എന്റമ്മോ എന്താ ക്ലൈമാക്‌സ്! ബാസ്‌കറ്റ്‌ ബോൾ സ്വർണം നേടി അമേരിക്ക ഒളിമ്പിക് ജേതാക്കൾ

പാരീസ് ഒളിമ്പിക്സിൽ ഓവറോൾ ജേതാക്കൾ ആയി അമേരിക്ക. ടോക്കിയോയിൽ ചൈനയെക്കാൾ ഒരു സ്വർണം കൂടുതൽ നേടിയ അമേരിക്കക്ക് പക്ഷെ ഇത്തവണ ചൈനയും ആയി സ്വർണ കണക്കിൽ തുല്യത പാലിക്കേണ്ടി വന്നു. 40 വീതം സ്വർണം ഇരു ടീമുകൾക്കും ഉണ്ടായിരുന്നു എങ്കിലും വെള്ളി, വെങ്കല കണക്കിൽ ബഹുദൂരം മുന്നിൽ ആയത് ആണ് അമേരിക്കക്ക് തുണയായത്. ഇന്ന് ചൈന രണ്ടു സ്വർണം നേടി സ്വർണ നേട്ടം 40 തിൽ എത്തിച്ചപ്പോൾ വനിത വോളിബോളിൽ തോറ്റതോടെ അമേരിക്കൻ പ്രതീക്ഷ മങ്ങി.

എന്നാൽ ട്രാക്ക് സൈക്കിളിങിൽ ടോക്കിയോയിൽ സ്വർണം നേടിയ ജെന്നിഫർ വെലാന്റെ ഇത്തവണ അപ്രതീക്ഷിതമായി സ്വർണം നിലനിർത്തിയതോടെ അമേരിക്കൻ പ്രതീക്ഷകൾക്ക് ജീവൻ വെച്ചു. തുടർന്ന് നടന്ന വനിത ബാസ്‌കറ്റ്‌ബോൾ ഫൈനലിൽ തുടർച്ചയായ എട്ടാം ഒളിമ്പിക് സ്വർണം നേടിയ അമേരിക്ക ഒളിമ്പിക് ജേതാക്കൾ ആവുക ആയിരുന്നു. അവിശ്വസനീയം ആയ മത്സരം ആണ് അമേരിക്കയും ഫ്രാൻസും തമ്മിൽ നടന്നത്. ഒരു ഘട്ടത്തിൽ ഫ്രാൻസ് 11 പോയിന്റ് മുന്നിൽ ആയപ്പോൾ അമേരിക്കൻ വനിതകൾ തിരിച്ചു വന്നു.

തുടർന്ന് അവസാന സെക്കന്റിൽ സ്‌കോർ 67-64 നിൽക്കുമ്പോൾ 3 പോയിന്റ് നേടാനുള്ള ഫ്രാൻസ് ജയം ജയിച്ചതോടെ അമേരിക്ക ഞെട്ടി. എന്നാൽ ഈ ശ്രമം ബോക്സിനു ലേശം സെന്റീമീറ്റർ ഉള്ളിൽ ആയതിനാൽ മാത്രം 2 പോയിന്റ് ഫ്രാൻസിന് ലഭിച്ചതോടെ 67-66 എന്ന സ്കോറിന് അമേരിക്ക സ്വർണം ഉറപ്പിച്ചു. മൊത്തം മെഡൽ പട്ടികയിൽ അമേരിക്കക്ക് 40 സ്വർണവും 44 വെള്ളിയും 42 വെങ്കലവും അടക്കം 126 മെഡലുകൾ ആണ് ഉള്ളത്. ചൈനക്ക് ആവട്ടെ 40 സ്വർണവും 27 വെള്ളിയും 24 വെങ്കലവും അടക്കം 91 മെഡലുകൾ ഉണ്ട്. മൂന്നാമത് 20 സ്വർണവും ആയി ജപ്പാനും നാലാമത് 18 സ്വർണവും ആയി ഓസ്‌ട്രേലിയയും ആണ് ഉള്ളത്. നിലവിൽ 1 വെള്ളിയും 5 വെങ്കലവും അടക്കം 6 മെഡലുകളും ആയി 71 സ്ഥാനത്ത് ആണ് ഇന്ത്യ.

