KL രാഹുലിനെ ലഖ്‌നൗ സൂപ്പർ ജയൻ്റ്സ് റിലീസ് ചെയ്യും

2022-ൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൽ (എൽഎസ്ജി) ചേർന്ന കെഎൽ രാഹുൽ, ഐപിഎൽ 2025 മെഗാ ലേലത്തിന് മുമ്പ് ക്ലബ് റിലീസ് ചെയ്യും എന്ന് ൽ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മെൻ്റർ സഹീർ ഖാനും കോച്ച് ജസ്റ്റിൻ ലാംഗറും ഉൾപ്പെടെയുള്ള എൽഎസ്ജി മാനേജ്‌മെൻ്റ് അദ്ദേഹത്തിൻ്റെ പ്രകടനം വിശകലനം ചെയ്തതിന് ശേഷമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.

രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ് ആണ് ടീം മാനേജ്‌മെന്റ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്താനുള്ള പ്രധാന കാരണം. രാഹുലിന് പകരം ഒരു വലിയ താരത്തെ ടീമിൽ എത്തിച്ച് അദ്ദേഹത്തിന് ക്യാപ്റ്റൻസി നൽകുക ആകും ക്ലബിന്റെ ലക്ഷ്യം. ഋഷഭ് പന്തിനെ ഡൽഹി റിലീസ് ചെയ്യുക ആണെങ്കിൽ ക്യാപ്റ്റൻ റോളിലേക്ക് ഫ്രാഞ്ചൈസി നോക്കുന്നതായും റിപ്പോർട്ടുണ്ട്

പേസർ മായങ്ക് യാദവ്, ആയുഷ് ബഡോണി, മൊഹ്‌സിൻ ഖാൻ തുടങ്ങിയ കളിക്കാരെ എൽഎസ്ജി നിലനിർത്തുമെന്നും പ്രതീക്ഷിക്കുന്നു.

സഹീർ ഖാൻ ഇനി ലഖ്നൗ സൂപ്പർ ജയന്റ്സിനൊപ്പം

സഹീർ ഖാൻ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ പുതിയ ഉപദേഷ്ടായി നിയമിതനായി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഹീർ ഖാൻ ഉപദേഷ്ടാവും ഒപ്പം ബൗളിങ് പരിശീലകനായും ലഖ്നൗവിൽ പ്രവർത്തിക്കും. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വന്നു. ഹെഡ് കോച്ച് ജസ്റ്റിൻ ലാംഗർ, ആദം വോജസ്, ലാൻസ് ക്ലൂസ്നർ, ജോൺടി റോഡ്‌സ് എന്നിവരടങ്ങുന്ന കോച്ചിംഗ് യൂണിറ്റിലേക്ക് ആകും സഹീർ ചേരുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ബൗളിംഗ് പരിശീലകനായി സഹീർ ഖാനെ നേരത്തെ പരിഗണിച്ചിരുന്നു. എന്നിരുന്നാലും മോർക്കലിനെ ആണ് ഗംഭീർ തിരഞ്ഞെടുത്തത്.

ഇന്ത്യയ്‌ക്കായി 92 ടെസ്റ്റുകളും 200 ഏകദിനങ്ങളും 17 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള സഹീർ, ഡൽഹി ഡെയർഡെവിൾസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് തുടങ്ങിയ ടീമുകളെ പ്രതിനിധീകരിച്ച് 100ൽ അധികം ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യൻസിനൊപ്പം പരിശീലകനായും സഹീർ പ്രവർത്തിച്ചിട്ടുണ്ട്.

അവസാന മത്സരവും തോറ്റ് മുംബൈ ഇന്ത്യൻസ് അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തു

ഐപിഎലില്‍ തങ്ങളുടെ അവസാന മത്സരത്തിലും മുംബൈ സിറ്റിക്ക് പരാജയം. ഇന്ന് നടന്ന മത്സരത്തിൽ ലഖ്നൗവിനോട് ആണ് മുംബൈ ഇന്ത്യൻസ് 18 റൺസിന് പരാജയപ്പെട്ടത്. 215 എന്ന വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് ആകെ 196 റൺസ് മാത്രമെ എടുക്കൻ ആയുള്ളൂ. രോഹിത് ശർമ്മ മാത്രമാണ് മുംബൈക്ക് ആയി ബാറ്റു കൊണ്ട് തിളങ്ങിയത്‌. ഈ പരാജയത്തോടെ മുംബൈ ഇന്ത്യൻസ് സീസണിൽ അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്തു.

