തന്റെ ഐപിഎൽ കരിയർ 2019ൽ അവസാനിച്ചുവെന്നാണ് കരുതിയത് – മുഹമ്മദ് സിറാജ്

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ 2019ലെ പ്രകടനത്തോടെ തന്റെ ഐപിഎൽ കരിയര്‍ അവസാനിച്ചുവെന്നാണ് താന്‍ കരുതിയതെന്ന് പറഞ്ഞ് പേസര്‍ മുഹമ്മദ് സിറാജ്. ഇത്തവണ ഐപിഎലില്‍ ആര്‍സിബി നിലനിര്‍ത്തിയ താരമായി സിറാജ് മാറിയതോടെ താരം ആ മോശം സീസണിൽ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തി ഫ്രാഞ്ചൈസിയുടെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു.

2019 സീസണില്‍ തുടക്കത്തിലെ ആറ് മത്സരങ്ങള്‍ ആര്‍സിബി പരാജയപ്പെട്ടപ്പോള്‍ 9 മത്സരങ്ങളിൽ വെറും 7 വിക്കറ്റാണ് സിറാജ് നേടിയത്. കൊല്‍ക്കത്തയ്ക്കെതിരെയുള്ള ഒരു മത്സരത്തിൽ താരം 2.2 ഓവറിൽ 36 റൺസ് ആണ് വഴങ്ങിയത്.

താന്‍ കൊല്‍ക്കത്തയ്ക്കെതിരെ രണ്ട് ബീമറുകള്‍ എറിഞ്ഞപ്പോള്‍ ക്രിക്കറ്റ് മതിയാക്കി അച്ഛനോടൊപ്പം ഓട്ടോ ഓടിയ്ക്കാന്‍ പോകൂ എന്ന് പറഞ്ഞവരുണ്ട്. അത്തരം ഒട്ടനവധി കമന്റുകള്‍ താന്‍ കേട്ടു.

എന്നാൽ ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മഹേന്ദ്ര സിംഗ് ധോണി തന്നോട് പറഞ്ഞ വാക്കുകള്‍ തനിക്ക് വലിയ പ്രഛോദനം ആയിയെന്നും മുഹമ്മദ് സിറാജ് പറഞ്ഞു.

അന്ന് തന്നെ ട്രോള്‍ ചെയ്ത ആളുകള്‍ ഇപ്പോള്‍ താന്‍ മികച്ച ബൗളര്‍ ആണെന്ന് പറയുന്നുണ്ട്. എന്നാൽ തനിക്ക് ഇവരുടെ ആരുടെയും അഭിപ്രായം വേണ്ടെന്നും സിറാജ് കൂട്ടിചേര്‍ത്തു.

സൂപ്പര്‍ സിറാജ്, ന്യൂസിലാണ്ടിന്റെ 6 വിക്കറ്റ് നഷ്ടം

അജാസ് പട്ടേലിന്റെ പത്ത് വിക്കറ്റ് നേട്ടത്തിന്റെ ബലത്തിൽ ഇന്ത്യയെ 325 റൺസിന് പുറത്താക്കിയെത്തിയ ന്യൂസിലാണ്ടിന്റെ നിറം മങ്ങിയ ബാറ്റിംഗ് പ്രകടനം. മുംബൈ ടെസ്റ്റിന്റെ രണ്ടാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ന്യൂസിലാണ്ട് 38/6 എന്ന നിലയിലാണ്.

സിറാജിന്റെ മൂന്ന് വിക്കറ്റ് നേട്ടമാണ് ന്യൂസിലാണ്ടിനെ പ്രതിരോധത്തിലാക്കിയത്. രവിചന്ദ്രന്‍ അശ്വിന്‍, അക്സര്‍ പട്ടേൽ, ജയന്ത് യാദവ് എന്നിവരും ഇന്ത്യയ്ക്കായി വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.

കോഹ്‍ലിയും സ്റ്റോക്സും തമ്മിലുള്ള ഉരസലിന് കാരണം വ്യക്തമാക്കി മുഹമ്മദ് സിറാജ്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഹമ്മദാബാദിലെ നാലാമത്തെ ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സും വാഗ്വാദത്തില്‍ ഏര്‍പ്പെടുന്ന കാഴ്ച മത്സരത്തിന്റെ ഒന്നാം ദിവസം ഏവരും കണ്ടതാണ്. ഇപ്പോള്‍ അതിനുള്ള കാരണം വ്യക്തമാക്കി മുഹമ്മദ് സിറാജ് രംഗത്തെത്തിയിട്ടുണ്ട്.

