ഇന്ത്യ – പാകിസ്ഥാൻ പരമ്പര പുനരാരംഭിക്കണമെന്ന് ഷൊഹൈബ് മാലിക്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പരമ്പര പുനരാരംഭിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ താരം ഷൊഹൈബ് മാലിക്. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരപോലെ പ്രധാനപെട്ടതാണ് ഇന്ത്യ – പാകിസ്ഥാൻ പാരമ്പരയെന്നും ഷൊഹൈബ് മാലിക് പറഞ്ഞു.

ആഷസ് പരമ്പരയില്ലാത്ത ടെസ്റ്റ് ക്രിക്കറ്റിനെ കുറിച്ച് ആലോചിക്കാൻ കഴിയില്ലെന്നും ആഷസ് പരമ്പരയും ഇന്ത്യ – പാകിസ്ഥാൻ പരമ്പരയും ഓരോ അഭിനിവേശത്തോടെയാണ് കളിക്കുന്നതെന്നും അതിന് മികച്ച ചരിത്ര മുണ്ടെന്നും അതിനാൽ ഇപ്പോൾ ഇരു രാജ്യങ്ങളും കളിക്കാത്തത് ശരിയല്ലെന്നും ഷൊഹൈബ് മാലിക് പറഞ്ഞു.

നിലവിൽ ഇന്ത്യയും പാകിസ്ഥാനും ഐ.സി.സി- ഏഷ്യ കപ്പ് മത്സരങ്ങളിൽ മാത്രമാണ് പരസ്പരം കളിക്കുന്നത്. 2007 മുതൽ ഇരു തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളെ തുടർന്ന് ഒരു മുഴുവൻ പരമ്പര ഇതുവരെ കളിച്ചിട്ടില്ല. നേരത്തെ മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രിദിയും ഇന്ത്യ – പാകിസ്ഥാൻ പരമ്പര നടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ് കുടുംബത്തെ കാണാൻ ഷൊഹൈബ് മാലിക്കിന് അനുമതി

ഇംഗ്ലണ്ടിന് പര്യടനത്തിന് പോവുന്നതിന് മുൻപ് തന്റെ ഭാര്യയെ സാനിയ മിർസയെയും മകനെയും കാണാൻ പാകിസ്ഥാൻ വെറ്ററൻ താരം ഷൊഹൈബ് മാലിക്കിന് അനുമതി നൽകി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. കഴിഞ്ഞ അഞ്ച് മാസത്തിൽ അധികമായി ഷൊഹൈബ് മാലിക് തന്റെ ഭാര്യയെയും മകനെയും കണ്ടിട്ടില്ല. കൊറോണ വൈറസ് പടർന്നതിനെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചതോടെയാണ് ഇരുവർക്കും പരസ്പരം കാണാനാവാതെ പോയത്. കൊറോണ വൈറസ് ബാധ തുടങ്ങുന്നതിന് മുൻ പാകിസ്ഥാൻ സൂപ്പർ ലീഗിൽ പെഷവാർ സൽമിക്ക് വേണ്ടി ഷൊഹൈബ് മാലിക് കളിച്ചിരുന്നു.

ഇംഗ്ലണ്ടിൽ പാകിസ്ഥാൻ മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് കളിക്കുക. 29 അംഗ പാകിസ്ഥാൻ ടീം ജൂൺ 28ന് ഇംഗ്ലണ്ടിലേക്ക് തിരിക്കും. തുടർന്ന് അവിടെ 14 ദിവസം താരങ്ങൾ ക്വറന്റൈനിൽ ഇരിക്കുകയും ചെയ്യും.  അതെ സമയം സാനിയ മിർസയെ കാണാൻ അവസരം ലഭിച്ച ഷൊഹൈബ് മാലിക് ജൂലൈ 24ന് മാത്രമാവും ഇംഗ്ലണ്ടിൽ എത്തുക. ഇംഗ്ലണ്ട് & വെയിൽസ്‌ ക്രിക്കറ്റ് ബോർഡ് താരത്തിന് ഈ സമയത്ത് ഇംഗ്ലണ്ടിലേക്ക് വരാനുള്ള അനുവാദം നൽകിയിട്ടുണ്ട്. നിലവിൽ ഷൊഹൈബ് മാലിക് പാകിസ്ഥാൻ ടി20 ടീമിൽ മാത്രമാണ് കളിക്കുന്നത്.

