ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മാർച്ച് 25 മുതൽ മാർച്ച് 30 വരെ ജോർദാനിലെ അമ്മാനിൽ നടക്കുന്ന 2025 ലെ സീനിയർ ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിനുള്ള ടീമിനെ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) പ്രഖ്യാപിച്ചു.

ഇറാൻ, ജപ്പാൻ, കസാക്കിസ്ഥാൻ തുടങ്ങിയ മുൻനിര എതിരാളികൾ ഉൾപ്പെടുന്നതിനാൽ, ഇന്ത്യ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്, എന്നാൽ അന്താരാഷ്ട്ര ടൂർണമെന്റുകളിലെ ടീമിന്റെ സമീപകാല പ്രകടനങ്ങൾ ഒന്നിലധികം മെഡലുകൾ നേടാനുള്ള പ്രതീക്ഷ നൽകുന്നു.

Indian Women’s Wrestling Team

.

🔹 50 kg: Ankush (Defeated Neelam in the trials)

🔹 53 kg: Olympian Antim Panghal (Dominated her bouts to confirm her spot)

🔹 55 kg: Nishu

🔹 57 kg: Neha Sharma

🔹 59 kg: Muskan

🔹 62 kg: Manisha (Defeated Mansi 7-0 in the finals)

🔹 65 kg: Monika

🔹 68 kg: Mansi Lathar

🔹 72 kg: Jyoti Berwal

🔹 76 kg: Olympian Reetika Hooda (Unbeaten in trials, avenged her previous loss to Priya Malik)

🇮🇳 Indian Men’s Freestyle Team

🔹 57 kg: Chirag (Defeated Rahul in the finals; U-23 World Champion)

🔹 61 kg: Udit (Flawless with a 3/3 win record in the trials)

🔹 65 kg: Sujeet

🔹 70 kg: Vishal

🔹 74 kg: Jaideep

🔹 79 kg: Chander Mohan

🔹 86 kg: Mukul Dahiya (Defeated U-23 medalist Sagar Jaglan in a shocking upset)

🔹 92 kg: Deepak Punia (Four-time Asian Championship medalist, eyeing his first gold)

🔹 97 kg: Jointy

🔹 125 kg: Dinesh

Indian Greco-Roman Team

India’s Greco-Roman wrestling team features a blend of seasoned athletes and rising stars.

🔹 55 kg: Nitin

🔹 60 kg: Sumit

🔹 63 kg: Umesh

🔹 67 kg: Neeraj

🔹 72 kg: Kuldeep

🔹 77 kg: Sagar

🔹 82 kg: Rahul

🔹 87 kg: Sunil

🔹 97 kg: Nitesh

🔹 130 kg: Prem

വിനേഷ് ഫൊഗട്ടിന്റെ അപ്പീലിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി

ഇന്ത്യയുടെ ഗുസ്തി താരം വിനേഷ് ഫൊഗട്ട് തന്നെ അയോഗ്യ ആക്കിയ വിധിക്ക് എതിരെ നൽകിയ അപ്പീലിൽ CAS വിധി പറയുന്നത് നാളത്തേക്ക് നീട്ടി. ഇന്ന് വൈകിട്ട് പ്രാദേശിക സമയം 6 മണിക്ക് (ഇന്ത്യൻ സമയം രാത്രി 9.30) വിധി വരും എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ നിലവിൽ വിധി പറയുന്നത് നാളെ രാത്രി ഇന്ത്യൻ സമയം 9.30 നു ആയിരിക്കും എന്നാണ് നിലവിലെ പ്രഖ്യാപനം. പെട്ടെന്ന് തള്ളാതെ നീട്ടിയത് ചിലപ്പോൾ ഇത് ഇന്ത്യൻ താരത്തിന് വിധി അനുകൂലമാവാനുള്ള സൂചനയാണ് എന്നും ചില റിപ്പോർട്ടുകൾ ഉണ്ട്.