മത്സരത്തിന്റെ 13ാം ഓവറില്‍ സിറാജ് ബെന്‍ സ്റ്റോക്സിനെതിരെ അവസാന പന്തില്‍ ഒരു ബൗണ്‍സര്‍ എറിഞ്ഞതില്‍ പ്രകോപിതനായ ബെന്‍ സ്റ്റോക്സ് താരത്തിനെതിരെ അസഭ്യ വര്‍ഷം നടത്തിയെന്നാണ് സിറാജ് പറയുന്നത്. ഇതാണ് ഓവറുകള്‍ക്കിടയിലെ ഇടവേള സമയത്ത് ബൈര്‍സ്റ്റോയും സ്റ്റോക്സും സംസാരിച്ച് നിന്നതിന് ഇടയിലേക്ക് വിരാട് കോഹ്‍ലിയെ എത്തിച്ചതെന്നും സിറാജ് പറഞ്ഞു.

പിന്നീട് ഇരുതാരങ്ങളും പരസ്പരം വാക്കേറ്റത്തിലേക്ക് നീങ്ങിയപ്പോള്‍ അമ്പയര്‍ വിരേന്ദര്‍ ശര്‍മ്മ ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. തന്നെ അസഭ്യം പറഞ്ഞ സംഭവം താന്‍ വിരാട് കോഹ്‍ലിയോട് പറഞ്ഞുവെന്നും അതിന് ശേഷം ആണ് ഈ സംഭവം ഉണ്ടായതെന്നും സിറാജ് പറഞ്ഞു.

ആദ്യ ദിവസം തന്നെ ഓള്‍ഔട്ട് ആയി ഇംഗ്ലണ്ട്, സ്പിന്നര്‍മാര്‍ക്ക് 8 വിക്കറ്റ്

അഹമ്മദാബാദ് ടെസ്റ്റിന്റെ ഒന്നാം ദിവസം തന്നെ ഓള്‍ഔട്ട് ആയി ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട്  75.5 ഓവറില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. ബെന്‍ സ്റ്റോക്സ് 55 റണ്‍സ് നേടിയപ്പോള്‍ ഡാനിയേല്‍ ലോറന്‍സ് അര്‍ദ്ധ ശതകത്തിന് നാല് റണ്‍സ് അകലെ 46 റണ്‍സ് നേടി പുറത്തായി. 205 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.

ജോണി ബൈര്‍സ്റ്റോ(28), ഒല്ലി പോപ്(29) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍. ഇന്ത്യയ്ക്കായി അക്സര്‍ പട്ടേല്‍ നാലും രവിചന്ദ്രന്‍ അശ്വിന്‍ മൂന്നും മുഹമ്മദ് സിറാജ്  രണ്ട് വിക്കറ്റും നേടി. വാഷിംഗ്ടണ്‍ സുന്ദറിനാണ് ഒരു വിക്കറ്റ്.

അര്‍ദ്ധ ശതകത്തിന് ശേഷം സ്റ്റോക്സ് പുറത്ത്, ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് നഷ്ടം

അഹമ്മദാബാദിലെ നാലാം ടെസ്റ്റില്‍ ആദ്യ രണ്ട് സെഷനുകള്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് നഷ്ടം. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് 3 വിക്കറ്റുകള്‍ തുടരെ നഷ്ടമായപ്പോള്‍ ജോണി ബൈര്‍സ്റ്റോ – ബെന്‍ സ്റ്റോക്സ് കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും 48 റണ്‍സ് കൂട്ടുകെട്ടിനൊടുവില്‍ ബൈര്‍സ്റ്റോയെ പുറത്താക്കി സിറാജ് ഇന്ത്യയ്ക്ക് മത്സരത്തില്‍ മേല്‍ക്കൈ നേടിക്കൊടുത്തു.

Mohammedsiraj

ബെന്‍ സ്റ്റോക്സും ഒല്ലി പോപും 33 റണ്‍സ് കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനെ അഞ്ചാം വിക്കറ്റില്‍ മുന്നോട്ട് നയിച്ചുവെങ്കിലും തന്റെ അര്‍ദ്ധ ശതകം തികച്ച് അധികം വൈകാതെ സ്റ്റോക്സ് പുറത്താകുകയായിരുന്നു. 55 റണ്‍സാണ് സ്റ്റോക്സ് നേടിയത്.

ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 144/5 എന്ന നിലയില്‍ ആണ്. 21 റണ്‍സുമായി ഒല്ലി പോപും 15 റണ്‍സ് നേടി ഡാനിയേല്‍ ലോറന്‍സും ആണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്. 23 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയിട്ടുള്ളത്.

ഒടുവില്‍ ആ വിളിയെത്തി, മയാംഗ് അഗര്‍വാല്‍ ഇന്ത്യന്‍ ടീമില്‍

മയാംഗ് അഗര്‍വാലിനും മുഹമ്മദ് സിറാജിനും ഇന്ത്യന്‍ ടീമിലേക്ക് ആദ്യ വിളി ലഭിച്ചപ്പോള്‍ മുന്‍ നിര പേസര്‍മാര്‍ക്ക് വിശ്രമം നല്‍കി വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. ഓപ്പണര്‍മാരായ മുരളി വിജയും ശിഖര്‍ ധവാനും ടീമില്‍ ഇടം പിടിച്ചില്ല. രഞ്ജി കഴിഞ്ഞ സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 1160 റണ്‍സ് നേടിയ മയാംഗിനും മികച്ച ഫോമില്‍ കളിക്കുന്ന മുഹമ്മദ് സിറാജിനും ഇതാദ്യമായാണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിയ്ക്കുന്നത്. ഓപ്പണര്‍മാര്‍ക്കും മുന്‍ നിര പേസര്‍മാര്‍ക്കെല്ലാം വിശ്രമം നല്‍കിയതിനാല്‍ ഇരുവരും തങ്ങളുടെ ടെസ്റ്റ് അരങ്ങേറ്റം പരമ്പരയ്ക്കിടയില്‍ നടത്തുമെന്ന് ഉറപ്പാണ്.

ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കിയതോടെ കീപ്പിംഗ് ദൗത്യം ഋഷഭ് പന്ത് തന്നെ കൈകാര്യം ചെയ്യും. ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്കും ടീമില്‍ ഇടം ലഭിച്ചിട്ടില്ല. ഇംഗ്ലണ്ടില്‍ ഇന്ത്യയെ നയിച്ച പേസ് സഖ്യത്തില്‍ മുഹമ്മദ് ഷമി മാത്രമാണ് ടീമില്‍ സ്ഥാനം പിടിച്ചതെങ്കില്‍ അശ്വിനും രവീന്ദ്ര ജഡേജയും ടീമിലെ സ്ഥാനം നിലനിര്‍ത്തി. കുല്‍ദീപ് യാദവും ഇന്ത്യന്‍ ടീമിലെ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.

ഇഷാന്തിനെ പരിക്കാണ് അലട്ടുന്നതെങ്കില്‍ ഭുവനേശ്വര്‍ കുമാറിനും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം നല്‍കിയതാണെന്ന് വേണം വിശ്വസിക്കുവാന്‍. രാജ്കോട്ടില്‍ ഒക്ടോബര്‍ 4നാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കുന്നത്. രണ്ടാമത്തെ ടെസ്റ്റ് ഒക്ടോബര്‍ 12നു ഹൈദ്രാബാദില്‍ നടക്കും.

ഇന്ത്യ: വിരാട് കോഹ്‍ലി, കെഎല്‍ രാഹുല്‍, പൃഥ്വി ഷാ, മയാംഗ് അഗര്‍വാല്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ശര്‍ദ്ധുല്‍ താക്കൂര്‍

5 വിക്കറ്റുമായി സിറാജ്, ഇന്ത്യ എ യ്ക്ക് ഇന്നിംഗ്സ് ജയം

ദക്ഷിണാഫ്രിക്ക എയെ രണ്ടാം ഇന്നിംഗ്സില്‍ 308 റണ്‍സിനു ഓള്‍ഔട്ട് ആക്കി ഇന്ത്യ എ ടീമിനു ഇന്നിംഗ്സ് ജയം. ഇന്നിംഗ്സിനും 30 റണ്‍സിനുമാണ് ഇന്നലെ ഇന്ത്യ എ ടീം വിജയം കുറിച്ചത്. ദക്ഷിണാഫ്രിക്കയെ ഒന്നാം ഇന്നിംഗ്സില്‍ 246 റണ്‍സിനു പുറത്താക്കിയ ശേഷം ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 584 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തിരുന്നു. പൃഥ്വി ഷാ(136), മയാംഗ് അഗര്‍വാല്‍(220) എന്നിവരും ഹനുമ വിഹാരി(54), ശ്രീകര്‍ ഭരത്(64) എന്നിവരാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്.

