ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ജുലാന സീറ്റിൽ വിനേഷ് ഫോഗട്ട് വിജയിച്ചു

മുൻ ഗുസ്തി താരവും ഇപ്പോൾ രാഷ്ട്രീയ പ്രവർത്തകയുമായ വിനേഷ് ഫോഗട്ട് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ 6,015 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജുലാന മണ്ഡലത്തിൽ വിജയിച്ചു. കോൺഗ്രസ്സിനായി മത്സരിച്ച ഫോഗട്ട്, ബിജെപി സ്ഥാനാർത്ഥി യോഗേഷ് കുമാറിനെയാണ് പരാജയപ്പെടുത്തിയത്.

ലോക ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിൽ നിന്നുള്ള മെഡലുകളുമായി അന്താരാഷ്ട്ര ഗുസ്തി വേദിയിലെ നേട്ടങ്ങൾക്ക് പേരുകേട്ട ഫോഗട്ട് ഇപ്പോൾ രാഷ്ട്രീയ രംഗത്തും തൻ്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. സ്‌പോർട്‌സിൽ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള അവളുടെ മാറ്റം ഏറെ ചർച്ചയായിരുന്നു. ഗുസ്തി താരങ്ങൾക്ക് വേണ്ടി ശബ്ദിച്ചതിന് ഏറ് വിവേചനവും ആക്രമണവും വിനേഷ് നേരിടേണ്ടി വന്നിരുന്നു.

പി ടി ഉഷ ഒരു പിന്തുണയും തന്നില്ല, താൻ അറിയാതെ ഒരു ഫോട്ടോ എടുത്ത് പോവുകയാണ് ചെയ്തത് – വിനേഷ് ഫോഗട്ട്

2024 ലെ പാരീസ് ഒളിമ്പിക്‌സിൽ അയോഗ്യ ആക്കപ്പെട്ടതിനെ തുടർന്ന് പുറത്തായ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡൻ്റ് പി ടി ഉഷയ്‌ക്കെതിരെ ശക്തമായ ആരോപണവുമായി രംഗത്ത്. 53 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി ഫൈനലിൽ നിന്ന് വിനേഷിനെ അയോഗ്യ ആക്കുകയായിരുന്നു. വിനേഷ് ഫൊഗട്ടിനെ ക്ലിനിക്കിൽ വെച്ച് ആശ്വസിപ്പിക്കുന്നത് പോലുള്ള ചിത്രം പി ടി ഉഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു, എന്നാൽ തൻ്റെ അറിവില്ലാതെയാണ് ആ ഫോട്ടോ ക്ലിക്ക് ചെയ്തതെന്നാണ് വിനേഷിൻ്റെ വാദം.

പി ടി ഉഷയിൽ നിന്ന് അർത്ഥവത്തായ പിന്തുണ തനിക്ക് ലഭിച്ചില്ലെന്ന് വിനേഷ് പ്രസ്താവിച്ചു. “എനിക്ക് അവിടെ എന്ത് പിന്തുണ ലഭിച്ചുവെന്ന് എനിക്കറിയില്ല,” വിനേഷ് പങ്കുവെച്ചു, ഒരു രാഷ്ട്രീയ എല്ലാത്തിനെയും കാണുകയാണ് അവർ.

പി ടി ഉഷ ഷെയർ ചെയ്ത ഫോട്ടോ യഥാർത്ഥ പിന്തുണയല്ലെന്നും വെറും സോഷ്യൽ മീഡിയ പോസ്റ്റിംഗ് മാത്രമാണെന്നും അവർ പറഞ്ഞു, “നിങ്ങൾ എന്നോടൊപ്പം നിൽക്കുന്നു എന്ന് എല്ലാവരെയും കാണിക്കാൻ, നിങ്ങൾ എന്നോട് പറയാതെ ഒരു ഫോട്ടോ ക്ലിക്കുചെയ്‌ത് സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്‌തു. നിങ്ങൾ ഇങ്ങനെയാണോ പിന്തുണ കാണിക്കുന്നത്.” അവർ ചോദിക്കുന്നു.