വിനേഷ് ഫൊഗട്ട്

ഇന്നലെ വൈകിട്ട് ഈ വിഷയത്തിൽ CAS ദീർഘനേരം വാദം കേട്ടിരുന്നു. സിഎഎസ് ഹിയറിംഗിൽ വിനേഷിനെ പ്രതിനിധീകരിച്ച് ജോയൽ മോൺലൂയിസ്, എസ്റ്റെല്ലെ ഇവാനോവ, ഹബ്ബിൻ എസ്റ്റെല്ലെ കിം, ചാൾസ് ആംസൺ എന്നിവർ അഭിഭാഷകരായി സംസാരിച്ചു. വിനേഷ് ഫോഗട്ട് തന്നെ പൂർണ്ണമായും ഒഴിവാക്കുന്നതിനെതിരെ ആണ് CAS-ന് (കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ്) അപ്പീൽ നൽകിയത്. തനിക്ക് കൂടി പങ്ക് വെച്ചു വെള്ളി മെഡൽ നൽകണമെന്നാണ് വിനേഷ് ആവശ്യപ്പെട്ടിട്ടുള്ളത്. അന്തിമ വിധി ഇന്ത്യക്ക് അനുകൂലമാകും എന്ന പ്രതീക്ഷയിലാണ് കായികപ്രേമികൾ.

വിനേഷ് ഫൊഗട്ട്

50 കിലോഗ്രാം ഗുസ്തിയിൽ ഇന്ത്യൻ താരം ഫൈനലിൽ എത്തിയതായിരുന്നു. എന്നാൽ 100 ഗ്രാം ഭാരം അധികമായതിനാൽ വിനേഷ് ഫൊഗട്ടിനെ അയോഗ്യ ആക്കുകയും മെഡൽ നിഷേധിക്കുകയും ആയിരുന്നു. വിനേഷ് വിജയിച്ച മൂന്ന് മത്സരങ്ങൾ കളിക്കുമ്പോഴും വിനേഷ് നിയമത്തിൽ അനുവദനീയമായ ഭാരത്തിൽ തന്നെ ആയിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് ആ മത്സരങ്ങളിലെ ഫലം ഇല്ലാതാക്കരുത് എന്നും താൻ വെള്ളി എങ്കിലും അർഹിക്കുന്നുണ്ട് എന്നുമാണ് വിനേഷ് അപ്പീൽ ചെയ്തത്. നിലവിൽ ഇന്ത്യയുടെ അഭിമാന താരത്തിന്റെ വിധിക്ക് ആയി ഇന്ത്യൻ കായിക പ്രേമികൾ കാത്തിരിക്കുകയാണ്.

അന്‍ഷു മാലികിന് പരാജയം

പാരീസിൽ ഗുസ്തി വിഭാഗത്തിൽ വീണ്ടും ഇന്ത്യയ്ക്ക് തിരിച്ചടി. 57 കിലോ വിഭാഗത്തിൽ അന്‍ഷു മാലികിന് പരാജയം. അമേരിക്കയുടെ ഹെലന്‍ മരൗലിസിനോട് ആണ് അന്‍ഷു മാലിക് 2-7 എന്ന സ്കോറിന് പരാജയപ്പെട്ടത്. ഹെലന്‍ ഫൈനലിലെത്തിയാൽ മാത്രമാണ് ഇനി അന്‍ഷുവിന് റെപ്പേഷാഗേ റൗണ്ടിൽ വെങ്കല മെഡലിനായി ശ്രമിക്കാനാകുക.

അഞ്ചാം ഒളിമ്പിക് സ്വർണം! 41 മത്തെ വയസ്സിൽ ചരിത്രം എഴുതി ക്യൂബൻ താരം

പാരീസ് ഒളിമ്പിക്സിൽ തന്റെ അഞ്ചാം ഒളിമ്പിക് സ്വർണം നേടി ചരിത്രം എഴുതി ക്യൂബൻ ഗുസ്തി താരം മിഹയിൻ ലോപ്പസ് നൂനസ്. 5 ഒളിമ്പിക്സുകളിൽ ഒരേ ഇനത്തിൽ സ്വർണം നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി ഇതോടെ 41 കാരനായ ക്യൂബൻ താരം മാറി. ഗ്രെകോ-റോമൻ ഗുസ്തിയിൽ 2008 ബെയ്‌ജിങ്ങ്‌ ഒളിമ്പിക്സിലും 2012 ലണ്ടൻ ഒളിമ്പിക്സിലും 120 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ നൂനസ്, തുടർന്നുള്ള വർഷങ്ങളിൽ 130 കിലോഗ്രാം വിഭാഗത്തിൽ ആണ് മത്സരിച്ചത്.