ഇന്ന് തുടക്കത്തിൽ രോഹിത് ശർമ്മയുടെ മികച്ച ബാറ്റിംഗ് മുംബൈക്ക് പ്രതീക്ഷ നൽകിയുരുന്നു‌. 38 പന്തിൽ 68 റൺസ് എടുക്കാൻ രോഹിത് ശർമ്മക്ക് ആയി. 3 സിക്സും 10 ഫോറും അടങ്ങുന്നതായിരുന്നു ഈ ഇന്നിങ്സ്. സൂര്യകുമാർ 0, ഹാർദിക് 16, ഇഷൻ കിഷൻ 14, നെഹാൽ വദേര 1 എന്നിവർ നിരാശപ്പെടുത്തി. അവസാനം ആക്രമിച്ചു കളിച്ച നമൻ ധീർ 28 പന്തിൽ 62 റൺസ് എടുത്ത് പുറത്താകാതെ നിന്നു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ലക്നൗ സൂപ്പര്‍ ജയന്റ്സ് മുംബൈയ്ക്കെതിരെ 214 റൺസെന്ന മികച്ച സ്കോര്‍ നേടിയിരുന്നു. ഇന്ന് ടോസ് നേടി മുംബൈ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ നിക്കോളസ് പൂരന്റെയും കെഎൽ രാഹുലിന്റെയും അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ മിന്നും സ്കോറിലേക്ക് എത്തിച്ചത്. ഒരു ഘട്ടത്തിൽ 9.3 ഓവറിൽ 69/3 എന്ന നിലയിലായിരുന്ന ലക്നൗവിനെ നാലാം വിക്കറ്റിൽ 109 റൺസ് നേടി പൂരന്‍ – രാഹുല്‍ കൂട്ടുകെട്ടാണ് വമ്പന്‍ സ്കോറിലേക്ക് നയിച്ചത്.

നുവാന്‍ തുഷാര എറിഞ്ഞ ആദ്യ ഓവറിൽ താന്‍ നേരിട്ട ആദ്യ പന്തിൽ ദേവ്ദത്ത് പടിക്കൽ പുറത്തായപ്പോള്‍ മാര്‍ക്കസ് സ്റ്റോയിനിസിനെയും (28) ദീപക് ഹൂഡയെയും പുറത്താക്കി പിയൂഷ് ചൗള ലക്നൗവിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. 44 പന്തിൽ 109 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ നുവാന്‍ തുഷാര തകര്‍ക്കുമ്പോള്‍ നിക്കോളസ് പൂരന്‍ 29 പന്തിൽ നിന്ന് 75 റൺസാണ് നേടിയത്.

തൊട്ടടുത്ത പന്തിൽ അര്‍ഷദ് ഖാനെ പുറത്താക്കി തുഷാര തന്റെ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ അടുത്ത ഓവറിലെ ആദ്യ പന്തിൽ പിയൂഷ ചൗള കെഎൽ രാഹുലിനെ പുറത്താക്കി. രാഹുല്‍ 41 പന്തിൽ 55 റൺസാണ് നേടിയത്.

ഏഴാം വിക്കറ്റിൽ ആയുഷ് ബദോനിയും ക്രുണാൽ പാണ്ഡ്യയും ചേര്‍ന്ന് നിര്‍ണ്ണായക റണ്ണുകള്‍ നേടിയപ്പോള്‍ ലക്നൗവിന്റെ സ്കോര്‍ 200 കടന്നു. 17 പന്തിൽ 36 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ക്രുണാൽ 7 പന്തിൽ 12 റൺസും ബദോനി 10 പന്തിൽ 22 റൺസും നേടി ലക്നൗവിനെ 6 വിക്കറ്റ് നഷ്ടത്തിൽ 214 റൺസിലേക്ക് എത്തിച്ചു.

മുംബൈയ്ക്കായി പിയൂഷ് ചൗളയും നുവാന്‍ തുഷാരയും മൂന്ന് വീതം വിക്കറ്റ് നേടിയെങ്കിലും ജസ്പ്രീത് ബുംറയുടെ അഭാവം ടീമിന്റെ ബൗളിംഗ് നിരയിൽ പ്രകടമായിരുന്നു.