ബോബ് വൂള്‍മര്‍ വളരെ കരുതലുള്ള മനുഷ്യനായിരുന്നു, അദ്ദേഹത്തിന്റെ മരണം വളരെ വലിയ നഷ്ടമാണ് സൃഷ്ടിച്ചത്

താന്‍ പാക്കിസ്ഥാന്‍ മുന്‍ കോച്ച് ബോബ് വൂള്‍മറില്‍ നിന്ന് വളരെ അധികം കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ മുന്‍ നായകന്‍ ഷൊയ്ബ് മാലിക്. വളരെ കരുതലുള്ള മനുഷ്യനായിരുന്നു അദ്ദേഹം എന്നും താന്‍ ബൗളിംഗ് ആക്ഷനുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളിലായിരുന്നപ്പോള്‍ വളരെ അധികം പിന്തുണച്ച വ്യക്തിയാണ് അദ്ദേഹമെന്നും മാലിക് വ്യക്തമാക്കി. അതൊന്നും തനിക്ക് ഒരിക്കലും മറക്കാനാകില്ലെന്നും ഷൊയ്ബ് മാലിക് വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ക്രിക്കറ്റിന് അദ്ദേഹത്തിന്റെ മരണം വലിയ നഷ്ടമാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം പാക്കിസ്ഥാന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ തനിക്ക് തന്റെ ശേഷിച്ച ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്തതാണെന്നും ഷൊയ്ബ് മാലിക് വ്യക്തമാക്കി. താന്‍ അദ്ദേഹത്തെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്നും ഷൊയ്ബ് അക്തര്‍ വ്യക്തമാക്കി.

2007ല്‍ ജമൈക്കയില്‍ വെച്ചാണ് വൂള്‍മറുടെ പെട്ടെന്നുള്ള നിര്യാണം സംഭവിച്ചത്. അയര്‍ലണ്ടിനെതിരെ പരാജയപ്പെട്ട് പാക്കിസ്ഥാന്‍ ലോകകപ്പില്‍ നിന്ന് പുറത്തായി പിറ്റേ ദിവസമാണ് വൂള്‍മറെ തന്റെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൂള്‍മറുടേത് സ്വാഭാവിക മരണമല്ലെന്ന തരത്തിലുള്ള വാദങ്ങള്‍ അന്ന് പല മുന്‍ താരങ്ങളും ഉയര്‍ത്തിയിരുന്നു.

130 കോടി ജനങ്ങളെ ആ സിക്സ് സന്തോഷിപ്പിക്കുമെന്നറിഞ്ഞിരുന്നേല്‍ ഞാന്‍ എന്നും സച്ചിനെ സിക്സ് അടിക്കുവാന്‍ അനുവദിക്കുമായിരുന്നു

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാനാണെന്നുള്ളതില്‍ യാതൊരുവിധ തര്‍ക്കവുമില്ലെന്ന് അഭിപ്രായപ്പെട്ട് മുന്‍ പാക് പേസര്‍ ഷൊയ്ബ് അക്തര്‍. താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 12-13 തവണ സച്ചിനെ പുറത്താക്കിയിട്ടുണ്ടെന്നുള്ളത് ഇന്ത്യക്കാര്‍ ഓര്‍ക്കുന്നില്ലെന്ന് അക്തര്‍ പറഞ്ഞു. സച്ചിന്‍ 2003 ഐസിസി ലോകകപ്പില്‍ തന്നെ സെഞ്ചൂറിയണില്‍ പോയിന്റിലൂടെ സിക്സര്‍ പറത്തിയത് മാത്രമേ ഓര്‍ക്കുകയുള്ളു, കാരണം അത് അവരെ സന്തോഷവാന്മാരാക്കുന്നുവെന്ന് അക്തര്‍ വ്യക്തമാക്കി.