Mijaín López Núñez

2016 റിയോ ഒളിമ്പിക്സിലും 2020 ടോക്കിയോ ഒളിമ്പിക്സിലും 130 കിലോഗ്രാം വിഭാഗത്തിൽ ഗ്രെകോ-റോമൻ ഗുസ്തിയിൽ സ്വർണം നേടിയ താരം പാരീസിൽ ഹാട്രിക്കും അഞ്ചാം സ്വർണവും പൂർത്തിയാക്കി. പാരീസ് ഒളിമ്പിക്സിൽ ഒരു പോയിന്റ് പോലും എതിരാളിക്ക് നൽകാതെയാണ് നൂനസ് സ്വർണം നേടിയത്. 6-0 നു ഫൈനലിൽ ജയിച്ച താരം തന്റെ ഷൂസ് അഴിച്ചു ഗുസ്തിക്കളത്തിൽ വെച്ച് തന്റെ വിടവാങ്ങലും പ്രഖ്യാപിച്ചു.

വിനേഷ് ഫൊഗട്ട് സാധിച്ചു!! മെഡൽ ഉറപ്പിച്ച് ഫൈനലിൽ എത്തി!!

പാരീസ് 2024 ഒളിമ്പിക്സ് 2024ൽ ഇന്ത്യൻ താരം വിനേഷ് ഫൊഗാട്ട് ഫൈനലിന് യോഗ്യത നേടി. സെമി ഫൈനലിൽ ക്യൂബൻ താരം യുസ്നെൽസ് ലോപസിനെ ആണ് വിനേഷ് ഫൊഗട്ട് തോൽപ്പിച്ചത്. ഈ വിജയത്തോടെ വിനേഷ് മെഡലും ഉറപ്പിച്ചു. ഇന്ത്യക്ക് ഇതോടെ പാരീസിലെ മെഡൽ എണ്ണം നാലാകും എന്ന് ഉറപ്പായി.

വിനേഷ് ഫൊഗട്ട് ക്വാർട്ടർ മത്സര ശേഷം

സെമി പോരാട്ടത്തിൽ പകുതി മത്സരം അവസാനിക്കുമ്പോൾ വിനേഷ് ഫൊഗട്ട് 1 പോയിന്റിന് മുന്നിൽ ആയിരുന്നു. ഇടവേളക്ക് ശേഷം ഫൊഗട്ടിന്റെ തകർപ്പൻ അറ്റാക്കാണ് കണ്ടത്. 5-0ലേക്ക് വിനേഷ് എത്തി. അവസാനം 5-0ന് ജയിച്ച് സ്വർണ്ണ മെഡൽ മാച്ചിന് വിനേഷ് യോഗ്യത നേടി.

നേരത്തെ ക്വാർട്ടറിൽ ഉക്രൈൻ താരം ഒക്സനയെ ആണ് വിനേഷ് 7-5നാണ് പരാജയപ്പെടുത്തിയത്. ക്വാർട്ടറിൽ 2 ടേക്ക് ഡൗൺ കിട്ടിയതോടെ അനായാസം 4-0ന് മുന്നിൽ എത്താൻ ഫോഗാട്ടിന് ആയി. ഉക്രെയിൻ താരം പൊരുതി എങ്കിലും സമയം ഫൊഗാട്ടിന് ഒപ്പം ആയിരുന്നു.

ഒളിമ്പിക്സിലെ ഒന്നാം സീഡായ ലോകത്തിലെ തന്നെ ഏറ്റവും മികച്ച റെസ്ലറായി കണക്കാക്കപ്പെടുന്ന ജപ്പാന്റെ യുയി സുസാകിയെ ആണ് വിനേഷ് ഫോഗട് 50kg വിഭാഗത്തിൽ ആദ്യ തോൽപ്പിച്ചത്‌.

