ലക്ഷ്യ സെൻ ചാമ്പ്യൻ! ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കി

ഓസ്ട്രേലിയൻ ഓപ്പൺ കിരീടം ഇന്ത്യയുടെ യുവ ബാഡ്മിന്റൺ താരം ലക്ഷ്യ സെൻ സ്വന്തമാക്കി. ജപ്പാനീസ് താരം ടനാകയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ച് ആണ് ലക്ഷ്യ സെൻ കിരീടത്തിൽ എത്തിയത്. ലക്ഷ്യസെനിന്റെ ഈ വർഷത്തെ ആദ്യത്തെ അന്താരാഷ്ട്ര കിരീടമാണിത്.

21-15, 21-11 എന്നീ സ്കോറിനായിരുന്നു വിജയം. രണ്ട് ഗെയിമിലും തുടക്കം മുതൽ ഒടുക്കം വരെ ലീഡ് നിലനിർത്താൻ ലക്ഷ്യസെന്നിന് ആയി. ആദ്യ ഗെയിമിൽ ജപ്പാൻ താരത്തിന് ചെറിയ പോരാട്ടം നടത്താൻ ആയിരുന്നു എങ്കിലും രണ്ടാം ഗെയിമിൽ കളി തീർത്തും ലക്ഷ്യ സെന്നിന്റെ നിയന്ത്രണത്തിൽ ആയിരുന്നു. ഒരു ഘട്ടത്തിൽ 11 പോയിന്റിന്റെ ലീഡ് വരെ കൈവരിക്കാൻ ലക്ഷ്യ സെന്നിന് ആയി. താരത്തിന്റെ മൂന്നാൽ സൂപ്പർ 500 കിരീടമാണിത്.

ലക്ഷ്യ സെൻ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ


ഇന്ത്യയുടെ ലക്ഷ്യ സെൻ ഓസ്‌ട്രേലിയൻ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിന്റെ പുരുഷ സിംഗിൾസ് ഫൈനലിൽ പ്രവേശിച്ചു. സിഡ്‌നി ഒളിമ്പിക് പാർക്കിൽ ശനിയാഴ്ച നടന്ന സെമിഫൈനലിൽ ചൈനീസ് തായ്‌പേയിയുടെ രണ്ടാം സീഡ് താരം ചൗ ടിയെൻ ചെന്നിനെതിരെ 86 മിനിറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ 17-21, 24-22, 21-16 എന്ന സ്‌കോറുകൾക്കാണ് ലക്ഷ്യയുടെ ആവേശകരമായ വിജയം.

ലക്ഷ്യ സെൻ

ഈ സീസണിൽ ലക്ഷ്യയുടെ ആദ്യ സൂപ്പർ 500 കിരീടത്തിലേക്ക് താരം ഇതോടെ അടുത്തിരിക്കുകയാണ്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ തായ്‌പേയിയുടെ ലിൻ ചുൻ-യിയും ജപ്പാനിലെ യൂഷി തനകയും തമ്മിലുള്ള സെമിഫൈനൽ വിജയിയെ ലക്ഷ്യ നേരിടും.

ഓസ്‌ട്രേലിയൻ ഓപ്പൺ 2025; സെമിഫൈനലിൽ പ്രവേശിച്ച് ലക്ഷ്യ സെൻ


സിഡ്‌നി: ഓസ്‌ട്രേലിയൻ ഓപ്പൺ 2025 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ ആയുഷ് ഷെട്ടിയെ പരാജയപ്പെടുത്തി ലക്ഷ്യ സെൻ സെമിഫൈനലിൽ പ്രവേശിച്ചു. ലോക 14-ാം നമ്പർ താരമായ ലക്ഷ്യ സെൻ 23-21, 21-11 എന്ന സ്കോറിനാണ് വിജയിച്ചത്. കടുത്ത മത്സരം നടന്ന ആദ്യ ഗെയിമിന് ശേഷം, കൃത്യതയും വേഗതയും കൊണ്ട് ലക്ഷ്യ സെൻ രണ്ടാം ഗെയിമിൽ ആധിപത്യം സ്ഥാപിക്കുകയും സെമിഫൈനലിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.