130 കോടി ജനങ്ങളെ ആ സിക്സ് സന്തോഷിപ്പിക്കുമെന്ന് ആ കാലത്ത് അറിഞ്ഞിരുന്നുവെങ്കില്‍ താന്‍ സച്ചിനെ എന്നും തന്നെ സിക്സ് അടിപ്പിക്കുവാന്‍ സമ്മതിയ്ക്കുമായിരുന്നുവെന്ന് ഷൊയ്ബ് അക്തര്‍ വ്യക്തമാക്കി.

അന്ന് മത്സരത്തില്‍ 273 റണ്‍സ് ചേസ് ചെയ്യുകയായിരുന്ന ഇന്ത്യയ്ക്ക് വേണ്ടി സച്ചിന്‍ 75 പന്തില്‍ നിന്ന് 12 ഫോറും ഒരു സിക്സും സഹിതം 98 റണ്‍സ് നേടി പുറത്താകുകയായിരുന്നു. ഇന്നിംഗ്സിന്റെ രണ്ടാം ഓവറിലെ മൂന്നാം പന്തിലാണ് ഈ സിക്സ് സച്ചിന്‍ നേടുന്നത്. മത്സരത്തില്‍ നിന്ന് തന്റെ 12000 ഏകദിന റണ്‍സും തികച്ചിരുന്നു.

പിന്നീട് ഇന്നിംഗ്സിലെ 28ാം ഓവറില്‍ തന്റെ ബൗളിംഗിലേക്ക് മടങ്ങിയെത്തിയ ഷൊയ്ബ് അക്തര്‍ തന്നെ സച്ചിനെ പുറത്താക്കിയപ്പോള്‍ താരത്തിന് മികച്ചൊരു ശതകം നഷ്ടമാകുകയായിരുന്നു.

ടി20 ലോകകപ്പിന് ശേഷവും ക്രിക്കറ്റിൽ തുടരുമെന്ന് ഷൊഹൈബ് മാലിക്

ഈ വർഷം ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ആരോഗ്യം സമ്മതിച്ചാൽ ക്രിക്കറ്റിൽ തുടരുമെന്ന് പാകിസ്ഥാൻ വെറ്ററൻ ഓൾ റൗണ്ടർ ഷൊഹൈബ് മാലിക്. നേരത്തെ ലോകകപ്പിന് ശേഷം ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് ഷൊഹൈബ് മാലിക് പറഞ്ഞിരുന്നു. എന്നാൽ ആ തീരുമാനത്തിന് മാറ്റം വരുന്ന തരത്തിലാണ് താരത്തിന്റെ പ്രതികരണം. ബംഗ്ളദേശ് പരമ്പരയ്ക്കുള്ള പാക്കിസ്ഥാൻ ടീമിൽ കഴിഞ്ഞ ദിവസം ഷൊഹൈബ് മാലിക്കിനെ ഉൾപ്പെടുത്തിയിരുന്നു.

തന്റെ ആരോഗ്യത്തെ കുറിച്ച് തനിക്ക് നല്ലത് തോന്നുന്നത് വരെ കളിക്കാനാണ് താൽപര്യമെന്നും ഷൊഹൈബ് മാലിക് പറഞ്ഞു. കഴിഞ്ഞ ലോകകപ്പിൽ പാകിസ്ഥാന് താൻ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചില്ലെന്നും അതെ സമയം ടി20യിൽ താൻ മികച്ച പ്രകടനം ഇപ്പോഴും പുറത്തെടുക്കാറുണ്ടെന്നും ഷൊഹൈബ് മാലിക് പറഞ്ഞു.