തോൽപ്പിക്കാൻ അത്ര സുസാകിയെ പ്രയാസമുള്ള താരത്തെ 3-2 എന്ന സ്കോറിനാണ് വിനേഷ് തോൽപ്പിച്ചത്‌. സുസാകിയുടെ കരിയറിലെ നാലാമത്തെ തോൽവി മാത്രമാണിത്. ടോക്കിയോ ഒളിമ്പിക്സിലെ ഗോൾഡ് മെഡലിസ്റ്റ് ആയിരുന്നു സുസാകി. ഇന്റർ നാഷണൽ ഇവന്റിലെ സുസാകിയുടെ ആദ്യ പരാജയം.

ഇനി ഫൈനലും ജയിച്ച് സ്വർണ്ണം സ്വന്തമാക്കുക ആകും വിനേഷിന്റെ ലക്ഷ്യം. നാളെയാകുല ഫൈനൽ പോരാട്ടം നടക്കുക

നിഷ ദഹിയയുടെ മികവുറ്റ തിരിച്ചുവര്!!! ക്വാര്‍ട്ടറിലെത്തി താരം

വനിത ഗുസ്തിയിൽ ഇന്ത്യയുടെ പ്രതീക്ഷയായി നിഷ ദഹിയ. മുന്‍ യൂറോപ്യന്‍ ചാമ്പ്യന്‍ ഉക്രൈന്റെ ടെറ്റിയാന റിസ്ഖോയ്ക്കെതിരെ 6-4 എന്ന സ്കോറിനാണ് നിഷയുടെ വിജയം. ആദ്യ പിരീഡിൽ 1-4ന് ഇന്ത്യന്‍ താരം പുറകിലായിരുന്നുവെങ്കിലും രണ്ടാം പിരീഡിലെ 5 പോയിന്റാണ് താരത്തിനെ വിജയത്തിലേക്ക് നയിച്ചത്.

വനിതകളുടെ 68 കിലോ ഫ്രീ സ്റ്റൈൽ വിഭാഗത്തിലാണ് നിഷ ഇന്ത്യയുടെ പ്രതീക്ഷയായി നിലകൊള്ളുന്നത്.

ഗ്രീക്കോ – റോമന്‍ ശൈലിയിൽ ഇന്ത്യയ്ക്ക് മെഡൽ നേട്ടം 2010ന് ശേഷം, ഇന്ത്യയ്ക്ക് വെങ്കലം നേടിക്കൊടുത്തു സുനിൽ കുമാര്‍

ഏഷ്യന്‍ ഗെയിംസ് 2022ലെ ഗുസ്തിയിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേടി സുനിൽ കുമാര്‍. ഗ്രീക്കോ റോമന്‍ ശൈലിയിൽ 87 കിലോ വിഭാഗത്തിൽ കിര്‍ഗിസ്ഥാന്‍ ഗുസ്തിക്കാരനെ 2-1ന് വീഴ്ത്തി ഇന്ത്യന്‍ താരം മെഡൽ നേടിയപ്പോള്‍ ഇന്ത്യയ്ക്ക് അത്ര മേധാവിത്വമുള്ള ഒരു ശൈലിയല്ല ഗ്രീക്കോ റോമന്‍ എന്നത് ഓര്‍ക്കണം.

2010ന് ശേഷം ഇത് ആദ്യമായാണ് ഇന്ത്യയ്ക്ക് ശൈലിയിലുള്ള ഗുസ്തിയിൽ ഒരു മെഡൽ നേട്ടം സ്വന്തമാക്കാനാകുന്നത്.

