എക്സ്ട്രാ സമയത്തെ ഗോളിൽ ജർമ്മനിയെ വീഴ്ത്തി അമേരിക്ക ഒളിമ്പിക് ഫൈനലിൽ

പാരീസ് ഒളിമ്പിക് വനിത ഫുട്‌ബോൾ ഫൈനലിലേക്ക് മുന്നേറി അമേരിക്ക. എതിരില്ലാത്ത ഒരു ഗോളുകൾക്ക് ജർമ്മനിയെ ആണ് അവർ തോൽപ്പിച്ചത്. സമാന ശക്തികളുടെ മികച്ച പോരാട്ടം കണ്ട മത്സരത്തിൽ 90 മിനിറ്റ് പോരാട്ടത്തിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ ആയില്ല. മത്സരത്തിൽ അമേരിക്ക 10 ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് അടിച്ചപ്പോൾ ജർമ്മനി 7 എണ്ണം ആണ് അടിച്ചത്.

എക്സ്ട്രാ സമയത്തിലേക്ക് നീണ്ട മത്സരത്തിൽ 95 മത്തെ മിനിറ്റിൽ ആണ് വിജയഗോൾ പിറന്നത്. മല്ലൊറി സ്വാൻസന്റെ പാസിൽ നിന്നു മുന്നേറ്റനിര താരം സോഫിയ സ്മിത്ത് നേടിയ ഗോൾ മുൻ ലോക ചാമ്പ്യന്മാർക്ക് ജയം സമ്മാനിക്കുക ആയിരുന്നു. തുടർന്ന് സമനിലക്ക് ആയുള്ള ജർമ്മൻ ശ്രമം അമേരിക്കൻ ടീം പ്രതിരോധിച്ചു. സോഫി സ്മിത്തിന്റെ ജന്മദിനത്തിൽ നടക്കുന്ന ഫൈനലിൽ ബ്രസീൽ, സ്‌പെയിൻ മത്സര വിജയിയെ ആണ് സ്വർണ മെഡൽ പോരാട്ടത്തിൽ അമേരിക്ക നേരിടുക.

ഇന്ത്യൻ ഹോക്കി ടീമിന് ഫൈനൽ ഉറപ്പിക്കാൻ ആയില്ല, ഇനി വെങ്കല മെഡലിനായി പോരാടാം

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് ഫൈനൽ ഉറപ്പിക്കാൻ ആയില്ല. ഇന്ന് നടന്ന സെമി ഫൈനലിൽ ലോക ചാമ്പ്യന്മാരായ ജർമ്മനിയോട് ഇന്ത്യ തോറ്റു. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളിനായിരുന്നു ജർമ്മനിയുടെ വിജയം. ഇനി ഇന്ത്യ വെങ്കല മെഡലിനായി പോരാടും.

ഇന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. അവർ ആദ്യ ക്വാർട്ടറിൽ പെനാൾട്ടി കോർണറിലൂടെ മുന്നിൽ എത്തി. ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് ആയിരുന്നു ഇന്ത്യക്ക് ആയി ഗോൾ അടിച്ചത്. ഹർമൻപ്രീതിന്റെ ഈ ഒളിമ്പിക്സിലെ എട്ടാം ഗോളിയിരുന്നു ഇത്.

രണ്ടാം ക്വാർട്ടറിൽ തുടക്കത്തിൽ തന്നെ ജർമ്മനി തിരിച്ചടിച്ചു. ഒരു പെനാൾട്ടി കോർണറിലൂടെ ഗോൺസാലോ പെലറ്റ് അവർക്ക് സമനില നൽകി. സ്കോർ 1-1. രണ്ടാം ക്വാർട്ടറിൽ 3 മിനുട്ട് ശേഷിക്കെ ഒരു പെനാൾട്ടി സ്ട്രോക്കിലൂടെ ജർമ്മനി ലീഡ് എടുത്തു. 2-1.

മൂന്നാം ക്വാർട്ടറിൽ ഇന്ത്യ തിരിച്ചടിച്ചു. പെനാൾട്ടി കോർണറിൽ നിന്ന് സുഖ്ജീത് സിംഗ് ആണ് ഇന്ത്യക്ക് ആയി രണ്ടാം ഗോൾ അടിച്ചത്‌. സ്കോർ 2-2.