വിനേഷ് ഫൊഗട്ടിന്റെ അപ്പീലിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി

ഇന്ത്യയുടെ ഗുസ്തി താരം വിനേഷ് ഫൊഗട്ട് തന്നെ അയോഗ്യ ആക്കിയ വിധിക്ക് എതിരെ നൽകിയ അപ്പീലിൽ CAS വിധി പറയുന്നത് നാളത്തേക്ക് നീട്ടി. ഇന്ന് വൈകിട്ട് പ്രാദേശിക സമയം 6 മണിക്ക് (ഇന്ത്യൻ സമയം രാത്രി 9.30) വിധി വരും എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ നിലവിൽ വിധി പറയുന്നത് നാളെ രാത്രി ഇന്ത്യൻ സമയം 9.30 നു ആയിരിക്കും എന്നാണ് നിലവിലെ പ്രഖ്യാപനം. പെട്ടെന്ന് തള്ളാതെ നീട്ടിയത് ചിലപ്പോൾ ഇത് ഇന്ത്യൻ താരത്തിന് വിധി അനുകൂലമാവാനുള്ള സൂചനയാണ് എന്നും ചില റിപ്പോർട്ടുകൾ ഉണ്ട്.

വിനേഷ് ഫൊഗട്ട്

ഇന്നലെ വൈകിട്ട് ഈ വിഷയത്തിൽ CAS ദീർഘനേരം വാദം കേട്ടിരുന്നു. സിഎഎസ് ഹിയറിംഗിൽ വിനേഷിനെ പ്രതിനിധീകരിച്ച് ജോയൽ മോൺലൂയിസ്, എസ്റ്റെല്ലെ ഇവാനോവ, ഹബ്ബിൻ എസ്റ്റെല്ലെ കിം, ചാൾസ് ആംസൺ എന്നിവർ അഭിഭാഷകരായി സംസാരിച്ചു. വിനേഷ് ഫോഗട്ട് തന്നെ പൂർണ്ണമായും ഒഴിവാക്കുന്നതിനെതിരെ ആണ് CAS-ന് (കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ്) അപ്പീൽ നൽകിയത്. തനിക്ക് കൂടി പങ്ക് വെച്ചു വെള്ളി മെഡൽ നൽകണമെന്നാണ് വിനേഷ് ആവശ്യപ്പെട്ടിട്ടുള്ളത്. അന്തിമ വിധി ഇന്ത്യക്ക് അനുകൂലമാകും എന്ന പ്രതീക്ഷയിലാണ് കായികപ്രേമികൾ.

വിനേഷ് ഫൊഗട്ട്

50 കിലോഗ്രാം ഗുസ്തിയിൽ ഇന്ത്യൻ താരം ഫൈനലിൽ എത്തിയതായിരുന്നു. എന്നാൽ 100 ഗ്രാം ഭാരം അധികമായതിനാൽ വിനേഷ് ഫൊഗട്ടിനെ അയോഗ്യ ആക്കുകയും മെഡൽ നിഷേധിക്കുകയും ആയിരുന്നു. വിനേഷ് വിജയിച്ച മൂന്ന് മത്സരങ്ങൾ കളിക്കുമ്പോഴും വിനേഷ് നിയമത്തിൽ അനുവദനീയമായ ഭാരത്തിൽ തന്നെ ആയിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് ആ മത്സരങ്ങളിലെ ഫലം ഇല്ലാതാക്കരുത് എന്നും താൻ വെള്ളി എങ്കിലും അർഹിക്കുന്നുണ്ട് എന്നുമാണ് വിനേഷ് അപ്പീൽ ചെയ്തത്. നിലവിൽ ഇന്ത്യയുടെ അഭിമാന താരത്തിന്റെ വിധിക്ക് ആയി ഇന്ത്യൻ കായിക പ്രേമികൾ കാത്തിരിക്കുകയാണ്.

വിനേഷ് ഫൊഗട്ടിന്റെ അപ്പീലിൽ ഇന്ന് രാത്രി വിധി വരും

ഇന്ത്യയുടെ റെസ്ലിംഗ് താരം വിനേഷ് ഫൊഗട്ട് തന്നെ അയോഗ്യ ആക്കിയ വിധിക്ക് എതിരെ നൽകിയ അപ്പീലിൽ ഇന്ന് രാത്രി CAS വിധി പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് പ്രാദേശിക സമയം 6 മണിക്ക് (ഇന്ത്യൻ സമയം രാത്രി 9.30) വിധി വരും എന്നാണ് ഔദ്യോഗിക പ്രസ്താവന വന്നിരിക്കുന്നത്.