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ വെങ്കലവുമായി ആന്റിം പംഗൽ

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ വെങ്കല മെഡലും ഒളിമ്പിക്സ് ക്വാട്ടയും ഉറപ്പാക്കി ഇന്ത്യയുടെ ആന്റിം പംഗൽ. ഈ പതിപ്പിലെ ഇന്ത്യയുടെ ആദ്യ മെഡലാണ് പംഗൽ നേടിയത്. 53 കിലോ വിഭാഗത്തിൽ 16-6ന് യൂറോപ്യന്‍ ചാമ്പ്യനെയാണ് ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്. പാരീസ് ഒളിമ്പിക്സിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ഇതോടെ ആന്റിം മാറിയെങ്കിലും ക്വാട്ടയ്ക്ക് യോഗ്യത എന്‍ഒസിയ്ക്ക് ആയതിനാൽ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസ്സിയേഷനാകും വിനേഷ് ഫോഗട്ട് ആണോ അതോ ആന്റിം പംഗൽ ആണോ പാരീസിലേക്ക് പോകേണ്ടതെന്ന് തീരുമാനിക്കുക.

19 വയസ്സ് മാത്രമുള്ള പംഗൽ ഗുസ്തി ഫ്ലോറിൽ ഇപ്പോള്‍ തന്നെ പല മെഡലുകള്‍ കയ്ത് മുന്നേറുകയാണ്. അണ്ടര്‍ 20 ലോക ചാമ്പ്യനായി 2022, 23 വര്‍ഷങ്ങളിൽ പട്ടം നേടിയ താരം 2023 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിൽ വെള്ളിയും നേടിയിരുന്നു.

“ഇതാണോ നമുക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഇന്ത്യ?” – ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി സി കെ വിനീത്

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി മുൻ ഇന്ത്യ ഫുട്ബോൾ താരം സി കെ വിനീത് രംഗത്ത്. ഇന്ന് സമരം തുടരുന്ന ഗുസ്തി താരങ്ങളെ ക്രൂരമായി അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. ഈ ചിത്രങ്ങൾ പങ്കുവെച്ചാണ് സി കെ വിനീത് ട്വിറ്ററിലൂടെ പ്രതികരിച്ചത്.

“ഇത് അവസാനിക്കുമെന്ന് കരുതി ഞാൻ ഒരുപാട് ദിവസം ഒരു കാഴ്ചക്കാരനായി നോക്കി നിന്നു. എന്നാൽ ഇന്നത്തെ ചിത്രം വലിയ വേദന ആണ് നൽകുന്നത്. രാജ്യാന്തര വേദികളിൽ നിൽക്കുകയും അഭിമാനത്തോടെ നമ്മുടെ പതാക വീശുകയും ചെയ്ത ഇന്ത്യയുടെ പുത്രിമാരാണിവർ, ഇപ്പോൾ അതേ പതാകയുമായി അവർ തറയിൽ വലിച്ചിഴക്കപ്പെടുന്നു” വിനീത് ട്വീറ്റ് ചെയ്തു.

“ക്രിമിനൽ പശ്ചാത്തലമുള്ള ഒരു മനുഷ്യനെതിരെയാണ് അവരുടെ ആരോപണം, അദ്ദേഹം ഭരണകക്ഷിയിലെ ഒരു എംപിയായതിനാൽ – അധികാരമുള്ള ആളാണ് – ഞങ്ങളുടെ പ്രതിവിധി അവരുടെ പ്രതിഷേധങ്ങളെ ബലമായി നിശബ്ദമാക്കുക എന്നതാണ്, അവരെ വേദനിപ്പിക്കുക, ഒപ്പം നിൽക്കുന്നവരെ അറസ്റ്റ് ചെയ്യുക, പ്രതിക്ക് എതിരെ നടപടിയെടുക്കുന്നതിന് പകരം ഇതാണോ ചെയ്യേണ്ടത്?” അദ്ദേഹം ചോദിക്കുന്നു.

“ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മൾ ഈ അവസ്ഥയിലേക്ക് എങ്ങനെ എത്തി? ഇതാണോ നമുക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഇന്ത്യ?” അദ്ദേഹം കൂട്ടിച്ചേർത്തു.