ലക്ഷ്യ സെൻ ഓസ്‌ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ


ഓസ്‌ട്രേലിയൻ ഓപ്പൺ 2025-ൽ ഇന്ത്യൻ ബാഡ്മിന്റൺ താരം ലക്ഷ്യ സെൻ ശക്തമായ മുന്നേറ്റം നടത്തി. ചൈനീസ് തായ്‌പേയിയുടെ ചി യു ജെനെതിരെ കടുത്ത പോരാട്ടത്തിനൊടുവിൽ മൂന്ന് ഗെയിം നീണ്ട മത്സരത്തിൽ വിജയിച്ച് ലക്ഷ്യ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. 21-17, 13-21, 21-13 എന്ന സ്കോറുകൾക്കായിരുന്നു ലക്ഷ്യയുടെ വിജയം.


ലക്ഷ്യ സെൻ ജപ്പാൻ മാസ്റ്റേഴ്സ് സെമി ഫൈനലിൽ

ലോക 9-ാം നമ്പർ താരം ലോഹ് കീൻ യൂവിനെ 21-13, 21-17 എന്ന സ്കോറിന് പരാജയപ്പെടുത്തി ലക്ഷ്യ സെൻ ജപ്പാൻ മാസ്റ്റേഴ്സ് 2025 ലെ സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. മുൻ ലോക ചാമ്പ്യനായ സിംഗപ്പൂർ താരത്തെ അനായാസം നേരിട്ടുള്ള ഗെയിമുകളിൽ മറികടക്കാൻ ലക്ഷ്യ സെന്നിന് ആയി. ഏഷ്യൻ സർക്യൂട്ട് പുനരാരംഭിച്ചതിനുശേഷം ലക്ഷ്യയുടെ ആദ്യത്തെ സൂപ്പർ 500 സെമിഫൈനൽ സ്ഥാനമാണ് ഇത്.

ലക്ഷ്യ സെൻ ജപ്പാൻ മാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിൽ


കുമമോട്ടോ: കുമാമോട്ടോ ജപ്പാൻ മാസ്റ്റേഴ്സ് 2025 ബാഡ്മിന്റൺ ടൂർണമെന്റിൽ സിംഗപ്പൂരിന്റെ ജിയ ഹെങ് ജാസൺ ടെഹിനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യയുടെ ലക്ഷ്യ സെൻ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. മികച്ച ഫോമോടെയും കളിച്ച ഏഴാം സീഡായ ലക്ഷ്യ സെൻ, റൗണ്ട് ഓഫ് 16-ൽ 21-13, 21-11 എന്ന സ്കോറിനാണ് വിജയിച്ചത്.

ആദ്യ റൗണ്ടിൽ ജപ്പാന്റെ കോക്കി വതനാബെയെ പരാജയപ്പെടുത്തിയതിന് ശേഷം ടൂർണമെന്റിൽ ലക്ഷ്യ സെൻ നേടുന്ന തുടർച്ചയായ രണ്ടാം വിജയമാണിത്.
ക്വാർട്ടർ ഫൈനലിൽ സിംഗപ്പൂരിന്റെ ലോ കീൻ യ്യുവും ജപ്പാന്റെ ഷോഗോ ഒഗാവയും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് ലക്ഷ്യ സെൻ നേരിടുക.

ജപ്പാൻ മാസ്റ്റേഴ്സ്: ലക്ഷ്യ സെൻ പ്രീ-ക്വാർട്ടറിൽ; ജപ്പാൻ താരത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്തു