ശ്രീജേഷ്

മൂന്നാം ക്വാർട്ടർ അവസാനിക്കുമ്പോൽ സ്കോർ 2-2 എന്ന് തുടർന്നു‌. അവസാന ക്വാർട്ടറിൽ ജർമ്മനി അവരുടെ മൂന്നാം പെനാൾട്ടി കോർണറിലൂടെ മൂന്നാം ഗോളിന് അടുത്തെത്തി. സഞ്ജയുടെ മികച്ച ബ്ലോക്കാണ് ഇന്ത്യയെ രക്ഷിച്ചത്.

ഇതിന്‌ ശേഷം ശ്രീജേഷിന്റെ രണ്ട് മികച്ച സേവുകൾ കളി 2-2 എന്ന് നിർത്തി. മത്സരം അവസാനിക്കാൻ ആറ് മിനുട്ട് മാത്രം ശേഷിക്കെ ജർമ്മനി മൂന്നാം ഗോൾ കണ്ടെത്തി. ഇന്ത്യ അവസാന രണ്ട് മിനുട്ടുകൾ ഗോൾ കീപ്പർ ഇല്ലാതെ കളിച്ചു എങ്കിലും ഇന്ത്യക്ക് ഗോൾ കണ്ടെത്താൻ ആയില്ല.

ഇനി ഫൈനലിൽ നെതർലന്റ്സിനെ ആകും ജർമ്മനി നേരിടുക. മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിൽ ഇന്ത്യ സ്പെയിനെയും നേരിടും.

വിനേഷ് ഫൊഗട്ട് സാധിച്ചു!! മെഡൽ ഉറപ്പിച്ച് ഫൈനലിൽ എത്തി!!

പാരീസ് 2024 ഒളിമ്പിക്സ് 2024ൽ ഇന്ത്യൻ താരം വിനേഷ് ഫൊഗാട്ട് ഫൈനലിന് യോഗ്യത നേടി. സെമി ഫൈനലിൽ ക്യൂബൻ താരം യുസ്നെൽസ് ലോപസിനെ ആണ് വിനേഷ് ഫൊഗട്ട് തോൽപ്പിച്ചത്. ഈ വിജയത്തോടെ വിനേഷ് മെഡലും ഉറപ്പിച്ചു. ഇന്ത്യക്ക് ഇതോടെ പാരീസിലെ മെഡൽ എണ്ണം നാലാകും എന്ന് ഉറപ്പായി.

വിനേഷ് ഫൊഗട്ട് ക്വാർട്ടർ മത്സര ശേഷം

സെമി പോരാട്ടത്തിൽ പകുതി മത്സരം അവസാനിക്കുമ്പോൾ വിനേഷ് ഫൊഗട്ട് 1 പോയിന്റിന് മുന്നിൽ ആയിരുന്നു. ഇടവേളക്ക് ശേഷം ഫൊഗട്ടിന്റെ തകർപ്പൻ അറ്റാക്കാണ് കണ്ടത്. 5-0ലേക്ക് വിനേഷ് എത്തി. അവസാനം 5-0ന് ജയിച്ച് സ്വർണ്ണ മെഡൽ മാച്ചിന് വിനേഷ് യോഗ്യത നേടി.

നേരത്തെ ക്വാർട്ടറിൽ ഉക്രൈൻ താരം ഒക്സനയെ ആണ് വിനേഷ് 7-5നാണ് പരാജയപ്പെടുത്തിയത്. ക്വാർട്ടറിൽ 2 ടേക്ക് ഡൗൺ കിട്ടിയതോടെ അനായാസം 4-0ന് മുന്നിൽ എത്താൻ ഫോഗാട്ടിന് ആയി. ഉക്രെയിൻ താരം പൊരുതി എങ്കിലും സമയം ഫൊഗാട്ടിന് ഒപ്പം ആയിരുന്നു.