മുംബൈ ബൗളര്‍മാരെ തച്ച് തകര്‍ത്ത് പൂരന്‍, അര്‍ദ്ധ ശതകവുമായി രാഹുലും, ലക്നൗവിന് 214 റൺസ്

ഐപിഎലില്‍ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങിയ ലക്നൗ സൂപ്പര്‍ ജയന്റ്സ് മുംബൈയ്ക്കെതിരെ 214 റൺസെന്ന മികച്ച സ്കോര്‍ നേടി. ഇന്ന് ടോസ് നേടി മുംബൈ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ നിക്കോളസ് പൂരന്റെയും കെഎൽ രാഹുലിന്റെയും അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ മിന്നും സ്കോറിലേക്ക് എത്തിച്ചത്. ഒരു ഘട്ടത്തിൽ 9.3 ഓവറിൽ 69/3 എന്ന നിലയിലായിരുന്ന ലക്നൗവിനെ നാലാം വിക്കറ്റിൽ 109 റൺസ് നേടി പൂരന്‍ – രാഹുല്‍ കൂട്ടുകെട്ടാണ് വമ്പന്‍ സ്കോറിലേക്ക് നയിച്ചത്.

നുവാന്‍ തുഷാര എറിഞ്ഞ ആദ്യ ഓവറിൽ താന്‍ നേരിട്ട ആദ്യ പന്തിൽ ദേവ്ദത്ത് പടിക്കൽ പുറത്തായപ്പോള്‍ മാര്‍ക്കസ് സ്റ്റോയിനിസിനെയും (28) ദീപക് ഹൂഡയെയും പുറത്താക്കി പിയൂഷ് ചൗള ലക്നൗവിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. 44 പന്തിൽ 109 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ നുവാന്‍ തുഷാര തകര്‍ക്കുമ്പോള്‍ നിക്കോളസ് പൂരന്‍ 29 പന്തിൽ നിന്ന് 75 റൺസാണ് നേടിയത്.

തൊട്ടടുത്ത പന്തിൽ അര്‍ഷദ് ഖാനെ പുറത്താക്കി തുഷാര തന്റെ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ അടുത്ത ഓവറിലെ ആദ്യ പന്തിൽ പിയൂഷ ചൗള കെഎൽ രാഹുലിനെ പുറത്താക്കി. രാഹുല്‍ 41 പന്തിൽ 55 റൺസാണ് നേടിയത്.

ഏഴാം വിക്കറ്റിൽ ആയുഷ് ബദോനിയും ക്രുണാൽ പാണ്ഡ്യയും ചേര്‍ന്ന് നിര്‍ണ്ണായക റണ്ണുകള്‍ നേടിയപ്പോള്‍ ലക്നൗവിന്റെ സ്കോര്‍ 200 കടന്നു. 17 പന്തിൽ 36 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ക്രുണാൽ 7 പന്തിൽ 12 റൺസും ബദോനി 10 പന്തിൽ 22 റൺസും നേടി ലക്നൗവിനെ 6 വിക്കറ്റ് നഷ്ടത്തിൽ 214 റൺസിലേക്ക് എത്തിച്ചു.

മുംബൈയ്ക്കായി പിയൂഷ് ചൗളയും നുവാന്‍ തുഷാരയും മൂന്ന് വീതം വിക്കറ്റ് നേടിയെങ്കിലും ജസ്പ്രീത് ബുംറയുടെ അഭാവം ടീമിന്റെ ബൗളിംഗ് നിരയിൽ പ്രകടമായിരുന്നു.

നിർണായക പോരാട്ടത്തിൽ ഡെൽഹി ലഖനൗവിനെ വീഴ്ത്തി

ഇന്ന് ഐ പി എല്ലിൽ നടന്ന നിർണായക മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് ഡെൽഹി ക്യാപിറ്റൽസിനോട് 19 റൺസിന് പരാജയപ്പെട്ടു. ഇതോടെ ലഖ്നൗവിന്റെ പ്ലേ ഓഫ് പ്രതീക്ഷ ഏതാണ്ട് അസ്തമിച്ചു. ഡെൽഹിക്ക് ആകട്ടെ അവരുടെ പ്രതീക്ഷകൾ കാക്കാൻ ആയി. ഈ വിജയത്തോടെ രാജസ്ഥാൻ റോയൽ പ്ലേ ഓഫ് യോഗ്യത നേടി. ഈ ജയം ഏറ്റവും ഗുണമാകുന്നത് ആർ സി ബിക്ക് ആണ്. അവരുടെ പ്ലേ ഓഫ് പ്രതീക്ഷകൾ ഇപ്പോൾ അവരുടെ കയ്യിലേക്ക് വന്നിരിക്കുകയാണ്.