ഒളിമ്പിക് റെക്കോർഡ് കുറിച്ച് മാരത്തോണിൽ സ്വർണം നേടി സിഫാൻ ഹസൻ

പാരീസ് ഒളിമ്പിക്സിലെ അവസാന അത്ലറ്റിക് മെഡൽ ഇനമായ വനിത മാരത്തോണിൽ ഒളിമ്പിക് റെക്കോർഡ് കുറിച്ചു സ്വർണം സ്വന്തമാക്കി എത്യോപ്യൻ വംശജയായ ഡച്ച് താരം സിഫാൻ ഹസൻ. അവസാന നിമിഷങ്ങളിൽ മിന്നും പ്രകടനം നടത്തി 2 മണിക്കൂർ 22 മിനിറ്റ് 55 സെക്കന്റ് എന്ന സമയം ആണ് കുറിച്ച് ആണ് സിഫാൻ റെക്കോർഡ് ഇട്ടത്. ഒളിമ്പിക്സിൽ 5,000 മീറ്റർ 10,000 മീറ്റർ എന്നിവയിൽ വെങ്കലം നേടിയ താരത്തിന്റെ മൂന്നാം മെഡൽ ആണ് പാരീസിൽ ഇത്.

സിഫാൻ ഹസൻ

മാരത്തോൺ ലോക റെക്കോർഡ് ഉടമയായ എത്യോപയുടെ ടിജിറ്റ് അസഫയെ ആണ് സിഫാൻ മറികടന്നത്. 2 മണിക്കൂർ 22 മിനിറ്റ് 58 സെക്കന്റ് എന്ന സമയം കുറിച്ചാണ് അസഫ വെള്ളി മെഡൽ നേടിയത്. 2 മണിക്കൂർ 23 മിനിറ്റ് 10 സെക്കന്റ് എന്ന സമയം കുറിച്ച കെനിയൻ താരം ഹെലൻ ഒബിരിയാണ് വെങ്കലം നേടിയത്. കഴിഞ്ഞ ഒളിമ്പിക്സിൽ വെറും 7 സ്വര്ണത്തിലേക്ക് അത്ലറ്റിക്സിൽ ഒതുങ്ങിയ അമേരിക്കൻ ആധിപത്യം ആണ് പാരീസിൽ കണ്ടത് 14 സ്വർണം അടക്കം 34 മെഡലുകൾ അമേരിക്കൻ അത്ലറ്റുകൾ പാരീസിൽ നേടിയത്. രണ്ടാമതുള്ള കെനിയക്ക് നാലു സ്വർണം അടക്കം 11 മെഡലുകൾ മാത്രം ആണ് നേട്ടം.

ബ്രസീലിനെ തോൽപ്പിച്ചു അമേരിക്കൻ വനിതകൾ ഒളിമ്പിക് സ്വർണം സ്വന്തമാക്കി

വനിത ഫുട്‌ബോളിൽ ബ്രസീൽ സ്വപ്നങ്ങൾ തകർത്തു സ്വർണം നേടി അമേരിക്കൻ വനിതകൾ. ഇത് അഞ്ചാം തവണയാണ് അമേരിക്കൻ ടീം വനിത ഫുട്‌ബോളിൽ ഒളിമ്പിക് സ്വർണം നേടുന്നത്. എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു അമേരിക്ക ടൂർണമെന്റിൽ ഏറ്റവും അപ്രതീക്ഷിതമായി ഫൈനലിൽ എത്തിയ ബ്രസീലിനെ തോൽപ്പിച്ചത്. 2012 നു ശേഷം ഇത് ആദ്യമായാണ് അമേരിക്ക ഒളിമ്പിക് സ്വർണം നേടുന്നത്. തന്റെ ആദ്യ ടൂർണമെന്റിൽ തന്നെ പ്രധാന നേട്ടം അമേരിക്കക്ക് എത്തിക്കാൻ പരിശീലക എമ്മ ഹെയ്സിന് ആയി.