വിനേഷ് ഫൊഗട്ട്

ഇന്നലെ വൈകിട്ട് ഈ വിഷയത്തിൽ CAS ദീർഘനേരം വാദം കേട്ടിരുന്നു. സിഎഎസ് ഹിയറിംഗിൽ വിനേഷിനെ പ്രതിനിധീകരിച്ച് ജോയൽ മോൺലൂയിസ്, എസ്റ്റെല്ലെ ഇവാനോവ, ഹബ്ബിൻ എസ്റ്റെല്ലെ കിം, ചാൾസ് ആംസൺ എന്നിവർ അഭിഭാഷകരായി സംസാരിച്ചു.

വിനേഷ് ഫോഗട്ട് തന്നെ പൂർണ്ണമായും ഒഴിവാക്കുന്നതിനെതിരെ ആണ് CAS-ന് (കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ്) അപ്പീൽ നൽകിയത്. തനിക്ക് വെള്ളി മെഡൽ നൽകണമെന്നാണ് വിനേഷ് ആവശ്യപ്പെട്ടിട്ടുള്ളത്. അന്തിമ വിധി ഇന്ത്യക്ക് അനുകൂലമാകും എന്ന പ്രതീക്ഷയിലാണ് കായികപ്രേമികൾ.

50 കിലോഗ്രാം ഗുസ്തിയിൽ ഇന്ത്യൻ താരം ഫൈനലിൽ എത്തിയതായിരുന്നു. എന്നാൽ 100 ഗ്രാം ഭാരം അധികമായതിനാൽ വിനേഷ് ഫൊഗട്ടിനെ അയോഗ്യ ആക്കുകയും മെഡൽ നിഷേധിക്കുകയും ആയിരുന്നു. വിനേഷ് വിജയിച്ച മൂന്ന് മത്സരങ്ങൾ കളിക്കുമ്പോഴും വിനേഷ് നിയമത്തിൽ അനുവദനീയമായ ഭാരത്തിൽ തന്നെ ആയിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് ആ മത്സരങ്ങളിലെ ഫലം ഇല്ലാതാക്കരുത് എന്നും താൻ വെള്ളി എങ്കിലും അർഹിക്കുന്നുണ്ട് എന്നുമാണ് വിനേഷ് അപ്പീൽ ചെയ്തത്.

വിനേഷ് ഫൊഗട്ടിന്റെ അപ്പീൽ സ്വീകരിച്ചു, വിനേഷിന്റെ വാദം ഇന്ന് കേൾക്കും

ഇന്ത്യയുടെ റെസ്ലിംഗ് താരം വിനേഷ് ഫൊഗട്ട് തന്നെ അയോഗ്യ ആക്കിയ വിധിക്ക് എതിരെ നൽകിയ അപ്പീൽ CAS സ്വീകരിച്ചു. ഇനി ഇന്ന് വൈകിട്ട് ഇതിൽ വാദം കേൾക്കും. ഇന്ത്യൻ സമയം 5 മണിക്ക് ആകും വാദം നടക്കുക‌. ഓൺലൈൻ ഹിയറിങ് ആയിരിക്കും. സിഎഎസ് ഹിയറിംഗിൽ വിനേഷിനെ പ്രതിനിധീകരിച്ച് ജോയൽ മോൺലൂയിസ്, എസ്റ്റെല്ലെ ഇവാനോവ, ഹബ്ബിൻ എസ്റ്റെല്ലെ കിം, ചാൾസ് ആംസൺ എന്നിവർ അഭിഭാഷകരാകും.

വിനേഷ് ഫോഗട്ട് അവരെ പൂർണ്ണമായും ഒഴിവാക്കുന്നതിനെതിരെ ആന് CAS-ന് (കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ്) അപ്പീൽ നൽകിയത്. തനിക്ക് വെള്ളി മെഡൽ നൽകണമെന്നാണ് വിനേഷ് ആവശ്യപ്പെട്ടിട്ടുള്ളത്. അന്തിമ വിധി ഇന്ന് വരും എന്ന് സിഎഎസ് പറഞ്ഞിട്ടുണ്ട്.