ഇന്ന് 209 എന്ന ലക്ഷ്യം തേടി ഇറങ്ങിയ ലഖ്നൗവിന് 189 റൺസ് എടുക്കാനെ ആയുള്ളൂ. തുടക്കം മുതൽ ലഖ്നൗവിന് തുടരെ വിക്കറ്റുകൾ നഷ്ടമായതാണ് വിനയായത്. 5 റൺസ് എടുത്ത രാഹുൽ, 12 റൺസ് എടുത്ത ഡി കോക്ക്, 5 റൺസ് എടുത്ത സ്റ്റോയിനിസ്, റൺ ഒന്നും എടുക്കാത്ത ദീപക് ഹൂഡ, 6 റൺ എടുത്ത ആയുഷ് ബദോനി എന്നിവർ നിരാശപ്പെടുത്തി.

27 പന്തിൽ 61 റൺസ് എടുത്ത പൂരൻ ആണ് മുൻ നിരയിൽ ആകെ തിളങ്ങിയത്. അവസാനം അർഷാദ് നടത്തിയ പ്രകടനം ഡെൽഹിയെ വിറപ്പിച്ചു‌‌ താരം വാലറ്റത്തെ കൂട്ടുപിടിച്ച് അവസാനം വരെ പൊരുതി. 33 പന്തിൽ 58 റൺസ് ആയിരുന്നു അർഷാദ് അടിച്ചത്. താരം പുറത്താകാതെ നിന്നു.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഡെൽഹി 208 റൺസ് ആണ് നേടിയത്. ട്രിസ്റ്റന്‍ സ്റ്റബ്സ്, അഭിഷേക് പോറെൽ, ഷായി ഹോപ് എന്നിവര്‍ക്കൊപ്പം ഋഷഭ് പന്തും ബാറ്റിംഗ് മികവ് പുറത്തെടുത്ത മത്സരത്തിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ഡൽഹി നേടിയത്.

ആദ്യ ഓവറിൽ തന്നെ ജേക്ക് ഫ്രേസര്‍-മക്ഗര്‍ക്കിനെ നഷ്ടമായെങ്കിലും അഭിഷേക് പോറെലും ഷായി ഹോപും മികച്ച രീതിയിലാണ് ടീമിനെ മുന്നോട്ട് നയിച്ചത്. 92 റൺസ് രണ്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയപ്പോള്‍ രവി ബിഷ്ണോയി ആണ് കൂട്ടുകെട്ട് തകര്‍ത്തത്. 38 റൺസ് നേടിയ ഷായി ഹോപിനെ നഷ്ടമായ ഡൽഹിയ്ക്ക് അടുത്തതായി 33 പന്തിൽ 58 റൺസ് നേടിയ അഭിഷേക് പോറെലിനെയാണ് നഷ്ടമായത്.

111/3 എന്ന നിലയിൽ നിന്ന് ഡൽഹിയെ പിന്നീട് മുന്നോട്ട് നയിച്ചത് ക്യാപ്റ്റന്‍ ഋഷഭ് പന്തും ട്രിസ്റ്റന്‍ സ്റ്റബ്സും ചേര്‍ന്നാണ്. ഇരുവരും ചേര്‍ന്ന് 47 റൺസാണ് നാലാം വിക്കറ്റിൽ നേടിയത്. പോറെലിനെ പുറത്താക്കിയ നവീന്‍-ഉള്‍-ഹക്ക് തന്നെയാണ് 33 റൺസ് നേടിയ പന്തിനെയും പുറത്താക്കിയത്.

സ്റ്റബ്സ് – അക്സര്‍ പട്ടേൽ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ 22 പന്തിൽ നിന്ന് 50 റൺസാണ് നേടിയത്. സ്റ്റബ്സ് 25 പന്തിൽ 57 റൺസും അക്സര്‍ പട്ടേൽ 10 പന്തിൽ 14 റൺസും നേടി.

രാഹുലിന് പ്രത്യേക വിരുന്ന് ഒരുക്കി ലഖ്നൗ ഉടമ

ലഖ്‌നൗ സൂപ്പർ ജയന്റ്സ് ഫ്രാഞ്ചൈസി സഹ-ഉടമ സഞ്ജീവ് ഗോയങ്ക ലഖ്നൗ ക്യാപ്റ്റൻ കെ എൽ രാഹുലിന് ന്യൂഡൽഹിയിലെ അദ്ദേഹത്തിൻ്റെ വസതിയിൽ പ്രത്യേക അത്താഴം ഒരുക്കി. ഡൽഹിക്കെതിരായ എൽഎസ്ജിയുടെ നിർണായക ഐപിഎൽ 2024 മത്സരത്തിന് ഒരു ദിവസം മുമ്പായിരുന്നു വിരുന്ന്. കൂടിക്കാഴ്ചയ്ക്കിടെ സഞ്ജീവ് ഗോയങ്ക കെഎൽ രാഹുലിനെ ആലിംഗനം ചെയ്യുന്നതും ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