മത്സരത്തിൽ ഇരു ടീമുകളും അതുഗ്രൻ ഫുട്‌ബോൾ ആണ് തുടക്കം മുതൽ കാഴ്ച വെച്ചത്. ഇടക്ക് പരിക്ക് ബ്രസീലിനു വില്ലൻ ആവുന്ന കാഴ്ചയും കാണാൻ ആയി. രണ്ടാം പകുതിയിൽ 57 മത്തെ മിനിറ്റിൽ കോർബിൻ ആൽബർട്ടിന്റെ ത്രൂ ബോളിൽ നിന്നു ഗോൾ നേടിയ മല്ലൊറി സ്വാൻസൻ ആണ് അമേരിക്കക്ക് വിജയം സമ്മാനിച്ചത്. ബ്രസീലിനു ആയി അവസാന മത്സരത്തിന് ഇറങ്ങിയ ഇതിഹാസ താരം മാർത്ത ഇറങ്ങിയ ശേഷം ബ്രസീൽ സമനിലക്ക് ആയി പരമാവധി ശ്രമിച്ചെങ്കിലും അമേരിക്കൻ പ്രതിരോധവും ഗോൾ കീപ്പറും അവർക്ക് മുന്നിൽ വില്ലനായി.

വിനേഷ് ഫൊഗട്ടിന്റെ അപ്പീലിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി

ഇന്ത്യയുടെ ഗുസ്തി താരം വിനേഷ് ഫൊഗട്ട് തന്നെ അയോഗ്യ ആക്കിയ വിധിക്ക് എതിരെ നൽകിയ അപ്പീലിൽ CAS വിധി പറയുന്നത് നാളത്തേക്ക് നീട്ടി. ഇന്ന് വൈകിട്ട് പ്രാദേശിക സമയം 6 മണിക്ക് (ഇന്ത്യൻ സമയം രാത്രി 9.30) വിധി വരും എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ നിലവിൽ വിധി പറയുന്നത് നാളെ രാത്രി ഇന്ത്യൻ സമയം 9.30 നു ആയിരിക്കും എന്നാണ് നിലവിലെ പ്രഖ്യാപനം. പെട്ടെന്ന് തള്ളാതെ നീട്ടിയത് ചിലപ്പോൾ ഇത് ഇന്ത്യൻ താരത്തിന് വിധി അനുകൂലമാവാനുള്ള സൂചനയാണ് എന്നും ചില റിപ്പോർട്ടുകൾ ഉണ്ട്.

വിനേഷ് ഫൊഗട്ട്

ഇന്നലെ വൈകിട്ട് ഈ വിഷയത്തിൽ CAS ദീർഘനേരം വാദം കേട്ടിരുന്നു. സിഎഎസ് ഹിയറിംഗിൽ വിനേഷിനെ പ്രതിനിധീകരിച്ച് ജോയൽ മോൺലൂയിസ്, എസ്റ്റെല്ലെ ഇവാനോവ, ഹബ്ബിൻ എസ്റ്റെല്ലെ കിം, ചാൾസ് ആംസൺ എന്നിവർ അഭിഭാഷകരായി സംസാരിച്ചു. വിനേഷ് ഫോഗട്ട് തന്നെ പൂർണ്ണമായും ഒഴിവാക്കുന്നതിനെതിരെ ആണ് CAS-ന് (കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ്) അപ്പീൽ നൽകിയത്. തനിക്ക് കൂടി പങ്ക് വെച്ചു വെള്ളി മെഡൽ നൽകണമെന്നാണ് വിനേഷ് ആവശ്യപ്പെട്ടിട്ടുള്ളത്. അന്തിമ വിധി ഇന്ത്യക്ക് അനുകൂലമാകും എന്ന പ്രതീക്ഷയിലാണ് കായികപ്രേമികൾ.

