തായ്പേയ് ഓപ്പൺ, കശ്യപിന് ക്വാര്‍ട്ടറിൽ തോൽവി

തായ്പേയ് ഓപ്പൺ 2022ൽ ക്വാര്‍ട്ടര്‍ ഫൈനലില്‍ പാരുപ്പള്ളി കശ്യപിന് തോൽവി. മലേഷ്യയുടെ സൂംഗ് വെന്‍ ജൂവിനോട് മൂന്ന് ഗെയിം പോരാട്ടത്തിൽ ആണ് കശ്യപ് തോൽവിയേറ്റ് വാങ്ങിയത്. 55 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. 12-21, 21-12, 17-21 എന്ന സ്കോറിനായിരുന്നു തോൽവി.

വനിത ഡബിള്‍സിൽ തനിഷ ക്രാസ്റ്റോ – ശ്രുതി മിശ്ര കൂട്ടുകെട്ടും 16-21, 22-20, 18-21 എന്ന സ്കോറിനാണ് പൊരുതി തോറ്റത്.

ആദ്യ ഗെയിമിൽ പൊരുതി ജയിച്ചു, പിന്നീട് അനായാസ ജയം, പാരുപ്പള്ളി കശ്യപ് ആദ്യ റൗണ്ട് കടന്നു

തായ്‍പേയ് ഓപ്പൺ 2022ന്റെ ആദ്യ റൗണ്ടിൽ വിജയം നേടി ഇന്ത്യയുടെ പാരുപ്പള്ളി കശ്യപ്. ഇന്ന് നടന്ന മത്സരത്തിൽ തായ്‍വാന്റെ ചി ജെന്‍ യുവിനെയാണ് കശ്യപ് പരാജയപ്പെടുത്തിയത്. 37 മിനുട്ട് നീണ്ട മത്സരത്തിൽ നേരിട്ടുള്ള ഗെയിമിലാണ് കശ്യപിന്റെ വിജയം.

എന്നാൽ ആദ്യ ഗെയിമിൽ കാര്യങ്ങള്‍ താരത്തിന് എളുപ്പമായിരുന്നില്ല. എതിരാളിയുടെ കടുത്ത ചെറുത്ത്നില്പ് മറികടന്ന് 24-22 എന്ന സ്കോറിന് ആദ്യ ഗെയിം കശ്യപ് നേടിയപ്പോള്‍ രണ്ടാം ഗെയിമിൽ കാര്യങ്ങള്‍ എളുപ്പമായിരുന്നു.

സ്കോര്‍: 24-22, 21-10.

സിന്ധുവിനും പ്രണോയിയ്ക്കും കശ്യപിനും ആദ്യ റൗണ്ടിൽ വിജയം, സൈനയ്ക്ക് തോൽവി

മലേഷ്യ ഓപ്പൺ ബാഡ്മിന്റണിൽ ആദ്യ റൗണ്ട് വിജയം നേടി പിവി സിന്ധുവും എച്ച്എസ് പ്രണോയിയും പാരുപ്പള്ളി കശ്യപും. അതേ സമയം മിക്സഡ് ഡബിള്‍സിൽ അശ്വിനി പൊന്നപ്പ – സുമീത് റെഡ്ഡി കൂട്ടുകെട്ട് പരാജയപ്പെട്ടു. 15-21, 21-19, 17-21 എന്നായിരുന്നു സ്കോര്‍.

സിന്ധു തായ്‍ലാന്‍ഡിന്റെ പോൺപാവീ ചോചുവോംഗിനെ നേരിട്ടുള്ള ഗെയിമിൽ 21-13, 21-17 എന്ന സ്കോറിന് പരാജയപ്പെടുത്തി. പാരുപ്പള്ളി കശ്യപ് കൊറിയന്‍ താരത്തെ 21-12, 21-17 എന്ന സ്കോറിന് കീഴടക്കുകയായിരുന്നു.

എച്ച്എസ് പ്രണോയ് 21-14, 17-21, 21-18 എന്ന സ്കോറിന് മലേഷ്യയുടെ ഡാരന്‍ ലിയുവിനെ പരാജയപ്പെടുത്തി 1 മണിക്കൂറിലധികം നീണ്ട പോരാട്ടത്തിലാണ് വിജയം കൈവരിച്ചത്.

സൈന നെഹ്‍വാലിനു പരാജയം ആയിരുന്നു ഫലം. സൈന യുഎസ്എയുടെ ഐറിസ് വാംഗിനോട് 11-21, 17-21 എന്ന സ്കോറിന് പരാജയം ഏറ്റുവാങ്ങി. പുരുഷ ഡബിള്‍സ് ജോഡിയായ സാത്വിക്സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് 21-18, 21-11 എന്ന സ്കോറിന് മലേഷ്യന്‍ താരങ്ങളെ പരാജയപ്പെടുത്തി.

