍ താരമായ മാര്‍ക്ക് കാല്‍ജൗവിനോട് മൂന്ന് ഗെയിം പോരാട്ടത്തില്‍ പരാജയമേറ്റുവാങ്ങി. ആദ്യ ഗെയിം താരം ജയിച്ചുവെങ്കിലും പിന്നീട് മത്സരത്തില്‍ കാലിടറുകയായിരുന്നു സൗരഭ്. സ്കോര്‍: 21-19, 11-21, 17-21.

വിയറ്റ്നാം ഓപ്പണ്‍ കിരീടം സൗരഭ് വര്‍മ്മയ്ക്ക്

വിയറ്റ്നാം ഓപ്പണ്‍ ഫൈനലില്‍ വിജയം കുറിച്ച് സൗരഭ് വര്‍മ്മ. ഇന്ന് ചൈനയുടെ ഫെയ് സിയാംഗ് സുനിന്നോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് സൗരഭിന്റെ വിജയം. ആദ്യ ഗെയിം ആധികാരമായി താരം സ്വന്തമാക്കിയപ്പോള്‍ രണ്ടാം ഗെയിമില്‍ പൊരുതി നിന്ന ശേഷം താരം പിന്നോട്ട് പോകുകായയിരുന്നു. എന്നാല്‍ മൂന്നാം ഗെയിമില്‍ ആദ്യ ഗെയിമിന് സമാനമായ രീതിയില്‍ താരം മികവ് പുലര്‍ത്തിയപ്പോള്‍ ഗെയിമും മത്സരവും ടൂര്‍ണ്ണമെന്റും സൗരഭ് വര്‍മ്മ സ്വന്തമാക്കി.

72 മിനുട്ട് നീണ്ട പോരാട്ടത്തിലാണ് സൗരഭിന്റെ വിജയം. സ്കോര്‍: 21-12, 17-21, 21-4.

സൗരഭ് വര്‍മ്മ ഫൈനലില്‍

വിയറ്റ്നാം ഓപ്പണിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ സൗരഭ് വര്‍മ്മ. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ രണ്ടാം സീഡ് കൂടിയായ ഇന്ത്യന്‍ താരം മിനോരു കോഗയെ നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് എത്തിയത്. ജപ്പാന്‍ താരം ആദ്യ ഗെയിമില്‍ ശക്തമായ മത്സരം കാഴ്ചവെച്ചപ്പോള്‍ 22-20ന് പൊരുതിയാണ് സൗരഭ് വിജയം സ്വന്തമാക്കിയത്.

രണ്ടാം ഗെയില്‍ 21-15ന് വിജയിച്ച് 51 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ സൗരഭ് ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു. സ്കോര്‍: 22-20, 21-15. ഫൈനലില്‍ ചൈനയുടെ ലോക 68ാം നമ്പര്‍ താരം സുന്‍ ഫീ സിയാംഗ് ആണ് സൗരഭിന്റെ എതിരാളി.

ക്വാര്‍ട്ടറും കടന്ന് സൗരഭ് വര്‍മ്മ

വിയറ്റ്നാം ഓപ്പണിന്റെ സെമി ഫൈനലില്‍ എത്ത് സൗരഭ് വര്‍മ്മ. ഇന്ന് ആതിഥേയരായ വിയറ്റ്നാം താരം ഗുയെന്‍ ടിയന്‍ മിന്നിനെ നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തിയാണ് സൗരഭ് വര്‍മ്മ ക്വാര്‍ട്ടര്‍ കടമ്പ കടന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും കടുത്ത എതിര്‍പ്പിനെ അതിജീവിച്ച് ജയത്തിലേക്ക് സൗരഭ് എത്തിയപ്പോള്‍ ക്വാര്‍ട്ടറിലെ വിജയം അനായാസമായിരുന്നു താരത്തിന്.

43 മിനുട്ട് നീണ്ട മത്സരത്തില്‍ 21-13, 21-18 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം.

വീണ്ടുമൊരു കടുപ്പമേറിയ പോരാട്ടം അതിജീവിച്ച് സൗരഭ് വര്‍മ്മ

വിയറ്റ്നാം ഓപ്പണിന്റെ രണ്ടാം റൗണ്ടിലും കടുപ്പമേറിയ പോരാട്ടത്തിന് ശേഷം ജയം കരസ്ഥമാക്കി സൗരഭ് വര്‍മ്മ. ആദ്യ റൗണ്ടിലെ പോലെ രണ്ടാം റൗണ്ടിലും ജപ്പാന്‍ താരത്തെ നേരിട്ട സൗരഭ് നേരിട്ടുള്ള ഗെയിമിലാണ് വിജയം നേടിയതെങ്കിലും കടുത്ത ചെറുത്ത്നില്പിനെ അതിജീവിച്ചാണ് വിജയം കുറിച്ചത്. 25-23, 24-22 എന്ന സ്കോറിന് ഇരു ഗെയിമിലും പൊരുതി നേടിയ വിജയമാണ് ജപ്പാന്റെ യു ഇഗരാഷിയ്ക്കെതിരെ സൗരഭ് സ്വന്തമാക്കിയത്.

52 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. ജയത്തോടെ സൗരഭ് ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിട്ടുണ്ട്.

Exit mobile version