വിനേഷ് ഫൊഗട്ട്

50 കിലോഗ്രാം ഗുസ്തിയിൽ ഇന്ത്യൻ താരം ഫൈനലിൽ എത്തിയതായിരുന്നു. എന്നാൽ 100 ഗ്രാം ഭാരം അധികമായതിനാൽ വിനേഷ് ഫൊഗട്ടിനെ അയോഗ്യ ആക്കുകയും മെഡൽ നിഷേധിക്കുകയും ആയിരുന്നു. വിനേഷ് വിജയിച്ച മൂന്ന് മത്സരങ്ങൾ കളിക്കുമ്പോഴും വിനേഷ് നിയമത്തിൽ അനുവദനീയമായ ഭാരത്തിൽ തന്നെ ആയിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് ആ മത്സരങ്ങളിലെ ഫലം ഇല്ലാതാക്കരുത് എന്നും താൻ വെള്ളി എങ്കിലും അർഹിക്കുന്നുണ്ട് എന്നുമാണ് വിനേഷ് അപ്പീൽ ചെയ്തത്. നിലവിൽ ഇന്ത്യയുടെ അഭിമാന താരത്തിന്റെ വിധിക്ക് ആയി ഇന്ത്യൻ കായിക പ്രേമികൾ കാത്തിരിക്കുകയാണ്.

ഗുസ്തിയിൽ റീതിക ക്വാർട്ടറിൽ പൊരുതി വീണു

പാരീസ് ഒളിമ്പിക്സിൽ റീതിക ഹൂഡ ക്വാർട്ടർ ഫൈനലിൽ പുറത്ത്. ഇന്ന് 76 കിലോഗ്രാം ഗുസ്തിയിൽ ക്വാർട്ടറിൽ ഒന്നാം സീഡായ മീഡറ്റ് കിസിയെ ആണ് റീതികയെ തോൽപ്പിച്ചത്. പൊരുതി നിന്ന റീതിക 1-1 എന്ന സ്കോറിൽ പിടിച്ചു എങ്കിലും കൗണ്ട് ബാക്ക് റൂളിൽ റീതിക തോൽക്കുക ആയിരുന്നു‌

ആദ്യ റൗണ്ടിൽ ഹംഗറി താരം ബെർനാഡറ്റ് നാഗിയെ ആയിരുന്നു റീതിക തോൽപ്പിച്ചത്. 12-2 എന്ന സ്കോറിനായിരുന്നു റിതികയുടെ വിജയം. ഇനി നാളെ റെപഷാസിൽ റീതികയ്ക്ക് ചിലപ്പോൾ പ്രതീക്ഷ ഉണ്ടാകും.

കഴിഞ്ഞ വർഷം അണ്ടർ 23 ലോക ചാമ്പ്യൻഷിപ്പിൽ റീതിക സ്വർണ്ണം നേടിയിരുന്നു. നേരത്തെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലവും റീതിക നേടിയിട്ടുണ്ട്.

ഗുസ്തിയിൽ ഒരു പ്രതീക്ഷ കൂടെ, റീതിക ക്വാർട്ടറിൽ

പാരീസ് ഒളിമ്പിക്സിൽ റീതിക ഹൂഡ മുന്നോട്ട്. ഇന്ന് 76 കിലോഗ്രാം ഗുസ്തിയിൽ ആദ്യ റൗണ്ടിൽ ഹംഗറി താരം ബെർനാഡറ്റ് നാഗിയെ ആണ് റീതിക തോൽപ്പിച്ചത്. 12-2 എന്ന സ്കോറിനായിരുന്നു റിതികയുടെ വിജയം. ഈ വിജയത്തോടെ റിതിക ക്വാർട്ടർ ഫൈനലിൽ എത്തി.

കഴിഞ്ഞ വർഷം അണ്ടർ 23 ലോക ചാമ്പ്യൻഷിപ്പിൽ റീതിക സ്വർണ്ണം നേടിയിരുന്നു. നേരത്തെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലവും റീതിക നേടിയിട്ടുണ്ട്. ഇന്ന് തന്നെ ക്വാർട്ടർ ഫൈനലിൽ ടോപ് സീഡ് ആയ മീഡറ്റ് കിസിയെ ആകും റീതിക നേരിടുക.