വിനേഷ് ഫൊഗട്ട്

50 കിലോഗ്രാം ഗുസ്തിയിൽ ഇന്ത്യൻ താരം ഫൈനലിൽ എത്തിയതായിരുന്നു. എന്നാൽ 100 ഗ്രാം ഭാരം അധികമായതിനാൽ വിനേഷ് ഫൊഗട്ടിനെ അയോഗ്യ ആക്കുകയും മെഡൽ നിഷേധിക്കുകയും ആയിരുന്നു. വിനേഷ് വിജയിച്ച മൂന്ന് മത്സരങ്ങൾ കളിക്കുമ്പോഴും വിനേഷ് നിയമത്തിൽ അനുവദനീയമായ ഭാരത്തിൽ തന്നെ ആയിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് ആ മത്സരങ്ങളിലെ ഫലം ഇല്ലാതാക്കരുത് എന്നും താൻ വെള്ളി എങ്കിലും അർഹിക്കുന്നുണ്ട് എന്നുമാണ് വിനേഷ് അപ്പീൽ ചെയ്തത്.

വിനേഷ് ഫൊഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു

ഇന്ത്യൻ ഗുസ്തി തരം വിനേഷ് ഫൊഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. താൻ റെസ്ലിംഗിനോട് വിടപറയുകയാണ് എന്ന് താരം ഇന്ന് സാമൂഹിക മാധ്യമങ്ങളിലെ തന്റെ അക്കൗണ്ടിലൂടെ കുറിച്ചു. “റെസ്ലിംഗ് വിജയിച്ചു, താൻ തോറ്റു. ക്ഷമിക്കണം. ഇനിക്ക് ഇനിയും പോരാടാനുള്ള ശക്തിയില്ല.” വിനേഷ് പറഞ്ഞു.

വിനേഷ് ഫൊഗട്ട്

കഴിഞ്ഞ ദിവസം 50 കിലോഗ്രാം ഒളിമ്പിക്സ് മത്സരത്തിൽ വിനേഷിനെ അയോഗ്യ ആക്കിയിരുന്നു. ഇതിനു പിന്നാലെ ആണ് വിനേഷിന്റെ വിരമിക്കൽ തീരുമാനം. ഇതടക്കം മൂന്ന് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് വിനേഷ്. ലോക ഒന്നാം നമ്പറിനെ ഉൾപ്പെടെ തോൽപ്പിച്ച് ഫൈനലിൽ എത്തിയ ശേഷമായിരുന്നു വിനേഷിനെ ഭാരം കൂടുതൽ ആണെന്ന് കാണിച്ച് അയോഗ്യ ആക്കിയത്.

വിനേഷ് ഇപ്പോൾ ഈ വിധിക്ക് എതിരെ അപ്പീൽ ചെയ്തിട്ടുണ്ട്. അപ്പീലിലെ വിധി ഇന്ന് വരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

വിനേഷ് ഫൊഗട്ട് അയോഗ്യതക്ക് എതിരെ അപ്പീൽ നൽകി, നാളെ വിധി വരും

ഇന്ത്യയുടെ റെസ്ലിംഗ് താരം വിനേഷ് ഫൊഗട്ട് തന്നെ അയോഗ്യ ആക്കിയ വിധിക്ക് എതിരെ അപ്പീൽ നൽകി. വിനേഷ് ഫോഗട്ട് അവരെ പൂർണ്ണമായും ഒഴിവാക്കുന്നതിനെതിരെ CAS-നാണ് (കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ്) വിനേഷ് ഫൊഗട്ട് അപ്പീൽ നൽകിയത്. തനിക്ക് വെള്ളി മെഡൽ നൽകണമെന്നാണ് വിനേഷ് ആവശ്യപ്പെട്ടിട്ടുശ്ല്ലത്. അന്തിമ വിധി നാളെ രാവിലെ വരും എന്ന് സിഎഎസ് പറഞ്ഞിട്ടുണ്ട്.