ഇന്ത്യൻ ബാഡ്മിന്റൺ താരം ലക്ഷ്യ സെൻ ജപ്പാൻ മാസ്റ്റേഴ്സ് 2025-ന്റെ പ്രീ-ക്വാർട്ടർ ഫൈനലിലേക്ക് അനായാസം മുന്നേറി. റൗണ്ട് ഓഫ് 32-ൽ ജപ്പാന്റെ തന്നെ കോക്കി വാതനബെയെയാണ് സെൻ കീഴടക്കിയത്. 21-12, 21-16 എന്ന സ്‌കോറിനാണ് സെൻ നേരിട്ടുള്ള ഗെയിമുകൾക്ക് വിജയം സ്വന്തമാക്കിയത്. വെറും 39 മിനിറ്റ് മാത്രം നീണ്ടുനിന്ന മത്സരം സെന്നിന്റെ മികച്ച ഫോമും കോർട്ടിലെ ആധിപത്യവും വ്യക്തമാക്കുന്നതായിരുന്നു. രണ്ടാം ഗെയിമിൽ ഒരവസരത്തിൽ 14-15 എന്ന നിലയിൽ ലക്ഷ്യ സെൻ പിന്നിലായിരുന്നെങ്കിലും, പിന്നീട് ശക്തമായി തിരിച്ചെത്തി അവസാനത്തെ എട്ട് പോയിന്റുകളിൽ ഏഴെണ്ണവും നേടി വിജയം ഉറപ്പിച്ചു.


ഹോങ്കോങ് ഓപ്പൺ 2025: എച്ച്എസ് പ്രണോയിയെ കീഴടക്കി ലക്ഷ്യ സെൻ ക്വാർട്ടറിൽ


ഹോങ്കോങ്: ഹോങ്കോങ് ഓപ്പൺ 2025-ൽ നടന്ന ആവേശകരമായ ഓൾ-ഇന്ത്യൻ പോരാട്ടത്തിൽ എച്ച്എസ് പ്രണോയിയെ പരാജയപ്പെടുത്തി ലക്ഷ്യ സെൻ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ആദ്യ സെറ്റ് 15-21 എന്ന സ്കോറിന് നഷ്ടപ്പെട്ടതിന് ശേഷം, ലക്ഷ്യ ശക്തമായി തിരിച്ചുവന്നു. പിന്നീട് നടന്ന രണ്ട് സെറ്റുകളിൽ 21-18, 21-10 എന്നീ സ്കോറുകൾക്ക് വിജയിച്ചാണ് ലക്ഷ്യ മത്സരം സ്വന്തമാക്കിയത്.


യുവതാരമായ ലക്ഷ്യ സെന്നിന്റെ ഊർജ്ജസ്വലതയും പരിചയസമ്പന്നനായ പ്രണോയിയുടെ തന്ത്രങ്ങളും തമ്മിലുള്ള പോരാട്ടമാണ് മത്സരത്തിൽ കണ്ടത്. ആദ്യ സെറ്റിൽ പ്രണോയി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, നിർണായകമായ മൂന്നാം സെറ്റിൽ ലക്ഷ്യ മുന്നേറി. ലക്ഷ്യയുടെ അടുത്ത എതിരാളി ആയുഷ് ഷെട്ടിയും ജപ്പാൻ താരമായ കൊഡായ് നരയോക്കയും തമ്മിലുള്ള മത്സരത്തിലെ വിജയിയായിരിക്കും.

ലക്ഷ്യ സെൻ ജപ്പാൻ ഓപ്പൺ 2025-ന്റെ പ്രീ-ക്വാർട്ടറിൽ


ഇന്ത്യൻ ഷട്ട്ലർ ലക്ഷ്യ സെൻ ജപ്പാൻ ഓപ്പൺ 2025 (സൂപ്പർ 750) ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ ചൈനയുടെ വാങ് ഷെങ് സിങ്ങിനെതിരെ നേരിട്ടുള്ള ഗെയിമുകൾക്ക് ആധികാരിക വിജയം നേടി തന്റെ മോശം ഫോം അവസാനിപ്പിച്ചു. 21-11, 21-18 എന്ന സ്കോറിനാണ് സെൻ വിജയം നേടിയത്. ഇത് കഴിഞ്ഞ അഞ്ച് ടൂർണമെന്റുകളിലെ അദ്ദേഹത്തിന്റെ ആദ്യ വിജയമാണ്.


മത്സരം ഉടനീളം 23 വയസ്സുകാരനായ ലക്ഷ്യ സെൻ മികച്ച പ്രകടനവും ശ്രദ്ധയും പുലർത്തി. ആദ്യ ഗെയിമിൽ ആക്രമണോത്സുകമായ നെറ്റ് പ്ലേയും ശക്തമായ സ്മാഷുകളും കൊണ്ട് ആധിപത്യം സ്ഥാപിച്ചു. രണ്ടാം ഗെയിമിൽ വാങ് ഒരു ചെറിയ വെല്ലുവിളി ഉയർത്തിയെങ്കിലും, സെൻ നേരിട്ടുള്ള ഗെയിമുകളിൽ മത്സരം സ്വന്തമാക്കി.