വിനേഷ് ഫൊഗട്ടിന്റെ അപ്പീലിൽ ഇന്ന് രാത്രി വിധി വരും

ഇന്ത്യയുടെ റെസ്ലിംഗ് താരം വിനേഷ് ഫൊഗട്ട് തന്നെ അയോഗ്യ ആക്കിയ വിധിക്ക് എതിരെ നൽകിയ അപ്പീലിൽ ഇന്ന് രാത്രി CAS വിധി പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് പ്രാദേശിക സമയം 6 മണിക്ക് (ഇന്ത്യൻ സമയം രാത്രി 9.30) വിധി വരും എന്നാണ് ഔദ്യോഗിക പ്രസ്താവന വന്നിരിക്കുന്നത്.

വിനേഷ് ഫൊഗട്ട്

ഇന്നലെ വൈകിട്ട് ഈ വിഷയത്തിൽ CAS ദീർഘനേരം വാദം കേട്ടിരുന്നു. സിഎഎസ് ഹിയറിംഗിൽ വിനേഷിനെ പ്രതിനിധീകരിച്ച് ജോയൽ മോൺലൂയിസ്, എസ്റ്റെല്ലെ ഇവാനോവ, ഹബ്ബിൻ എസ്റ്റെല്ലെ കിം, ചാൾസ് ആംസൺ എന്നിവർ അഭിഭാഷകരായി സംസാരിച്ചു.

വിനേഷ് ഫോഗട്ട് തന്നെ പൂർണ്ണമായും ഒഴിവാക്കുന്നതിനെതിരെ ആണ് CAS-ന് (കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ്) അപ്പീൽ നൽകിയത്. തനിക്ക് വെള്ളി മെഡൽ നൽകണമെന്നാണ് വിനേഷ് ആവശ്യപ്പെട്ടിട്ടുള്ളത്. അന്തിമ വിധി ഇന്ത്യക്ക് അനുകൂലമാകും എന്ന പ്രതീക്ഷയിലാണ് കായികപ്രേമികൾ.

50 കിലോഗ്രാം ഗുസ്തിയിൽ ഇന്ത്യൻ താരം ഫൈനലിൽ എത്തിയതായിരുന്നു. എന്നാൽ 100 ഗ്രാം ഭാരം അധികമായതിനാൽ വിനേഷ് ഫൊഗട്ടിനെ അയോഗ്യ ആക്കുകയും മെഡൽ നിഷേധിക്കുകയും ആയിരുന്നു. വിനേഷ് വിജയിച്ച മൂന്ന് മത്സരങ്ങൾ കളിക്കുമ്പോഴും വിനേഷ് നിയമത്തിൽ അനുവദനീയമായ ഭാരത്തിൽ തന്നെ ആയിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് ആ മത്സരങ്ങളിലെ ഫലം ഇല്ലാതാക്കരുത് എന്നും താൻ വെള്ളി എങ്കിലും അർഹിക്കുന്നുണ്ട് എന്നുമാണ് വിനേഷ് അപ്പീൽ ചെയ്തത്.

ഒളിമ്പിക്സ് ഫുട്ബോളിലും സ്പെയിൻ വിജയക്കൊടി!! 8 ഗോൾ ത്രില്ലറിൽ ഫ്രാൻസിനെ വീഴ്ത്തി

ഒളിമ്പിക്സ് ഫുട്ബോളിൽ സ്പെയിൻ സ്വർണ്ണം സ്വന്തമാക്കി. ഇന്ന് നടന്ന ആവേശകരമായ ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി ആണ് സ്പെയിൻ സ്വർണ്ണം നേടിയത്. എട്ട് ഗോളുകൾ പിറന്ന മത്സരത്തിൽ 8-3 എന്ന സ്കോറിനായിരുന്നു സ്പെയിന്റെ വിജയം. എക്സ്ട്രാ ടൈം വരെ ഇന്നത്തെ മത്സരം നീണ്ടു നിന്നു.