വിനേഷ് ഫൊഗട്ട്

50 കിലോഗ്രാം ഗുസ്തിയിൽ ഇന്ത്യൻ താരം ഫൈനലിൽ എത്തിയതായിരുന്നു. എന്നാൽ 100 ഗ്രാം ഭാരം അധികമായതിനാൽ വിനേഷ് ഫൊഗട്ടിനെ അയോഗ്യ ആക്കുകയും മെഡൽ നിഷേധിക്കുകയും ആയിരുന്നു. വിനേഷ് വിജയിച്ച മൂന്ന് മത്സരങ്ങൾ കളിക്കുമ്പോഴും വിനേഷ് നിയമത്തിൽ അനുവദനീയമായ ഭാരത്തിൽ തന്നെ ആയിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് ആ മത്സരങ്ങളിലെ ഫലം ഇല്ലാതാക്കരുത് എന്നും താൻ വെള്ളി എങ്കിലും അർഹിക്കുന്നുണ്ട് എന്നുമാണ് വിനേഷ് അപ്പീൽ ചെയ്തത്.

ഇന്ത്യക്ക് വൻ തിരിച്ചടി!! വിനേഷ് ഫൊഗട്ടിന് മെഡൽ നഷ്ടമാകും!!

ഇന്ത്യയുടെ റെസ്ലിംഗ് താരം വിനേഷ് ഫൊഗട്ടിന് അയോഗ്യത. ഇന്നലെ 50 കിലോഗ്രാം ഫ്രീ സ്റ്റൈൽ റെസ്ലിംഗിൽ ഫൈനൽ ഉറപ്പിച്ച വിനേഷ് ഫൊഗട്ട് 50 കിലോഗ്രാമിനേക്കാൽ ഭാരം ഉണ്ടെന്ന് കണക്കാക്കിയാണ് അയോഗ്യ ആക്കപ്പെട്ടത്. ഇതോടെ ഇന്ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ വിനേഷിന് കളിക്കാൻ ആകില്ല എന്ന് ഉറപ്പായി. മാത്രമല്ല അവർക്ക് വെള്ളി മെഡൽ പോലും ലഭിക്കില്ല.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഈ കാര്യം ഔദ്യോഗിക കുറിപ്പിലൂടെ ഇന്ന് അറിയിച്ചു.

“വനിതാ ഗുസ്തി 50 കിലോ വിഭാഗത്തിൽ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യ ആക്കിയ വാർത്ത ഖേദത്തോടെയാണ് ഇന്ത്യൻ സംഘം പങ്കുവയ്ക്കുന്നത്. രാത്രി മുഴുവൻ ടീം പരമാവധി ശ്രമിച്ചിട്ടും, ഇന്ന് രാവിലെ അവളുടെ ഭാരം 50 കിലോഗ്രാമിൽ കുറച്ച് കൂടുതലായി.” ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ഇന്നലെ മൂന്ന് വലിയ വിജയങ്ങൾ നേടി ആയിരുന്നു വിനേഷ് ഫൊഗട്ട് ഫൈനലിൽ എത്തിയത്‌. താരത്തിനും ഇന്ത്യൻ കായിക പ്രേമികൾക്കും വളരെ വേദനയാണ് ഈ വാർത്ത നൽകുന്നത്.

വിനേഷ് ഫൊഗട്ട് സാധിച്ചു!! മെഡൽ ഉറപ്പിച്ച് ഫൈനലിൽ എത്തി!!

പാരീസ് 2024 ഒളിമ്പിക്സ് 2024ൽ ഇന്ത്യൻ താരം വിനേഷ് ഫൊഗാട്ട് ഫൈനലിന് യോഗ്യത നേടി. സെമി ഫൈനലിൽ ക്യൂബൻ താരം യുസ്നെൽസ് ലോപസിനെ ആണ് വിനേഷ് ഫൊഗട്ട് തോൽപ്പിച്ചത്. ഈ വിജയത്തോടെ വിനേഷ് മെഡലും ഉറപ്പിച്ചു. ഇന്ത്യക്ക് ഇതോടെ പാരീസിലെ മെഡൽ എണ്ണം നാലാകും എന്ന് ഉറപ്പായി.