ഒളിമ്പിക്സിലെ ഒന്നാം സീഡായ ലോകത്തിലെ തന്നെ ഏറ്റവും മികച്ച റെസ്ലറായി കണക്കാക്കപ്പെടുന്ന ജപ്പാന്റെ യുയി സുസാകിയെ ആണ് വിനേഷ് ഫോഗട് 50kg വിഭാഗത്തിൽ ആദ്യ തോൽപ്പിച്ചത്‌.

തോൽപ്പിക്കാൻ അത്ര സുസാകിയെ പ്രയാസമുള്ള താരത്തെ 3-2 എന്ന സ്കോറിനാണ് വിനേഷ് തോൽപ്പിച്ചത്‌. സുസാകിയുടെ കരിയറിലെ നാലാമത്തെ തോൽവി മാത്രമാണിത്. ടോക്കിയോ ഒളിമ്പിക്സിലെ ഗോൾഡ് മെഡലിസ്റ്റ് ആയിരുന്നു സുസാകി. ഇന്റർ നാഷണൽ ഇവന്റിലെ സുസാകിയുടെ ആദ്യ പരാജയം.

ഇനി ഫൈനലും ജയിച്ച് സ്വർണ്ണം സ്വന്തമാക്കുക ആകും വിനേഷിന്റെ ലക്ഷ്യം. നാളെയാകുല ഫൈനൽ പോരാട്ടം നടക്കുക

സ്‌പെയിനിനെ തകർത്തു ഡച്ച് പട, ഒളിമ്പിക്സ് ഹോക്കി ഫൈനലിൽ

ഒളിമ്പിക്സ് ഹോക്കി സെമിഫൈനലിൽ സ്പെയിനിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു നെതർലന്റ്സ് ഫൈനലിൽ. അക്ഷരാർത്ഥത്തിൽ ഡച്ച് ആധിപത്യം ആണ് മത്സരത്തിൽ കാണാൻ ആയത്. ഇരു പകുതികളിൽ ആയി 2 വീതം ഗോളുകൾ ആണ് ഡച്ച് ടീം നേടിയത്. ആദ്യ ക്വാർട്ടറിൽ പെനാൽട്ടി സ്ട്രോക്കിൽ നിന്നു ജിപ് ജൻസൻ ആണ് ഹോളണ്ടിനു മുൻതൂക്കം നൽകിയത്. തുടർന്ന് രണ്ടാം ക്വാർട്ടറിൽ തിയറി ബ്രിങ്ക്മാൻ അവരുടെ മുൻതൂക്കം ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ മൂന്നാം ക്വാർട്ടറിൽ വാൻ ഡാം ആണ് ഹോളണ്ടിനു മൂന്നാം ഗോൾ സമ്മാനിച്ചത്. തുടർന്ന് നാലാം ക്വാർട്ടറിൽ സുകോ ഡച്ച് ജയം പൂർത്തിയാക്കുക ആയിരുന്നു. ഒളിമ്പിക്സിൽ ഡച്ച് ടീമിന്റെ ഏഴാം ഫൈനൽ ആണ് ഇത്. 2012 നു ശേഷം ഇത് ആദ്യമായാണ് അവർ ഒളിമ്പിക്സ് ഫൈനലിൽ എത്തുന്നത്. ഫൈനലിൽ തങ്ങളുടെ ചരിത്രത്തിലെ മൂന്നാം സ്വർണം ആയിരിക്കും ഡച്ച് ടീം ലക്ഷ്യം വെക്കുക. ഫൈനലിൽ ഇന്ത്യ, ജർമ്മനി മത്സര വിജയിയെ നെതർലന്റ്സ് സ്വർണ മെഡൽ പോരാട്ടത്തിൽ നേരിടുമ്പോൾ പരാജയപ്പെടുന്നവരെ സ്‌പെയിൻ വെങ്കല മെഡൽ പോരാട്ടത്തിൽ നേരിടും.