2015ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഷൊഹൈബ് മാലിക് കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിന് ശേഷം ഏകദിന മത്സരങ്ങളിൽ നിന്നും വിരമിച്ചിരുന്നു. പാകിസ്ഥാന് വേണ്ടി 111 ടി20 മത്സരങ്ങൾ കളിച്ച താരമാണ് ഷൊഹൈബ് മാലിക്.

ഷൊഹൈബ് മാലിക്ക് പാകിസ്ഥാൻ ടി20 ക്യാപ്റ്റൻ ആവണമെന്ന് അഫ്രീദി

പാകിസ്ഥാൻ ടി20 ടീമിന്റെ ക്യാപ്റ്റനായി വെറ്ററൻ താരം ഷൊഹൈബ് മാലിക്കായിരുന്നു കുറച്ചുകൂടെ യോജിക്കുകയെന്ന് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. കഴിഞ്ഞ ദിവസമാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് സർഫറാസ് അഹമ്മദിനെ മാറ്റിയത്. ബാബർ അസമിനെ ടി20 ക്യാപ്റ്റനായും അസ്ഹർ അലിയെ ടെസ്റ്റ് ടീം ക്യാപ്റ്റനായും നിയമിച്ചിരുന്നു.

തുടർന്നാണ് വെറ്ററൻ താരം ഷൊഹൈബ് മാലിക്കിനെ ടി20 ടീമിന്റെ ക്യാപ്റ്റനാക്കണമെന്ന് ആവശ്യപ്പെട്ട് ഷാഹിദ് അഫ്രീദി രംഗത്തെത്തിയത്. ബാബർ അസമിന്റെ സ്ഥിരതയെ പുകഴ്ത്തിയ അഫ്രീദി ടി20 ലോകകപ്പ് മുൻപിൽകണ്ടുകൊണ്ട് ഷൊഹൈബ് മാലിക്കിന് അവസരം നൽകണമായിരുന്നെന്നും അത് മികച്ച തീരുമാനം ആവുമായിരുന്നെന്നും അഫ്രീദി പറഞ്ഞു.

പാകിസ്ഥാനെ ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിച്ച സർഫറാസിന്റെ പ്രകടനത്തെയും അഫ്രീദി അഭിനന്ദിച്ചു. സർഫറാസിന് കീഴിലാണ് പാകിസ്ഥാൻ ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയതും 2017ൽ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയതും.

ബാറ്റിംഗില്‍ ഷൊയ്ബ് മാലിക്ക്, ബൗളിംഗില്‍ താഹിര്‍, ജമൈക്കയ്ക്കെതിരെ ഗയാനയ്ക്ക് കൂറ്റന്‍ ജയം

ഇമ്രാന്‍ താഹിറിന്റെ മികച്ച സ്പെല്ലിനും മുന്നില്‍ ജമൈക്ക തല്ലാവാസ് ബുദ്ധിമുട്ടിയപ്പോള്‍ ഗയാന ആമസോണ്‍ വാരിയേഴ്സിന് 81 റണ്‍സിന്റെ കൂറ്റന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ആമസോണ്‍ വാരിയേഴ്സ് ഷൊയ്ബ് മാലിക്(പുറത്താകാതെ 37 പന്തില്‍ നിന്ന് 67 റണ്‍സ്), ബ്രണ്ടന്‍ കിംഗ്(37 പന്തില്‍ 59), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(25 പന്തില്‍ 44) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 218/6 എന്ന സ്കോര്‍ നേടുകയായിരുന്നു. ആന്‍ഡ്രേ റസ്സലും ജേഡ് ഡെര്‍ണ്‍ബാച്ചും രണ്ട് വീതം വിക്കറ്റ് ജമൈക്കയ്ക്കായി നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ജമൈക്കയ്ക്കായി 19 പന്തില്‍ നിന്ന് 40 റണ്‍സുമായി റസ്സലും 40 റണ്‍സ് നേടി ഗ്ലെന്‍ ഫിലിപ്പ്സും മാത്രമാണ് ബാറ്റിംഗില്‍ തിളങ്ങിയത്. കീമോ പോള്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ 4 ഓവറില്‍ 21 റണ്‍സ് മാത്രം വിട്ട് നല്‍കി 2 വിക്കറ്റ് നേടിയ ഇമ്രാന്‍ താഹിര്‍ കളിയിലെ താരമായി മാറി. ഖൈസ് അഹമ്മദിനും രണ്ട് വിക്കറ്റ് ലഭിച്ചു.