വിനേഷ് ഫൊഗട്ട് ക്വാർട്ടർ മത്സര ശേഷം

സെമി പോരാട്ടത്തിൽ പകുതി മത്സരം അവസാനിക്കുമ്പോൾ വിനേഷ് ഫൊഗട്ട് 1 പോയിന്റിന് മുന്നിൽ ആയിരുന്നു. ഇടവേളക്ക് ശേഷം ഫൊഗട്ടിന്റെ തകർപ്പൻ അറ്റാക്കാണ് കണ്ടത്. 5-0ലേക്ക് വിനേഷ് എത്തി. അവസാനം 5-0ന് ജയിച്ച് സ്വർണ്ണ മെഡൽ മാച്ചിന് വിനേഷ് യോഗ്യത നേടി.

നേരത്തെ ക്വാർട്ടറിൽ ഉക്രൈൻ താരം ഒക്സനയെ ആണ് വിനേഷ് 7-5നാണ് പരാജയപ്പെടുത്തിയത്. ക്വാർട്ടറിൽ 2 ടേക്ക് ഡൗൺ കിട്ടിയതോടെ അനായാസം 4-0ന് മുന്നിൽ എത്താൻ ഫോഗാട്ടിന് ആയി. ഉക്രെയിൻ താരം പൊരുതി എങ്കിലും സമയം ഫൊഗാട്ടിന് ഒപ്പം ആയിരുന്നു.

ഒളിമ്പിക്സിലെ ഒന്നാം സീഡായ ലോകത്തിലെ തന്നെ ഏറ്റവും മികച്ച റെസ്ലറായി കണക്കാക്കപ്പെടുന്ന ജപ്പാന്റെ യുയി സുസാകിയെ ആണ് വിനേഷ് ഫോഗട് 50kg വിഭാഗത്തിൽ ആദ്യ തോൽപ്പിച്ചത്‌.

തോൽപ്പിക്കാൻ അത്ര സുസാകിയെ പ്രയാസമുള്ള താരത്തെ 3-2 എന്ന സ്കോറിനാണ് വിനേഷ് തോൽപ്പിച്ചത്‌. സുസാകിയുടെ കരിയറിലെ നാലാമത്തെ തോൽവി മാത്രമാണിത്. ടോക്കിയോ ഒളിമ്പിക്സിലെ ഗോൾഡ് മെഡലിസ്റ്റ് ആയിരുന്നു സുസാകി. ഇന്റർ നാഷണൽ ഇവന്റിലെ സുസാകിയുടെ ആദ്യ പരാജയം.

ഇനി ഫൈനലും ജയിച്ച് സ്വർണ്ണം സ്വന്തമാക്കുക ആകും വിനേഷിന്റെ ലക്ഷ്യം. നാളെയാകുല ഫൈനൽ പോരാട്ടം നടക്കുക

വിനേഷ് ഫൊഗാട്ട് വീണ്ടും!! വിജയിച്ച് സെമി ഫൈനലിലേക്ക് മുന്നേറി

പാരീസ് 2024 ഒളിമ്പിക്സ് 2024ൽ ഇന്ത്യൻ താരം വിനേഷ് ഫൊഗാട്ട് സെമി ഫൈനലിലേക്ക് യോഗ്യത നേടി. ക്വാർട്ടറിൽ ഉക്രൈൻ താരം ഒക്സനയെ ആണ് വിനേഷ് 7-5നാണ് പരാജയപ്പെടുത്തിയത്. 2 ടേക്ക് ഡൗൺ കിട്ടിയതോടെ അനായാസം 4-0ന് മുന്നിൽ എത്താൻ ഫോഗാട്ടിന് ആയി. ഉക്രെയിൻ താരം പൊരുതി എങ്കിലും സമയം ഫൊഗാട്ടിന് ഒപ്പം ആയിരുന്നു. ഫൊഗാട്ട് വിജയവും സെമിയും ഉറപ്പിച്ചു.

ഒളിമ്പിക്സിലെ ഒന്നാം സീഡായ ലോകത്തിലെ തന്നെ ഏറ്റവും മികച്ച റെസ്ലറായി കണക്കാക്കപ്പെടുന്ന ജപ്പാന്റെ യുയി സുസാകിയെ ആണ് വിനേഷ് ഫോഗട് 50kg വിഭാഗത്തിൽ ആദ്യ തോൽപ്പിച്ചത്‌.