വിനേഷ് ഫൊഗാട്ട് വീണ്ടും!! വിജയിച്ച് സെമി ഫൈനലിലേക്ക് മുന്നേറി

പാരീസ് 2024 ഒളിമ്പിക്സ് 2024ൽ ഇന്ത്യൻ താരം വിനേഷ് ഫൊഗാട്ട് സെമി ഫൈനലിലേക്ക് യോഗ്യത നേടി. ക്വാർട്ടറിൽ ഉക്രൈൻ താരം ഒക്സനയെ ആണ് വിനേഷ് 7-5നാണ് പരാജയപ്പെടുത്തിയത്. 2 ടേക്ക് ഡൗൺ കിട്ടിയതോടെ അനായാസം 4-0ന് മുന്നിൽ എത്താൻ ഫോഗാട്ടിന് ആയി. ഉക്രെയിൻ താരം പൊരുതി എങ്കിലും സമയം ഫൊഗാട്ടിന് ഒപ്പം ആയിരുന്നു. ഫൊഗാട്ട് വിജയവും സെമിയും ഉറപ്പിച്ചു.

ഒളിമ്പിക്സിലെ ഒന്നാം സീഡായ ലോകത്തിലെ തന്നെ ഏറ്റവും മികച്ച റെസ്ലറായി കണക്കാക്കപ്പെടുന്ന ജപ്പാന്റെ യുയി സുസാകിയെ ആണ് വിനേഷ് ഫോഗട് 50kg വിഭാഗത്തിൽ ആദ്യ തോൽപ്പിച്ചത്‌.

തോൽപ്പിക്കാൻ അത്ര സുസാകിയെ പ്രയാസമുള്ള താരത്തെ 3-2 എന്ന സ്കോറിനാണ് വിനേഷ് തോൽപ്പിച്ചത്‌. സുസാകിയുടെ കരിയറിലെ നാലാമത്തെ തോൽവി മാത്രമാണിത്. ടോക്കിയോ ഒളിമ്പിക്സിലെ ഗോൾഡ് മെഡലിസ്റ്റ് ആയിരുന്നു സുസാകി. ഇന്റർ നാഷണൽ ഇവന്റിലെ സുസാകിയുടെ ആദ്യ പരാജയം.

ഇനി സെമി ഫൈനലും ജയിച്ച് സ്വർണ്ണത്തിനായി പോരാടുക ആകും വിനേഷിന്റെ ലക്ഷ്യം.

വീണ്ടും പോൾവോൾട്ടിൽ ലോക റെക്കോർഡ് തിരുത്തി അർമാൻഡ് ഡുപ്ലാന്റിസ്

പോൾവോൾട്ടിൽ തന്റെ ഇതിഹാസ പദവി ഒരിക്കൽ കൂടി ഉറപ്പിച്ചു അർമാൻഡ് ഡുപ്ലാന്റിസ്. 2020 ലെ സ്വർണ മെഡൽ ജേതാവ് ആയ സ്വീഡിഷ് താരം പുതിയ ലോക റെക്കോർഡ് കുറിച്ചാണ് സ്വർണം സ്വന്തം പേരിലാക്കിയത്. ലോക റെക്കോർഡ് തിരുത്തുന്നത് ശീലമാക്കിയ തന്നോട് തന്നെ മത്സരിക്കാൻ ഇറങ്ങിയ ഡുപ്ലാന്റിസ് 6.25 മീറ്റർ എന്ന ഉയരം ആണ് ഇത്തവണ മറികടന്നത്. 5.95 മീറ്റർ ചാടി വെള്ളിമെഡൽ നേടിയ അമേരിക്കയുടെ സാം കേൻഡ്രിക്സ് 6 മീറ്റർ താണ്ടാൽ പരാജയപ്പെട്ടപ്പോൾ ഡുപ്ലാന്റിസ് സ്വർണം ഉറപ്പിച്ചു. തുടർന്ന് 6 മീറ്റർ 6.10 മീറ്റർ എന്നിവ ആദ്യ ശ്രമത്തിൽ മറികടന്ന താരം 6.25 മീറ്റർ ചാടാൻ ആണ് ശ്രമിച്ചത്. തന്റെ ആദ്യ 2 ശ്രമങ്ങൾ പരാജയപ്പെട്ട ശേഷം മൂന്നാം ശ്രമത്തിൽ 6.25 മീറ്റർ ചാടി താരം പുതിയ ലോക റെക്കോർഡ് കുറിക്കുക ആയിരുന്നു. 5.90 മീറ്റർ ചാടിയ ഗ്രീക്ക് താരം കരാലിസ് ആണ് ഈ ഇനത്തിൽ വെങ്കലം നേടിയത്.