സാധ്യത ടീമില്‍ ഇടമില്ലാതെ പാക്കിസ്ഥാന്റെ സീനിയര്‍ താരങ്ങള്‍

ശ്രീലങ്കന്‍ ടീമിനെതിരെയുള്ള മത്സരങ്ങള്‍ക്കുള്ള സാധ്യത ടീമില്‍ ഇടം ലഭിയ്ക്കാതെ പാക്കിസ്ഥാന്റെ സീനിയര്‍ താരങ്ങളായ ഷൊയ്ബ് മാലിക്കും മുഹമ്മദ് ഹഫീസും. ഇന്ന് മിസ്ബ ഉള്‍ ഹക്ക് ചീഫ് സെലക്ടറായി തിരഞ്ഞെടുത്ത ആദ്യ സംഘത്തിലാണ് ഈ താരങ്ങള്‍ക്ക് അവസരം നഷ്ടമായത്. ലാഹോറിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ നടക്കുന്ന പരിശീലന ക്യാമ്പിലേക്കുള്ള 20 അംഗ സംഘത്തെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മുഹമ്മദ് ഹഫീസിനും ഷൊയ്ബ് മാലിക്കിനും ഒക്ടോബര്‍ 12 വരെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുവാനുള്ള അനുമതി കൊടുത്തതിനാലാണ് താരങ്ങളെ പരിഗണിക്കാത്തതെന്നാണ് പിസിബി പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നത്. ബുധനാഴ്ചയാണ് ക്യാമ്പ് ആരംഭിക്കുക.

സാധ്യത ടീം: Sarfaraz Ahmed, Babar Azam, Abid Ali, Ahmed Shehzad, Asif Ali, Faheem Ashraf, Fakhar Zaman, Haris Sohail, Hasan Ali, Iftikhar Ahmed, Imad Wasim, Imam-ul-Haq, Mohammad Amir, Mohammad Hasnain, Mohammad Nawaz, Mohammad Rizwan, Shadab Khan, Umar Akmal, Usman Shinwari and Wahab Riaz

ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഷൊഹൈബ് മാലിക്

ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് പാകിസ്ഥാൻ വെറ്ററൻ ഓൾ റൗണ്ടർ ഷൊഹൈബ് മാലിക്. ഇന്ന് നടന്ന ബംഗ്ളദേശിനെതിരായ ലോകകപ്പ് മത്സരത്തിന് ശേഷമാണ് മാലിക് വിരമിക്കൽ പ്രഖ്യാപിച്ചത്. മത്സരത്തിൽ ബംഗ്ളദേശിനെതിരെ പാകിസ്ഥാൻ 94 റൺസിന്‌ ജയിച്ചെങ്കിലും സെമി കാണാതെ പുറത്തായിരുന്നു. ടി20 മത്സരങ്ങളിൽ താരം തുടർന്നും കാളികുമെന്നാണ് കരുതപ്പെടുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് 2015ൽ തന്നെ ഷൊഹൈബ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

1999ൽ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിലാണ് ഷൊഹൈബ് മാലിക് ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയത്.പാകിസ്ഥാൻ വേണ്ടി 287 മത്സരങ്ങൾ കളിച്ച മാലിക് 7534 റൺസ് നേടിയിട്ടുണ്ട്. 158 വിക്കറ്റുകളും ഈ കലയാളവിൽ നേടിയിട്ടുണ്ട്. ഏകദിന മത്സരങ്ങൾക്ക് പുറമെ 35 ടെസ്റ്റുകളും മാലിക് കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 1898 റൺസാണ് മാലികിന്റെ സമ്പാദ്യം. പാക്കിസ്ഥാന് വേണ്ടി 111 ടി20 മത്സരങ്ങൾ കളിച്ച മാലിക് 2263 റൺസും ടി20യിൽ നേടിയിട്ടുണ്ട്.