ഇന്ന് 11ആം മിനുട്ടിൽ മിലൊറ്റെയിലൂടെ ഫ്രാൻസ് ആണ് ലീഡ് എടുത്തത്. 18ആം മിനുട്ടിൽ ഫെർമിൻ ലോപസിലൂടെ സ്പെയിൻ സമനില പിടിച്ചു‌. 25ആം മിനുട്ടിൽ ഫെർമിൻ തന്നെ സ്പെയിന്റെ ലീഡ് ഇരട്ടിയാക്കി. 28ആം മിനുട്ടിൽ അലക്സ് ബനേയയിലൂടെ മൂന്നാം ഗോളു നേടി സ്പെയിൻ ലീഡ് 3-1 എന്നാക്കി.

ഇതിനു വേഷം ഫ്രാൻസ് തിരിച്ചടിക്കാൻ നോക്കി. 79ആം മിനുട്ട് വരെ സ്കോർ 3-1 എന്ന് തുടർന്നു. 79ആം മിനുട്ടിൽ അക്ലൗചിയുടെ ഗോൾ ഫ്രാൻസിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു‌. സ്കോർ 3-2. 93ആം മിനുട്ടിൽ മറ്റേറ്റയുടെ ഗോൾ ഫ്രാൻസിന് സമനില നൽകി. സ്കോർ 3-3. കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.

എക്സ്ട്രാ ടൈമിൽ നൂറാം മിനുട്ടിൽ കാമെയോയുടെ ഗോൾ സ്പെയിന് വീണ്ടും ലീഡ് നൽകി. സ്കോർ 4-3. ഇതിനു ശേഷം ഫ്രാൻസ് സമനിലക്ക് ശ്രമിക്കവെ 120ആം മിനുട്ടിൽ കാമെയോ വീണ്ടും ഗോളടിച്ച് സ്പാനിഷ് വിജയം ഉറപ്പിച്ചു.. അവർ സ്വർണ്ണവും ഫ്രാൻസ് വെള്ളിയും നേടി.

ഇന്ത്യക്ക് ഒരു മെഡൽ കൂടെ, വെങ്കലം സ്വന്തമാക്കി അമൻ സെഹ്റാവത്ത്

ഇന്ത്യൻ റെസ്ലിംഗ് താരം അമൻ സെഹ്‌രാവത് 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെങ്കലം നേടി. ഇന്ന് ബ്രോൺസ് മത്സരത്തിൽ ടോയ് ക്രൂസിനെ ആണ് അമൻ പരാജയപ്പെടുത്തിയത്. ഈ മെഡലോടെ ഇന്ത്യക്ക് ഈ ഒളിമ്പിക്സിൽ ആറ് മെഡൽ ആയി. 13-5 എന്ന സ്കോറിനായിരുന്നു വിജയം.

ഇന്ന് ഒപ്പത്തിനൊപ്പം ആണ് അമനും ക്രൂസും മുന്നേറിയത്. മത്സരം പകുതിക്ക് പിരിയുമ്പോൾ അമൻ 6-3ന് ലീഡ് ചെയ്യുക ആയിരുന്നു. അവസാനം 13-5ന് സെഹ്രാവത്ത് വിജയിച്ച് വെങ്കലം ഉറപ്പിച്ചു.

സെമി ഫൈനലിൽ ലോക ചാമ്പ്യനും ഒന്നാം നമ്പറുമായ ജപ്പാൻ താരം ഹിഗുചിയോട് പരാജയപ്പെട്ടതോടെയാണ് അമൻ വെങ്കട മെഡൽ മാച്ചിലേക്ക് എത്തിയത്.

നേരത്തെ ക്വാർട്ടറിൽ അർമേനിയൻ താരം അബെർകോവിനെ ആണ് അമൻ പരാജയപ്പെടുത്തിയത്. ആ മത്സരം 11-0ന് ലീഡ് എടുത്ത് അമൻ ടെക്നിക്കൽ സുപ്പീരിയോറിറ്റിയിൽ വിജയിച്ചാണ് അമൻ സെമി ഉറപ്പിച്ചത്.

ആദ്യം നടന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ വ്‌ളാഡിമിർ എഗോറോവിനെതിരെ 10-0ന്റെ ഉജ്ജ്വല വിജയവും അമൻ സെഹ്‌രാവത് നേടി.