ഡുപ്ലാന്റിസ്
Keely Hodgkinson

അത്‌ലറ്റിക്സിലെ മറ്റു ഫൈനലുകളിൽ വനിതകളുടെ ഡിസ്കസ് ത്രോയിൽ 69.50 മീറ്റർ എറിഞ്ഞ അമേരിക്കൻ താരം വലരി ആൽമൻ സ്വർണം നേടിയപ്പോൾ 67.51 മീറ്റർ എറിഞ്ഞ ചൈനയുടെ ഫെങ് ബിൻ വെള്ളിയും അതേദൂരം തന്നെ താണ്ടിയ ക്രൊയേഷ്യയുടെ സാന്ദ്ര വെങ്കലവും നേടി. ഇവരിൽ മികച്ച രണ്ടാമത്തെ ദൂരം കുറിച്ചത് ആണ് ചൈനീസ് താരത്തിന് വെള്ളി നേടി നൽകിയത്. വനിതകളുടെ 800 മീറ്റർ ഓട്ടത്തിൽ 1 മിനിറ്റ് 56.72 സെക്കന്റിൽ ഓടിയെത്തിയ ബ്രിട്ടീഷ് താരം കീലി ഹോഡ്കിൻസൻ ആണ് സ്വർണം നേടിയത്. 22 കാരിയായ താരത്തിന്റെ ആദ്യ ഒളിമ്പിക് സ്വർണം ആണ് ഇത്. എത്യോപ്യൻ താരം സിഗെ ഡുഗ്മ വെള്ളി മെഡൽ നേടിയപ്പോൾ കെനിയയുടെ മേരി മോറായാണ് 800 മീറ്ററിൽ വെങ്കല മെഡൽ നേടിയത്.

Beatrice Chebet, Faith Kipyegon, Sifan Hassan

ലോക ജേതാവും ഒളിമ്പിക് ജേതാവും അടക്കം സൂപ്പർ താരങ്ങൾ അണിനിരന്ന വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ ബിയാട്രിസ് ചെബറ്റ് സ്വർണം നേടി. തന്റെ ഒളിമ്പിക്സ് അരങ്ങേറ്റത്തിൽ 14 മിനിറ്റ് 28.56 സെക്കന്റിൽ ആണ് ബിയാട്രിസ് 5000 മീറ്റർ പൂർത്തിയാക്കിയത്. 5000 മീറ്ററിലെ മുൻ ലോക റെക്കോർഡ് ഉടമയായ കെനിയയുടെ തന്നെ ഫെയ്ത്ത് കിപയോങ് ആണ് ഈ ഇനത്തിൽ വെള്ളിമെഡൽ നേടിയത്. 1500 മീറ്ററിൽ 2 തവണ ഒളിമ്പിക് സ്വർണം നേടിയ താരം 5000 മീറ്ററിൽ ആദ്യമായി ആണ് ഒളിമ്പിക് മെഡൽ നേടുന്നത്. ടോക്കിയോ ഒളിമ്പിക്സിൽ 5000, 10,000 മീറ്ററുകളിൽ സ്വർണം നേടിയ ഡച്ച് താരം സിഫാൻ ഹസൻ ഇത്തവണ 5000 മീറ്ററിൽ വെങ്കല മെഡൽ നേടി തൃപ്തിപ്പെടുക ആയിരുന്നു.