സമീപ മാസങ്ങളിൽ ഫോം കണ്ടെത്താൻ വിഷമിച്ചിരുന്ന ലക്ഷ്യയ്ക്ക് ഈ വിജയം ഒരു വലിയ ഉത്തേജനമാണ്. പ്രീക്വാർട്ടറിൽ ആതിഥേയ താരവും ലോക ആറാം നമ്പർ താരവുമായ കോഡൈ നരോക്കയെ ആണ് ഇനി നേരിടേണ്ടത്.

ലക്ഷ്യ സെൻ, മാളവിക ബൻസോദ് ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ മുന്നോട്ട്, പ്രണോയ് പുറത്തായി

ഇന്ത്യയുടെ ലക്ഷ്യ സെൻ, മാളവിക ബൻസോദ് എന്നിവർ, ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ വിജയത്തോടെ തുടങ്ങി.

ലോക റാങ്കിംഗിൽ 15-ാം സ്ഥാനത്തുള്ള ലക്ഷ്യ, സൂപ്പർ 1000 ഇവന്റിന്റെ ആദ്യ റൗണ്ടിൽ ചൈനീസ് തായ്‌പേയിയുടെ സു ലി യാങ്ങിനെ 13-21, 21-17, 21-15 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. ഇന്തോനേഷ്യയുടെ മൂന്നാം സീഡ് ജോനാഥൻ ക്രിസ്റ്റിയെയാണ് 23-കാരൻ അടുത്തതായി നേരിടുക.

ലക്ഷ്യ സെൻ

അതേസമയം, 28-ാം സ്ഥാനത്തുള്ള മാളവിക ലോക റാങ്കിംഗിൽ 12-ാം സ്ഥാനത്തുള്ള സിംഗപ്പൂരിന്റെ യോ ജിയ മിന്നിനെ 21-13, 10-21, 21-17 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. രണ്ടാം റൗണ്ടിൽ മുൻ ലോക ചാമ്പ്യനും മൂന്നാം സീഡുമായ അകാനേ യമഗുച്ചിക്കെതിരെയാണ് മാളവിക ഇറങ്ങുക.

2023 ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവായ പ്രണോയ് ഫ്രാൻസിന്റെ ടോമ ജൂനിയർ പോപോവിനോട് 19-21, 16-21 എന്ന സ്കോറിന് പരാജയപ്പെട്ടു.

ഡബിൾസ് ആക്ഷനിൽ സതീഷ് കുമാർ കരുണാകരനും ആദ്യ വരിയത്തും ചൈനയുടെ ലോക ഏഴാം നമ്പർ ജോഡിയായ ഗുവോ സിൻ വാ, ചെൻ ഫാങ് ഹുയി എന്നിവരോട് 6-21, 15-21 എന്ന സ്കോറിന് പരാജയപ്പെട്ടു, അതേസമയം തനിഷ ക്രാസ്റ്റോയും അശ്വിനി പൊന്നപ്പയും ചൈനീസ് തായ്‌പേയിയുടെ ഹ്‌സിഹ് പെയ് ഷാൻ, ഹംഗ് എൻ-ത്സു എന്നിവരോട് 22-20, 21-18 എന്ന സ്കോറിനും പരാജയപ്പെട്ടു.

ലക്ഷ്യ സെൻ ഇന്തോനേഷ്യ മാസ്റ്റേഴ്‌സ് 2025 ൽ നിന്ന് പുറത്തായി

ഇന്തോനേഷ്യ മാസ്റ്റേഴ്‌സിൽ റൗണ്ട് ഓഫ് 16 ൽ ലക്ഷ്യ സെൻ പുറത്ത്. ജപ്പാന്റെ കെന്റ നിഷിമോട്ടോയോ ആണ് ലക്ഷ്യ സെനിനെ തോൽപ്പിച്ചത്. 16-21, 21-12, 21-23 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്.