“ക്രിക്കറ്റ് താരങ്ങൾ ആരെയാണ് ഭയക്കുന്നത്, ജയിച്ചാൽ അഭിനന്ദിക്കുന്നവർക്ക് ഇപ്പോൾ ഒന്നും മിണ്ടാനില്ലെ”

ഇന്ത്യൻ ഗുസ്തി താരങ്ങൾ റെസ്‌ലിംഗ് ഫെഡറേഷൻ സമരങ്ങൾ നടത്തുമ്പോൾ ക്രിക്കറ്റ് കളിക്കാരുടെയും മറ്റ് നിരവധി മുൻനിര ഇന്ത്യൻ കായികതാരങ്ങളുടെയും നിശബ്ദതയെ ചോദ്യം ചെയ്ത് വിനേഷ് ഫോഗട്ട്. രാജ്യത്തെ മുൻനിര ക്രിക്കറ്റ് താരങ്ങൾക്കെതിരെ രൂക്ഷമായ വിമർശനം ഫോഗട്ട് നടത്തി. അത്‌ലറ്റുകൾ എന്തെങ്കിലും നേടുമ്പോൾ അഭിനന്ദിക്കാൻ വരുന്നവർ ഈ വിഷയത്തിൽ നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് അവർ ചോദിച്ചു.

രാജ്യം മുഴുവൻ ക്രിക്കറ്റിനെ ആരാധിക്കുന്നു, പക്ഷേ ഒരു ക്രിക്കറ്റ് താരം പോലും മിണ്ടിയില്ല. നിങ്ങൾ ഞങ്ങൾക്ക് അനുകൂലമായി സംസാരിക്കുന്നു എന്ന് ഞങ്ങൾ പറയുന്നില്ല, മറിച്ച് ഒരു നിഷ്പക്ഷ അഭിപ്രായം എങ്കിലും പറയാമല്ലോ. നീതി ലഭിക്കണമെന്ന് എങ്കിലും പറയുക. ഇതും പറയുന്നില്ല എന്നതാണ് എന്നെ വേദനിപ്പിക്കുന്നത്. അത് ക്രിക്കറ്റ് താരങ്ങളായാലും ബാഡ്മിന്റൺ താരങ്ങളായാലും അത്‌ലറ്റിക്‌സായാലും ബോക്‌സിങ്ങായാലും. ഫൊഗാട്ട് പറയുന്നു

“യുഎസിൽ ബ്ലാക്ക് ലൈവ്‌സ് മാറ്റർ മൂവ്‌മെന്റിന്റെ സമയത്ത് അവർ പിന്തുണ അറിയിച്ചു. ഞങ്ങൾ അത്രയും അർഹിക്കുന്നില്ലേ,” അവർ ചോദിച്ചു.

“ഞങ്ങൾ എന്തെങ്കിലും വിജയിക്കുമ്പോൾ ഞങ്ങളെ അഭിനന്ദിക്കാൻ നിങ്ങൾ മുന്നോട്ടുവരുന്നു. അത് സംഭവിക്കുമ്പോൾ ക്രിക്കറ്റ് താരങ്ങൾ പോലും ട്വീറ്റ് ചെയ്യുന്നു. ഇപ്പോൾ എന്താണ് സംഭവിച്ചത്? നിങ്ങൾക്ക് ഈ സംവിധാനത്തെ ഭയമാണോ?” അവർ കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ ഒരു വാക്ക് പോലും പറയാത്തവർക്ക് ഹൃദയം പോലുമില്ലെന്ന് വിനേഷ് പറഞ്ഞു.

ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് എതിരെ പി ടി ഉഷ, “രാജ്യത്തിന്റെ പ്രതിച്ഛായക്ക് ഈ പ്രതിഷേധങ്ങൾ നല്ലതല്ല”

ജന്തർമന്തറിലെ സമരം നടത്തിയ ഇന്ത്യൻ ഗുസ്തിക്കാർക്ക് എതിരെ വിവാദ പ്രസ്താവനയുമായി പി ടി ഉഷ. ഈ കായിക താരങ്ങളുടെ പ്രതിഷേധം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മോശം ആണെന്നും തെരുവിലിറങ്ങുന്നതിന് മുമ്പ് അസോസിയേഷനെ സമീപിക്കേണ്ടതായിരുന്നുവെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും മുൻ അത്‌ലറ്റിക്‌സ് സൂപ്പർതാരവുമായ പി ടി ഉഷ പറഞ്ഞു.