ഒളിമ്പിക് ഫുട്‌ബോൾ ഫൈനലിൽ സ്‌പെയിൻ, ഫ്രാൻസ് പോരാട്ടം

ഒളിമ്പിക് ഫുട്‌ബോൾ ഫൈനലിൽ സ്വർണ മെഡലൈനായി സ്‌പെയിൻ ഫ്രാൻസ് പോരാട്ടം. രാത്രി നടന്ന മത്സരത്തിൽ ഈജിപ്തിനെ എക്സ്ട്രാ സമയത്തേക്ക് നീണ്ട മത്സരത്തിൽ ആണ് ആതിഥേയരായ തിയറി ഒൻറിയുടെ ടീം 3-1 എന്ന സ്കോറിന് മറികടന്നത്. ഫ്രാൻസ് ആധിപത്യം കണ്ട മത്സരത്തിൽ ഈജിപ്തും മികച്ച അവസരങ്ങൾ ആണ് ഉണ്ടാക്കിയത്. തുടർന്ന് രണ്ടാം പകുതിയിൽ മഹ്മൗദ് സാബറിലൂടെ ഈജിപ്ത് ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്. എന്നാൽ 83 മത്തെ മിനിറ്റിൽ ടൂർണമെന്റിൽ അതുഗ്രൻ ഫോമിലുള്ള ജീൻ മറ്റെറ്റ മൈക്കിൾ ഒലീസയുടെ പാസിൽ നിന്നു ഫ്രാൻസിന് സമനില ഗോൾ സമ്മാനിച്ചു. 90 മിനിറ്റിനു ശേഷം മത്സരം എക്സ്ട്രാ സമയത്തിലേക്ക് നീണ്ടു.

മറ്റെറ്റ

രണ്ടാം പകുതിയുടെ ഇഞ്ച്വറി സമയത്ത് ആദ്യ മഞ്ഞ കാർഡ് കണ്ട ഈജിപ്ത് പ്രതിരോധതാരം ഒമർ ഫയദ് എക്സ്ട്രാ സമയത്തിന്റെ തുടക്കത്തിൽ രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്ത് പോയതോടെ അവർ 10 പേരായി ചുരുങ്ങി. ഇത് മുതലാക്കിയ ഫ്രാൻസ് പിന്നെ ആക്രമണം അഴിച്ചു വിട്ടു. 99 മത്തെ മിനിറ്റിൽ കിലിയൻ സിദിലയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ മറ്റെറ്റ ഫ്രാൻസിനെ മത്സരത്തിൽ ആദ്യമായി മുന്നിൽ എത്തിച്ചു. എക്സ്ട്രാ സമയത്തിന്റെ രണ്ടാം പകുതിയിൽ ഡിസയർ ഡൗയുടെ പാസിൽ നിന്നു ടൂർണമെന്റിലെ താരമായ മൈക്കിൾ ഒലീസ ലിയോണിൽ ഫ്രഞ്ച് ജയം പൂർത്തിയാക്കുക ആയിരുന്നു. മറ്റെറ്റയുടെയും ഒലീസയുടെയും മിന്നും ഫോമാണ് ഫൈനലിൽ സ്പെയിനിന് എതിരെയും ഫ്രഞ്ച് പ്രതീക്ഷ. അതേസമയം വെങ്കല മെഡലിന് ആയുള്ള പോരാട്ടത്തിൽ ഈജിപ്ത്, മൊറോക്കോയെ ആണ് നേരിടുക.

തിരിച്ചു വന്നു മൊറോക്കോയെ വീഴ്ത്തി സ്‌പെയിൻ ഒളിമ്പിക്സ് ഫൈനലിൽ

പാരീസ് ഒളിമ്പിക്സ് ഫുട്‌ബോൾ ഫൈനലിലേക്ക് മുന്നേറി സ്‌പെയിൻ. മൊറോക്കോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ആണ് സ്‌പെയിൻ സ്വർണ മെഡലിന് ആയുള്ള പോരാട്ടത്തിന് ടിക്കറ്റ് എടുത്തത്. ആദ്യ പകുതിയിൽ ആമിർ റിച്ചാർഡ്സനെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ടു 37 മത്തെ മിനിറ്റിൽ സോഫിയാനെ റഹീമിയിലൂടെ മൊറോക്കോ ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്. ഒളിമ്പിക്സിൽ താരത്തിന്റെ ആറാം ഗോൾ ആയിരുന്നു ഇത്.