80 റണ്‍സ് ജയം, പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

പാക്കിസ്ഥാനെതിരെ മൂന്നാം ഏകദിനവും സ്വന്തമാക്കി ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തില്‍ 266 റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളുവെങ്കിലും ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് പാക്കിസ്ഥാനെ 186 റണ്‍സിനു ഓള്‍ഔട്ട് ആക്കി 80 റണ്‍സ് ജയം നേടിക്കൊടുക്കുകയായിരുന്നു. ആരോണ്‍ ഫിഞ്ച് തുടര്‍ച്ചയായ മൂന്നാം ശതകത്തിനു തൊട്ടടുത്തെത്തി പുറത്തായെങ്കിലും ഗ്ലെന്‍ മാക്സ്വെല്ലിന്റെ വെടിക്കെട്ടാണ് ഓസ്ട്രേലിയയെ 266/6 എന്ന സ്കോറിലേക്ക് നയിച്ചത്.

ആദ്യ ഓവറില്‍ തന്നെ പൂജ്യത്തിനു ഉസ്മാന്‍ ഖവാജയെയും ആറോവറിനുള്ളില്‍ ഷോണ്‍ മാര്‍ഷിനെയും(14) നഷ്ടമായ ശേഷം ആരോണ്‍ ഫിഞ്ചും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പുമാണ് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചത്. 47 റണ്‍സ് നേടിയ ഹാന്‍ഡ്സ്കോമ്പിനെയാണ് ഓസ്ട്രേലിയയ്ക്ക് അടുത്തതായി നഷ്ടമായത്. 90 റണ്‍സില്‍ ആരോണ്‍ ഫിഞ്ച് പുറത്താകുമ്പോള്‍ 188/5 എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ.

ഗ്ലെന്‍ മാക്സ്വെല്‍ 55 പന്തില്‍ നിന്ന് 71 റണ്‍സുമായി റണ്ണൗട്ട് രൂപത്തില്‍ പുറത്തായി. അലെക്സ് കാറെ 25 റണ്‍സുമായി പുറത്താകാതെ നിന്നു. 50 ഓവറില്‍ നിന്ന് 266/6 എന്ന സ്കോറാണ് ഓസ്ട്രേലിയ നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനു വേണ്ടി 46 റണ്‍സ് നേടിയ ഇമാം-ഉള്‍-ഹക്ക് ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഇമാദ് വസീം(43), ഉമര്‍ അക്മല്‍(36), ഷൊയ്ബ് മാലിക്(31) എന്നിവരും ശ്രമിച്ചു നോക്കിയെങ്കിലും 44.4 ഓവറില്‍ പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. ഓസ്ട്രേലിയയ്ക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ നാല് വിക്കറ്റ് നേടിയ ആഡം സംപയാണ് ടീമിന്റെ പ്രധാന വിക്കറ്റ് നേട്ടക്കാരനായി മാറിയത്. പാറ്റ് കമ്മിന്‍സ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ശതകവുമായി മുഹമ്മദ് റിസ്വാന്‍, പാക്കിസ്ഥാന് 284 റണ്‍സ്

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ പാക്കിസ്ഥാന് 284 റണ്‍സ്. മുഹമ്മദ് റിസ്വാന്റെ ശതകത്തിന്റെ ബലത്തിലാണ് ഈ സ്കോര്‍ പാക്കിസ്ഥാന്‍ നേടിയത്. ഷൊയ്ബ് മാലിക് 60 റണ്‍സ് നേടിയപ്പോള്‍ ഹാരിസ് സൊഹൈല്‍ 34 റണ്‍സ് നേടി പുറത്തായി. ഓസ്ട്രേലിയയ്ക്ക് വേണ്ടി ജൈ റിച്ചാര്‍ഡ്സണും നഥാന്‍ കോള്‍ട്ടര്‍-നൈലും രണ്ട് വിക്കറ്റ് നേടി.