രണ്ടാം ഇന്നിംഗ്സില്‍ മുഹമ്മദ് സിറാജിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് ദക്ഷിണാഫ്രിക്കന്‍ രണ്ടാം നിരയെ തകര്‍ത്തത്. 94 റണ്‍സ് നേടിയ റൂഡി സെക്കന്‍ഡ് ആണ് ടീമിനായി മികവ് പുലര്‍ത്തിയത്. ഷോണ്‍ വോന്‍ ബെര്‍ഗ്(50), സുബൈര്‍ ഹംസ(63) എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ നേടി. രജനീഷ് ഗുര്‍ബാനി ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നാണം കെട്ട് ഇന്ത്യ എ, ലയണ്‍സിനു 253 റണ്‍സ് വിജയം

ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യ എ-യ്ക്ക് ദയനീയ തോല്‍വി. ഇംഗ്ലണ്ട് ലയണ്‍സുമായുള്ള അനൗദ്യോഗിക ടെസ്റ്റില്‍ 253 റണ്‍സിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇന്ത്യയുടെ ബാറ്റ്സ്മാന്മാര്‍ ഇരു ഇന്നിംഗ്സുകളിലും പരാജയപ്പെട്ടപ്പോള്‍ ഇംഗ്ലണ്ട് ലയണ്‍സ് പരമ്പരയിലെ ഏക ടെസ്റ്റ് മത്സരത്തില്‍ ജയം പോക്കറ്റിലാക്കി.

ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 423 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. അലിസ്റ്റര്‍ കുക്കിന്റെ 180 റണ്‍സിനോടൊപ്പം ദാവീദ് മലന്‍(74) നിക് ഗബിന്‍സ്(73) എന്നിവരുടെ ബാറ്റിംഗാണ് ഇംഗ്ലണ്ടിനു തുണയായത്. ഒരു ഘട്ടത്തില്‍ 345/2 എന്ന ശക്തമായ നിലയിലായിരുന്ന ഇംഗ്ലണ്ടിനെ മുഹമ്മദ് സിറാജിന്റെയും ഷഹ്ബാസ് നദീമിന്റെയും ബൗളിംഗിന്റെ ബലത്തില്‍ ഇന്ത്യ 423 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു.

സിറാജ് നാലും ഷഹ്ബാസ് നദീം 3 വിക്കറ്റും വീഴ്ത്തിയപ്പോള്‍ അവസാന എട്ട് വിക്കറ്റുകള്‍ ഇംഗ്ലണ്ടിനു 78 റണ്‍സിനുള്ളില്‍ നഷ്ടമാവുകയായിരുന്നു. അങ്കിത് രാജ്പുതിനു രണ്ട് വിക്കറ്റ് ലഭിച്ചു.

എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 197 റണ്‍സിനു ഓള്‍ഔട്ട് ആയി. പൃഥ്വി ഷാ 62 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഋഷഭ് പന്ത് 58 റണ്‍സും അജിങ്ക്യ രഹാനെ 49 റണ്‍സും നേടി പുറത്തായി. സാം കറന്‍ 5 വിക്കറ്റും മാത്യൂ ഫിഷര്‍, ക്രിസ് വോക്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ജെയിംസ് പോര്‍ട്ടര്‍ ഒരു വിക്കറ്റ് നേടി.

രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 194/5 എന്ന സ്കോറിനു ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒലി പോപ്(50), ദാവീദ് മലന്‍, റോയി ബേണ്‍സ്(38) എന്നിവര്‍ക്കൊപ്പം ക്രിസ് വോക്സ് 28 റണ്‍സ് നേടി ഇംഗ്ലണ്ടിനു വേണ്ടി മികവ് പുലര്‍ത്തി. സിറാജിനു മൂന്ന് വിക്കറ്റും ഷഹ്ബാസ് നദീം, നവദീപ് സൈനി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 421 റണ്‍സായിരുന്നു വിജയത്തിനായി നേടേണ്ടയിരുന്നത്. എന്നാല്‍ ടീം 167 റണ്‍സിനു ഓള്‍ഔട്ട് ആയി. ഋഷഭ് പന്ത് 61 റണ്‍സ് നേടിയപ്പോള്‍ അജിങ്ക്യ രഹാനെ 48 റണ്‍സ് നേടി പുറത്തായി. ഡൊമിനിക് ബെസ്, ജെയിംസ് പോര്‍ട്ടര്‍, സാം കറന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും മാത്യൂ ഫിഷര്‍, ക്രിസ് വോക്സ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