രണ്ടാം പകുതിയിൽ സ്പാനിഷ് തിരിച്ചു വരവ് ആണ് കാണാൻ ആയത്. 65 മത്തെ മിനിറ്റിൽ ലഭിച്ച അവസരത്തിൽ നിന്നു ഇടൻ കാലൻ അടിയിലൂടെ ഗോൾ നേടിയ ബാഴ്‌സലോണ താരം ഫെർമിൻ ലോപ്പസ് സ്‌പെയിനിനെ മത്സരത്തിൽ ഒപ്പം എത്തിച്ചു. താരത്തിന്റെ ഒളിമ്പിക്സിലെ നാലാം ഗോൾ ആയിരുന്നു ഇത്. തുടർന്ന് 85 മത്തെ മിനിറ്റിൽ സ്‌പെയിൻ വിജയഗോൾ കണ്ടെത്തുക ആയിരുന്നു. ഇത്തവണ ഫെർമിൻ ലോപ്പസിന്റെ പാസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ ജുആൻലു സാഞ്ചസ് സ്പെയിനിന് വിജയം സമ്മാനിക്കുക ആയിരുന്നു. ഫൈനലിൽ ഫ്രാൻസ്, ഈജിപ്ത് വിജയിയെ ആണ് സ്‌പെയിൻ നേരിടുക.

ബാഡ്മിന്റൺ രാജാവ്! വീണ്ടും ഒളിമ്പിക് സ്വർണം നേടി വിക്ടർ ആക്സൽസെൻ

തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും സ്വർണം നേടി ഡെന്മാർക്ക് സൂപ്പർ താരം വിക്ടർ ആക്സൽസെൻ. മികച്ച ഫോമിൽ ഫൈനൽ വരെ എത്തിയ തായ്‌ലൻഡ് താരം വിറ്റിസാർനെ ഒരവസരവും നൽകാതെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ആക്സൽസെൻ സ്വർണം നേടിയത്. 21-11, 21-11 എന്ന തീർത്തും ഏകപക്ഷീയമായ മത്സരം ആണ് ഫൈനലിൽ കണ്ടത്.

വിക്ടർ ആക്സൽസെൻ

ഈ ഒളിമ്പിക്സിൽ സെമിഫൈനലിൽ ലക്ഷ്യ സെൻ മാത്രമാണ് ആക്സൽസെന്നിനു അൽപ്പം എങ്കിലും വെല്ലുവിളി ഉയർത്തിയത്. 2016 റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ആക്സൽസെൻ ടോക്കിയോ ഒളിമ്പിക്സിലും പാരീസ് ഒളിമ്പിക്സിലും സ്വർണം നേടി ഇതിഹാസ പദവിയിലേക്ക് ആണ് ഉയരുന്നത്. 30 കാരനായ ആക്സൽസെൻ അടുത്ത ഒളിമ്പിക്സിലും ഒന്നു പൊരുതാൻ ഉറച്ചാവും ഇറങ്ങുക എന്നുറപ്പാണ്.

നിഷ ദഹിയയുടെ മികവുറ്റ തിരിച്ചുവര്!!! ക്വാര്‍ട്ടറിലെത്തി താരം

വനിത ഗുസ്തിയിൽ ഇന്ത്യയുടെ പ്രതീക്ഷയായി നിഷ ദഹിയ. മുന്‍ യൂറോപ്യന്‍ ചാമ്പ്യന്‍ ഉക്രൈന്റെ ടെറ്റിയാന റിസ്ഖോയ്ക്കെതിരെ 6-4 എന്ന സ്കോറിനാണ് നിഷയുടെ വിജയം. ആദ്യ പിരീഡിൽ 1-4ന് ഇന്ത്യന്‍ താരം പുറകിലായിരുന്നുവെങ്കിലും രണ്ടാം പിരീഡിലെ 5 പോയിന്റാണ് താരത്തിനെ വിജയത്തിലേക്ക് നയിച്ചത്.

വനിതകളുടെ 68 കിലോ ഫ്രീ സ്റ്റൈൽ വിഭാഗത്തിലാണ് നിഷ ഇന്ത്യയുടെ പ്രതീക്ഷയായി നിലകൊള്ളുന്നത്.

വീണ്ടും മെഡൽ അവസരം നഷ്ടപ്പെടുത്തി ലക്ഷ്യ സെൻ!! നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടാം

പാരീസ് ഒളിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ വെങ്കല മെഡൽ നഷ്ടപ്പെടുത്തി. ഇന്ന് നടന്ന മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ മലേഷ്യയുടെ ലി സി ജിയയോട് ആണ് ലക്ഷ്യ സെൻ തോറ്റത്. 21-13, 21-16, 21-11 എന്നായിരുന്നു സ്കോർ.