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍, കിഡംബിയും കശ്യപും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

ഓള്‍ ഇംഗ്ലണ്ട് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയും പാരുപ്പള്ളി കശ്യപും. കിഡംബി മൂന്ന് സെറ്റ് പോരാട്ടത്തില്‍ അയര്‍ലണ്ടിന്റെ ഹാറ്റ് ഗുയെനോട് പരാജയമേറ്റു വാങ്ങിയപ്പോള്‍ ജപ്പാന്‍ താരം ലോക ഒന്നാം നമ്പര്‍ കെന്റോ മോമോട്ടോയാടാണ് പാരുപ്പള്ളി കശ്യപ് പരാജയപ്പെട്ടത്.

ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ 11-21, 21-15, 12-21 എന്ന സ്കോറിനാണ് കിഡംബിയുടെ പരാജയം. കശ്യപ് ആവട്ടെ 13-21, 20-22 എന്ന സ്കോറിന് പരാജയം ഏറ്റുവാങ്ങി.

മൂന്നാം ഗെയിമിനിടെ മത്സരത്തില്‍ നിന്ന് പിന്മാറി പാരുപ്പള്ളി കശ്യപ്

തായ്‍ലാന്‍ഡ് ഓപ്പണില്‍ ആദ്യ റൗണ്ടില്‍ തന്നെ പാരുപ്പള്ളി കശ്യപ് പുറത്ത്. ഇന്ന് നടന്ന മത്സരത്തില്‍ മൂന്നാം ഗെയിമിനിടെ താരം പിന്മാറുകയായിരുന്നു. തന്നെക്കാളും റാങ്കിംഗില്‍ പിന്നിലായിരുന്ന ജേസണ്‍ ആന്തണിയോടാണ് താരത്തിന് തിരിച്ചടിയേറ്റു വാങ്ങേണ്ടി വന്നത്.

ആദ്യ ഗെയിമില്‍ 9-21ന് പിന്നില്‍ പോയ കശ്യപ് രണ്ടാം ഗെയിമില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും മൂന്നാം ഗെയിമില്‍ 8-14ന് പിന്നിലായിരുന്നപ്പോള്‍ മത്സരത്തില്‍ നിന്ന് പിന്മാറുന്നതായി അറിയിക്കുകയായിരുന്നു. സ്കോര്‍ : 9-21, 21-13, 8-14

കിഡംബിയ്ക്ക് കശ്യപിനെതിരെ ജയം, ലക്ഷ്യ സെന്‍ പുറത്ത്

സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ വിജയം കരസ്ഥമാക്കി ശ്രീകാന്ത് കിഡംബി. സഹ ഇന്ത്യന്‍ താരം പാരുപ്പള്ളി കശ്യപിനെതിരെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് കിഡംബിയുടെ വിജയം. ആദ്യ ഗെയിം കൈവിട്ട ശേഷം രണ്ടാം ഗെയിമില്‍ ആവേശപ്പോരാട്ടത്തിന് ശേഷം 22-20ന് ഗെയിം സ്വന്തമാക്കിയ കിഡംബി മൂന്നാം ഗെയിമും മത്സരവും സ്വന്തമാക്കുകയായിരുന്നു. 67 മിനുട്ട് നീണ്ട മത്സരത്തില്‍ 18-21, 22-20, 21-16 എന്ന സ്കോറിനാണ് കിഡംബിയുടെ വിജയം.

അതേ സമയം മുന്‍ ലോക ഒന്നാം നമ്പര്‍ താരം വാന്‍ ഹോ സണിനോട് നേരിട്ടുള്ള ഗെയിമില്‍ ലക്ഷ്യ സെന്‍ പരാജയപ്പെടുകയായിരുന്നു. സ്കോര്‍ 14-21, 17-21.

ശ്രീകാന്ത് കിഡംബിയ്ക്ക് ആദ്യ റൗണ്ടില്‍ ജയം, രണ്ടാം റൗണ്ടില്‍ എതിരാളി കശ്യപ്

സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ വിജയം കരസ്ഥമാക്കി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. റഷ്യയുടെ വ്ലാഡിമിര്‍ മാല്‍കോവിനെ നേരിട്ടുള്ള ഗെയിമില്‍ 21-12, 21-11 എന്ന സ്കോറിനാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്.

രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ പാരുപ്പള്ളി കശ്യപ് ആണ് ശ്രീകാന്തിന്റെ എതിരാളി. കശ്യപിന് ആദ്യ റൗണ്ടില്‍ വാക്കോവറാണ് ലഭിച്ചത്.