5 വിക്കറ്റ് ജയം നേടി ഇന്ത്യ എ

ആദ്യ അനൗദ്യോഗിക ടെസ്റ്റ് സമനിലയില്‍ അവസാനിച്ചുവെങ്കിലും രണ്ടാം ടെസ്റ്റില്‍ വിജയം നേടി പരമ്പര സ്വന്തമാക്കി ഇന്ത്യ എ. ആദ്യ ഇന്നിംഗ്സില്‍ മോശം പ്രകടനം പുറത്തെടുത്ത ഇന്ത്യ എ രണ്ടാം ഇന്നിംഗ്സിലെ പ്രകടനത്തിന്റെ ബലത്തിലാണ് വിജയം നേടിയത്. വിന്‍ഡീസ് ആദ്യ ഇന്നിംഗ്സില്‍ 302 റണ്‍സിനു പുറത്തായപ്പോള്‍ ഇന്ത്യ 192 റണ്‍സിനു ഓള്‍ഔട്ടായി. 110 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ വിന്‍ഡീസ് എന്നാല്‍ രണ്ടാം ഇന്നിംഗ്സി 210 റണ്‍സിനു പുറത്തായി.

ഇതോടെ 321 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ ജയവും പരമ്പരയും സ്വന്തമാക്കി. ടൊണ്ടണില്‍ നടന്ന മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ വിന്‍ഡീസ് നായകന്‍ ഷമാര്‍ ബ്രൂക്ക്സ് 122 റണ്‍സുമായി പുറത്താകാതെ നിന്നു. 41 റണ്‍സ് നേടിയ ജോണ്‍ കാംപെല്‍ ആണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് നേടി. ഷഹ്ബാസ് നദീമിനു മൂന്ന് വിക്കറ്റും ലഭിച്ചു.

മറുപടിയ്ക്കായി ഇറങ്ങിയ ഇന്ത്യ തകര്‍ച്ചയാണ് നേരിട്ടത്. 48 ഓവറില്‍ 192 റണ്‍സിനു ടീം ഓള്‍ഔട്ട് ആയപ്പോള്‍ അങ്കിത് ഭാവനേ 43 റണ്‍സുമായി പുറത്താകാതെ ടോപ് സ്കോറര്‍ ആയി നിന്നു. കരുണ്‍ നായര്‍ 42 റണ്‍സും വിജയ് ശങ്കര്‍ 30 റണ്‍സും നേടി. വിന്‍ഡീസിനായി റെയ്മണ്‍ റീഫര്‍ അഞ്ചും ഒഷാനെ തോമസ് മൂന്നും വിക്കറ്റ് നേടി.

രണ്ടാം ഇന്നിംഗ്സിലും മികച്ച തുടക്കം വിന്‍ഡീസ് നേടിയെങ്കിലും പിന്നീട് ഇന്ത്യ മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. 137/2 എന്ന നിലയില്‍ നിന്ന് ടീം 210 റണ്‍സിനു ഓള്‍ഔട്ട് ആയി. മുഹമ്മദ് സിറാജ് രണ്ടാം ഇന്നിംഗ്സിലും നാല് വിക്കറ്റ് നേടിയപ്പോള്‍ പിന്തുണയുമായി രജനീഷ് ഗുര്‍ബാനി മൂന്നും ജയന്ത് യാദവ് രണ്ടും വിക്കറ്റ് നേടി. വിന്‍ഡീസ് നിരയില്‍ ജര്‍മൈന്‍ ബ്ലാക്ക്‍വുഡ് 67 റണ്‍സും ജോണ്‍ കാംപെല്‍ 61 റണ്‍സും നേടി.

321 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 67.1 ഓവറില്‍ ലക്ഷഅയം നേടി. ഹനുമ വിഹാരി(68) റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ അഭിമന്യു ഈശ്വരന്‍(31), കരുണ്‍ നായര്‍(55) എന്നിവര്‍ക്കൊപ്പം പുറത്താകാതെ നിന്ന ഋഷഭ് പന്ത്(67*), ജയന്ത് യാദവ്(23*) എന്നിവര്‍ ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version