ലക്ഷ്യ സെൻ

ഒളിമ്പിക്സിൽ പുരുഷ ബാഡ്മിന്റൺ സിംഗിൾസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറാനുള്ള അവസരമാണ് ഇതോടെ ലക്ഷ്യ സെന്നിന് നഷ്ടമായത്. ഇന്നലെ സെമി പോരാട്ടത്തിൽ വിക്ടർ ആക്സൽസെന്നിനെതായ തോൽവിയുടെ നിരാശയുടെ തുടർച്ചയായി ഈ തോൽവി.

ആദ്യ ഗെയിമിൽ തുടക്കം മുതൽ ലക്ഷ്യ സെൻ ആധിപത്യം പുലർത്തി. 21-13ന് ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിലും ലക്ഷ്യ നന്നായി തുടങ്ങി. 8-3ന്റെ ലീഡിൽ നിന്ന് ലക്ഷ്യ സെൻ 12-8ന് പിറകിലേക്ക് പോയി. 9 തുടർ പോയിന്റുകൾ ആണ് മലേഷ്യൻ താരം നേടിയത്. 12-8 എന്ന സ്കോറിൽ നിന്ന് ലക്ഷ്യസെൻ തിരിച്ചുവരവ് തുടങ്ങി. എന്നാൽ അവസാനം 21-16ന് സി ജിയ ലീ ഗെയിം സ്വന്തമാക്കി‌.

മൂന്നാം ഗെയിമിൽ ലക്ഷ്യ സെൻ തീർത്തും പരാജിതനെ പോലെയാണ് കളിച്ചത്‌. തുടക്കത്തിൽ തന്നെ പോയിന്റുകൾ നഷ്ടപ്പെടുത്തി. 9-2ന് ലീ മുന്നിലെത്തി. ലക്ഷ്യ സെൻ പൊരുതി നോക്കി എങ്കിലും കാര്യം ഉണ്ടായില്ല.‌ 21-10ന് ജയിച്ച് മലേഷ്യ വെങ്കലം സ്വന്തമാക്കി‌.

ഇന്ത്യൻ സ്‌കീറ്റ് മിക്‌സഡ് ടീമിന് വെങ്കലം നേടാൻ ആയില്ല, ചൈനയോട് തോറ്റ് നാലാം സ്ഥാനത്ത്

അനന്ത്‌ജീത് സിംഗ് നറുക്കയും മഹേശ്വരി ചൗഹാനും അടങ്ങുന്ന ഇന്ത്യൻ സ്‌കീറ്റ് മിക്‌സഡ് ടീം ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നഷ്ടം. വെങ്കല മെഡൽ പോരിക് ചൈനയോട് ആണ് ഇന്ത്യ തോറ്റത്. ഒളിമ്പിക്സ് ചരിത്രത്തിൽ ഇതാദ്യമായായിരുന്നു ഇന്ത്യ ഷോട്ട് ഗൺ മിക്‌സഡ് ടീം ഇനത്തിൽ മെഡൽ പോരാട്ടത്തിന് യോഗ്യത നേടുന്നത്.

വെങ്കല പോരാട്ടത്തിൽ ചൈനക്ക് എതിരെ 44-43 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്‌. ഇന്ത്യ 5 ഷോട്ടുകൾ നഷ്ടപ്പെടുത്തിയപ്പോൾ ചൈന നാലെണ്ണം മാത്രമെ നഷ്ടപ്പെടുത്തിയുള്ളൂ. നേരത്തെ യോഗ്യതാ റൗണ്ടിൽ മഹേശ്വരി ചൗഹാൻ 74 പോയിൻ്റ് സംഭാവന ചെയ്‌തപ്പോൾ 72 പോയിൻ്റുമായി അനന്ത്‌ജീത് സിംഗ് നറുക്കയും മികച്ച പ്രകടനം നടത്തി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യുക ആയിരുന്നു.

Exit mobile version