ആദ്യ റൗണ്ടില്‍ വാക്കോവര്‍ ലഭിച്ച മറ്റൊരു ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍ രണ്ടാം റൗണ്ടില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സണ്‍ വാന്‍ ഹോയെ നേരിടും.

ഇന്ത്യയ്ക്ക് മോശം ദിവസം, വിജയിച്ചത് പുരുഷ ഡബിള്‍സിലെ ഒരു ടീം മാത്രം

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് മോശം ദിവസം. പുരുഷ ഡബിള്‍സ് ടീമായ സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് ഒഴികെ ബാക്കി താരങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. പുരുഷ സിംഗിള്‍സില്‍ ശ്രീകാന്ത് കിഡംബി, സമീര്‍ വര്‍മ്മ, പാരുപ്പള്ളി കശ്യപ്, പുരുഷ ഡബിള്‍സില്‍ മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ട്, മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടായ പ്രണവ് ജെങ്ങറി ചോപ്ര-സിക്കി റെഡ്ഢി, അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട് എന്നിവര്‍ പരാജയം ഏറ്റു വാങ്ങുകയായിരുന്നു.

36 മിനുട്ട് നീണ്ട മത്സരത്തില്‍ ‍ഡച്ച് കൂട്ടുകെട്ടിനെ 21-16, 21-14 എന്ന സ്കോറിന് കീഴടക്കിയാണ് സാത്വിക്-ചിരാഗ് കൂട്ടുകെട്ട് മുന്നോട്ട് നീങ്ങിയത്. അതേ സമയം ഇംഗ്ലണ്ടിനോടാണ് മനു-സുമീത് കൂട്ടുകെട്ട് മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടങ്ങിയത്. 19-21, 22-20, 15-21 എന്ന സ്കോറിന് 58 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍ ടീമിന്റെ പരാജയം. മിക്സഡ് ഡബിള്‍സ് ജോഡികളായ പ്രണവ്-സിക്കി കൂട്ടുകെട്ട് 36 മിനുട്ടില്‍ നേരിട്ടുള്ള ഗെയിമില്‍ ബ്രിട്ടീഷ് ടീമിനോട് 13-21, 18-21 എന്ന സ്കോറിന് പത്തി മടക്കി. സാത്വിക്-അശ്വിനി മിക്സഡ് ഡബിള്‍സ് ജോഡി 17-21, 18-21 എന്ന സ്കോറിന് കൊറിയന്‍ ടീമിനോട് പരാജയമേറ്റുവാങ്ങി.

ആദ്യ ഗെയിം വിജയിച്ചുവെങ്കിലും പിന്നീട് ശ്രീകാന്ത് കിഡംബിയ്ക്ക് കാലിടറുന്ന കാഴ്ചയാണ് കണ്ടത്. 21-15, 7-21, 14-21 എന്ന സ്കോറിനായിരുന്നു ശ്രീകാന്തിന്റെ പരാജയം. ടിയെന്‍ ചെന്‍ ചൗവിനോടായിരുന്നു ശ്രീകാന്ത് പരാജയമേറ്റു വാങ്ങിയത്. സമാനമായ രീതിയില്‍ ആവേശപ്പോരിലാണ് സമീര്‍ വര്‍മ്മയുടെ പരാജയം. 1 മണിക്കൂര്‍ 24 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ 22-20, 18-21, 18-21 എന്ന സ്കോറിന് ജപ്പാന്റെ കെന്റ നിഷിമോട്ടോയോടാണ് സമീര്‍ പരാജയപ്പെട്ടത്.

പാരുപ്പള്ളി കശ്യപ് ഹോങ്കോംഗിന്റെ കാ ലോംഗ് ആന്‍ഗസ് എന്‍ജിയോട് 11-21, 9-21 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. വനിത ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടും 63 മിനുട്ട് നീണ്ട പോരാട്ടത്തില്‍ മൂന്ന് ഗെയിം നീണ്ട മത്സരത്തില്‍ അടിയറവ് പറഞ്ഞു. സ്കോര്‍: 21-16, 13-21, 17-21.

കടന്ന് കൂടി സിന്ധു, കശ്യപിന് ആദ്യ റൗണ്ടില്‍ പരാജയം, പുരുഷ ഡബിള്‍സില്‍ വിജയം

ഡെന്മാര്‍ക്ക് ഓപ്പണിന്റെ ആദ്യ റൗണ്ട് കടന്ന് കൂടി പിവി സിന്ധു. ആദ്യ റൗണ്ട് മത്സരത്തില്‍ നേരിട്ടുള്ള ഗെയിമിലാണ് വിജയമെങ്കിലും സിന്ധുവിന് വിജയം ആധികാരികമായിരുന്നില്ല. ലോക 16ാം നമ്പര്‍ താരം ഗ്രിഗോറിയ തുന്‍ജുംഗിനോട് 22-20, 21-18 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം. പ്രീക്വാര്‍ട്ടറില്‍ ലോക 19ാം നമ്പര്‍ താരം ആന്‍ സെ യംഗിനോടാണ് സിന്ധുവിന്റെ മത്സരം. അതേ സമയം പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ പാരുപ്പള്ളി കശ്യപ് 13-21, 12-21 എന്ന സ്കോറിന് ആദ്യ റൗണ്ടില്‍ പരാജയം ഏറ്റുവാങ്ങി.