“രാജ്യത്തിനായി മെഡൽ നേടിയതിൽ അഭിമാനിക്കുന്നു, തന്റെ പോരാട്ടം അവസാനിച്ചിട്ടില്ല” – നീരജ് ചോപ്ര

ഇന്നലെ സ്വർണ്ണം നേടാൻ ആയില്ല എങ്കിലും ഇന്ത്യക്ക് ആയി മെഡൽ നേടാൻ ആയതിൽ അഭിമാനം ഉണ്ട് എന്ന് നീരജ് ചോപ്ര. ഇന്നലെ പാകിസ്താൻ താരം നദീം അർഷാദിന്റെ ഒളിമ്പിക് റെക്കോർഡ് ത്രോ ആയിരുന്നു നീരജ് ചോപ്ര വെഅലീ കൊണ്ട് തൃപ്തിപ്പെടേണ്ടി വരാൻ കാരണം. നദീമിനെ അഭിനന്ദിച്ച നീരജ് ചോപ്ര താനും നദീമും ആയുള്ള പോരാട്ടം അവസാനിക്കുന്നില്ല എന്നും പറഞ്ഞു.

നീരജ് ചോപ്ര

“എൻ്റെ കയ്യിൽ ഒരു മെഡലും ത്രിവർണ പതാകയും ഉണ്ട്. ഞാൻ ശരിക്കും സന്തോഷവാനാണ്. ഒരുപാട് ജോലികൾ ബാക്കിയുണ്ട്. കുറച്ചുകാലമായി ഞാൻ പരിക്കുമായി മല്ലിടുകയാണ്, ഞാൻ ആഗ്രഹിച്ചതുപോലെ ഒരുപാട് മത്സരങ്ങൾ കളിക്കാൻ എനിക്ക് കഴിഞ്ഞില്ല. എൻ്റെ പിഴവുകളിൽ പ്രവർത്തിക്കാൻ എനിക്ക് കഴിയുന്നില്ല.” നീരജ് പാരീസ് ഒളിമ്പിക്സ് ബ്രോഡ്കാസ്റ്റർമാരോട് പറഞ്ഞു.

“ഒരുപക്ഷേ 90 മീറ്റർ എറിയാനുള്ള ദിവസമായിരുന്നു അത്. അത് ആവശ്യമായിരുന്നു. ഞാൻ അതിനെ കുറിച്ച് (90 മീറ്റർ ത്രോ) അധികം ചിന്തിച്ചിട്ടില്ല. പക്ഷേ, അത് ഇപ്പോൾ എൻ്റെ മനസ്സിലേക്ക് വരുന്നു. ഞാൻ എല്ലാം നൽകി,” ഫൈനലിന് ശേഷം നീരജ് ചോപ്ര പറഞ്ഞു.

“ഒരു പരിക്ക് കാരണം എനിക്ക് തന്റെ പൂർണ്ണ മികവിൽ ത്രോ എറിയാൻ ആയില്ല. അർഷാദ് 92.97 മീറ്റർ എറിഞ്ഞപ്പോൾ, ഇന്ന് എനിക്ക് 90 മീറ്റർ എറിയാൻ കഴിഞ്ഞില്ല. കളി ഇതുവരെ അവസാനിച്ചിട്ടില്ല, ഇനിയും ഒരുപാട് ബാക്കിയുണ്ട്. അർഷാദ് ഒരു മികച്ച ത്രോ ആണ് എറിഞ്ഞത്, കഠിനാധ്വാനം ചെയ്തവരെയും ഇതുപോലെ ത്രോ എറിഞ്ഞവരെയു തീർച്ചയായും അഭിനന്ദിക്കണം. മത്സരം കഠിനമായിരുന്നു,” നീരജ് പറഞ്ഞു.