5 ഓവര്‍ മാത്രം എറിഞ്ഞ റിച്ചാര്‍ഡ്സണ്‍ പരിക്കേറ്റ് പുറത്ത് പോയത് ഓസ്ട്രേലിയയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായേക്കുമെന്നാണ് കരുതുന്നത്. 5 ഓവറില്‍ 16 റണ്‍സ് മാത്രം വിട്ട് നല്‍കിയ റിച്ചാര്‍ഡ്സണ്‍ ഓപ്പണര്‍മാരെ രണ്ട് പേരെയും പുറത്താക്കുകയായിരുന്നു.

പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കി പാക്കിസ്ഥാന്‍, ഓസ്ട്രേലിയയ്ക്കെതിരെ ടീം പ്രഖ്യാപിച്ചു

മാര്‍ച്ച് 22നു ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ നിന്ന് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കി പാക്കിസ്ഥാന്‍. ഓസ്ട്രേലിയയ്ക്കെതിരെ അഞ്ച് ഏകദിന മത്സരങ്ങളുള്ള പരമ്പരയില്‍ ആറ് മുഖ്യ താരങ്ങള്‍ക്കാണ് വിശ്രമം നല്‍കിയിരിക്കുന്നത്. സര്‍ഫ്രാസ് അഹമ്മദിന്റെ അഭാവത്തില്‍ ഷൊയ്ബ് മാലിക് ടീമിനെ നയിക്കും. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ പ്രകടനത്തിന്റെ ബലത്തില്‍ ഉമര്‍ അക്മല്‍, ഹാരിസ് സൊഹൈല്‍, ജുനൈദ് ഖാന്‍, യസീര്‍ ഷാ എന്നിവര്‍ തിരികെ ടീമിലെത്തിയിട്ടുണ്ട്.

സര്‍ഫ്രാസ് അഹമ്മദിനു പുറമെ ബാബര്‍ അസം, ഫകര്‍ സമന്‍, ഹസന്‍ അലി, ഷദബ് ഖാന്‍, ഷഹീന്‍ അഫ്രീദി എന്നിവര്‍ക്കാണ് പാക്കിസ്ഥാന്‍ ടീം വിശ്രമം നല്‍കിയിരിക്കുന്നത്. താരങ്ങളുടെ വര്‍ക്ക് ലോഡ് പരിഗണിച്ച് ലോകകപ്പിനു മുമ്പ് താരങ്ങളെ വീണ്ടും പൂര്‍ണ്ണ സജ്ജരാക്കുന്നതിനു വേണ്ടിയാണ് വിശ്രമം നല്‍കിയെതന്ന് നാഷണല്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇന്‍സമാം ഉള്‍ ഹക്ക് വ്യക്തമാക്കി.

പാക്കിസ്ഥാന്‍: ഷൊയ്ബ് മാലിക്, ആബിദ് അലി, ഫഹീം അഷ്റഫ്, ഹാരിസ് സൊഹൈല്‍, ഇമാദ് വസീം, ഇമാം-ഉള്‍-ഹക്ക്, ജുനൈദ് ഖാന്‍, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് അമീര്‍, മുഹമ്മദ് ഹസ്നൈന്‍, മുഹമ്മദ് റിസ്വാന്‍, സാദ് അലി, ഷാന്‍ മക്സൂദ്, ഉമര്‍ അക്മല്‍, ഉസ്മാന്‍ ഷിന്‍വാരി, യസീര്‍ ഷാ

Exit mobile version