പുരുഷ ഡബിള്‍സില്‍ സാത്വിക്സായിരാജ് റാങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് കൊറിയന്‍ താരങ്ങളായ ലോക 26ാം റാങ്ക് താരങ്ങളെ 24-22, 21-11 എന്ന സ്കോറിന് ആദ്യ റൗണ്ടില്‍ കീഴടക്കി.

സെമിയില്‍ കാലിടറി, കശ്യപിന്റെ ഫൈനല്‍ മോഹങ്ങള്‍ പൊലിഞ്ഞു

ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരം കെന്റോ മൊമോട്ടയോട് കീഴടങ്ങി കൊറിയ ഓപ്പണില്‍ നിന്ന് പുറത്തായി പാരുപ്പള്ളി കശ്യപ്. ടൂര്‍ണ്ണമെന്റിന്റെ സെമിയിലെത്തിയാണ് താരം പുറത്തായത്. നേരിട്ടുള്ള ഗെയിമുകളിലാണ് കശ്യപിന്റെ പരാജയം. സ്കോര്‍ 13-21, 15-21.

ജപ്പാന്‍ താരവുമായി കളിച്ച് മൂന്ന് മത്സരങ്ങളിലും കശ്യപിന് തോല്‍വിയാണ് ഫലം. മൊമോട്ട തായ്‍വാന്റെ ടിയെന്‍ ചെന്‍ ചൗവിനെ ഇന്ന് നടക്കുന്ന ഫൈനലില്‍ നേരിടും.

അനായാസ ജയവുമായി പാരുപ്പള്ളി കശ്യപ് രണ്ടാം റൗണ്ടിലേക്ക്

ചൈന ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ കയറി പാരുപ്പള്ളി കശ്യപ്. ഇന്നലെ നടന്ന മത്സരത്തില്‍ ഫ്രാന്‍സിന്റെ ബ്രൈസ് ലെവര്‍ഡെസിനെയാണ് കശ്യപ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകളില്‍ അനായാസ വിജയമാണ് ഇന്ത്യന്‍ താരം നേടിയത്. 38 മിനുട്ട് നീണ്ട മത്സരത്തില്‍ 21-12, 21-15 എന്ന നിലയിലായിരുന്നു കശ്യപിന്റെ ആദ്യ റൗണ്ട് വിജയം.

5 മാച്ച് പോയിന്റ് രക്ഷിച്ച ശേഷം വിജയം പിടിച്ചെടുത്ത് പ്രണോയ്, ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തില്‍ വിജയം ലക്ഷ്യ സെന്നിന്

യുഎസ് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ അട്ടിമറി വിജയവുമായി എച്ച് എസ് പ്രണോയ്. ജപ്പാന്റെ യു ഇഗാരാഷിയ്ക്കെതിരെ അഞ്ച് മാച്ച് പോയിന്റുകള്‍ രക്ഷിച്ച ശേഷം തകര്‍പ്പന്‍ ജയമാണ് പ്രണോയ് സ്വന്തമാക്കിയത്. ആദ്യ ഗെയിം 21-23ന് നഷ്ടമായ ശേഷം 16-20 എന്ന നിലയില്‍ മത്സരം കൈവിട്ടുവെന്ന നിലയില്‍ നിന്നാണ് പ്രണോയിയുടെ തിരിച്ചുവരവ്. 21-23, 24-22, 21-18 എന്ന സ്കോറിന് 84 മിനുട്ട് നീണ്ട മത്സരത്തിന് ശേഷമാണ് പ്രണോയ് ആദ്യ റൗണ്ട് കടമ്പ കടന്നത്.

അതേ സമയം ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തില്‍ കഴിഞ്ഞാഴ്ച കാനഡ ഓപ്പണ്‍ റണ്ണറപ്പായ പാരുപള്ളി കശ്യപിനെ ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തി ലക്ഷ്യ സെന്‍. നേരിട്ടുള്ള ഗെയിമില്‍ 21-11, 21-18 എന്ന സ്കോറിനായിരുന്നു ലക്ഷ്യ സെന്നിന്റെ വിജയം.

Exit mobile version