ലൈംഗികാതിക്രമത്തിനും ഭീഷണിപ്പെടുത്തിയതിനും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡൻറ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടന്ന പ്രതിഷേധത്തിമെതിരായാണ് പി ടി ഉഷ സംസാരിച്ചത്.

“തെരുവിലേക്ക് പോകുന്നതിനുപകരം, അവർക്ക് നേരത്തെ തന്നെ ഞങ്ങളുടെ അടുത്തേക്ക് വരാമായിരുന്നു, പക്ഷേ അവർ ഐ‌ഒ‌എയിൽ വന്നിട്ടില്ല, ”ഐ‌ഒ‌എയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം ഉഷ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“കുറച്ച് അച്ചടക്കം വേണം. അവർ ആദ്യം ഞങ്ങളുടെ അടുത്ത് വരണം. ഞങ്ങളുടെ അടുത്തേക്ക് വരുന്നതിന് പകരം അവർ നേരെ തെരുവിലേക്ക് പോയി. അത് സ്‌പോർട്‌സിന് ഒട്ടും നല്ലതല്ല,” ഉഷ പറഞ്ഞു.

ഒപ്പം ഉണ്ടായിരുന്ന കല്യാൺ ചൗബെ, പി.ടി. ഉഷ വീണ്ടും വീണ്ടും പറയാൻ ആഗ്രഹിക്കുന്നത്, ഇത്തരത്തിലുള്ള പ്രക്ഷോഭം രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് നല്ലതല്ല എന്നാണ് എന്നും ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ എന്നും ആഗോളതലത്തിൽ നല്ല പ്രശസ്തി ഉണ്ട് എന്നും ഈ നെഗറ്റീവ് പബ്ലിസിറ്റി രാജ്യത്തിന് നല്ലതല്ല എന്നും പറഞ്ഞു. ഈ പ്രതിഷേധങ്ങൾ രാജ്യത്തിന് നല്ലതല്ല എന്ന് ഉഷയും ആവർത്തിച്ചു.

ബ്രിജ് ഭൂഷൺ സ്ഥാനം ഒഴിയും, പ്രതിഷേധം അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍

ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിംഗ് സ്ഥാനം ഒഴിയുവാന്‍ തീരുമാനിച്ചതോടെ ജന്തര്‍ മന്തറിൽ പ്രതിഷേധ ധര്‍ണ്ണ നടത്തുകയായിരുന്ന ഗുസ്തി താരങ്ങള്‍ അത് അവസാനിച്ചിച്ചു. ബ്രിജ് ഭൂഷൺ സിംഗ് റെസ്റ്റലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാനങ്ങളിൽ നിന്ന് അന്വേഷണം നേരിടുന്ന സമയത്ത് പടിയിറങ്ങുവാന്‍ തീരുമാനിച്ചതോടെയാണ് ഗുസ്തി താരങ്ങള്‍ തങ്ങളുടെ പ്രതിഷേധം അവസാനിപ്പിച്ചത്. കായിക മന്ത്രിയാണ് ഇത് സംബന്ധിച്ച ഉറപ്പ് നൽകിയത്.

പുതിയ കമ്മിറ്റി അധികാരമേറ്റ് സംഭവം അന്വേഷിച്ച് നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോര്‍ട്ട് നൽകുമെന്നാണ് അറിയുന്നത്. പ്രസിഡന്റും കോച്ചുമാരും ലക്നൗവിലെ ക്യാമ്പിൽ വനിത ഗുസ്തി താരങ്ങള്‍ക്കതിരെ ലൈംഗിക ചൂഷണം ചെയ്തുവെന്നായിരുന്നു ഒളിമ്പിക്സ് താരങ്ങളായ ഗുസ്തി താരങ്ങളുടെ ആരോപണം.

പ്രസിഡന്റിനെ നീക്കം ചെയ്യാതെ ഇനി മത്സരങ്ങള്‍ക്കില്ലെന്ന് ബജ്രംഗ് പൂനിയ അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ അറിയിച്ചിരുന്നു.

Exit mobile version