തോൽപ്പിക്കാൻ അത്ര സുസാകിയെ പ്രയാസമുള്ള താരത്തെ 3-2 എന്ന സ്കോറിനാണ് വിനേഷ് തോൽപ്പിച്ചത്‌. സുസാകിയുടെ കരിയറിലെ നാലാമത്തെ തോൽവി മാത്രമാണിത്. ടോക്കിയോ ഒളിമ്പിക്സിലെ ഗോൾഡ് മെഡലിസ്റ്റ് ആയിരുന്നു സുസാകി. ഇന്റർ നാഷണൽ ഇവന്റിലെ സുസാകിയുടെ ആദ്യ പരാജയം.

ഇനി സെമി ഫൈനലും ജയിച്ച് സ്വർണ്ണത്തിനായി പോരാടുക ആകും വിനേഷിന്റെ ലക്ഷ്യം.

വിനേഷ് ഫോഗട്ട് പാരീസ് ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ചു

കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ് ചാമ്പ്യൻ വിനേഷ് ഫോഗട്ട്, ഏഷ്യൻ ഒളിമ്പിക് യോഗ്യതാ മത്സരത്തിൽ വനിതകളുടെ 50 കിലോഗ്രാം സെമിഫൈനലിൽ കസാക്കിസ്ഥാൻ്റെ ലോറ ഗനിക്കിസിയെ 10-0ന് തോൽപ്പിച്ച് വനിതകളുടെ 50 കിലോ വിഭാഗത്തിൽ ഒളിമ്പിക് ക്വാട്ട നേടി. ഇതോടെ താരം പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കും എന്ന് ഉറപ്പായി.

കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ് ചാമ്പ്യനായ ഫോഗട്ട്, കസാഖ് ഗുസ്തിക്കാരിക്കു മേൽ ടെക്നിക്കൽ അഡ്വാന്റേജ് നേടി. 4:18 മിനിറ്റിനുള്ളിൽ മത്സരം അവസാനിച്ചു. ചൈനീസ് തായ്‌പേയിയുടെ മെങ് ഹ്‌സുവാൻ ഹ്‌സിയെ 4-2ന് പരാജയപ്പെടുത്തിയ ഉസ്‌ബെക്കിസ്ഥാൻ്റെ അക്‌ടെൻഗെ കെയുനിംജേവയെയാണ് ഇനി ഫോഗട്ട് നേരിടുക.

രണ്ട് വർഷത്തോളമായി മുൻ ഡബ്ല്യുഎഫ്ഐ പ്രസിഡൻ്റ് ബ്രിജ് ഭൂഷൺ സരൺ സിങ്ങിനെതിരെ പ്രതിഷേധത്തിലായിരുന്നതിനേൽ വിനേഷ് കളത്തിൽ ഉണ്ടായിരുന്നില്ല.

ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പ്, ഇന്ത്യയ്ക്ക് ഇന്ന് മൂന്ന് സ്വര്‍ണ്ണ മെഡല്‍

ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് മൂന്ന് സ്വര്‍ണ്ണ മെഡല്‍ നേടി ഇന്ത്യ. വിനേഷ് പോഗട്ട്, അന്‍ഷു മാലിക്, ദിവ്യ കക്രന്‍ എന്നിവരാണ് ഇന്ന് സ്വര്‍ണ്ണം നേടിയ താരങ്ങള്‍. വിനേഷ് 53 കിലോ വിഭാഗത്തിലും അന്‍ഷു 57 കിലോ വിഭാഗത്തിലും ദിവ്യ 72 കിലോ വിഭാഗത്തിലുമാണ് സ്വര്‍ണ്ണം നേടിയത്.

4 സ്വര്‍ണ്ണവും 1 വെള്ളിയും 2 വെങ്കലവും ഉള്‍പ്പെടെ 7 മെഡലാണ് ഇന്ത്യ നേ‍ടിയത്. കഴിഞ്ഞ പതിപ്പില്‍ ഇന്ത്യയ്ക്ക് എട്ട് മെഡല്‍ ലഭിച്ചിരുന്നു. 3 സ്വര്‍ണ്ണവും 2 വെള്ളിയും 3 വെങ്കലവുമാണ് താരം നേടിയത്.

65 കിലോ വിഭാഗത്തില്‍ സാക്ഷി മാലിക്കിന് വെള്ളി മെഡല്‍ കൊണ്ടു തൃപ്തിപ്പെടേണ്ടി വരികയായിരുന്നു.

Exit mobile version