സൺറൈസേഴ്സിനോട് LSG തോറ്റതിനു ശേഷം ഗൊയെങ്ക രാഹുലിനെ ശകാരിക്കുന്ന വീഡിയോ അന്ന് വൈറലായിരുന്നു. അന്ന് മുതൽ ഇതു സംബന്ധിച്ച് ഒരുപാട് ചർച്ചകൾ ഉയർന്നിരുന്നു. ഈ പ്രശ്നങ്ങൾക്ക് അന്ത്യമായാണ് ഈ വിരുന്ന് കണക്കാക്കപ്പെടുന്നത്. അന്ന് രാഹുലിനോട് ആ രീതിയിൽ സംസാരിച്ചതിന് പ്രമുഖ ക്രിക്കറ്റ് താരങ്ങൾക്ക് ഉൾപ്പെടെ ഗൊയെങ്കയെ വിമർശിച്ചിരുന്നു.

ഇന്ന് നിർണായക പോര്, പന്തിന്റെ ഡെൽഹിയും രാഹുലിന്റെ ലഖ്നൗവും നേർക്കുനേർ!!

ഇന്ന് ഐപിഎൽ പ്ലേ ഓഫ് യോഗ്യത നിർണയിക്കുന്ന പ്രധാന പോരാട്ടങ്ങളിൽ ഒന്ന് നടക്കുകയാണ്. ഇന്ന് ലഖ്നൗ സൂപ്പർ ജയന്റ്സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഇന്ന് തോൽക്കുന്ന ടീം പുറത്താകും. ഇന്ന് ഡെൽഹിയിൽ വെച്ചാണ് മത്സരം നടക്കുന്നത്. രണ്ട് ടീമുകൾക്കും ഇത് ജീവന്മരണ പോരാട്ടമാണ്.

ഇപ്പോൾ 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ഡെൽഹി ക്യാപിറ്റൽസ് ആറാമതും ലഖ്നൗ 12 മത്സരങ്ങളിൽ 12 പോയിന്റുമായി ഏഴാം സ്ഥാനത്തു നിൽക്കുകയാണ്. ഇന്ന് തോറ്റാൽ ഡെൽഹിയുടെ പ്ലേ ഓഫ് പ്രതീക്ഷ അവസാനിക്കും. ലഖ്നൗ ആണ് തോൽക്കുന്നത് എങ്കിൽ അവരുടെ പ്രതീക്ഷയും ഏതാണ്ട് അവസാനിക്കും.

വിജയിച്ചാലും ഇരുവർക്കും പ്ലേ ഓഫ് ഉറപ്പിക്കാൻ ആകില്ല. ഇരു ടീമുകൾക്കും നെറ്റ് റൺ റേറ്റ് വലിയ പ്രശ്നമാണ്. അതുകൊണ്ട് തന്നെ ജയിച്ചാലും വലിയ മാർജിനിൽ ജയിക്കുക പ്രധാനമാണ്. ഡെൽഹിക്ക് ഇത് അവസാന മത്സരമാണ്‌. ലഖ്നൗവിന് ഇത് കഴിഞ്ഞാൽ പിന്നെ മുംബൈ ഇന്ത്യൻസുമായി ഒരു മത്സരം കൂടെ ബാക്കിയുണ്ട്. ഇന്ന് ഡെൽഹിക്ക് അവരുടെ ക്യാപ്റ്റൻ പന്ത് സസ്പെൻഷൻ കഴിഞ്ഞ് ആദ്യ ഇലവനിൽ എത്തും.

ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം ജിയോ സിനിമയിൽ തത്സമയം കാണാം.

ഉഫ്!!! 9.4 ഓവറിലേക്ക് 165 ചെയ്സ് ചെയ്ത് സൺ റൈസേഴ്സ്!!

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺ റൈസേഴ്സ് ഹൈദരാബാദിന്റെ തകർപ്പനടി. ഒരു ഇടവേളക്ക് ശേഷം സൺറൈസേഴ്സ് ഓപ്പണാർമാർ ഒരുപോലെ ഫോമിൽ ആയ മത്സരത്തിൽ വെറും 10 ഓവറിലേക്ക് അവർ കളി വിജയിച്ചു. ഇന്ന് 166 എന്ന വിജയലക്ഷം തേടി ഇറങ്ങിയ സൺറൈസേഴ്സ് കണ്ണടച്ചു തുറക്കും മുമ്പ് കളി തീർക്കുക ആയിരുന്നു. ഓപ്പണർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും തന്നെയാണ് ഇന്ന് ഒരു ദയയും ഇല്ലാതെ ലഖ്നൗ ബൗളർമാരെ അടിച്ചുപൊളത്തിയത്. അവർ 9.4 ഓവറിലേക്ക് ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ വിജയലക്ഷ്യത്തിൽ എത്തി.