നീരജ് ചോപ്രയ്ക്ക് വെള്ളി, ഒളിമ്പിക് റെക്കോർഡ് ത്രോയുമായി പാകിസ്താൻ താരം നദീമിന് സ്വർണ്ണം

പാരീസ് ഒളിമ്പിക്സിലും ഇന്ത്യയുടെ അഭിമാനമായി നീരജ് ചോപ്ര. ഇന്ന് ജാവലിൻ ത്രോയിൽ വെള്ളി നേടി കൊണ്ട് ചരിത്രം കുറിക്കാൻ നീരജ് ചോപ്രക്ക് ആയി. ഇന്ന് 89.45 എന്ന ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര വെള്ളി ഉറപ്പിച്ചത്. പാകിസ്താൻ താരം അർഷാദ് നദീം 92.97 എന്ന ഒളിമ്പിക് റെക്കോർഡ് കുറിച്ചാണ് നീരജിനെ മറികടന്ന് സ്വർണ്ണം നേടിയത്. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആയി സ്വർണ്ണം നേടിയ നീരജ് ചോപ്രയ്ക്ക് തിരിച്ചടി ആയതും ഈ ഒളിമ്പിക് റെക്കോർഡ് ത്രോ ആണ്‌.

ഇന്ന് നീരജിന്റെ ആദ്യ ത്രോ ഫൗൾ ആയിരുന്നു. പാകിസ്താൻ താരം അർഷാദ് നദീമിന്റെ രണ്ടാം ത്രോ ഒളിമ്പിക് റെക്കോർഡ് ആയി. 92.97 മീറ്റർ ആണ് നദീം എറിഞ്ഞത്. നീരജിന്റെ രണ്ടാം ത്രോ 89.45 മീറ്റർ ആയിരുന്നു. ഇതുവരെ 90നു മുകളിൽ എറിയാത്ത നീരജിന് തന്റെ പേഴ്സണൽ ബെസ്റ്റ് എറിഞ്ഞാൽ മാത്രമെ സ്വർണ്ണം സ്വപനം കാണാൻ കഴിയൂ എന്നായി.

നീരജിന്റെ മൂന്നാം ത്രോയും നാലാം ത്രോയും ഫൗൾ ആയി. നാല് റൗണ്ട് കഴിഞ്ഞപ്പോൾ നദീം ഒന്നാമതും നീരജ് രണ്ടാമതും ആയിരുന്നു.നീരജിന് അഞ്ചാം ത്രോയും ഫൗൾ കാരണം നഷ്ടമായി. അവസാന ത്രോയും ഫൗൾ ആയതോടെ നീരജ് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു‌.

ഒളിമ്പിക് റെക്കോർഡ് കുറിച്ച് അർഷാദ് നദീം

ഈ മെഡലോടെ ഇന്ത്യക്ക് ഈ ഒളിമ്പിക്സിൽ അഞ്ച് മെഡൽ ആയി. ഇതിനു മുമ്പ് ഇന്ത്യ സ്വന്തമാക്കിയ നാലു മെഡലുകളും വെങ്കലം ആയിരുന്നു.

അമൻ സെമിയിൽ വീണു, ഇനി വെങ്കലത്തിനായി മത്സരിക്കാം

ഇന്ത്യൻ റെസ്ലിംഗ് താരം അമൻ സെഹ്‌രാവത് 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സെമി ഫൈനലിൽ പരാജയപ്പെട്ടു. സെമി ഫൈനലിൽ ലോക ചാമ്പ്യനും ഒന്നാം നമ്പറുമായ ജപ്പാൻ താരം ഹിഗുചി ആണ് സെഹ്റാവത്തിനെ തോൽപ്പിച്ചത്. 10-0 എന്ന സ്കോറിൽ ആണ് വിജയം. നാളെ ഇനി വെങ്കല മാച്ചിൽ അമൻ മത്സരിക്കും.

നേരത്തെ ക്വാർട്ടറിൽ അർമേനിയൻ താരം അബെർകോവിനെ ആണ് അമൻ പരാജയപ്പെടുത്തിയത്. ആ മത്സരം 11-0ന് ലീഡ് എടുത്ത് അമൻ ടെക്നിക്കൽ സുപ്പീരിയോറിറ്റിയിൽ വിജയിച്ചാണ് അമൻ സെമി ഉറപ്പിച്ചത്.

ഇന്ന് ആദ്യം നടന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ വ്‌ളാഡിമിർ എഗോറോവിനെതിരെ 10-0ന്റെ ഉജ്ജ്വല വിജയവും അമൻ സെഹ്‌രാവത് നേടി.

Exit mobile version