ലക്ഷ്യ സെൻ

ആദ്യ ഗെയിം തോറ്റതിനു ശേഷം, രണ്ടാം ഗെയിമിൽ ലക്ഷ്യ സെൻ ശക്തമായി തിരിച്ചുവന്നു, 21-12 എന്ന വിജയത്തോടെ കളി തുല്യമാക്കി. എന്നാൽ അവസാന ഗെയിമിൽ നിഷിമോട്ടോ 23-21 എന്ന സ്കോറിന് ജയിച്ച് മത്സരം സ്വന്തമാക്കി.

ക്വാർട്ടർ ഫൈനലിൽ ഇന്തോനേഷ്യയുടെ ജോനാറ്റൻ ക്രിസ്റ്റിയെ ആകും നിഷിമോട്ടോ നേരിടുക. ഇന്ത്യയുടെ മിക്സഡ് ഡബിൾസ് ജോഡിയായ ധ്രുവ് കപില-തനീഷ ക്രാസ്റ്റോ സഖ്യം മലേഷ്യയുടെ ചെങ് സു യിൻ-ഹൂ പാങ് റോൺ സഖ്യത്തോട് പരാജയപ്പെട്ടതിനെ തുടർന്നും ടൂർണമെന്റിൽ നിന്ന് പുറത്തായി.

.

പുരുഷ ഡബിൾസിൽ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും തായ്‌ലൻഡ് എതിരാളികളെ നേരിടാൻ തയ്യാറെടുക്കുമ്പോൾ ഇന്ത്യയുടെ പോരാട്ടം തുടരുന്നു.

ഡെൻമാർക്ക് ഓപ്പൺ 2024: ലക്ഷ്യയും മാളവികയും പുറത്തായി

ഡെൻമാർക്ക് ഓപ്പൺ സൂപ്പർ 750 ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നും മാളവിക ബൻസോദും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. 2021ലെ ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവായ ലക്ഷ്യ, ചൈനയുടെ ലു ഗുവാങ് സുവിനെതിരെ മൂന്ന് ഗെയിം നീണ്ട മത്സരത്തിൽ പരാജയപ്പെട്ടു. 21-12ന് ഓപ്പണിംഗ് ഗെയിം നേടിയെങ്കിലും 70 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ 19-21, 14-21 എന്ന സ്‌കോറിനാണ് ലക്ഷ്യ വീണത്. ഫിൻലൻഡിലെ ആർട്ടിക് ഓപ്പണിന് ശേഷമുള്ള അദ്ദേഹത്തിൻ്റെ തുടർച്ചയായ രണ്ടാമത്തെ ആദ്യ റൗണ്ട് പുറത്താകൽ ആണ് ഇത്.

ലക്ഷ്യ സെൻ,

അതേസമയം, ചൈനീസ് തായ്‌പേയിയുടെ പൈ യു പോ രണ്ടാം ഗെയിമിൻ്റെ മധ്യത്തിൽ വിരമിച്ചതിനെ തുടർന്ന് പിവി സിന്ധു രണ്ടാം റൗണ്ടിലേക്ക് നീങ്ങി, സ്‌കോർ 21-8, 13-7 എന്ന നിലയിൽ ഇന്ത്യൻ താരത്തിന് അനുകൂലമായി.

വനിതാ സിംഗിൾസിൽ വിയറ്റ്നാമിൻ്റെ എൻഗുയെൻ തുയ് ലിനിനോട് 13-21, 12-21 എന്ന സ്‌കോറിന് തോറ്റ മാളവിക ബൻസോഡിന് തൻ്റെ ആദ്യ റൗണ്ട് കടമ്പ മറികടക്കാനായില്ല.

വനിതാ ഡബിൾസിൽ പാണ്ഡ സഹോദരിമാരായ റുതപർണ-ശ്വേതപർണ സഖ്യവും ചൈനീസ് തായ്‌പേയിയുടെ ചാങ് ചിങ് ഹുയി-യാങ് ചിങ് ടുൺ സഖ്യത്തോട് 18-21, 22-24 എന്ന സ്‌കോറിന് തോറ്റ് ആദ്യ റൗണ്ടിൽ പുറത്തായി.

Exit mobile version