അഭിഷേക് ഇന്ന് 18 പന്തിലും ട്രാവിസ് ഹെഡ് 16 പന്തിലും അർധ സെഞ്ച്വറി പൂർത്തിയാക്കി. ആദ്യ 10 ഓവറിൽ തന്നെ അവർ 107 റൺസിൽ എത്തിയിരുന്നു. ട്രാവിസ് ഹെഡ് ആകെ 30 പന്തിൽ 89 റൺസ് ആണ് എടുത്തത്. 8 സിക്സും 8 ഫോറും താരത്തിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. അഭിഷേക് 28 പന്തിൽ 75 റൺസും എടുത്തു. അഭിഷേക് 6 സിക്സും 8 ഫോറും അടിച്ചു.

ഈ വിജയത്തോടെ സൺ റൗസേഴ്സ് 12 മത്സരങ്ങളിൽ നിന്ന് 14 പോയിന്റിൽ എത്തി. ലഖ്നൗവിന് 12 പോയിന്റാണ് ഉള്ളത്.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ലഖ്നൗവിന് 20 ഓവറിൽ 165 റൺസ് എടുക്കാനെ ആയിരുന്നുള്ളൂ. അവസാനം 48 റൺസ് എടുത്ത നിക്ലസ് പൂരനും 55 റൺസ് എടുത്ത ബദോനിയും ആണ് ലഖ്നൗവിന് മാന്യമായ സ്കോർ നൽകിയത്.

തുടക്കത്തിൽ ക്യാപ്റ്റൻ രാഹുൽ 29 റൺസ് എടുത്തുവെങ്കിലും അദ്ദേഹം അദ്ദേഹത്തിൻറെ സ്ട്രൈക്ക് റേറ്റ് വളരെ കുറവായിരുന്നു. മുപ്പത്തിമൂന്ന് പന്തിൽ ആണ് രാഹുൽ 29 റൺസ് എടുത്തത്. ഡി കോക്ക് 2 റൺസ്, സ്റ്റോയിനസ് 3 റൺസ് എന്നിവർ നിരാശപ്പെടുത്തി. 21 പന്തിൽ 24 റൺസെടുത്ത് ക്രുണാൽ പാണ്ട്യയും കാര്യമായി റൺസ് ഉയർത്താൻ സഹായിച്ചില്ല.

പിന്നീടാണ് നിക്ലസ് പൂരനും ആയുഷ് ബദോണിയും ഒരുമിച്ചത്. ഇരുവരും ചേർന്ന് മികച്ച കൂട്ടുകെട്ട് ഉയർത്തി. ബദോനി 30 പന്തിൽ 55 റൺസും പൂരൻ 26 പന്തിൽ 48 റൺസും എടുത്തു. സൺറൈസസിനായി ഇന്ന് ഭുവനേശ്വർ കുമാർ മനോഹരമായി പന്തെറിഞ്ഞു. അദ്ദേഹം നാല് ഓവറിൽ വെറും 12 റൺസ് കൊടുത്ത് 2 വിക്കറ്റ് വീഴ്ത്തി.

തകർത്തെറിഞ്ഞ് ഭുവി, ലഖ്നൗവിന്റെ രക്ഷയ്ക്ക് എത്തി പൂരനും ബദോനിയും!!

ഇന്ത്യൻ പ്രീമിയർ ലീഗൽ ഇന്ന് നടന്ന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് ബാറ്റിംഗിൽ പതറി. സൺറൈസേഴ്സിന് എതിരെ മുൻനിര ബാറ്റർമാർ എല്ലാം റൺ എടുക്കാൻ പരാജയപ്പെട്ടു എങ്കിലും ലഖ്നൗവിന് 20 ഓവറിൽ 165 റൺസ് എടുക്കാൻ ആയി. അവസാനം 48 റൺസ് എടുത്ത നിക്ലസ് പൂരനും 55 റൺസ് എടുത്ത ബദോനിയും ആണ് ലഖ്നൗവിന് മാന്യമായ സ്കോർ നൽകിയത്.

തുടക്കത്തിൽ ക്യാപ്റ്റൻ രാഹുൽ 29 റൺസ് എടുത്തുവെങ്കിലും അദ്ദേഹം അദ്ദേഹത്തിൻറെ സ്ട്രൈക്ക് റേറ്റ് വളരെ കുറവായിരുന്നു. മുപ്പത്തിമൂന്ന് പന്തിൽ ആണ് രാഹുൽ 29 റൺസ് എടുത്തത്. ഡി കോക്ക് 2 റൺസ്, സ്റ്റോയിനസ് 3 റൺസ് എന്നിവർ നിരാശപ്പെടുത്തി. 21 പന്തിൽ 24 റൺസെടുത്ത് ക്രുണാൽ പാണ്ട്യയും കാര്യമായി റൺസ് ഉയർത്താൻ സഹായിച്ചില്ല.

പിന്നീടാണ് നിക്ലസ് പൂരനും ആയുഷ് ബദോണിയും ഒരുമിച്ചത്. ഇരുവരും ചേർന്ന് മികച്ച കൂട്ടുകെട്ട് ഉയർത്തി. ബദോനി 30 പന്തിൽ 55 റൺസും പൂരൻ 26 പന്തിൽ 48 റൺസും എടുത്തു. സൺറൈസസിനായി ഇന്ന് ഭുവനേശ്വർ കുമാർ മനോഹരമായി പന്തെറിഞ്ഞു. അദ്ദേഹം നാല് ഓവറിൽ വെറും 12 റൺസ് കൊടുത്ത് 2 വിക്കറ്റ് വീഴ്ത്തി.

ലഖ്നൗവിന് എതിരെ 98 റൺസ് വിജയം, KKR ലീഗിൽ ഒന്നാം സ്ഥാനത്ത്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) ലഖനൗ സൂപ്പർ ജയന്റ്സിന് എതിരെ വൻ വിജയം നേടി. 98 റൺസിനായിരുന്നു കെ കെ ആറിന്റെ വിജയം. കൊൽക്കത്ത ഉയർത്തിയ 236 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ലഖ്നൗവിന് 137 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ. ഇന്നത്തെ വിജയത്തോടെ കൊൽക്കത്ത രാജസ്ഥാൻ റോയൽസിനെ മറികടന്ന് ലീഗിൽ ഒന്നാമത് എത്തി. രാജസ്ഥാൻ കെ കെ ആറിനെക്കാൾ ഒരു മത്സരം കുറവാണ് കളിച്ചത്.

ഇന്ന് വലിയ റൺ ചെയ്സ് ചെയ്ത് ഇറങ്ങിയ ലഖ്നൗവിനായി ആരും വലിയ സ്കോർ കണ്ടെത്തിയില്ല. 36 റൺസ് എടുത്ത സ്റ്റോയിനിസ് ആണ് ലഖ്നൗവിന്റെ ടോപ് സ്കോറർ ആയത്. കൊൽക്കത്തക്ക് ആയി വരുൺ ചക്രവർത്തിയും ഹർഷിതും 3 വിക്കറ്റും റസൽ രണ്ട് വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) കൂറ്റൻ സ്കോർ നേടി. അവർ ഇന്ന് 20 ഓവറിൽ 235/6 റൺസ് ആണ് അടിച്ചത്. ഓപ്പണർ സുനിൽ നരൈന്റെ മികച്ച പ്രകടനമാണ് കൊൽക്കത്തക്ക് കരുത്തായത്. സുനിൽ നരൈൻ എന്ന 39 പന്തിൽ നിന്ന് 81 റൺസ് എടുത്തു.

7 സിക്സും 6 ഫോറും അടങ്ങുന്നത് ആയിരുന്നു സുനിൽ നരൈന്റെ ഇന്നിംഗ്സ്. ഇന്നത്തെ ഇന്നിംഗ്സോടെ ഈ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സിക്സ് അടിച്ച താരമായും സുനിൽ നരൈൻ മാറി. ആകെ 32 സിക്സുകൾ ഈ സീസണിൽ നരൈൻ അടിച്ചിട്ടുണ്ട്.

14 പന്തൽ 32 റൺസ് എടുത്ത ഫിൽ സാൾട്ടും 26 പന്തിൽ 32 റൺസ് എടുത്ത രഘുവംശി എന്നിവരും കൊൽക്കത്തയുടെ സ്കോറിൽ പ്രധാന പങ്കുവഹിച്ചു. റിങ്കു 16, റസൽ 12 എന്നിവർക്ക് കാര്യമായി തിളങ്ങാൻ ആയില്ല. അവസാനം 22 റൺസ് എടുത്ത ശ്രേയസ് അയ്യറും 6 പന്തിൽ നിന്ന് 25 റൺസ് എടുത്ത രമൺദീപും കൊൽക്കത്തയെ 230 കടക്കാൻ സഹായിച്ചു. ആദ്യമായാണ് ഏകാന സ്റ്റേഡിയത്തിൽ ഒരു ഐ പി എൽ ടീം 200നു മുകളിൽ റൺസ് എടുക്കുന്നത്.

നരൈൻ ഷോ!! KKRനു കൂറ്റൻ സ്കോർ!!

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) കൂറ്റൻ സ്കോർ നേടി. അവർ ഇന്ന് 20 ഓവറിൽ 235/6 റൺസ് ആണ് അടിച്ചത്. ഓപ്പണർ സുനിൽ നരൈന്റെ മികച്ച പ്രകടനമാണ് കൊൽക്കത്തക്ക് കരുത്തായത്. സുനിൽ നരൈൻ എന്ന 39 പന്തിൽ നിന്ന് 81 റൺസ് എടുത്തു.

7 സിക്സും 6 ഫോറും അടങ്ങുന്നത് ആയിരുന്നു സുനിൽ നരൈന്റെ ഇന്നിംഗ്സ്. ഇന്നത്തെ ഇന്നിംഗ്സോടെ ഈ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സിക്സ് അടിച്ച താരമായും സുനിൽ നരൈൻ മാറി. ആകെ 32 സിക്സുകൾ ഈ സീസണിൽ നരൈൻ അടിച്ചിട്ടുണ്ട്.

14 പന്തൽ 32 റൺസ് എടുത്ത ഫിൽ സാൾട്ടും 26 പന്തിൽ 32 റൺസ് എടുത്ത രഘുവംശി എന്നിവരും കൊൽക്കത്തയുടെ സ്കോറിൽ പ്രധാന പങ്കുവഹിച്ചു. റിങ്കു 16, റസൽ 12 എന്നിവർക്ക് കാര്യമായി തിളങ്ങാൻ ആയില്ല. അവസാനം 22 റൺസ് എടുത്ത ശ്രേയസ് അയ്യറും 6 പന്തിൽ നിന്ന് 25 റൺസ് എടുത്ത രമൺദീപും കൊൽക്കത്തയെ 230 കടക്കാൻ സഹായിച്ചു. ആദ്യമായാണ് ഏകാന സ്റ്റേഡിയത്തിൽ ഒരു ഐ പി എൽ ടീം 200നു മുകളിൽ റൺസ് എടുക്കുന്നത്.

സഞ്ജുവിന്റെ രാജസ്ഥാൻ ഇന്ന് ലഖ്നൗവിന് എതിരെ

ഇന്ന് ഐപിഎല്ലിൽ നടക്കുന്ന മത്സരത്തിൽ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ലക്നൗ സൂപ്പർ ജയന്റ്സിനെ നേരിടും. ലക്നൗവിൽ വച്ചാണ് മത്സരം നടക്കുക. ലീഗിൽ ഒന്നാമതുള്ള സഞ്ജുവിന്റെ ടീമിന് ഇന്ന് വിജയിച്ചാൽ പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിക്കാം. ഇന്ന് രാത്രി 7 30നാണ് മത്സരം നടക്കുന്നത്. കളി തൽസമയം ജിയോ സിനിമയിൽ സൗജന്യമായി കാണാം.

നേരത്തെ സീസൺ തുടക്കത്തിൽ ലക്നൗവിനെ നേരിട്ടപ്പോൾ രാജസ്ഥാൻ റോയൽസിന് 20 റൺസിന്റെ മികച്ച വിജയം നേടാൻ ആയിരുന്നു. അന്ന് ക്യാപ്റ്റൻ സഞ്ജു ആയിരുന്നു പ്ലെയർ ഓഫ് ദ മാച്ച് ആയത്. അതുപോലെ വിജയം ആവർത്തിക്കാനാവും സഞ്ജുവും ടീമും ഇന്നും ശ്രമിക്കുക.

ഇപ്പോൾ എട്ടു മത്സരങ്ങളിൽ ഏഴ് വിജയവുമായി 14 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് രാജസ്ഥാൻ റോയൽസ്. കഴിഞ്ഞ മത്സരത്തിൽ ജയ്സ്വാൾ കൂടെ ഫോമിൽ എത്തിയതോടെ രാജസ്ഥാൻ റോയൽസിന്റെ കരുത്ത് കൂടിയിട്ടുണ്ട്. എട്ടു മത്സരങ്ങളിൽ നിന്ന് പത്തു പോയി ലക്നൗ ഇപ്പോൾ നാലാം സ്ഥാനത്താണ് ഉള്ളത്.

Exit mobile version